"ഗവ എച്ച് എസ് ചാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 111: | വരി 111: | ||
മുറ്റത്തു പെയ്യുന്ന വെയിലിൽ വരിയൊപ്പിച്ചു പോകുന്ന കുഞ്ഞനുറുമ്പുകളെ നോക്കി അയാളങ്ങനെ ഇരുന്നു. ദിവസങ്ങൾ രണ്ടു കഴിഞ്ഞിരിക്കുന്നു... കൈ വിരലുകളിൽ വിറയൽ പടരാൻ തുടങ്ങിയത് അയാൾ അവഗണിക്കാൻ ശ്രമിച്ചു.തലയ്ക്കുള്ളിലെന്തോ മൂളിപ്പറക്കുന്നതുപോലെ... തിളച്ചുപൊങ്ങുന്ന വെയിലിൽ ചിതലരിച്ചു കൊണ്ടിരുന്ന ചില ചിന്തകൾ അയാളെ അലട്ടാൻ തുടങ്ങിയപ്പോൾ അടുത്തു വച്ചിരുന്ന കുപ്പിയും ഗ്ലാസ്സും കയ്യിലെടുത്തു." നോക്ക്... മനസ്സ് കൈവിടുമെന്ന് തോന്നുമ്പം ഇതെടുത്ത് കുടിച്ചോണം... ജീരകമിട്ട് തിളപ്പിച്ച വെള്ളമാ... നമ്മുടെ മക്കളെ ഓർക്കണം. ഇതൊരവസരമാ...ജീവിക്കാൻ ... " കനമുള്ള വാക്കുകൾക്കിടയിലും അവളുടെ കൺപീലിയിലെ നനവ് അയാൾ കണ്ടിരുന്നു. ഇളം ചൂടോടെ ജീരകവെള്ളം ഉള്ളിലേക്കിറങ്ങിയപ്പോൾ എന്തോ ഒരു സുഖം തോന്നി.മുഖം തുടച്ച് കത്തുന്ന പകലിലേക്ക് അയാൾ നോക്കി. തന്റെ വീടിനെ പൊതിഞ്ഞ പകൽ ഇങ്ങനെ കണ്ടിട്ട് വർഷങ്ങളായിരിക്കുന്നു. പുലർച്ചെ പടിയിറങ്ങിയാൽ തിരിച്ചെത്തുന്നത് ഇരുട്ടിന്റെ മറവിൽ... നിഴലും നിലാവും കെട്ടുപിണഞ്ഞു കിടക്കുന്ന വഴികളിൽ ഇടറിയ കാലുകളോടെ വരുമ്പോൾ, ഉമ്മറപ്പടിയിൽ കാത്തിരിക്കുന്ന കരഞ്ഞു കലങ്ങിയ കണ്ണുകൾ മനസ്സിലെ ഇരുട്ടറയിൽ നിന്നും ഓർത്തെടുക്കാൻ ശ്രമിച്ചു. ഇല്ല... ഉള്ളിലെ തിളക്കം കെട്ടിരിക്കുന്നു. ഉള്ളിലെ ഇരുട്ട് ഓർമ്മകളെ മുക്കിക്കളയുന്നു. ചിന്തകൾ ചീവീടുകളായപ്പോൾ അയാൾ ഒരു ഗ്ലാസ്സ് വെള്ളം കൂടി കയ്യിലെടുത്തു. ദാഹനീരിന്നു പിടയുന്ന മണ്ണിലേക്ക് പൊട്ടിവീഴുന്ന മഴത്തുള്ളികൾ പോലെ ഉള്ളിലൊരാശ്വാസം തോന്നി. കുഞ്ഞനുറുമ്പുകളുടെ വരിയുടെ നീളം കൂടിക്കൂടി വന്നു. ചുട്ടുപൊള്ളുന്ന വെയിലിലും അവ ഉത്സാഹത്തോടെ നീങ്ങുന്നു.ഒച്ചയുമനക്കവും നിലച്ച റോഡിലൂടെ പ്രായമായ ഒരാൾ സഞ്ചിയും തൂക്കി പോകുന്നതയാൾ കണ്ടു. "ഈ ദിനങ്ങളും കടന്നു പോകും ... പോകണം... പക്ഷേ പ്രഭേട്ടൻ പഴയ നാളുകളിലേക്കിനി പോകരുത്... ജീവിതത്തിലേക്ക് പിടിച്ചു കയറാൻ കിട്ടിയ ഒരു കച്ചിത്തുരുമ്പാണിതെന്നു കരുതണം." ജാലകപ്പഴുതിലൂടെ കടന്നു വന്ന നിലാവെളിച്ചത്തിൽ നെഞ്ചിൽ മുഖം ചേർത്ത് ഇന്നലെ രാത്രിയിൽ അവൾ പറഞ്ഞത് അയാളോർത്തു. ഒരു ദീർഘശ്വാസം ഉള്ളിലേക്കെടുത്ത് കസേരയിലേക്ക് ചാരി .മുറ്റത്തിനപ്പുറം പറമ്പിലെ പച്ചപ്പിലേക്ക് അയാളുടെ കണ്ണുകൾ നീണ്ടു. കുലച്ച വാഴകൾ തന്റെ നേരെ തല കുനിച്ചു നിൽക്കുന്നതയാൾ കണ്ടു. ചീരയും വെണ്ടയും തക്കാളിയും കാറ്റിലാടാൻ തുടങ്ങി.അവ തന്നെ മാടി വിളിക്കുന്നതായി അയാൾക്ക് തോന്നി. ഉള്ളിലുയർന്ന ഒരാവേശത്താൽ അയാൾ കസേരയിൽ നിന്നെഴുന്നേറ്റു. മഞ്ഞയും വെള്ളയും വയലറ്റും നിറങ്ങളിലുള്ള പൂക്കൾ അയാളെ നോക്കി ചിരിച്ചു.കാറ്റയാളെ ചുംബിച്ചു. പൂമ്പാറ്റകൾ അയാൾക്കു ചുറ്റും ഉയർന്നും താഴ്ന്നും പറന്നു കളിച്ചു. മാവിൻ കൊമ്പിലിരുന്ന അണ്ണാൻ എന്തിനോ ചിലച്ചു കൊണ്ടേയിരുന്നു. പാതി കടിച്ച മാമ്പഴം അത് താഴേക്കിട്ടു.അനിർവചനീയമായ എന്തോ ഒന്ന് തന്റെ ഉള്ളിൽ അലയടിക്കുന്നതയാൾ അറിഞ്ഞു.വാടി വീഴാൻ പോയ ഒരു തക്കാളിച്ചെടിയുടെ അരികെ കമ്പ് നാട്ടി വിറയാർന്ന കൈകളാൽ അതിനെ പിടിച്ചുകെട്ടവേ മക്കൾ ഓടി വന്നു. കുഞ്ഞു കരങ്ങൾ മെല്ലെ അയാളെ തലോടി. അവിശ്വസനീയമായ ഒരു കാഴ്ചയെന്നോണം അവർ വിളിച്ചു പറഞ്ഞു. "അമ്മേ... ദേ... അച്ഛൻ ... പറമ്പിൽ ..'' എന്നോ എവിടേയോ നഷ്ടപ്പെട്ടു പോയ ഒരു ലോകത്ത്, തന്റെ മക്കളെ കെട്ടിപ്പിടിച്ച് കണ്ണീർ പൊഴിക്കവേ... സാരിത്തലപ്പു കൊണ്ട് മുഖമമർത്തിത്തുടച്ച്, ഒരു ഗ്ലാസ്സ് വെള്ളം നീട്ടി പുഞ്ചിരിയോടെ അവൾ പറഞ്ഞു, "ദാ... ഇതു കുടിക്ക് ..." '' | മുറ്റത്തു പെയ്യുന്ന വെയിലിൽ വരിയൊപ്പിച്ചു പോകുന്ന കുഞ്ഞനുറുമ്പുകളെ നോക്കി അയാളങ്ങനെ ഇരുന്നു. ദിവസങ്ങൾ രണ്ടു കഴിഞ്ഞിരിക്കുന്നു... കൈ വിരലുകളിൽ വിറയൽ പടരാൻ തുടങ്ങിയത് അയാൾ അവഗണിക്കാൻ ശ്രമിച്ചു.തലയ്ക്കുള്ളിലെന്തോ മൂളിപ്പറക്കുന്നതുപോലെ... തിളച്ചുപൊങ്ങുന്ന വെയിലിൽ ചിതലരിച്ചു കൊണ്ടിരുന്ന ചില ചിന്തകൾ അയാളെ അലട്ടാൻ തുടങ്ങിയപ്പോൾ അടുത്തു വച്ചിരുന്ന കുപ്പിയും ഗ്ലാസ്സും കയ്യിലെടുത്തു." നോക്ക്... മനസ്സ് കൈവിടുമെന്ന് തോന്നുമ്പം ഇതെടുത്ത് കുടിച്ചോണം... ജീരകമിട്ട് തിളപ്പിച്ച വെള്ളമാ... നമ്മുടെ മക്കളെ ഓർക്കണം. ഇതൊരവസരമാ...ജീവിക്കാൻ ... " കനമുള്ള വാക്കുകൾക്കിടയിലും അവളുടെ കൺപീലിയിലെ നനവ് അയാൾ കണ്ടിരുന്നു. ഇളം ചൂടോടെ ജീരകവെള്ളം ഉള്ളിലേക്കിറങ്ങിയപ്പോൾ എന്തോ ഒരു സുഖം തോന്നി.മുഖം തുടച്ച് കത്തുന്ന പകലിലേക്ക് അയാൾ നോക്കി. തന്റെ വീടിനെ പൊതിഞ്ഞ പകൽ ഇങ്ങനെ കണ്ടിട്ട് വർഷങ്ങളായിരിക്കുന്നു. പുലർച്ചെ പടിയിറങ്ങിയാൽ തിരിച്ചെത്തുന്നത് ഇരുട്ടിന്റെ മറവിൽ... നിഴലും നിലാവും കെട്ടുപിണഞ്ഞു കിടക്കുന്ന വഴികളിൽ ഇടറിയ കാലുകളോടെ വരുമ്പോൾ, ഉമ്മറപ്പടിയിൽ കാത്തിരിക്കുന്ന കരഞ്ഞു കലങ്ങിയ കണ്ണുകൾ മനസ്സിലെ ഇരുട്ടറയിൽ നിന്നും ഓർത്തെടുക്കാൻ ശ്രമിച്ചു. ഇല്ല... ഉള്ളിലെ തിളക്കം കെട്ടിരിക്കുന്നു. ഉള്ളിലെ ഇരുട്ട് ഓർമ്മകളെ മുക്കിക്കളയുന്നു. ചിന്തകൾ ചീവീടുകളായപ്പോൾ അയാൾ ഒരു ഗ്ലാസ്സ് വെള്ളം കൂടി കയ്യിലെടുത്തു. ദാഹനീരിന്നു പിടയുന്ന മണ്ണിലേക്ക് പൊട്ടിവീഴുന്ന മഴത്തുള്ളികൾ പോലെ ഉള്ളിലൊരാശ്വാസം തോന്നി. കുഞ്ഞനുറുമ്പുകളുടെ വരിയുടെ നീളം കൂടിക്കൂടി വന്നു. ചുട്ടുപൊള്ളുന്ന വെയിലിലും അവ ഉത്സാഹത്തോടെ നീങ്ങുന്നു.ഒച്ചയുമനക്കവും നിലച്ച റോഡിലൂടെ പ്രായമായ ഒരാൾ സഞ്ചിയും തൂക്കി പോകുന്നതയാൾ കണ്ടു. "ഈ ദിനങ്ങളും കടന്നു പോകും ... പോകണം... പക്ഷേ പ്രഭേട്ടൻ പഴയ നാളുകളിലേക്കിനി പോകരുത്... ജീവിതത്തിലേക്ക് പിടിച്ചു കയറാൻ കിട്ടിയ ഒരു കച്ചിത്തുരുമ്പാണിതെന്നു കരുതണം." ജാലകപ്പഴുതിലൂടെ കടന്നു വന്ന നിലാവെളിച്ചത്തിൽ നെഞ്ചിൽ മുഖം ചേർത്ത് ഇന്നലെ രാത്രിയിൽ അവൾ പറഞ്ഞത് അയാളോർത്തു. ഒരു ദീർഘശ്വാസം ഉള്ളിലേക്കെടുത്ത് കസേരയിലേക്ക് ചാരി .മുറ്റത്തിനപ്പുറം പറമ്പിലെ പച്ചപ്പിലേക്ക് അയാളുടെ കണ്ണുകൾ നീണ്ടു. കുലച്ച വാഴകൾ തന്റെ നേരെ തല കുനിച്ചു നിൽക്കുന്നതയാൾ കണ്ടു. ചീരയും വെണ്ടയും തക്കാളിയും കാറ്റിലാടാൻ തുടങ്ങി.അവ തന്നെ മാടി വിളിക്കുന്നതായി അയാൾക്ക് തോന്നി. ഉള്ളിലുയർന്ന ഒരാവേശത്താൽ അയാൾ കസേരയിൽ നിന്നെഴുന്നേറ്റു. മഞ്ഞയും വെള്ളയും വയലറ്റും നിറങ്ങളിലുള്ള പൂക്കൾ അയാളെ നോക്കി ചിരിച്ചു.കാറ്റയാളെ ചുംബിച്ചു. പൂമ്പാറ്റകൾ അയാൾക്കു ചുറ്റും ഉയർന്നും താഴ്ന്നും പറന്നു കളിച്ചു. മാവിൻ കൊമ്പിലിരുന്ന അണ്ണാൻ എന്തിനോ ചിലച്ചു കൊണ്ടേയിരുന്നു. പാതി കടിച്ച മാമ്പഴം അത് താഴേക്കിട്ടു.അനിർവചനീയമായ എന്തോ ഒന്ന് തന്റെ ഉള്ളിൽ അലയടിക്കുന്നതയാൾ അറിഞ്ഞു.വാടി വീഴാൻ പോയ ഒരു തക്കാളിച്ചെടിയുടെ അരികെ കമ്പ് നാട്ടി വിറയാർന്ന കൈകളാൽ അതിനെ പിടിച്ചുകെട്ടവേ മക്കൾ ഓടി വന്നു. കുഞ്ഞു കരങ്ങൾ മെല്ലെ അയാളെ തലോടി. അവിശ്വസനീയമായ ഒരു കാഴ്ചയെന്നോണം അവർ വിളിച്ചു പറഞ്ഞു. "അമ്മേ... ദേ... അച്ഛൻ ... പറമ്പിൽ ..'' എന്നോ എവിടേയോ നഷ്ടപ്പെട്ടു പോയ ഒരു ലോകത്ത്, തന്റെ മക്കളെ കെട്ടിപ്പിടിച്ച് കണ്ണീർ പൊഴിക്കവേ... സാരിത്തലപ്പു കൊണ്ട് മുഖമമർത്തിത്തുടച്ച്, ഒരു ഗ്ലാസ്സ് വെള്ളം നീട്ടി പുഞ്ചിരിയോടെ അവൾ പറഞ്ഞു, "ദാ... ഇതു കുടിക്ക് ..." '' | ||
.....................................<br> | .....................................<br> | ||
''ഒരു കൊറോണക്കാലം'' | |||
<center>[[പ്രമാണം:anuchala.jpg|100px|center|]] | |||
'' | |||
[[പ്രമാണം:anuchala.jpg|100px|center|]] | |||
അനുശ്രീ പദ് മനാഭൻ | അനുശ്രീ പദ് മനാഭൻ | ||
</center> | </center> |
11:44, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കണ്ണൂർജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ കണ്ണൂർ നോർത്ത് ഉപജില്ലയിലെ ചാല സ്ഥലത്തുള്ള ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ് ജി.എച്ച് .എസ്.എസ് ചാല
ഗവ എച്ച് എസ് ചാല | |
---|---|
വിലാസം | |
ചാല ജി.എച്ച് .എസ്.എസ് ചാല
, പോസ്റ്റ് - ചാല ഈസ്റ്റ് കണ്ണൂർചാല ഈസ്റ്റ് പി.ഒ. , 670621 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഫോൺ | 04972 821821 |
ഇമെയിൽ | ghschala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13061 (സമേതം) |
എച്ച് എസ് എസ് കോഡ് | 13021 |
യുഡൈസ് കോഡ് | 32020100224 |
വിക്കിഡാറ്റ | Q64457376 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കണ്ണൂർ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ധർമ്മടം |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | എടക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെമ്പിലോട് പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 196 |
പെൺകുട്ടികൾ | 222 |
ആകെ വിദ്യാർത്ഥികൾ | 418 |
അദ്ധ്യാപകർ | 21 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 273 |
പെൺകുട്ടികൾ | 354 |
ആകെ വിദ്യാർത്ഥികൾ | 627 |
അദ്ധ്യാപകർ | 26 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സവിത പി |
പ്രധാന അദ്ധ്യാപകൻ | മുഹമ്മദലി എം |
പി.ടി.എ. പ്രസിഡണ്ട് | നികേഷ് എം വി |
എം.പി.ടി.എ. പ്രസിഡണ്ട് | സുഗീത കെ |
അവസാനം തിരുത്തിയത് | |
05-02-2022 | Lk13061 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1912 ൽ എലിമെന്ററി സ്കൂളായി ആരംഭിച്ച നമ്മുടെ വിദ്യാലയം 1980 ൽ ഹൈസ്കൂളായും 1998 ൽ ഹയർസെക്കൻഡറി സ്കൂളായും ഉയർത്തപ്പെട്ടു.താൽക്കാലിക കെട്ടിടങ്ങളുടെ പരിമിതിക്കുള്ളിൽ നിന്ന് വീർപ്പുമുട്ടിയ ആദ്യകാലങ്ങളിൽ അധ്യാപക രക്ഷാകർത്തൃ സമിതിയുടെയും നല്ലവരായ നാട്ടുകാരുടെയും ഇടപെടലുകളും സഹായ സഹകരണങ്ങളും പ്രതിസന്ധികളെ മറികടക്കാൻ സ്കൂളിന് ഏറെ സഹായകരമായിത്തീർന്നു.സഖാവ് എ കെ ജി യെ പ്പോലെയുള്ള പ്രഗൽഭരായ അദ്ധ്യാപകർ അധ്യാപനം നടത്തിയ സ്ഥാപനം എന്ന ഖ്യാതി കൂടി നമ്മുടെ വിദ്യാലയത്തിനുണ്ട്.ഭൗതിക സാഹചര്യങ്ങൾ കണ്ണുര്-കൂത്തുപറമ്പ് റോഡരികിൽ നാലു ബ്ലോക്കുകളിലായി ഹൈസ്കുളും തന്നട-പൊതുവാച്ചേരി റോഡരികിൽ മൂന്നുനിലകളിലായി ഹയർസെക്കണ്ടറി വിഭാഗവും പ്രവർത്തിച്ചുുവരുന്നു.സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലുയർത്തുന്നതിന്റെ ഭാഗമായി കേരള സർക്കാർ നിർമ്മാണം പൂർത്തിയാക്കിയ പുതിയ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിൽ, വിശാലമായ ഡൈനിംഗ് ഹാൾ, ശാസ്ത്ര പോഷിണി ലാബുകൾ, 10000ത്തിൽ പരം പുസ്തകങ്ങളുള്ള വിശാലമായ ലൈബ്രറി, കംപ്യൂട്ടർ ലാബ്, സെമിനാർ ഹാൾ എന്നിവ ക്രമീകരിച്ചിരിക്കുന്നു.വിശാലമായ കളിസ്ഥലം, ട്രാഫിക് പാർക്ക്, സ്കൂൾ ബസ് എന്നീ സൗകര്യങ്ങളും സ്കൂളിൽ ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ് പി സി
- ലിറ്റിൽ കൈറ്റ്സ്
- ജുനിയർ റെഡ് ക്രോസ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ഇപ്പോഴത്തെ സാരഥികൾ
-
പ്രിൻസിപ്പാൾ-സവിത പി
-
എച്ച് എം-മുഹമ്മദലി എം
-
പി ടി എ പ്രസിഡണ്ട്-നികേഷ് എം വി
-
എം പി ടി എ പ്രസിഡണ്ട്-സുഗീത കെ
ശാസ്ത്രപോഷിണി ലാബുകൾ
കേരള സർക്കാറിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പ് 2014-15 ൽ രൂപം നൽകിയ പദ്ധതിയാണ് ശാസ്ത്രപോഷിണി ലാബുകൾ . ഈ പദ്ധതി പ്രകാരം സംസ്ഥാനത്തെ ഗവ: , എയ്ഡഡ് ഹൈസ്കൂളുകളിൽ മെച്ചപ്പെട്ട ശാസ്ത്രാവബോധനത്തിനായി ഭൗതീക ശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേക ലബോറട്ടറികൾ ഒരുക്കുവാൻ തീരുമാനിച്ചു. ഇതനുസരിച്ച് എം.എൽ.എ. വികസന നിധിയിൽ നിന്ന് 5 ലക്ഷവും ശാസ്ത്ര സാങ്കേതിക കൗൺസിൽ 3 ലക്ഷവും അനുവദിക്കുവാൻ തീരുമാനമായി. ലാബുകൾക്കുള്ള ഭൗതീക സാഹചര്യവും, കരിക്കുലത്തിനനുസരിച്ചുള്ള ലാബ് ഉപകരണങ്ങളും ഒരുക്കുന്നതിനുള്ള ഈ ധനസഹായം 161 സ്കൂളുകൾക്ക് ലഭ്യമാക്കി. ചാല ഗവ: ഹയർ സെക്കന്ററി സ്കൂളിലെ ശാസ്ത്രപോഷിണി ലാബുകൾ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്തു. പദ്ധതിക്ക് കീഴിൽ 3 അധ്യാപകർക്ക് കുസാറ്റിൽ പരിശീലനം ലഭിച്ചു. ഈ ലാബുകളുടെ സഹായത്തോടെ 3 ശാസ്ത്ര വിഷയങ്ങളിലും മെച്ചപ്പെട്ട പ്രവർത്തനാധിഷ്ഠിതപഠനം കുട്ടികൾക്ക് സാധ്യമാവുന്നു.
നേർക്കാഴ്ച്ച ചിത്രരചനാമത്സരം-കോവിഡ് കാലത്തെ രചനകൾ
ലോക്ക് ഡൗൺ കാലത്തെ അധ്യാപക സർഗ്ഗസൃഷ്ടികൾ
വെയിൽച്ചില്ല പൂക്കുമ്പോൾ
ബേബി ഒ
മുറ്റത്തു പെയ്യുന്ന വെയിലിൽ വരിയൊപ്പിച്ചു പോകുന്ന കുഞ്ഞനുറുമ്പുകളെ നോക്കി അയാളങ്ങനെ ഇരുന്നു. ദിവസങ്ങൾ രണ്ടു കഴിഞ്ഞിരിക്കുന്നു... കൈ വിരലുകളിൽ വിറയൽ പടരാൻ തുടങ്ങിയത് അയാൾ അവഗണിക്കാൻ ശ്രമിച്ചു.തലയ്ക്കുള്ളിലെന്തോ മൂളിപ്പറക്കുന്നതുപോലെ... തിളച്ചുപൊങ്ങുന്ന വെയിലിൽ ചിതലരിച്ചു കൊണ്ടിരുന്ന ചില ചിന്തകൾ അയാളെ അലട്ടാൻ തുടങ്ങിയപ്പോൾ അടുത്തു വച്ചിരുന്ന കുപ്പിയും ഗ്ലാസ്സും കയ്യിലെടുത്തു." നോക്ക്... മനസ്സ് കൈവിടുമെന്ന് തോന്നുമ്പം ഇതെടുത്ത് കുടിച്ചോണം... ജീരകമിട്ട് തിളപ്പിച്ച വെള്ളമാ... നമ്മുടെ മക്കളെ ഓർക്കണം. ഇതൊരവസരമാ...ജീവിക്കാൻ ... " കനമുള്ള വാക്കുകൾക്കിടയിലും അവളുടെ കൺപീലിയിലെ നനവ് അയാൾ കണ്ടിരുന്നു. ഇളം ചൂടോടെ ജീരകവെള്ളം ഉള്ളിലേക്കിറങ്ങിയപ്പോൾ എന്തോ ഒരു സുഖം തോന്നി.മുഖം തുടച്ച് കത്തുന്ന പകലിലേക്ക് അയാൾ നോക്കി. തന്റെ വീടിനെ പൊതിഞ്ഞ പകൽ ഇങ്ങനെ കണ്ടിട്ട് വർഷങ്ങളായിരിക്കുന്നു. പുലർച്ചെ പടിയിറങ്ങിയാൽ തിരിച്ചെത്തുന്നത് ഇരുട്ടിന്റെ മറവിൽ... നിഴലും നിലാവും കെട്ടുപിണഞ്ഞു കിടക്കുന്ന വഴികളിൽ ഇടറിയ കാലുകളോടെ വരുമ്പോൾ, ഉമ്മറപ്പടിയിൽ കാത്തിരിക്കുന്ന കരഞ്ഞു കലങ്ങിയ കണ്ണുകൾ മനസ്സിലെ ഇരുട്ടറയിൽ നിന്നും ഓർത്തെടുക്കാൻ ശ്രമിച്ചു. ഇല്ല... ഉള്ളിലെ തിളക്കം കെട്ടിരിക്കുന്നു. ഉള്ളിലെ ഇരുട്ട് ഓർമ്മകളെ മുക്കിക്കളയുന്നു. ചിന്തകൾ ചീവീടുകളായപ്പോൾ അയാൾ ഒരു ഗ്ലാസ്സ് വെള്ളം കൂടി കയ്യിലെടുത്തു. ദാഹനീരിന്നു പിടയുന്ന മണ്ണിലേക്ക് പൊട്ടിവീഴുന്ന മഴത്തുള്ളികൾ പോലെ ഉള്ളിലൊരാശ്വാസം തോന്നി. കുഞ്ഞനുറുമ്പുകളുടെ വരിയുടെ നീളം കൂടിക്കൂടി വന്നു. ചുട്ടുപൊള്ളുന്ന വെയിലിലും അവ ഉത്സാഹത്തോടെ നീങ്ങുന്നു.ഒച്ചയുമനക്കവും നിലച്ച റോഡിലൂടെ പ്രായമായ ഒരാൾ സഞ്ചിയും തൂക്കി പോകുന്നതയാൾ കണ്ടു. "ഈ ദിനങ്ങളും കടന്നു പോകും ... പോകണം... പക്ഷേ പ്രഭേട്ടൻ പഴയ നാളുകളിലേക്കിനി പോകരുത്... ജീവിതത്തിലേക്ക് പിടിച്ചു കയറാൻ കിട്ടിയ ഒരു കച്ചിത്തുരുമ്പാണിതെന്നു കരുതണം." ജാലകപ്പഴുതിലൂടെ കടന്നു വന്ന നിലാവെളിച്ചത്തിൽ നെഞ്ചിൽ മുഖം ചേർത്ത് ഇന്നലെ രാത്രിയിൽ അവൾ പറഞ്ഞത് അയാളോർത്തു. ഒരു ദീർഘശ്വാസം ഉള്ളിലേക്കെടുത്ത് കസേരയിലേക്ക് ചാരി .മുറ്റത്തിനപ്പുറം പറമ്പിലെ പച്ചപ്പിലേക്ക് അയാളുടെ കണ്ണുകൾ നീണ്ടു. കുലച്ച വാഴകൾ തന്റെ നേരെ തല കുനിച്ചു നിൽക്കുന്നതയാൾ കണ്ടു. ചീരയും വെണ്ടയും തക്കാളിയും കാറ്റിലാടാൻ തുടങ്ങി.അവ തന്നെ മാടി വിളിക്കുന്നതായി അയാൾക്ക് തോന്നി. ഉള്ളിലുയർന്ന ഒരാവേശത്താൽ അയാൾ കസേരയിൽ നിന്നെഴുന്നേറ്റു. മഞ്ഞയും വെള്ളയും വയലറ്റും നിറങ്ങളിലുള്ള പൂക്കൾ അയാളെ നോക്കി ചിരിച്ചു.കാറ്റയാളെ ചുംബിച്ചു. പൂമ്പാറ്റകൾ അയാൾക്കു ചുറ്റും ഉയർന്നും താഴ്ന്നും പറന്നു കളിച്ചു. മാവിൻ കൊമ്പിലിരുന്ന അണ്ണാൻ എന്തിനോ ചിലച്ചു കൊണ്ടേയിരുന്നു. പാതി കടിച്ച മാമ്പഴം അത് താഴേക്കിട്ടു.അനിർവചനീയമായ എന്തോ ഒന്ന് തന്റെ ഉള്ളിൽ അലയടിക്കുന്നതയാൾ അറിഞ്ഞു.വാടി വീഴാൻ പോയ ഒരു തക്കാളിച്ചെടിയുടെ അരികെ കമ്പ് നാട്ടി വിറയാർന്ന കൈകളാൽ അതിനെ പിടിച്ചുകെട്ടവേ മക്കൾ ഓടി വന്നു. കുഞ്ഞു കരങ്ങൾ മെല്ലെ അയാളെ തലോടി. അവിശ്വസനീയമായ ഒരു കാഴ്ചയെന്നോണം അവർ വിളിച്ചു പറഞ്ഞു. "അമ്മേ... ദേ... അച്ഛൻ ... പറമ്പിൽ .. എന്നോ എവിടേയോ നഷ്ടപ്പെട്ടു പോയ ഒരു ലോകത്ത്, തന്റെ മക്കളെ കെട്ടിപ്പിടിച്ച് കണ്ണീർ പൊഴിക്കവേ... സാരിത്തലപ്പു കൊണ്ട് മുഖമമർത്തിത്തുടച്ച്, ഒരു ഗ്ലാസ്സ് വെള്ളം നീട്ടി പുഞ്ചിരിയോടെ അവൾ പറഞ്ഞു, "ദാ... ഇതു കുടിക്ക് ..." .....................................
ഒരു കൊറോണക്കാലം
അനുശ്രീ പദ് മനാഭൻ
മൂന്നക്ഷരത്തിൽ പതിഞ്ഞിരുന്നു
നീ സംഹാര താണ്ഡവമാടുമ്പോൾ
നിന്നോടൊപ്പം ചേർന്ന യാത്രയിൽ
പെയ്തിറങ്ങിയ മഴ സംഗീതം കേട്ടിരുന്നു ഞാൻ
മനസ്സിന്റെ മാന്ത്രിക താളിൽ നിന്ന്
കേൾവി മറന്ന നിൻ കാതിൽ
ഏറ്റു പാടാൻ തുടങ്ങി ഞാൻ
നിദ്രയിൽ നിന്നെഴുന്നേറ്റു നോക്കിയതും
ഞെട്ടലോടെ ഞാൻ തിരിച്ചറിഞ്ഞു.
നീ എങ്ങോട്ടെന്നില്ലാതെ മറഞ്ഞു പോയിരിക്കുന്നു
ഇന്ന് ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു
ഒരിക്കലും എഴുതി തീർക്കാൻ കഴിയാത്ത
എല്ലാം മനസിലൊളുപ്പിക്കുന്ന
ഒരു മഹാമാരിയാണ് നീ
ഒരു വരിയിൽ ഇരുന്നവർ
ആലിംഗനം കൊണ്ടു മൂടിയവർ
ഒരു പാത്രത്തിൽ ഉണ്ടവർ
എല്ലാ സ്വപ്നങ്ങളും നീ തകർത്തെറിയുന്നു
ഷേക്സ്പിയറിന്റെ സ്നേഹസങ്കല്പങ്ങളെ
മറന്ന് അകലാനാണോ നീ പഠിപ്പിക്കുന്നത്
പങ്കു വെക്കുമ്പോൾ ഉണ്ടാകുന്നത് സ്നേഹമല്ല
മറിച്ചു നീ ആണെന്ന് വിശ്വസിപ്പിക്കുന്നു
നീ ഞങ്ങളെ നാലു ചുവരിൽ ഒതുക്കി
ജീവിതമെന്ന മൂന്നക്ഷരത്തിനും
മരണമെന്ന മൂന്നക്ഷരത്തിനും ഇടയിൽ
കോറോണയായി പെയ്തിറങ്ങി നീ
അകലുന്നു ഞാൻ തഴുകാനാകാതെ
ലോക്ക് ഡൗൺ കാലത്ത്'
പവിത്രൻ മണാട്ട്
ഗാലറി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'
- SH 38 ന് തൊട്ട് കണ്ണൂർ നഗരത്തിൽ നിന്നും 8 കി.മി. അകലെ. കണ്ണൂർ കൂത്തുപറമ്പ് റോഡിൽ കൂത്തുപറമ്പ് ഭാഗത്തേക്ക് പോകുമ്പോൾ ഇടത് ഭാഗത്ത് സ്ഥിതിചെയ്യുന്നു.
{{#multimaps: 11.845949399988948, 75.43542262756013 | width=600px | zoom=15 }}
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13061
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ