"ഗവ എച്ച് എസ് ചാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

591 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  5 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 111: വരി 111:
   മുറ്റത്തു പെയ്യുന്ന വെയിലിൽ വരിയൊപ്പിച്ചു പോകുന്ന കുഞ്ഞനുറുമ്പുകളെ നോക്കി അയാളങ്ങനെ ഇരുന്നു. ദിവസങ്ങൾ രണ്ടു കഴിഞ്ഞിരിക്കുന്നു... കൈ വിരലുകളിൽ വിറയൽ പടരാൻ തുടങ്ങിയത് അയാൾ അവഗണിക്കാൻ ശ്രമിച്ചു.തലയ്ക്കുള്ളിലെന്തോ മൂളിപ്പറക്കുന്നതുപോലെ...  തിളച്ചുപൊങ്ങുന്ന വെയിലിൽ ചിതലരിച്ചു കൊണ്ടിരുന്ന ചില ചിന്തകൾ അയാളെ അലട്ടാൻ തുടങ്ങിയപ്പോൾ അടുത്തു വച്ചിരുന്ന കുപ്പിയും ഗ്ലാസ്സും കയ്യിലെടുത്തു." നോക്ക്... മനസ്സ് കൈവിടുമെന്ന് തോന്നുമ്പം ഇതെടുത്ത് കുടിച്ചോണം... ജീരകമിട്ട് തിളപ്പിച്ച വെള്ളമാ... നമ്മുടെ മക്കളെ ഓർക്കണം. ഇതൊരവസരമാ...ജീവിക്കാൻ ... " കനമുള്ള വാക്കുകൾക്കിടയിലും അവളുടെ കൺപീലിയിലെ നനവ് അയാൾ കണ്ടിരുന്നു. ഇളം ചൂടോടെ ജീരകവെള്ളം ഉള്ളിലേക്കിറങ്ങിയപ്പോൾ എന്തോ ഒരു സുഖം തോന്നി.മുഖം തുടച്ച് കത്തുന്ന പകലിലേക്ക് അയാൾ നോക്കി. തന്റെ വീടിനെ പൊതിഞ്ഞ പകൽ ഇങ്ങനെ കണ്ടിട്ട് വർഷങ്ങളായിരിക്കുന്നു. പുലർച്ചെ പടിയിറങ്ങിയാൽ തിരിച്ചെത്തുന്നത് ഇരുട്ടിന്റെ മറവിൽ... നിഴലും നിലാവും കെട്ടുപിണഞ്ഞു കിടക്കുന്ന വഴികളിൽ ഇടറിയ കാലുകളോടെ വരുമ്പോൾ, ഉമ്മറപ്പടിയിൽ കാത്തിരിക്കുന്ന കരഞ്ഞു കലങ്ങിയ കണ്ണുകൾ മനസ്സിലെ ഇരുട്ടറയിൽ നിന്നും ഓർത്തെടുക്കാൻ ശ്രമിച്ചു. ഇല്ല... ഉള്ളിലെ തിളക്കം കെട്ടിരിക്കുന്നു. ഉള്ളിലെ ഇരുട്ട് ഓർമ്മകളെ മുക്കിക്കളയുന്നു. ചിന്തകൾ ചീവീടുകളായപ്പോൾ അയാൾ ഒരു ഗ്ലാസ്സ് വെള്ളം കൂടി കയ്യിലെടുത്തു. ദാഹനീരിന്നു പിടയുന്ന മണ്ണിലേക്ക് പൊട്ടിവീഴുന്ന മഴത്തുള്ളികൾ പോലെ ഉള്ളിലൊരാശ്വാസം തോന്നി. കുഞ്ഞനുറുമ്പുകളുടെ വരിയുടെ നീളം കൂടിക്കൂടി വന്നു. ചുട്ടുപൊള്ളുന്ന വെയിലിലും അവ ഉത്സാഹത്തോടെ നീങ്ങുന്നു.ഒച്ചയുമനക്കവും നിലച്ച റോഡിലൂടെ പ്രായമായ ഒരാൾ സഞ്ചിയും തൂക്കി പോകുന്നതയാൾ കണ്ടു. "ഈ ദിനങ്ങളും കടന്നു പോകും ... പോകണം... പക്ഷേ പ്രഭേട്ടൻ പഴയ നാളുകളിലേക്കിനി പോകരുത്... ജീവിതത്തിലേക്ക് പിടിച്ചു കയറാൻ കിട്ടിയ ഒരു കച്ചിത്തുരുമ്പാണിതെന്നു കരുതണം." ജാലകപ്പഴുതിലൂടെ കടന്നു വന്ന നിലാവെളിച്ചത്തിൽ നെഞ്ചിൽ മുഖം ചേർത്ത് ഇന്നലെ രാത്രിയിൽ അവൾ പറഞ്ഞത് അയാളോർത്തു. ഒരു ദീർഘശ്വാസം ഉള്ളിലേക്കെടുത്ത് കസേരയിലേക്ക് ചാരി .മുറ്റത്തിനപ്പുറം പറമ്പിലെ പച്ചപ്പിലേക്ക് അയാളുടെ കണ്ണുകൾ നീണ്ടു. കുലച്ച വാഴകൾ തന്റെ നേരെ തല കുനിച്ചു നിൽക്കുന്നതയാൾ കണ്ടു. ചീരയും വെണ്ടയും തക്കാളിയും കാറ്റിലാടാൻ തുടങ്ങി.അവ തന്നെ മാടി വിളിക്കുന്നതായി അയാൾക്ക് തോന്നി. ഉള്ളിലുയർന്ന ഒരാവേശത്താൽ അയാൾ കസേരയിൽ നിന്നെഴുന്നേറ്റു. മഞ്ഞയും വെള്ളയും വയലറ്റും നിറങ്ങളിലുള്ള പൂക്കൾ അയാളെ നോക്കി ചിരിച്ചു.കാറ്റയാളെ ചുംബിച്ചു. പൂമ്പാറ്റകൾ അയാൾക്കു ചുറ്റും ഉയർന്നും താഴ്ന്നും പറന്നു കളിച്ചു. മാവിൻ കൊമ്പിലിരുന്ന അണ്ണാൻ എന്തിനോ ചിലച്ചു കൊണ്ടേയിരുന്നു. പാതി കടിച്ച മാമ്പഴം അത് താഴേക്കിട്ടു.അനിർവചനീയമായ എന്തോ ഒന്ന് തന്റെ ഉള്ളിൽ അലയടിക്കുന്നതയാൾ അറിഞ്ഞു.വാടി വീഴാൻ പോയ ഒരു തക്കാളിച്ചെടിയുടെ അരികെ കമ്പ് നാട്ടി വിറയാർന്ന കൈകളാൽ അതിനെ പിടിച്ചുകെട്ടവേ മക്കൾ ഓടി വന്നു. കുഞ്ഞു കരങ്ങൾ മെല്ലെ അയാളെ തലോടി. അവിശ്വസനീയമായ ഒരു കാഴ്ചയെന്നോണം അവർ വിളിച്ചു പറഞ്ഞു. "അമ്മേ... ദേ... അച്ഛൻ ... പറമ്പിൽ ..'' എന്നോ എവിടേയോ നഷ്ടപ്പെട്ടു പോയ ഒരു ലോകത്ത്, തന്റെ മക്കളെ കെട്ടിപ്പിടിച്ച് കണ്ണീർ പൊഴിക്കവേ... സാരിത്തലപ്പു കൊണ്ട് മുഖമമർത്തിത്തുടച്ച്, ഒരു ഗ്ലാസ്സ് വെള്ളം നീട്ടി പുഞ്ചിരിയോടെ അവൾ പറഞ്ഞു, "ദാ... ഇതു കുടിക്ക് ..." ''
   മുറ്റത്തു പെയ്യുന്ന വെയിലിൽ വരിയൊപ്പിച്ചു പോകുന്ന കുഞ്ഞനുറുമ്പുകളെ നോക്കി അയാളങ്ങനെ ഇരുന്നു. ദിവസങ്ങൾ രണ്ടു കഴിഞ്ഞിരിക്കുന്നു... കൈ വിരലുകളിൽ വിറയൽ പടരാൻ തുടങ്ങിയത് അയാൾ അവഗണിക്കാൻ ശ്രമിച്ചു.തലയ്ക്കുള്ളിലെന്തോ മൂളിപ്പറക്കുന്നതുപോലെ...  തിളച്ചുപൊങ്ങുന്ന വെയിലിൽ ചിതലരിച്ചു കൊണ്ടിരുന്ന ചില ചിന്തകൾ അയാളെ അലട്ടാൻ തുടങ്ങിയപ്പോൾ അടുത്തു വച്ചിരുന്ന കുപ്പിയും ഗ്ലാസ്സും കയ്യിലെടുത്തു." നോക്ക്... മനസ്സ് കൈവിടുമെന്ന് തോന്നുമ്പം ഇതെടുത്ത് കുടിച്ചോണം... ജീരകമിട്ട് തിളപ്പിച്ച വെള്ളമാ... നമ്മുടെ മക്കളെ ഓർക്കണം. ഇതൊരവസരമാ...ജീവിക്കാൻ ... " കനമുള്ള വാക്കുകൾക്കിടയിലും അവളുടെ കൺപീലിയിലെ നനവ് അയാൾ കണ്ടിരുന്നു. ഇളം ചൂടോടെ ജീരകവെള്ളം ഉള്ളിലേക്കിറങ്ങിയപ്പോൾ എന്തോ ഒരു സുഖം തോന്നി.മുഖം തുടച്ച് കത്തുന്ന പകലിലേക്ക് അയാൾ നോക്കി. തന്റെ വീടിനെ പൊതിഞ്ഞ പകൽ ഇങ്ങനെ കണ്ടിട്ട് വർഷങ്ങളായിരിക്കുന്നു. പുലർച്ചെ പടിയിറങ്ങിയാൽ തിരിച്ചെത്തുന്നത് ഇരുട്ടിന്റെ മറവിൽ... നിഴലും നിലാവും കെട്ടുപിണഞ്ഞു കിടക്കുന്ന വഴികളിൽ ഇടറിയ കാലുകളോടെ വരുമ്പോൾ, ഉമ്മറപ്പടിയിൽ കാത്തിരിക്കുന്ന കരഞ്ഞു കലങ്ങിയ കണ്ണുകൾ മനസ്സിലെ ഇരുട്ടറയിൽ നിന്നും ഓർത്തെടുക്കാൻ ശ്രമിച്ചു. ഇല്ല... ഉള്ളിലെ തിളക്കം കെട്ടിരിക്കുന്നു. ഉള്ളിലെ ഇരുട്ട് ഓർമ്മകളെ മുക്കിക്കളയുന്നു. ചിന്തകൾ ചീവീടുകളായപ്പോൾ അയാൾ ഒരു ഗ്ലാസ്സ് വെള്ളം കൂടി കയ്യിലെടുത്തു. ദാഹനീരിന്നു പിടയുന്ന മണ്ണിലേക്ക് പൊട്ടിവീഴുന്ന മഴത്തുള്ളികൾ പോലെ ഉള്ളിലൊരാശ്വാസം തോന്നി. കുഞ്ഞനുറുമ്പുകളുടെ വരിയുടെ നീളം കൂടിക്കൂടി വന്നു. ചുട്ടുപൊള്ളുന്ന വെയിലിലും അവ ഉത്സാഹത്തോടെ നീങ്ങുന്നു.ഒച്ചയുമനക്കവും നിലച്ച റോഡിലൂടെ പ്രായമായ ഒരാൾ സഞ്ചിയും തൂക്കി പോകുന്നതയാൾ കണ്ടു. "ഈ ദിനങ്ങളും കടന്നു പോകും ... പോകണം... പക്ഷേ പ്രഭേട്ടൻ പഴയ നാളുകളിലേക്കിനി പോകരുത്... ജീവിതത്തിലേക്ക് പിടിച്ചു കയറാൻ കിട്ടിയ ഒരു കച്ചിത്തുരുമ്പാണിതെന്നു കരുതണം." ജാലകപ്പഴുതിലൂടെ കടന്നു വന്ന നിലാവെളിച്ചത്തിൽ നെഞ്ചിൽ മുഖം ചേർത്ത് ഇന്നലെ രാത്രിയിൽ അവൾ പറഞ്ഞത് അയാളോർത്തു. ഒരു ദീർഘശ്വാസം ഉള്ളിലേക്കെടുത്ത് കസേരയിലേക്ക് ചാരി .മുറ്റത്തിനപ്പുറം പറമ്പിലെ പച്ചപ്പിലേക്ക് അയാളുടെ കണ്ണുകൾ നീണ്ടു. കുലച്ച വാഴകൾ തന്റെ നേരെ തല കുനിച്ചു നിൽക്കുന്നതയാൾ കണ്ടു. ചീരയും വെണ്ടയും തക്കാളിയും കാറ്റിലാടാൻ തുടങ്ങി.അവ തന്നെ മാടി വിളിക്കുന്നതായി അയാൾക്ക് തോന്നി. ഉള്ളിലുയർന്ന ഒരാവേശത്താൽ അയാൾ കസേരയിൽ നിന്നെഴുന്നേറ്റു. മഞ്ഞയും വെള്ളയും വയലറ്റും നിറങ്ങളിലുള്ള പൂക്കൾ അയാളെ നോക്കി ചിരിച്ചു.കാറ്റയാളെ ചുംബിച്ചു. പൂമ്പാറ്റകൾ അയാൾക്കു ചുറ്റും ഉയർന്നും താഴ്ന്നും പറന്നു കളിച്ചു. മാവിൻ കൊമ്പിലിരുന്ന അണ്ണാൻ എന്തിനോ ചിലച്ചു കൊണ്ടേയിരുന്നു. പാതി കടിച്ച മാമ്പഴം അത് താഴേക്കിട്ടു.അനിർവചനീയമായ എന്തോ ഒന്ന് തന്റെ ഉള്ളിൽ അലയടിക്കുന്നതയാൾ അറിഞ്ഞു.വാടി വീഴാൻ പോയ ഒരു തക്കാളിച്ചെടിയുടെ അരികെ കമ്പ് നാട്ടി വിറയാർന്ന കൈകളാൽ അതിനെ പിടിച്ചുകെട്ടവേ മക്കൾ ഓടി വന്നു. കുഞ്ഞു കരങ്ങൾ മെല്ലെ അയാളെ തലോടി. അവിശ്വസനീയമായ ഒരു കാഴ്ചയെന്നോണം അവർ വിളിച്ചു പറഞ്ഞു. "അമ്മേ... ദേ... അച്ഛൻ ... പറമ്പിൽ ..'' എന്നോ എവിടേയോ നഷ്ടപ്പെട്ടു പോയ ഒരു ലോകത്ത്, തന്റെ മക്കളെ കെട്ടിപ്പിടിച്ച് കണ്ണീർ പൊഴിക്കവേ... സാരിത്തലപ്പു കൊണ്ട് മുഖമമർത്തിത്തുടച്ച്, ഒരു ഗ്ലാസ്സ് വെള്ളം നീട്ടി പുഞ്ചിരിയോടെ അവൾ പറഞ്ഞു, "ദാ... ഇതു കുടിക്ക് ..." ''
     .....................................<br>
     .....................................<br>
<br>
<br>


<br>
''ഒരു കൊറോണക്കാലം''
<br>
<center>[[പ്രമാണം:anuchala.jpg|100px|center|]]
<br>
<br>
<center>
''Bereavement''
 
[[പ്രമാണം:manalchala.jpg|100px|center|]]
Manaal Mammikkutty
</center>
<poem><center>
Everyday I rise ,
Hoping not to see another rise;
For this pandemic
Has created panic
Among those away from home.
Oh lord! Cast no more curse
For we have witnessed the worse.
How I wished I had wings
To fly to my love by the end of spring
Memories of loved ones
Gives me strength to be a better one.
To the people out there
Stay home and no where
For this has to end
For me to reach home from another end
</poem>
<br>
<br>
<br>
<br>
<center>
''ഒരു കൊറോണക്കാലം''
 
[[പ്രമാണം:anuchala.jpg|100px|center|]]
അനുശ്രീ പദ് മനാഭൻ
അനുശ്രീ പദ് മനാഭൻ
</center>
</center>
670

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1595277" എന്ന താളിൽനിന്ന് ശേഖരിച്ചത്