"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 196: വരി 196:
==കുുട്ടികളുടെ രചനകൾ==
==കുുട്ടികളുടെ രചനകൾ==
**'''ഒരു അഭിമുഖ അനുഭവം'''  
**'''ഒരു അഭിമുഖ അനുഭവം'''  
അറുപത്തി മൂന്നാമത് കേരള സംസ്ഥാന സ്കൂൾ കായികമേള തന്റെ ജന്മനാടായ കണ്ണൂരിൽ നടക്കുമ്പോൾ അതിന് ദീപശിഖ കൊളുത്താൻ എത്തിയ ഒളിമ്പ്യൻ ടിൻറു ലൂക്കാ യുമായി സെൻറ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സും അധ്യാപകരും നടത്തിയ അഭിമുഖം. [[കൂടുതൽ കാണുക|കണ്ണൂരിലെ]] മലയോര ഗ്രാമത്തിൽനിന്ന് കേരളത്തിന്റെയും അതുവഴി ഇന്ത്യയുടെയും യശസ്സ് ലോക കായിക വേദിയിൽ എത്തിച്ച കേരളത്തിലെ രാജ്യാന്തര കായിക താരമായ ടിൻറു ലൂക്ക. 800 മീറ്റർ ഓട്ടത്തിൽ ഷൈനി വിൽസന്റെ പതിനഞ്ചുവർഷം പഴക്കമുള്ള ദേശീയ റെക്കോർഡ് മറികടന്ന, കായിക രംഗത്തെ മികച്ച രണ്ടാമത്തെ പുരസ്കാരമായ ´അർജുന അവാർഡ് ´ ജേതാവായ, 2008ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ ജേതാവായ, 2012-2016 വർഷങ്ങളിലെ ഒളിമ്പിക്സിൽ പങ്കെടുത്ത കായിക പ്രതിഭ ടിന്റു ലുക്ക ആണ് നമ്മുടെ കൂടെയുള്ളത്.
അറുപത്തി മൂന്നാമത് കേരള സംസ്ഥാന സ്കൂൾ കായികമേള തന്റെ ജന്മനാടായ കണ്ണൂരിൽ നടക്കുമ്പോൾ അതിന് ദീപശിഖ കൊളുത്താൻ എത്തിയ ഒളിമ്പ്യൻ ടിൻറു ലൂക്കാ യുമായി സെൻറ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സും അധ്യാപകരും നടത്തിയ അഭിമുഖം. [[കൂടുതൽ കാണുക|കണ്ണൂരിലെ]]  
 
?ടിന്റു ജനിച്ചുവളർന്നത് ഒരു മലയോര ഗ്രാമത്തിൽ ആണ്. ഒളിമ്പ്യൻ എന്ന നിലയിലുള്ള വളർച്ചയ്ക്ക് ഈ ജീവിതപശ്ചാത്തലം പ്രേരണ ആയിരുന്നോ? ടിന്റു : തീർച്ചയായും. ദിവസവും അഞ്ചു കിലോമീറ്റർ നടന്നാണ് സ്കൂളിൽ പോയിരുന്നത്. അന്നത്തെ ആ സ്കൂൾ യാത്രയാണ് എന്നിലെ കായികതാരത്തെ വളർത്തിയത്. അന്ന് സ്കൂളിലൊന്നും വലിയ പരിശീലനം നൽകിയിരുന്നില്ല. എന്റെ കണക്ക് അധ്യാപകനായിരുന്നു എന്നിലെ കായികതാരത്തെ കണ്ടെത്തിയത്.  ?ചെറുപ്പത്തിൽ വീട്ടിൽനിന്ന് വേണ്ടത്ര പ്രോത്സാഹനം ലഭിച്ചിരുന്നോ? ടിന്റു : എന്റെ മാതാപിതാക്കൾ അവർ പഠിക്കുന്ന കാലത്ത് സ്പോർട്സിൽ പങ്കെടുത്തിരുന്നവരും സ്പോർട്സിനോട് വളരെ താല്പര്യം ഉള്ളവരും ആയിരുന്നു. അവരുടെ പ്രോത്സാഹനമാണ് എന്നെ വളർത്തിയത്. ?നാം മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന 'പയ്യോളി എക്സ്പ്രസ് ' എന്നറിയപ്പെടുന്ന ഒളിമ്പ്യൻ പി ടി ഉഷയുടെ ശിഷ്യയായി തീരാൻ ഇടയായ സാഹചര്യത്തെക്കുറിച്ച് വ്യക്തമാക്കാമോ? ടിന്റു : ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്, എന്റെ പന്ത്രണ്ടാമത്തെ വയസ്സിലാണ് ഉഷാ സ്കൂളിലേക്ക് സെലക്ഷൻ കിട്ടിയത്. ആദ്യബാച്ച് ആയിരുന്നു. 600 ലധികം പേർ സെലക്ഷനുവേണ്ടി എത്തിയിരുന്നു. എന്റെ ജീവിതത്തിലെ ഒരു ടേണിങ് പോയിൻറ് ആയി ഞാനതിനെ കാണുന്നു. സ്കൂളിൽ ലോങ്ങ് ജമ്പ് ആയിരുന്നു എന്റെ ഇനം. സ്പോർട്സ് ചെയ്യുമായിരുന്നെങ്കിലും സ്പോർട്സ് അതിനെക്കുറിച്ച് കാര്യമായി ഒന്നും തന്നെ അറിയില്ലായിരുന്നു. എബിസിഡി തൊട്ട് പഠിക്കുന്നതുപോലെ ഉഷാ സ്കൂളിൽ നിന്നാണ് ഞാൻ എല്ലാം പഠിച്ചത്. ?ഇതുവരെയുള്ള കായിക ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ ഏറ്റവുമധികം കടപ്പാട് തോന്നുന്നത് ആരോടാണ് ? ടിന്റു : എനിക്ക് ഈ ജീവിതം തന്ന ദൈവത്തോടും ജന്മം തന്ന മാതാപിതാക്കളോടും. പിന്നെ എന്നെ ഞാനാക്കി മാറ്റിയ ഉഷേച്ചിയോടും ഉഷാസ്കൂളിനോടും എനിക്കുള്ള കടപ്പാട് ഒരിക്കലും തീരില്ല. ?2012- 2016 വർഷങ്ങളിലെ ഒളിമ്പിക്സിൽ പങ്കെടുത്തു. പക്ഷേ വിജയം കൈവരിക്കാൻ സാധിച്ചില്ല. എന്നാലും ടിന്റു പരിശീലകയെ മാറ്റിയില്ല. എന്താണതിന് കാരണം? ടിന്റു : അങ്ങനെയൊരു മാറ്റത്തെപ്പറ്റി ചിന്തിച്ചിട്ടുപോലുമില്ല. കാരണം അതിനുശേഷം അതുപോലെ ഒരാൾ വളർന്നു വന്നിട്ടില്ല. ഓട്ടം പോലും അറിയാതിരുന്ന എന്നെ ഒളിമ്പിക്സ് വരെ എത്തിച്ചത് ഉഷേച്ചിയാണ്. ഉഷേച്ചി മാത്രമല്ല ഉഷാസ്കൂൾ എന്ന് പറയുന്ന ടീമാണ്. അതൊരു ടീം സ്പിരിറ്റാണ്. അവിടെ നിന്നും കിട്ടിയ വിജയമാണ് എനിക്ക് ലഭിച്ച ഏറ്റവും വലിയ വിജയം. ?സ്പോർട്സ് താരങ്ങൾ ഭക്ഷണം വിദേശത്തുനിന്നും വരുത്തി കഴിക്കുന്നു എന്ന് കേട്ടിട്ടുണ്ട്. ടിന്റുവിന്റെ കാര്യത്തിൽ അങ്ങനെ ആയിരുന്നോ? ടിന്റു : അല്ല ഞാൻ നാട്ടിലെ ഭക്ഷണം തന്നെയാണ് കഴിക്കുന്നത്. പിന്നെ ചില നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു സ്വീറ്റ്സ്, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ഇവയൊന്നും കഴിക്കാറില്ല . പഴങ്ങൾ, പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ തുടങ്ങിയവയാണ് കഴിക്കാറ്. ?ടിൻറുവിന്റെ കരിയറിൽ മാധ്യമങ്ങൾക്കുള്ള പങ്കിനെക്കുറിച്ച് എന്താണ് പറയാനുള്ളത്? ടിന്റു : മാധ്യമങ്ങൾ വേണം. വാർത്തകൾ ഉണ്ടാകണമല്ലോ. അത് നമുക്കൊരു പ്രചോദനമാണ്. വിമർശനങ്ങൾ ഉണ്ടാകും. അവയെ പോസിറ്റീവായി എടുത്താൽ മതി. എനിക്കും വിഷമം ഉണ്ടാക്കിയ കാര്യങ്ങൾ വാർത്തയായി വന്നിട്ടുണ്ട്. കുറച്ചുകാലം പത്രം വായിക്കാതെയും ഇരുന്നിട്ടുണ്ട്. എന്നാലും മാധ്യമങ്ങൾ വേണം. ?പ്രധാന മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ ലോകം ഉറ്റുനോക്കുകയാണ് ടിൻറുവിന്റെ പെർഫോമൻസ്. പ്രത്യേകിച്ച് ജന്മനാട്. ഇത്രയധികം ആൾക്കാർ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് എന്ന ഒരു ടെൻഷൻ എങ്ങനെയാണ് മറികടന്നത്? ടിന്റു : ട്രാക്കിൽ നിൽക്കുമ്പോൾ അങ്ങനെയൊന്നും ചിന്തിക്കാറില്ല. നമ്മുടെ കർത്തവ്യം എന്താണെന്ന് ഉഷേച്ചി പറഞ്ഞു തന്നിട്ടുണ്ട്. അത് മാത്രമായിരിക്കും ലക്ഷ്യം. ഓടുന്ന ലാപ്പ് മാത്രമായിരിക്കും മുന്നിൽ. ആദ്യമൊക്കെ ചെറിയ ടെൻഷൻ ഉണ്ടാകുമായിരുന്നു. എന്നാൽ പിന്നീട് അങ്ങനെയൊന്നും തോന്നിയിരുന്നില്ല. ?ഇന്നത്തെ തലമുറ. പണ്ടത്തെ തലമുറയെ പോലെ അവർക്ക് നടത്തമോ ഓട്ടമോ ഒന്നുമില്ല. കായികക്ഷമത നശിച്ചുകൊണ്ടിരിക്കുന്ന ഒരു തലമുറയാണ് ഇന്നത്തേത്. കളിസ്ഥലങ്ങൾ ഇല്ലാതായി വരുന്നു. സ്ഥലങ്ങളൊക്കെയും ഫ്ലാറ്റുകളും മറ്റു കെട്ടിടങ്ങളും കയ്യടക്കി വച്ചിരിക്കുന്നു. ഇന്നത്തെ തലമുറയുടെ ഭാവി ആശങ്കാജനകം അല്ലേ? ടിന്റു : അത് കുട്ടികളെ മാത്രം പറഞ്ഞിട്ട് കാര്യമില്ല. രക്ഷിതാക്കൾക്കും അതിൽ പങ്കുണ്ട്. മക്കളെ നടക്കാനോ ഓടാനോ മാതാപിതാക്കൾ സമ്മതിക്കുന്നില്ല. ഭൂരിഭാഗം ആൾക്കാർക്കും വണ്ടിയുണ്ട്. ചെറിയ പ്രായത്തിലാണ് കുട്ടികളെ കളിക്കാനൊക്കെ അനുവദിക്കേണ്ടത്. അങ്ങനെയുള്ള സാഹചര്യങ്ങളിലൂടെയാണ് ഞാനൊക്കെ വളർന്ന് ഈ നിലയിൽ എത്തിയത്. ഇപ്പോൾ എല്ലാവർക്കും പെട്ടെന്നുള്ള റിസൾട്ട് വേണം. അങ്ങനെ ചിന്തിക്കരുത്. ?ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷൻ ടിന്റുവിന് വേണ്ടത്ര പിന്തുണ നൽകിയിട്ടുണ്ടോ? ടിന്റു : ഉണ്ട്. എന്നാലും പുറത്തുള്ള കുറേ കോമ്പറ്റീഷൻസ് വേണ്ടതായിരുന്നു. ആ സമയത്ത് അങ്ങനെയുള്ള കോമ്പറ്റിഷൻസ് വേണ്ടതുപോലെ കിട്ടിയിട്ടില്ലായിരുന്നു. ?ഇപ്പോൾ റെയിൽവേയിൽ ആണല്ലോ ടിന്റു ജോലി ചെയ്യുന്നത്. സ്പോർട്സ് ക്വാട്ടയിൽ കിട്ടിയ ജോലി. അതിൽ സംതൃപ്തയാണോ? ടിന്റു : തീർച്ചയായും. എനിക്കു തോന്നുന്നത് സ്പോർട്സുകാർക്ക് പറ്റിയ ഡിപ്പാർട്ട്മെൻറ് റെയിൽവേ ആണെന്നാണ്. 2012 മുതൽ കോഴിക്കോട് ആയിരുന്നു. എന്നാൽ ഇതുവരെ ഓഫീസിൽ പോകേണ്ടി വന്നിട്ടില്ല. അത്രയും സപ്പോർട്ട് തന്ന് അവർ നമ്മളെ സ്പോർട്സിനായി വിടുകയാണ്. എന്റെ സുഹൃത്തുക്കൾ മറ്റു പല ഡിപ്പാർട്ട്മെന്റുകളിലും ജോലി ചെയ്യുന്നവരുണ്ട്. അവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പറയാറുള്ളതു കൊണ്ടു തന്നെയാണ് ഞാനിങ്ങനെ പറയുന്നത്. ? 'സ്വരം നല്ലതായിരിക്കുമ്പോൾ തന്നെ പാട്ടു നിർത്തുക' എന്ന് പറയാറുണ്ടല്ലോ. അതിനാലാണോ മത്സര രംഗത്തു നിന്ന് പിന്മാറി ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്ന വാർത്ത വന്നത് ? ടിന്റു : 2018-ൽ കാലിന് വേദന വന്നിരുന്നു. ഡോക്ടർമാർ റെസ്റ്റ് പറഞ്ഞു. ആ സമയത്തുതന്നെ സേലത്തേക്ക് ഓഫീസറായി പ്രൊമോഷൻ വന്നു. അവിടെച്ചെന്ന് ജോയിൻ ചെയ്യേണ്ടതായി വന്നു. സ്പോർട്സ് നിർത്തി എന്ന് പറയുന്നില്ല. വേദന മാറി അവസരം കിട്ടുകയാണെങ്കിൽ തിരിച്ചുവരും. ?ഭാവിയിൽ കോച്ചിങ് രംഗത്തേക്ക് വരുമോ? ടിന്റു : ഇല്ലില്ല. അത്രയ്ക്കും എഫിഷ്യന്റ് ആണെങ്കിലേ ഉഷേച്ചിയെപോലെ കോച്ചിങ് രംഗത്തേക്ക് വരാൻ പറ്റൂ. അല്ലാതെ വെറുമൊരു കോച്ചായിരുന്നിട്ട് കാര്യമില്ല. ?നമ്മുടെ കുട്ടികൾക്ക്, വളർന്നു വരുന്ന തലമുറയ്ക്ക് നൽകാനുള്ള സന്ദേശം എന്താണ്? ടിന്റു : ഒന്നിനും കുറുക്കുവഴികളില്ല. കഠിനാധ്വാനം ചെയ്യണം. എളുപ്പത്തിൽ റിസൽട്ട് വേണമെന്ന് ചിന്തിക്കരുത്. അധ്വാനിക്കുക. ഇന്നല്ലെങ്കിൽ നാളെ ഫലം ലഭിക്കും എന്ന പ്രത്യാശ ഉണ്ടായിരിക്കണം. ഇന്ന് ഒരുപാടു സൗകര്യങ്ങൾ കായികമേഖലയിൽ വർദ്ധിച്ചിട്ടുണ്ട്. സിന്തറ്റിക് ട്രാക്ക്, ഹോസ്റ്റലുകൾ,അക്കാദമികൾ തുടങ്ങിയവ. അവയൊക്കെ പ്രയോജനപ്പെടുത്തുക. ഇനിയും ധാരാളം ഒളിമ്പ്യൻമാർ ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.


തയ്യാറാക്കിയത്
തയ്യാറാക്കിയത്
1,140

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1737483" എന്ന താളിൽനിന്ന് ശേഖരിച്ചത്