"ലെഗസി എ.യു.പി.എസ്. തച്ചനാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 395: വരി 395:
അമ്മയെത്തിയപ്പോഴേക്കും അവൾ വിശന്നുറങ്ങിയിരുന്നു. ആ അമ്മ സ്നേഹത്തോടെ അവളെ വിളിച്ചുണർത്തി ഭക്ഷണം നൽകി. അമ്മ വൈകുന്നേരം വരെ വിശന്നലഞ്ഞിട്ടും തന്റെ മോളുടെ വിശപ്പിനെ കുറിച്ചാണ് അമ്മ ചിന്തിച്ചത്. അമ്മയുടെ സ്നേഹത്തിന് പകരം വെക്കാൻ ഈ ലോകത്ത് ഒന്നും തന്നെയില്ല.
അമ്മയെത്തിയപ്പോഴേക്കും അവൾ വിശന്നുറങ്ങിയിരുന്നു. ആ അമ്മ സ്നേഹത്തോടെ അവളെ വിളിച്ചുണർത്തി ഭക്ഷണം നൽകി. അമ്മ വൈകുന്നേരം വരെ വിശന്നലഞ്ഞിട്ടും തന്റെ മോളുടെ വിശപ്പിനെ കുറിച്ചാണ് അമ്മ ചിന്തിച്ചത്. അമ്മയുടെ സ്നേഹത്തിന് പകരം വെക്കാൻ ഈ ലോകത്ത് ഒന്നും തന്നെയില്ല.


=== 5. ആസ്വാദനക്കുറിപ്പ് - അഗ്നിച്ചിറകുകൾ ===
ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയായിരുന്ന ഡോ. എ. പിജെ അബ്ദുൽ കലാമിന്റെ ആത്മകഥയാണ് അഗ്നിച്ചിറകുകൾ. അരുൺ തിവാരിയുടെ സഹായത്തോട ഡോ. അബ്ദുൽകലാം ഇംഗ്ലീഷ് ഭാഷയിൽ രചിച്ച വിങ്ങ്സ് ഓഫ് ഫയർ എന്ന ഗ്രന്ഥത്തിന്റെ മലയാള പരിഭാഷയാണിത് ഡി.സി. ബുക്സ് ആണ് ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. 1999 - ൽ പുറത്തിറങ്ങിയ വിങ്സ് ഓഫ് ഫയറിന്റെ പരിഭാഷകൾ ഗുജറാത്തി,  തമിഴ്,  ഒറിയ,  മറാത്തി മലയാളം മുതലായ ഇന്ത്യൻ ഭാഷകൾക്ക് പുറമെ ചൈനീസ്,  കൊറിയൻ തുടങ്ങിയ വിദേശ ഭാഷകളിലും ഉണ്ടായിട്ടുണ്ട്.
തമിഴ് നാട്ടിലെ രാമേശ്വരം സ്വഭദേശിയും ഒരു ഇടത്തരം മുസ്ലിം കുടുംബത്തിലെ അംഗവുമായ അബ്ദുൽ കലാം എങ്ങനെ ഇന്ത്യൻ മിസൈൽ സാങ്കേതികവിദ്യയുടെ അമരക്കാരനായി എന്ന് ഈ പുസ്തകം വിശദീകരിക്കുന്നു. യുവജനങ്ങൾക്ക് ഏറെ പ്രചോദനം നൽകുന്നതാണ് ഈ ആത്മകഥ. അഗ്നിയും പൂഥിയും രോഹിണിയും എസ്.എൽ.വി റോക്കറ്റും ഈ ആ കഥയിലെ കഥാപാത്രങ്ങളാണ് പലപ്പോഴും സ്രഷ്ടാവിനോട് പിണങ്ങുകയും ഒടുവിൽ അദ്ദേഹത്തിന്റെയും ക്രിയാത്മകഥയും സാങ്കേതി കതയും മുന്നൂറു കൊല്ലമായി കൊളോണിയലിസത്തിന് അടിയറവച്ച ഒരു രാജ്യത്തിന്റെയും അഭിമാനമായി വളരുകയും ചെയ്യുന്ന ജീവനുള്ള കഥാപാത്രങ്ങൾ.
[[പ്രമാണം:Asya.jpg|ലഘുചിത്രം|389x389ബിന്ദു|ആസ്യ  ഇ കെ ]]
സ്നേഹിക്കുന്നതും സ്നേഹിക്കപ്പെടുന്നതും കലാമിന് കടുത്തവേദനയാണ്. ഈ വേദനയിൽ നിന്ന് ഒളിച്ചോടാനാകണം ഒറ്റയ്ക്കു കഴിയാൻ അദ്ദേഹം
തീരുമാനിച്ചത് ‘സ്നേത്തിന്റെ വേദനയനുഭവിക്കുന്നതിനേക്കാൾ എനിക്കെളുപ്പം റോക്കറ്റുകൾ ഉണ്ടാക്കുന്നതാണ്.
ഇത് കലാമിന്റെ ദർശനങ്ങളിൽ ‘ഒന്ന് മാത്രം’. ഓരോ വിജയം വിവരിക്കാനും ഓരോ പരാജയം പ്രതിഫലിപ്പിക്കാനും കലാം മതഗ്രന്ഥങ്ങളിലെ
ഉദ്ധരണികൾ ഉപയോഗിക്കുന്നു. മിസൈൽ ടെക്നോളജിയും എയ്റോഡൈനാമിക്സും ജീവിത ചര്യയാക്കിയ കലാമിന്
ശാസത്രം ദൈവത്തിനോടടുക്കാനുള്ള വഴി മാത്രം.
കുഗ്രാമമായ രാമേശ്വരം കലാമിന് തെളിഞ്ഞ ആത്മീയതയുടെ ആദ്യ പാഠങ്ങൾ നല്ലി, ഖുറാൻ പാരായണവും ഉറച്ചു വിശ്വാസിയായ
അച്ഛൻ സൈനുലാബ്ദ്ദീന്റെ മതവ്യാഖ്യാനങ്ങളും കലാമിൽ ഈശ്വര ചൈതന്യം നിറച്ചു. കലാമിനെ കളക്ടറാക്കണമെന്നായിരുന്നു
പിതാവിന്റെ മോഹം, പൈലറ്റാവണമെന്ന് കലാമിന്റെയും. രണ്ടാം ലോക മഹായുദ്ധം പൊട്ടിപുറപ്പെട്ട സമയത്തുണ്ടായ കടുത്ത ദാരിദ്ര്യം  മറികടക്കാൻ ന്യൂസ് പേപ്പർ വിതരണക്കാരനായി.
പിന്നീട് തിരുച്ചിറപ്പള്ളി കോളേജിൽ ചേർന്നു. അവിടെനിന്നും മദ്രാസ് ഐ. ഐ. ടി യിലെത്തി. ഐ. ഐ .ടിയിൽ നിന്ന് എയ്റോനോടിക് എഞ്ചിനീയറായി പുറത്തുവന്ന കലാമിന് ഹിന്ദുസ്ഥാൻ എയ്റോനോടിക്സിൽ ജോലി കിട്ടി. പൈലറ്റാവണമെന്ന മോഹം അവശേഷിച്ചിരുന്നു. ആയിടക്കാണ് ടാറ്റാ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിന്റെ ഡയറക്ടർ പ്രൊഫ. എം. ജി. കെ മേനോൻ എച്ച്. എ. എല്ലിൽ എത്തിയത്. മേനോനാണ് കലാമിൽ റോക്കറ്റ് എഞ്ചിനീയറെ കണ്ടെത്തിയത്
എച്ച്. എ. എല്ലിൽ സാങ്കേതികവിദ്യ വികസിപ്പിച്ച് ഹോവർ കോഫ്റ്റ് പണിയാൻ കലാമിനെ ഏൽപ്പിച്ചു. ദിവസവും 18 മണിക്കൂർ ജോലി ചെയ്ത് ‘നന്ദി’ മിഷൻ പൂർത്തിയാക്കി. പ്രതിരോധ മന്ത്രിയായ വി. കെ. കൃഷ്ണമേനോൻ നന്ദിയെ കാണാൻ വന്നു. അദ്ദേഹത്തിന് നന്ദി യിൽ പറക്കാൻ മോഹം കലാം തന്നെ അത് പറപ്പിക്കണമെന്നും മന്ത്രിക്ക് നിർബന്ധം. കലാം മന്ത്രിയെക്കൊണ്ട് സുരക്ഷിതമായി പറന്ന് തിരിച്ചെത്തി. സാങ്കേതികമായി നന്ദി വിജയിച്ചെങ്കിലും സാമ്പത്തിക കാരണങ്ങളാൽ പ്രോജക്റ്റ് നിർത്തിവെച്ചു കലാമിന് ഒരുപാട് വേദനിപ്പിച്ച സംഭവങ്ങളിലൊന്നാണിത്.
മഹാത്മാഗാന്ധി എന്ന് കലാം വിശേഷിപ്പിക്കാറുള്ള സാരാഭായി തുമ്പയിൽ ഒരു വിക്ഷേപണ കേന്ദ്രം തുടങ്ങാൻ കലാമിനെ ഏൽപ്പിച്ചു. 1962 ലായിരുന്നു സംഭവം ഇവിടെവെച്ച് ഇന്ത്യയിലെ ആദ്യ റോക്കറ്റായ നൈക് – അപാഷെക് തുടക്കം കുറിച്ചു. 1963 നവംബർ ഒന്നാം തീയതി കലാമിന്റെ സ്വപ്നങ്ങൾക്ക് സാക്ഷാത്കാരമേകി നൈക് അപാഷെ ധൂമപടലങ്ങളുമായി തുമ്പയിൽ നിന്ന് കുതിച്ചു.
12 വർഷം നീണ്ട കഠിന തപസ്യയുടെ ഫലമായി 1976 ആഗസ്റ്റ് 10 ന് ശ്രീഹരികോട്ടയിൽ എസ്. എൽ. വി – 3 വിക്ഷേപണത്തിന് തയ്യാറാക്കി 23M നീളവും 17ടൺ ഭാരവുമുള്ള റോക്കറ്റ് ഭ്രമണ പഥത്തെ ലക്ഷ്യമാക്കി രാവിലെ 7:58 ന് ഉയർന്നു. ഒരു രാഷ്ട്രം മുഴുവൻ ഉറ്റുനോക്കിയ വിക്ഷേപണമായിരുന്നു അത്. എന്നാൽ 317 സെക്കന്റുകൾക്ക് ശേഷം ഇന്ത്യൻ മഹാസമുദ്രത്തിൽ റോക്കറ്റ് വീണു തന്റെ അച്ഛനും അമ്മയും അന്തരിച്ചപ്പോൾ പോലും ഇത്രയും വിഷമം കലാമിനുണ്ടായിട്ടില്ല. വിക്ഷേപണ പരാജയത്തിന്റെ മുഴുവൻ ഉത്തരവാതിത്യവും ഏറ്റെടുത്ത് കലാം തന്നിലേക്ക് ഒതുങ്ങിക്കൂടി.
1980 ജൂലായ് 17 ന് എസ്. എൽ. വി - 3 രോഹിണി എന്ന കൃത്രിമോപഗ്രത്തെ ഭ്രമണപഥത്തിലെത്തിച്ചു. എസ്. എൽ. വി – 3 യുടെ വിജയം കലാമിനെ ആഗോള പ്രശസ്തനാക്കി.
തന്റെ 5 മക്കളിൽ (പൃഥ്വി, അഗ്നി, നാഗ്, തൃശ്ശുൽ, ആകാശ്) അഗ്നിയോടാണ് കലാമിന് കൂടുതൽ ഇഷ്ടം പലപ്രാവശ്യം വിക്ഷേപണം മാറ്റിവെക്കുകയും ഒരിക്കൽ സമുദ്രത്തിൽ വീഴുകയും ചെയ്ത അഗ്നിയിൽ പുതിയ പരീക്ഷണങ്ങൾ തുടരാൻ ഇപ്പോഴും കലാമിന് താല്പര്യമുണ്ട്.
കലാം ശാസ്ത്രരംഗത്തിന് നൽകിയ സംഭാവനകൾ വാക്കിലൊതുക്കാവുന്നതല്ല, അദ്ദേഹം പറയുന്നു. “ഞാൻ ഇന്ത്യയിലെ യുവാക്കൾക്ക് തങ്ങളുടെതായ ദൗത്യത്തിൽ സ്വയമർപ്പിക്കാനുള്ള സാഹചര്യം ഒരുക്കുക മാത്രമേ ചെയ്തിട്ടൊള്ളൂ”. ഈ വാക്കുകൾ കലാമിന്റെ ലാളിത്യത്തിന്റേയും വിനയത്തിന്റെയും ബഹിർസ്ഫുരണമത്രേ നമുക്ക് എ. പി. ജെ. അബ്ദുൽ കലാം ഇന്ത്യയുടെ സ്വാഭിമാനത്തിന്റെ ശില്പിയാണ്.
സാങ്കേതിക പദങ്ങൾ ഒരുപാടുണ്ടെങ്കിലും ഈ പുസ്തകം വായനക്ഷമമാണ്. എളിമയേയും വിനയത്തേയും അക്ഷരങ്ങളിലാക്കാനും അവയെ വായനക്കാരന് അനുഭവവേദ്യമാക്കാനും കലാമിന് കഴിഞ്ഞിട്ടുണ്ട്. റോക്കറ്റ് നിർമ്മാണം മാത്രമല്ല പുസ്തകമെഴുത്തിന്റെ ക്രാഫ്റ്റും അദ്ദേഹത്തിന് വശ്യമുണ്ടെന്ന് ഇത് തെളിയിക്കുന്നു.
എനിക്ക് ഇതിൽ നിന്നും മനസിലായ ഒരനുഭവം മറ്റുള്ളവരുടെ തെറ്റ്കുറ്റങ്ങൾ കണ്ടെത്തുന്നതിനെക്കാളും നല്ലത് സ്വന്തം തെറ്റ് തിരുതലാണ് സാമ്പത്തികമായുള്ള കഴിവ് ഇല്ലെങ്കിലും ആത്മവിശ്വാസം കൊണ്ട് ഉന്നത വിജയം കരസ്ഥമക്കാനുള്ള ലക്ഷ്യബോധം ഇതിൽ നിന്നും എനിക്കുണ്ടായി.
- ആസ്യ  ഇ കെ


==വഴികാട്ടി==
==വഴികാട്ടി==
94

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1391316" എന്ന താളിൽനിന്ന് ശേഖരിച്ചത്