"നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 113: | വരി 113: | ||
=== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ === | === സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ === | ||
. | . | ||
|- | {|class="wikitable" style="text-align:center; width:300px; height:500px" border="1"|- | ||
l സേവന കാലം !! പ്രധാനധ്യാപകന്റെ പേര് !! ഫോട്ടോ | |||
|- | |- | ||
| 1945-1965 || പി വി നാരായണ മേനോന് || കളത്തിലെ എഴുത്ത് | | 1945-1965 || പി വി നാരായണ മേനോന് || കളത്തിലെ എഴുത്ത് | ||
| വരി 134: | വരി 134: | ||
| 2018 മുതല്‍||ടി സൂഹൈല് || കളത്തിലെ എഴുത്ത് | | 2018 മുതല്‍||ടി സൂഹൈല് || കളത്തിലെ എഴുത്ത് | ||
|} | |} | ||
=== സ്കൂളിന്റെ മുൻ പിടി എ പ്രസിണ്ടുമാര് === | === സ്കൂളിന്റെ മുൻ പിടി എ പ്രസിണ്ടുമാര് === | ||
. | . | ||
19:00, 27 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക് | |
|---|---|
![]() | |
| വിലാസം | |
ഫറോക്ക് 673631 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 01 - 06 - 1932 |
| വിവരങ്ങൾ | |
| ഫോൺ | 9847555532 |
| ഇമെയിൽ | nallurnarayanalpbs@gmail.com |
| വെബ്സൈറ്റ് | www.nnlpbs.blogspot.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 17524 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | ലോവെർ പ്രൈമറി |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ടി സൂഹൈല് |
| മാനേജർ | ടി കെ പാത്തുമ്മ |
| അവസാനം തിരുത്തിയത് | |
| 27-07-2018 | NNLPBS |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ
ചരിത്രം
ആ നന്മമരങ്ങൾ നാളേക്കുള്ള തണൽ
ചാലിയാർ പുഴ കടലിന്റെ ഹൃദയത്തിലേക്ക് ഒഴുകുമ്പോൾ അതിന്റെ ഓരത്ത് ലോകാരംഭം തൊട്ടുതന്നെ ഫറോക്കുണ്ടായിരുന്നു. അന്നതിന്റെ പേര് എന്തായിരുന്നുവെന്ന് ചരിത്രത്തിനുപോലും ഓർമയില്ല. പിന്നീട് ഫാറൂഖാബാദ് എന്ന പേരിട്ടത് ടിപ്പുസുൽത്താനാണെന്ന് പറയപ്പെടുന്നു. പിൽക്കാലത്ത് ഫറൂഖ് എന്നായി മാറി. എന്നാൽ പറവൻമുക്ക്(പറവൻമാർ എന്ന ഒരുവിഭാഗം ഇവിടെ താമസിച്ചിരുന്നുവെത്രെ.) ഇതിൽ നിന്നാണ് ഫറോക്ക് എന്ന് രൂപം കൊണ്ടതെന്നും അഭിപ്രായമുണ്ട്. ടിപ്പുവിന്റെ പടയോട്ടകാലത്ത് ഇവിടം ഒരു വിജനമായ കുന്നിൻപ്രദേശമായിരുന്നു. ടിപ്പു മലബാർ കീഴടക്കി ഫറോക്കിനെ മലബാറിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചു. ഒളിത്താവളമായി ഫറോക്ക് കോട്ടക്കുന്നിൽ ഒരു കോട്ടയും നിർമിച്ചു. എന്നാൽ ആൾ താമസം കുറവായിരുന്നു. എത്തിച്ചേരാൻ വലിയ പ്രയാസവുമായി. അതുകൊണ്ട് മലബാറിലെ പ്രശസ്തമായ വഴികളും പാതകളും ഫറോക്കുമായി ടിപ്പു ബന്ധിപ്പിച്ചു. മലബാറിൽ ഗതാഗത്തിനായി റോഡ് എന്ന ആശയം മുന്നോട്ടുവെച്ചതും അവ ഒട്ടുമുക്കാലും പ്രാവർത്തികമാക്കിയതും ടിപ്പുവാണ്. അന്ന് ഫറോക്കിൽ വന്ന് താമസിക്കാൻ ടിപ്പു കോഴിക്കോട്ടുനിന്ന് ആളുകളെയും കൊണ്ടുവരികയായിരുന്നു. പക്ഷെ ടിപ്പു മൈസൂരിലേക്ക് മടങ്ങിയപ്പോൾ ഇവരൊക്കെ തിരിച്ച് പോവുകയും ചെയ്തു. അതിൽ പിന്നെയാവണം ഈ പ്രദേശവും ജനവാസ കേന്ദ്രമായി തളിർത്തത്. ഇവിടെ മനുഷ്യവാസം പെരുത്തത്. ഇന്നത് ഈ രൂപത്തിലേക്ക് വികസിച്ചു. കോഴിക്കോട്നഗരത്തിന്റെ തെക്കുവശത്തായി ചാലിയാർ പുഴയുടെ ഇടനെഞ്ചിൽ ഈപ്രദേശത്തോട് ചേർന്നാണ് നല്ലൂർ എന്ന ഗ്രാമവും സ്ഥിതി ചെയ്യുന്നത്. വടക്ക് ചാലിയാർ പുഴയും തെക്ക്വടക്കുമ്പാട് പുഴയും(കടലുണ്ടിപ്പുഴയുടെ ഭാഗം)കിഴക്ക് രാമനാട്ടുകരയും പടിഞ്ഞാറ് ചാലിയാർ പുഴയുമാണ് ഫറോക്കിന്റെ അതിർത്തികൾ. പഴയ ഗ്രാമപഞ്ചായത്തിനിന്ന് നഗരസഭയുടെ മുഖവും മൊഞ്ചുമാണ്. ഇവിടുത്തെ പ്രധാന വ്യവസായം ഓടായിരുന്നു. ഇന്നത് അതിജീവനത്തിന്റെ വഴിതേടുമ്പോഴും ഈ പ്രദേശത്തിന്റെ ഗരിമക്ക് ആ ഓടുവ്യവസായത്തിന്റെ ഇന്നലെകളെ ഓർത്തേ മതിയാകൂ. കളിമണ്ണിൽ ചവിട്ടി കുഴച്ചുണ്ടാക്കിയ ചരിത്രത്തോടൊപ്പം തന്നെയാവണം നല്ലൂരിലെ ഈ അക്ഷരമുറ്റത്തും കുരുന്നുകൾ ഹരിശ്രീ കുറിച്ചു തുടങ്ങിയത്. ഇന്നിപ്പോൾ തലമുറകളെ അക്ഷരങ്ങളുടെ അന്നമൂട്ടിയ വൈജ്ഞാനിക കലാശാലയാണത്. ഈ കലാലയ മുറ്റത്ത് ഒരു നൂറ്റാണ്ടിന്റെ ചരിത്രം വീണുറങ്ങുന്നു. തലമുറകളുടെ കാൽപ്പാടുകൾ ആ മണ്ണിൽ പുതഞ്ഞ് കിടക്കുന്നു. എടുത്തുപറയാൻ മികവും ഉയർത്തിക്കാട്ടേണ്ട തികവുകളും ഒട്ടേറെ. 1932ൽ തലശ്ശേരിയിലെ കൃഷ്ണൻ മാസ്റ്ററാണ് ഈ അക്ഷരവിളക്കിന്റെ ശിൽപി. അന്ന് പെൺകുട്ടികളെ പഠിപ്പിക്കാനായി മാത്രം ആരംഭിച്ചു. ഒന്നാം ക്ലാസ് മുതൽ അഞ്ചുവരെ ഉണ്ടായിരുന്നു. ഹിന്ദു മുസ്ലിം ഗേൾസ് എലിമെന്ററി സ്കൂൾ എന്നായിരുന്നു ആദ്യകാലത്തെ പേര്. പഠനത്തോടൊപ്പം നൂലു നൂൽപ്പും പഠിപ്പിച്ചു. അതിന് ശേഷം സ്കൂൾ നാരായണൻ മാസ്റ്ററുടെ ഉടമസ്ഥതയിലായി. അദ്ദേഹം സ്ഥാപനത്തിന് നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ എന്ന് പുനർ നാമകരണം ചെയ്യുകയുണ്ടായി. ഒന്നുമുതൽ നാലാം ക്ലാസുവരെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം നൽകി. നാരായണൻ മാസ്റ്ററുടെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ മകൻ ശശിധരനായിരുന്നു മാനേജർ. കുറച്ചു വർഷങ്ങൾക്ക് ശേഷം അദ്ദേഹം ടി.കെ. മുഹമ്മദ് ഹാജിക്ക് സ്കൂൾ കൈമാറി. സാമൂഹികപ്രതിബദ്ധതക്കപ്പുറം വിദ്യാഭ്യാസം സാർവത്രികമായിരുന്നില്ല. അക്ഷരസ്നേഹത്തിനും നാട്ടുനന്മയ്ക്കും അപ്പുറം സാമ്പത്തിക ബാധ്യതയല്ലാതെ വിദ്യാലയം അവർക്കൊന്നും മടക്കി നൽകിയില്ല. ഭൗതികസാഹചര്യങ്ങളുടെ അപര്യാപ്തതയിൽ വീർപ്പുമുട്ടിയ ഭൂതകാലം. അധ്യാപകക്ഷാമവും വിദ്യാഭ്യാസത്തോടുള്ള സാമൂഹികമുഖംതിരിക്കലും എല്ലാം ഈ പിന്നാക്കാവസ്ഥയെ ഊട്ടി വളർത്തി. ടി.കെ.മുഹമ്മദ് ഹാജിയിൽ നിന്ന് ടി. മൂസ മാസ്റ്റർ സ്കൂളിന്റെ അധികാരം ഏൽക്കുമ്പോഴും സ്ഥിതി മറിച്ചല്ല. സ്കൂൾ നിലനിർത്തികൊണ്ടുപോകാൻ അദ്ദേഹം ഏറെ പ്രയാസപ്പെട്ടു. സ്കൂളിലെ കേവലം ഒരറബി അധ്യാപകന് ഈ പ്രതിസന്ധികളെ നീന്തിക്കടക്കാൻ ഇച്ഛാശക്തിമാത്രമായിരുന്നു കൈമുതൽ. പെരുമഴ പെയ്ത എത്രയോ ജൂൺ മാസങ്ങളിൽ ആശങ്കയോടെ ഈ സ്കൂൾ മുറ്റത്തേക്ക് കയറിവന്ന കുരുന്നുകളൊക്കെ ഇന്ന് സമൂഹത്തിന്റെ വിവിധ മേഖലകളിൽ പുതിയ സ്വപ്നവും തുന്നിച്ചേർത്ത് ജീവിക്കുന്നു. അറവിന്റെ പുതിയ വെളിച്ചങ്ങൾതേടാനുള്ള ആദ്യ പാഠശാലയെ അവരൊക്കെ നന്ദിയോടെ സ്മരിക്കുന്നു. പലപ്പോഴും ഓർമകൾ ഓടിക്കളിക്കുന്ന സ്കൂൾ മുറ്റത്തേക്ക് കയറി വരുന്നു. അന്നവർക്ക് വർണക്കുടയുണ്ടായിരുന്നില്ല. പുത്തനുടുപ്പുണ്ടായിരുന്നില്ല. പ്രവേശനോത്സവവും ഒരുക്കിയിരുന്നില്ല. നവാഗതർക്ക് മധുരം വിളമ്പിയിരുന്നില്ല. സ്വീകരിക്കാനും യാത്രയാക്കാനും ആരുമെത്തിയിരുന്നില്ല. എന്നിട്ടും അങ്ങനെ കടന്നുപോയ എത്രയോ തലമുറകൾ തങ്ങളുടെ ബാല്യം പങ്കിട്ടെടുത്ത ക്ലാസ് മുറികളിൽ വീണ്ടുമെത്തി. ആ സന്തോഷച്ചിരി ഈ മുറ്റത്ത് പരതിയാൽ ഇപ്പോഴും കണ്ടെടുക്കാനാവും. അവയ്ക്ക് വെള്ളവും വളവും പകർന്ന് നട്ടുനനച്ചത് മൂസ മാസ്റ്റർ എന്ന വലിയ മനുഷ്യനായിരുന്നു. ആത്മാർഥതയുടെയും സേവന തത്പരതയുടെയും മികച്ച ഉദാഹരണമായിരുന്നു അദ്ദേഹം. വിദ്യാർഥികളെ പ്രത്യേകം ശ്രദ്ധിച്ചു. പഠനകാര്യങ്ങളിൽ മാത്രമല്ല സ്കൂളിനെ പരിപാലിച്ചു. രക്ഷിതാക്കളുമായി നിരന്തരം സമ്പർക്കം പുലർത്തി. അദ്ദേഹത്തോട് നാട്ടുകാർക്ക് ബഹുമാനമായിരുന്നു. അധ്യാപകർക്ക് വലിയ മതിപ്പായിരുന്നു. കുട്ടികൾക്ക് ഭയം കലർന്ന ആദരവായിരുന്നു. മൂസ മാസ്റ്റർ സേവനപാത സ്കൂളിൽ മാത്രമൊതുക്കിയില്ല. ശുഭപ്രതീക്ഷയുമായി, പ്രസന്നമായ മുഖ ഭാവത്തോടെ ആൾക്കൂട്ടങ്ങൾക്കിടയിൽ ഒരാളായി അദ്ദേഹം എപ്പോഴും ഉണ്ടായിരുന്നു. ഇനിയും കുറച്ച് കാലം കൂടി ജീവിച്ചിരുന്നുവെങ്കിൽ എന്ന് ജീവിച്ചിരിക്കുന്നവരെകൊണ്ടൊക്കെ പറയിപ്പിച്ചദ്ദേഹം 2016 മെയ് 31 ന് കണ്ണടച്ചപ്പോൾ നമുക്ക് നഷ്ടമായത് ജീവസ്പന്ദനമായിരുന്നു. 2016 മെയ് 31 നു മാനേജർ ആയിരിക്കെ ടി മൂസ മാസ്റ്റർ മരണപ്പെട്ടു. പിന്നീട് സ്കൂളിലെ തന്നെ പൂർവ അറബിക് അധ്യാപികയും മാനേജരുടെ ഭാര്യയുമായ ടി കെ പാത്തുമ്മ ടീച്ചർ മാനേജർ ആയി ചില വിളക്കുകൾ അങ്ങനെയാണ്. വെളിച്ചം പരത്താനാകുക കുറഞ്ഞ നാളത്തേക്ക് മാത്രമാകും. എത്രകാലം വെളിച്ചം പകർന്നുഎന്നതിലല്ല പകർന്ന കാലയളവിൽ എത്രപേർക്കതിൽ നിന്ന് ഇരുട്ടിനെയകറ്റാനായി എന്നതിലാണ് കാര്യം. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ, രാഷ്ട്രീയത്തിൽ, എല്ലായിടത്തും അദ്ദേഹം നിറഞ്ഞുനിന്നു. എല്ലായിടത്തും അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞു. പ്രദേശത്തെ കുട്ടികൾക്ക് അക്ഷരങ്ങളെ അറിയാനുള്ള അവസരമില്ലാതാക്കിയാൽ അത് തലമുറകളോട് ചെയ്യുന്ന അനീതിയാകുമെന്ന തിരിച്ചറിവിൽ നിന്നാണ് അദ്ദേഹം ഈ അക്ഷര വിളക്കിനെ കെടാതെ കാത്തത്. ഇപ്പോൾ ആ ചുമതല മൂസ മാസ്റ്ററുടെ ഭാര്യ പാത്തുമ്മ ടീച്ചറുടെ കൈകളിലാണ്. ഒപ്പം നമ്മുടേയും. ആ കൈകൾക്ക് കരുത്തു പകരാൻ നമുക്ക് ഒത്തുചേരാം. കാരണം അത് നമ്മുടെ നാടിന്റെ വെളിച്ചമാണല്ലോ. വരാനിരിക്കുന്ന തലമുറകളുടേയും.
2014-15
ഫറോക്ക്: ഫറോക്ക് ഗ്രാമ പഞ്ചായത്തിലെ നല്ലൂർ പ്രദേശത്താണ് നല്ലൂർ നാരായണ എൽ.പി. ബേസിക് സ്കൂൾ തലയുയർത്തിനിൽക്കുന്നത്. മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം എന്നിവയിൽ 1 മുതൽ 4വരെ 320 ഓളം വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. പഠന രംഗത്തും, കലാ-കായിക രംഗത്തും എന്നും ഞങ്ങൾ ഒന്നാം സ്ഥാനത്താണ്. ഫറോക്ക് ഉപജില്ലയിലെ അമ്പതോളം വിദ്യാലയങ്ങളിലെ മികച്ച വിദ്യാർത്ഥികൾ പങ്കെടുത്ത എൽ.എസ്.എസ്. പരീക്ഷയിൽ ആകെ 8 പേർക്ക് സ്കോളർഷിപ്പ് ലഭിച്ചതിൽ 2 പേർ ഞങ്ങളുടെ സ്കൂളിലെ വിദ്യാർത്ഥികളാണ് എന്ന് പറയുന്നതിൽ നമുക്ക് അഭിമാനമുണ്ട്. ഈ വർഷവും 16 വിദ്യാർത്ഥികൾ എൽ.എസ്.എസ്. പരീക്ഷ എഴുതിയിട്ടുണ്ട്. അവർക്ക് മാതൃകാ പരീക്ഷകളും, പ്രത്യേക പരിശീലന ക്ലാസ്സുകളും നൽകിയിട്ടുണ്ട്. ഫറോക്ക് ഉപജില്ലാ തല കലോത്സവത്തിൻറെ ഭാഗമായ അറബിക് സാഹിത്യോത്സവത്തിൽ ഞങ്ങളുടെ സ്കൂളിനാണ് ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിച്ചത്. ഫറോക്ക് പഞ്ചായത്ത് തല കലോത്സവത്തിലും അറബിക് സാഹിത്യോത്സവത്തിലും മികച്ച വിജയം കൈവരിച്ചിട്ടുണ്ട്. നല്ലൂർ മിനി സ്റ്റേഡിയത്തിൽ വെച്ച് നടന്ന പഞ്ചായത്ത് തല കായിക മേളയിൽ ഉന്നത വിജയവും ബേപ്പൂർ മിനി സ്റ്റേഡിയത്തിൽ വെച്ച് നടന്ന ഉപജില്ലാ കായിക മേളയിൽ മികച്ച നേട്ടം കരസ്ഥമാക്കി. ഫറോക്ക് പഞ്ചായത്ത് തല മെട്രിക് മേളയിൽ രണ്ടാം സ്ഥാനവും ചെറുവണ്ണൂർ യംഗ്സ്റ്റേഴ്സ് അസോസിയേഷൻ നടത്തിയ ഫറോക്ക് ഉപജില്ലാ ടാലൻറ് ടെസ്റ്റിൽ ഒന്നാം സ്ഥാനവും നേടി ഞങ്ങളുടെ സ്കൂൾ മികവ് നിലനിർത്തിയിട്ടുണ്ട്. യുറീക്കാ വിജ്ഞാനോത്സവത്തിൽ പഞ്ചായത്ത് തലത്തിലും മേഖലാ തലത്തിലും എൽ.പി. വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി മികച്ച സ്കൂളായി തെരഞ്ഞെടുത്തു. വിദ്യാഭ്യാസ വകുപ്പും വിവിധ സംഘടനകളും നടത്തിയ ക്വിസ്സ് മത്സരങ്ങളിൽ ഇവിടുത്തെ വിദ്യാർത്ഥികൾക്ക് മികച്ച വിജയം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. എല്ലാവർക്കും കമ്പ്യൂട്ടർ പരിശീലനവും, പഠനത്തിലെ പിന്നാക്കക്കാർക്ക് പരിഹാര ബോധന ക്ലാസ്സും കലാ-കായിക പരിശീലനവും നൽകി വരുന്നു. 2014 മുതൽ ഘഗഏ, ഡഗഏ ക്ലാസ്സുകൾ ആരംഭിക്കുകയും നല്ലരീതിയിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. വിദ്യാർത്ഥികളുടെ ഉന്നതിമാത്രം ആഗ്രഹിക്കുകയും അതിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന അധ്യാപകരും, പി.
ഭൗതികസൗകര്യങ്ങൾ
ഫറോക്ക് മുന്‍സിപ്പാലിറ്റിയിലെ ഈസ്റ്റി നല്ലൂര് ഭാഗത്തായി 50 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 12 ക്ലാസുകളും പുതുതായി നിര്‍മ്മിച്ച് പ്രീപ്രൈമറി ബ്ലോക്കില്‍ 4 ക്ലാസ് മുറികളുമാണ് ഉള്ളത് വിദ്യാര്ത്ഥള്ക്കായി 10 ടോയ്ലറ്റുകളും 10 യൂറിനലുകളുമുണ്ട്. 10 ഓളം ടാപ്പുകള്‍ വിവിധ സ്ഥലങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട് പുതുതായി പാചകപ്പുര നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നു. നിലവിൽ പണ്ട്രണ്ടു ക്ലാസ്സുകളും ഒരു സ്മാർട്ട് ക്ലാസ്സ് മുറിയും ആണ് ഉള്ളത്. പ്രി പ്രൈമറി വിഭാഗത്തിന് പഠിക്കുന്നതിനായി സ്കൂൾ കെട്ടിടത്തിനു പുറകിലായി പുതിയ ഒരു കെട്ടിടം പണി കഴിപ്പിച്ചിട്ടുണ്ട്. അതിൽ നാലു ക്ലാസ്സ് മുറിക്ക് വേണ്ട സൌകര്യമാണ് ഉള്ളത്. ക്ലാസ്സ് മുറികളിലേക്ക് ആവശ്യത്തിനു ബെഞ്ച്, ഡസ്ക്, മറ്റു ഉപകരണങ്ങൾ, എല്ലാ ക്ലാസ്സിൽ ഫാൻ, ലൈറ്റ് എന്നിവ ഉണ്ട്. സ്കൂൾ പബ്ലിക് അഡ്രെസിംഗ് സംവിധാനം. സ്കൂൾ റേഡിയോ സംവിധാനം വഴി ചെയ്യുന്ന എല്ലാ അനൌൺസ്മെന്റ് കളെല്ലാം എല്ലാ ക്ലാസ്സിലും കുട്ടികൾക്ക് ഇമ്പമാർന്ന രൂപത്തിൽ കേൾക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. കുടിവെള്ളം. സ്കൂൾ കുട്ടികൾക്ക് കുടിവെള്ളത്തിനു വേണ്ടി കിണറും കുഴൽ കിണറും ഒരുക്കിയിട്ടുണ്ട്. പാര്‍ക്ക് കുട്ടികള്‍ക്ക് ആസ്വദിച്ചു കളിക്കുന്നതിനായി ഒരു പാര്‍ക്ക് സംവിധാനിച്ചിട്ടുണ്ട് . ഇന്റര്‍ ലോക്ക് ചെയ്ത് ഏകദേശം 150000 രൂപ ചിലവഴിച്ചാണ് പാര്‍ക്ക് തയ്യാറാക്കിയത്. മതിൽ സ്കൂൾ അതിർത്തി യിൽ ചുറ്റും മതിൽ കെട്ടിയിട്ടുണ്ട്. ലൈബ്രറി സ്കൂൾ കുട്ടികൾക്ക് വായിക്കുന്നതിനായി മികച്ച കുറെ പുസ്തകങ്ങൾ ഉള്ള ലൈബ്രറി ഉണ്ട്. ലൈബ്രറി ചാർജ് ഉള്ള അധ്യാപകൻ ഓരോ ക്ലാസ്സിലെ കുട്ടികൾക്കും നിശ്ചിത പുസ്ടകങ്ങൾ വിതരണം ചെയ്യുകയും അവ ക്ലാസ്സ് ലൈബ്രറി വഴി വിതരണം ചെയ്യുകയുമാണ് ചെയ്യുന്നത്. കുട്ടികള്‍ വായിച്ച പുസ്തകങ്ങള്‍ ക്ലാസില്‍ അപ്പപ്പോള്‍ തന്നെ നിശ്ചിത പേപ്പറില്‍ രേഖപ്പെടുത്തുന്ന. എൽ സി ഡി പ്രോജെക്ടർ ഫറോക്ക് സർവീസ് കോ ഒപെരടിവേ ബാങ്ക് നൽകിയ പ്രോജെക്ടർ വഴി കുട്ടികൾക്ക് ICT ഉപയോഗിച്ചുള്ള ക്ലാസുകൾ പരമാവധി നൽകുന്നു.




മുൻ സാരഥികൾ:
മാനേജ്മെന്റ്
| 1932 - 1938 | കൃഷ്ണൻ മാസ്റ്റർ |
| 1938 - 1985 | നാരായണൻ മേനോൻ |
| 1985 - 2002 | ശശിധരൻ കെ |
| 2002 - 2007 | ടി കെ മുഹമ്മദ് ഹാജി |
| 2007 -2015 | ടി മൂസ മാസ്റ്റർ |
| 2016 മുതല്‍ | ടി കെ പാത്തുമ്മ |
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
.
l സേവന കാലം !! പ്രധാനധ്യാപകന്റെ പേര് !! ഫോട്ടോസ്കൂളിന്റെ മുൻ പിടി എ പ്രസിണ്ടുമാര്
.
സേവന കാലം പ്രസിഡണ്ടിന്റെ പേര് ഫോട്ടോ 2016-19 പി ബിജു കളത്തിലെ എഴുത്ത് 2013-16 പി പ്രവീണ്‍ കുമാര്‍ കളത്തിലെ എഴുത്ത് 2010-13 സുനില്‍ കുമാര്‍ കളത്തിലെ എഴുത്ത് 2006-2007 സുഭാഷ് വി ഫോട്ടോ 2002-2006 തിയ്യത്ത് ഉണ്ണികൃഷണന് ഫോട്ടോ എം സോമന് ഫോട്ടോ കോട്ടായി വാസുദേവന്‍ ഫോട്ടോ ഗംഗാധരന് എന്ന സുന്ദരന്‍ ഫോട്ടോ പീടികത്തൊടി കുഞ്ഞന്‍ നായര്‍ ഫോട്ടോ മാനു നായര്‍ ഫോട്ടോ വാസ്സു നാഗ്ഗശ്ശേരി ഫോട്ടോ രവി ഫോട്ടോ മുഹമ്മദ് കക്കാട് ഫോട്ടോ
ടി കെ മുഹമ്മദ് ഹാജി

ടി മൂസ മാസ്റ്റർ

സ്കൂളില്‍ നിലവില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍
}വിരമിച്ച അധ്യാപകർ
കുട്ടിശങ്കരന് മാസ്റ്റര്‍ ജി പ്രബോധിനി ടി കെ പാത്തുമ്മ ജി സരസ്വതി അമ്മ പുഷ്പ വല്ലി ടീച്ചര്‍
അകാലത്തില്‍ നമ്മെ വിട്ടു പിരഞ്ഞവര്
ബിയാട്രീസ് കമലാ ബായി മോഹനവല്ലി ടീച്ചര്‍ ലക്ഷമി ടീച്ചര്‍
പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ
| അധ്യാപകരുടെ പേര് | തസ്തിക | ഫോട്ടോ |
|---|---|---|
| ടി. സുഹൈല്‍ | പ്രധാനഅധ്യാപകന് | കളത്തിലെ എഴുത്ത് |
| പി ബീന | എല്‍ പി എസ് ടി | കളത്തിലെ എഴുത്ത് |
| ടി പി മിനി മോൾ | എല്‍ പി എസ് ടി | കളത്തിലെ എഴുത്ത് |
| കെ ബീന | എല്‍ പി എസ് ടി | കളത്തിലെ എഴുത്ത് |
| എ രാജു | എല്‍ പി എസ് ടി | കളത്തിലെ എഴുത്ത് |
| വി ബിന്ദു | എല്‍ പി എസ് ടി | കളത്തിലെ എഴുത്ത് |
| പി കെ പ്രസീത | എല്‍ പി എസ് ടി | കളത്തിലെ എഴുത്ത് |
| കെ മഞ്ജുഷ | എല്‍ പി എസ് ടി | കളത്തിലെ എഴുത്ത് |
| എല്‍ പി എസ് ടി | കളത്തിലെ എഴുത്ത് | |
| കെ അബ്ദുൽ ലത്തീഫ് | അറബിക് അധ്യാപിക | കളത്തിലെ എഴുത്ത് |
| പി കെ വാസില | അറബിക് അധ്യാപകന് | കളത്തിലെ എഴുത്ത് |
| ടി ശുഹൈബ | എല്‍ പി എസ് ടി | കളത്തിലെ എഴുത്ത് |
|
കെ ഷമീന || എല്‍ പി എസ് ടി || കളത്തിലെ എഴുത്ത് |
| പൂർവ്വ വിദ്യാർഥി | മേഖല |
|---|---|
| ഡോ. കബീര്‍ വി | ഡോക്ടറേറ്റ്, കോളേജ് ലക്ചര്‍, ഫാറൂഖ് കോളേജ് |
| ഡോ. ഐശ്വര്യ | ഡോക്ടറേറ്റ് |
| ഡോ. അബ്ബാസ് | ഡോക്ടര്‍, കോഴിക്കോട് മാനസിക ആരോഗ്യ കേന്ദ്രം, കുതിരവട്ടം |
| ഡോ. സുബിത വാഴിയോടന് | ഡോക്ടര്‍ |
| ഡോ. റിന്സിയ | ഡോക്ടര്‍,ആയുര്‍ വേദം |
| ഡോ. ചൈതന്യ പരീക്കാട്ടില്‍ | ഡോക്ടര്‍ |
| ഡോ. ദീപ്തി | ഡോക്ടര്‍, |
| ശബരിമണി | ആകാശവാണി , കോഴിക്കോട് |
| ഡോ. ഗോപാലകൃഷ്ണന് | ഓഡിറ്റര്‍, കേന്ദ്ര ഗവ. സര് വീസ് |
| സുധീഷ് പി | അധ്യാപകന്, ജി.ജി.വി.എച്ച്.എസ്.എസ്, ഫറോക്ക് |
| സി.കെ സക്കീര്‍ | അധ്യാപകന്, റഹ്മാനിയ വി എച്ച് എസ് എസ് |
| അബ്ദുല്‍ ഗഫൂര്‍ പി | അധ്യാപകന്, യു.എച്ച്.എസ് എസ്, ചാലിയം |
| മഹസൂം | അധ്യാപകന്, യു.എച്ച്.എസ് എസ്, ചാലിയം |
| സുഭാഷ് വി | അധ്യാപകന്, സേവമന്ദിരം പോസ്റ്റ് ബേസിക് സ്കൂള്‍, രാമനാട്ടുകര |
| ജീവാനന്ദന് | അധ്യാപകന്, കൊട്ടുകര ഹയര്‍ സെക്കന്‍ഡറി സ്കൂുള് |
| ജാസിര്‍ പി | അധ്യാപകന്, യു.എച്ച്.എസ് എസ്, ചാലിയം |
| ഫായിസ് മോന്. | അധ്യാപകന്, മണ്ണൂര്‍ നോര്‍ത്ത് എ യു പി സ്കൂള്‍ |
| ഷുഹൈറ.ടി | അധ്യാപിക, പി ടി എം എച്ച് എസ് എസ് കൊടിയത്തൂര്‍ |
| അഡ്വ. ശ്രീകാന്ത് സോമന് | വക്കീല്‍ |
| പ്രിയേഷ് | എഞ്ചിനീയര്‍, മാതഭൂമി |
| സൂരജ് പി | ബാങ്ക് മാനേജര്‍ |
| അഖില്‍ ദാസ് | ഗസറ്റഡ് ഓഫീസര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റി |
| സുഹൈല്‍ ടി | അധ്യാപകന്, നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ |
| ശുഹൈബ ടി | അധ്യാപിക, നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ |
| ഷമീന കെ | അധ്യാപിക, നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ |
കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു കൊണ്ടിരിക്കുന്നു
നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് അറിവിന്റെ ബാലപാഠങ്ങള്‍ നുകര്‍ന്നു നല്കാന് ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. പൂര് വ്വ വിദ്യാര്‍ത്ഥികളില്‍ പലരും സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സേവനം ചെയ്യുന്നു. അധ്യാപകര്‍, ഡോക്ടര്‍മാര്‍, വക്കീല്‍, എഞ്ചിനീയര്‍മാര്‍, രാഷ്ടീയ നേതാക്കന്മാര്, മറ്റു ഉന്നത ജോലിയില്‍ സേവനം ചെയ്യുന്നവര്‍ ഉണ്ട്.
പരീക്ഷ റാങ്ക് ജേതാക്കള്‍
| വിദ്യര്‍ത്ഥി | പരീക്ഷ | റാങ്ക് |
|---|---|---|
| അഞ്ജു ലാല്‍ | ബി എസ് സി. മൈക്രോ ബയോളജി | മൂന്നാം റാങ്ക്, കാലിക്കറ്റ് യൂണിവേഴ്സിറ്റി |
| അഞ്ജു ലാല്‍ | എം എസ് സി. മൈക്രോ ബയോളജി | മൂന്നാം റാങ്ക്, കാലിക്കറ്റ് യൂണിവേഴ്സിറ്റി |
കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു കൊണ്ടിരിക്കുന്നു






പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂളിലെ എല്‍ എസ് എസ് ജേതാക്കള്‍'
2017-18
ഹംനദിയ ടി
2016-17
ധ്യാന്‍ രാജ് എം എസ്
2013-14
സഞ്ജയ് സി ആരതി എം
2012-13
തീര്‍ത്ഥ വിനോദ്.
2010
നന്ദിത സുഭാഷ് വി ശ്രീഹരി കാവ്യ ദിലീപ് മനീഷ ഇ
2009
അര്‍ച്ചന ശ്രീഷ്മ
2008
വൃന്ദ ജിബിന്‍ ആദില്‍ മുബാറക്
2007
ആര്യനന്ദ ആരതി ഹര്‍ഷ നീത ഹസ്സന് അമാന്‍
2006
അനുജാ ലക്ഷ്മി അമ്പിളി അക്ഷയ് അനന്യ എം കെ ഹൃദ്യ
=
2017-18 അധ്യയന വർഷത്തിലെ മിന്നുന്ന വിജയങ്ങൾ ===
♥ ഫറോക്ക് ഉപജില്ലാ തല അറബിക് സാഹിത്യോത്സവത്തിൽ ഓവറോള്‍ രണ്ടാം സ്ഥാനം
♥ ഫറോക്ക് മുന്‍സിപ്പാലിറ്റി തല അറബിക് സാഹിത്യോത്സവത്തിൽ ഓവറോള്‍.
♥ ഫറോക്ക് മുന്‍സിപ്പാലിറ്റി തല ബാലകലോത്സവത്തിൽ ഓവറോള്‍.
♥ ഫറോക്ക് ഉപജില്ലാ തല ബാലകലോത്സവത്തിൽ മികച്ച പ്രകടനം
♥ ഫറോക്ക് ഉപജില്ലാ തല പ്രവൃത്തി പരിയയ മേളയിൽ ത്രെഡ് പാറ്റോണ് കെ മിന്ഹാജിന് ഒന്നാം സ്ഥാനം.
♥ ഫറോക്ക് ഉപജില്ലാ തല പ്രവൃത്തി പരിയയ മേളയിൽ വുഡ് കര് വിങ്ങിന് പ്രയാണിന് ഒന്നാം സ്ഥാനം.
♥ ഫറോക്ക് ഉപജില്ലാ തല പ്രവൃത്തി പരിയയ മേളയിൽ അഗര്‍ബത്തി നിര്‍മ്മാണത്തില്‍ അല്‍ഫിയ സി പിക്ക് ഒന്നാം സ്ഥാനം.
♥ ഫറോക്ക് ഉപജില്ലാ തല പ്രവൃത്തി പരിയയ മേളയിൽ വെജിറ്റബില്‍ പ്രിന്റിങ്ങിന എ ഗ്രേഡ്
♥ ഫറോക്ക് ഉപജില്ലാ തല സാമൂഹ്യ ശാസ്ത്ര മേളയിൽ ചാര്‍ട്ടില്‍ മൂന്നാം സ്ഥാനം എ ഗ്രേഡ്.
♥ ഫറോക്ക് ഉപജില്ലാ തല ഗണിത ക്വിസ്സ് മത്സരത്തില്‍ ഒന്നാം സ്ഥാനം.
♥ കോഴിക്കോട് ജില്ലാ തല ഗണിത ക്വിസ്സ് മത്സരത്തില്‍ എട്ടാം സ്ഥാനം.
♥ ഫറോക്ക് ഉപജില്ലാ തല അക്ഷരമുറ്റം ക്വിസ് മത്സരത്തില്‍ രണ്ടാം സ്ഥാനം.
♥ ഫറോക്ക് മുന്‍സിപ്പാലിറ്റി തല ചാന്ദ്രദിന ക്വിസ്സ് മത്സരത്തില്‍ ഒന്നാം സ്ഥാനം.
♥ ഫറോക്ക് ഉപജില്ലാ തല സ്പോര്‍ട്സ് മത്സരത്തില്‍ മികച്ച വിജയം.
♥ ഫറോക്ക് ക്സസ്റ്റര് തല മികവ് പ്രദര്‍ശനത്തില്‍ അക്കാദമിക വിഭാഗത്തില്‍ ഒന്നാം സ്ഥാനം === 2018-2019 അധ്യയന വർഷത്തിലെ മിന്നുന്ന വിജയങ്ങൾ ===
♥ ഒന്നാം തരം സ്കൂള്‍ പ്രവേശനത്തില്‍ 9 വി്ദ്യാര്ത്ഥികളുടെ വര്‍ദ്ധനവ്
♥ അലിഫ് അറബിക് മെഗാ ക്വിസ്സ് മത്സരത്തില്‍ ഉപജില്ലയില്‍ മൂന്നാം സ്ഥാനം.





























V

പതിവ് തെറ്റിയില്ല .... ഇത്തവണയും ഞങ്ങൾ കപ്പിന് മുത്തമിട്ടു.
ഈ വർഷത്തെ ഫറോക്ക് മിൻസിപ്പാലിറ്റി തല സ്ക്കുൾ കലോൽസവത്തിലും അറബിസഹിത്യോൽസവത്തിലും ഞങ്ങൾ ചാമ്പ്യൻമാർമായി . ഉപജില്ലാ അറബികലോൽസവത്തിലും ഞങ്ങൾ സ്വായന്തമാക്കിയത് രണ്ടാം സ്ഥാനമാണ്. ആ മിന്നും വിജയത്തിൽ ഞങ്ങളുടെ അധ്യാപകരുടെ അകമഴിഞ്ഞ കഠിനാധ്വാനവും രക്ഷിതാക്കളുടെ പ്രോൽസാഹനവും എടുത്തുപറയേണ്ടത് തന്നെയാണ്. വിജയത്തിൻറെ മധുരത്തേക്കാൾ ഇരട്ടിയായിരുന്നു.. നമ്മുടെ കലാലയത്തിൻറെ മടിതട്ടിലെ പ്രൗഡമാം ചടങ്ങിൽ നിന്ന് എറ്റുവാങ്ങിയ ആ കപ്പുകൾക്ക് മുത്തമിടുമ്പോൾ ... അതിലേക്കാൽ സന്തോഷം ഞങ്ങളുടെ മൂസമാസ്റ്ററുടെ പേരിലുള്ള ട്രോഫി ഞങ്ങളുടെ ഇടയിൽ തന്നെ വന്നെത്തിയപ്പോൾ... സ്നേഹം .. ഒരുപാട് ഒരുപാട്.. നന്ദി ഒരുപാട് , ഒരുപാട്....
അക്കാദമിക്ക് മാസ്റ്റർ പ്ലാൻ
വിഷൻ 100 എന്ന പൊതുവിദ്യാഭ്യാസത്തിൻറെ ലക്ഷ്യത്തിനൊപ്പം ഞങ്ങളും.. 2018-2019 കാലയളവിലേക്കുള്ള അക്കാദമിക്ക് മാസ്റ്റർ പ്ലാൻ ഞങ്ങൾ വിവിധമേഖലയിലെ അവസ്ഥകളെ നല്ലത് പോലെ വിശകലനം ചെയ്തുകൊണ്ട് കൂട്ടായ തീരുമാനത്തോടെ ആണ് അക്കാദമിക് മാസ്റ്റർ പ്ലാൻ രൂപകല്പന ചെയ്തത്. ആരും പിന്നോക്കക്കാരല്ല എന്ന ആശയവും ഇതിനോടൊപ്പം ചേർക്കട്ടെ. മറ്റു വിദ്യാലയങ്ങൾക്ക് മാത്യകയായി പിൻപറ്റാകുന്നതാണ് ഞങ്ങളുടെ മാസ്റ്റർ പ്ലാൻ എന്നത് ഫറോക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ വ്ാക്കുകൾ ഞങ്ങളിൽ പുതുജീവൻ നല്കി. കോഴിക്കോട് ബി.പി. ഒ സ്റ്റിവി യാണ് പ്രകാശനം ചെയ്തത്. നിറഞ്ഞ സദസിനെ മാറ്റുകൂട്ടിയത് അധ്യാപകരും രക്ഷിതാക്കളുമായിരുന്നു. പി.ടിഎ പ്രസിണ്ടൻറ ് പി. ബിജു ചടങ്ങ് ഉദ്ഘാടനം ചെയ്തു.
സ്കൂളിലെ വിവിധ ക്ലബ്ബുകൾ വിസ്മയം ചേർത്ത മിടുക്കൻ
കുട്ടികൾ എത്ര മിടുക്കൻമാരാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് ശാസ്ത്രമേളകൾ.ഫറോക്ക് ഉപജില്ലയിലെ പ്രവർത്തിപരിചയ മേളയിൽ ബേപ്പൂർ ഹയർ സെക്കൻററി ക്ലാസ് മുറിയിൽ കരവിരുതിൻറെ വിസ്മയം തീർക്കുകയായിരുന്നു നമ്മുടെ മിൻഹജ്. ത്രെഡ് പാറ്റേണിൽ മറ്റുള്ള കുട്ടികളെ പിൻപന്തിയിലാക്കി കൊണ്ട് ഒന്നാം സ്ഥാനം കരസ്ഥമാക്കുകയായിരുന്നു ഈ കൊച്ചു മിടുക്കൻ. ചന്ദനത്തിരിയിൽ തിളങ്ങിയ സുന്ദരി
ഇത് മറ്റാരുമല്ല കോട്ടോ , നമ്മുടെ അല്‍ഫിയ യാണ്. കോഴിക്കോട് ജില്ലാ ശാസ്ത്രമേളയിൽ അഗർപത്തി നിർമ്മാണത്തിൽ എ ഗ്രേഡും.. ഫറോക്ക് ഉപജില്ലാ ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയാണ് ഈ കൊച്ചുമിടുക്കി സ്ക്കുളിന് പൊൻതൂവൽ അണിയിച്ചത്. സ്ക്കുളിൽ നടത്തിയ ദിനാചരണ മൽസരങ്ങളിലും ഇവൾ സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. നദീറ സഫ്വവ മനസ്സുമുറുക്കി , കരുത്തുനേടിതന്നെയാണ് നദീറ സഫ്വവ തൻറെ കൂട്ടുകാരികളെയും ഗുരുനാഥൻമാരെയും അവളുടേതായ ഭാഷയിൽ സ്വീകരിച്ചത്. കൂട്ടുകാരായ ഹംനാ ദിയയും, കദീജലബീബയും വളരെ മനോഹരമായി ആലപിച്ച പാട്ടിന് അതിശയിപ്പിക്കുന്ന രീതിയിലാണ് താളം കൊട്ടി പാട്ടിനെ ആസ്വദിച്ചത്. എന്തൊരു ആഹ്ലാദമായിരിന്നു അവൾക്ക്.. ആദരവും സന്തോഷവും ബഹുമാനവും ഇടകലർന്ന ആ മായാത്ത ചിരി ഒരുപാട് ആഴത്തിലേക്ക് കൂട്ടുകാരെ ചിന്തിപ്പിക്കുന്നു. ബഹുമാനപൂർവ്വം തന്നെ പറയട്ടെ മാതാപ്പിതാക്കളുടെയും കുടപ്പിറപ്പുകളുടെയും സ്നേഹവലയത്തിനപ്പുറം ആത്മവിശ്വാസവും ദൃഢനിശ്ചയവും തന്നെയാണ് ഞങ്ങളിൽ ഒരുവളായ അവരുടെ സഫയെ ജീവതത്തിലേക്ക് നയിക്കുന്നത്.
ഗണിത ക്ലബ് ശാസ്ത്ര ക്ലബ് വിധ്യരംഗം ക്ലബ് കാര്‍ഷിക ക്ലബ് സി സി ആർ ടി കല്ച്ചരൽ ക്ലബ് ഇംഗ്ലീഷ് ക്ലബ് ലഹരി വിരുദ്ധ ക്ലബ് സാഹിത്യ ക്ലബ് അലിഫ് അറബിക് ക്ലബ്
അലിവു മരത്തിന്റെ തണലിൽ
ശുഹൈബ തേക്കിൽ
ഓർമകൾ ഒരു പേമാരിപോലെയാണ്. എപ്പോഴും ഒരു വേദനയും. ചിലത് എത്രശ്രമിച്ചാലും മറക്കാൻ കഴിയാത്ത ചില വേവലാതികളും. പക്ഷേ അവയെല്ലാം എണ്ണിപ്പെറുക്കി തുടങ്ങിയാൽ ഒടുവിൽ വേദന മാത്രമാവും. നഷ്ടപ്പെട്ട ഒന്നിനെക്കുറിച്ചാകുമ്പോൾ പറയുകയും വേണ്ട. മൂസ മാസ്റ്ററുടെ മകൾ. ആ മേൽ വിലാസം ഇന്നും വലിയ ആശ്വാസമാണ്. സുരക്ഷിതത്വമാണ്. ആ വിളക്ക് അണഞ്ഞിട്ട് രണ്ടു വർഷമായെങ്കിലും ഇന്നും എനിക്കൊപ്പമുണ്ട് ആ മുഖം. ആ സ്നേഹത്തിന്റെ കരുതലും വാത്സല്യത്തിന്റെ തലോടലും തന്നെയാണ് ഇന്നും എന്റെ ശക്തി. ചിലപ്പോഴെങ്കിലും ആ വിളിയൊച്ച എന്നെ ഞെട്ടി ഉണർത്തുന്നു. ആ ഓർമകളിൽ ഞാൻ വല്ലാതെ നനയുന്നു. സ്കൂളിലും വീട്ടിലും എല്ലായിടത്തുമുണ്ട് ആ സാമീപ്യം. കൈവിട്ടുപോയിട്ടും കൂടെപ്പോരുന്ന ആശ്വാസത്തിന്റെ തണൽ മരം. അധ്യാപന വഴിയിലേക്കുള്ള എന്റെ ആദ്യത്തെ മാർഗ ദീപം. കണക്കിന്റെ മാന്ത്രികതയിലേക്ക് ആദ്യം കൂട്ടിക്കൊണ്ടുപോയ ഗുരുനാഥൻ. പ്രശ്നങ്ങളിൽ, പ്രതിസന്ധികളിൽ കരുത്തായതും പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കുമ്പോൾ തുണയാകുന്നതും ആ നിശ്ചയദാർഢ്യം തന്നെയാണ്. പറയാൻ ഏറെയുണ്ട്. പകർത്തിയതും ആ വലിയ ജീവിതത്തിൽ നിന്നുതന്നെ.
എത്രപെട്ടെന്നാണ് വർഷങ്ങൾ കൊഴിഞ്ഞുപോയത്. കുഞ്ഞടുപ്പും പുള്ളിക്കുടയും സ്ലേറ്റും പിടിച്ച് ഉപ്പയുടെയും ഉമ്മയുടെയും വിരൽത്തുമ്പിൽ തൂങ്ങി ഇതേ വിദ്യാലത്തിലേക്ക് കയറിവന്നത് ഇന്നലെത്തെപോലെ. അതേ അക്ഷരമുറ്റത്ത് ഞാനെന്റെ ബാല്യം കാണുന്നു. കളിക്കൂട്ടുകാരെ ഓർക്കുന്നു. പഴങ്കാല പൊലിമകളിലേക്ക് അവരും എന്നോടൊപ്പം നടന്നടുക്കുന്നു. കളിയോർമകളുടെ തിരുമുറ്റത്ത് അനുലാൽ, നിൽഷ, സ്മിത, ജിൻസി, സക്കീർ, പ്രിയേഷ് പിന്നെയും ഒരുപാട് മുഖങ്ങൾ. ഹരിലാൽ മാഷും ഗോപി മാഷും ഗംഗാധരൻ മാഷും, മണികൺഠൻ മാഷ്, രാധാമണി ടീച്ചർ, പത്മിനി ടീച്ചർ, പ്രബോധിനി ടീച്ചർ, സരസ്വതി ടീച്ചർ...അങ്ങനെ ഓർമകളിൽ തളിർത്ത് ഒരുപാട് മുഖങ്ങൾ. പലരും പലവഴിക്കായി ചിതറിപ്പോയെങ്കിലും ഓർമകളുടെ കടത്തുവഞ്ചി തുഴഞ്ഞ് ഞാൻ ആ യാത്ര ബാല്യവും കൗമാരവും കടന്ന് തുഴഞ്ഞ് നീങ്ങാറുണ്ട്.പലപ്പോഴും ആ ഇണക്കവും പിണക്കവും കുസൃതിയും കുശുമ്പിന്റെ വർണക്കുട ചൂടി എന്നെ പിന്തുടരാറുണ്ട്. അതേ വിദ്യാലയ മുറ്റത്ത് ഞാനിന്ന് ഒരധ്യാപികയായി എത്തിയിരിക്കുന്നു. ഒരു മകൾക്ക് ഉപ്പക്ക് നൽകാനുള്ള ഏറ്റവും വിലമതിക്കുന്ന സമ്മാനം. സന്തോഷവും അഭിമാനവും. ഓർക്കാനും ഓർമിക്കപ്പെടാനുമുണ്ട് ഒരുപാടുപേർ. എന്റെ ജീവിതം തളിർത്തുപൂക്കട്ടെ എന്നു കരുതി ഉപ്പ നൽകിയ വാത്സല്യത്തിന് താഴെ അനുവാദത്തിന്റെ മുദ്രയിട്ടുതന്ന സ്കൂൾ മാനേജർകൂടിയായ പ്രിയപ്പെട്ട ഉമ്മ. കരുത്തു പകരുന്ന കൂടെപ്പിറപ്പുകളായ സുഹൈൽ, വാസില, മറ്റു സഹപ്രവർത്തകർ ഇവരെല്ലാം അവരിൽ ചിലർ മാത്രം.
ഉപ്പ കൊളുത്തിയ വിളക്കിന് കൂടുതൽ എണ്ണ പകരണം. വിദ്യാ വിപ്ലവത്തിൽ പ്രദേശത്തിന് മാർഗദീപമാകാൻ ഈ വെളിച്ചത്തെ നയിക്കണം. അത് വലിയൊരു സ്വപ്നമാണ്. മുമ്പേ നയിച്ചവരുടെ വിലപ്പെട്ട സംഭാവനകളേ ആഴത്തിൽ അറിയുന്നു. അതിനെ വിലമതിക്കുന്നു. ആ സ്വപ്നത്തിന്റെ പൂർണതക്ക് നാട്ടുകാർ, കൂട്ടുകാർ, ഗുരുനാഥൻമാർ, മറ്റു സഹപ്രവർത്തകർ, എല്ലാവരുടെയും പ്രാർഥനയും സഹായവും അനിവാര്യമാണ്. വിദ്യാലയത്തിലെ അധ്യാപകരും നാട്ടുകാരും വിദ്യാർഥികളും തന്നെയാണ് ആ കരുത്ത്. അത് കൂടുതൽ ദൃഢമായി തന്നെ ഞങ്ങൾക്കൊപ്പമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.
കുട്ടികളുടെ രചനകള്‍
പുസ്തങ്ങളുടെ കൂട്ടുകാരി
നല്ലൂർ നാരയണയ്ക്ക് സുപരിചതമാണീ പേർ . ദാന ഫാത്തിമ പുസ്തകങ്ങളോട് കൂട്ടുകൂടി തന്നെയാണ് ഈ കൊച്ചു വായനക്കാരി
സ്ക്കുളിലെ ഓരോ നിമിഷവും ആസ്വദിക്കുന്നത്. ഉണ്ണുമ്പോൾ പോലും ആരും കാണാതെ മറച്ചുവെച്ചുള്ള അവളുടെ വായന അതിശയിപ്പിച്ചിടിടുണ്ട്. എല്ലാ ക്ലാസ് ലൈബ്രറിയിലെയും പുസ്തകങ്ങൾ അവളുടെ തോഴിമാരാണ്. പഠനത്തിലും മറ്റു കലാപരിപാടികളിലും ഇവൾ മറ്റു കുട്ടികളെ പോലെ മുൻപന്തിയിൽ തന്നെ.
സാദിക സന്തോഷ്, അദ്നാൻ
അഭിനയ കലയിൽ മികവുപുലർത്തി വിദ്യാലയത്തെ തൊട്ടുണർത്തിയവരാണിവർ. തങ്ങളുടെ അഭിനയപാടവം മറ്റുള്ളവർക്ക് ഒരു പ്രചോദനം തന്നെയാണ്.
കവിത (ഷമൽ )
ആകാശം
കിഴക്ക് നിന്ന് ഉദിക്കുന്ന സൂര്യനേ നീ പടിഞ്ഞാറു നിന്നു അസ്തമിക്കുന്നോ രാത്രി കാത്തിരിക്കുന്ന ചന്ദ്രനേ.. രാത്രി ഓർമയിൽ നീ എന്നും.. വെളിച്ചമേ, എന്തിനാണ് വേഗത്തിൽ പോകുന്നത് എവിടെയെങ്കിലും തട്ടിമുട്ടൂലേ സൂര്യനെ നീ എന്തിനു മായിക്കുന്നു മേഘമേ ആ ദിനം ലോകം കാണൂലേï മേഘം പോലെയുള്ള നിന്നെ എനിക്കൊന്നു തൊട്ടു നോക്കാൻ തോന്നുന്നു ആർച്ചുപ്പോലെ നിൽക്കുന്ന മഴവില്ലേ നിന്റെ പകുതി ആരു കൊണ്ടുപോയി..?
കുഞ്ഞിക്കിളി
ദിൽഷാൻ
കുഞ്ഞിക്കിളിയേ പൊൻകിളിയേ വേഗം വേഗം വന്നാട്ടെ നെൽക്കതിരെല്ലാം കൊത്തിക്കൊണ്ട് തത്തമ്മക്കിളി പോയാല്ലോ കയ്യിൽകിട്ടിയ നെൽമണിയെല്ലാം അണ്ണാർ കണ്ണനെടുത്തല്ലോ കുഞ്ഞിക്കിളിയേ പൊൻകിളിയേ വേഗം വേഗം വന്നാട്ടെ വീണുകിടക്കും നെൽമണി എല്ലാം കൊത്തിക്കൊത്തി എടുത്താട്ടെ
പുഴ വിളിക്കുന്നു സൂര്യ മാധവ്
എന്തൊരു ഭംഗിയീ പുഴ എനിക്കേറെ ഇഷ്ടമീ പുഴ എന്നെ വിളിക്കുന്നീ പുഴ എന്റെ ജന്മ നാട്ടിലേ പുഴ എനിക്കേറെ ഇഷ്ടമാണീ പുഴ എന്നെ വിളിക്കുന്നീ പുഴ ആരും കൊതിച്ചു പോകുമീപുഴ
പൂക്കൾ ( മുസ്ഫിറ -3.അ)
മഴക്കാലം വന്നു മഴപെയ്യാൻ തുടങ്ങി പൂക്കളെല്ലാം ആടിക്കളിച്ചു തേൻ നുകരാൻ പൂമ്പാറ്റ എത്തി പൂമ്പാറ്റകൾ പാറിക്കളിച്ചു പൂക്കളെ കാണാൻ എന്തു ചന്തം ഹായ് നല്ല ചന്തം
സുന്ദരി മീനുകൾ
(ഫാത്തിമ ദിയ കെ- 4-ആ
ഒരു കുളത്തിൽ രണ്ടുമീനുകൾ താമസിച്ചിരുന്നു. അവർവെള്ളത്തിൽ കളിച്ചുരസിച്ചു നടന്നു. ഒരിക്കൽ അവർതമ്മിൽ തർക്കമായി. ആരാണ് സുന്ദരി. ഒരാൾ പറഞ്ഞു ഞാനാണ് സുന്ദരി കേട്ടുനിന്ന മറ്റവൾക്ക് സഹിച്ചില്ല. അവൾ പറഞ്ഞു. ഞാനാണ് സുന്ദരി എന്ന് എല്ലാവരും പറയുന്നുണ്ടല്ലോ..? അപ്പോഴേയ് നമ്മുക്കിടയിൽ തർക്കം വേണ്ട. ഒരു കാര്യം ചെയ്യാം. മുതലച്ചാരോട് ചോദിച്ചാലോ?
അങ്ങനെ അവർ മുതലച്ചാരുടെ അടുത്തെത്തി. മുതലച്ചാരേ, മുതലച്ചാരേ, ഞങ്ങളിൽ ആരാണ് സുന്ദരി എന്നു പറയാമോ. മുതലയുടെ കണ്ണുകൾ സന്തോഷത്തോടെ തിളങ്ങി. എന്നിട്ട് പറഞ്ഞു.
നിങ്ങൾ രണ്ടുപേരും സുന്ദരികൾ തന്നെ. എന്നാലും കൂടുതൽ സൗന്ദര്യം ആർക്കാണെന്ന് നോക്കാം.നിങ്ങൾ എന്റെ അടുത്തേക്കു വരൂ മുതലച്ചാർ പറഞ്ഞു. മീനുകൾ മൂന്നോട്ട്് നീങ്ങി. ആരാണ് കൂടുതൽ സുന്ദരി എന്നറിയാനുള്ള വെപ്രാളത്തിൽ മീനുകൾ കൂടുതൽ അടുത്തേക്ക് ചെന്നു. പെട്ടന്നുതന്നെ മുതലച്ചാർ വായ തുറന്നു. എന്താ സംഭവിച്ചത്?. മുതലച്ചാരുടെ വായയിൽ മീനുകൾ. ഹോ...കഷ്ടം. ഒരു അഹങ്കാരം വരുത്തിവെച്ച വിന കണ്ടില്ലേ.
പൂമ്പാറ്റേ
പാറ്റേ പാറ്റേ പൂമ്പാറ്റേ ചന്തമുള്ളൊരു പൂമ്പാറ്റേ പാറി നടക്കും നേരത്ത് നിന്നുടെ പുള്ളിയുടുപ്പ് എനിക്കൊരുനാൾ കടം തരുമോ? പൂന്തേൻ നുകരും നേരത്ത് പൂവിൻ ചാരത്തു വന്നാല്‍ തവിട്ട് പുള്ളിയുടുപ്പ് തന്നൂടേ പാറ്റേ പാറ്റേ പൂമ്പാറ്റേ ചന്തമുള്ളൊരു പൂമ്പാറ്റേ തേൻ കുടിക്കും പൂമ്പാറ്റേ ആറു കാലുള്ള പൂമ്പാറ്റേ നിന്നെ കാണാൻ എന്ത് രസം
പാമ്പിന്റെ ബുദ്ധി
ഒരു ദിവസം ഒരു കുട്ടി ചിന്നു പട്ടിയുടെയും കുട്ടൻ ആടിന്റെയും കിട്ടു പശുവിന്റെയും കൂടെ കളിക്കുകയായിരുന്നു. കുട്ടൻ ആടിന്റെ നിറം കറുപ്പാണ്. ചിന്നു പട്ടിയുടെ നിറം കാപ്പിയും വെള്ളയും കൂടിച്ചേർന്ന നിറം, കിട്ടു പശുവിന്റെ നിറം വെള്ളയിൽ കാപ്പിക്കുത്തും. ആടിന്റെ നിറം കണ്ട് അവർക്ക് അതിനെ ഒഴിവാക്കാൻ തോന്നി.
കിട്ടുവിന്റെ അച്ഛനും അമ്മയ്ക്കും ജോലിയുണ്ട്. കുട്ടിയെ ഉറക്കിയിട്ടാണ് അവർ ജോലിക്ക് പോയിരുന്നത്. ഉച്ചയാകുമ്പോഴേക്കും അമ്മ വരും. അങ്ങനെ ഒരു ദിവസം കിട്ടുവിന്റെ മാതാപിതാക്കൾ കുട്ടൻ ആടിനെ ഒഴിവാക്കി. അവനതു സഹിക്കാൻ കഴിഞ്ഞില്ല. മറ്റുള്ളവർ കുട്ടനാടിനേയും കൂട്ടി ബുദ്ധിമാനായ പാമ്പിന്റെ മാളത്തിൽ ചെന്നു. ചിന്നുനായ പാമ്പിന് കാര്യങ്ങൾ പറഞ്ഞുകൊടുത്തു. നാളെ ഞാൻ കുട്ടന്റെ അടുത്തു വരും. അപ്പോൾ നിങ്ങൾ ഉറക്കേ കൂവി വിളിക്കുക. കുട്ടൻ വന്ന് പാമ്പിനെ തടയണം. അത് കിട്ടുവിന്റെ മാതാപിതാക്കൾ കാണണം. അങ്ങനെ അടുത്ത ദിവസമായി. പറഞ്ഞതുപോലെ കാര്യങ്ങൾ നടന്നു. പാമ്പ് വന്നു. രണ്ടാളും കൂവി. കുട്ടൻ കുട്ടിയെ രക്ഷിക്കുന്നത് മാതാപിതാക്കൾ കണ്ടു. അങ്ങനെ അവർക്ക് കുട്ടനെ ഇഷ്ടമായി. അവരെല്ലാം പാമ്പിന് നന്ദി പറഞ്ഞു. എല്ലാവരും സന്തോഷത്തോടെ ജീവിച്ചു. ആദിത്ത് കൃഷ്ണ
സ്നേഹാദരവോട് കൂടിയേ ഇവൻ പെരുമറുകയുള്ളൂ... അനുസരണ തൊട്ടു തീണ്ടിയില്ലാത്ത കുട്ടികൾക്കിവൻ ഒരു മാതൃകതെന്നയാണ്.ക്ലാസ് റൂമിൽ മാത്രമല്ല ഇവൻറെ സാന്നിധ്യം സ്ക്കുൾ അങ്കണത്തിലുമുണ്ട്. ഹൃദയത്തിൽ കരുണയുള്ളവർക്കേ സ്നേഹിക്കാൻ കഴിയൂ.സഹജീവികളോടുള്ള ആദരവിൻറെയും സ്നേഹത്തിൻറെയും ബഹുമാനത്തിൻറെയും ബാലപാഠം ഈ അക്ഷര വിളക്കിൽ നിന്ന് സ്വായന്തമാക്കിയിട്ടുണ്ട്.
സ്നേഹമാണ് സൽമാൻ
സൽമാൻ വ്യത്യസ്തനാണ്. സ്നേഹത്തിന്റെ ഭാഷ മാത്രമറിയാവുന്ന അവന് മറ്റുള്ളവരുടെ സങ്കടങ്ങളെ സഹിക്കാനാവില്ല. എല്ലായിടത്തുമുണ്ടാകും അവൻ. മറ്റുള്ളവരുടെ ഉള്ളുപിടഞ്ഞാൽ അവന്റെ നെഞ്ചും പിടയും. സ്കൂളിലേക്ക് എത്രയും നേരത്തെ എത്തുക. എത്രവൈകിയാലും തിരിച്ചുപോകാൻ മടിയുള്ള കുട്ടി. സാധാരണ സ്കൂളിലേക്കു വരാൻ മടി കാണിക്കുകയും തിരിച്ചുപോകാൻ തിടുക്കം കൂട്ടുകയും ചെയ്യുന്നവർക്കിടയിലാണ് സൽമാൻ ഇങ്ങനെ വേറിട്ടവനാകുന്നത്. പാട്ടാണവന്റെ ഇഷ്ടഹോബി. കുസൃതികൾ ഏറെയുണ്ടെങ്കിലും അവനെ ഞങ്ങൾക്ക് ഏറെ ഇഷ്ടമാണ്. ഈ വർഷം ഞങ്ങളൊക്കെ ഇവിടെ നിന്നു പോകുകയാണ്. ഇവിടെതന്നെ തുടർന്നു പഠിക്കാനായിരുന്നുവെങ്കിൽ എന്നാഗ്രഹിച്ചുപോകുന്നു. ഇവിടെതന്നെ അഞ്ചാം ക്ലാസും ഉണ്ടായിരുന്നുവെങ്കിൽ ഞങ്ങളാരും പോകില്ലായിരുന്നു.
വേർപ്പാടിന്റെ വേദന അജന ടി പി
വേർപിരിയാൻ നേരമായി. എനിക്കിത് സഹിക്കുന്നില്ല. മനസിന് താങ്ങാനാവുന്നില്ല. അടുത്ത വർഷം മറ്റൊരു സ്കൂൾ. പുതിയ കുട്ടികൾ. പുതിയ അധ്യാപകർ. പക്ഷേ, ഇതുപോലൊരു സ്കൂളാകുമോ അത്? ഇവിടുത്തെപോലുള്ള അധ്യാപകരാകുമോ അവിടെ? ആ സങ്കടമാണ് എപ്പോഴും. ഇവിടെ തന്നെ അഞ്ചാം ക്ലാസ് തുടങ്ങിക്കൂടെ? നമ്മുടെ സ്മാർട്ട് ക്ലാസ് റൂം അഞ്ചാം ക്ലാസാക്കിക്കൂടേ? പലപ്പോഴും ചിന്തിക്കുന്നു. ക്ലാസ് ടീച്ചറോടത് പങ്കുവെക്കുകയും ചെയ്യാറുണ്ട്. പക്ഷേ എന്തു ചെയ്യും? പോകുകതന്നെ വേണമല്ലോ. എന്റെ എല്ലാ അധ്യാപകരേയും എനിക്കേറെ ഇഷ്ടമായിരുന്നു. വീട്ടിൽ നിന്നെന്നപോലെയാണ് സ്കൂളിലും ഞങ്ങൾ ഭക്ഷണം കഴിക്കാറ്. എല്ലാ സ്വാതന്ത്ര്യത്തോടെയാണ് ഇവിടെ കഴിയാറ്. ഒരുപാട് ഓർമകളുണ്ട്. ഇവിടെ നിന്നു പോയാലും ഞാൻ ഇനിയും ഇവിടേക്കു വരും. ഒഴിവു ദിവസങ്ങളിലും മറ്റും സ്കൂളിലേക്ക് വരും. .വായനാമൊഴികൾ
വായിക്കുന്ന സ്വഭാവമില്ലാത്ത കുട്ടികളാണ് ഒരു രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ ഏറ്റവും വലിയ പ്രശ്നം .
ഭക്ഷണം കൂടുതൽ കഴിച്ചാൽ ദഹനക്കേടുണ്ടാകും. മടുപ്പും. കാര്യങ്ങൾ മനസ്സിലാക്കാതെയുള്ള വായനയും അതുപോലെ അർഥശൂന്യമാണ്. .
ലാഭംമാത്രം നൽകുന്ന നിക്ഷേപമാണ് വായന.
വായനയില്ലാത്ത മനസ് ജാലകങ്ങളില്ലാത്ത വീടുപോലെയാണ്..
ഒരു സംസ്കാരം നശിപ്പിക്കാൻ ആ ജനതയെ അഗ്നിക്കിരയാക്കേണ്ടതില്ല. അവരെ പുസ്തകങ്ങൾ വായിപ്പിക്കാതിരുന്നാൽ മതി..
.ചരിത്രം രചിക്കണമെന്നുണ്ടോ? വായിച്ചുകൊണ്ടേയിരിക്കൂ. പുസ്തകങ്ങൾ ആ ധർമം നിർവഹിച്ചുകൊള്ളും.. .ഗ്രന്ഥശാലകൾ മനസിന്റെ മരുന്നുശാലകളാണ്..
.പുസ്തകങ്ങൾ കത്തിച്ചുകളയുന്നതിനേക്കാൾ കൊടിയ കുറ്റങ്ങളുണ്ട്. അതിലൊന്നാണ് അവ വായിക്കാതിരിക്കുക എന്നത്..
.വായന കുഞ്ഞുമനസ്സിനെ പ്രചോദിപ്പിക്കും. യുവത്വത്തിൽ പോഷണമാകും. വാർധക്യത്തിൽ ആനന്ദം പകരും. ആപത്തുകാലത്ത് അഭയം തരും..
.വായിക്കുമ്പോൾ ജീവിതത്തിലേക്കുള്ള പുതിയ പാഠങ്ങളെയാണ് നാം സ്വായത്തമാക്കുന്നത്.. .
വായിക്കാൻ പഠിക്കുന്നത് തീകൊളുത്താൻ പഠിക്കുംപോലെയാണ്. ഓരോ പദവും ഉച്ചരിക്കുന്നത് തീപ്പൊരിപോലെയാണ്.. വിജയത്തിലേക്കു കുറുക്കുവഴികളില്ല ഡോ. കെ.കെ.എൻ കുറുപ്പ് മാഗസിനിലേക്ക് എഴുതിയ ലേഖനം
പരന്ന വായന ഓരോ വിദ്യാർഥിക്കും ഉണ്ടായിരിക്കണം. മനസിന്റെ വ്യായാമമാണ് വായന. വ്യായാമമില്ലാത്ത മനസ് എങ്ങനെ വളരും? വായനയിലൂടെ വളരാത്തവർ മൃഗതുല്യരാണെന്നാണ് ഷേക്സ്പിയർ പറഞ്ഞിട്ടുള്ളത്. ഓരോ പുസ്തകം വായിക്കുമ്പോഴും അതിനെക്കുറിച്ച് നോട്ടു കുറിച്ചുവെക്കണം. പ്രമുഖരായ വ്യക്തികൾ ഉപയോഗിച്ച വാക്യങ്ങൾ പകർത്തിവെക്കണം. പുതിയൊരു വാക്കു കണ്ടാൽ ആ വാക്കുമാത്രം പഠിച്ചാൽപോര. ആ വാചകമെങ്ങനെ കടന്നുവന്നു എന്നുകൂടി മനസിലാക്കണം. ഗുരുമുഖത്തുനിന്ന് ഇരുപത്തിയഞ്ച് ശതമാനം അറിവേ ലഭിക്കുന്നുള്ളൂ. 25 ശതമാനം ഒരാൾ സ്വന്തം പ്രതിഭകൊണ്ടു സ്വായത്തമാക്കേണ്ടതാണ്. പകുതിയിലധികവും സമൂഹത്തിൽ നിന്നാണ് ലഭിക്കുന്നത്. അതുകൊണ്ട് സഹപാഠികളിൽ നിന്നും സ്നേഹിതൻമാരിൽ നിന്നും കൊടുത്തും വാങ്ങിയും പഠിക്കണം. മഹാൻമാരുടെ ജീവചരിത്രങ്ങൾ വായിക്കണം. ജീവിതത്തിലെ പ്രതിസന്ധികളെ അവരെങ്ങനെ നീന്തിക്കടന്നുവെന്ന് മനസിലാക്കണം. ഓരോഘട്ടത്തിലും അവരെന്തുചെയ്തു എന്നതിനെക്കുറിച്ച് ചിന്തിക്കണം. അതിനെ ഉൾക്കൊള്ളണം. ലോകത്തിലെ പത്തു മഹാൻമാരുടെ ജീവിതത്തിൽ നിന്ന് നമുക്ക് ലോകത്തെ മുഴുവൻ പഠിക്കാം എന്നാണ് പറയാറ്. ചെറിയ ചെറിയ കാര്യങ്ങളെ പ്രാക്ടീസ് ചെയ്യണം. പഠിച്ചകാര്യങ്ങൾ ഓർമിച്ചുകൊണ്ടേയിരിക്കണം. പുസ്തകത്തിൽ സ്ഥാപിച്ച വിദ്യാഭ്യാസവും മറ്റുള്ളവരുടെ കൈയിൽപോയ ധനവും ഒരിക്കലും തിരിച്ചുവരില്ല. ഇവ രണ്ടും അവസരം വരുമ്പോൾ ഉപയോഗിക്കാനുമാവില്ല. അതുകൊണ്ടുതന്നെ നമ്മളെപ്പോഴും മനസിൽ ധ്യാനിച്ചുകൊണ്ടുതന്നെ നടക്കണം. വിഷമമുള്ള പാഠ ഭാഗമോ സബ്ജക്ടോ വിഷമമാണെന്ന് പറഞ്ഞ് ഒരിക്കലും മാറ്റിവെക്കരുത്. അതിനെഉൾക്കൊള്ളാനുള്ള കഠിന പരിശ്രമത്തിലേർപ്പെടണം. വിദ്യാർഥികൾ ഓരോ സമയവും പഠിക്കാനുള്ള താത്പര്യം വളർത്തി എടുത്തുകൊണ്ടേയിരിക്കണം. വിദ്യാഭ്യാസകാലം സ്കൂളിൽ പോകുന്ന കാലം മാത്രമല്ല. ഈ വയസുകാലത്തും ഞാനൊക്കെ പഠിച്ചുകൊണ്ടേയിരിക്കുകയാണ്. ഭരണകർത്താക്കളും കാര്യങ്ങൾ പഠിച്ചുകൊണ്ടേയിരിക്കുന്നു. ഇല്ലെങ്കിൽ അവർ ഭരണകാര്യങ്ങളിൽ പരാജയപ്പെടും. ധർമത്തിന്റെ തത്വം ഗുഹകളിൽ ഒളിച്ചിരിക്കുന്നു എന്നാണ് മഹാഭാരതം പറയുന്നത്. ധർമം എന്താണെന്ന് ഇത്രയും എഴുതിയിട്ടും എനിക്ക് വ്യാഖ്യാനിക്കാൻ കഴിയുന്നില്ലെന്ന് വ്യാസൻ മഹാഭാരതത്തിൽ പറയുന്നു. അതുകൊണ്ട് മഹാജനങ്ങൾ ഏതുവഴിയെ പോകുന്നുവോ ആ വഴിയെ നിങ്ങളും പിന്തുടരുക. എന്നാണദ്ദേഹത്തിന്റെ ഉപദേശം. വിജയത്തിലേക്കു കുറുക്കുവഴികളില്ല. കഠിന പ്രയത്നം മാത്രം. സ്ഥിരോത്സാഹം മാത്രം മതി കൈമുതലായി. ബാക്കി എല്ലാം പിന്നാലെ വരും.
കെ.ജയകുമാർ ഐ.എ.എസ്
കഴിവുകൾ കണ്ടെത്തുകയാണ് പ്രധാനം (മാഗസിനിലേക്ക് എഴുതിയ ലേഖനം)
ഓരോരുത്തരിലും വ്യത്യസ്തമായ കഴിവുകൾ ഒളിഞ്ഞു കിടക്കുന്നുണ്ട്. ഏതെങ്കിലുമൊക്കെ കാര്യങ്ങളിൽ എല്ലാവർക്കും അഭിരുചിയുണ്ടാവും. അഭിരുചിയുള്ള കാര്യങ്ങൾ വായിക്കാനും സംസാരിക്കാനും അറിയാനും മാത്രമേ കുട്ടികൾക്ക് താൽപര്യമുണ്ടാവൂ. താൽപര്യമുണ്ടാവണമെങ്കിൽ ആ വിഷയത്തോട് എന്തെങ്കിലും ബന്ധമുണ്ടാവണം. ആ ബന്ധത്തിൽ നിന്നാണ് താൽപര്യം ജനിക്കുന്നത്. ഏതു വിഷയവും ആസ്വദിച്ചു പഠിക്കാൻ സാധിക്കും, ആ രംഗത്തവർക്ക് ശോഭിക്കാനുമാവും. പഠിക്കുന്ന വിഷയവുമായി ബന്ധമുണ്ടെങ്കിൽ. ബന്ധമുണ്ടാകണമെങ്കിൽ എന്തിനാണ് പഠിക്കുന്നതെന്ന് അറിയണം. ഇതറിയാതെ പോകുമ്പോൾ പഠനം വിരസമാകുന്നു. പാഠ്യവിഷയംകൊണ്ട് പ്രയോജനവുമില്ലെന്ന വിചാരം വരുന്നു. പ്രയോജനമില്ലാത്തതായി ഒരറിവുമില്ലെന്നത് മറ്റൊരു കാര്യം. നമുക്ക് അതിന്റെ പ്രയോജനം മനസിലായില്ലെന്നേ ഉള്ളൂ. അധ്യാപകരും രക്ഷിതാക്കളുമാണ് ഓരോ വിഷയത്തിന്റെയും പ്രയോജനങ്ങളെപ്പറ്റി ക്ലാസിനകത്തും പുറത്തും നിരന്തരം കുട്ടികളോട് പറയേണ്ടത്. കുട്ടികൾ അന്വേഷിക്കേണ്ടതും ചോദിച്ചറിയേണ്ടതും ഓരോ പാഠത്തിന്റെയും കോഴ്സുകളുടേയും പ്രയോജനവും പ്രസക്തിയുമാണ്. അതറിഞ്ഞുകഴിഞ്ഞാൽ പഠനത്തിൽ താൽപര്യമുണ്ടാകും. കോഴ്സിൽ മുന്നേറാനാകും. താൽപര്യത്തിൽ നിന്ന് രസമുണ്ടാകും. രസകരമായി പഠിച്ചൊതൊന്നും മറക്കുകയില്ല. പഠിച്ചതൊന്നും മറന്നില്ലെങ്കിൽ വിജയവും പിന്നാലെ പോരും. താൽപര്യമില്ലാത്തതുകൊണ്ട് ക്ലാസിൽ ശ്രദ്ധിക്കാതെയിരിക്കുന്ന കുട്ടി മണ്ടനല്ല. കുട്ടിയിൽ താൽപര്യം ഉണർത്തുന്നതിന് അധ്യാപകർക്കോ പഠന സിലബസിനോ സാധിച്ചില്ല എന്ന് മാത്രം. കൃത്യമായ മണ്ണും വെള്ളവും വെളിച്ചവും വളവും കിട്ടിയാൽ ഏതു ചെടിയും പുഷ്പിക്കും. എല്ലാ വിദ്യാർഥികൾക്കും എ പ്ലസ് കിട്ടുന്നതിലല്ല കാര്യം. എല്ലാവരിലുമുള്ള കഴിവുകൾ കണ്ടെത്തുന്നതാണ് പ്രധാനം.
= == മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍
നാടകക്കളരി ===
സാമൂഹിക തിൻമകൾക്കെതിരെ നാടകമെന്ന കലയിലൂടെ ജനങ്ങളെ ബോധവാൻമാരാക്കുന്നതെങ്ങനെ എന്ന് സ്കൂളിലെ വിദ്യാർഥികളെ ഒരു ദിവസം കൊണ്ട് പഠിപ്പിച്ച നാടക്കളരി വേറിട്ട അനുഭവമായി. നാലാം ക്ലാസിലെ 65 വിദ്യാർഥികളാണ് ക്യാമ്പിലെ അംഗങ്ങളായത്. നാടകക്കളരി എന്ന ആശയം പ്രാവർത്തികമാക്കിയത് പി. ടി എ വൈസ് പ്രസിഡന്റ് സുധീഷ് മാഷായിരുന്നു.
കോഴിക്കോട് ബി ആർ സി കോ. ഓർഡിനേറ്റർ അഭിജിത്ത് ദാസ് നേതൃത്വം നൽകിയ ക്യാമ്പിൽ അഭിനയത്തിനപ്പുറത്ത് കുട്ടികളിലെ സഭാ കമ്പം പമ്പകടത്താൻ സാധിച്ചു. കുട്ടികളെല്ലാവരും തങ്ങളുടെ അഭിപ്രായവും പങ്കുവെച്ചു. ഗ്രൂപ്പുകളായി തിരിഞ്ഞവർ സ്വന്തമായി ചിട്ടപ്പെടുത്തിയ നാടകങ്ങളും അവതരിപ്പിച്ച് സദസിന് പുതിയ ദൃശ്യാവിഷ്കാരം നൽകി. വിവിധഘട്ടങ്ങളിൽ മണി മാഷ്, മിനി ടീച്ചർ, സുഹൈൽ മാസ്റ്റർ, ശുഹൈബ ടീച്ചർ, വത്സല ടീച്ചർ എന്നിവർ ക്യാമ്പിലെത്തി നിർദേശങ്ങൾ നൽകി.
=
അങ്ങനെ ഒരവധി കാലത്ത് ===
എൽ. എസ്. എസ് പരീക്ഷയ്ക്കുള്ള പരിശീലനക്ലാസിനെക്കുറിച്ചാണ് ഞങ്ങൾക്കു പറയാനുള്ളത്. ക്രിസ്മസ് വെക്കേഷനോടനുബന്ധിച്ചുള്ള ഒരാഴ്ച നീണ്ടുനിൽക്കുന്നതായിരുന്നു ആ ക്ലാസ്. രാവിലെ മുതൽ വൈകുന്നേരംവരെയായിരുന്നു ക്ലാസ്. അറിവും ആകാംക്ഷയും ആസ്വദിച്ച് പഠിക്കാനായതിന്റെ ലഹരിയിലാണിപ്പോഴും ഞങ്ങൾ. ഉച്ചയ്ക്ക് ഞങ്ങൾ വീടുകളിൽ നിന്നും കൊണ്ടുവരുന്ന ഭക്ഷണം പങ്കിട്ടു കഴിച്ചു. ഇടവേളകളിൽ മണിമാഷ് ഞങ്ങൾക്ക് നേന്ത്രപഴവുമായി വരും. ശുഹൈബ ടീച്ചർ കേക്കും ബിസ്ക്കറ്റും ഓറഞ്ചും വാങ്ങിതന്നു. ക്യാമ്പിനിടയിലായിരുന്നു ശുഹൈബ ടീച്ചറുടെ മകൻ ഷഹന്റെ ബെർത്ത് ഡേ ആഘോഷം. അതും ഞങ്ങൾ കേക്ക് മുറിച്ച് ആഘോഷിച്ചു. ഒരാഴ്ച നീണ്ട ക്ലാസിൽ പഠിച്ച മിക്കവാറും ചോദ്യങ്ങളെല്ലാം തന്നെ പരീക്ഷക്ക് വന്നു എന്നതും അതുകൊണ്ടുതന്നെ ഭയമില്ലാതെ പരീക്ഷയെ അഭിമുഖീകരിക്കാൻ സാധിച്ചു എന്നതും വലിയ നേട്ടമായി. സ്കൂൾ തുറന്ന ശേഷം മിനി ടീച്ചർ പഴയ ചോദ്യപേപ്പറുകൾ പരിചയപ്പെടുത്തി. സുഹൈൽ മാഷും പരിസര പഠനവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും രസകരമായി ഞങ്ങൾക്ക് പറഞ്ഞുതന്നു. മണിമാഷിന്റെ സ്നേഹവും വാത്സല്യവും ഈ സമയത്ത് ഏറെ അനുഭവിക്കാനായി.
അറിവിന്റെ തണലോരത്തേക്കൊരു യാത്ര
ഞാൻ ഹംന ദിയ....എനിക്കുമുണ്ടല്ലോ പറയാൻ ഏറെ. പക്ഷേ. ഇതിൽ സ്ഥലമില്ലല്ലോ? അതുക്കൊണ്ട് ഞാൻ പഠനയാത്രയെ കുറിച്ച് പറയട്ടെ... കടുത്തവേനലിലെ രണ്ടാം ശനിയായഴ്ചയായിരുന്നുഞങ്ങൾ ഏറെ ആസ്വദിച്ച ആ യാത്ര. രാവിലെ എട്ടു മണിക്ക് തന്നെ 56 കുട്ടികളും ഏഴ് അധ്യാപകരും അടങ്ങുന്ന സംഘം രക്ഷിതാക്കളോട് യാത്ര പറഞ്ഞു. ആദ്യമായി ബേപ്പൂർ സുൽത്താന്റെ നാട്ടിലേക്കായിരുന്നു. മലയാളത്തിന്റെ പ്രിയങ്കരനായ ആ എഴുത്തുകാരന്റെ കർമഭൂമിയിലാണല്ലോ കേരളത്തിലെ അറിയപ്പെടുന്ന തുറമുഖം. കടലും കായലും ഒന്നിക്കുന്ന പുലിമുട്ടിലും പ്രകൃതിയുടെ തണുത്ത കാറ്റിൽ അലിഞ്ഞു ചേർന്ന് കടലോരക്കാഴ്ചകളും കണ്ടു. പിന്നെ അവിടെവെച്ചൊരു അത്ഭുതവും സംഭവിച്ചൂട്ടോ...കപ്പൽ. പറഞ്ഞു കേട്ടിട്ടേയുണ്ടിയിരുന്നുള്ളൂ. ആദ്യമായി ഞങ്ങൾ കപ്പൽ കണ്ടു. അതിനകത്തുകയറി. അത്ഭുതവും അമ്പരപ്പും ഉണ്ടായിരുന്നുവെങ്കിലും അതിന്റെ മുകൾ നിരയിൽവരെ എത്തി. കാഴ്ചകളെല്ലാം കണ്ടു. ലക്ഷദ്വീപിലേക്കുള്ള കല്ലുകൾ കയറ്റുന്നത് എന്നെ വല്ലാതെ അതിശയിപ്പിച്ചു. ചായകുടിച്ചു. അവിടെ നിന്നുള്ള യാത്ര പിന്നെ പ്ലാനറ്റോറിയം കാണാനായിരുന്നു. പക്ഷേ, ഒരു സങ്കടം മാത്രം ബേപ്പൂർ ബാക്കിവെച്ചു. മഹനായ മലയാളത്തിന്റെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ വീട് കാണാനായില്ലല്ലോ. അടുത്ത വരവിനും വേണ്ടെ ചില കാഴ്ചകൾ. അതിനായി മാറ്റിവെച്ചതാണ് കെട്ടോ. പ്ലാനറ്റേറിയം കാഴ്ചകൾ വല്ലാതെ അതിശയിപ്പിച്ചു. പാർക്കിൽ കളിച്ചു. റെയിൽ വേ സ്റ്റേഷനിലും സന്ദർശിച്ചു. ഐസ്ക്കലേറ്ററിൽ കയറി. പിന്നെ കൃഷ്ണമേനോൻ മ്യൂസിയത്തിൽ പോയി പുരാതന വസ്തുക്കളും ത്രീഡി ഷോയും കണ്ടു. മാതൃഭൂമിദിനപത്രത്തിന്റെ ഓഫീസും സന്ദർശിച്ചു. അവിടുന്ന് ഒരു കിറ്റ് നിറയെ സാധനങ്ങൾ കിട്ടി. പിന്നെ ബീച്ചിലേക്ക്...പാർക്കിൽ കളിച്ചു. ഐസ്ക്രീം കഴിച്ചു. അവസാന സമയത്താണ് സംഘത്തിൽ ശുഹൈബ ടീച്ചർ വന്നുചേർന്നത്. ഞങ്ങൾ കടലിൽ ഇറങ്ങി ഏറെ നേരം രസിച്ചു. ആഹ്ലാദത്തിന്റെ ആ യാത്ര മനസിൽ കോറിയിട്ട് ഞങ്ങൾ യാത്ര തിരിച്ചു.
ജൈവകൃഷിയിലൂടെ പുതിയ പാഠം
നമ്മൾ കഴിക്കുന്ന പച്ചക്കറിയിലെ വിഷങ്ങളെക്കുറിച്ച് പലപ്പോഴും പലരും പറഞ്ഞു കേൾക്കാറില്ലേ? ഞങ്ങളും കേൾക്കാറുണ്ട്. തമിഴ്നാട്ടിൽ നിന്നും മറ്റും വരുന്ന പച്ചക്കറികൾ കഴിച്ച് കഴിച്ച് രോഗികളായി മാറുന്ന കാഴ്ചയും ദിനംപ്രതി പത്രങ്ങളിൽ കാണുന്നു. വൃക്ക തകർന്നും കരൾ തകർന്നും കാരുണ്യത്തിന് കേഴുന്നവരുടെ ചിത്രങ്ങളും ഞങ്ങളെ സങ്കടപ്പെടുത്താറുണ്ട്. മാറ്റമുണ്ടാകേണ്ടത് അടുക്കളയിൽ ആണെന്നും നമുക്കുവേണ്ട വിഭവങ്ങൾ നമ്മൾ തന്നെ കൃഷിചെയ്തുണ്ടാക്കിയാൽ അതിനു മറ്റൊന്നും പകരമാവില്ലെന്നുമുള്ള തിരിച്ചറിവിലാണ് സ്കൂൾ മുറ്റത്തെ ക്ലാസ്മുറിക്കു മുമ്പിലെ കളി മൈതാനത്തിന്റെ ഇത്തിരി ഭാഗത്ത് ഞങ്ങൾ കൃഷി നടാൻ തീരുമാനിച്ചത്. ഉത്സവ പ്രതീതിയിലായിരുന്നു എല്ലാവരും. മണ്ണിൽ കിളച്ചു മണ്ണ് കവറിലാക്കി അതിലാണ് വിത്തുകൾ വിതച്ചത്. ചീര, വെണ്ട, പയർ, വഴുതന, മത്തൻ കോവയ്ക്ക, പടവലം, തക്കാളി, പച്ച മുളക് ഇവയെല്ലാം കൃഷി ചെയ്തു. പതിയെ പതിയെ അവ തളിർത്തു പൂത്തു വരുന്നതുകണ്ടു. രാവിലെയും വൈകീട്ടും ഞങ്ങളത് വന്നു നോക്കും. അവയെ തൊട്ടും തലോടിയും പരിചരിച്ചു. മൂപ്പത്തെറാകുമ്പോൾ ഉച്ചഭക്ഷണത്തിനുള്ള വിഭവമാക്കും.
=
അക്ഷരമരം നട്ട് ഗുരു ദക്ഷിണ === അബ്ദുല്ല ഉമർ
ഈ വർഷത്തെ അധ്യാപക ദിനം ഓണ വെക്കേഷൻ സമയത്തായിരുന്നു. അവധി ദിനം അധ്യാപകദിനാഘോഷത്തെ കവർന്നെടുത്തെങ്കിലും ഞങ്ങളത് മറന്നില്ല. സ്കൂൾ തുറന്നപ്പോൾ ഞങ്ങൾ ആ ദിനം ആചരിക്കാൻ തന്നെ തീരുമാനിച്ചു. അക്ഷരമരം നട്ട് അധ്യാപകർക്കെല്ലാം ഗുരുദക്ഷിണ നൽകിയാണ് അന്ന് പരിപാടി സംഘടിപ്പിച്ചത്. അധ്യാപകരെ തന്നെ ആ ചടങ്ങ് അതിശയിപ്പിച്ചു. ക്ലാസ് ടീച്ചർ ശുഹൈബ ടീച്ചറുടെ നിർദേശ പ്രകാരം ഞാൻ വീട്ടിലിരുന്നാണ് ആ അക്ഷര മരം നിർമിച്ചത്. അയൽക്കാരും കൂട്ടുകാരുമായ അഫ്രീനും ദാന ഫാത്തിമയും എന്നെ സഹായിക്കാനെത്തി. അധ്യാപകരെ ചടങ്ങിൽ വിദ്യാർഥികൾ പുസ്തകങ്ങൾ നൽകി ആദരിച്ചു. ഇതിന് ഞങ്ങൾക്ക് ആവശ്യമായ പുസ്തകങ്ങൾ സ്പോൺസർ ചെയ്തത് മലപ്പുറം പേരക്ക ബുക്സാണ്. ചടങ്ങിനെക്കുറിച്ച് പത്രങ്ങളിൽ വലിയ വാർത്ത വന്നത് ഞങ്ങളെ അമ്പരപ്പിച്ചു.
മികവോൽസവം
ദാന,സാധിക
ഞങ്ങളുടെ സ്കൂളും മികച്ചതുതന്നെ എന്ന് ഞങ്ങൾ വീണ്ടും തെളിയിച്ചു. മോംമ് എന്ന മികച്ച പ്രവർത്തനത്തിലൂടെ. നാലാം ക്ലാസിലെ എല്ലാകുട്ടികൾക്കും ഇപ്പോൾ ഗണിതം പേടിയേ അല്ല. മുനിസിപ്പാലിറ്റി തലത്തിൽ ഈ മികവിന്റെ പ്രവർത്തനങ്ങളെ അംഗീകരിക്കപ്പെട്ടു.18 സ്കൂളുകളിൽ നിന്നാണ് ഞങ്ങൾ ജില്ലാ തലത്തിലേക്ക് പരിഗണിക്കപ്പെട്ടത്. ഒരുവർഷം നീണ്ടു നിൽക്കുന്ന പദ്ധതിയാണിത്. ഒഴിവു സമയങ്ങളിലും ക്ലാസ് മുറികളിലും രസകരമായി നടത്തിയ പഠന പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചുകൊണ്ടുള്ള പവർപോയന്റ്പ്രസന്റേഷനിലൂടെയാണ് ഈ ദൃശ്യവിരുന്നൊരുക്കിയത്. കോഴിക്കോട് ബി.ആർ.സിയിലെ നിറഞ്ഞ സദസിലായിരുന്നു ഇത് അവതരിപ്പിക്കപ്പെട്ടത്. അതിന്റെ അണിയറയിൽ പ്രവർത്തിച്ചവർ എന്ന നിലയിൽ ഞങ്ങൾ സന്തുഷ്ടരാണ്.
മാസിക ജനിച്ച കഥ
ഷിഫ,
നിങ്ങളുമായി എനിക്ക് പങ്കുവെക്കാനുള്ളത് മാഗസിൻ എഡിറ്റർ ആയപ്പോഴുള്ള അനുഭവങ്ങളാണ്. നല്ല ദിവസങ്ങളായിരുന്നു ആ ദിനങ്ങൾ. പാഠപുസ്തകത്തിന്റെ അറിവുകളിൽ നിന്ന് വിഭിന്നമായി സാഹിത്യലോകത്തേക്ക് ഒരു കാൽവെപ്പ്. ഗണിത മാഗസിനുവേണ്ടി ഞങ്ങൾ ഉത്സാഹപൂർവം ഒഴിവ് സമയങ്ങളിൽ സ്കൂളിലെത്തി. പുസ്തങ്ങളോട് കൂട്ടു കൂടി, പുതിയ പുതിയ വാക്കുകളും ആശയങ്ങളും ഉരുത്തിരിഞ്ഞു വന്നു. എന്റെ കൂടെ പ്രിയപ്പെട്ട അധ്യാപകരും സ്നേഹം നിറഞ്ഞ കൂട്ടുകാരും ഉണ്ടായിരുന്നു. ഗണിതത്തിന്റെ ലോകം എത്ര വലുതാണെന്ന അറിവ് എനിക്ക് അറിയാൻ സാധിച്ചു. അംന ദിയയുടെ കാക്ക മുന്ന ഞങ്ങൾക്ക് ചില സൂത്രങ്ങൾ പറഞ്ഞു തന്നു. ചുരുക്കി പറഞ്ഞാൽ ഞങ്ങൾ അടിച്ചുപ്പൊളിച്ചു. അതുപോലെ തന്നെ അറബി മാസികയും. പ്രാചീനകാലം മുതൽക്കു തന്നെ മലയാളത്തോട് കെട്ടുപിണഞ്ഞുകിടക്കുന്ന അറബി ഭാഷയെയും തൊട്ടറിഞ്ഞു.
=
പറവകൾക്കൊരു നീർക്കുടം === അദ്നാൻ
പറവകൾക്ക് സ്കൂൾ മുറ്റത്ത് ഒരു കുടിനീർ ഒരുക്കിയിട്ടുണ്ട് ഞങ്ങൾ. ആകാശത്ത് പാറിപ്പറക്കുന്ന പക്ഷികളെ കാണുമ്പോൾ ഞാൻ കൊതിയോടെ ആഗ്രഹിക്കാറുണ്ട്. അവയെപ്പോലെ പറക്കാൻ ചിറകുകൾ ഉണ്ടായിരുന്നെങ്കിൽ എന്ന്. ഈ വർഷം സ്കൂൾ തുറന്നപ്പോൾ സ്കൂളിന്റെ മുറ്റത്തുള്ള മരത്തിൽ ഒരു നീർക്കുടം.. എന്തെന്നറിയാനുള്ള ആകാംക്ഷ...ഞങ്ങളുടെ കഴിഞ്ഞ വർഷത്തെ ക്ലാസ് അധ്യാപികയായ ആയിശ ടീച്ചറോട് ചോദിച്ചു. പക്ഷികൾക്ക് വേണ്ടി സുഹൈൽ മാഷ് ഉണ്ടാക്കിയതാണെന്ന മറുപടിയിൽ ആശ്വാസം കിട്ടി. എങ്കിലും ആ പരിസരപഠന ക്ലാസിൽ വെച്ച് സുഹൈൽ മാഷ് പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ ഓർത്തു പോകുന്നു..'പണ്ടൊക്കെ നാടുനീളെ വെള്ളം നിറച്ചുവെക്കുന്ന കൽത്തൊട്ടികൾ ഉണ്ടായിരുന്നുവെത്രെ. മേഞ്ഞുനടക്കുന്ന കന്നുകാലികളും പറവകളും അതിൽനിന്നൊക്കെയാണ് വെള്ളം കുടിച്ചിരുന്നത്. ആളുകൾ ആവട്ടെ കുടത്തിൽ വെള്ളം നിറക്കാൻ മൽസരിക്കുമായിരുന്നു. അന്നൊക്കെ ഒരു ജീവിയും വെള്ളം കിട്ടാതെ മരിച്ചിരുന്നില്ല. പക്ഷേ ഇന്നത്തെ അവസ്ഥ നേരെ മറിച്ചാണ്. കൊടും വേനലിൽ ഇന്ന് മ്യഗങ്ങൾ ചത്തുപ്പോകുന്നു. പറവകൾ നാടു വിട്ടുപ്പോകുന്നു. ചിറകടിയൊച്ചയില്ലാതെ മരച്ചില്ലകൾ കരിഞ്ഞുണങ്ങിയ കാലം. കടുത്ത വേനലിൽ ദാഹജലം ലഭിക്കാതെ പറവകൾ ഇനി വിഷമിക്കില്ല..തുറസ്സായ സ്ഥലങ്ങളിലും, പക്ഷികൾ കൂടുതലായി തമ്പടിക്കുന്ന സ്ഥലത്തും മരച്ചില്ലയിലുമെല്ലാം പാത്രത്തിൽ കുടിവെള്ളമുണ്ടായിരിക്കും. പറവകൾക്കൊരു നീർക്കുടം എന്നാണ് ഈ സൽകർമത്തിന് ഞങ്ങൾപേര് നൽകിയത്.സ്കൂൾ കോമ്പൗണ്ടിലും കുട്ടികളുടെ വീടുകളിലുമായി പറവകൾക്കായി കുടിനീർ ലഭ്യമാകും. വേനൽച്ചൂടും ജലക്ഷാമവും രൂക്ഷമായതിനാൽ വെള്ളം കിട്ടാനാവാതെ പറവകൾ ചാവുന്നത് തടയാനാണ് ഇത് ഞങ്ങൾ ആരംഭിച്ചത്. ഓരോ തുള്ളി വെള്ളവും വിലപ്പെട്ടതാണെന്ന തിരിച്ചറിവ് ഞങ്ങളിൽ ഉണ്ടായി. മറ്റുള്ളവരിലേക്കുകൂടി ഈ സന്ദേശമെത്തിയിരുന്നുവെങ്കിൽ.!
ഇതാ ഒരു മാതൃകാധ്യാപകൻ
ഈ വിദ്യാലയത്തിൽ അധ്യാപികയായി ഞാൻ എത്തിയ ദിവസം. ഇവിടെ അധ്യാപകരെല്ലാം സമീപപ്രദേശത്തുനിന്ന് വരുന്നവരായിരുന്നു. അവർക്കിടയിൽ സൈക്കിൾ ചവിട്ടി വരുന്ന കൊയിലാണ്ടിക്കാരനായ അധ്യാപകൻ തികച്ചും വ്യത്യസ്തനായിരുന്നു. അവർക്കിടയിൽ സൈക്കിൾ ചവിട്ടിവരുന്ന കൊയിലാണ്ടിക്കാരനായ മണിമാസ്റ്റർ തികച്ചും വ്യത്യസ്തനാണ്. കുറെ കാലം ഒന്നാം ക്ലാസിലെ അധ്യാപകനായിരുന്നു മണിമാഷ്..
വിജയം ദൃഢനിശ്ചയത്തിലൂടെ ധ്യാൻരാജ്
എന്റെ സന്തോഷമാണ് കൂട്ടുകാരെ നിങ്ങളുമായി പങ്കുവെക്കുന്നത്. നല്ലൂർ നാരായണ എൽ.പി ബേസിക് സ്കൂൾ മികവിന്റെ കേന്ദ്രമായപ്പോൾ എനിക്കും ചെറുതല്ലാത്ത പങ്കുണ്ടായല്ലോ. സന്തോഷം. അഭിമാനം. സ്കൂളിൽ തൂക്കിയ എന്റെ ഫോട്ടോയോടു കൂടിയ ഫഌക്സ് എന്നെ വല്ലാതെ അതിശയിപ്പിച്ചു. സാരോപദേശമായി കാണരുത്. എങ്കിലും പിൻപറ്റാവുന്നതാണ്. എന്റെ ഒർമയെ ഞാൻ 4. ആ യിലേക്ക് കൂട്ടിക്കൊണ്ടുപോകട്ടെ. മിനി ടീച്ചർ ആയിരുന്നു എന്റെ ക്ലാസ് ടീച്ചർ , എൽ.എസ്.എസ് പരീക്ഷയെപ്പറ്റി വിശദീകരിച്ചു തന്നു. ആ പ്രചോദനം ഒരു വെല്ലുവിളിയായി ഏറ്റെടുക്കാൻ തീരുമാനിച്ചു. താഴ്ന്ന ക്ലാസിലെ അധ്യാപകർ വിരിച്ച അടിത്തറയും.. മിനി ടീച്ചറുടെയും സുഹൈൽ മാഷിന്റെയും പ്രത്യേക എൽ.എസ്. എസ് ക്ലാസും സ്നേഹത്തിന്റെ കൂമ്പാരമായ മണി മാഷിന്റെ പ്രോൽസാഹനവും എനിക്ക് ഒരുപാട് മുന്നോട്ടേക്കുള്ള കുതിപ്പായി മാറി. മിനി ടീച്ചർ തരുന്ന ചോദ്യങ്ങൾ എല്ലാം ഒഴിവ് സമയം വിനിയോഗിച്ചാണ് പരിശീലനം നടത്തിയത്. പ്രിയപ്പെട്ട കൂട്ടുകാരെ, എൽ.എസ്.എസ് നേടുക എന്നത് പ്രയാസമുള്ള കാര്യമല്ല. ചട്ടയോടുകൂടിയ പഠനവും. രക്ഷിതാക്കളുടെയും അധ്യാപകരുടെയും അകമഴിഞ്ഞ സഹായവും ഉണ്ടെങ്കിൽ നിങ്ങൾക്കും നേടാം എൽ. എസ് .എസ്. എല്ലാ വർഷങ്ങളിലും എന്റെ പിൻ മുറക്കാരായ നിങ്ങൾക്ക് വിജയത്തിലെത്താൻ കഴിയട്ടെ എന്ന് ആത്മാർഥമായി തന്നെ പ്രാർത്ഥിക്കുന്നു.
ഹിഷാമിനു പറയാനുള്ളത്
കൂട്ടുകാരെ ഞാൻ മുഹമ്മദ് ഹിഷാൻ. എന്റെ ക്ലാസ് ടീച്ചറെയും പറയണമെല്ലോ .മഞ്ജുഷ ടീച്ചറാണ് . കളിയാക്കരുത് കേട്ടോ , എനിക്ക് സ്കുളിൽ വരാൻ ഭയങ്കര മടിയായിരുന്നു. എന്നാലും എന്റെ ഉമ്മച്ചി എന്നെ വണ്ടിയിൽ പിടിച്ചു വലിച്ചു കയറ്റും, സ്കൂളിലെത്തിയാലോ മറ്റൊരമ്മയുടെ സ്നേഹവാത്സല്യത്തിനു മുമ്പിൽ എന്റെ മടി ഞാൻ മറക്കും.. അങ്ങനെ എഴുത്തിലേക്ക് കടന്നപ്പോഴും മടി എന്നെ തൊട്ടുതടവിക്കൊണ്ടിരുന്നു.. പക്ഷേ ആ മടിയെ ഓടിക്കാനുള്ള സൂത്രമൊക്കെ എന്റെ മഞ്ജുഷ ടീച്ചർക്കറിയാമായിരുന്നു.. എന്റെ ഉമ്മയെ ടീച്ചർ നിരന്തരം വിളിക്കും.. രണ്ടാളും കൂടി ആ ദൗത്യം ഏറ്റെടുത്തു.. അങ്ങനെ ഞാൻ കീഴടങ്ങി. അല്ലാതെ രക്ഷയില്ല .. ഇപ്പോൾ എനിക്ക് പഠിക്കാൻ ഇഷ്ടമാണ്. ഞാനും സ്കൂളിന്റെ അഭിമാന താരമായി മാറും. നോക്കിക്കോളൂ.
മുഹമ്മദ് മിസദ്
മഴവില്ലേ മഴവില്ലേ മാനത്തുള്ളോരു മഴവില്ലേ ഏഴു നിറമുള്ള മഴവില്ലേ നിന്നെ കാണാൻ എന്തു രസം താഴെ ഇറങ്ങി വരുമോ നീ. എന്റെ കൂടെ കളിക്കാമോ മഴവില്ലേ മഴവില്ലേ മാഞ്ഞു പോകരുതേ നീ
സിംഹരാജാവും മൃഗങ്ങളും ഫാത്തിമ സന 3 -സി
പണ്ട് പണ്ട് ഒരു കാട്ടിൽ സിംഹരാജാവുണ്ടായിരുന്നു. അവനെ കാട്ടിലെ മൃഗങ്ങൾക്കെല്ലാം പേടിയായിരുന്നു. കൂടാതെ രാജാവ് പലഹാരക്കൊതിയനായിരുന്നു. ആർക്കും അവൻ ഒരു പലഹാരവും കൊടുക്കില്ല. അങ്ങനെ ഒരു ദിവസം പലഹാരം ഇല്ലായിരുന്നു. സിംഹരാജാവിന് വിശന്നു. മൃഗങ്ങളോട് കാട്ടിൽ പോയി ഭക്ഷണം കൊണ്ടുവരാൻ കൽപ്പിച്ചു. പക്ഷേ കാട്ടിലേങ്ങും ഭക്ഷണമില്ല. സിംഹ രാജാവ് തിന്നു തീർത്തത് കൊണ്ടാണ് കാട്ടിലെങ്ങും ഭക്ഷണില്ലാതായത്. ആരോ രാജാവ് കേൾക്കേ തന്നെ അത് പറഞ്ഞു. രാജാവ് തിന്നത് കൊണ്ടാണ് എന്നത് രാജാവിനെ ചൊടിപ്പിച്ചു. ആർക്കാണ് കാട്ടിലെ രാജാവിനെ കുറിച്ച് പറയാൻ ഇത്ര ധൈര്യം. ? സിംഹ രാജാവ് പിന്നെ ശാന്തനായപ്പോൾ ചിന്തിച്ചു. എല്ലാവരും ഇങ്ങനെ ആർത്തിയോടെ പലഹാരം കഴിക്കുകയാണെങ്കിൽ എങ്ങനെ ക്ഷണം ഉണ്ടാകും? അവയുണ്ടാക്കാനും പഠിക്കണമല്ലോ.
സിംറ വി 2 എ
തത്തമ്മ
പാറും തത്ത പറയും തത്ത നെൽക്കതിർ കൊത്തി തിന്നും തത്ത പച്ച ചിറകും ചെഞ്ചുണ്ടും കാണാൻ എന്തോരു ചേലാണ്. നോക്കിയിരിക്കാൻ രസമാണ്.
തത്തമ്മയുടെ അഹങ്കാരം ശാൻ
പണ്ടു പണ്ടൊരു കാട്ടിൽ ഒരു തതത്തമ്മയുണ്ടായിരുന്നു. അവൾ ഭയങ്കര ബൂദ്ധിശാലിയായിരുന്നു. അവളെ ആർക്കും തോൽപ്പിക്കാൻ കഴിയില്ലായിരുന്നു. ഒരോ വർഷവും കാട്ടിൽ ബുദ്ധി മൽസരം നടത്തി. ആ മൽസരത്തിൽ തത്തമ്മയുണ്ടായിരുന്നു. എല്ലാ ചോദ്യത്തിനും തത്തമ്മ ഉത്തരം പറഞ്ഞു. പക്ഷേ അവസാന ചോദ്യത്തിൽ ഉത്തരം പറയുന്നവർ ആരോ അവരാണ് വിജയി. പക്ഷേ അവസാന ചോദ്യത്തിൽ അന്ന് തത്തമ്മക്ക് ഉത്തരം കിട്ടിയില്ല. ഉത്തരം പറഞ്ഞത് മാനും. തത്തമ്മ ആകെ വിളറിപ്പോയി. എല്ലാവരും തത്തമ്മയെ നോക്കി ചിരിച്ചു. കൂട്ടുകാരെ എപ്പോഴും ആരും വിജയിക്കണമെന്നില്ല. വല്ലപ്പോഴുമുണ്ടാകുന്ന വിജയത്തിൽ ആഹ്ലാദിക്കാം. എന്നാൽ അഹങ്കരിക്കല്ലേ.
പച്ചക്കിളി ഫാത്തിമ സന - 3 സി
പച്ചക്കിളിയേ, പറന്നുപ്പോകല്ലേ പാലും പഴവും തന്നീടാം ഞാൻ എന്നുടെ അരികെയിരുത്താം ഞാൻ പട്ടിൽ കിടത്തിയുറക്കാം ഞാൻ ധൃതിയിൽ നീ എങ്ങോട്ട് പാറിപ്പോകുന്നു. ഇല്ലിമരത്തിൽ ഊഞ്ഞാലാടാനോ മരപ്പൊത്തിൽ വിശ്രമിക്കാനോ പച്ചയുടുപ്പിട്ട കുഞ്ഞുക്കിളിയേ നിന്നെ കാണാൻ എന്തു രസം പച്ചക്കിളിയേ താഴെ വന്നാൽ ഇല്ലി മരത്തിൽ ഊഞ്ഞാലാട്ടാം എന്തൊരു ചന്തം നിന്നെകാണാൻ എന്തിഷ്ടമാണെനിക്കെന്നോ
ചിത്സ ശലഭം
ഫാത്തിമ തസ്നി കെ. ടി 1. സി
പാറ്റ നല്ല പൂമ്പാറ്റ ഭംഗിയുള്ള പൂമ്പാറ്റ തേൻ കുടിക്കും പൂമ്പാറ്റ പാറി നടക്കും പൂമ്പാറ്റ വർണ ചിറകുള്ള പൂമ്പാറ്റ
ബുദ്ധിമാന്ദ്യം: രക്ഷിതാക്കൾ അറിയേണ്ടത്
ഡോ. റസീന റിയാസ് മാഗസിനിലേക്ക് എഴുതിയ ലേഖനം
മനഃശാസ്ത്രജ്ഞർക്കിടയിൽ സാധാരണ ഉപയോഗിക്കാനുള്ള ഒരു പദമാണ് ബുദ്ധിമാന്ദ്യം. മാനസികമായ വളർച്ചക്കുറവിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ജനനം മുതലോ വളർച്ചയുടെ മറ്റേതെങ്കിലും ഘട്ടത്തിലോ ബുദ്ധമാന്ദ്യം ഉണ്ടാകാം. വൈകാരിക സന്തുലിതാവസ്ഥ കൈവരിക്കുന്നതിലും സാമൂഹിക പക്വത പ്രകടിപ്പിക്കുന്നതിലും ഇവർ ഏറെ പിറകിലാകുന്നു. പണ്ടുകാലത്ത് മന്ദബുദ്ധികളെ അതി ക്രൂരമായി പീഡിപ്പിച്ചിരുന്നു. പല ചുഷണങ്ങൾക്കും പരിഹാസങ്ങൾക്കും ഇവർ ഇരകളായിരുന്നു. ബുദ്ധിമാന്ദ്യത്തിന്റെ തീവ്രതയനുസരിച്ച് ചെറിയ തോതിലുള്ളത് സാമാന്യ തോതിലുള്ളത് (ാശഹറ) കടുത്തതോതിലുള്ളത് (ങീറലൃമലേ) വളരെ കടുത്തതോതിലുള്ളത് (ടല്ലൃല) വളരെ കടുത്തതോതിലുള്ളത് (ജൃീളീൗിറ) എന്നിങ്ങനെ തരം തിരിക്കപ്പെട്ടിരിക്കുന്നു. ഐക്യം, എഴുപതിൽ കുറവുള്ളവരെയാണ് ബുദ്ധിമാന്ദ്യമുള്ളവരായി കണക്കാക്കുന്നത്. ബുദ്ധിമാന്ദ്യമുള്ളവരിൽ ഏറിയ പങ്കും വളരെ ചെറിയ തോതിലുള്ളവരാണ്. മറ്റു കുട്ടികളെക്കാൾ സാവധാനത്തിലായിരിക്കും. ഇവർ കാര്യങ്ങൾ നിർവ്വഹിക്കുക. ജാഗ്രത, ജിജ്ഞാസ എന്നിവ ഇവരിൽ കുറവായിരിക്കും. വൈകാരിക വികസനവും സാവധാനമേ നടക്കുകയുള്ളൂ. ഇവരെ എളുപ്പം പറഞ്ഞു വിശ്വസിപ്പിക്കാനും സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളിലേക്ക് തള്ളിവിടാനും കഴിയും. പലപ്പോഴും എഴുത്തും വായനയും പരിശീലിപ്പിച്ചു തുടങ്ങുമ്പോഴാണ് ഇവരെ തിരിച്ചറിയുക. സാമാന്യ തോതിലുള്ള ബുദ്ധിമാന്ദ്യമുള്ള കുട്ടികൾക്ക് 5-6 വയസ്സ് പ്രായമാകുമ്പോൾ ആശയവിനിമയത്തിനുള്ള ചില വൈദഗ്ധ്യങ്ങൾ ആർജ്ജിക്കുവാൻ കഴിയും. എന്നാൽ സാധാരണ കുട്ടികളെപ്പോലെ സമൂഹത്തിൽ വ്യവഹാരം നടത്താൻ കഴിയില്ല. അനുയോജ്യമായ പരിശീലനരീതികൾ ഇവർക്കാവശ്യമാണ്. കടുത്ത തോതിലുള്ള മാനസിക വിമന്ദനം ബാധിച്ചവരിൽ ശാരീരകവും മാനസികവുമായിട്ടുള്ള നിരവധി അപസാമാന്യതകൾ കാണാൻ സാധിക്കും. ശരീരത്തിന് അനുയോജ്യമല്ലാത്തരീതിയിൽ വികൃതമായ തല, കൈകാലുകൾ തുടങ്ങിയവ ഇവരുടെ ന്യൂനതയാണ്. മാനസിക വിമന്ദനത്തിനുകാരണമാകുന്ന നിരവധി ഘടകങ്ങളുണ്ട്. ഗർഭത്തിൽ കഴിയുമ്പോൾ മാതാവിന് വേണ്ടത്ര പോഷകാഹാരം ലഭിക്കാതിരിക്കുക. മഞ്ഞപ്പിത്തം പോലുള്ള രോഗം, കടുത്ത മാനസിക സമ്മർദ്ദം, ഉത്കണ്ഠ എന്നിവക്ക് വിധേയമാകുക തുടങ്ങിയ ശിശുവിന്റെ വികസനത്തെ പ്രതികൂലമായി ബാധിക്കും. ഗർഭകാലത്ത് മദ്യവും ലഹരിവസ്തുക്കളും മാതാവ് ഉപയോഗിക്കുന്നതും കടുത്ത ചില മരുന്നുകളുടെ ഉപയോഗവും
ചിത്രങ്ങൾ







വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 11.1719182,75.8490032 | width=800px | zoom=16 }}
|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 17524
- 1932ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ





