"എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2020-21/അക്കാദമിക പ്രവർത്തനങ്ങൾ / ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 26: വരി 26:


* [[{{PAGENAME}}/ആസ്വാദന കുറിപ്പ്|'''ആസ്വാദന കുറിപ്പ്''']]
* [[{{PAGENAME}}/ആസ്വാദന കുറിപ്പ്|'''ആസ്വാദന കുറിപ്പ്''']]
{{BoxTop1
| തലക്കെട്ട്= ആസ്വാദനക്കുറിപ്പ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
ഒ. എൻ. വി കുറുപ്പ്  എഴുതിയ  അമ്മ  എന്ന കവിത വളരെ മനോഹരമാണ്. മാതൃസ്നേഹത്തേക്കാൾ  സ്വത്തിന്  വിലകല്പിക്കുന്ന നാലുമക്കളുടെ മനോഭാവമാണ് കവിതയുടെ പ്രമേയം.
അച്ഛന്റെ മരണശേഷം തന്നെ തനിച്ചാക്കിപ്പോയ  മക്കളെയോർത്ത്‌  വേദനിക്കുന്ന  അമ്മയെയാണ് കവിതയിൽ കവി അവതരിപ്പിക്കുന്നത്. നാലു മക്കളുണ്ടായിട്ടും അമ്മ ഇന്ന്  ഏക യായിരുക്കുന്നു. അച്ഛൻ മരിച്ചതോടെ  ഞാൻ എല്ലാവർ ക്കും  ഭാരമായി തീ രുന്നുവോ എന്ന്  അമ്മ മക്കൾളോട്  ചോദിക്കുണ്ട്. സ്വത്തുക്കൾ      മുഴുവനും പകുത്തെടുത്ത്‌ മക്കൾ നാലുവഴിക്ക്  പിരിഞ്ഞു. അച്ഛൻ ഉറങ്ങുന്ന സമാധിയിൽ അന്തിത്തിരി കത്തിക്കാൻ പോലും    മക്കളിന്നില്ല. അച്ഛനുള്ളപ്പോഴുള്ള സന്തോഷനിമിഷങ്ങൾ ഇന്നത്തെ അമ്മയുടെ വേദന യിൽ ചിതയായി യെരിഞ്ഞ് തീർന്നു. ഇന്ന് തന്നെയൊരു ദുശകുനമായി കാണുന്ന മക്കളെ യോർത്തു നെഞ്ചുപൊടിയുകയാണ് അമ്മ . തന്നെ വിട്ടുപിരിഞ്ഞ മക്കളുടെ ഓർമ്മകൾ അമ്മയുടെ മനസ്സിൽ തങ്ങിനിന്നു. അമ്മയുടെ ഇന്നത്തെ വേദന മക്കൾക്കു ചുറ്റും ഒരു ശാപമായി തുടരുമെന്ന് കവി പറയുന്നു. തനിക്ക് പോകുവാൻ ഇടമില്ലായെന്ന ദുഃഖമല്ല, മഴയിലും പൊള്ളുന്ന വെയിലിലും മക്കൾക്കുവേണ്ടി ഓടിത്തളർന്ന അച്ഛന്റെ മുഖമാണ് അമ്മയെ ഏറെ വേദനിപ്പിച്ചത്. എന്നെ ഇതിൽ ഏറെ സ്വാധീനിച്ച വരികൾ
"നാഴുരി മണ്ണും പകുത്തെടുത് മക്കൾ 
നാലുവഴിക്കായി പിരിഞ്ഞുപോയി
അച്ഛന്റെയാത്മാവ് ഉറങ്ങുന്ന
മണ്ണിലന്തിത്തിരി കൺ തുറന്നതില്ല"
അതിനു കാരണം :സ്വത്തുക്കൾ തുല്യമായി പങ്കിട്ടുകഴിഞ്ഞ പ്പോൾ മക്കൾക്ക് അച്ഛൻെറ ചിതയിൽ തിരി വയ്ക്കാൻ  പോലും സമയമില്ലാതായി. ഇന്നത്തെ മക്കളുടെ മനോവികാരമാണ് ഈ വരികളിലൂടെ കവി വ്യക്തമാക്കുന്നത്. അതിനാൽ ഈ വരികൾ എന്നെ ഏറെ ആകർഷിച്ചു
ലളിതമായ വരികളിലൂടെ ഇന്നത്തെ മക്കൾക്ക് വലിയൊരു സന്ദേശമാണ് കവി കവിതയിലൂടെ നൽകുന്നത്. മാതാപിതാക്കളുടെ സ്നേഹം തിരിച്ചറിയാത്ത വിധം മക്കൾ സ്വത്തിന് അടിമപ്പെട്ടിരിക്കുന്നു. അതിനു തെളിവാണ് വൃദ്ധസദനങ്ങളുടെ എണ്ണം. മാതാപിതാ ക്കളുടെ സ്നേഹവും കഷ്ടപ്പാടും തിരിച്ചറിയേണ്ടത് ഓരോ മക്കളുടേയും ഉത്തരവാദിത്വമാണ്. ഇത് മറന്ന പുതുതലമുറയ്ക്ക് ഉണർവു നല്കുകയാണ് ഒ. എൻ. വി കുറുപ്പിന്റെ ഈ കവിത.

21:02, 2 ജൂലൈ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജൂൺ

വായനാദിനം

June - 19 വായനാ ദിനം

വിദ്യാർത്ഥികൾക്കായി വായനാ ദിനത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങളാണ് ഓൺലൈനായി സംഘടിപ്പിച്ചത്. പരമാവധി കുട്ടികൾക്ക് ഈ മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് അവസരം ലഭിച്ചു മത്സരങ്ങൾ

1: ലേഖനം June - 19 ന് രാവിലെ വിഷയം നൽകുന്നതായിരിക്കും. വൈകുന്നേരം 6 മണി മുതൽ 8 മണി വരെയാണ് മത്സരം. പൂർത്തിയാക്കിയ ലേഖനങ്ങൾ 8::30 നുള്ളിൽ ഗ്രൂപ്പിൽ Post ചെയ്യേണ്ടതാണ്

2. ക്വിസ് മത്സരം ( വായനാ ദിന ക്വിസ് ) June 20 ന് വൈകുന്നേരം 8 മണിക്ക് മത്സരം ആരംഭിക്കുന്നതായിരിക്കും. കൃത്യം 9 മണിക്ക് മത്സരം അവസാനിക്കും

3 .വായനാ മത്സരം June 21 ന് ജൂൺ 15 മുതൽ 19 വരെയുള്ള പത്രവാർത്തകൾ കൂട്ടി ചേർത്തു കൊണ്ട് 10 മിനിറ്റിൽ കുറയാത്ത വാർത്താ ബുള്ളറ്റിൻ വായിക്കുക വീഡിയോ Record ചെയ്ത് group ൽ post ചെയ്യുക

4. ആസ്വാദന കുറിപ്പ് തയ്യാറാക്കൽ June 22 ന് നൽകിയ കവിതയുടെ / കഥയുടെ ആസ്വദന കുറിപ്പ് തയ്യാറാക്കുക വൈകുന്നേരം 6 മണിക്ക് കവിത / കഥ നൽകുന്നതായിരിക്കും. വൈകുന്നേരം 8 മണിക്കുള്ളിൽ ആസ്വാദന കുറിപ്പ് തയ്യാറാക്കി ഗ്രൂപ്പിൽ Post ചെയ്യണം