മരണമോരോ തവണ മാടിവിളിക്കുമ്പോഴും
മുഖം തിരിച്ചവൾ ഈ ഭൂമി
മരണഭയം നെഞ്ചിലേറ്റി ഇഞ്ചിഞ്ചായി മരിക്കുന്നൊരീഭൂമി
കരയുവാനൊരിറ്റു കണ്ണുനീരില്ല
കുളിർകാറ്റായ് വീശുവാനോ ശുദ്ധവായുവുമില്ല
കത്തിത്തീരുമോരോ കാടിനും പറയുവാനുണ്ട്
പച്ചയിൽ മുങ്ങിനിന്നൊരാ ഭൂതകാലം
വറ്റിവരളുമീ പുഴക്കും , തോടിനും
വാർദ്ധക്യം വന്നൊരാ കാട്ടരുവിയും
ഓർക്കുവാനുണ്ട് കുത്തിയൊലിച്ചൊരാ നല്ലകാലം
സ്വാർത്ഥലാഭത്തിനായി അരിഞ്ഞുവീഴ്ത്തിയൊരാകാടും
മലിമമാക്കിയൊരാ ജലവും,വായുവും
മണ്ണിട്ടുമൂടിയ നെൽവയലും
നിലംപരിശാക്കിയൊരാകുന്നും,മലയും
നുള്ളിനീക്കിയോരാ പുതുനാമ്പും
നൽകുന്നു ദുഃസൂചന, മരണത്തിനായി
മാത്രമേകുന്നൊരാ ദുഃസൂചന...............