ജിഎൽപിഎസ് പടന്നക്കാട്/അക്ഷരവൃക്ഷം/ സിംഹവും ആട്ടിൻകുട്ടിയും'
സിംഹവും ആട്ടിൻകുട്ടിയും'
ഒരു കാട്ടിൽ സിംഹത്തെ കണ്ട് പേടിച്ചോടിയ ആട്ടിൻകുട്ടിയോട് വളരെ സൗമ്യനായാണ് സിംഹം ചോദിച്ചത്. നീ എന്തിനാ എന്നെക്കണ്ട് പേടിച്ചോടുന്നത്? ഓടി മറയാൻ തുടങ്ങിയ ആട്ടിൻകുട്ടി ഒന്നു നിന്നു. സിംഹത്തിന് എന്തു പറ്റി? ആട്ടിൻകുട്ടിക്ക് സംശയമായി. "നീ എന്നെ കൊന്നു തിന്നില്ലേ. അതു കൊണ്ടാ രക്ഷപ്പെട്ടുന്നത്. നി നാട്ടിലേക്ക് ഓടിയിട്ട് ഒരു കാര്യവുമില്ല .നാട്ടിലിപ്പോൾ കൊറോണയെപ്പേടിച്ച് ആളുകൾ തമ്മിൽ സംസാരിക്കാതെ പരസ്പരം തൊടാതെ കണ്ടാൽ പേടിച്ചോടുന്ന കാലമാണ്. നിന്നെ നോക്കാൻ അവർക്ക് സമയമുണ്ടാകില്ല. കാട്ടിലെക്കാളും ഭീകരമാണ് നാട്ടിലെ അവസ്ഥ. അതു കൊണ്ട് നമുക്കിവിടെ ഒന്നിച്ച് സന്തോഷത്തോടെ, സ്നേഹത്തോടെ കഴിയാം.
|