ഗവ. വി എച്ച് എസ് എസ് വാകേരി/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

വാകേരി സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും നാട്ടറിവുപഠനപ്രവർത്തനങ്ങളുടെ ഭാഗമായി ശേഖരിച്ച വിവിധ നാടോടിവിജ്ഞാനശകലങ്ങൾ

മുള്ളക്കുറുമരുടെ കഥകളി

Author: കെ. കെ. ബിജു .

വൈവിധ്യമാർന്ന സാഹിത്യസമ്പത്തിനുടമകളാണ് മുള്ളക്കുറുമർ. ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന കലകളുടെ പാട്ടുകളാണിവ. കോൽക്കളി, വട്ടക്കളി, കഥകളി എന്നിവയാണ് പ്രധാനകലകൾ. ഈ കലകൾക്കുവേണ്ടിയാണ് പാട്ടുകൾ രചിച്ചിട്ടുള്ളത്. മുഖ്യധാരാകഥകളിയിൽ നിന്നു തുലോം വ്യത്യസ്തമാണ് ഇവരുടെ കഥകളി. മഹാഭാരതത്തിലെ കിരാതപർവ്വത്തിന്റെ അപനിർമ്മിതിയാണ് വേടയുദ്ധം കഥകളിയുടെ പാട്ട്. ഈ അപനിർമ്മിതിയാണ് പ്രബന്ധത്തിൽ ചർച്ച ചെയ്യുന്നത്. വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിലും അതിനടുത്ത പ്രദേശങ്ങളിലും മാത്രമാണ് മുള്ളക്കുറുമർ അധിവസിക്കുന്നത്. മറ്റ് ആദിവാസി വിഭാഗത്തിൽ നിന്ന് വ്യത്യസ്തമായ ജീവിതനിലവാരം പുലർത്തുന്നവരാണ് ഇവർ. തനതായ ആചാരാനുഷ്ഠാനങ്ങളും സവിശേഷമായ ജീവിതസംസ്‌ക്കാരവും ഇവർക്കുണ്ട്.1

മറ്റ് ആദിവാസിഗോത്രജനതയിൽ നിന്ന് വ്യത്യസ്തമായ പല പ്രത്യേകതകളും മുള്ളക്കുറുമർക്കുണ്ട്.2 ഹൈന്ദവപുരാണങ്ങളും ഇതിഹാസങ്ങളുമായി. ഇവരുടെ നിരവധി പുരാവൃത്തങ്ങൾക്ക് ബന്ധമുണ്ട്. അനുഷ്ഠാനങ്ങളുടെയും ആഘോഷങ്ങളുടെയും ഭാഗമായി കോൽക്കളി, വട്ടക്കളി, കഥകളി (കഥയും ചൊല്ലും) എന്നിവ നടത്താറുണ്ട്. ഇവയുടെ പാട്ടുകൾ പുരാണകൃതികളെ അടിസ്ഥാനമാക്കി രചിക്കപ്പെട്ടിട്ടുള്ളതാണ്.

മുള്ളക്കുറുമരുടെ ഭാഷ മലയാളത്തിന്റെ ഒരു ഭേദമാണ്. അതേസമയം തങ്ങളുടേതുമാത്രമായ പദാവലി ഇവർക്കുണ്ട്. നൂറ്റാണ്ടുകൾക്ക് മുമ്പെ ഇവർ വരമൊഴി വശമാക്കിയിരുന്നു. മണലെഴുത്താണ് പാരമ്പര്യമായി പിന്തുടർന്നു പോന്ന പഠനരീതി. പാട്ടുകളും ചികിത്സാരീതികളും മന്ത്രങ്ങളും ഓലകളിൽ എഴുതി സൂക്ഷിച്ചിരുന്നു. ചുരുക്കത്തിൽ മലയാളഭാഷയുമായി വാമൊഴി വരമൊഴി ബന്ധമുള്ളവരാണ് മുള്ളക്കുറുമർ.

മുള്ളക്കുറുമരുടെ ഭാഷാപരമായ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതയായി തോന്നുന്നത് വരമൊഴിയാണ്. കേരളത്തിലെ മറ്റ് ആദിവാസിഭാഷകൾക്കൊന്നും തന്നെ വരമൊഴി കണ്ടെത്തിയിട്ടില്ല. എന്നാൽ മുള്ളക്കുറുമർക്ക് ലിഖിത സാഹിത്യവും പാട്ടുകളും ഉണ്ട്. മലയാളലിപിയിലാണ് ഇവ ഓലകളിൽ എഴുതി സൂക്ഷിച്ചിരിക്കുന്നത്. നൂറ്റാണ്ടോളം പഴക്കമുള്ള ഓലക്കെട്ടുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. അവ വട്ടക്കളി, കഥകളി (കഥയും ചൊല്ലും) അഞ്ചടി (നരിക്കുത്തുപാട്ട്) എന്നീ തനതുകലകളുടെ പാട്ടുകളാണ്. ഇവ കൂടാതെ ഭാവിപ്രവചനത്തിനുപയോഗിക്കുന്ന വാല്മീകിശാസ്ത്രം, ചികിത്സാവിധികളും മന്ത്രങ്ങളുമടങ്ങുന്ന ഓലകളും സീതാദു:ഖം എന്ന കൃതിയുടെ ഓലകളും മുള്ളക്കുറുരരിൽ പലരും ഇന്നും സൂക്ഷിച്ചുപോരുന്നുണ്ട്.

മുൻകാലങ്ങളിൽ ധാരാളം ഗ്രന്ഥക്കെട്ടുകൾ തങ്ങളുടെ കുടികളിൽ ഉണ്ടായിരുന്നതായി ആവേദകർ സൂചിപ്പിച്ചിട്ടുണ്ട്. അവ കാലാന്തരത്തിൽ നഷ്ടപ്പെട്ടു. ഒരാൾ മരിക്കുമ്പോൾ പരേതന്റെ ഭൗതിക വസ്തുക്കളെല്ലാം കുഴിയിൽ നിക്ഷേപിക്കുന്നു. ഇങ്ങനെയാണ് ധാരാളം ഗ്രന്ഥക്കെട്ടുകൾ നഷ്ടപ്പെട്ടത്. പഴയ വീടുകൾ പൊളിച്ച് പുതിയവീടു പണിയുമ്പോൾ താളിയോലകൾ കളഞ്ഞതായും ആവേദകർ സൂചിപ്പിച്ചിട്ടുണ്ട്.

മുള്ളക്കുറുമരുടെ കളിപ്പാട്ടുകളധികവും രാമായണം, മഹാഭാരതം, ഭാഗവതം തുടങ്ങിയ ഇതിഹാസപുരാണങ്ങളെ അടിസ്ഥാനമാക്കി രചിക്കപ്പെട്ടിട്ടുള്ളവയാണ്. വേടയുദ്ധം കഥകളിലൂടെ പാട്ട് മുള്ളക്കുറുമരുടെ ഉത്പത്തി പുരാവൃത്തവുമായി ബന്ധമുള്ളതാണ്. ഈ പാട്ടുകളുടെ രചനയെക്കുറിച്ച് ആവേദകർ ഇങ്ങനെ പറയുന്നു. രാമൻ (65) : പാട്ടുകളൊക്കെ ഈ പണ്ട് അവിടുത്തെ ആൾക്കാര്...കാർന്നോന്മാര്, അച്ഛനും ഒക്കെ കെട്ടുന്നതാണ്. പണ്ട്. ഇപ്പ കെട്ടലും കൂട്ടലും ഒന്നുമില്ല. പാട്ട് ഓലകളിൽ എഴുതി സൂക്ഷിക്കും. അച്ഛൻ ചാവുന്നതിനുമുമ്പെ പറയും...ഞങ്ങളെ വീട്ടില് ഒരാൾക്കെടുക്കാൻ പാകത്തിനുണ്ടായിരുന്നു. ഇന്ന് മക്ക സ്‌ക്കൂളിൽ പോണകൊണ്ട് പഠിക്കാറില്ല. നീ സൂക്ഷിക്കെന്നു പറഞ്ഞു കൊടുത്തതൊക്കെ പോയി. എഴുത്ത് മണലെഴുതാണ്. അമ്പത്തൊന്നക്ഷരം പഠിച്ചാ.. വെറും അമ്പത്തൊന്നക്ഷരം പഠിച്ചിട്ടേ ഉള്ളൂ ഏത് രാമായണം, മഹാഭാരതം ഒക്കെ വായിക്കും. ഇതേപോലെ തന്നെ എഴുത്തും വ്യത്യാസം ഇല്ല. ചൂച്ചൻ (85) : പാട്ടുകൾക്കുവേണ്ടി പുരാണം ഖണ്ഡിക്കുകയാണ് പഴേ കാർന്നോന്മാര്. ഭാരതം കൊണ്ടും രാമായണം, ഭാഗവതം കൊണ്ടും പുരാണം ഖണ്ഡിക്കും. അപ്പ അറിവുള്ളവര് അത് വെട്ടിക്കുറയ്ക്കും. പത്രത്തിലൊക്കെ ഉള്ളപോലെ. പുരാണകൃതികളെ അവലംബമാക്കി പാട്ടുകൾ രചിച്ച് തങ്ങളുടെ താളബോധത്തിലേക്ക് ഇണക്കിയെടുക്കുകയാണ് പൊതുവെ മുള്ളക്കുറുമർ ചെയ്തിട്ടുള്ളതെന്ന് കരുതാം. എന്നാൽ ഈ പാട്ടുകൾ പുരാണ കഥാസന്ദർഭങ്ങളുടെ തനിയാവർത്തനം അല്ല. പുരാണ കഥാസന്ദർഭങ്ങളെ അപനിർമ്മിക്കുക കൂടി ചെയ്തിട്ടുണ്ട് ഈ പാട്ടുകളിൽ. മഹാഭാരതകഥാസന്ദർഭത്തെ അപനിർമ്മിച്ച് കെട്ടിയിട്ടുള്ള ഒന്നാണ് വേടയുദ്ധം കഥകളിയുടെ പാട്ട്.

മടൂരിലെ ഗോവിന്ദനാണ് വേടയുദ്ധം കഥകളിയുടെ പാട്ടുകൾ ഉൾപ്പെടെയുള്ള കഥകളിപ്പാട്ടുകളുടെ താളിയോല സൂക്ഷിച്ചുപോരുന്നത്. വേടയുദ്ധം കഥകളി, പെരിണ്ടൻ കഥ, ഗോപാലനാടകം കഥകളി, മഹാഭാരതം കഥ തുടങ്ങിയ കഥകളിപ്പാട്ടുകളാണ് ഈ താളിയോലയിൽ ഉള്ളത്. നൂറ്റിയഞ്ച് ഓലകളാണുള്ളത്. 17.6 സെന്റീമീറ്റർ നീളവും 43.8 സെന്റീമീറ്റർ വീതിയും ഉണ്ട്. രണ്ട് ദ്വാരങ്ങൾ വീതം ഓലകൾക്കുണ്ട്. പലകപ്പാളികൾ ഇരുവശത്തും വെച്ച് നൂലിൽ കോർത്ത് കെട്ടിയാണ് സൂക്ഷിച്ചുപോരുന്നത്. ഓരോ ഓലയും പേജ് നമ്പറിട്ട് സൂക്ഷിച്ചിരിക്കുന്നു. മലയാളഅക്കങ്ങളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ഇതിനു പുറമെ പാട്ടുകളിൽ ഓരോ ഖണ്ഡം കഴിയുമ്പോൾ നമ്പരിനായി തമിഴ് അക്ഷരങ്ങൾ ഉപയോഗിച്ചിരിക്കുന്നു. ഓലകളുടെ സംരക്ഷണത്തിലും പാട്ടുകളുടെ വിന്യാസക്രമത്തിലുമെല്ലാം വളരെ സൂക്ഷ്മത പുലർത്തിയിട്ടുണ്ടെന്ന് കാണാം. ഓരോ ഓലയിലും ഏഴ് വരികൾ വീതമുണ്ട്. ഗദ്യം എഴുതുന്ന രീതിയിലാണ് എഴുത്ത്. മുള്ളക്കുറുമർ വിവാഹത്തോടനുബന്ധിച്ച് നടത്തുന്നതാണ് കഥകളി. ഇവരുടെ വിവാഹങ്ങൾ ആഘോഷസമ്പന്നമാണ്. വിവാഹത്തിന്റെ തലേന്ന് രാത്രി നടത്തുന്ന വട്ടക്കളിയ്ക്ക് ശേഷം പുലർച്ചെ മൂന്നുമണി മുതലാണ് കഥകളി അവതരിപ്പിക്കുന്നത്. കഥയും ചൊല്ലും എന്നുകൂടി ഈ കളിയ്ക്കു പേരുണ്ട്. കഥകളിയെക്കുറിച്ച് ആവേദകർ ഇത്തരത്തിലാണ് പറഞ്ഞുതന്നത്. ചെറുമൻ (43): കഥകളി, കഥ പറഞ്ഞിട്ട് ആ ഭാഗത്തിന്റെ പാട്ട് പാടും പുരാണങ്ങളാണ്. ചൂച്ചൻ (80): കഥകളീന്ന് പറഞ്ഞാ ഒരുവാക്ക് പറഞ്ഞ് ചുറ്റിനും ഇങ്ങനെ പറഞ്ഞ് നടക്കും. കുടികളിലെ ദൈവപ്പുരയ്ക്ക് മുമ്പിലുള്ള മുറ്റത്താണ് കളികൾ അവതരിപ്പിക്കുന്നത്. മുറ്റത്ത് വാഴത്തട കുത്തി നിർത്തി അതിനുമുകളിൽ കൽവിളക്ക് വയ്ക്കും. ഈ വിളക്കിനും ചുറ്റുമാണ് കളിക്കുന്നത്. പുരാണേതിഹാസ കഥാസന്ദർഭങ്ങളാണ് കളിക്കുപയോഗിക്കുന്നത്. ഒരാൾ കഥാസന്ദർഭം വിവരിച്ചുകൊണ്ട് വിളക്കിനുചുറ്റും നടക്കുന്നു. മറ്റ് കളിക്കാർ കഥയോട് ക്രിയാത്മകമായി പ്രതികരിച്ചുകൊണ്ട് പിന്നാലെ നടക്കുന്നു. കഥത്തീരുന്നതുവരെ ഇങ്ങനെ തുടരുന്നു. കഥ പറഞ്ഞു കഴിയുമ്പോൾ പാട്ടുപാടി ചുവടുകൾ വച്ച് കളിക്കുന്നു. ഒരാൾ പാടുകയും മറ്റുള്ള കളിക്കാർ ഏറ്റുപാടുകയും ചെയ്യുന്നു. വളരെ താളാത്മകമായാണ് ചുവടുകൾ വയ്ക്കുന്നത്. ഒരു കഥയും പാട്ടും കഴിയുമ്പോൾ അടുത്ത കഥയും പാട്ടും എന്ന ക്രമത്തിൽ പ്രഭാതം വരെ കഥകളി അവതരിപ്പിക്കുന്നു. കഥകളി ആരംഭിക്കുന്നത് ഗണപതി സ്തുതിയോടുകൂടിയാണ്. പ്രാദേശിക ദൈവങ്ങൾക്കും സ്തുതിയുണ്ട്. പിന്നീടാണ് കഥ. പ്രഭാതത്തിൽ കളിയവസാനിപ്പിക്കുന്നത് ഉദയസൂര്യനെ സ്തുതിച്ചുകൊണ്ടാണ്. ഒരു ദിവസം തന്നെ പല കഥകൾ കളിക്കുന്നുണ്ട്. അവയിൽ പ്രധാനപ്പെട്ട കഥകൾ ഇവയൊക്കെയാണ്. വേഡ(ട)യുദ്ധം കഥകളി, ഗോപാലനാടകം കഥകളി, പെരിണ്ടൻ കഥ, മഹാഭാരതകഥ, കുറവാരിക്കഥ തുടങ്ങിയവയാണ്. ഇവയെല്ലാം മഹാഭാരത കഥാസന്ദർഭങ്ങളെ അവലംബമാക്കുന്നവയാണെങ്കിലും മൂലകഥയിൽ നിന്നും വളരെ വ്യത്യാസം പുലർത്തുന്നു. വേടയുദ്ധം കഥകളിക്ക് മുള്ളക്കുറുമരുടെ നായാട്ടുജീവിതത്തോട് അടുത്ത ബന്ധം കാണാം.

മുള്ളക്കുറുമരുടെ വട്ടക്കളി

വട്ടക്കളി മുള്ളക്കുറുമരുടെ കളികളിൽ പ്രധാനപ്പെട്ട ഒരിനമാണ് വട്ടക്കളി. ആഘോഷങ്ങളുടെ ഭാഗമായാണ് ഇതു നടത്തുന്നത്.വിവാഹം, ഉച്ചാറ്, കുടികളിലെ ആഘോഷങ്ങൾ എന്നീ വേളകളിലാണ് വട്ടക്കളി നടത്തുന്നത്. ഇതിനു പ്രത്യേകമായ ചടങ്ങുകളുണ്ട്. വിവാഹ സന്ദർഭത്തിൽ വിവാഹത്തലേന്നാണ് വട്ടക്കളി നടത്തുന്നത്. ഉച്ചാറിന്, ഉച്ചാറുകളിക്കിടയിൽ (ഉച്ചാർ കളി മൂന്നു ദിവസങ്ങളിലായാണ് കളിക്കുന്നത്. ഒന്നാം ദിവസം മുള്ളകുറുമരും, രണ്ടും മൂന്നും ദിവസങ്ങളിൽ ഊരാളി കുറുമരും കളിക്കുന്നു) മൂന്നാം ദിവസം ഉച്ചഭക്ഷണ സമയത്താണ് മുള്ളക്കുറുമർ വട്ടക്കളി നടത്തുന്നത്. മറ്റാഘോഷാവസരങ്ങളിൽ കോൽക്കളിക്കുശേഷം വട്ടക്കളി നടത്തുന്നു. വട്ടത്തിൽ കളിക്കുന്നതുകൊണ്ടായിരിക്കാം വട്ടക്കളി എന്ന പേര് ഇതിനുവന്നതെന്നൂഹിക്കാം. പ്രത്യേകമായ താളത്തിലും, ക്രമത്തിലും ചുവടുകൾ വയ്ക്കുന്നു. പരസ്പരം ഓരോരുത്തരും തോളത്ത് കൈകളിട്ടു പിടിച്ചുകൊണ്ടാണ് കളിക്കുന്നത്. ഇടയ്ക്കു ബന്ധം വേർപ്പെടുത്തി ചുവടുകൾ വെച്ചു കളിക്കുകയും ചെയ്യുന്നു. ഒരാൾ പാടുകയും, മറ്റാളുകൾ ഏറ്റുപാടിയുമാണ് കളിക്കുന്നത്. ചടങ്ങുകളുടെ തുടക്കം രാത്രി ദൈവപ്പുരയുടെ മുറ്റത്താണു കളികൾ നടത്തുന്നത്. വാഴത്തടയിലാണ് വിളക്കുവയ്ക്കുന്നത്. ഇതിനായി മുറിച്ചെടുത്ത വാഴത്തട ഉറപ്പിക്കുന്നത് പ്രത്യേക രീതിയിലാണ്. ആദ്യം, മുളയുടെ ചെറിയൊരു കുറ്റി നാട്ടുന്നു. ഇതിനു മുകളിലേക്ക് വാഴത്തട കുത്തിയിറക്കുന്നു. വാഴത്തടയുടെ മുകളിൽ കൽവിളക്കു വെയ്ക്കുന്നു. തുടർന്നു ദേവതാസ്തുതികളോടെ കളിയാരംഭിക്കുന്നു. വിളക്കുകാൽ നാട്ടുന്നതിനും വിളക്കുകൊളുത്തുന്നതിനും കുടിമൂപ്പൻറെയും, കാരണവൻമാരുടെയും അനുമതി ആവശ്യമാണ്. അവരുടെ അനുമതി വാങ്ങിയതിനു ശേഷം കളിക്കാരിൽ ആരെങ്കിലും വിളക്കുകാൽ ഉറപ്പിക്കുന്നു. തുടർന്ന് മുതിർന്ന കളിക്കാർ ദേവതാസ്തുതികളോടെ കളി ആരംഭിക്കുന്നു. തുടക്കത്തിൽ കാരണവൻമാരായിരിക്കും കളിക്കുന്നത്. പിന്നീടാണ് ചെറുപ്പക്കാർ കളിയിൽ പങ്കുചേരുന്നത് കളിക്കിടയിൽ ഏതെങ്കിലും കളിക്കാരന് പിൻവാങ്ങുന്നതിനോ, പങ്കുചേരുന്നതിനോ നിയന്ത്രണമില്ല. കളി പതിഞ്ഞ മട്ടിലാണ് ആരംഭിക്കുന്നത്. പാട്ടുകൾ സാവധാനം ചൊല്ലുന്നു. സാവകാശമാണ് ഈ ഘട്ടത്തിൽ ചുവടുകൾ വയ്ക്കുന്നത്. ക്രമേണ കളി മുറുകുന്നു. ചുവടുകൾ ബലത്തിൽ ചവിട്ടി ഝടുതിയിൽ പാടി വായ്ത്താരികൾ മുഴക്കുന്നു. താളാത്മകമായ ശരീരചലനം വേഗതയാർജ്ജിക്കുന്നു. ഈ സമയം കളിക്കാർ ശബ്ദവിക്ഷേപങ്ങൾ (ഡഠഠഋഞഋചഇഋ) നടത്താറുണ്ട????. ഇവയെല്ലാം ചേരുമ്പോഴാണ് കളിമുറുക്കം രൂപം കൊള്ളുന്നത്. കളിക്കാർ ക്ഷീണിക്കുമ്പോൾ കുടിക്കാൻ നൽകുന്നത് വാറ്റുചാരായമാണ്. മുഴുവൻ കളിക്കാരും പ്രായഭേദമന്യേ കുടിക്കുന്നു. വിവാഹാഘോഷത്തിൻറെ ഭാഗമായാണ് വട്ടക്കളിയെങ്കിൽ ഓരോ കുടിക്കാർക്കും പ്രത്യേകം ചാരായം നൽകണം ഒരു കുപ്പി ചാരായം വീതം ഓരോ കുടിയേയും പ്രതിനിധീകരിച്ചെത്തിയ കളിക്കാർക്കു നൽകണം. ഇത് അവരുടെ അവകാശമാണ്.

നരിക്കുത്ത്

മുള്ളക്കുറുമരുടെ അനുഷ്ഠാനേതരമായ കളികളിൽ പ്രധാനപ്പെട്ട ഒന്നാണ് നരിക്കുത്ത്. ഇതൊരു ആഘോഷമല്ല. സാഹസികത നിറഞ്ഞ നരിവേട്ടയോടനുബന്ധിച്ച് നടത്തുന്ന കലാപ്രകടനമാണ്. നരിയെ വലയിലാക്കിയശേഷം രാത്രി വലയ്ക്കുചുറ്റുമായാണ് കളി നടത്തുന്നത്. കന്നുകാലികൾക്കും മനുഷ്യർക്കും ഭീഷണിയായ നരിയെ അവയുടെ താവളം കണ്ടെത്തി വലവച്ച് പിടിച്ച് കൊല്ലുന്നതാണ് നരിക്കുത്ത് എന്ന ചടങ്ങ്. മുള്ളക്കുറുമർ, ചെട്ടിമാർ, പതിയർ മുതലായ ജനവിഭാഗങ്ങൾ സംയുക്തമായാണ് നരിക്കുത്ത് നടത്തിയിരുന്നത്. നരിയെ വലകെട്ടി വളച്ചശേഷം രാത്രിയിൽ കളിക്കുന്നതിനായി ഉപയോഗിക്കുന്ന പാട്ട് അഞ്ചടി അഥവാ നരിക്കുത്ത് പാട്ട് എന്നറിയപ്പെടുന്നു. ഈ പാട്ടുകളുടെ പ്രാദേശികസ്വഭാവമാണ് ഈ ഖണ്ഡത്തിൽ ചർച്ച ചെയ്യുന്നത്. മുള്ളക്കുറുമരുടെ അധിവാസമേഖലകളിൽ എല്ലായിടത്തും നരിക്കുത്ത് നടത്തിയിരുന്നില്ല. പാറയ്ക്കുമീത്തൽ എന്നു വിളിക്കപ്പെടുന്ന ദേശത്തുമാത്രമാണ് നരിക്കുത്ത് നടത്തിയിരുന്നത്. ദേശവിഭജനം ഭൂപ്രകൃതിയെ അടിസ്ഥാനമാക്കിയാണ് നടത്തിയിരുന്നത്. പാറക്കെട്ടുകളും മലമടക്കുകളും ഉൾക്കൊള്ളുന്ന പ്രദേശമാണ് പാറയ്ക്കുമീത്തൽ. സുൽത്താൻ ബത്തേരിയ്ക്കടുത്തുള്ള പഴുപ്പത്തൂർ മുതൽ തെക്കുപടിഞ്ഞാറായാണ് ദേശത്തെ വിഭജിച്ചിരിക്കുന്നത്. സുൽത്താൻ ബത്തേരി, അമ്പലവയൽ, മേപ്പാടി, കല്പറ്റ, മുപ്പൈനാട്, നെൻമേനി തുടങ്ങിയ പഞ്ചായത്തുകൾ ഈ ദേശപരിധിയിൽ വരും. ഭൂപരമായി ഈ പ്രദേശം പാറക്കെട്ടുകളും മലകളും നിറഞ്ഞതാണ്. ചുരുക്കത്തിൽ നരികൾക്ക് ജീവിക്കാൻ കഴിയുന്ന ആവാസവ്യവസ്ഥയാണ് ഈ പ്രദേശങ്ങളിൽ ഉണ്ടായിരുന്നത്. മുൻകാലത്ത് വയനാട് ഏറെയും വനപ്രദേശം ആയിരുന്നല്ലോ. പരിമിതമായ ജനവാസകേന്ദ്രങ്ങളിൽ ഹിംസ്രജന്തുക്കളുടെ ആക്രമണം ഉണ്ടാകാനിടയുണ്ട്. മുള്ളക്കുറുമരും ചെട്ടിമാരും കന്നുകാലികളെ ധാരാളമായി വളർത്തിയിരുന്നു. സ്വാഭാവികമായും വളർത്തുമൃഗങ്ങളെ നരി ആക്രമിക്കുന്നത് സാധാരണമായിരുന്നിരിക്കണം. അവയെ ഒറ്റയ്ക്ക് പ്രതിരോധിക്കാൻ കഴിയാത്തതുകൊണ്ടായിരിക്കാം സമൂഹം കൂട്ടായി നരിക്കുത്ത് നടത്തിയിരുന്നത്. സമൂഹത്തിൻറെ ഒരു പൊതു ആവശ്യം എന്ന നിലക്കാകണം അക്കാലത്ത് സമൂഹം നരി നായാട്ടിനെ കണ്ടിരുന്നത്. നരിക്കുത്ത് മുൻകാലത്ത് നടത്തിയിരുന്ന നരിക്കുത്തിനെ കുറിച്ച് 1911ൽ പ്രസിദ്ധീകരിച്ച വയനാട്, ജനങ്ങളും പാരമ്പര്യവും എന്ന പഠനത്തിൽ നല്കുന്ന വിവരണം ഇങ്ങനെയാണ്. വയനാടൻ ചെട്ടിമാരും മുള്ളക്കുറുമരും പതിയന്മാരും നടത്തിവരുന്ന സാമൂഹികവും മതപരവുമായ സവിശേഷതകളുള്ള ഒരു വിനോദമാണ് നരിവേട്ട. ചെട്ടിമാരാണ് നയിക്കുന്നതെങ്കിലും മുള്ളക്കുറുമ്പർക്കും പതിയന്മാർക്കും ഇതിൽ അവരുടേതായ പങ്കുണ്ട്. ഇവരെല്ലാവരും ഒരു നരി കാട്ടിൽ അലഞ്ഞുനടക്കുന്നുണ്ടെന്ന് കേട്ടാലുടൻ വേട്ടക്കിറങ്ങുകയായി. വലിയ കുന്തങ്ങളാണ് പ്രധാന ആയുധം. നരിയുടെ സങ്കേതത്തിന് ചുറ്റുമുള്ള കാടുകൾ വെട്ടിത്തെളിച്ച് ആറടിയിലധികം ഉയരമുള്ള വലിയ കമ്പുകൾ നാട്ടി, വല ഉറപ്പിക്കും. ചെട്ടിമാരും പതിയരും മുള്ളക്കുറുമ്പരും മറ്റു ജാതികളിലെ ദൃഢഗാത്രരായ യുവാക്കളും കുന്തവുമായി വലക്ക് ചുറ്റും കാവൽ നില്ക്കുന്നു. തങ്ങളുടെ ദൈവത്തിൻറെ വെളിപാടുകളുമായി ഒരു ചെട്ടിയോ ഒരു പതിയനോ, ഒരു മുള്ളക്കുറുമ്പനോ ഉറഞ്ഞുതുള്ളി വരുന്നതുവരെ അവർ അവിടെ നില്ക്കും. ചെട്ടിമാർ മൻമഥനേയും പതിയർ കുളിയൻ പുലിയേയും മുള്ളക്കുറുമ്പൻ പൂതാടി ദൈവത്തേയും വിളിച്ചുപ്രാർത്ഥിക്കും. വെളിച്ചപ്പെടുന്നവൻ വലക്കുചുറ്റും മൂന്നുപ്രാവശ്യം നടക്കും. തുടർന്ന് കയ്യിലെ വടി കാട്ടിലേക്ക് എറിയും. ഇതിനുപുറകെയായി ചുറ്റുംനില്ക്കുന്നവർ നിരന്തരമായി കല്ലുകളും വടികളും എറിഞ്ഞുകൊണ്ടിരിക്കും. ഒപ്പം വളരെ ഉച്ചത്തിൽ ആർപ്പുവിളിക്കുകയും ചെയ്യും. നരിയെ കാട്ടിൽ നിന്ന് പുറത്തുചാടിക്കാനാണിത്. ചുറ്റിലും നിന്നുള്ള ആക്രമണവും ശബ്ദം സഹിക്കാതെ നരി പുറത്തു വരികയും കുത്തേറ്റ് ചാവുകയും ചെയ്യുന്നു. ചത്തുകഴിഞ്ഞാൽ നരി ഒരു പുണ്യവസ്തുവാകും. നരിയെ തൊടാൻ വേണ്ടി എല്ലാവരും മത്സരിക്കും. സ്ത്രീകളും കുട്ടികളുമടക്കം എല്ലാവരും നരിയെ തൊടുകയും മുഖത്തെ രോമങ്ങൾ പിഴുതെടുത്ത് അലങ്കാരവസ്തുവായി വീട്ടിൽ സൂക്ഷിക്കുകയും ചെയ്യും. നരി നായാട്ട് കഴിഞ്ഞാൽ വിഭവസമൃദ്ധമായ സദ്യയാണ്. ഇത് സദ്യയിൽ പങ്കെടുക്കുന്നവരിൽ നിന്ന് പിരിവെടുത്ത് ചെട്ടിമാരാണ് നടത്തുക (റാവു ബഹദൂർ സി. ഗോപാലൻ നായർ). ഇങ്ങനെയാണ് നരിക്കുത്ത് നടത്തുന്നത്. നരിയെ വലകെട്ടി വളച്ചശേഷം പിറ്റേ ദിവസമാണ് കൊല്ലുന്നത്. നരിക്ക് കാവൽ നില്ക്കുന്ന രാത്രിയിലാണ് അഞ്ചടി പാടി കളിക്കുന്നത്. ഈ കളിക്കുപയോഗിക്കുന്ന പാട്ടുകളുടെ താളിയോലകൾ അമ്പലവയൽ നെല്ലാറ കുമാരൻ (72 വയസ്സ്) ഭദ്രമായി സൂക്ഷിച്ചുപോരുന്നു. തൻറെ പിതാവിൻറെ കൈവശമുണ്ടായിരുന്നതാണ് ഈ ഗ്രന്ഥങ്ങളെന്ന് അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. നൂറ്റാണ്ടിലധികം പഴകം ഈ ഗ്രന്ഥക്കെട്ടുകൾക്കുണ്ട്

ഗോത്രപദകോശങ്ങൾ

വിവധ കാലഘട്ടങ്ങളിൽ വാകേരി സ്കൂളിൽ നടന്ന പഠനപ്രവർത്തനങ്ങളുടെ ഭാഗമായും മറ്റും ശേഖരിച്ച വയനാട്ടിലെ ഗോത്രവർഗ്ഗപദാവലി ഇവിടെ സമർപ്പിക്കുന്നു. വയനാട്ടിലെ ഏതെങ്കിലും സ്കൂളുകളുടെ നേതൃത്വത്തിൽ തയ്യാറാക്കുന്ന ഏറ്റവും സമഗ്രവും വിപുലവുമായ പദകോശമാണിതെന്ന് ഞങ്ങൾ അഭിമാനത്തോടെ അവകാശപ്പെടുന്നു.

അക്ക - ഏട്ടത്തി
 അങ്ങ് - അവിടെ
 അങ്ങ് ദീരത്ത് - വളരെ ദൂരത്ത്
 അടക്കകിരി - അടയ്ക്കാപക്ഷി
 അണ്ണക്കൊട്ടൻ - അണ്ണാൻ
 അത്തായം - അത്താഴം
 അന്നം - മൈന
 അയ് ന് - അത്
 അരിക്കത്തി - അരിവാൾ
 അരിക്കല്ല് - ആലിപ്പഴം
 അരിക്കുമ്മായം - ഉപ്പുകൂണ്
 അറിമ്പാറ – അമ്മിക്കല്ല്
 ആപ്പൻ - ഇളയച്ചൻ
  ആല – തൊഴുത്ത്
  ഇങ്ങോട്ട് വാ - ഇവിടെ വരിക
  ഇല്ലട്ടക്കരി- മച്ചിൽ പുക പറ്റിപ്പിടിച്ചുണ്ടാകുന്ന കരി
  ഇവന്ത് - അവന്റെ
  ഇവളത് - അവളുടെ
  ഈങ്ങക്കായ് - ഇഞ്ചക്കായ്
  ഈയ്യാംപാറ്റ – ഈയൽ
  ഉണ്ണിക്കാമ്പ് - വാഴപ്പിണ്ടി
  ഉപ്പേരിക്കറി - തോരൻകറി
  ഉമ്മാള് ദിവസം കഴിഞ്ഞിട്ട് - ദിവസങ്ങൾക്ക് ശേഷം
  ഉമ്മാള്- ദിവസങ്ങൾക്ക് മുമ്പ്
  ഉമ്മിയുറുമ്പ് - നെയ്യുറുമ്പ്
 ഉറായെ - എട്ടുകാലി
 ഉറുമാങ്കായ് - പേരയ്ക്ക
 ഊടെ -ഇവിട
 ഊടെത്തന്നെ - അടുത്ത്
 എന്താകുന്നു - എന്തു ചെയ്യുന്നു?
 എരക്കോട് - നെല്ലുകുത്തുന്ന പുര
 എറപ്പ – കന്നുകാലികളുടെ കഴുത്തിൽ കെട്ടുന്ന ഒരു മര ഉപകരണം
 എറ്ക്ക് - ഉറുമ്പ്
 എല – ഇല
 എലക്ക - ഉലക്ക
 എലുമ്പ – കഴുകുക
 ഏക്ക് - എനിക്ക്
 ഏച്ച് ല് - വെട്ടിമരം
 ഏണിക്ക് - എഴുന്നേൽക്കുക
 ഏരുകെട്ട് - നിലമുഴൽ
 ഏര് - കാള
 ഒണങ്ങിയെല – ചപ്പുചവറുകൾ (വേസ്റ്റ്)
 ഒയ് ക്കു്ക – വെള്ളം ഒഴിക്കുക
 ഒറക്കം -ഉറക്കം
 ഓടെ - എവിടെ
 കങ്ങ്മ്പാള – കവുങ്ങിൻപാള
 കടച്ചക്ക – പൈനാപ്പിൾ
 കടച്ചൽ – കടച്ചിൽ, വേദന
 കടച്ചല് – വേദന
 കണ്ടം - വയൽ
 കണ്ടച്ചക്ക – ഇടിച്ചക്ക (ചെറുചക്ക)
 കണ്ണഞ്ചേരി - ബുൾബുൾ പക്ഷി
 കൻമെൻ - കല്ലേമുട്ടി (ഒരിനം മീൻ)
 കപ്പിലാണ്ടി - കശുമാങ്ങ
 കയ്പ – പാവയ്ക്ക
 കയ്പ്പക്ക - പാവക്ക
 കരള് - നെഞ്ച്
 കറപ്പ - കറുവ (എടന)
 കറുമൂസ് - പപ്പായ
 കല്യാണചെക്കൻ - വരൻ
 കല്യാണത്തി - വധു
 കളളി - ഇല്ലിക്കൂമ്പ്
 കള് വ് - കഴുക്കോൽ
 കാട്ടി - കാട്ടുപോത്ത്
 കായൽ - മുള
 കാരക്കുണ്ട് - ഉണ്ണിയപ്പം
 കാറ്റ് - വായു
 കാലിചോള - കവളംകാളി(ഒരുപക്ഷി)
 കിരി - തൂക്കനാം കുരുവി, ആറ്റക്കിളി
 കിര് - കുരു, വിത്ത്
 കുടുക്ക – മൺകലം
 കുടുക്കചുള്ള – പച്ചനിറമുള്ള വലിയ കൊക്കുള്ള പക്ഷി
 കുട്ടി - തീരെ ചെറിയ കുട്ടി
 കുട്ടിപ്പാർപ്പ – കടുമുടുങ്ങ, കാക്കച്ചപ്പ്
 കുമ്മായം - കൂണ്
 കൂമൻ - മൂങ്ങ
 കൂളി - പ്രേതം
 കെച്ച – കൊക്ക് (കൊക്കു പക്ഷി)
 കെനിയാണം - കല്യാണം
 കെരയ് - കരച്ചിൽ
 കെരള് - കഴുത്ത്
 കേര – മീൻ കോരാൻ ഉപയോഗിക്കുന്ന ഉപകരണം
 കൈയില് - തവി
 കൈയ്യെലുമ്പ - കൈകഴുകുക
 കൊടല് - കുടൽ-->
 കൊട്ട – കുട്ട
 കൊമ്പൻ - മുയൽ
 കൊമ്മ – സദ്യയ്ക്കും മറ്റും അരികഴുകാൻ ഉപയോഗിക്കുന്ന കുട്ട
 കൊവ് - കഴുകൻ
 കോയി - കോഴി
 ക്ലാസ് - ഗ്ലാസ്
 ചക്കക്കിര് - ചക്കക്കുരു
 ചടയ്ക്കുംബട്ടി - മരവാഴ
 ചളി – ചെളി
 ചിമ്മിണി - മണ്ണെണ്ണ
 ചിരി - ചുണ്ട്
 ചീക്ക് - ചീപ്പ്
 ചീരപറിങ്കി - കാന്താരിമുളക്
 ചീരാപ്പ് – ജലദോഷം
 ചീല് - ചൂല്
 ചെക്കൻ - ചെറുപ്പക്കാർ
 ചെപ്പടം - ചെമ്പുകുടം
 ചെറവ - ചെരവ
 ചേട്ടൻ -അണ്ണൻ
 ചേര – ചോര
 ചേറപ്പാമ്പ് - ചേരപ്പാമ്പ്
 ചേല് – തോൾ
 ചൊടി വരത് - ദേഷ്യം വരുന്നു
 ചൊമര് - ഭിത്തി
 ഞറമ്പ് - ഞരമ്പ്
 ഞെണ്ട് - ഞണ്ട്
 ഞേഞ്ഞല് - കലപ്പ
 ഞൗരി - ഞൗരിപ്പലക (വയൽ നിരപ്പാക്കാൻ ഉപയോഗിക്കുന്നു)
 തക്കുക – അടിക്കുക
 തടിയൻമീന് - വലിയമീൻ
 തമ്മന്തി - ചമ്മന്തി
 തല ഈര– തലചീകുക
 തലകെട്ടുക – മുടികെട്ടുക
 തലനാറ് - തലമുടി
 താക്കോൽ - താഴ്
 താള് - ചേമ്പ്
 തിന്ന് – തിന്നുക
 തുമ്പ – നെല്ലു സൂക്ഷിക്കാൻ മുള കൊണ്ടു നിർമ്മിക്കുന്ന വലിയ കൂട
 തുള്ളിക്കുത്തിരിക്ക്യ – ഇരിക്കുക, കുന്തംകാലിൽ ഇരിക്കുക
 തൂമ്പ - കൈക്കോട്ട്
 തെരിക – ചുമ്മാട് (പുല്ലു കൊണ്ട് നിർമ്മിക്കുന്നത്)
 തെരിക –കലംവെക്കാനായി മുളകൊണ്ട്നിർമ്മിക്കുന്ന ഉപകരണം
 തോടൻ - വട്ടോൻ(ഒരിനം മത്സ്യം)
 തോല് - തോൽ, ത്വക്ക്
 തോള - കക്ഷം
 ദായിക്ക്ന്നത - ദാഹം
 ദീരത്ത്- ദൂരത്ത്
 ധായിലെ - രാവിലെ
 ധാവ് - രാത്രി, അന്തി
 നങ്ങള് – ഞങ്ങൾക
 നാരങ്ങ – ഓറഞ്ച്
 നാ‌വ് - നാക്ക്
 നൂറക്കേങ്ങ് - നൂറക്കിഴങ്ങ് (ഭക്ഷിക്കാൻ ഉപയോഗിക്കുന്നു)
 നെനയ്ക്കുക – തുണി അലക്കുക
 നെരി - കടുവ
 നൊകം - നുകം
 നോക്ക് - നോക്കുക
 പച്ചക്കാപ്പി - മധുരമില്ലാത്ത കാപ്പി
 പച്ചബെള്ള – പച്ചവെള്ളം
 പടഞ്ചക്ക - കൂഴച്ചക്ക
 പടോലം - പടവലം
 പരള് - ചെറിയ ഒരിനം മീൻ
 പറങ്കി - മുളക്
 പാപ്പൻ - ഇളയച്ചൻ
 പായ്ക – ഓടുക
 പാറ്റ - പൂമ്പാറ്റ
 പാൽചൊരം - പാദസരം
 പിട്ട് - പുട്ട്
 പിയ്ക്ക് - പുഴുക്ക്
 പിറ്റ് - പുറ്റ്
 പിറ്റ് കൂണ് -പെരുങ്കൂണ്
 പിലാവ് - പ്ലാവ്
 പില്ല് - വൈക്കോൽ
 പീച്ചത്തി - പിശ്ശാത്തി
 പീടിയ - അങ്ങാടി, കട
 പുള്ള് - പക്ഷി
 പുവുത്തടക്ക – പഴുത്ത അടക്ക
 പൂള – കപ്പ
 പൂളപെയയ്ക്ക് - കപ്പപ്പുഴുക്ക്
 പെടച്ചി - പിടക്കോഴി
 പെരപൊതയ്ക്ക്യ – പുരമേയുക
 പേയ – പുഴ
 പേറ് - പയർ
 പൈക്കുട്ടി - പശുക്കുട്ടി
 പൈയ്യ് - പശു
 പൊകല – പുകയില
  പൊത്ത് - മാളം
 പോക്കാളെ - കാട്ടുപൂച്ച
 പോന്ന് - പോകുക
 പൗത്ത്കൊല – വാഴപ്പഴം
 പ്രാക് - പ്രാവ്
 ബന്ന് - വന്നു
 ബരിക്ക ചക്ക – വരിക്ക ചക്ക
 ബാക്കത്തി - വെട്ടുകത്തി
  ബെരള് - വിരൽ
 ബൈതിനി - വഴുതന
 ബൊള്ളം - വെള്ളം
 മച്ചിച്ചി - നാത്തൂൻ
 മച്ചുനൻ - അളിയൻ, സഹോദരി ഭർത്താവ്
 മച്ചുനൻ - ഭർത്താവിന്റെ അനിയൻ
 മട്ടില് - മടൽ
 മതില് - മുറ്റത്തിനു ചുറ്റും നിര‍മ്മിക്കുന്ന മൺതിട്ട
 മധുരകേങ്ങ് - മധുരകിഴങ്ങ്
 മറത്തൈ - തൈ
 മാമൻ - അമ്മാവൻ
 മാളെ - പെൺക്കുട്ടി
 മിരിക്ക് - മുരിക്കുമരം
 മിറ്റം - മുറ്റം
 മിറ്റം - വീട്
 മിറ്റം - വീട്
 മിളി - വയൽ വരമ്പ്
 മിഷി - മുഷി (ഒരിനം മത്സ്യം)
 മീട് - മുഖം
 മീൻകൊത്തി - പൊൻമാൻ
 മുട്ടില് - ഇത്തിൾകണ്ണി
 മുട്ടില് - വാൽമാക്രി
 മെത്തി - ഞെട്ട്
 മെളഞ്ഞി- മുളഞ്ഞിൽ
 മെളഞ്ഞിക്കോൽ - പശക്കോൽ
 മെവ്ക- മെഴുകുക
 മേല് - ശരീരം
 മോണി - വാഴച്ചുണ്ട്
 മോനെ – ആൺക്കുട്ടി
 വട്ടി - വയർ
 വർത്താനം - വർത്തമാനം
 വളം - ചാണകം
 വാതലു - വാതിൽ
 വായക്കണ്ട – വാഴക്കുലയുടെ ഞെട്ട് (കാളാമുണ്ടൻ)
 വില്ല്യച്ഛൻ - മുത്തച്ഛൻ
 വില്ല്യമ്മ – മുത്തശ്ശി
 വെണ്ണി - ചാരം
 വെള്ളറമ്പ് - പുളിയുറുമ്പ്
 വൈനേരം - വൈകുന്നേരം
 വൊള്ളക്കറി - സാംമ്പാർ
 സ്വാസം വിടുന്നോ - ശ്വസിക്കുക

-->

കാട്ടുനായ്ക്കരുടെ പദകോശം

കാട്ടുനായ്ക്കർ വയനാട്ടിലെ മറ്റൊരു പ്രധാന ആദിവാസി വിഭാഗമാണ് കാട്ടുനായ്ക്കർ. ഇവർ തേൻ കുറുമരെ ന്നും ജേനു കുറുമരെന്നും ഷോള നായ്ക്കരെന്നുമൊക്കെ അറിയപ്പെടുന്നു. കാട്ടിലെ നായകന്മാർ എന്ന അർഥത്തിലാണ് കാട്ടുനായ്ക്കനെന്ന പേര് അവർക്കുണ്ടായത്. തേൻ ശേഖരിക്കൽ ഇവരുടെ തൊഴിലായതുകൊണ്ടാണ് തേൻ കുറുമരെന്നും വിളിക്കുന്നത്. എല്ലാ ദ്രാവിഡ ഭാഷകളിലെയും പദങ്ങൾ ഇവരുടെ ഭാഷയിൽ കാണാം. മലയാളപദങ്ങൾ കൂടുതലുണ്ടെന്നു മാത്രം.

അക്ക - ഏടത്തി
അക്കനഗണ്ട -ചേച്ചിയുടെ ഭർത്താവ്
അഗ്ഗ – കയർ
അങ്കാഡി -പിടിക
അടെ - അപ്പം
അട്ക് -പുഴുക്ക്
അണ്ണനാദ് - അണ്ണന്റെ
അണ്ണെ -ഏട്ടൻ
അമ – അവൻ
അളദ് - കരച്ചിൽ
അളസക്കായ് - ചക്ക
അളെ - തലമുടി
അവ്വ- അമ്മ
ആമെ - ആമ
ആല - തൊഴുത്ത്
ആലെ -തൊഴുത്ത്
ആള് -ജനം
ആൾകൂടത് ‌- ആളുകൂടൽ
ആവൂ - പാമ്പ്
ഉഗുറു-നഖം
ഉച്ചയദ് - മൂത്രം
ഉടു - ഉടുമ്പ്
ഉതക്ക - കരി
ഉപ്പു - ഉപ്പ്
ഉരുവിളിക്കക്കായ് - ഉറുവിളിക്ക
ഉളുവ് -പുളുവ്
എത്തത് - പെററു
എത്തിബറദ് -കൊണ്ടുവരൽ
എൻതി - പന്നി
എരഡ് - രണ്ടു
എരു ഗെട്ടദ് - ഉഴുക
എറു - ഉറുമ്പ്
എല തിനാദ് - മുറുക്കുക
എലെ -വെറ്റില
എല്ലിറത് - എവിടെ
എല്ലെ - എവിടെ
എശറു - പേര്
ഏകെ -നാത്ത
ഏനു - പേൻ
ഏള് - ഏഴ്
ഒത്തരെ-രാവിലെ
ഒന്തു - ഒന്നു
ഒപ്പര - ഒപ്പം
ഒറള് - ഉരൽ
ഓടാത് - ഓടുക
ഓയ്തു് - അഞ്ച്
ഓര്ൾ- ഉലക്ക
ഓലെ - കമ്മൽ
കച്ചദ്- കടിക്കുക
കടൽ - കട്ടിൽ
കട്ടെ - മുള
കണ്ട – ഭർത്താവ്
കണ്ണ് - മിഴി
കദ്യ് തിന്നദ് - കട്ടു തിന്നുക
കപ്പലാണ്ടി - കശുമാങ്ങ
കപ്പെ - തവള
കമ്മൾ - കമ്മൽ
കയി - കയ്യ്
കറട്ട - ചിരട്ട
കറുതി - കരടി
കൽക്ക് - കല്ല്
കാടു– കാടു്
കാളെ - കാള
കിമി - ചെവി
കിമി – കടുക്കൻ
കിര്നൊരികയ് - ഉള്ളിനാരങ്ങ
കിവി - ചെകിട്
കീപ്പക്ക് - തൊക്ക്, തൊലി
കീരെ - വീട്
കുങ്കയ് - മത്തങ്ങ
കുടിയത് -കുടിക്കുക
കുടുക - അരിവാൾ
കുന്നി - തേനീച്ച
കുപ്പായ - കുപ്പായം
കുമപാളെ - കമുങ്ങിൻ പാള
കുമ്പളക്കായ് - മത്തങ്ങ
കുയ് വത് - തല്ലുക
കുറ്റിഹിട്ട് - പുട്ട്
കുളച്ചക്ക - പളച്ചക്ക
കുളിപ്പത് - ഇരിക്കുക
കുള്തിനലെഇറമടക്കെ - ചോറുകഴിക്കാനുള്ള മൺപാത്രം
കുസു -കുട്ടി
കൂകാത് -കൂവുക
കൂള് – ചോറ്
കെത്തുട്ക്ക് - കിളയ്ക്കുക
കെമ്മൾ - ജലദോഷം
കെള്ളി - കള്ളി
കേളത് - കേൾക്കുക
കേളി - പശക്കോൽ
കൊച്ചെ – കൊക്ക്
കൊടദ് - കൊടുക്കൽ
കൊടുവൻ - വേഴാമ്പൽ
കൊടെ - കുട
കോളി - കോഴി
ക് ത്ത് - കഴുത്ത്
ക് രി - കരി
ക് രിമന്ത് - കരിമരുത് (ഒരു മരം)
ക് ല്ല് - കല്ല്
ഗഞ്ചി- കഞ്ഞി
ഗണ്ട് - ആൺ
ഗണ്ട്മക – ആൺകുട്ടി
ഗണ്ട്മാങ്ങ - ചെറുപ്പക്കാർ
ഗദ്ദെ - വയൽ
ഗാളി വീശദ് - കാറ്റ് വീശുന്നു
ഗാസ് - കിഴങ്ങ്
ഗിണ്ടി -കിണ്ടി
ഗുളി -കുളി
ഗൂന്തലി - തൂമ്പ
ഗൂമെ - മൂങ്ങ
ഗെഞ്ചി - കഞ്ഞി
ഗെദ്ദെ കിയ്യാദ് - കൊയ്യുക
ഗെസല് - ചിതൽ
ഗൊദമ്മ - വാൽമാക്രി
ചടെ - കോർത്ത (മീൻ പിടിക്കാനുള്ള കൂട)
ചാടത് -തുള്ളുക
ചികപ്പൻ - ഇളയച്ഛൻ
ചിണ്ണക്കൊട - ചെറിയകുടം
ചിന്ന മിൻ - ഒരിനംചെറിയ മീൻ
ചീക്കെ - വിറക്
ചീക്കെ ഹ്ട്പ് ല് ആക്കത് –വിറക് അടുപ്പിൽവെക്കുക
ചൂര്യെ- പിശ്ശാത്തി
ചെറ്പ്പ് - ചെരുപ്പ്
ചേബു - ചേമ്പിൻ താള്
ചേല - തുണി
ചേല്ല - ചേല
ജഗളാടാത് - ചിത്തപറയുക
ജന - ആളുകൾ
ജീർമക്കെ -ചീരമുളക് (കാന്താരി)
ജേനു് - തേൻ
തകപാല് - മുളഞ്ഞിൽ
തട്ട് - മച്ച്
തിനദ് - തിന്നുക
തുപ്പദ് - തൂപ്പല്, ഉമിനീരു്
തുമ്മദ് - തുമ്മുക
തുർസാദ് – ചൊറിയുക
തൂശി- സൂചി
തെങ്കെ-പെണ്ണുങ്ങൾ
തെങ്ങിനക്കായ് - തേങ്ങ
തെറ്ത്തത് - മുറിഞ്ഞു
തൊപ്പ് - തണല്
തൊളെയാത് - കഴുകുക
തോത്തയ് - തോത്തക്ക
തോൾപ്പ്ഗ് -തോർത്ത്
ദണ്ടെ - അടുത്ത്
ദന – പശു
ദന മർക്ക - പശുക്കുട്ടി
ദാരി - റോഡ്, വഴി
ദാവുഹത്തദ് -ദാഹം, ദാഹിക്കുക
ദീരെ - ധൈര്യം
ദൊഠ മീന് - വലിയമീൻ
ദൊഠക്കത്തി - വെട്ടുകത്തി
ദൊഠ്പ്പ – മൂത്തപ്പൻ
ദോശെ - ദോശ
ധന - കന്നുകാലി
നഗിവദ് - ചിരി
നങ്ക മനെ- എന്റെ വീടു്
നടിപത് - നടക്കുക
നന്ന്ക് - എനിക്ക്
നായ് - പട്ടി
നാറ് നടത് - ഞാറുനടുക
നിങ്ക - നിങ്ങൾ
നിറ – നിറം
നില്ലി - ഇവിടെ
നീന്നാക് – നിനക്ക്
നീര് - വെള്ളം
നീര് മിയത് -കുളി
നീർമിയാത് - കുളിക്കുക
നെടയാത് - നടക്കുക
നെട് - തോൾ
നെരി - കടുവ
നോടത്-നോക്കുക
നോവ് - വേദന
പർലെ -പരള് (ഒരിനം മീൻ)
പുളി - നാരങ്ങ
പൂജെ - പൂജ
പൂമ്പാറ്റെ - പൂമ്പാറ്റ
പൂളെ - പൂള, മരച്ചീനി
പേദെ -കുറുവ
പേയി - പ്രേതം
പൊത്ത് - മാളം
പോകത് - പോകുക
പോക്കെ - തവള
പോത്തു - പോത്ത്
ഫൂ - പൂവ്
ബങ്കായ – ഉള്ളി
ബട്ട – മല
ബണക്ക് - വിളക്ക്
ബതെണെക്കായ – വഴുതിനിങ്ങ
ബത്ത – നെല്ല്
ബത്ത ഹുല്ല്ല്ല് -വൈക്കോൽ
ബത്തക്കുത്താത് – നെല്ല് കുത്തുക
ബപ്പക്കായ് - പപ്പായ
ബപ്പട – പപ്പടം
ബർല് - ചൂൽ
ബറാത് – വരുക
ബറ്റടെ - ചപ്പുചവർ (വേസ്റ്റ്)
ബറ്ള് - കുറുന്തോട്ടി ചൂല്
ബള - ചാണകം
ബളി - വെളിച്ചം
ബളെ - വള
ബാക്കാദ് – ഒഴിക്കുക
ബാല് - വാല്
ബാളക്കായ് - വാഴക്ക
ബാൾ മോന്തെ- വാഴചുണ്ട്
ബിക്കിബെട്ടി - തീപ്പെട്ടി
ബിജ്ജ് - പരുന്ത്
ബിര്ന്ത് - വിരുന്ന്
ബില്ലു - വില്ല്
ബൂതി - ചാരം
ബൂതിക്കായ് -കുമ്പളങ്ങ
ബെണ്ടി - വണ്ടി
ബെന്ന് - ശരീരം
ബെല്ല – ശർക്കര
മക്ക - മക്കൾ
മഞ്ഞ ഹ്ക്കി - ഒരുതരം മഞ്ഞനിറത്തിലുള്ള പക്ഷി
മടക്കെ - കലം
മണസ്, മണസക്കായ് - മുളക്
മണ്ണെണ്ണെ - മണ്ണെണ്ണ
മത്താടത്-മിണ്ടുക
മദറ - മധുരം
മധുരഗൾസ് - മധുരക്കിഴങ്ങ്
മന – വീട്
മനെ - വീട്
മന്താരി -പായ്
മന്തേന– ഉച്ച
മന്ത് - മരുന്ന്
മറ - മരം
മളെ - മഴ
മാനി ബർല് - മാനിച്ചൂല്
മാമ - അമ്മാവൻ
മാമി - അമ്മായി
മാമ്പളക്കായ് - പേരക്ക
മാലെ-മാല
മാവുക്കായ് - മാങ്ങ
മാവുമറ - മാവ്
മീന് - മീൻ
മീൻഹിടിപ്പത് - മീൻപിടുത്തം
മുകുബട്ടു - മൂക്കുത്തി
മുണ്ട് ഉടാത് – മുണ്ടുടുക്കുക
മുദന്മാർ – വയസൻ
മുന്താക്ക് - ഇറച്ച
മുള്ളു - മുള്ള്
മൂട്ടെ - മൂട്ട
മൂറു - മൂന്ന്
മൃഗത്ത്ർമക്ക് - മൃഗങ്ങളുടെ കുട്ടി
മെദെഗണ്ട് - വരൻ
മെരി - മൃഗങ്ങളുടെ കുട്ടി
മൊക്ക - മുഖം
മൊട്ടെ - മുട്ട
മൊദുക്കത്തി - വയസ്സത്തി
മൊറ – മുറം
മോതറെ - മോതിരം
മ്ദെണ് - വധു
രസ – സ്വാദ്
റാഗി - മുത്താറി
വട്ടവൻ - വട്ടോൻ, (ഒരിനം മീൻ)
വറത് - വരുക
വായ്സദ് - വായിക്കുക
വെസർപ്പ് - വിയർപ്പ്
വ്ള്ളി - വള്ളി
ശികപ്പ - അച്ഛന്റെ അനുജൻ
ശിക്കവെ - അമ്മായി
ശീത്ത -കുളിര്
ശൂളെമക - തേവിടിശ്ശി
സണ്ണതു - ചെറുത്
സണ്ണമക്ക - ചെറിയ മക്കൾ
സണ്ണവൻ - ചെറിയവൻ
സന്തെ - രാത്രി
സന്തെ - വൈകുന്നേരം
സന്ധെ – രാത്രി
സപ്പെ കാപ്പി - മധുരമില്ലാത്ത കാപ്പി
സറയ - കള്ള്
സാക്ക് - ചാക്ക്
സാർസാദ് - മെഴുകുക
സിടിൽ‌ - ഇടിമിന്നൽ
സൂക്കേട് -അസുഖം
സെട്ടുക - തവി
സെർക്ക-പുളിയുറുമ്പ്
സേളി - ചെളി
സേള് - തേള്
സൊമർ - ചുമര്, ഭിത്തി
സൊളളെ - കൊതുക്
സൊവുദെ ഒടയദ് - വിറക് വെട്ടുക
സ്വല്പ – ശകലം, അല്പം
ഹകല് - പകല്
ഹണ - പണം
ഹാങ്ക്ക്കായ് – കയ്പ്പക്ക
ഹാങ്ക്ലക്കായ് - പാവയ്ക്ക.
ഹാറ – മരപ്പട്ടി
ഹാറത് - ചാടുക
ഹാളെ - ഇല
ഹ്ക്കി - അരി
ഹ്ക്കി - പക്കി, പക്ഷി
ഹ്ച്ചി - മുത്തശ്ശി
ഹ്ട്ടി - മുറ്റം
ഹ്ൺമക - പെൺ കുട്ടി
ഹ്ളെമക്ക -പേരമക്കൾ
ഹ്ൾസ്മറ - പ്ലാവ്
ഹ്ശി - വിശപ്പ്

ഊരാളിക്കുറുമരുടെടെ പദകോശം

വയനാട്ടിലെ ആദിമ ഗോത്ര വർഗ്ഗത്തിൽപ്പെട്ട ഒരു ജനസമൂഹമാണ് ഊരാളിമാർ. ഈ ജനസമൂഹം കൂട്ടത്തോടെയാണ് താമസിക്കുന്നത്. കൂട്ടമായി താമസിച്ചിരുന്ന ഈ സ്ഥലങ്ങൾ ഊരുകൾ എന്നാണ് അറിയപ്പെട്ടിരുന്നത്. അതിൽ നിന്നാവ​ണം ഇക്കൂട്ടർക്ക് ഊരാളി എന്ന പേര് നിഷ്പാദിച്ചത് എന്നു കരുതാം. ഊരുകൾക്ക് ഒരു അധിപൻ ഉണ്ട്. ഊരു മൂപ്പൻ 'മുതലി എന്ന പേരിലാണ് അറിയപ്പെടുന്നത് മുതലിയുടെ നേതൃത്വത്തിലാണ് ഊരിലെ ആചാരനുഷ്ഠാനങ്ങൾ നടന്നിരുന്നത്. ആദ്യകാലങ്ങളിൽ സ്ഥിരമായ ഒരു താമസസ്ഥലം തെരഞ്ഞെടുത്തിരുന്നില്ല. ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് മാറി മാറി താമസിക്കാൻ ഇഷ്ടപ്പെടുന്നവരായിരുന്നു. അതിനു കാരണം പ്രധാനമായും പുനം കൃഷിയാണ് നടത്തിയിരുന്നത്. റാഗി (മുത്താറി) കറുത്തൻ നെല്ല് എന്നിവയാണ് കൃഷിക്കായി തിരഞ്ഞെടുത്ത വിളകൾ. അവർ കൃഷിസ്ഥലത്തിനു സമീപം ചെറിയ കുടിൽ കെട്ടി താമസിച്ചു. ഒരു പ്രദേശത്തെ കൃഷി കഴിഞ്ഞാൽ അനുയോജ്യമായ കൃഷി സ്ഥലങ്ങൾ തേടി പോവുകയും ചെയ്തിരുന്നു .ഇതാണ് ഊരാളി വർഗ്ഗത്തിൻറെ ആദ്യകാല ആദ്യകാല സാമൂഹികജീവിതം . ഇതിനുപുറമേ ഉപജീവനമാർഗ്ഗമായി മേലാളന്മാരുടെ ഭവനങ്ങളിലും തൊഴിൽ ചെയ്തുവന്നിരുന്നു. ഊരാളി വർഗ്ഗക്കാരാണ് വയനാട്ടിലെ ആശാരി പണി കൊല്ലപ്പണി മുതലായവ ചെയ്തിരുന്നത്. കാർഷികവും ഗാർഹികവും ആയ ആവശ്യങ്ങൾക്കുള്ള പണിയായുധങ്ങൾ , നിർമ്മിച്ചിരുന്നു .നായാട്ടിന് ആവശ്യമായ ഉപകരണങ്ങൾ നിർമിച്ചിരുന്നു. വട്ടി കുട്ട മുറം തുടങ്ങിയ ഗാർഹികാവശ്യത്തിനുള്ള ഉപകരണങ്ങളും ഇവരാണ് നിർമിച്ചിരുന്നത്. പുതിയ കാലത്ത് ജനങ്ങൾ തിങ്ങിപ്പാർക്കാൻ തുടങ്ങിയതോടെ കൃഷിസ്ഥലങ്ങൾ ഭൂവുടമകളുടെ സ്വന്തമാവുകയും ചെയ്തു. തത്ഫലമായി ഇവർ ഒരു പ്രത്യേക സ്ഥലത്ത് സ്ഥിരമായി താമസിക്കാൻ നിർബന്ധിതരായിത്തീർന്നു. ഇപ്പോൾ കൃഷിചെയ്യാനുള്ള സ്ഥലത്തിൻറെ അഭാവംമൂലം മിക്കവരും സ്വന്തം കൃഷി ഉപേക്ഷിക്കുകയും ജന്മിമാരുടെ കീഴിൽ പണിയെടുക്കുകയും ചെയ്തുപോന്നു. കുട്ട മുറം മൺപാത്ര നിർമ്മാണം തുടങ്ങിയവ കുലത്തൊഴിലായി സ്വീകരിച്ചവരാണ് ഇവർ. നിർമിക്കുന്ന ഉൽപന്നങ്ങൾ തലച്ചുമടായി കൊണ്ടുനടന്നു മറ്റാളുകൾക്ക് വിറ്റാണ് പണം കണ്ടെത്തുന്നത്. ആചാരങ്ങളും വിശ്വാസങ്ങളും കൃത്യമായി പാലിച്ചിരുന്ന ഒരു ജനസമൂഹമായിരുന്നു ഊരാളി മാർ . ഊരുകളിൽ ദൈവപ്പുര എന്നൊരു സംവിധാനം പ്രവർത്തിച്ചിരുന്നു. ദൈവപ്പുരയോട് അനുബന്ധിച്ച് കോമരം തുള്ളൽ എന്നൊരു ചടങ്ങ് നടത്തിയിരുന്നു. ഏതെങ്കിലും തരത്തിൽ അസുഖങ്ങൾ വന്നാൽ പ്രധാനമായും ഇവരുടെ സമൂഹത്തിൽ തന്നെയുള്ള നാട്ടുവൈദ്യന്മാർ ആയിരുന്നു ചികിത്സിച്ചിരുന്നത്. മൂന്നാംമഠം, അഞ്ചാം മഠം, ഏഴാം മഠം എന്നീ കുലങ്ങൾ ആയിരുന്നു ഈ വിഭാഗത്തിൽ ഉണ്ടായിരുന്നത് കുലത്തിന് യോജിച്ച വിവാഹബന്ധം മാത്രമേ പിന്തുടർന്നിരുന്നുള്ലു. ഊരുമൂപ്പനായ മുതലിയാണ് വിവാഹം നടത്തിക്കൊടുക്കുന്നത് രസകരമായ ചടങ്ങുകളാണ് വിവാഹത്തിനുള്ളത്. വിവാഹം തീരുമാനിച്ചാൽ വിവാഹത്തിന് മുമ്പ് വരനെ വധുവിന്റെ വീട്ടിൽ കുറച്ചുകാലത്തേക്ക് താമസിപ്പിക്കും .വരൻറെ ജോലി ചെയ്യാനുള്ള കഴിവും കാര്യക്ഷമതയും പക്വതയും ഒക്കെ മനസിലാക്കി എടുക്കുകയാണ് ഈ താമസത്തിന് ലക്ഷ്യം .എല്ലാം ബോധ്യപ്പെട്ടാൽ വിവാഹം മൂപ്പന്മാരുടെ നേതൃത്വത്തിൽ നടത്തിക്കൊടുക്കും . വിവാഹശേഷം വരന്റെ ഗൃഹത്തിലേക്ക് വധൂവരന്മാർ പോവുകയാണ് ചെയ്യുക . കല്യാണത്തിന് പുടവ കൊടുക്കൽ ചടങ്ങ് ഉണ്ടായിരുന്നു. പാരമ്പര്യ വേഷങ്ഹളായ മുണ്ട്,കച്ച, കവണിഎന്നീ വസ്ത്രങ്ങളാണ് ഉപയോഗിച്ചിരുന്നത്. ആഭരണങ്ങളായി കല്ലുമാല കുപ്പിവള ചെമ്പ് മോതിരം എന്നിവ ഉപയോഗിച്ചിരുന്നു. പ്രസവം മുതലായ കാര്യങ്ങൾക്ക് ഒരിക്കലും ജന്മഗൃഹത്തിലേക്ക് സ്ത്രീകൾ പോകുന്ന പതിവ് അവർക്കിടയിൽ ഇല്ല. നിഷിദ്ധദ്ധമായ ഒരു ചടങ്ങായിരുന്നു പമ്ടത്തെ ഊരാളിമാർക്കിടയിൽ ഇത്. ഇവർക്കിടയിൽ കുഞ്ഞിന് ചരട് കെട്ട്, തിരണ്ടുകല്യാണം തുടങ്ങിയ ആചാരങ്ങൾ നിലനിന്നിരുന്നു. കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ ഊരാളി സമൂഹക്കാർ വേണ്ടത്ര ശ്രദ്ധ ചെലുത്തിയിരുന്നില്ല. തങ്ങളുടെ കുലത്തൊഴിലായ കുട്ട നിർമ്മാണം മൺപാത്ര നിർമ്മാണം എന്നിവ പുതുതലമുറ തലമുറയെ പഠിപ്പിക്കാനാണ് അവർ താൽപര്യം കാണിച്ചിരുന്നത്. മരണാനന്തര ചടങ്ങുകൾക്ക് അവർക്കിടയിൽ പ്രത്യേകതകളുണ്ട് സ്ത്രീകൾ മരിച്ചാൽ എല്ലാദിവസവും ഏഴാം ദിവസവും പുരുഷന്മാർ മരിച്ചാൽ ഒൻപതാം ദിവസവുമാണ് അടിയന്തര ചടങ്ങ് നടത്തിയിരുന്നത്. ചടങ്ങിനു മുന്നോടിയായി പുല ആചരിക്കുന്ന പതിവും സമൂഹത്തിലുണ്ടായിരുന്നു. ഈ സമയത്ത് രാത്രി മുഴുവൻ നീണ്ട കോമരം തുള്ളൽ എന്ന ചടങ്ങിൽ ആചരിച്ചിരുന്നു . മരിച്ചവരുടെ ആത്മാവ് കോമരത്തിന്റെ ശരീരത്തിൽ പ്രവേശിക്കുകയും മരണകാരണം പറയുകയും ചെയ്യും എന്നാണ് ഈ സമൂഹത്തിന്റെ വിശ്വാസം . മരിച്ചവരെ സംസ്കരിക്കാൻ ചുടലപ്പറമ്പ് എന്ന പ്രത്യേകമായ സ്ഥലം ഇവർക്കുണ്ട് മരിച്ചവർക്ക് വേണ്ടി കണ്ണീർ പൊഴിക്കൽ എന്ന ചടങ്ങും ഈ വിഭാഗത്തിലുണ്ട് ഒരാൾ ഇവരുടെ സമൂഹത്തിനടന്നിരുന്നു. വിനോദത്തിനായി ജന്മിമാരുടെ വീടുകളിൽ കാവുകളിൽ തിറ കാണാൻ പോകുന്ന പതിവുണ്ടായിരുന്നു ചെറിയൊരു ഉത്സവസ്ഥലം പോലെയായിരുന്നു ഈ കാവുകൾ വയനാട്ടിൽ എല്ലാ സ്ഥലങ്ങളിലും ഇവർ കാണപ്പെടുന്ിന. പഴയ പല്ലവരുടെ പിൻഗാമികളാണിവരെന്നു എഡ്ഗാർ തേസ്റ്റണ് അഭിപ്രായമുണ്ട്.എല്ലാ ദ്രാവിഡ ഭാഷകളിലെയും പദങ്ങൾ ഇവരുടെ ഭാഷയിൽ  കാണാം. മലയാളപദങ്ങളും ധാരാളമായി കാണാം.

 
അകല് - പകല്
അക്ക – മൂത്തപ്പൻ
അക്കി - പക്ഷി
അക്ക്ൻ - ഏടത്തി
അഗ്ഗ– കയർ
അങ്കാഡി-പിടിക
അജജി - മുത്തശ്ശി
അജജ്ൻ - മുത്തച്ഛൻ
അടിയമനെ - അടുക്കള
അടൈ - അപ്പം
അട്ക് -പുളുക്
അട്ക്കൾ ഒൺപ്ക്ക – വിറക് അടുപ്പിൽവെക്കുക
അട്ടാള് - തട്ട്
അട്ടി - മുറ്റം
അണ്ണുത് - അണ്ണന്റെ
അണ്ണുമക – പെൺ
അണ്ണെ -ഏട്ടൻ
അന്ന – ചോറ്
അന്റിക്കായ് - പപ്പായ
അപ - അവൾ
അബ്ബെ- അമ്മ
അമ്പു - വള്ളി
അർല് - ഉരൽ
അല്ലി - അവിടെ
അല്ലി - പല്ലി
അശി - വിശപ്പ്
അളകുന്തളു - തലമുടി
അളദ് - കരയൽ
അളസക്കായ് - ചക്ക
അളിയൻ -സഹോദരി ഭർത്താവ്
ആടദ് - ചാടുക
ആടു-പാട്ട്
ആതളക്കായു-പാവയ്ക്ക.
ആമിജി-പായൽ
ആമെ - ആമ
ആവൂ - പാമ്പ്
ഇണ്ടിതു - ഭാര്യ
ഉഗുറു-നഖം
ഉച്ചയദ് - മൂത്രം
ഉട്കെത്തി - പെൺ കുട്ടി
ഉട്ഗ് ൻ - ആൺകുട്ടി
ഉതക്ക - കരി
ഉത്തു - പുറ്റ്
ഉപ്പു - ഉപ്പ്
ഉമ്മാള് - മുട്ട
ഉർക്ക – രാത്രി
ഉർമ്പ് - ഉറുമ്പ്
ഉളുവ് -പുളുവ്
ഉള്ളി-പുളി
എത്തത് - പെററു
എത്ത് - കാള
എത്ത് - മൂരി
എരഡ്-രണ്ടു
എരി - അരി
എരു ഗെട്ടദ് - ഉഴുക
എലശവെ - മുറുക്കാൻ
എലെ, സപ്പു - ഇല
എശറു - പേര്
എറുക് - അടിക്കുക
എറുവെ - വെട്ടുകത്തി
എറ്ക്കെ - അടുത്ത്
എറ്റ്ക് - അടിക്കുക
ഏകെ -നാത്ത
ഏക്ക് - എനിക്ക്
ഏനു - പേൻ
ഏനു് - തേനു്
ഏർലെ - എവിടെ
ഏറുകെട്ട് - കറുപ്പ്കാ
ഒത്തരെ-രാവിലെ
ഒത്തേലെ -തൊഴുത്ത്
ഒത്ത് - പശു
ഒനക്കെ- ഉലക്ക
ഒന്തു - ഒന്നു
ഒപ്പര - ഒപ്പം
ഒപ്പിയ്-ചാണകം
ഒർഗൊദ്ധെ -പൊലച്ച
ഒറള് - ഉരൽ
ഒറ്കൊത്തെ - രാവിലെ
ഓടത് - ഓടുക
ഓട്കേ - ഓടുക
ഓതദ് - വായിക്കുക
ഓയ്തു - അഞ്ച്
ഓലെ - കമ്മൽ
ഓളു - ഏഴ്
കച്ചദ്- കടിക്കുക
കടൽ - കട്ടിൽ
കട്ക്ക് - കമ്മൽ
കട്മുങ്ങൻ - വാൽമാക്രി
കണ്ണ് - മിഴി
കതാള – കട്ക്ക്
കത്ത്ക് - കഴുകുക
കദ്യ് തിന്നദ്- കക്കുക
കപ്പലാണ്ടി - കശുമാങ്ങ
കപ്പെ - തവള
കമ്പളക്കായ്-മത്തങ്ങ
കലെ - കലം
കല്ല് - കല്ല്
കൾവ് - കളവ്
കറെ - പശുക്കുട്ടി
കാടു– കാടു്
കായൈല് - മുള
കാളെ - കാള
കിക്കെ - കുട
കിനി - ചെവി
കിമി – കടുക്കാൻ
കിരിമക്ക് - ചെറിയ മക്കൾ
കിരിയ് - കരി
കിരിവിനു -പരള്
കിരീ മൻച്ച്ൻ - ചെറുപ്പക്കാർ
കിര്നൊരികയ് - ഉള്ളിനാരങ്ങ
കിവിയ് - ചെകിട്
കീപ്പക്ക് - തൊക്ക്, തൊലി
കീയ് - കയ്യ്
കീരെ - വീട്
കീല് - തവി
കുങ്കയ് - മത്തങ്ങ
കുടിയത് -കുടിക്കുക
കുട്ടുകെ - അരിവാളു്
കുന്നി - തേനിച്ച
കുപ്പായ് - കുപ്പായം
കുമപാളെ - പുതി
കുസു -കുട്ടി
കുറ്റിപുട്ട് - പുട്ട്
കൂതിക്കായ് -കുമ്പളങ്ങ
കൂമൻ - മൂങ്ങ
കൂയിദൂത് -കൂവുക
കൂൾതക്കയ് - പളച്ചക്ക
കെത്തുട്ക്ക് - കിളയ്ക്കുക
കെപ്പയ്ക്ക – കയ്പ്പക്ക
കെലൺ ഗൊണ്ടാൾ - വരൻ
കെലൺ പൊണാക്ക്ൻ - വധു
കെലയാദ് - ചിത്തപറയുക
കെലുവെ - അരിവാൾ
കൊച്ച – കൊക്ക്
കൊച്ചച്ചൻ - അച്ഛന്റെ അനുജൻ
കൊഞ്ചി - കഞ്ഞി
കൊടൽ നാരങ്ങ – ഓറഞ്ച്
കൊടുവൻ - കഴുകൻ
കൊട്ക് - കൊടുക്കൽ
കൊട്ക്കൽ പുലി - വാളം പുളി
കൊട്ടകെ - തൊഴുത്ത്
കൊത്തി - പൂച്ച
കോമാളെ - കഴുത്ത്
കോലി - കോഴി
കോളാലി - കൊടാലി
കോളി - കോഴി
ക്ട്കെ - ഭിത്തി
ക്യാമോളെ - കള്ളി
ക്യാമ്പ് -താള്
ഗഞ്ചി- കഞ്ഞി
ഗണ്ടെ-മണി
ഗണ്ട് - ആൺ
ഗതലു - ചിതൽ
ഗദ്ദെ-വയൽ
ഗന്തേരത്ത് - വൈകുന്നേരം
ഗറട്ടെ - ചിരട്ട
ഗാടി - വണ്ടി
ഗാസിവി - കടുകു്
ഗാസ് -കിഴങ്ങ്
ഗാളി വീശദ്- കാറ്റ്
ഗിണ്ടി -കിണ്ടി
ഗുളി -കുളി
ഗൂതലി - തൂമ്പ
ഗെദ്ദെ കിയ്യാദ് - കൊയ്യുക
ഗൊണ്ടാൾക്ര്ൻ -ചെറിയവൻ
ഗോണി - ചാക്ക്
ഗോതക്ക് - ഗോതമ്പ്
ചംകലെ - ചെപ്പുകുടം
ചക്കർ കാർങ്ക് - മധുരക്കിഴങ്ങ്
ചടെ - കോർത്ത (മീൻ പിടിക്കാനുള്ള കൂട)
ചപ്പൾ കാപ്പി - മധുരമില്ലാത്ത ക്കാപ്പി
ചിക്കപ്പ - ഇളയച്ഛൻ
ചിക്കെ - വിറക്
ചിന്നദു - ചെറത്
ചിമിണി - മണ്ണെണ്ണ
ചൂര്യെ-പിശ്ശാത്തി
ചെണ്ണെ - അണ്ണാൻ
ചെറ്പ്പ് - ചെരുപ്പ്
ചേബു - താള്
ചേല്ല - ചേല
ചേള് - തേള്
ജഗതി - ചുമര്
ജന - ആളുകൾ -
ജന-ജനം
ജീർമക്കെ -ചീരമുളക്
തകപാല് - മുളത്തിൽ
തകയ് മെറെ - പ്ലാവ്
തട്ട് - മച്ച്
തപ്പൂ മീനു - വലിയമീൻ
തബലെ -പാത്രം
തലൊമ്പ് ല് - ജലദോഷം
തികത്തുട്ക – മുണ്ടുടുക്കുക
തികത്തെ - തുണി
തിനദ് - തിന്നുക
തിനദ് -ഉണ്ണുക
തിമ്പ്ക് - തുമ്മുക
തീപ്പ് - മധുരം
തീബു - തണല്
തുപ്പദ് - തൂപ്പല്
തുപ്പദ് – ഉമിനീരു്
തൂശി- സൂചി -
തെങ്കെ-പെണ്ണുങ്ങൾ
തെറദെത്ത് - മുറിഞ്ഞു
തെറ്റി - അമ്മായി
തേനക്കായ് - തേങ്ങ
തൊർചുക – ചൊറിയുക
തോത്തയ് - തോത്തക്ക
തോൾപ്പ്ഗ് -തോത്ത്
ദന – പശു
ദാരി - വഴി
ദാരി - റോട്
ദാവത്തദ്-ദാഹിക്കുക
ദീരെ -തുരത്ത്
ദെട്ടെ - മുളങ്കുറ്റി
ദൊട്ടപ്പ-മുത്തച്ഛൻ
ദോശെ - ദോശ
നകണ്ട – ഭർത്താവ്
നഗയദ് - ചിരി
നങ്ക മനെ- എന്റൊ വീടു്
നായ് - പട്ടി
നിഘ് - കെഞ്ഞി
നിങ്ക് - നിങ്ങൾ
നിറ – നിറം
നീക്ക – നിനക്ക്
നീര് - വെള്ളം
നീർ - വെള്ളം
നീര് നിയത് -കുളി
നെഗ് ഗ് -തുള്ളുക
നെടയത് - നടക്കുക
നെയ്ക്കായ് - ഉറുവിളിക്ക
നൊണ്ട് ‌- ആളുകൂടൽ
നോടത്-നോക്കുക
നോവ് - വേദന
പദ്ധ് -മൂങ്ങ
പല്ലി - പൂമ്പാറ്റ
പാറുറ്മ്പ് -പുളിയുറുമ്പ്
പിക്കി - പക്കി
പിടിയറ്റ് -പിടിക്കുക
പിയോട -പോണ്
പീതി - ചാരം
പുകസപ്പു-പുകയില
പുല്ലി - പശക്കോൽ
പുളി-നാരങ്ങ
പുളെ-പുഴ
പുള്ളു - വൈക്കോൽ
പൂജെ - പൂജ
പൂമ്പാറ്റെ - പൂമ്പാറ്റ
പൂളെ - കപ്പ
പൂളെ - പൂള, മരച്ചീനി
പെൻപ് -അസുഖം
പേദെ -കുറുവ
പേറ്മക്ക് -പേരമക്കൾ
പൊൻമാൻ - പൊന്മാൻ
പൊത്ത് - മാളം
പോക്കെ -പോക്ക
പോത്തു - പോത്ത്
ഫൂ - പൂവ്
ബങ്കായ – ഉള്ളി
ബട്ട – മല
ബട്ടെ - മുണ്ട്
ബണക്ക് - വിളക്ക്
ബത്ത – നെല്ല്
ബത്തെക്കുത്ത്ക്ക – നെല്ല് കുത്തുക
ബത്തേപ്പുല്ല് -വൈക്കോൽ‍
ബപ്പട – പപ്പടം
ബയർജൊട്ത് -ദാഹം
ബരല് - ചൂൽ
ബളാറ് - കുറുന്തോട്ടി ചൂല്
ബളി - വെളിച്ചം
ബളെ - വള
ബറ്റടെ - ചപ്പുചവർ
ബാഡു - ഇറച്ച
ബാള് - വാല്
ബാൾ മോന്തെ- വാഴചുണ്ട്
ബാൾക്കയ് - വാഴക്ക
ബിങ്കിബെട്ടി - തീപ്പെട്ടി
ബിജ്ജ് - പരുന്ത്
ബിഞ്ചെ -പുകയില
ബിര്ക്കിതക്കയ് - വരിക്ക ചക്ക
ബീൻസ് പോർബിച്ച് - ബീൻസ് പയർ
ബുതോനു - വിരുന്ന്
ബെക്കുട്ക്ക – ഒഴിക്കുക
ബെതിനിക്കായ – വഴുതിനിങ്ങ
ബെത്തി - ചെളി
ബെന്നു - ശരീരം
ബെർലാലെ -വെറ്റില
ബെര്ശി - പണം
ബെൽക്കിവ്ദ് -കൂട്ടംകൂടുക
ബെല്ല – ശർക്കര
ബേട്ക് -കൊണ്ടുവരൽ
ബൊൺകാറ്ന -എട്ടുകാലി
ബൊവുക – വരുക
മക്കായ് - മുളക്
മക്ക് - മക്കൾ
മടക്കെ -കലം
മണസക്കായ് - മുളക്
മൺകങ്കാളെ - ചോറുകഴിക്കാനുള്ള മൺപാത്രം
മത്താടത്-മിണ്ടുക
മനെ - വീട്
മന്തേന– ഉച്ച
മന്ത്-മരുന്ന്
മര-മരം
മളുവ് - മഴു
മളെ - മഴ
മളെ - മഴ
മാങ്കമെറെ - മാവ്
മാനിച്ചൂല്- മാനിച്ചൂല്
മാമ - അമ്മാവൻ
മാമൻ - അമ്മാവൻ
മാമ്പിശ്ക്കായ് - പേരക്ക
മാലെ -താലി
മാലെ-മാല
മാവുക്കായ് - മാങ്ങ
മിദ് മെരെ - കരിമരുത്
മിന്നു - നക്ഷത്രം
മീനു - മീൻ
മീൻപുര്പ്ക് -മീൻപിടുത്തം
മുകട്ടെ- മൂക്കുത്തി
മുക്കുബട്ടു-മൂക്കുത്തി
മുജജ് - ഇടിചക്കയ്ക്കു മുമ്പുള്ള ചെറുചക്ക(കായ്)
മുത്റ് - പ്രേതം
മുള്ളരിക്ക – എരിക്ക്
മുള്ളു - മുള്ള്
മൂട്ടെ - മൂട്ട
മൂറു-മൂന്ന്
മൃഗത്ത്ർമക്ക് - മൃഗങ്ങളുടെ കുട്ടി
മെക്ക്ക - മെഴുകുക
മൊകറു - മുഖം
മൊഞ്ചിൽപിക്കി - ഒരുതരം മഞ്ഞ നിറത്തിലുള്ള പക്ഷി
മൊദുക്ക – വയസൻ
മൊദുക്കത്തി - വയസ്സത്തി
മൊലീൻമീനു - ഒരിനംചെറിയ മീൻ
മൊശ് ൻ -ചേചേച്യുടെ ഭർത്താവ്
മൊളെ- എല്ല്
മൊളൊവ്ക്ക – ഏടത്തി
മൊറ – മുറം
മോടെ - ആകാശം
മോതറെ - കുമോതിരം
മോറെ - മുകം
രസ – സ്വാദ്
രാവ് - രാത്രി
വട്ടവൻ -വട്ടോൻ
വാലെ-മോതിരം
വിരിപ്പ് -തോൾ
വില്ലു - വില്ല്
വിറിനീരു - വിയർപ്പ്
വൈനെ - മൈന
ശട്ടുക - തവി
ശാബാറ-മല്ലി
ശിക്കവെ - അമ്മായി
ശിടിലും ബളത് - ഇടിമിന്നൽ
ശീത -കുളിര്
ശുണ്ണെ-നാറ്
ശൂളെമക - തേവിടിശ്ശി
ശൊന്തായത്ത് - സസ്യം
സഗണി - ചാണകം
സവു ഒടയദ് - വിറക് വെട്ടുക
സറയ- കള്ള്
സാപ്പെ-പായ്
സൊളളെ - കൊതുക്
സ്വല്പ – ശകലം
ഹുള്ള് - പുല്ല്
ഹേളത് -കേൾക്കുക
റാഗി - മുത്താറി
റൈക്കെ - ബ്ലൗസ്

അടിയരുടെ പദകോശം

അവ്വ – അമ്മ
അപ്പെൻ - അച്ഛൻ
അമ്മെമും അപ്പേൻറും - അമ്മയുമച്ഛനും
അപ്പെൻവൻറു - അച്ഛൻ വരുന്നു
അയ്നു - അവൻ
അവോളു - അവൾ
അയിനു - അവനു
അയിരാക്കു - അവർക്കു്
അയിര – അവർ
അത്തനെ - അത്ര
അററുപേന – മുറിഞ്ഞുപോകുന്നു
അറിഞ്ചുവാരെ - അറിയാൻ വയ്യ
അറിവാനേക്കാണി - അറിഞ്ഞിട്ടേയില്ല
അവ്ടെ - അവിടെ
അട്ടാത്തു - തട്ടിൻ പുറത്ത്
അറഞ്ചുകാവേൻ - അടിക്കും
ആണെത്തന്നെ - അതെയതെ
അയിനെ - അതിനെ
അതേ - അതിലെ
അയിരാണ്ട – അവരുടെ
അടാക്കെ - അടക്ക
അളാട്ടെ - ചൂൽ
അരാകിഞ്ചേ - മൂർച്ചകൂട്ടുന്നു
അമ്മനെ - അമ്മയെ
അയിനെപ്പെല്ല്യേ - അതുപോലെ
അമ്ക്ക്ഞ്ചേ - അമർത്തുന്നു
അഃഅഃ - അതെ
അവൂടെ - അവിടെ
അയിനാരു - അതാരാ
അങ്ങനാട്ടു - ആകട്ടെ
അണ്ണി - ചതുപ്പുനിലം,കുരവു്
അന്തി - ഇരുട്ട്
അരിയക്കാരെ - ദ്വേഷ്യക്കാരൻ
അരെമുണ്ടു - ഉടുവസ്ത്രം
അളെ - എളി
അക്കി - ജ്യേഷ്ഠത്തി
അണ്ണെ - ജ്യേഷ്ഠൻ
അപ്പെരുമ – ആവയസ്സൻ
ആ മക്ക – ആകുട്ടികൾ
ആഗളികേലി - ആ പ്രാവശ്യം
ആക്കണ്ട – ആക്കഷ്ണം
ആ തരാത്തിലു - ആസമയത്ത്
ആവേശ – ആവശ്യം
ആണൈ - ആണുങ്ങൾ
ആകാ - പററില്ല
ആക്കം - ആശ്വാസം
ആരിന്റെ - ആരുടെ
ആലെ - തൊഴുത്ത്
ആരുക്ക് - ആർക്ക്
ആകാത്തെ - പററാത്ത
ആനെ - ആന
ആണുമായു - കൊടിയൻപട്ടി
ഇമ്പി - അയ്യോ!
ഇമ്മാ - ഇന്നാള്
ഇപ്പൊ - ഇപ്രാവശ്യം
ഇക്കിൻറു - ഉണ്ടു്
ഏതേരു - ഏതു കാളയാണു്
ഏകിന്റെ - കുത്തിപ്പറയുന്നു
ഏവാരു - ആരു്
എൻറതെനു ഞാം ബരട്ടു - എന്നാലോ ഞാൻ വരട്ടെ
ഐരാള - അവർ
ഐവാരു - അഞ്ചാള്
ഐത്ത – അശുദ്ധി
ഐനെ - അതിനെ,അയാളെ
ഐച്ചൊര്യ - ഐശ്യര്യം
ഐലെ - അയലമത്സ്യം
ഐലേ - അതിലെ
ഐമനിച്യെ - ആ മനുഷ്യൻ
ഒക്കെയെ - മുഴുവനും
ഒരുത്തേങ്കു - ആളൊന്നിനു്
ഒൻറായ് ച്ചേർപ്പു - കുട്ടിച്ചേർക്കുക
ഒരുക്ക – കുറച്ച്
ഒലെ - അടുപ്പ് (കന്നട ഭാഷയിലും ഈ വാക്ക് ഉപയോഗിക്കുന്നു)
ഒലുപ്പുനീര് - വെ ള്ളച്ചാട്ടം
ഒറുത്തെ - ഒരുത്തൻ
ഒപ്പ - ഒപ്പം
ഒക്കലു - നെല്ല് കാലിയെക്കൊണ്ടു മെതിപ്പിക്കുന്ന സമ്പ്രദായം
ഒഴുക്കു - ഒഴുക്ക്
ഒള്ളേതു - നല്ലതു്
ഒടാവു - കേട്
ഒയലിച്ചെ - ബുദ്ധിമുട്ട്
ഓച്ചെ മ്മെ - ഉറക്കെ
ഒഠായികെ - കുട്ടുകാരൻ
ഓട്ടുമൊറി - മുട്ട. ( മൊറി = കു ഞ്ഞു് ഓടുള്ള കുഞ്ഞ് എന്ന
അർത്ഥത്തിലാവണം ഈ പദമെന്നു് തോന്നുന്നു)
ഒച്ചാറ – ഓശാരം (വിലകൂടാത്ത )
തണ്ടു -കഷണം ,അറ്റ
തുളി -ഒരു തുള്ളി
തുപ്പു നീരു - ഉമിനീര് ,തുപ്പൽ
തുടി -ചെണ്ട
തേങ്ങെ -തേങ്ങ
തേനു -തേൻ
തൈതലു -മുള ചതച്ചത്
തൊരം -ജോലി
തൊരാപ്പു -ദ്വാരം
തൊണ്ണം -മോണ, തൊണ്ട
തോപ്പുടെ -തൂവൽ
പല്ലു -പല്ല്
പയ -പഴം
പയ്യു -പശു
പച്ചനീരു -പച്ചവെള്ളം
പച്ചെ -അവൽ
പതിമ്മൂൻറു - മരിച്ച അടിയന്തിരം
പാണ്ടി- മുത്താറി (പഞ്ഞപ്പുല്ല്)
പായി - പായ്
പാലുമര – പാലുള്ളമരം
പാട്ടു - പാട്ട്
പിള്ളെ - കുട്ടി
പിണാക്ക – വെറുപ്പ്
പീറ്റെ - നാണക്കേട്,കൊന്നയായ
പീറെ - മോശം
പീനിയത്തിനായു - പെൺ പട്ടി
പുല്ലു - വൈക്കോൽ
പുകെ - പുകയില
പുന്നാടു - കർണ്ണാടകത്തിലെ ഒരു സ്ഥലം
പുത്തെ-പുതിയ
പുട്ടി- അടിയാത്തികളുടെ പേരുകളിൽ ഒന്ന്
പുടൈച്ചികോയി - പിടക്കോഴി
പുള്ളെ - കുഞ്ഞ്
പൂവെ - പൂവൻ കോഴി
പൂപ്പ – പായൽ
പൂന്തിപോന - താണുപേവുക
പെരിയാട്ടി- വയസത്തി
പേരെ - പേരമരം,പേരക്ക
പെറ് ണ്ടെ - പ്രസവം
പെമ്മാത്തി - അടിയാത്തികളുടെ പേരിൽ ഒന്ന്
പെരിയാണത്തെ - പെണ്ണുങ്ങൾ
പേയുപിടിച്ചു പോന്റ – പരിഭ്രമം
പേയുനായ – പേപ്പട്ടി
പേനു - പേൻ
പേക്കെ - തവള
പോടു - പൊക്കിൾക്കൊടി
പോട്ടെന്റു - പോകെട്ടെയെന്ന്
പോന്റെ - പോകുന്നു
ബങ്കെക്കത്തി - ചൂടുള്ള കത്തി
ബതിനിക്കയി - വഴുതിനിങ്ങ
ബുത്തിമുട്ടു - ശല്യം
ബല – ശക്തി
ബെല്ല – ശർക്കര
ബട്ടത്തിലു - വട്ടത്തിൽ
ബണ്ടു - ചളി
ബയേലു - വയൽ
ബല്ലനക്കാങ്കു - മധുരക്കിഴങ്ങ്
ബാക്കു കൊടു്ക്കിന്റെ - വാഗ്ദാനം
ബറത്തുപോന – വെറുത്തുപോയി
ബോളി - അടിയാത്തികളടെ പേരിൽ ഒന്ന്
ബേജാറു - പരിഭ്രമം,പേടി
ബട്ടി - അടിയാന്മാരുടെ പേരിൽ ഒന്ന്
ബാടിപ്പോന – വാടിപ്പോയത്
ബാളണ്ടൊരു - കളിക്കുക
ബാനൂഞ്ചു - വാഴപ്പിണ്ടി
ബോദനക്കായു - വഴുതനങ്ങ
മകെ - മകൻ
മകാളു - മകൾ
മൻറം - ദേശം
മൻറക്കാരെ - ദേശക്കാരൻ
മാങികളു - പായൽ
മാങ്ങെ - മാങ്ങ
മാത്തിരി - മാത്രം
മന – വീടു്
മട്ടു - ഊറൽ
മനെ - മനസ്
മല്ലെ - അടിയന്മാരുടെ പേരുകളിൽ ഒന്ന്
മാളി - തീ ആളിക്കത്തുന്നു
മാതേവെ - അടിയന്മാരുടെ പേരുകളിൽ ഒന്ന്
മച്ചിഗെ - മത്സ്യം
മാരണ – ശല്യം , മന്ത്രവാദം
മരിപ്പു - മരണം
മാലെ - മാല
മീനു - മീൻ
മിച്ച – ബാക്കി
മൂക്കുപ്പറ്റു - മൂക്കുത്തി
മൂവാരു - മൂന്നുപേർ
മൂവലു - മുയൽ
മൂലത്തിലു - ഗുദത്തിൽ
മൂക്കിനബണ്ടു - മൂക്കിലെ കഫം
മൂപ്പെ - മേസ്തിരി
മെനക്കേടു - ഒഴിവ്
മേലു - ശരീരം
മേത്തിലു - മുകളിൽ
മേക്കലു - കാലിമേക്കൽ
മേങ്കിന്റെ - വാങ്ങുന്നു
മേക്കിട്ടു - മുന്നോട്ട്
മേച്ചിലു - മേയൽ(പുരമേയൽ)
മോതിര – മോതിരം
മോരു - മോരു്
മോട്ടു - കുരിത്തകേട്
മോച – മോശം
നല്ലെ - നല്ല
നാനു -ഞാൻ
നല്ലകൈ - വലത്തേകൈ
ന്ലിഗെ - നാക്ക്
നായു - നായ്
നാങ്കെ - ഞങ്ങൾ
നട്ട -നഷ്ടം
നിനുഗെ - നിന്റെ
നിപ്പുപണ – അടിമക്കു നിൽക്കുമ്പോൾവാങ്ങുന്ന പണം
നെഞ്ചൻ - അടിയാന്റെ പേരിൽ ഒന്ന്
നെഞ്ചി - അടിയാത്തിയുടെ പേരിൽ ഒന്ന്
നോവു - വേദന,പേറ്റുനോവ്
നൊട്ടി - ചൂഴ്ന്നെടുത്തു
വളെ - വള
വെത്തില – വെറ്റില
വെങ്കല്ലു - വെള്ളാരം കല്ല്
വെങ്കിപ്പെത്തി - തീപ്പെട്ടി
വട്ടി - പെട്ടി
വെളിച്ച – പ്രകാശം
വെല്ല - ശർക്കര

-->


കുരു - ചക്കക്കുരു,ചിരങ്ങു് കുണാന്തു - കൊണ്ടുവന്നു കുള്ളാത്തി - പൊക്കം കുറഞ്ഞവൾ കുശിനീലു - അടുക്കളയിൽ കുനി - വയലിന്റെ നടുക്കുളള തുരത്ത് കുടമ്മെ - തലമുടി കുത്തിത്തിരിപ്പു - ഏഷണി കുരാളു - തോണ്ട,വാഴ മുതലായവയുടെ കുല വരുന്നഭാഗം കുരാച്ചു - ചുമച്ചു കുറിപ്പു - എഴത്തു കുരാഞ്ഞു - വാടി കുരമ്പെ - ഈറ്റയും കാട്ടുകൂവയിലയും ഉപയോഗിച്ചുണ്ടാക്കുന്ന വയനാട്ടിലെ ഒരിനം കുട കുത്തുവാ - കുത്തുവാൻ കുളിമാറിഞ്ചേ - ഗർഭുണിയാകുന്നു കുളാമ്പു - ചളി വെള്ളം, കാലികളുടെ കുളമ്പ് കുളിർ മാവു - കുളമാവ് കുന്നിവാകെ - വാകമരം കുളുത്ത – തണുത്ത,ആറിയ കുടിപ്പാ - കുടിക്കാൻ, കുറഞ്ഞവൾ, പണിച്ചികളുടെ പേരിൽ ഒന്ന് കുണാങ്കാണി - ഗുണമില്ല കുറുക്കു - എളുപ്പവഴി കുരാട്ടെ - വാടിയ കുന്നുമ്മലു - കരസഥലത്ത് കുറാച്ചിലു - നാണക്കേട് കുന്നെ - കരിയിലക്കിളി കുട്ടെ - ഉണങ്ങിയ മൺകട്ട കുരിച്ചില – തെങ്ങോലകൊണ്ട് മെടഞ്ഞ കൊട്ട കുണുക്കു - കാതിലിടുന്ന ഒരുതരം ആഭരണം കൂട്ടേ -കുട്ട കൂരി - കൂരി പക്ഷി കൂട്ടാളി - കൂട്ടുകാരൻ കൂവലു - കൂവൽ കൂച്ചലു - വിലക്കം കൂടാ - സാദിക്കില്ല,കഴിയില്ല,വയ്യ കൂട്ടാരു - കൂടെയുള്ളവർ കുട്ടാടെ - കൂട്ടാതെ കൂഞ്ഞീലു - ചക്കയുടെഉള്ളിലെ കാമ്പ് കൂത്തു - അത്ഭുതം കൂമ്പാര – കൂമ്പാരം കൂട്ടുവാ - കറി, കൂട്ടാൻ, കൂട്ടിക്കൊണ്ടു പോവാൻ എന്നുംഅർഥം കൂരെ - മുള്ളൻ പന്നി കൂനലു - പൊലിമ കൂലിഞ്ചു - കുനിയുന്ന കൂത്താട്ട – അനുസരണയില്ലാത്തമാതിരി കൂവാലു - കൂവൽകൂട്ടക്കൻ കൂണു - കൂൺ കൂടായൊ - സാദിക്കില്ലയൊ കൂലിക്കാരെ - കൂലിപ്പണിക്കാരെ കൂട്ടാത്തി - കൂട്ടത്തിൽ കുളീരു-തണപ്പ് കുമെ - അടി കുറുവെ - കുറിയ,നീളം കുറഞ്ഞ,ഒരുതരം അരി കുള്ളെ - പൊക്കം കുറഞ്ഞ കുരു - ചക്കക്കുരു,ചിരങ്ങു് കുണാന്തു - കൊണ്ടുവന്നു കുള്ളാത്തി - പൊക്കം കുറഞ്ഞവൾ കുശിനീലു - അടുക്കളയിൽ കുനി - വയലിന്റെ നടുക്കുളള തുരത്ത് കുടമ്മെ - തലമുടി കുത്തിത്തിരിപ്പു - ഏഷണി കുരാളു - തോണ്ട,വാഴ മുതലായവയുടെ കുല വരു-->ന്നഭാഗം കുരാച്ചു - ചുമച്ചു കുറിപ്പു - എഴത്തു കുരാഞ്ഞു - വാടി കുരമ്പെ - ഈറ്റയും കാട്ടുകുവയിലയും ഉപയോഗിച്ചുണ്ടാക്കുന്നവയനാട്ടിലെ ഒരിനം കുട കുത്തുവാ - കുത്തുവാൻ കുളിമാറിഞ്ചേ - ഗർഭുണിയാകുന്നു കുളാമ്പു - ചളി വെള്ളം,കാലികളുടെ കുളമ്പ് കുളിർ മാവു - കുളമാവ് കുന്നിവാകെ - വാകമരം കുളുത്ത – തണുത്ത,ആറിയ കുടിപ്പാ - കുടിക്കാൻ,കുറഞ്ഞവൾ,പണിച്ചികളുടെപേരിൽ ഒന്ന് കുണാങ്കാണി - ഗുണമില്ല--> കുറുക്കു - എളുപ്പവഴി കുരാട്ടെ - വാടിയ കോരുവാ - കോരിയെടുക്കാൻ കോടി കച്ചേ - ആദ്യമായി കയ്ച്ചത് കോമാളി - ഫലിതക്കാരൻ കോത്തു - ഇടഞ്ഞു കോപ്പിരാട്ടി - വേണ്ടാത്ത അംഗവക്ഷേപം കോലം - രൂപം, തിറ മുതലായ ഉത്സവങ്ങളിൽ കെട്ടുന്ന ദൈവങ്ങളുടെ വേഷം കോലം കെട്ടു - മെലിഞ്ഞു കോളു് - സദ്യ, വിരുന്നുസൽക്കാരം, കൊയ്ത്തും മെതിയും കഴിഞ്ഞ് പാറ്റിച്ചേറികിട്ടുന്ന നെല്ലിന്റെ ഒഹരി കോപ്പു - ആഭരണങ്ങൾ, സ്വത്ത്. കോച്ചിലു - മുളകുതിരി കോച്ചലു - മരച്ചു കോച്ചുന്ന രോഗം--> കോച്ചു - തണുപ്പ് കോമര – കലി ഉറഞ്ഞ ആൾ, ദൈവത്തിന്റെആവേശമുള്ളവൻ കോലു - വിറക് കോന്തഞ്ചേ - ചെറുചുള്ളികൾ മുറിച്ചിടുക, തലമുടി ചീക്കുക

കോറി - പോറി, കല്ലു പൊട്ടിക്കുന്ന സ്ഥലം

കോടി - വളഞ്ഞു തിരിഞ്ഞു കോടാളി - കോടാലി കോലാഞ്ഞു - വൂറകു മുറിച്ചു ചക്കരെ -ശർക്കര,ചക്കര ചണ്ണെ - അരക്കെട്ടിന്റെ വശം, പണിച്ചികളുടെ പേരുകളിലൊന്ന് ചണ്ണക്കെ - പണിയരുടെ പേരുകളിലൊന്ന് ചപ്പടാച്ചി - തട്ടിപ്പുസംസാരം ചരയിക്കുക – ശൃദ്ധവൈകുക ചപ്പു - ഇല ചവാറു - പുറന്തൊലി,കരിയില ചപ്പി - ചുങ്ങി, ചുരുങ്ങി ചടാപ്പു - ക്ഷീണം ചമ്മി - പായൽ ചള്ളു - മുക്കാത്ത ചന്ത – ഭംഗിയുള്ള ചന്തമുള – ഭംഗിയുണ്ടു് ചമാക്കുവാ - മുറുക്കാൻ ചമയ – സമയം ചമയാങ്കാണി - സമയമില്ല തപ്രെ - ഒതുങ്ങിയിരിക്കാത്ത ചതാച്ചു - ഇടിച്ചു ചമ്പാര – മോര് ചട്ടെ - മുടന്തൻ ചന്തോശ – സന്തോശം ചട്ടി - മുടന്തിനടക്കുക ചല – ചലം ചരാടു് - ചരാടു് ചരിയാഞ്ചു - ശരിയാണ് ചനെ - ഗർഭം ചൊടി - വെറുപ്പ്,ദേഷ്യം,ചുണ്ട് ചൊരിച്ചിലു - ധാരമുറിയാത്ത വീഴൽ ചൊപ്പെ - രോമം,നിസാരമായ ചൊട്ടി - തട്ടിപ്പറിച്ചു,ചുരുങ്ങി,ഒട്ടി ചൊക്കെ - ആൺപട്ടി ചൊവെ - ചുവ ചൊടരു -മണം ചൊളെ - ഉൾക്കഴമ്പ്,ചക്കച്ചുള ചൊടലേ - ചുടുകാട് ചൊണെ - സാമർത്ഥ്യം ചൊട്ടുവാ - തട്ടിപ്പറിക്കൽ ചൊല്ലു - പറച്ചിൽ,പഴഞ്ചൊല്ല് ചൊടി - വെറുപ്പ്,ദേഷ്യം,ചുണ്ട് ചൊരിച്ചിലു - ധാരമുറിയാത്ത വീഴൽ ചൊപ്പെ - രോമം,നിസാരമായ ചൊട്ടി - തട്ടിപ്പറിച്ചു,ചുരുങ്ങി,ഒട്ടി ചൊക്കെ - ആൺപട്ടി ചൊവെ - ചുവ ചൊടരു -മണം ചൊളെ - ഉൾക്കഴമ്പ്,ചക്കച്ചുള ചൊടലേ - ചുടുകാട് ചൊണെ - സാമർത്ഥ്യം ചൊട്ടുവാ - തട്ടിപ്പറിക്കൽ ചൊല്ലു - പറച്ചിൽ,പഴഞ്ചൊല്ല് ചോമൻ -പണിയരുടെ പേരുകളിൽ ഒന്ന് ചോമല – ഒരുതരം നെല്ല് ചോതടി വാഴെ - വരിക്ക വാഴ ചോണൻ - ചുവന്ന ഒരുതരംഅരിക്കുന്നഎറുമ്പ് ചോകമാഞ്ചു - വിധിയാണ് ചോളോം - ചോളം ചോത്തിയ – ചോദ്യം ചോപ്പു - ചെമന്ന വസ്ത്രം ചോലെ - തണൽ,വൃക്ഷങ്ങൾ നിറഞ്ഞ സ്ഥലം ചോലേത്തു -തണലത്ത് ചോടുപിടിച്ചു - വേരുപിടിച്ചു ചോറു - ചോറ് ചോറ്റിനു - ചോറിന് ചോരെ - ചോര ചോടു - കാലടി ചോട്ടിൽ - ചുവട്ടിൽ ചോക്കെ - ചെമക്കെ ചോർച്ചെ - ചോരുക,മഴ നിൽക്കുക ചോപ്പ – ചെമപ്പ്,സോപ്പ് ചോമൻ -പണിയരുടെ പേരുകളിൽ ഒന്ന് ചോമല – ഒരുതരം നെല്ല് ചോതടി വാഴെ - വരിക്ക വാഴ ചോണൻ - ചുവന്ന ഒരുതരംഅരിക്കുന്നഎറുമ്പ് ചോകമാഞ്ചു - വിധിയാണ് ചോളോം - ചോളം ചോത്തിയ – ചോദ്യം ചോപ്പു - ചെമന്ന വസ്ത്രം ചോലെ - തണൽ,വൃക്ഷങ്ങൾ നിറഞ്ഞ സ്ഥലം ചോലേത്തു -തണലത്ത് ചോടുപിടിച്ചു - വേരുപിടിച്ചു ചോറു - ചോറ് ചോറ്റിനു - ചോറിന് ചോരെ - ചോര ചോടു - കാലടി ചോട്ടിൽ - ചുവട്ടിൽ ചോക്കെ - ചെമക്കെ ചോർച്ചെ - ചോരുക,മഴ നിൽക്കുക ചോപ്പ – ചെമപ്പ്,സോപ്പ് ചമ്മാന - സമ്മാനം ചളാപുളെ - നനഞ്ഞുകുഴഞ്ഞ ചങ്കു - നെഞ്ച് ചങ്കാത്തു - നെഞ്ചത്ത് ചളി -ചെളി ചളിക്കുണ്ടു -ചെളികെട്ടിനിർത്തുന്ന സ്ഥലം ചപ്പലു - ദേഷ്യത്തോടെയുള്ള ഒച്ച ചാറു - കറിയുടെ വെള്ളം, (മറുന്നുപിഴിഞ്ഞ നീരു - പഴസത്ത്) ചാവു -മരണം ചാമാൻ -പണിയരുടെ പേരുകളിൽ ഒന്ന് ചാലെ -ടി ചാണകനു-ചാണകം ചാമാന -പീടികാ സാമാനം ചമ്മത -സമ്മതം ചാക്കത്തി -കവാത്തുകത്തി ചാമ്പ്രെ -ചരിഞ്ഞ,ചരിവായത് ചാരാങ്കാണി -സാരമില്ല ചാലു -ഉഴുത്തവണ, വെള്ളമൊഴുകുന്ന ചാല് ചാടുവാ -കളയുവാൻ ചാടു -ചക്രം ചാകവാങ്കാണി -ചത്തിട്ടില്ല ചാളാക്കലു -പുലയരുടെ വീട്ടിൽ ചായെ -ചായ ചാമ്പലു -ചാമ്പൽ,കരിഞ്ഞ ചായബൊള്ള -ചായവെള്ളം ചാക്കു -ചാക്ക് ചാപുള്ളെ -മരിച്ചുജനിച്ച കുഞ്ഞ് ചാച്ചി -വയസ്സത്തി ചാച്ചുകെട്ടു -പുരയോടു ചേർത്തു കെട്ടുന്ന സ്ഥലം ചിലിപ്പെ -പണിച്ചികളുടെ പേരുകളിൽ ഒന്ന് ചിനാമ്പു -ഇളംശാഖ, പൊടിച്ചുവരുന്നതണ്ട് ചിപ്പി -ഓടി ചിമ്മുക -കണ്ണടക്കുക ചിമ്മിണി -മണ്ണെണ്ണ ചിരാവെ -ചിരവ ചിതാളു -ചിതൽ ചിറി -ചുണ്ട് ചിനുചിനുപ്പ് -ചാറ്റൽ മഴ ചിമ്പ്രെ -പണിയരുടെ പേരിൽ ഒന്ന് ചിലാന്തി - എട്ടുകാലി ചിന്ത്ഞ്ചെ - തട്ടിത്തൂവുന്നു, ചിന്നുന്നു. ചികാഞ്ഞു - കിള്ളിയിടുന്നു ചിടെ - ജടപിടിച്ചമുടി ചിണ്ങ്ങ്ഞ്ചെ - മുക്കി മൂളികുട്ടികൾ കരയുന്നത് ചിലാവു -പണിക്കുള്ള ഭക്ഷണം “ചിലാവും കുലിയും കിടായ്ക്കാതെ പയ്യ" (ഭക്ഷണവും കൂലിയും കൂടിക്കിട്ടാതെ പറ്റില്ല) ചിണാർപ്പ് -തടിപ്പ് ചിട്ടെ -ക്രമം ചിരാട്ടെ -ചിരട്ട ചിക്കാനെ -പെട്ടന്ന് ചീരാപ്പു -ജലദോഷം ചീമനു -ശക്തി “അവേങ്ക അതുക്കു ഒരു ചീമനു കാണി" (അവന് അതിനുവേനുവേണ്ട ശക്തിയില്ല) ചെട്ട്യൻ - പണിയരുടെ പേരിൽ ഒന്ന് ചെലയ്ക്ക്ഞ്ചേ- ആവിശ്യ മില്ലാതെ വർത്തമാനംപറയുന്നു ചെറ്റ – സയലിൽകൊയ്ത നെല്ല് കറ്റകളാക്കി കെട്ടുമ്പോൾ നെന്മണികൾ വയലിൽ നഷ്ടപ്പെടാതിരിക്കാൻ ഈറ്റകൊണ്ട് മെടഞ്ഞ ബലമുള്ള ഒരുതരം പനമ്പ്, കൊള്ളരുതാത്തവൻഎന്നും സാദർഭികമായിഅർത്ഥം നൽകാറുണ്ട് “അവെ മക ചെറ്റയാഞ്ചു" (അവൻ വല്ലാത്ത കൊള്ളരുതാത്തവൻ ആണ്) ചെറ്റത്തര – കൊള്ളരുതായ്മ ചെന്നി - നെറ്റിയുടെ വശം ചെന്നിക്കുത്തു - ഒരു വശത്തുമാത്രം വരുന്ന തലവേദന ചെയ്ത്തു - കഠിനമായ പ്രവൃത്തി,ദ്രോഹം ചെയ്ത്താൻ - ചെകുത്താൻ ചെരു - പലതരം മത്സ്യങ്ങൾ കൂടിയത് ചെത്തു - കഷണം

"ഇരാണ്ട ചെത്തു മാങ്ങെ ബോണം" (രണ്ടുകഷണം മാങ്ങ വേണം)

ചെലപ്പു - പതറിയ സ്വരം ചെപ്പുട - ചെപ്പുകുടം ചെരാവെ - ചിരവ ടെമ്പെ - പണിയരുടെ പേരുകളിൽ ഒന്ന് ചെന്നല്ലു - ഒരുതരം നെല്ല് ചെന്താളു - അവൾ ചെന്നു,ചെമന്ന താളിൻ തണ്ട് ചെന്തുള – ചെന്നു ചെമ്പോത്തു - ഉപ്പൻ എന്നപക്ഷി ചെല്ല്ഞ്ചേ - വായിക്കുന്നു,ചെന്നു കൊണ്ടിരിക്കുന്നു ചെമ്മാനെ - ചെമന്ന ആകാശം,മഴപോയി എന്നസൂചന ചെടെ വേരു - നാരുവേരു ചെമ്പു പാത്തിര – ചെമ്പു പാത്രം ചെടിപ്പു - മടുപ്പ് ചെക്കെ - ചെറുക്കൻ ചെരപ്പെ - ചുരക്കുടുക ചെറിയെ - ചെരിയവൻ,കുട്ടി ചേത - നശ്ടം,പോയ് പോയ ചേല - ഭംഗി,മാതിരി ചേറു - ചെളി ചെറ്ഞ്ചെ - പാറ്റുന്നു ചേപ്രെ - ഭംഗിക്കേട്, മോശം ചേല - സാരി ചേരട്ട - അട്ട ചേരെ - ചേർന്നു് , അടുത്ത് ചേരു - ചേരുമരം ചേട്ടെ - കൃസ്ത്യാനി ചേരാ - യോജിക്കുകയില്ല ചേരുവാങ്കാണി - ടി ചേട്ടാത്തി - കൃസ്ത്യൻ സ്ത്രീ ചേറ് ക്കലു് - ചൊരുക്കു് ചേചടു - ചെവി “നിനാക്കു ചേടു കേപ്പാങ്കാണിയോ?” (നിനക്കു ചെവി കേൾക്കില്ലേ) ചൊട്ടൻ -പണിയരുടെ പേരുകളിൽ ഒന്ന് ചൊട്ടെ -വിരിയാത്ത തെങ്ങിൻ കുല ജഗലു - സമർത്ഥൻ ജനിപ്പു - തൃപതി ജാതി - മുന്തിയ തരം ജന – ആളുകൾ ഞണ്ടു - ഞണ്ട് ഞങ്ങ – ഞങ്ങൾ ഞരക്ക – അവശമായമൂളൽ ഞമ്മാക്കു - നമുക്ക് ഞരാമ്പു - ഞരമ്പ് ഞളുപ്പ – നനവ്,ചതുപ്പായ ഞടുക്ക – നടുക്കം ഞാത്തു - മൂക്കുത്തിയും അതിലെ മണികളും ഞാറെ - ഞാറമരം ഞാറു - ഞാറ് ഞാളു - ഞങ്ങൾ ഞാന്നു - തൂങ്ങി ഞാററടി - ഞാറു പറച്ചൊഴിഞ്ഞ സ്ഥലം ഞാററും പിടി - ഞാറിന്റെ പിടി ഞാനാഞ്ചു - ഞാനാണു് ഞാ ബരിഞ്ചേ - ഞാൻ വരുന്നു ഞായ – ന്യായം ഞായത്തിന്റെബാലു - ന്യായത്തിന്റെപോക്ക് ഞായമ്പറച്ചിലു - തർക്കം ഞെട്ടി - ‍ഞെട്ടു് ഞെട്ടാലു - ഭയം ഞെട്ടിപ്പാ - ഭയപ്പെടുകത്താൻ ‍ഞെരിവു - ഉണക്കം ഞെരി - ചുള്ളി ഞെരിച്ചുകാവും - പൊടിച്ചുകളയും ഞെളിച്ചിലു - അഹങ്കാരം ഞെട്ടിപ്പൊടി - കാട്ടുതെങ്ങിന്റെ നൂറു് ഞെരിപ്പോടു - തീക്കുഴി ഞൊറി - ചുളുക്ക് ഞൊട്ടെ - സന്ധികളിൽ ഉണ്ടാക്കുന്ന ശബ്ദം ഞൊടിച്ചിലു - പിറുപിറുക്കൽ ഞൊടികൊന്ടു - അല്പസമയം കൊണ്ടു് ഞൊണയുവാ - നുണയുവാൻ ‍ഞൊളെ - കൊഴുപ്പ് , വഴുവഴുപ്പുള്ള ‍ഞോണ്ടുവാ - കുട്ടികൾ നുള്ളിയും തോണ്ടിയും കൂടുന്ന വഴക്ക് ഞൗണ്ടി - വിരകി പീച്ചി ഞൗഞ്ഞി - വെള്ളത്തിലെ ഒരു ജീവി(നത്തയ്ക്ക) തമ്പിരാ - ജന്മി,ബ്രാഹ്മണരേയും പണിയർതമ്പിരാ എന്നാണ് വിളിക്കുന്നത് തക്കാരം - സൽക്കാരം തമ്മടക്കം - തിരിഞ്ഞു നോക്കാതെ ("അവാളു തമ്മടക്കമിലാ പഞ്ചേ") (അവൾ തിരിഞ്ഞു നോക്കാതെയാ പാഞ്ഞേ) തരിപ്പെ - ദർഭപ്പുല്ല് തരിപ്പു - മരവിപ്പ്,അനങ്ങാതിരിക്കൽ,ആലോചന തരിഞ്ചേ - തരുന്നു താമൂല -വേരടക്കം തമ്മാമ്മി - അന്യോന്യം തയ്ത്തക്ക – മുള്ളൻ വെള്ളരിക്ക തഞ്ച - സന്ദർഭം,തക്കം തഞ്ചി - തക്കം പാത്തുനിന്നു തരി - കൊയിത നെല്ല് വയലിൽ തന്നെ വരിവരിയായ് ഉണക്കാനിടുന്നത്,വലിപ്പമുള്ളപൊടി തമ്പത്ത് - ഓമനയായ തക്കിടി -സൂത്രം തമ്മല് - വിഷമിച്ച മരം കയറ്റം,തപ്പിപ്പിടിയ്ക്കൽ തരിമ്പു - അല്പവും തമ്പായി - ദൈവം തമ്പിരാട്ടി - ഭഗവതി,മുതലാളിയുടെ ഭാര്യ തങ്കരം - സൂക്ഷിപ്പ് തഞ്ഞു - ചതഞ്ഞു തലായി - മുകൾ ഭാഗം,അറ്റം

തളെ - മരംകയറാൻകാലിലിടുന്നകുരുക്ക്

തന്തിരു - തന്നു തപ്പു - മറവി,അബദ്ധം തരാടെ - തരാതെ തക്ക്ഞ്ചേ - അടിക്കുന്നു തന്നെ - ഇരിക്കാൻമണ്ണുകൊണ്ട് ഉണ്ടാക്കിയ ഒരുവേദി തരുമി - തരൂ തന്തെ - തന്നിട്ടുണ്ട്,അച്ഛൻഎന്ന അർത്ഥം തട്ടു - മച്ച് തടെ - കഞ്ഞികുടിക്കാൻ വാളപ്പോള ചതുരത്തിൽ കെട്ടുന്നത് (അതിൽ ഇല വാട്ടിവെക്കും) തണാലു - തണൽ തളിക്കലു - മെഴുകൽ തയിതണം - ചൊറിഞ്ഞു തടിക്കൽ തബലെ - മൊന്ത തച്ചു - അടിച്ചു

തടിമെ - തടിയുള്ളവൻ

തലെക്കാണി - തലയണ തക്കെ - കാതിലിടുന്ന ആപരണം തകരെ - തകര തടാവി - തലോടി തരുവിരോ - അവർ തരുമോ? തട്ടിപ്പു - വഞ്ചന തത്ത്ഞ്ചേ - തള്ളിക്കളിക്കുന്നു തമ്പിരാ - ജന്മി,ബ്രാഹ്മണരേയും പണിയർതമ്പിരാ എന്നാണ് വിളിക്കുന്നത് തക്കാരം - സൽക്കാരം തമ്മടക്കം - തിരിഞ്ഞു നോക്കാതെ "അവാളു തമ്മടക്കമിലാ പാഞ്ചേ" അവൾ തിരിഞ്ഞു നോക്കാതെയാ പാഞ്ഞേ തരിപ്പെ - ദർഭപ്പുല്ല് തരിപ്പു - മരവിപ്പ്, അനങ്ങാതിരിക്കൽ,ആലോചന തരിഞ്ചേ - തരുന്നു തലനൊമ്പര - തലവേദന തളവെ - തവള തഹിയ - സഹിക്കാൻ വയ്യ താരായോ -തരില്ലയോ? തായെഞ്ചു - തരികയെന്ന് താളിമര - വെടിമരം താരിപ്പു - നിലവിലുള്ള രീതി തായമ്പകെ -തായമ്പക താനായി - താൻമാത്രം,പുലയരുടെ പേരിലൊന്ന് താണിമര - താന്നിമരം താന്നിയ്ക്കെ - താന്നിയ്ക്ക താളാത്തിലു - താളത്തിൽ തായേക്കു - താഴക്ക് താരാതെ - തരാതെ താത്തിരിവാ -താടോ തികയാ - തികയുകയില്ല തിക്കലു - മാറ്റിയെടുത്തുവെക്കൽ,വേർത്തിരിക്കൽ തിട്ടമാഞ്ചു - നിശ്ചയമാണ് തിരാണ്ടു - വയസ്സറിയിച്ചു തിരാക്ക്ഞ്ചെ - അന്യേഷിക്കുക തിമ്മുരുട്ട് - ഒളിച്ചുകളി,സൂത്രവിദ്യ തിഞ്ചാലോ - തിന്നാലോ? തിമ്മാൻ - മുറുക്കാൻ തിമിരി - സമർത്ഥൻ തിണ്ടു - വാക്ക്,ഉയർന്ന മതിൽ തിന്നുവാ - തിന്നാൻ തിരായ്ഞ്ചെ - തിരയുന്നു തിണ്ടാട്ഞ്ചെ - ബുദ്ധിമുട്ടുന്നു തിടുക്ക - അത്യാവശ്യം തിര്ള് - കൂമ്പ് തിരിവാങ്കണി - മനസ്സിലായില്ല തിരാക്കു -ബഹളം തിരിയാടെ -മനസ്സിലാവാതെ തിരിപ്പനു -പാത്രം മറിയാതെ വെക്കുന്ന തിരികിട (വളയം) തിന്നുമി -തിന്നോളൂ തിഞ്ചലോ -തിന്നാലോ? തിട്ടൂര - കല്പന തിണ്ണെ - കോലായ തിന്തെ - തിന്നു തിണർപ്പ് - തടിപ്പ് തികവാങ്കാണി - തികഞ്ഞില്ല തിരാച്ചിലു - അന്വേഷണം തിരുവു - നല്ലതെടുത്തശേഷം ബാക്കിയുള്ളത് തിനെ - തിന തിളാച്ചു - തിളച്ചു തിറെ - 'തിറ' എന്നഉത്സവം തിറക്കാരു - തിറകെട്ടുന്നവർ തിറത്തല – തിറയാടുന്നസ്ഥലം തിരാക്കിട്ടു - ധൃതിപിടിച്ചു തിരാക്കീട്ടു - അന്വേഷിച്ചിട്ട് തിപ്പലിപോലെ - ചെറുതായ,മെലിഞ്ഞ തിരിയുവ – അറിയുവാൻ തീണ്ടാലു - തീണ്ടൽ തീക്കോലു - തിക്കൊള്ളി,തീയൂതുന്നകുയൽ തീമ്പണ്ട - പെരുവയറൻ തീക്കുയി - നെരിപോട് തീർപ്പു - തീരുമാനം തീട്ടു - ചീത്തപറയൽ തീര്ഞ്ചേ - അവസാനിക്കുന്നു തീരാടെ - തീരാതെ തീക്കന – കടുപ്പത്തിലുള്ള തീ തീർത്തുമോ - മുഴുവനായോ? തീർപ്പക്കാണി - തീർത്തില്ല തീർമാനമാഞ്ചു - നിശ്ചയമാണ് തീപ്പുല്ലു - പതിനാറടിയന്തിരം,ജന്മിമാരുടെ മരിച്ച അടിയന്തിരം തീപ്പൊള്ളലു - തീകൊണ്ടുള്ള പൊളളൽ തീപ്പന്തം - പന്തം തീയുടുവാ - തീയിടാൻ തീർത്തിരിവാ - തീത്തോടോ? തീരക്കാണി - ഒട്ടുമില്ല തീര്ഞ്ചമുറേക്കു - തീരുന്നതിനനുസരിച്ച് തീറ്റികൊടുപ്പാ - തിന്നാൻകൊടുക്കാൻ തീക്കളി ബോണ്ട – തീ ക്കൊണ്ടുള്ളകളി വേണ്ട തുണെ - കൂട്ട് തുകെ - ഒരു സംഖ്യ തുണ്ട – കഷണം തുപ്പീലു - തുപ്പൽ,ഉമിനീര് തുമ്മാൻ -മുറുക്കാൻ തുമ്പലു - തുമ്മൽ തുയെ - തുഴ,പങ്കായം തുയായ്ഞ്ചേ - തുഴയുന്നു തുമ്പു - വിവരം,അറ്റം,പശുവിന്റെയും മറ്റും യോനിഭാഗം തുച്ചം - അറ്റം,തലഭാഗം തുടി - കൊട്ടുന്ന വാദ്യോഭകരണം തുകാലു - തോൽ തുളെ - ദ്വാരം തുരാത്തി -ഓടിച്ചകറ്റി തുലാച്ചു - നശിപ്പിച്ചു തുടുപ്പു - വീർത്ത,തടിപ്പ്,വണ്ണം തുക്കലു - തെണ്ടൽ തുടാക്കം - ആരംഭം തുച്ചില - ചീത്തസ്വഭാവം തുടെ - തുട തുടാപ്പ – തുടക്കുവാൻ തുലാച്ചു - തുലാസ്സ് തുള്ളിച്ചി - താന്തോന്നിയായ പെണ്ണ് തുള്ളൻ - ഒരുതരം പ്രാണി തുരാപ്പൻ - പന്നിഎലി, ചതിയൻ. തുലാമാച്ച - തുലാമാസം തൂശി - സൂചി(തൂസിയാണ്ശരിയായ മലയാളമെന്നു പക്ഷം) തൂപ്പു - പച്ചില തൂങ്കലു - ക്ഷീണിച്ചിരിപ്പ് തൂവാലു - തൂവൽ തൂക്കു - ചോറ്റുപാത്രം തൂണു - തൂൺ തൂവ്ഞ്ചേ - വിതറുന്നു തൂറ്റു - വയറിളക്കം തൂവാടെ - വിതറാതെ, പൊഴിക്കാതെ തൂയ് യ്യഞായ – ശരിയായന്യായം തെയ്യം - ദൈവം, തിറകെട്ടിയരൂപം തെരുവാ - തരുവാൻ തെണ്ണം - അസുകം,ദീനം. താമൂല - വേരടക്കം തമ്മാമ്മി - അന്യോന്യം തയ്ത്തക്ക – മുള്ളൻ വെള്ളരിക്ക തഞ്ച-സന്ദർഭം,തക്കം തഞ്ചി - തക്കം പാത്തുനിന്നു തരി - കൊയിത നെല്ല് വയലിൽ തന്നെ വരിവരിയായ് ഉണക്കാനിടുന്നത്,വലിപ്പമുള്ളപൊടി തമ്പത്ത് - ഓമനയായ തക്കിടി -സൂത്രം തമ്മല് - വിഷമിച്ച മരം കയറ്റം,തപ്പിപ്പിടിയ്ക്കൽ തരിമ്പു - അല്പവും തമ്പായി - ദൈവം തമ്പിരാട്ടി - ഭഗവതി,മുതലാളിയുടെ ഭാര്യ തങ്കരം - സൂക്ഷിപ്പ് തഞ്ഞു - ചതഞ്ഞു തലായി - മുകൾ ഭാഗം,അറ്റം തൊക്കിലു - കക്ഷത്തിൽ തൊണ്ടു - ഒഴിവായപത്രം തൊളെ - ഓട്ട തൊണെ - കൂട്ടിനുള്ള ആൾ തൊരപ്പെ - പന്നിയെലി ,കൂടെനിന്നു ചതിക്കുന്നവൻ തൊയിരം - സ്വൈര്യം തൊലാവു - നാശം തൊടുവിലവാടി - തൊട്ടാവാടി തൊരുക്കൂട്ടി - ശേകരിച്ചുവക്കുക തൊയിലു - ജോലി തൊടുവാക്കാണി - തൊട്ടിട്ടില്ല തൊറമാങ്ങെ - നല്ലപുളിയുള്ള ഒരു തരം മാങ്ങ തോന്ന്ഞ്ചേ - തോന്നുന്നു തോററ്ഞ്ചേ - ഉണ്ടായിവരുന്നു “ബായയിലേ കുല തോററുവാഞ്ചേരെ ഒടിഞ്ചുപോയെ”(വാഴയില കുലവന്നു തുടങ്ങിയപ്പോൾ ഒടിഞ്ഞുപോയി)‍ തോണ്ടൻ - പണിയരുടെ പേരുകളിൽ ഒന്ന് തോട്ടുമീം - തോട്ടിലെ മീൻ തോലു - തുകൽ,പച്ചില തോററുപോയ – കളിപ്പുപററി,മടുത്തുപോയി തോരുവാ - ആറാൻ,ഉണങ്ങാൻ തോട്ടാത്തി - പറമ്പിൽ തോണ്ടാത്തി - പണിച്ചികളുടെ പേരിൽ ഒന്ന് തോളാത്തു - തോളിൽ തോയൽ - വിഡ്ഢി തോചെ - ദോശ തോലെ - പണിയരുടെ പേരിൽ ഒന്ന് തോക്കു - തോക്ക് തോടെ - കാതിലിടുന്ന ആഭരണം തോററം - തോററം പാട്ട് (പൊതുവെ വയനാട്ടിൽ എല്ലാവരുംപറയുന്ന പദം) തോശം - ദോഷം തോന്നാലു - തോന്നൽ തോണി - വള്ളം തോക്കെ - പൊക്കം കൂടിയവൻ തോക്കാത്തി - പൊക്കം കൂടിയവൾ തോക്കാ - തോൽക്കുകയില്ല തൗവ്വിൽ - തഞ്ചത്തിൽ,സന്ദർഭത്തിൽ തൗതാര – സംസാരം തൗത്തയ്ക്കെ - കറിവയ്ക്കുന്ന ഒരു തരം കായ് തൗടു് - തവിട് നമ്മ – നമ്മുടെ നടാപ്പു - സമ്പ്രദായം നടാത്തം - നടത്തം നടാടെ - ആദ്യമായി നടേ - മുമ്പെ, നേരത്തെ നടെ - വലിയ വരമ്പ് നട്ട – നഷ്ടം നട്ടാന്തിരിച്ചിലു - വട്ടം ചുററൽ, വിഷമിച്ചുനടക്കൽ നഞ്ചൻ - പണിയരുടെ പേരിൽ ഒന്ന് നടക്ക്ഞ്ചേ - നടക്കുന്നു് നക്ക്ഞ്ചേ - പണിയെടുക്കാതെ വെറുതെ തിന്നുന്നു നയിപ്പു - അദ്ധ്വാനം നല്ലബോണ – നല്ലതുപോലെ നല്ലെ - ഗുണമുള്ള നൽപ്പു - നന്മ നനാവു - ഈർപ്പം നങ്കലം - എല്ലാം നന്നാക്കലു - പറഞ്ഞുതീർക്കൽ നന്നാറി - നറുനീണ്ടി നമ്മാക്കു - നമുക്ക് നട്ടുച്ചെ - നല്ലയുച്ച നട്ടപ്പാതിരെ - അർദ്ധരാത്രി നടുവാ - നടാൻ നരിയാണി - കണങ്കാൽ നരി - കടുവാ നല്ലപ്പാ - ആദ്യമായി നരെ - നര നത്തു - നത്ത് നനപാത്തിര – പൂവാലി നടുവാക്കാണി - നട്ടിട്ടില്ല നരിമാള – കടുവ കിടക്കുന്ന ഗുഹ നാളു - ദിവസം നാച്ചം - നാശമെന്നും, നാററമെന്നും സന്ദർഭത്തിനനുസരിച്ചെടുക്കണം നാച്ച – നാശമെന്ന അർത്ഥിലും പറയാറുണ്ട് നാങ്കടെ - ഞങ്ങളുടെ നാങ്ക – ഞങ്ങൾ നാവു - നാക്കു നാരു - വള്ളി നാക്കു - വായാടിത്തം നാഞ്ഞൂളു - ഞാഞ്ഞൂൽ നാവരു - നാലാള് നാട്ടി - നട്ട ഞാറ് നാട്ടി നട്ഞ്ചേ - ഞാറ് നടുന്നു നാട്ടിപ്പണി - ഞാറു നടുന്ന പണി നാട്ടുകൂട്ട – പഞ്ചായത്തു പറയൽ നമ്മാളു - നമ്മൾ നാടെ - അരക്കുകെട്ടുന്നതുണി നാക്കിലെ - തൂശനില നാവടാക്കുക – മിണ്ടാതിരിക്കാൻ നാനാഞ്ചു - ഞാനാണ് നാളേക്ക് - നാളത്തേക്ക് നാടുബുട്ടു - സ്ഥലം വിട്ടു നാരങ്ങെ മരം - നാരകം നായ്ന ബാലു - പട്ടിയുടെ വാൽ നായു - ആൺ പട്ടി നാളത്തിലു - നാളിയിൽ(ചോർപ്പിൽ) നാട്ടാരു - നാട്ടുകാര് നാലാമ്പക്ക - നാലാം ദിവസം നാറാടെ - നാറാതെ നാറിഞ്ചെ - നാറുന്നു നാറ്റിഞ്ചെ - വാസനിപ്പിക്കുന്നു നിനാച്ചെ - വിച്ചാരിച്ചു നിനാവു - വിചാരം നിലാവു - ചന്ദ്രൻ നിച്ചയ - തീരുമാനം നിന്തെ - നിന്നു നിദാളിപ്പു - അഹങ്കാരം നിക്കാട്ടെ - നിൽക്കാതെ നിച്ചലു - എപ്പേഴും നിജാങ്കാണി - കൃത്യതയില്ല നിനാപ്പ - വിചാരിക്കാൻ നിലാത്തിലു - വയലിൽ നിലാത്തു - വെറുംതറയിൽ നികാപ്പു - തികച്ചിൽ “ എനേത്തു കിടാച്ചാലും നികാപ്പു കാണി" (എന്തു കിട്ടിയാലും തികച്ചിലില്ല) നിപ്പുപാണ -അടിമപ്പണിക്ക് ഒരു കൊല്ലത്തേക്ക് കരാർ പ്രകാരം കൊടുക്കുന്ന ഉറപ്പുപണം നിരീച്ചെ -വിചാരിച്ചു നിഞ്ചലോ -നിന്നാലോ നിരാത്തു - റോട് നിറാങ്കാണി - നിറമില്ല നിലെ - വെള്ളത്തിന്റെ ആഴം നീരു - വെള്ളം നീളാത്തി - നീളത്തിൽ നീർക്കുടിപ്പാ - വെള്ളംകുടിപ്പാൻ നീര്ഞ്ചേ - നിവരുന്നു,മുളച്ചുയരുന്നു നീരട്ട – പോത്തട്ട നീള്ഞ്ചേ - നീളുന്നു നീക്കട്ടുമീ - മാറ്റിയിടട്ടെ നീ ബരീഞ്ചേനോ - നീ വരുന്നോ നാറ്ഞ്ചേ - നീറ്റലൽ അനുഭവപ്പെടുന്നു നീർ മാങ്ങേ - വെള്ളത്തിലിട്ട് സൂക്ഷിച്ച മാങ്ങ നീരാമെ - വെള്ളത്തിലെ ആമ നീർക്കുഴി - കയം നീന്തലു - നീന്തൽ നീയു - നീ നീലെ - പണിച്ചികളുടെ പേരിൽ ഒന്ന് നീ വരുവാ - നീ വരാൻ വേണ്ടി നുറുങ്ങു - നുറുക്കരി,ചെറിയ കഷണം നുണയ്ഞ്ചേ - ഇഴയുന്നു നുണയ്ക്ക്ഞ്ചേ - കൊതിക്കുന്നു നുണെ - കള്ളം പറയൽ നുരെ - പത നുക – നുകം നുച്ചിലു - പൊടിയരി നുരിക്കലു - നുള്ളിയിടൽ നുമ്മളു - നമ്മൾ നുരിബെയ്ക്കലു - നുരിവിത്തിടൽ നൂഞ്ചൻ - പണിയരുടെ പേരുകളിൽ ഒന്ന് നൂഴുവാ - കുനിഞ്ഞു കടക്കു വാൻ നൂറു - ചുണ്ണാമ്പ് നൂറോൻ - കാട്ടിലെ ഒരുതരം കിഴങ്ങ് നൂരാവ - നിവർന്ന നിൽക്കാൻ നൂണു - അടിയിൽ കുടിക്കിടന്നു നൂലാമാലെ - കുഴപ്പ പിടിച്ചത് നൂറാമ്പുലി - വിഷമുള്ള ഒരുതരം എട്ടുകാലി നൂലിയെ - നൂലിഴ നെമ്മണി - നെല്ല് നെല്ലു - നെല്ല് നെകല - മരിച്ചവർ നെടുങ്ങാനെ - നീളത്തിൽ നെട്ടനു - പൊക്കമുള്ളവൻ നെച്ചിമ്പെലു - നെറ്റിയിന്മേൽ നെറ്റി - മര്യാദ നെറികേട് - മര്യാദക്കേട് നെരെ കേറ്ഞ്ചേ - നര തുടങ്ങി നെട്ടോട്ട - കാര്യമറിയാതെ ഓടുക, അനാവശ്യമായനടത്തം നെലെ കാണി - ആഴം കൂടുതലാണ് നെഞ്ചാത്തു - മാറിൽ നെഞ്ചൻ - പണിയരുടെ പേരുകളിലൊന്ന് നെലാത്തു - നിലാവ്‌ നേരാഞ്ചു - സത്യമാണ് നേരമാഞ്ചു - സമയമായി നേടുവാ - സമ്പാദിക്കാൻ നേർപാടു - കാര്യം ശരിയാം വണ്ണം നടത്തുന്ന വഴി പാട് നേരു - സത്യം നേർകണെ - നേരെയുള്ള മുള , നേർക്കുള്ള കഴുക്കോൽ നെരാത്തു - സമയത്ത് നേക്കു - മാതിരി, വശം “ഏക്കു ആ പണിക്കു നേക്കു കാണി" (എനിക്കു ആ പണിക്കു വശമില്ല) നേളിപ്പു - ആഹ്ളാദം, പൊങ്ങച്ചം നേട്ട - കൂടിയ ആനുകൂല്യം നേന്ത്രബായെ - ഏത്താവാഴി നേരിടുവാ -എതിർക്കാന് പണിയൻ - ആൺപണിയൻ പണിച്ചി - പണിയസ്ത്രീ പക്കിയൻ - പണിയരുടെ പേരുകളിൽ ഒന്ന് പകാലു - പകൽ പകെ - വൈരാഗ്യം പതിരു - പതിര് പറയ്ഞ്ചേ - പറയുന്നു പറഞ്ചേ - പറഞ്ഞു പറഞ്ചാളു - അവൾ പറഞ്ഞു പറവാങ്കാണി - പറഞ്ഞിട്ടില്ല പറയാ - പറയില്ല പറേമി - പറയെടാ പറാവേൻ - ഞാൻ പറയാം പരാപ്പു - ഒട്ടധികം "തമ്പിരാ അവളെ ഒരു പരാപ്പിലാ ചീത്ത പറഞ്ചേ"(തമ്പുരാൻ അവളെ കുറെയധികം ചീത്തപറഞ്ഞു) പട്ടാങ്ങു - സത്യം പണിയാളു - പണിക്കാരൻ പറാമ്പു - റാഗിപുനം കൃഷിചെയ്യുന്ന സ്ഥലം പരാക്കെ - എല്ലായിടത്തും പച്ചെ - പച്ചകുത്തുന്നത്,പച്ചയായത്,പക്ഷെ പക്കേങ്കിലു - ഒരുപക്ഷെ,എങ്കിൽ പട്ടു - അടിഞ്ഞുകൂടി,ചുവന്ന തുണി “കാററടിച്ചു നെല്ലിലാ പട്ടു ബൂണുപോയേ" (കാററടിച്ച് നെല്ല് അടിഞ്ഞു വീണുപോയി) പരാതി - അന്വേഷിച്ച്,തിരഞ്ഞു പറത്താ - പറയെടോ പത്തിലി - ഒരുതരം പലഹാരം പന്തിരാണ്ടു - പന്ത്രണ്ട് പതളു - കൊച്ചുകുഞ്ഞ് പാക്കു - മുറുക്കാനിടുന്ന സഞ്ചി പാട്ടിലെ - കൈവശം "എന്നപ്പാട്ടു പുകെ കാണി" (എന്റെ കൈവശം പുകയിലയില്ല) പാട്ടുക്ക – തോന്നിയപോലെ,കാര്യംനോക്കി പാച്ചിലു - ഓട്ടം പാട്ടലു ബീന്തു - നെല്ലൊടിഞ്ഞുവീണു പാലു - പാൽ പാററി - വിതയിട്ടു,ചേറി പാഞ്ചാളു - അവൾ പറഞ്ഞു പാച്ചം - പായസം പാച്ചലു - നെല്ലു കാററാനിട്ടു വീശി പതിരും പൊടിയും കളയുന്ന സമ്പ്രദായം പാറെറ – പണിച്ചികളുടെ പേരിൽ ഒന്ന് പാറലു - തീരെ പൊടിഞ്ഞ അരി പാടുകാണി - വശമില്ല, പരിചയമില്ല പാവമാഞ്ചു - സാധുവാണു് പാട്ടത്തുക്കു - പാട്ടത്തിനു് പാരുവാ - ഒഴിക്കുവാൻ പാരിഞ്ചേ - ഒഴിക്കുന്നു പാർന്നു - ഒഴിച്ചു പാരിച്ചെ - വർദ്ധിച്ച പായേലു - പായൽ പാറോം - തേരകമരം പാട്ടു - പാട്ട് പിലയൻ - പണിയരുടെ പേരിൽ ഒന്ന് പിയാച്ചവൾ - പിഴച്ചവൾ പിത്തനെ - ഏഷണി പിഞ്ചി - കീറി പിരിച – ഇഷ്ടം , പ്രിയം പിരാക്കു - പിരാകൽ പിഞ്ചിച്ചോ - നുള്ളുന്ന പിചാക്കു - തെററ് പിടെ - പിടക്കോഴി പിലെ - മരിച്ച ശുദ്ധത (പുല) പിലെകുളി- അടിയന്തിര, മരിച്ച അടിയന്തിരം പിണാങ്ങ്ഞ്ചേ - പിണങ്ങുന്നു പിടാവു - വേനൽക്കാലത്ത് തൊഴുത്തിനു പകരം വയലിൽ കെട്ടുന്ന കൂട്

 പിടാഞ്ചു- പടാഞ്ഞു “പുള്ളയിലാ പിടാഞ്ചു കരയിഞ്ചേ" (കുഞ്ഞു് പിടഞ്ഞു  കരയുന്നത് കണ്ടില്ലേ)
 പിണി- കഷ്ടപ്പാടു്, ശവശരീരം.

പിരിഞ്ചേ- ‍‍‍‍‍ഞെളിഞ്ഞുപുളയുന്നു. പിരിഞ്ഞുപോകുന്നു എന്നും അത്ഥം പിശാകു - വാക്കുതക്കം പിഴെ -പൃയശ്ചിത്തം പടു്ങ്ങ്ഞ്ചേ- തട്ടിടുക്കുന്നു പിന്നെപ്പോ?- പിന്നെയെപ്പോഴാണു്? പിണായ്കവാ - കുട്ടിക്കെട്ടാ൯ പിടി- ഒരു കെട്ടു്, ഞാറ്റുപിടിയെന്നും മറ്റും അത്ഥം പിരാണ്ടു- പുരണ്ട പിരാളി- ബഹളം പിരായ്കലു- പുരയ്കൽ, വീട്ടിൽ. പിരിയ- പുരികം പിണാരി- വയലിൽ നിന്നും വെള്ളം വാന്നു പോകാനിടുന്ന ചാലു്. പിണ്ട- സൊല്ല പിന്നിപ്പോയ- കീറിത്തുടങ്ങിയ (കീറിയ തുണി) പിരിടി- പിടലി, തോൾ. “എകളേ പീഞ്ചിച്ചു നീകക്കെനേത്തേ കാര്യ" (ഞങ്ങളേ പിഴിഞ്ഞടുത്തിട്ടു് നിങ്ങൾക്കെന്താണു് കാര്യം. പിച്ചാത്തി- പിശ്ശാകത്തി പിലയൻ - പണിയരുടെ പേരിൽ ഒന്ന് പിയാച്ചവൾ - പിഴച്ചവൾ പിത്തനെ - ഏഷണി പിഞ്ചി - കീറി പിരിച – ഇഷ്ടം , പ്രിയം പിരാക്കു - പിരാകൽ പിഞ്ചിച്ചോ - നുള്ളുന്ന പിചാക്കു - തെററ് പിടെ - പിടക്കോഴി പിലെ - മരിച്ച അശുദ്ധത (പുല) പിലെകുളി അടിയന്തിര – മരിച്ച അടിയന്തിരം പിണാങ്ങ്ഞ്ചേ - പിണങ്ങുന്നു പിടാവു - വേനൽക്കാലത്ത് തൊഴുത്തിനു പകരം വയലിൽ കെട്ടുന്ന കൂട് പില്ലു - പുല്ല് , വൈയ്ക്കോൽ പീരെ- പിശിടു്, സത്തെടുത്ത ബാക്കി. പിക്കിരി- ചെറുത് പീലി- അറ്റം, തുബ്, മയിൽപീലി, പീറ്റെത്തെങ്ങു്- കൊന്നത്തെങ്ങു് പീറ്റെത്തെങ്ങു്- കൊന്നത്തെങ്ങു് പീറ്റയാക്കുവാ- കളിയാക്കാൻ പീറ്റേമ്മക്കേറ്റുവാ- കളിയാക്കി പൊക്കിപ്പറയാൻ പീപ്പെ - മഹാ കള്ളുകുടിയാൻ പീച്ചിലു- പീച്ചിൽവള്ളി പിച്ചാങ്കയാലു- പീച്ചങ്കഴൽ പുതയ്ഞ്ചേ- പുരളുന്നു, പുണ്ടുപോകുന്നു. “പിരെ പുതപ്പാ പില്ല കാണി"(പുരമേയാൻ പുല്ലല്ലി) പുരുവെ - ഭത്താവ് പുന്നാരം - കൊഞ്ചൽ പുത്തെ - പുതിയ പുയെ - പുഴ പുശു - പുഴു പുത്തരിയാഞ്ചു - പുതിയ നെല്ലിന്റെ അരിയാണു്.പിതിയന സംഭവമാണു്. പുത്തരിയുത്സവം പുരുശെ - പുരുഷൻ പുകെ - പുകയില പിടിത്താ - പിടിയ്കെടോ പുള്ളെ - കുട്ടി പെരുബൊള്ള – വെള്ളപ്പൊക്കം പെയാപ്പു - ജീവിത മാർഗം പെയ്ത്തു - മഴപെയ്യൽ പേയു - ഭ്രാന്ത് പേയ്ഞ്ചേ - പേശുന്നു (വില പേശുന്നു) പേ നായു - പേപ്പട്ടി പേപ്പിടി - പേടിപ്പിക്കൽ,അഭിനയം കാട്ടൽ പേനു - പേൻ പേച്ചു നൊമ്പര – പേറ്റു നോവ് പേച്ചുപണ – ഈറ്റിനുള്ള പൈസ പേക്കോല – പേക്കോലം,വികൃതമായ രൂപം പേരിനു മാത്തിര – അല്പം മാത്രം പേരിലു് - അവനായിട്ടു് പേച്ചു - പിഴച്ച പേച്ചവളു - പെഴച്ചവൾ പേക്കൻ - തവള പൈപ്പ് - വിശപ്പ് പൈച്ചിട്ടു് - വിശന്നിട്ടു് പൈനോട്ട – പശുവിനെ മേക്കൽ പൈക്കുന്നു - പശുക്കുട്ടി പൈമ്പെ - തണിച്ചാക്കാ പൈമൂത്തിര ‌- ഗോമൂത്രം പൈപ്പുക്കു - വിശപ്പിനു് പൈതളു - കുഞ്ഞു് പൈച്ചെ - പൈസ പൊണ്ണു - പെണ്ണ് പൊണ്ണത്തി - മടയി,മണ്ടിപ്പെണ്ണ് പൊണ്ണെ - മണ്ടൻ,കഴിവില്ലാത്തവൻ പൊയ് - നുണ പൊയലു - പുഴയുടൊതീര സ്ഥലം പൊകെ - പുക പൊക്ക്ണൻ - പണിയരുടെ പേരുകളിൽഒന്ന് പൊക്കത്തി - പണിച്ചികളുടെ പേരിൽ ഒന്ന് പൊത്തു - ഒരു കയ്യിൽ കൊള്ളുന്നത് പൊയ്ക്കാലു - വെച്ചുകെട്ടുന്ന കാലു് പൊതിരെ - വല്ലാതെ,ഊട്പാട് പൊതിരെ അറാഞ്ചു -ഊടുപാടും തല്ലി പൊലി - നെല്ലുമെതിച്ചു കൂട്ടിയത് പൊലിപ്പാച്ചി - നെല്ലു കാറ്റിനിടുമ്പോൾ വീശാൻമെടഞ്ഞുണ്ടക്കുന്ന സാധനം പൊട്ടു - പതിര് പൊക്കിണത്തഞ്ചി - യാചകന്മാർ തോളിലിടുന്ന സഞ്ചി പൊട്ടെ - ഊമ,ചെവി കേൾക്കാത്തവൻ പൊരി - അരികൊണ്ടുണ്ടാക്കുന്ന മലര് പോലുള്ള സാധനം പൊരിപ്പാ - പറിക്കുവാൻ പൊരിക്കിഞ്ചേ - പറിക്കുന്നു പൊരിച്ചെ - വറുത്തത് പൊലിയാടി -വ്യഭിചാരി പൊലച്ചി - പുലയസ്തീ പൊന്നു - പൊന്ന് പൊരുളു - കഴമ്പ്,കാര്യം പൊളാപ്പു - മദം പൊളുക്കെ - ചെറിയ വിറകുചീളുകൾ പൊളാന്തു - പിളർന്നു പൊലയാട്ടു - ഇല്ലാത്ത ദൂഷ്യം കെട്ടിചമച്ച് പറയൽ പൊരുത്ത – യോജിപ്പ് പൊതാപ്പു - പുതപ്പ്,കമ്പിളി പോടുമി - പോകു പോകാടെ - പോകാതെ പിന്നെ പൊളാപ്പു - മദം പൊളുക്കെ - ചെറിയ വിറക്ചീളുകൾ പൊള്ന്തു - പിളരഞന്നു പൊലയാട്ടു - ഇല്ലാത്ത ദൂഷ്യം കെട്ടി ചമച്ച്പറയൽ പൊരുത്ത – യോജിപ്പ് പൊതാപ്പു - പുതപ്പ് , കമ്പളി പോക്കാടെ - കളയാതെ പോത്തു - പോത്ത് പോത്താ - പോയാട്ടടോ പോലീച്ചു പാപ്പെ - പോലീസു തമ്പുരാൻ പോടിച്ചു - ഭയന്ന് പോട്ടുമീ - ഞാൻ പോകട്ടെ പോയുട്ടു - പോയി,നഷ്ടപ്പെട്ടു പോയിറ്റു - പോയശേഷം പോണഞ്ചു - പോകണമെന്ന് പോരിഞ്ചെ - പോരുന്നു പോറാലു - പോറൽ പോക്കാടം - പോകാനൊരിടം പോക്കിരി - തെണ്ടി പോടു - അടി,പൊക്കിൾക്കൊടി പോത്തേരു - നിലമുഴുന്ന രണ്ടുപോത്തുകൾ പോത്തട്ടെ - നീരട്ട പോവാങ്കാല – പോകാൻ നേരത്ത് പോവാത്തോലു - പോകാത്തവർ പോക്കിഞ്ചേ - കളയുന്നു,നശിപ്പിക്കുന്നു പോലാഞ്ചു - പോലെയാണ് പൗത്തെ - പഴുത്ത പൗപ്പ് - പഴുപ്പ് പൗകറപ്പാ - പശവിനെകറക്കാൻ പൗത്തമാങ്ങ -പഴുത്തമാങ്ങ പൗക്ക്ഞ്ചേ - ഭാഗിക്കുന്നു പൗതി - പകുതി ബന്തെ - വന്നു ബരുവാ - വരാൻ ബമ്പെ - കേമൻ ബടുക്കു - വൃത്തികെട്ടവൻ ബക്ക – വേഗം ബദലു - പകരം ബന്താക് ഞ്ചേ - ഭദ്രമാക്കുന്നു ബാക്കു - നീരസമായ സംസാരം ബക്രെ - ധൃതി,കൊതി ബട്ട് ള – വാർപ്പ് ബലാലു - നാശം പിടിച്ചവൻ ബഡായി - പൊങ്ങച്ചം പറയൽ,വെറും വാക്ക് പറയൽ ബളെ - വള ബപ്പിട – പപ്പടം ബാലു് - വാലു് ബായാക്കു - വഴക്ക് ബാറു - ഞെരുക്കം,ദൗർലഭ്യം ബാക്കാത്തി - വാക്കത്തി ബാരുവാ - വയലിൽ കൊയ്തിട്ടുള്ള നെല്ല് ബാത്തവാ - വാടോ ബിളി - വിളിക്കൽ ബീരെ - വേഗം ബീമ്പു - വമ്പു പറച്ചിൽ ബീയുവാ - വീഴാൻ ബീമാന – വിമാനം ബീത്തുർവാ - ഒഴിക്കുവാൻ ബീന്തുള – വീണു ബീക്കു - അടി ബുടുമി - വിടൂ ബുട്ടുടു - വിട്ടേയ്ക്കു ബുളാക്കു - വിളക്ക് ബുടാതെ - വിടാതെ ബൂമിലു - ഭൂമിയിൽ ബൂത – ഭൂതം ബൂട്ടിച്ച – ബൂട്സ് ബൊടാക്കു - ചീത്ത , ഉപയോകശൂന്യമായ ബെളിച്ചി - പണിച്ചികളുടെ പേരിൽ ഒന്ന് ബെലാലു - വൃത്തികെട്ടവൻ ബെത്തിലെ - വെററില ബെരാടെ - വരാതെ ബെന്തുളോ? - വെന്തോ? ബെരാക്കുവാ - കുഴയ്ക്കാൻ ബേങ്കുവാ - വാങ്ങാൻ ബേണ്ടാത്തലോ - വേണ്ടങ്കിലോ ബേരെ - പണിയരുടെ പേരിൽ ഒന്ന് ബേങ്ക്ത്താ - വാങ്ങെടാ ബേയ്ക്കുവാ - ഊണുകഴിക്കാൻ ബേദനെ - വേദന ബൊള്ള – വെള്ളം ബെറാപ്പു - വിരോധം ബോമ്മെ - പാവ ബോണ്ട – വേണ്ട ബോളെ - പണിയരുടെ പേരിൽ ഒന്ന് ബോറയാഞ്ചു - വേറെയാണ് ബോണം - വേണം ബോറു - വെറുപ്പുണ്ടാക്കുന്നത് ബോത – ബോതം ബോട്ടു -വോട്ട് (വോട്ടുചെയ്യുന്നത്) ബോണ്ടെ - ഒരുതരം പലഹാരം,ഗോതമ്പ് ഉണ്ട ബോളി - പണിച്ചികളുടെ പേരിൽ ഒന്ന്

മാലാകാര - ഉപദൃവം പിടിച്ച
മാമാത - കാഴ്ച, ഉത്സവം.
മാങ്ങെ  - മാങ്ങ
മാവു - മാവ്
മാരി - രോഗം
മാക്കുലു  - മാഞ്ചുവട്ടിൽ
മാട്ഞ്ചേ  - കളിച്ചുപൊക്കുന്നു “കിളെ മാട്ഞ്ചെ” (കയ്യാല ഉയത്തുന്നു)
മാട  – വയലിൽ കെട്ടുന്ന കാവൽമാടം
മാട്ടു് - തട്ടിയെടുക്കുന്നു
മിയിക്കു്ഞ്ചേ - തുറിച്ചുനോക്കുന്നു.
മിണ്ടാടെ - മിണ്ടാതെ
മിണ്ടാട്ട - വർത്തമാനം
മിടുക്കു - സാമർത്ഥ്യം
മിന്നു - മിന്നൽ, പൊന്നു്.
മികാവു - മെച്ചം
മിള്ന്ത്ഞ്ചേ - വാരിവലിച്ചുതിന്നു.
മിട്ടിലു - വാൽമാക്രി
മിരാട്ടു - ഭയപ്പെടുത്തൽ
മിരവെ - വയസ്സൻ
മിരാത്തി - വയസത്തി
മിണാപ്പു - പുളപ്പ്
മിച്ച - ബാക്കി
മിഞ്ചിപ്പു - എടുത്തു സൂക്ഷിച്ചുവെയ്ക്കൽ
മീടു - മുഖം
മീണ്ട്ഞ്ചേ - തുരന്നെടുക്കുന്നു
മീം - മീൻ
മീബാച്ചിലു - മസ്സിൽ കയറ്റം, (മാംസ പേശികൾക്കുണ്ടാകുന്ന സ്ഥാനഭ്രംശം)
 മീനിന മുള്ള - മീൻമുള്ള്
 മീഞ്ചാറു - മീൻകറിയുടെ വെള്ളം
 മീം പുടിപ്പാ - മത്സ്യം പിടിക്കാൻ
മീച്ചെ - മീശേ
മീത്തലു - മുകൾ ഭാഗത്ത്,കുന്നിൽപുറത്ത്.
മീങ്കാരെ - മീൻ വിൽക്കുന്നവൻ
മീട്ടത്തു - മുഖത്ത്
മുകാറു - മുഖം
മുക്കിലി - കുടിൽ
മുപ്പിട്ട് - മുബ്
മുഷ്യോൻ - എല്ലാം,മുഴുവൻ
മുച്ചൂടും -  എല്ലാം
മുട്ടു - വിഷമം
       “വേനൽക്കാലം ഒഞ്ചിനും മുട്ടു കാണി” (വേനൽക്കാലത്ത് ഒന്നിനും വിഷമമില്ല)
 മുളി- വരബ്
 മുള്ളി പ്പന്നി- മണ്ണ
 മുടിഞ്ചുപോയ- നശിച്ചുപോയി
 മുടിപ്പാ- നശിച്ചുപോയി
 മുന്തിയെ- നല്ല തരം, ഉയർന്ന തരം
 മുശിപ്പു- മുടിപ്പ്
 മുരാട്ടു- ചുവട്ടിൽ
 മുശി- ഒരു തരം മത്സ്യം
 മരു- മള്ള്, പരുപരുപ്പ്
 മുത്താറി- റാഗി
 മുത്തിളു- കുടവൻ(ഒരു മരുന്നു്)
 മുലെ- മുല
 മുറ- മുറം
 മുത്ത- ഉമ്മ
 മുലെയൂട്ടുവാ- മുല കൊടുക്കാൻ
 മുച്ചം- മുറ്റം

മുറപ്പൊണ്ണു - മുറപ്പെണ്ണ് മിറിവു - മുറിവ് മുണ്ടു - മുണ്ട് മുക്കു - മൂല മുടി - തലമുടി മുതുക്കെ - മുഖക്കുരു മുക്കാലു - പഴയകാലണ മൂട്ടെ - മുട്ട‌ മുയെ - മുഴ മൂപ്പ – കുടുംബത്തലവൻ മൂപ്പാത്തി - കുടുംബത്തിലെ വൃദ്ധ (കുടുംബനാഥ) മൂക്കുത്തി - മൂക്കിലിടുന്ന ആഭരണം മൂഞ്ച്ഞ്ചേ - ‌ഈമ്പിയെടുക്കുക. പണിയെടുക്കാതെ തിന്നതിനും ഈവാക്ക് ഉപയോഗിക്കാം “പുള്ളെ വിരാലു മൂഞ്ച്ഞ്ചേ" (കുഞ്ഞ് വിരൽ ഈമ്പുന്നു) മൂയി - വെള്ളപ്പൊക്കം മൂരിഞ്ചേ - അറുത്തെടുക്കുന്നു മൂടു - ചുവട് മൂടുവാ - മറയ്ക്കുവാൻ മൂത്തിര – മൂത്രം മൂപ്പരു - വലിയആൾ മൂവാരു - മൂന്നുപേർ മൂട്ടുക – മൂടിയിടുക, തീ കൂട്ടുക മൂരാച്ചി - കള്ളൻ, മടിയൻ മുട്ടത്തു - മുഖത്ത് മൂള്ഞ്ചേ - മൂളുന്നു മൂക്കിട്ടെ - മൂക്കിലെ അഴുക്ക് മൂലക്കലു - ഒഴിഞ്ഞഭാഗത്ത് മൂരിക്കുട്ടെ - കാളക്കിടാവു് മൂരിനിവരുവാ - കുറെ നേരം കുനിഞ്ഞു നിന്ന് ക്ഷീണം തീർക്കാനുള്ള ഞെളിച്ചിൽ മെടലെ - മുളകൊണ്ടു മെടഞ്ഞ ചുവര് മെഴുക്കു - എണ്ണ മഴുകു - തേൻ എടുത്ത പിശിടു് മെരു - വെരുക് മേരുപ്പുശു - വെരുകംപുഴു മെരാടു- ചുവട്ടിൽ മെടാന്തി- തിക്കിയെടടുത്തു മെച്ച- ഗുണം മേലുമുണ്ടു- പുതയ്ക്കന്ന തുണി മേക്കാതു- ചെവിയുടെ മേൽഭാഗം മേണോ- വേണോ? മേങ്കാടെ- മേടിക്കാതെ മേടു- കുന്നു് മേട്ടി- ഒക്കൽ കുറ്റി മേലാളു- തബുരാൻ മൊത്തി- ഞെട്ടു്, മുഖം മൊട്ടു- ഇളയ, മൊട്ട് മൊട്ടെ- ആൺകുട്ടി മൊഞ്ചു- ഭംഗി മൊട്ടത്തി- പൊൺകുട്ടി മൊയെ- മുഴ മൊത്തഞ്ചേ - മൊത്തികുടിക്കുന്നു, മോന്തുന്നു, ഉമ്മ വെക്കുന്നു മൊളാകു- മുളകു മൊരവെ -വൃദ്ധൻ മാരാത്തി- വൃദ്ധ മൊത്താത്തി- പൊതൂവൊ മൊതാലൂ- സ്വത്തൂ മോളൂ - മോര് മോചം - മോശ മോചങ്കാണി - മോശമില്ല മോട്ടു - കന്നുകാലികളുടെ വികൃതി മോന്തായ -മോന്തായം മോന്തി - സന്ധ്യ മോടെ -മഴക്കാറു മൂടിയ മോണെ - മോണ മോച്ചണ – മോഷണം മോറുവോ - തെ‌‌‌‌ച്ചുകഴുകുവാൻ മോറെ പശു- മുഖത്തു പാണ്ടുള്ള പശു മോളിലു - മുകളിൽ മോളുക്കു - മകൾക്കു മോതിര – മോതിരം മോംന്തൂളോ? - മകൻ വന്നോ? വന്തെ - വന്നു വന്തലോ - വന്നാലോ വടാക്കു - വടക്കു വയാക്കഞ്ചേ - കാടുചെത്തുന്നു വക്കാണ – വാക്കേററം വരായിലാ - വരാമല്ലോ വന്തുള – വന്നല്ലോ വരിച്ചിലു - വാരി വബാത്തി - കേമത്തി വരാകു - വരകുഗധാന്യ വരാവ് - എതിരേൽപ്പ് വയാലു - വയൽ വരാട്ടുചൊറി -പഴുക്കാത്ത ചൊറി(ചിരങ്ങു്) വരാടെ - വരാതെ വരിയുവാ - പുര വരിയാൻ വണ്ണ – വണ്ണം വണ്ണബായ – കാളിവാഴ( ഭക്ഷണത്തിന്നു കുട്ടാനുള്ളതു് ) വച്ചു - വററു്, ചോറു് വാര്ഞ്ചേ - വാരുക, കൊയ്തിട്ട നെല്ല് കററകളാക്കി വാരിക്കെട്ടി കളത്തിലെത്തിക്കുന്നു വാഞ്ചേ - വിതയ്ക്കുന്നു വാത്താ - വാടോ വായ് ത്തലെ - മൂർച്ചയുള്ള ഭാഗം വാരാടെ - വരാതെ വിളിക്കുഞ്ചേ - വിളിക്കുന്നു വിത്തു - വിത്തു് വിരാലു - വിരൽ വിരണ്ടു - ഭയപ്പെട്ടു വിളയാട്ടു - കളി വിചാപ്പു - വിശപ്പ് വിണ്ണെ - കൊതി വിളാവു - സൂത്രം, മേനി വിണ്ണ – കെതി വിതാച്ചു - വിതച്ചു വിണ്ണക്കെ - തടിയൻ വിരിക്ക്ഞ്ചേ - വിരിയ്ക്കുന്നു വിടുമീ - വിടൂ വിട്ടുടൂ - വിട്ടേയ് ക്കൂ വിതെ - നെല്ല് കൊയ്ത് കളത്തിൽ പുരപോലെ കൂട്ടി വെയ്ക്കുന്നതു് വിന്തു -ഒരു തരം ചെറിയ കൊതുക് വിട്ടിലു - വാൽമാക്രി വിളെ നാട്ടി - ആദ്യമായിട്ടുള്ള ഞാറു നടവൽ വെല്ല - ശർക്കര വിരെ - വേഗം വീർപ്പു - ശ്വാസം വിമ്മലു - വീമ്മിഷ്ടം വീമ്പു - വമ്പു പറിച്ചിൽ വീയിഞ്ചേ - വീഴുന്നു വീട്ടീലു - ജന്മിയുടെ ഗൃഹത്തിൽ (പണിയരുടെ വീടിനു് അവർ 'പിരെ' എന്നാണു പറയുക വെങ്കണെ - പാഴ്ക്ക്തിരായിവരുന്നനെല്ല് വെങ്കണെ - പതിരായിപ്പോകുന്ന കതിരു് വെന്തലെ - കാലികളുടെ തലയോടു് (ഇതു കൃഷിയ്ക്കു് കണ്ണു കിട്ടാതെ വയലിൽ കുത്തിനിർത്തുന്നതു ) വെച്ചി‌‌ലെ - വെററില വെറളി - പരിഭ്രമം വെളി - കാട്ടുതാൾ വെപ്പു - നിധി,സൂക്ഷിപ്പ് വെട്ട – വെളിച്ചം വെട്ടാത്തു - വെളിച്ചത്തിൽ വെരാട്ടി - ഭയപ്പെടുത്തി വേരി - പണിച്ചികളുടെ പേരുകളിൽ ഒന്നു് വേരു - വേര് വേകാടെ - വേകാതെ വേണ്ടാടെ - വാങ്ങാൻ വേകാത്തി -വേ‌ഗത്തിൽ വേണോത്താ - വേണോടോ? വേച – വേഷം അവാളുടെ ഒരു വേചം നോക്കുമി (അവളുടെ ഒരു വേഷം നോക്കു) വൗവുച്ചു - ഐശ്വര്യം വൗച്ചൻ -ഐശ്വര്യമുള്ളവരൻ ശാതിക്കാ - സാധിക്കില്ല ശാരാങ്കാണി - സാരമില്ല (ഇപ്രകാരം 'സ'കാരത്തിനു മിക്കതും 'ശ' കാരമുപയോഗിക്കുന്നതായി കാണം )

</poem>-->

വയനാടൻ ചെട്ടിമാർ, സാമൂഹിക ജീവിതം

വയനാട്ടിൽ അധിവസിക്കുന്ന ചെട്ടിമാർ വയനാടൻ ചെട്ടി എന്നാണ് അറിയ്പപെടുന്നത്. തമിഴ്നാട്ടിലെ ധാരാപുരത്തുനിന്നും വയനാട്ടിൽ എത്തിച്ചേർന്നു എന്നാണ് ഐതിഹ്യം. കേരളത്തിലെ മറ്റുപ്രദേശങ്ങളിലുള്ള ചെട്ടികളുമായി ഇവർക്കു ബന്ധമില്ല. കൃഷി, കച്ചവടം എന്നിവയാണ് പാരമ്പര്യ ധനാജ്ജനമാർഗ്ഗം. മലയാളത്തിന്റെ ഭേതമായ വയനാടൻ ചെട്ടിഭാഷയാണ് സംസാരിക്കുന്നത്.പ്രത്യേകമായ പദാവലിയും സാഹിത്യവും ഉള്ളവരാണ് ഇക്കൂട്ടർ. വയനാടിന്റെ എല്ലാ ഭാഗങ്ങളിലും താമസിക്കുന്നുണ്ടെങ്കിലും ചീരാൽ ആണ് മുഖ്യ കേന്ദ്രം.ഹിന്ദു വിശ്വാസമാണ് പുലർത്തുന്നത്. സവിശേഷമായ ഗോത്ര ആചാരങ്ങൾ പിന്തുടരുന്ന ഒരു വിഭാഗമാണ് വയനാടൻ ചെട്ടിമാർ ആദിവാസി ഗോത്ര വിഭാഗം അല്ലെങ്കിലും നാലു നൂറ്റാണ്ടിൻറെ പാരമ്പര്യം വയനാട്ടിൽ ഈ ജനതയ്കുണ്ട്. ഗോത്ര ആചാരങ്ങൾ പിന്തുടരുന്ന ഒരു ജനതയാണ് വയനാടൻ ചെട്ടിമാർ ജനനം മുതൽ മരണം വരെ നീണ്ടുനിൽക്കുന്ന സംസ്കാര ക്രിയകൾ. ഇവർക്കുണ്ട്ആഘോഷച്ചടങ്ങിൽ പ്രധാനം പുത്തരിയാണോ തുലാമാസം പത്താം തീയതിയാണ്. ഈ ചടങ്ങ് നടത്തുന്നത് തുലാമാസം 10ാം തിയ്യതിയാണ്. രാവിലെ ധാന്യങ്ങൾ നെല്ല റാഗി മുത്താറി തുടങ്ങിയ ധാന്യങ്ങളുടെ കതിർ കൊണ്ടുവരികയും കൈകൊണ്ടുതന്നെ അരിയാക്കി ശർക്കരയും പഴവും തേങ്ങയും ചേർത്ത് നിവേദ്യം ആക്കി ആളുകൾക്ക് കൊടുക്കുന്നു. ധന്യ കതിർ ആളുകൾക്ക് ആലിലയും മാവിലയും ചേർത്തു കൊടുക്കുന്നു. ഇത് വാതിൽപ്പടിയിൽ വിളക്ക് വയ്ക്കുന്നത് കെട്ടിത്തൂക്കി ഇടുന്നു ,വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന ഐശ്വര്യം ലഭിക്കുമെന്നാണ് വിശ്വാസം. ഒരു കുട്ടി ജനിച്ചാൽ 28ാം ദിവസം നൂല് കെട്ട് ചടങ്ങുണ്ട് തിരണ്ടുകല്യാണം പെൺകുട്ടികൾ പ്രായപൂർത്തിയാകുന്നതിന് അടയാളമായി ആഘോഷിക്കുന്ന ഒന്നാണ് തിരണ്ടുകല്യാണം. ചെട്ടി മാർക്കിടയിൽ ഒരു പെൺകുട്ടി കണ്ടുകഴിഞ്ഞാൽ മൂന്നു മുതൽ അഞ്ചു ദിവസം വരെ ആ പെൺകുട്ടിയെ മാറ്റി പാർപ്പിക്കുന്നു. പഴയകാലങ്ങളിൽ പുറംലോകം കാണിക്കാതെ മറ്റൊരു വീട്ടിൽ താമസിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ ആഘോഷത്തിൽ പ്രധാനമായുള്ളത് കുളിപ്പിക്കൽ ചടങ്ങാണ്. പെൺകുട്ടിയുടെ മുത്തശ്ശിയാണ് കുളിപ്പിക്കുന്നത് . കുളിപ്പിക്കൽ കഴിഞ്ഞാൽ അവർ നൽകുന്ന പുതു വസ്ത്രം ധരിച്ചാണ് പെൺകുട്ടി പുറത്തേക്ക് വരുന്നത്. സാമ്പത്തികശേഷി പോലെ ആഘോഷം സംഘടിപ്പിക്കുന്നു. ബന്ധു്ക്കളെ ക്ഷണിച്ച് ആഘോഷം സംഘടിപ്പിക്കുന്നു. ക്ഷണം സ്വീകരിച്ചുവരുന്ന ബന്ധുക്കൾ പെൺകുട്ടിക്ക് പുതുവസ്ത്രം സമ്മാനിക്കുന്നു ഇതാണ് ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന ചടങ്ങ് . എന്നാൽ പുതിയ കാലത്ത് ഇത്തരം ചടങ്ങുകൾ കുറഞ്ഞിരിക്കുന്നു. അപൂർവ്വമായി മാത്രമാണ് ഈ ചടങ്ങ് നടത്തുന്നത്. വിവാഹ ചടങ്ങുകളാണ് മറ്റൊന്ന്. ആദ്യം പെണ്ണുകാണൽ, അതിനുശേഷം ഇരുവീടുകളിലെയും ആളുകൾക്ക് ഇഷ്ടപ്പെട്ടാൽ ആദ്യ ചടങ്ങ് ചെറുക്കന്റെ വീടുകാണലാണ്. പെൺവീട്ടുകാർ ചെറുക്കന്റെ വീട്ടിൽ വരുന്നു. തുടർന്ന് ചെറുക്കന്റെ വീട്ടിലെ ആളുകൾ പെണ്ണിൻറെ വീട്ടിലേക്ക് പോകുന്നു. ഇഷ്ടപ്പെട്ടാൽ വിവാഹം തീരുമാനിക്കുന്നു. തീരുമാനിച്ചുകഴിഞ്ഞാൽ കഞ്ഞികുടി എന്ന ചടങ്ങ് നടക്കുന്നു. പെണ്ണിന്റെ വീട്ടിൽ വച്ച് വാക്ക് ഉറപ്പിക്കുകയാണ് ഈ ചടങ്ങ്. അവരുടെ വീട്ടിൽ വച്ച് നടക്കുന്ന വിവാഹം ഉറപ്പിക്കൽ ചടങ്ങാണ് എന്നു പറയുന്നു ഇത് വിവാഹത്തിന് ഒരാഴ്ച മുമ്പ് രണ്ടാഴ്ചമുമ്പ് ഒക്കെയാണ് നടക്കുന്നത് . പിന്നീട് വിവാഹമാണ് താലികെട്ട് ഉൾപ്പെടെയുള്ള ചടങ്ങുകൾ നടത്തുന്നു . വിവാഹ വസ്ത്രം വെള്ളയാണ്. തുടർന്ന് വീട്ടിലേക്ക് വധുവിനെയും കൂട്ടി പോകുന്നു വിളക്കു വെച്ച് വധുവിനെ വരന്റെ വീട്ടുകാർ സ്വീകരിക്കുന്നു. മരണാനന്തരചടങ്ങ് വൈവിധ്യം ഉള്ളതാണ് മരിച്ചയാളുടെ രണ്ടുഭാഗത്തും വിളക്ക് കത്തിച്ചു വയ്ക്കുന്നു തെക്കുവടക്കായി നിലത്തു കിടത്തുന്നു. സംസ്കരിക്കുന്നതിനുള്ള പ്രധാനചടങ്ങ് കുളിപ്പിക്കൽ ആണ്. വീടിൻറെ തെക്കുഭാഗത്താണ് കുളിപ്പിക്കാൻ ആവശ്യമായ സൗകര്യം തയാറാക്കുന്നത് ഒരു കുഴിയും ഒരു കലവും ഉണ്ടായിരിക്കും. കളത്തിൽ ചൂടുവെള്ളം ഒഴിക്കുന്ന തുടർന്ന് എല്ലാവരും വെള്ളം ഒഴിക്കുന്നതാണ് ചടങ്ങ് . പുതുവസ്ത്രം ധരിപ്പിച്ചു മുറ്റത്ത് കിടത്തുന്നു. ശരീരത്തിൽ പട്ടും മുണ്ടും ബന്ധുക്കൾ ഇടുന്നു. ഇതൊരു ചടങ്ങാണ് തുടർന്ന് ബലികർമ്മം നടക്കുന്നു ശരീരത്തിൽ രണ്ടുപേർ അരിയും പൂവും ഇടലാണ് ഈ ചടങ്ങ്. തലഭാഗത്തും കാൽ ഭാഗത്തും ഓരോരുത്തർ നിൽക്കുന്നു . അവർ അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിച്ചു വണങ്ങി അരിയും പൂവും ഇടുന്നു. ഈ ചടങ്ങ് കഴിഞ്ഞാൽ ശവം ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്നു. മുളകൊണ്ടുണ്ടാക്കിയ മഞ്ചത്തിൽ വഹിച്ചുകൊണ്ടാണ് പോകുന്നത്. ഇവിടെനിന്ന് ബന്ധുക്കൾ വിരിച്ച മുണ്ടും പട്ടുമൊക്കെ പണിയർ എടുത്തു കൊണ്ടുപോകുന്നു. തുടർന്നു ശവശരീരം മറവു ചെയ്യുകയോ ദഹിപ്പിക്കുകയോ ചെയ്യുന്നു. പതിനാറാം ദിവസം അടിയന്തരം നടത്തുന്നു, 15 ദിവസം ബലി നടത്താറുണ്ട് . തുടർന്ന് ആത്മാവിനെ തിരുനെല്ലിയിൽ കൊണ്ടുപോയി കുടിയിരുത്തുന്നു. ചിലർ തിരിച്ചു കൊണ്ടു വരാറുണ്ട്. എന്നിട്ട് സ്വന്തം പുരയിടത്തിൽ കൂടിയിരുത്തുന്നു. എല്ലാവർഷവും ആത്മാവിന് വെച്ചുകൊടുക്കാൻ നടത്താറുണ്ട്

ഗോത്രവിദ്യാർത്ഥികളും മലയാള ഭാഷാപഠനവും (ലേഖനം)

Author: കെ. കെ. ബിജു

കേരളത്തിൽ പ്രൈമറിതലത്തിൽ പഠിക്കുന്ന ഗോത്ര വിദ്യാർത്ഥികളെ അവരുടെ മാതൃഭാഷയിൽ പഠിപ്പിക്കുന്നതിനായി ഗോത്രവിഭാഗക്കാരായ അധ്യാപകരെ സ്കൂളുകളിൽ നിയമിക്കു കുകയും അവർ ഗോത്രവിഭാഗക്കാരായ വിദ്യാർത്ഥികളുമായി ഗോത്രഭാഷയിൽ ആശയവിനിമയം നടത്തുകയും ചെയ്യുന്ന പുതിയ പശ്ചാത്തലത്തിൽ ഗോത്രവിദ്യാർത്ഥികൾ സ്കൂളുകളിൽ നേരിടുന്ന ഭാഷാപ്രശനങ്ങളാണ് ഇവിടെ ചർച്ചചെയ്യുന്നത്. നാളിതുവരെ കേരളീയ സമൂഹം പരിഗണിക്കാ തെപോയ ഗോത്രജനതയുടെ മലയാളഭാഷാപഠനത്തിലെ പ്രതിസന്ധികളാണ് ഈ ലേഖനത്തിൽ വിശകലനം ചെയ്യാൻ ശ്രമിക്കുന്നത്. ഗോത്രജനത ഇന്നു മാറ്റത്തിന്റെ പാതയിലാണ്. സാമൂഹിക സാംസ്കാരികതലങ്ങളിലെല്ലാം വലിയ പരിവർത്തനങ്ങൾ ആദിവാസികൾക്കിടയിൽ സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. സർക്കാരും സന്നദ്ധ സംഘടനകളും ആദിവാസികൾക്കിടയിൽ നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായാണ് ഇപ്പോഴുള്ള മാറ്റമെന്നു പറയാം. (ആദിവസിക്കുടികളിലെ പട്ടിണി മരണങ്ങളും ചൂഷണങ്ങളും വിസ്മരിച്ചു കൊണ്ടല്ല ഇതുപറയുന്നത്) സാമൂഹികമായി അവരെ സംസ്കരിച്ചെടുക്കുന്ന പ്രവർത്തനമാണ് ഈ ഏജൻസികൾ നിർവ്വഹിച്ചത്. ഈ പ്രക്രിയയുടെ ഫലമായി തനതു സംസ്കാരവും ജീവിതത്ത നിമയും നഷ്ടമായ ഇവർ ഇന്നു വലിയൊരു സ്വത്വപ്രതിസന്ധിയിലാണ് എത്തി നിൽക്കുന്നത്. ആദിവാസികളുടെ സാംസ്കാരിക നഷ്ടത്തിൽ പ്രധാനപ്പെട്ടത് അവരുടെ ആവാസ വ്യവസ്ഥ യാണ്. കൂട്ടമായി താമസിച്ചിരുന്ന അവരുടെ വാസസ്ഥാനങ്ങൾ പലകാരണങ്ങളാൽ കൈമോശം വന്നിരിക്കുന്നു. സർക്കാർതലത്തിൽ നടപ്പാക്കപ്പെട്ട പല പദ്ധതികളും അവരെ അന്യവൽക്കരിക്കാ നാണ് ഉതകിയത്. കൂട്ടായ്മയുടെ സുരക്ഷിതത്വം മാത്രമല്ല ഇതിലൂടെ അവർക്കു കൈമോശം വന്നത്. പാരമ്പര്യമായി പിന്തുടർന്നുപോന്ന ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, വിശ്വാസങ്ങൾ തുടങ്ങി സംസ്കാരവും ഭാഷയും ഉൾപ്പെടെ തനിമകൾ എന്നവകാശപ്പെടാവുന്ന സർവ്വവും ഇനിയൊരതിജീവന ത്തിന് അസാധ്യമാംവിധം മൃതപ്രായമായിരിക്കുന്നു. ഇതിൽ പ്രധാനപ്പെട്ടത് ആദിവാസി ഭാഷകളാണ്. പുതുതലമുറയ്ക്ക് സ്വന്തം ഭാഷ അന്യമായിരിക്കുന്നു എന്നു തന്നെ പറയാം. അവരെല്ലാം മലയാളം പഠിക്കാനും പറയാനും നിർബ്ബന്ധിക്കപ്പെടുന്നവരാണ്. ഗോത്ര ഭാഷയിൽ സംസാരിക്കുന്ന ഒരുവനോട് ഇതെന്തു ഭാഷ, ഇങ്ങനെയാണോ മലയാളം പറയേണ്ടത് എന്നു ചോദിച്ച് പൊതുസമൂഹ ത്തിലുള്ളവർ കളിയാക്കുമ്പോൾ സ്വന്തം ഭാഷ ഉപേക്ഷിക്കാൻ നിർബന്ധിതരായി തീർന്നിരിക്കുക യാണിവർ. കാരണം പൊതുസമൂഹം അവജ്ഞയോടെയാണ് ആദിവാസി ഭാഷകളെ വീക്ഷിക്കുന്നത്.

മലയാളത്തിൽ അനേകം ഭാഷാഭേതങ്ങൾ സംസാരിക്കുന്നുണ്ട്, പാലക്കാടൻ മലയാളം, കോഴിക്കോടൻ മലയാളം, തൃശൂർ മലയാളം, തിരുവനന്തപുരം മലയാളം അങ്ങനെ നിരവധി പ്രാദേശിക ഭേദങ്ങൾ. ഇവയെല്ലാം മലയാളികൾ അംഗീകരിച്ചിട്ടുമുണ്ട്. കഥകളും കവിതകളും നോവലുകളും ഈ ഭാഷകളിൽ ഉണ്ടായിട്ടുമുണ്ട്. എന്നാൽ ആദിവാസി ഭാഷകളൊന്നും തന്നെ പ്രാദേശിക ഭാഷ എന്നനിലയിൽ മുഖ്യധാരയിലേയ്ക്കു കടന്നു വന്നിട്ടില്ല. കാരണം അവയുടെ സൗന്ദര്യമില്ലായ്മയല്ല പകരം കീഴാളത്വമാണ് അവയെ പൊതുവ്യവഹാരത്തിൽ നിന്നു മാറ്റി നിർത്താൻ മലയാളിയെ പ്രേരിപ്പിക്കുന്നത്. ആദിവാസി ഭാഷകളെ പൊതുവ്യവഹാരത്തിൽ നിന്ന് മാറ്റിനിർത്തുന്നത് അതിനെക്കുറിച്ചുള്ള അറിവില്ലായ്മകൊണ്ടാണ്. കാരണം ഈ ഭാഷകളെ മുഖ്യധാരയിലേക്കു കൊണ്ടുവരാനുള്ള ശ്രമങ്ങളൊന്നുംതന്നെ നടക്കുന്നില്ല എന്നതാണ് പ്രശ്നം. ആദിവാസി ജീവിതം പ്രമേയമാക്കി സാഹിത്യം രചിച്ചവർ ആദിവാസികളുടെ തനതു ഭാഷയല്ല ഉപയോഗിച്ചത്, പകരം ആദിവാസി ഭാഷയും മലയാളവും ഇടകലർത്തിയാണ് പ്രയോഗിച്ചത്. (കെ ജെ ബേബിയുടെ മാവേലിമന്റം ഉദാഹരണം) ഒരു സിനിമയിലാകട്ടെ (ബാംബു ബോയ്സ്) ആദിവാസി ഭാഷയെ വികലമായി ഉച്ചരിച്ച് പരിഹസിക്കുകയാണ് ചെയ്തത്. ഇത്തരം അപക്വമായ ഇടപെടലുകളാണ് മുഖ്യധാരയിലേക്കു കടന്നുവരുന്നതിന് ആദിവാസി ഭാഷകൾക്കുള്ള പ്രധാന തടസ്സം.

മലയാളത്തിന്റെ പ്രാചീനത ഇന്നും സംരക്ഷിക്കുന്നത് ആദിവാസി ഭാഷകളാണ്. വിശദമായി പരിശോധിക്കുകയാണെങ്കിൽ പല വാക്കുകളുടെയും പൂർവരൂപം ആദിവാസി ഭാഷകളിൽ നമുക്ക് കാണാൻ കഴിയും. ഉദാ: മലയാളത്തിൽ കൂറ എന്നതിന് മുള്ളക്കുറുമഭാഷയിൽ കൂർവ്വ എന്നാണ് പറയുന്നത്.(ഏ കെ നമ്പ്യാർ) ഇതാണ് മലയാളത്തിന്റെ പൂർവ്വരൂപം. സൂചിക്ക് തൂസി എന്നാണ് പണിയഭാഷയിൽ പറയുന്നത്. പ്രാചീനത തൂസിയ്ക്കാണ്. (ടി ബി വേണുഗോപാലപ്പണിക്കർ) ഇങ്ങനെ മലയാളത്തിലെ പല വാക്കുകളുടേയും പൂർവരൂപം ആദിവാസിഭാഷകളിൽ നമുക്ക് കാണാൻ കഴിയും. പറഞ്ചാളു - അവൾ പറഞ്ഞു, പറാവേൻ - ഞാൻ പറയാം ഇത്തരത്തിൽ പുരുഷ പ്രത്യങ്ങൾ ചേർന്ന രൂപം പണിയഭാഷയിൽ കാണാവുന്നതാണ്. അതായത് മലയാളഭാഷാ പരിണാമത്തിന്റെ അടയാളമായി ഏ ആർ ചൂണ്ടിക്കാണിക്കുന്ന ആറ് നയങ്ങളിലൊന്നാണ് പുരുഷപ്രത്യയ നിരാസം. എന്നാൽ ഏ ആറിന്റെ നിരീക്ഷണത്തെ നിരാകരിക്കുംവിധം ആ പ്രത്യയത്തെ പല ആദിവാസി ഭാഷകളും സംരക്ഷിച്ചു നിർത്തിയിരിക്കുന്നു എന്നു ചുരുക്കം.

പഴമയിൽ മാത്രമല്ല സൗന്ദര്യത്തിലും ആദിവാസി ഭാഷ മുന്നിലാണ്. ഇതിന് ചില പദങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും അരിക്കല്ല് - ആലിപ്പഴം, കുറുപ്പാട്ടി - പൂമ്പാറ്റ, കൊന്തൻ - ഓന്ത്, കോലിക്കൻ - എട്ടുകാലി, ബെന്ന് - ശരീരം, കുന്നി - തേനീച്ച, കുടുക – അരിവാൾ, നീരിഞ്ചി - കൊതുക്, സിടിൽ - ഇടിമിന്നൽ, മിന്നു - നക്ഷത്രം, പുല്ലി - വിറക്, കുങ്കായ് - മത്തങ്ങ, കീരാങ്കീരി - ചീവീട്, കൊമ്പെ- മുയൽ, കേല – തുപ്പൽ, കിലാടി - ദുഷ്ടൻ, അരിക്കുമ്മായം - ഉപ്പു കൂൺ ഈ പദങ്ങളൊക്കെ ഭാഷാ സൗന്ദര്യത്തേയും ജീവിത ലാളിത്യത്തേയും പ്രതിഫലിപ്പിക്കുന്നവയാണ്. പണിയഭാഷയിൽ പോവുക എന്നതിന് പോകിഞ്ചോ എന്നാണ് പറയുന്നത്. 'മോനേ നിന്റെ പേരെന്താണ്? എന്നതിന് 'ചൂച്ചാ നിന്ന പേരെന്തയി' എന്ന് ചോദിക്കാം. വീട് എവിടെയാണെന്ന് അന്വേഷിക്കാൻ 'നിന്ന പിര ഏടെ' എന്നും, എന്നെ ഇഷ്ടമായോ?' എന്നതിന് 'എന്നെ ഇട്ടാത്തോ' എന്നും പറയും. കാട്ടുനായ്ക്ക ഭാഷയിൽ 'നിന്ന എശറുയാന' (നിന്റെ പേരെന്താണ്?) നന്നഗ് നീറ് ബേക്ക് ( എനിയ്ക്കു വെള്ളം വേണം) നാ മനഗ് ഓഗത് (ഞാൻ വീട്ടിലേക്ക് പോകുന്നു) നാ നിന്നെ ഉയ് വത് ഇല്ലെ (ഞാൻ നിന്നെ അടിക്കില്ല) നീ ഗഞ്ചി തിന്റെവ? (നീ ചോറു തിന്നോ?) ഇതുപോലെത്തന്നെ മറ്റാദിവാസി ഭാഷകളിലും ഇത്തരം ലാളിത്യവും താളാത്മകതയും കാണാം. പൊതുധാരണയിൽ ആദിവാസി ഭാഷ കർണ്ണാടക, തമിഴ് , മലയാളം എന്നിവയുടെ സങ്കലനമാണെന്നാണ്. ഈ ധാരണ ഒരു പരിധിയോളം തെറ്റാണ്. ആദിവാസി ഭാഷകളിൽ ഏറിയ പങ്കും മലയാളം തന്നെയാണ്.പണിയ ഭാഷയെക്കുറിച്ച് പഠനം നടത്തിയ പി. സോമശേഖരൻ നായർ പറയുന്നത് പണിയ ഭാഷയിൽ 75% പദങ്ങളും മലയാളം തന്നെയാണെന്നാണ്. ഇവയിലെ മലയാളം 75% എന്നു പറയുമ്പോൾ മറ്റാദിവാസി ഭാഷകളിൽ മലയാളം ഇതിനേക്കാൾ അധികമാണെന്ന് പറയേണ്ടിവരും. മുള്ളക്കുറുമഭാഷ മലയാളത്തിന്റെഒരു ഭേതമാണ്. കുറിച്ച്യഭാഷ മലയാളം തന്നെയെ ന്ന് പൊതുവിൽ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. അടിയ ഭാഷ, ഊരാളിക്കുറുമരുടെ ഭാഷ, കാട്ടുനായ്ക്കരുടെ ഭാഷ ഇവിയിലൊക്കെ കന്നട പദങ്ങൾ ചെറിയ അളവിൽ കാണാം. ബാക്കിയൊക്കെ തനതു പദങ്ങളാണ്, മലയാളത്തിന്റെ ഭേതങ്ങളാണ്. പ്രയോഗത്തിലെ ഊന്നൽ, ഈണം , താളം ഇവയെല്ലാമാണ് മലയാളത്തിൽ നിന്ന് ഗോത്രഭാഷകളെ മാറ്റിനിർത്തുന്ന ഘടകങ്ങൾ.

ഇവയൊക്കെ സൂചിപ്പിക്കുന്നത് ഭാഷ ഒരു സാംസ്കാരികോപാധികൂടിയാണെന്നാണ്. അതിന്റെ പ്രത്യക്ഷമായ പ്രകടനമാണ് ആദിവാസി കലകൾ. തങ്ങളുടെ സാമൂഹ്യ സാംസ്കാരിക ജീവിതത്തിന്റെ നേർക്കാഴ്ചകളാണ് ആദിവാസികൾ കലാപ്രകടനങ്ങളിലൂടെ അവതരിപ്പിക്കുന്നത്. ഈ കലകളുടെ ജീവവായു അവയുടെപാട്ടുകളാണ്. എണ്ണിയാലൊടുങ്ങാത്ത ഗാനങ്ങൾ ആദിവാസികൾക്കുണ്ട്. വൈവിധ്യമാർന്ന പ്രമേയങ്ങളാണ് ഇവയ്ക്കുള്ളത്. ഒരു വിഭാഗത്തിന്റെ പാട്ടുകൾ മറ്റൊരു വിഭാഗം ഉപയോഗിക്കാറില്ല. കലയിലും സാഹിത്യത്തിലും സംസ്കാരത്തിലുമെല്ലാം തനിമയും സമ്പന്നതയും സൂക്ഷിക്കുന്ന ഈ വിഭാഗത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിൽ മാത്രം പിന്നാക്കം പോകുന്നതിന്റെ കാരണമെന്താണ്? വിദ്യാഭ്യാസ മേഖലയിൽ ഗോത്രവിദ്യാർത്ഥികൾ നേരിടുന്ന യഥാർത്ഥപ്രശ്നം ഭാഷപരമാണ്. സ്കൂളിലെത്തുന്നതുവരെ അവരുടേതായ തനതു ഭാഷാലോകത്താണ് ഓരോ കുട്ടിയും വളരുന്നത്. ഒർത്ഥത്തിൽ സ്കൂളിലെത്തുമ്പോഴാണ് അവർ ആദ്യമായി മലയാളം കേൾക്കുന്നത്. യാതൊരു മുന്നൊ രുക്കവുമില്ലാതെയാണ് മലയാളഭാഷാപഠനത്തിന് ഈ കുട്ടികൾ നിർബ്ബന്ധിക്കപ്പെടുന്നത്. ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കുന്ന പ്രീ പ്രൈമറി വിദ്യാർത്ഥിക്ക് ഇംഗ്ലീഷ് ഭാഷാപഠനത്തുനു നൽകുന്ന അതേ ശ്രദ്ധയും പരിശീലനവും മലയാളം പഠിക്കാൻ ശ്രമിക്കുന്ന ഗോത്രവിദ്യാർത്ഥികൾ ക്കും പ്രൈമറി ക്ലാസുകളിൽ നൽകേണ്ടതാണ്. വാക്കുകളും വാചകങ്ങളും പറഞ്ഞു കൊടുത്ത് പരിചയപ്പെടുത്തി വേണം മലയാളം പഠിപ്പിക്കാൻ. കാരണം ഗോത്ര വിഭാഗം കുട്ടികൾക്ക് തികച്ചും അന്യമായ പുതു ഭാഷയാണ് മലയാളം.

ഊരാളിഭാഷയിൽ 'അമ്മൻ' എന്ന പദം ഉപയോഗിക്കുന്നത് അച്ഛൻ എന്ന അർഥത്തിലാണ്. അമ്മ എന്നതിന് 'അബ്ബെ' എന്നും പറയുന്നു. സ്കൂളിൽ വച്ച് അമ്മ എന്ന പദം ആദ്യമായി കേൾക്കുന്ന ഊരാളിവിഭാഗത്തിലെ കുട്ടിക്ക് അമ്മ എന്നതിനു് അച്ഛൻ എന്ന അർത്ഥബോധമാണ് സ്വാഭാവികമായും ഉണ്ടാവുക. അടിയർ അവ്വെ എന്നാണ് അമ്മയെ കുറിക്കാനായി ഉപയോഗിക്കുന്ന വാക്ക്. ഇവിടെയൊരിക്കലും അബ്ബെയ്ക്കും അവ്വെയ്ക്കും സമാനമായ പദമാണ് അമ്മ എന്ന് ഈ വിഭാഗത്തിലെ കുട്ടികൾക്ക് ഒരധ്യാപകനും വിവരിച്ചു കൊടുക്കാറില്ല. പണിയർ അച്ഛൻ എന്ന പദം അവരുടെ സ്വന്തം പിതാവിനെ സംബോധന ചെയ്യാനല്ല. മറിച്ച് ഉയർന്ന ജാതിയിൽപെട്ട പുരുഷന്മാരെ സംബോധന ചെയ്യാനാണ് ഉപയോഗിക്കുന്നത്. ബാരിഞ്ചേ (വാരുക) എന്ന പദം എന്തങ്കിലും വാരുകയല്ല, കൊയ്തിട്ട നെല്ല് വയലിൽ നിന്നും വാരി ജന്മിയുടെ വീട്ടിലെത്തിക്കുന്ന തൊഴിലിനെയാണ് കുറിക്കുന്നത്. നിപ്പുപണെ - അടിമപ്പണിക്കുള്ള കൂലിയാണ്. ഇവിടെ പണം എന്നതിനു ക്രയവിക്രയം ചെയ്യാനുള്ള കാശ് എന്നല്ല പണിയർക്ക് അർത്ഥം, ഒരു വർഷത്തേയ്ക്കുള്ള അടിമപ്പണിയുടെ മുൻകൂർ വിലയാണ്. വീട്ടിലു (വീട്ടിൽ) എന്ന പദം ഇവർ ഉപയോഗിക്കുന്നത് സ്വന്തം വീടിനെ കുറിക്കാനല്ല, ജൻമിയുടെ ഭവനത്തെ സൂചിപ്പിക്കാനാണ്, പാടി എന്നാണ് സ്വന്തം പുരയെ ഇവർ വിശേഷിപ്പിക്കുന്നത് തടെ - കഞ്ഞികുടിക്കാൻ വാഴപ്പോള ചതുരത്തിൽ കെട്ടുന്നത് അതിൽ ഇല വാട്ടിവെക്കും, അതിലാണ് കഞ്ഞിയൊഴിക്കുന്നത്. എന്തിനെയെങ്കിലും തടയാനുള്ളതല്ല ഇവർക്കു തടെ. ഇതുപോലെ ഓരോ മലയാളപദങ്ങളും ഗോത്രവിഭാഗത്തിലെ കുട്ടികൾക്ക് അന്യമായ അർത്ഥബോധമാണ് ഉണ്ടാക്കുക. കുട്ടികൾക്കു മാത്രമല്ല, മുതിർന്ന വരിലും അർത്ഥബോധം സൃഷ്ടിക്കൽ എളുപ്പമല്ലെന്നതിനുദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാൻ കഴിയും. മുമ്പ്, സാക്ഷരതാ യജ്ഞത്തിന്റെ കാലത്ത് ആദിവാസികളെ പഠിപ്പിക്കുമ്പോൾ പ്രേരക് മാരിലൊരാൾ ഇലയുടെ ചിത്രം കാണിച്ചുകൊണ്ട് ഇല എന്നു പറഞ്ഞുകൊടുത്തപ്പോൾ ആദിവാസികളിലൊരാൾ പറഞ്ഞത്രേ "ചപ്പിനാ പടം കാണിച്ചു കാഞ്ഞ് ഇലൈ പോലും". (ചപ്പിന്റെ പടം കാണിച്ചു തന്നു ഇതിന് ഇല എന്നാണണത്രേ പറയുന്നത്) ആദിവാസികൾ ഇല എന്നല്ല, ചപ്പ് എന്നാണു പറയാറ്. ആലിപ്പഴം അരിക്കല്ലാണ്. പഴം പൊളമാണ്. കുട്ടികൾ മക്കയാണ്. എഴുത്ത് ഒള്ളതായി ബെരിയാണ്. പൊതുസമൂഹം ഉപയോഗിക്കുന്ന പദങ്ങളല്ല പൊതുവെ ഗോത്രജനത വ്യവഹരിക്കുന്നത്. ഈ വ്യതിയാനം ഗോത്രവിഭാഗത്തിലെ കുട്ടികൾക്കു വിവരിച്ചു കൊടുത്തെങ്കിൽ മാത്രമേ അവരെ മലയാള ഭാഷാപഠനത്തിനു പ്രാപ്തരാക്കാൻ കഴിയുകയുള്ളൂ. ആദിവാസി ഭാഷകളുടെ മറ്റൊരു പ്രധാന സവിശേഷത പദാദിയിലെ സ്വനിമ മാറ്റമാണ്. വ – ബ, ശ – സ, ശ – ച, സ- ച ഇപ്രകാരമുള്ള സ്വനിമ മാറ്റം കാണാവുന്നതാണ്. വനം - ബനം, വാല് - ബാല്, സ്വാദ് - ചാദ്, വെള്ളം - ബൊള്ളം, സാധിക്കാ - ശാതിക്കാ, സമ്മാനം – ചമ്മാന ഇത്തരത്തിൽ പരസ്പരമുള്ള സ്വനിമ മാറ്റം സംഭവിക്കുന്നുണ്ട്. ഇതുപോലെ തന്നെയാണ് പദാദിയിൽ സ്വരം ചേർക്കുന്നതും. കല്ല് - കെല്ല്, കരി -കെരി സ്വനിമ വ്യതിയാനം വരുന്ന പദങ്ങളധികവും ആദിവാസികളുടേതല്ല, അവ ഏറെയും തൽഭവങ്ങളാണെന്നു കണാവുന്നതാണ്. ഇതിനു കാരണം പരിമിതമായ സ്വനിമങ്ങൾ മാത്രമാണ് ആദിവാസി ഭാഷകളിലുള്ളത്. 22 സ്വനിമങ്ങളാണ് പണിയ ഭാഷയിലുള്ളതെന്ന് പി സോമശേഖരൻ നായർ കണ്ടെത്തിയിട്ടുള്ളത്. മറ്റ് ആദിവാസി ഭാഷകളിലും ഇത്രത്തോളം സ്വനിമങ്ങളേ ഉള്ളൂ. പരിമിതമായ സ്വനിമങ്ങൾ ഉപയോഗിച്ച് അന്യഭാഷാപദങ്ങൾ തങ്ങളുടെ തനിമയിലേക്കു സ്വീകരിക്കുകയാണ് ഇവർ പൊതുവെ ചെയ്തിട്ടുള്ളത്. അതിനാലാണ് സ്വനിമ മാറ്റം സംഭവിച്ചിട്ടുള്ളത്. ഇത്തരം സാഹചര്യം തന്നെയാണ് പദാദിയിൽ ഏതെങ്കിലും സ്വരം ചേർക്കുന്നതിന്റേയും കാരണം. ഇങ്ങനെയുള്ള ഉച്ചാരണ സന്ദർഭങ്ങളിൽ ആദിവാസികൾ പരിഹാസത്തിന് ഇരയാവുന്നതാണ് പൊതുവെ കാണാൻ കഴിയുക. ക്ലാസ്സ് മുറിയിലാണെങ്കിലും സമൂഹമധ്യത്തിലാണെങ്കിലും ഇവരെ പരിഹസിക്കാനാണ് അധ്യാപകരും സമൂഹവും ഈ സ്വനിമവ്യതിയാനത്തെ ഉപയോഗപ്പെടുത്തിയിട്ടുള്ളത്. ടി. പത്മനാഭന്റെ 'ബാലൻ' എന്ന ചെറുകഥ അധ്യാപകൻ ആദിവാസിക്കുട്ടിയെ ഉച്ചാരണത്തിന്റെ പേരിൽ പരിഹസിക്കുന്നതിന് ഉദാഹരിക്കൻ കഴിയും. വനം എന്നതിനു ബനം എന്ന് എഴുതിയ കുട്ടിയെ പരിഹസിച്ചു ക്ലാസിനു വെളിയിലാക്കുന്ന അധ്യാപകന്റേത് കേവല പരിഹാസം മാത്രമല്ല, കുട്ടിയുടെ വിദ്യാഭ്യാസവും കൂടി ഇല്ലാതാക്കുന്ന തായാണ് കഥയിൽ ചിത്രീകരിച്ചിട്ടുള്ളത്. ഇതാണ് പച്ചയായ യാഥാർത്യവും. പൊതു സമൂഹം ആദിവാസികളുടെ ഉച്ചാരണഭേതങ്ങളെ പരിഹസിച്ചിട്ടുള്ളത് മറ്റൊരു രീതിയിലാണ്. തങ്ങളുടെ വീടുകളിൽ ക്ലോസറ്റുള്ള കക്കൂസും ട്യൂബ് ലൈറ്റും മറ്റടിസ്ഥാന സൗകര്യങ്ങളും വേണമെ ന്നാവശ്യപ്പെട്ടുകൊണ്ട് പണിയർ നടത്തിയ ഒരു പ്രകടനത്തിലെ മുദ്രാവാക്യം ഇങ്ങനെയായിരുന്നു: "ബടിബുളാക്കും പിഞ്ഞാണ കക്കൂച്ചും ഞങ്ങക്കും ബേണം ചർക്കാറെ" ഈ മുദ്രാവാക്യത്തെ പരിഹാസ്യമായി വയനാട്ടിൽ അവതരിപ്പിക്കാറുണ്ട്. മുമ്പൊക്കെ വയനാട്ടിലെ മിമിക്രി കലാകാര ന്മാരുടെ ഒരൈറ്റം ഇവരുടെ ഇത്തരം പദങ്ങളെ പരിഹസിക്കലായിരുന്നു. ഇങ്ങനെ പരിഹസിക്കപ്പെ ടേണ്ടതാണോ ആദിവാസിഭാഷകൾ? ഐക്യരാഷ്ട്രസഭയുടെ രാജ്യാന്തര മനുഷ്യാവകാശപ്രഖ്യാപനത്തിന്റെ ഒന്നാം വകുപ്പ് മനുഷ്യാവകാശങ്ങളെ ഇങ്ങനെ നിർവ്വചിച്ചിരിക്കുന്നു. "എല്ലാമനുഷ്യേരുടേയും അർഹതയായി കരുതെപ്പടുന്ന അടിസ്ഥാന അവകാശങ്ങളും സ്വാതന്ത്ര്യങ്ങളുമാണ് മനഷ്യാവകാശം എന്നറിയെപ്പെടുന്നത്. മനുഷ്യാവകാശങ്ങളായി പൊതുവേ കണക്കാക്കപ്പെടുന്നവയിൽ ജീവനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം, ആശയവിനിമയത്തിനുള്ള അവകാശം, നിയമത്തിനുമുമ്പിൽ തുല്യതക്കുള്ള അവകാശം തുടങ്ങിയ പൗരത്വ-രാഷ്ട്രീയ അവകാശങ്ങളും, സംസ്കാരത്തിൽ പങ്കുപറ്റാനുള്ളഅവകാശം, ഭക്ഷണത്തിനുള്ള അവകാശം, തൊഴിൽ ചെയ്യാനുള്ള അവകാശം, വിദ്യാഭ്യാസത്തിനുള്ള അവകാശം തുടങ്ങിയ സാമ്പത്തിക-സാംസാരിക അവകാശങ്ങളും ഉൾപ്പെടുന്നു. സാമൂഹ്യ നീതി നിഷേധിക്കാപ്പെടുമ്പോഴും, ജനാധിപത്യക്രമം പാലിക്ക പ്പെടാതിരിക്കുമ്പോഴും സ്വാതന്ത്ര്യം നിഷേധിക്കുമ്പോഴും ഇല്ലാതാവുന്നത് മനുഷ്യാവകാശങ്ങളാണ്. എല്ലാ മനുഷ്യജീവികളും സ്വാതന്ത്ര്യത്തിൽ ജനിച്ചവരും ഒരേ അവകാശങ്ങളും മഹത്വവും അർഹിക്കുന്നവരുമാണ്. ബുദ്ധിയും മനസാക്ഷിയുമുള്ള അവർ പരസ്പരം സാഹോദര്യത്തോടെ പെരുമാറണം" ഇവിടെ പരാമർശിക്കുന്ന മനുഷ്യാവകാശങ്ങളൊന്നും തന്നെ ആദിവാസികൾക്കു ലഭിക്കുന്നില്ല എന്നുള്ളതാണ്. മനുഷ്യാവകാശം വാഗ്ദാനം ചെയ്യുന്ന ആശയ വിനിമയത്തിനുള്ള അവകാശം പോലും ഇവർക്ക് നിഷേധിക്കപ്പെടുന്നു എന്നുള്ളതാണ്. എങ്ങനെയെന്നാൽ ആശയവിനിമയത്തിന് അന്യഭാഷയെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. പൊതു സമൂഹത്തോടു സംവദിക്കേണ്ടി വരുമ്പോൾ, തങ്ങൾക്കു സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾക്കു വേണ്ടി ഓഫീസുകൾ കയറി ഇറങ്ങുമ്പോൾ, സ്കൂളിൽ, അങ്ങനെ സ്വന്തം വീട്ടിലൊഴികെ മറ്റെല്ലായിടത്തും ആദിവാസികൾ അന്യഭാഷസംസാരിക്കാൻ നിർബന്ധിക്കക്കപ്പെടുന്നു എന്നതാണ് യാഥാർത്ഥ്യം. ഇത്തരമൊരു പ്രതിസന്ധി ഭാഷാന്യൂനപക്ഷങ്ങൾക്ക് അഭിമുഖീകരിക്കേണ്ടി വരുന്നില്ല. എന്തെന്നാൽ എല്ലാവിധ ഭരണഘടനാപമായ പരിഗണനയും അവർക്കു ലഭിക്കുന്നു എന്നുള്ളതാണ് കാരണം. ഇന്ത്യൻ ഭരണ ഘടന മൗലികാവകാശങ്ങൾ വിവരിക്കുമ്പോൾ സാംസ്കാരികവും വിദ്യാഭ്യാസ പരവുമായ അവകാശങ്ങൾ പറയുന്നിടത്ത് ഭരണഘടന ഭാഷാപരമായ ന്യൂനപക്ഷങ്ങളുടെ അവകാശവും അനുശാസിക്കുന്നു. അതിങ്ങനെയാണ് "ഭാരതത്തിന്റെ ഭൂപ്രദേശത്തോ അതിന്റെ ഏതെങ്കിലും ഭാഗത്തോ താമസിച്ചുവരുന്ന പൗരന്മാരിൽ ഭിന്നമായ ഒരു ഭാഷയോ, ലിപിയോ സംസ്കാരമോ സ്വന്തമായുള്ള ഏതൊരു വിഭാഗത്തിനും അത് സംരക്ഷിക്കുന്നതിന് അവകാശം ഉണ്ടായിരിക്കുന്നതാണ്". മറ്റൊന്ന് "ഒരു മുൻസിപ്പൽ ടൗണിലോ, അതല്ലാത്ത പ്രദേശത്തോ 15 ശതമാനം ആളുകൾ വ്യത്യസ്ഥമായ മാതൃഭാഷ ഉപയോഗിക്കുന്നുണ്ടങ്കിൽ ആ പ്രദേശത്തെ ഭാഷാന്യൂനപക്ഷ പ്രദേശമായി കണക്കാക്കണമെന്നാണ് നിലവിലുള്ള നിയമം" വയനാട്, പാലക്കാട്, ഇടുക്കി, തിരുവനന്തപുരം, കാസർഗോഡ് ജില്ലകളിൽ ഭാഷാ ന്യൂനപക്ഷങ്ങൾക്കുവേണ്ടി തമിഴ്, കന്നട മീഡിയം സ്കൂളുകളുണ്ട്. പക്ഷേ കേരളത്തിലെവിടയും ആദിവാസിഭാഷ മാധ്യമായി സ്വീകരിച്ചിട്ടുള്ള ഒരു സ്കൂൾ പോലുമില്ല. ആദിവാസി പഞ്ചായത്തായി പ്രഖ്യാപിച്ചിട്ടുള്ള ഇടുക്കി ജില്ലയിലെ ഇടമലക്കുടി പഞ്ചായത്തിലോ ആദിവാസി മേഖലകളായ അട്ടപ്പാടി, ഇടുക്കി, വയനാട് എന്നിവിടങ്ങളിൽ ഒരിടത്തുപോലും ആദിവാസി ഭാഷകളിൽ പഠിപ്പിക്കുന്ന വിദ്യാലയങ്ങളില്ല. കേരളത്തിലെ ജനസംഖ്യയുടെ 1.45 ശതമാനം അതായത് 484839ആണ് ആദിവാസി ജനസംഖ്യ. ഇവരിൽ സാക്ഷരരായവർ 75.8 ശതമാനമാണ്. ഏറ്റവും കൂടുതൽ ആദിവാസികൾ അധിവസിക്കുന്ന വയനാട്ടിലെ ആദിവാസി ജനസംഖ്യ 151443. മൊത്തം ജനസംഖ്യയുടെ 18.53 ശതമാനമാണിത്. അതേ സന്ദർഭത്തിൽ ഇവിടുത്തെ ഭാഷാന്യൂനപക്ഷങ്ങളുടെ എണ്ണം ഒരുശതമാനത്തിൽ താഴെയാണ്. എങ്കിലും അവർക്കായി തമിഴ് മീഡിയം സ്കൂളുകളുണ്ട്. അപ്പോൾ ഒരു കാര്യം ഉറപ്പിക്കാം, എണ്ണമല്ല മറ്റുചില താൽപര്യങ്ങളാണ് ഗോത്രവിദ്യാർത്ഥികളെ നിർബന്ധിച്ചു മലയാളം പഠിപ്പിക്കുന്നതിനു പിന്നിലെ രാഷ്ട്രീയമെന്ന്. വള്ളത്തോളിന്റെ എന്റെ ഭാഷ എന്ന കവിതയെ മുൻനിർത്തിയാണ് നാം പലപ്പോഴും മാതൃഭാഷയെ നിർവ്വചിക്കാറുള്ളത്.

മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ
മർത്ത്യന്നു പെറ്റമ്മ തൻ ഭാഷതാൻ
പഠനമാധ്യമം എന്തായിരിക്കണമെന്ന് ഈ കവിത ഓർമ്മപ്പെടുത്തുന്നതിങ്ങനെയാണ്.
ഏതൊരു കാവ്യവുമേതൊരുശാസ്ത്രവും
ഏതൊരു വേദവുമേതൊരാൾക്കും
ഹൃത്തിൽ പതിയേണമെങ്കിൽ സ്വഭാഷതൻ
 വൿത്രത്തിൽ നിന്നുതാൻ കേൾക്കവേണം.

പഠന മാധ്യമം മാതൃഭാഷയിലായിരിക്കണമെന്ന ആധുനികമായ കാഴ്ചപ്പാടിനു തുല്യമാണ് വള്ളത്തോൾ മുന്നോട്ടുവയ്ക്കുന്ന ആശയവും. ശാസ്ത്രമായാലും സാഹിത്യമാണെങ്കിലും തത്വചിന്ത യാണെങ്കിലും ആശയഹ്രഹണത്തിന് അത് മാതൃഭാഷയിൽത്തന്നെ പഠിക്കണമെന്നാണ് കവിത ഓർമ്മപ്പെടുത്തുന്നത്. വിദ്യാഭ്യാസ അവകാശം നടപ്പാക്കുന്നതിന്റെ ഭാഗമായി എട്ടാം ക്ലാസ് വരെയുള്ള എല്ലാ സ്കൂളുകളിലും പഠന മാധ്യമം മാതൃഭാഷയാക്കേണ്ടതാണ്. എന്നാണ് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ നിയമം അനുശാസിക്കുന്നത്. അതായത് അധ്യാപകന്റെ വിനിമയഭാഷയല്ല കുട്ടികളുടെ വ്യവഹാര ഭാഷയായിരിക്കണം സ്കൂളുകളിലെ പഠന മാധ്യമം എന്നാണ് വിദ്യാഭ്യാസ അവകാശ നിയമം ഉറപ്പു നൽകുന്നത്. ഇത്രത്തോളം അവകാശം കുട്ടികൾക്കു വിദ്യാഭ്യാസനിയമം നൽകു മ്പോഴാണ് ഗോത്രവിദ്യാർത്ഥികൾ മാതൃഭാഷയല്ലാത്ത മലയാള മാധ്യമത്തിൽ പഠിക്കാൻ നിർബന്ധിക്കപ്പെടുന്നത്. അതിലുപരി ഈ വിഭാഗം വിദ്യാർത്ഥികൾക്ക് അവകാശങ്ങൾ ഇല്ലാ എന്നുള്ളതാണ് യാഥാർത്ഥ്യം.ഇവിടെയാണ് മനുഷ്യാവകാശ ധ്വംസനം നടക്കുന്നത്. മനുഷ്യാവകാശധ്വംസനം "മനഷ്യാവകാശധ്വംസനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഏതെങ്കിലും അടിസ്ഥാന പരരമായ മാനുഷിക പരിഗണന ആർക്കെങ്കിലും ലഭ്യമാകാതെ പോകുന്ന അവസ്ഥയെയാണ്". ഇത് 11 ഇനങ്ങളായി ഐക്യരാഷ്ട്രസഭ നിർവ്വചിച്ചിട്ടുണ്ട്. അതിൽ രണ്ടെണ്ണം മാത്രം ഇവിടെ പരാമർശിക്കുന്നു. 1.ഏതെങ്കിലും ഒരു പ്രത്യേക മതത്തിലോ, ജാതിയിലോ, വിഭാഗത്തിലോ ഉൾപ്പെട്ട ഒരാൾക്ക്, ഒരു സാധാരണ പൗരനു ലഭിക്കേണ്ടതായ പരിഗണനകളിൽ ഏതെങ്കിലും ഒന്നെങ്കിലും ലഭിക്കാത്ത അവസ്ഥ 2.വിദ്യാഭ്യാസം നിഷേധിക്കപ്പെടുക സാധാരണ പൗരന് ലഭിക്കുന്ന പരിഗണനകളിൽ പ്രധാനപ്പെട്ട ഒന്നാണ് മാതൃഭാഷ സംസാരിക്കാനും മാതൃഭാഷയിൽ പഠനം നടത്താനുമുള്ള അവകാശം. മാതൃഭാഷയിൽ ആദിവാസികൾ സംസാരിക്കുന്നത് അവരുടെ കുടികളിൽ അവരുടെ കൂട്ടായ്മയിൽ മാത്രമാണ്. പൊതുസമൂഹത്തോട് സംവദിക്കുന്നത് മലയാളത്തിലാണ്. ഇതിന്റെ മറ്റൊരു വശമാണ് വിദ്യാഭ്യാസം നിഷേധിക്കുന്നത്. പ്രായോഗികതലത്തിൽ ഒരു ആദിവാസിക്കുട്ടിക്കുപോലും വിദ്യാഭ്യാസം നിഷേധിക്കുന്നില്ലെന്നു പറയാം. വിദ്യാഭ്യാസവകുപ്പിന്റെ രേഖകൾ പ്രകാരം അഞ്ചുവയസ്സു കഴിയുന്ന എല്ലാ കുട്ടികളും സ്കൂളിൽ ചേരുന്നു. കുറേക്കാലം അവർ ക്ലാസുകളിൽ ഇരിക്കുന്നു പിന്നെ പതുക്കെ പഠനം നിർത്തുന്നു. മലയാളവുമായി ബന്ധം സ്ഥാപിക്കാൻ കഴിയുന്നവർ മാത്രം പഠനം പൂർത്തിയാക്കുന്നു. ഉന്നത വിദ്യാഭ്യാസം നേടുന്നവർ ആദിവാസി സമൂഹത്തിൽ വളരെ കുറവാണെന്നുകാണാം. മാതൃഭാഷയിൽ പഠിക്കാൻകഴിയാത്തതാണ് വലിയൊരളവോളം ഇതിന്റെ കാരണം. ഇവിടെ മാതൃഭാഷയുടെ നിഷേധവും വിദ്യാഭ്യാസം നിഷേധിക്കുന്നതും ഒന്നുതന്നെ എന്നുപറയാം. കാരണം ലോകബോധത്തെ രൂപപ്പെടുത്തുന്നത് മാതൃഭാഷയാണ്. ലോകബോധത്തിന്റെ വളർച്ച തിരിച്ചറിയപ്പെടുന്നതും ആവിഷ്കരിക്കുന്നതും മാതൃഭാഷയിലൂടെയാണ്. ചിന്തയുടെമാധ്യമം, അപഗ്രഥനത്തിന്റെമാധ്യമം എന്നൊക്കെ വിശേഷിപ്പിക്കുന്നത് മാതൃഭാഷയെ ആണ്. ചിന്തിച്ചും അപഗ്രഥിച്ചുമാണ് പുതിയ ആശയങ്ങൾ രൂപപ്പെടുത്തുന്നത്. മാതൃഭാഷയിലല്ലാതെ പഠിക്കേണ്ടിവരുന്നതുകൊണ്ടാണ് ചിന്താശേഷിയും പ്രതികരണവും കുറഞ്ഞവരായി ഇവർ മാറുന്നത്. അതുകൊണ്ടുതന്നെ ഭൂരിപക്ഷത്തിനും അവർ നേടുന്ന വിദ്യാഭ്യാസം കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാവുന്നില്ല എന്നതാണ് വസ്തുത. ഇക്കാരണം കൊണ്ടാണ് ഭാഷാതലത്തിൽ മനുഷ്യാവകാശധ്വംസനം ആദിവാസികൾക്കിടയിൽ നടക്കുന്നു എന്നു പറയേണ്ടിവരുന്നത്. സ്കൂളുകളിൽ, ഗോത്രവിദ്യാർത്ഥികളെ അവരുടെ മാതൃഭാഷകളിൽ പഠിപ്പിക്കാനുള്ള നടപടികളാണ് ഉണ്ടാകേണ്ടത്. ഒരിക്കലും ക്ലാസ്സ് മുറികളിൽ അതിനുള്ള യാതൊരു ശ്രമവും നടക്കുന്നില്ലെന്നു മാത്രമല്ല, മലയാളം മനസ്സിലാകാത്ത ഗോത്ര വിദ്യാർത്ഥികളെ പരിഹസിക്കാനാണ് പലപ്പോഴും അധ്യാപകർ മുതിരാറ്. മനസിലാകാത്ത ഭാഷാലോകവും പരിഹാസവുമാണ് ക്ലാസ് മുറികളിൽ ഗോത്രവിദ്യാർത്ഥികളുടെ ഒറ്റപ്പെടലിന്റേയും തുടർന്നുള്ള കൊഴിഞ്ഞുപോക്കിന്റെയും യഥാർത്ഥ കാരണം. കഴിഞ്ഞവർഷം വയനാടു ജില്ലയിൽ കൊഴിഞ്ഞു പോയ കുട്ടികളുടെ എണ്ണം SSAയുടെ കണക്ക് പ്രകാരം 1185 അണ്. ദേശീയ തലത്തിൽ കൊഴിഞ്ഞുപോക്കിന്റെ കണക്ക് ഇങ്ങനെയാണ്. ഒന്നാം ക്ലാസിൽ പ്രവേശനം നേടുന്ന 100 കുട്ടികളിൽ പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കുന്നത് 13.9 ശതമാനം മാത്രമാണ്. കേരളത്തിൽ 50 ശതമാനത്തിനു മുകളിൽ കുട്ടികൾ +2പഠനം പൂർത്തിയാക്കുന്നുണ്ടെന്നു പറയാം. ഇത്തരം കൊഴിഞ്ഞുപോക്കിനു പരിഹാരം കാണണമെങ്കിൽ ആദിവാസി സംസ്കാരവും കലകളും സാഹിത്യവും ഭാഷയും ക്ലാസ് മുറികളിലെങ്കിലും അവഗണിക്കപ്പെടുന്നില്ലെന്നും ആക്ഷേപത്തിനിരയാകുന്നില്ലെന്നും ഉറപ്പുണ്ടായാൽ മതി. അതിനു മുൻകൈയ്യെടുക്കേണ്ടവർ അധ്യാപകർ തന്നെയാണ്. ആദിവാസിക്കഥകളും പാട്ടുകളും ഭാഷയും ക്സാസ് മുറിയിൽ മുഴങ്ങുമ്പോൾ തന്റേതായ ഇടം ഉപേക്ഷിച്ചോടിപ്പോകാൻ ഒരു ഗോത്രവിദ്യാർത്ഥിയ്ക്കും കഴിയില്ല. അതിനുള്ള സാഹചര്യമാണ് ഗോത്രവിദ്യാർത്ഥികൾക്കായി ഒരുക്കേണ്ടത്. ആദിവാസി കുട്ടികൾക്കായി മാത്രം നടത്തുന്ന MRS സ്കൂളുകളിൽ പോലും അവിടുത്തെ വിദ്യാർത്ഥികളുടെ ഭാഷയിലല്ല പഠിപ്പിക്കുന്നത്. പകരം അധ്യാപകന്റെ ഭാഷയിലാണ്. കുറഞ്ഞത് പ്രൈമറി തലത്തിലെങ്കിലും ഗോത്രവിദ്യാർത്ഥികളെ അവരുടെ ഭാഷയിൽ പഠിപ്പിക്കാനുള്ള സർക്കാർ തീരുമാനം ഉണ്ടാകണം. എങ്കിലെ ആദിവാസി ക്ഷേമത്തിനായി മുടക്കുന്ന കോടികൾകൊണ്ട് അവർക്കു പ്രയോജനം ഉണ്ടാവുകയുള്ളു. ഈയൊരു ഭാരിച്ച ഉത്തരവാദിത്വം ഏറ്റെടുത്ത് വിജയിപ്പിക്കാനുള്ള സന്മനസ് ഗോത്രബന്ധു അധ്യാപകർ പ്രകടിപ്പിച്ചാൽ മാത്രമേ ഗോത്രബന്ധു എന്ന് അവരെ വിശേഷിപ്പിക്കാൻ കഴിയൂ.

ആദിവാസിക്കഥകൾ

കാണി കഥകൾ

കാണിക്കാരുടെ ഇടയിൽ പലവിധത്തിലുള്ള പഴങ്കഥകൾ നിലവിലുണ്ട്. ഇത്തരം കഥകളിലെല്ലാം ഇവർ അടിയുറച്ചു വിശ്വസിക്കുന്നു. കാണിക്കാരിൽ പ്രായംചെന്ന സ്ത്രീകളാണ് കഥകൾ പറയുന്നതിൽ താല്പര്യം കാണിക്കാറ്.കൊച്ചുകുട്ടികൾക്കു ഇക്കാലത്തും പ്രായമായവർ കഥകൾ പറഞ്ുകൊടുക്കാറുണ്ട്. രസകരമായ രീതിയിൽ എഴുത്തും വായനയുമറിയാത്ത മുത്തശ്ശിമാർ കഥപറഞ്ഞുകൊടുക്കുന്നതു കേൾക്കാൻ രസമാണ്. ഈ ഗോത്രത്തിനുപുറത്തുള്ളവർക്ക് ഇവരുടെ ഭാഷ മനസിലാവണമെന്നില്ല. തമിഴും മലയാളവും ഇടകലർത്തി നീട്ടിയും കുറുക്കിയുമുള്ള ഇവരുടെ സംസാരം മനസ്സിലാക്കാൻ മറ്റുള്ളവർക്കു പ്രയാസമാണ്. ഇവരുടെ കഥകളോരോന്നും ജീവിതവുമായി ബന്ധപ്പെട്ടതാണ്. പുറംലോകത്തിന് അറിയാത്ത അനവധികഥകൾ ഇവർക്കിടയിലുണ്ട്. മൺപിള്ളദൈവം, കുഞ്ഞനിയൻകഥ, കിടാരവും പണവും, നെടുവിളിയൻ(ഗരുഡൻ)കഥ, പരശുകഥ തുടങ്ങിയവയാണ് പ്രധാന കഥകൾ

1 മൺപിള്ളദൈവം കഥ

ഒരു കാണി മുത്തിക്കു ജനിച്ചവനാണ് മൺപിള്ള എന്ന പേരിൽ അറിയപ്പെടുന്ന ഈ പുത്രൻ. ഈ കുഞ്ഞു പിറന്നതുമുതൽ ആ കുടുംബത്തിന് ഐശ്വര്യത്തിൻറെ ദിനങ്ങളായിരുന്നു. ഇന്നുകീണുന്നവനല്ല നാളെ കാണുന്നത്. ആ വിധത്തിലായിരുന്നു അവൻറെ വളർച്ച. ദൈവാവതാരമുള്ള ഈ കുട്ടി അവൻറെ മൂത്ത നാലു ചേട്ടൻമാരെക്കാളും സമർത്ഥനായിരുന്നു. ഒരിക്കൽ അഞ്ചു പുത്രൻമാരും ഒരുമിച്ച് ഒരു പാറമടയിൽ നിന്നുകൊണ്ട് കുളിക്കുകയായിരുന്നു. പിടിച്ചാൽ പിടിമുറ്റാത്ത, കയറിയാൽ ഇറങ്ങാൻ കഴിയാത്ത പാറയുടെ ചുവട്ടിലാണ് ഇവർ കുളിച്ചിരുന്നത്. ഈ അഞ്ചു സഹോദരരൻമാരും വെറുതെ രസത്തിനായി പാറയിൽ കയറി. പാറയുടെ പകുതി കയറിയശേഷം മൺപിള്ള ഒഴികെയുള്ളവർ ഇറങ്ങിപ്പോന്നു. മൺപിള്ള പാറയുടെ മുകളിൽക്കയറി മറഞ്ഞു. സഹോദരങ്ഹൾ അവനെ കാണാതെ വെമ്പൽകൊണ്ടു. അപ്പോൾ പാറയുടെ ഒരു വശത്ത് മൺപിള്ളയുടെ ഒരു കൈ കാണുന്നു. അപ്പോൾ ചേട്ടൻമാർ അവനെ വിളിച്ചു. എന്നാൽ അവനെ പൂർണ്ണമായി കാണാൻ കഴിയുന്നില്ല. ചേട്ടൻമാർ അവെയോർ്തു ദുഃഖിച്ചു. അപ്പോൾ മൺപിള്ളയുടെ ശബ്ദം പാറമടയിൽനിന്നും കേൾക്കായി. നിങ്ങൾക്ക് എന്നെ പൂർണ്ണമായി കാണാൻ കഴിയില്ല, കാണണമെന്ന് ആഗ്രഹിക്കുന്നവർ എന്നെ മനസിൽ ധ്യാനിച്ച് പന്ത്രണ്ടു വർഷത്തിലൊരിക്കൽ പടുക്ക സമർപ്പിച്ചാൽ മതി. അതും കൈകാണുമ്പോൾ ഉടൽ കാണികക്ാൻ കഴിയില്ല, അങ്ങനെ ശരീരത്തിൻറെ ഓരോ ഭാഗംമാത്രമേ കാണാൻ കഴിയു. ഈ ആചാരത്തിൽ ഇന്നുപം ചില കാണിക്കാർ വിശ്വസിക്കുന്നു.

കിടാരവും പണവും

കാണിക്കാർ വിശ്വസിക്കുന്ന പുരാതന കഥയാണിത്. പണ്ടുകാലത്ത് നമ്മുടെ രാജ്യത്തു ദാരിദ്ര്യം ഉണ്ടഡായിരുന്നില്ല. ഇന്നത്തെപ്പോലെ ജനങ്ങൾ ഒന്നിനും ബുദ്ധിമുട്ടുന്നുണ്ടായിരുന്നില്ല. സ്വർണ്ണവും പണവും ആർക്കും വേണ്ടാത്ത കാലമായിരുന്നു അത്. സ്വർണ്ണവും പണവും ഉരുളിയിലും കിടാരങ്ഹളിലും മറ്റും നിക്ഷേപിച്ച് കുഴിച്ചുമൂടുമായിരുന്നു. കുഴിച്ചുമൂടുന്ന ഇടം ഭദ്രമായി സൂക്ഷിച്ചരുന്നു. കാലം കടന്നുപോകുമ്പോൾ കുഴിച്ചിടുന്നവർ ഇത് എടുക്കാൻ മറന്നുപോകും. കാരണം ഇന്നത്തെപ്പോലെ സ്വർണ്ണത്തിനും പണത്തിനും പ്രാധാന്യം ഉണ്ടായിരുന്നില്ല. . എന്നാൽ സ്വർണ്ണം ഐശ്വര്യത്തിൻറെ പ്രതീകമാണ്, മഹാലക്ഷ്മിയാണ്. അതിനാൽ അതിനെ കാത്തുസൂക്ഷിക്കാൻ മലദൈവങ്ങൾ കാവൽനിൽക്കും. സമയമാകുമ്പോൾ അത് എത്തേണ്ടടത്ത് എത്തിക്കും. ഒരിക്കൽ ഒരു ഉരുൾപൊട്ടൽ ഉണ്ടായപ്പോൾ കാണിക്കാർ കുഴിച്ചിട്ടിരുന്ന സ്വർണ്ണവും പണവുമെല്ലാം ഒഴുകി പത്മനാഭസ്വാമി ക്ഷേത്രത്തിൽ (പാൽക്കടൽ) എത്തിയത്രേ. ഇന്നും ഉരുൾപൊട്ടൽ, ഭൂമികുലുക്കം ഇതെല്ലാം ഉണ്ടാകുന്നത് ഈ കിടാരവും പണവും പത്മനാഭസ്വാമി ക്ഷേത്രത്തിൽ എത്തിക്കാൻ വേണ്ടിയാണ്. ഈ വിശ്വാസം കാണിക്കാർ ഇന്നും പുലർത്തുന്നു.

പരശുകഥ

പണ്ട് പരശു എന്ന കാണിയരയന് രങ്കൻ, രമണ്ൻ, അയ്യപ്പൻ എന്നീ മൂന്ന് പുത്രൻമാർ ഉണ്ടായിരുന്നു. രാത്രികാലങ്ങളിൽ ഗ്രാമപ്രദേശങ്ങലിൽ രാപ്പാട്ട് പാടി വീടുകളിൽനിന്നും കിട്ടുന്ന രൂപയും ധാ3ന്യങ്ങളുംകൊണ്ടായിരുന്നു അവർ ഉപജീവനം നടത്തിയിരുന്നത്. ഉടുക്കും പറയും കൊട്ടി ഈണത്തിൽ ഇവർ പാടും. ഇന്തിരോടും പള്ളി ഇരിന്ടാർ കുള പള്ളി നാരായണ പള്ളി നാന്മുഖനെ ദീനവും ദുരിതവും തീരുവാനെന്നും. ഉപ്പോടെ മുളകോടെ വാരിതാ മാതാവെ ചുക്കും ചൊറിയും മാറുമേ മാതാവെ ഇങ്ങനെ രാത്രിയിൽ ഭ്രമിപ്പിക്കുന്ന ഈണം കേൾക്കുമ്പോൾ ഗ്രാമവാസികൾ ഇവർക്ക് രൂപയും ധാന്യങ്ങളും കൊടുക്കും. ഇവരിൽ നന്നായി പാടുന്നത് ഇളയ മകനായ അയ്യപ്പനാണ്. ഈണത്തിലും താളത്തിലും പാട്ടുപാടി രാവിനെ സ്വർഗ്ഗമാക്കി മാറ്റുന്ന വിധത്തിലാണ് അയ്യപ്പൻ പാടുന്നത്. ഗ്രാമവാസികൾക്ക് അയ്യപ്പനോടാണ് കൂടുതൽ താൽപര്യം ഉള്ളത്. ഇതിൽ അസൂയാലക്കളായ ചേട്ടൻമാരുടെ മനസിൽ പകയുടെ നാമ്പ് വളരാൻ തുടങ്ങി. ഓരോ ദിനങ്ഹൾ കഴിയുന്തോറും അവർ അയ്യപ്പനെ വെറുത്തുകൊണ്ടിരുന്നു. എന്നാൽ ഇതൊന്നും പാവമായ അയ്യപ്പനും അച്ഛനും അറിഞ്ഞിരുന്നില്ല. ഗ്രാമവാസികൾ തങ്ങളെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യണമെങ്കിൽ അയ്യപ്പൻ ഇല്ലാതാകണമെന്ന് ചേട്ടൻമാർ ഗൂഡാലോചന നടത്തി. അയ്യപ്പനെ കൊല്ലാനായി അവർ വഴിയോരത്ത് ഒരു കുഴിയുണ്ടാക്കുകയും അതിൽ് ഇരുമ്പാണി കുത്തനെ നിർത്തുകയും ചെയ്തു. അന്നും പതിവുപോലെ ഇവ് രാപ്പാട്ടു പാടി മടങ്ങി കുഴിയുടെ അടുത്തെത്തിയപ്പോൾ ചേട്ടൻമാർ ചൂട്ട് അണച്ചുകളഞ്ഞു. ആദ്യം കുഴിയിൽ വീണത് അച്ചനായിരുന്നു. അച്ഛനെ പിടിക്കാൻ ശ്രമിച്ച അയ്യപ്പനും കുഴിയിൽ വീണു മരിച്ചു. രങ്കനും രമണനും മുമ്പോട്ടു നടന്നു. എന്നാൽ മലദേവൻ ശക്തിയാർജിച്ചു. മൂർഖൻപാമ്പ് ഇവരെ കൊത്തി വീഴ്ത്തി. മരണ ഭീതിയോടെ രങ്കനും രമണനും പിടയുമ്പോൾ അടുത്തുള്ള മരത്തിലിരുന്ന് പരശുവിൻറേയും അയ്യപ്പൻറേയും ആത്മാക്കൾ ചോദിച്ചു കുഴി വെട്ടിയോടാ. ഇന്നും രാത്രി കാലങ്ഹളിൽ ഈ പക്ഷിയുടെ ശബ്ദം കേളഅക്കാറുണ്ട്.

നെടിവിളിയൻ (ഗരുഡൻ കഥ)

ഒരിടത്ത് രണ്ട് അരയമക്കൾ ഉണ്ടായിരുന്നു. ഇവർക്ക് ഇരുവർക്കുംകൂടി ഒരു ഭാര്യയാണ് ഉണ്ടായിരുന്നത്. ഇതിൽ മൂത്തയാൾക്ക് അനുജനോട് വെറുപ്പായിരുന്നു. ഒരിക്കൽ നായാട്ടിനായി രണ്ട് അരയമക്കളുംകൂടി കാട്ടിലേക്കു പോയി. അവർ കാട്ടിൽ അലഞ്ഞുനടക്കുമ്പോൾ ഒരു പടുകൂറ്റൻ ആഞ്ഞിലിമരം കണ്ടു. ചക്ക പഴുത്തു കിടക്കുന്നതു കണ്ടപ്പോൾ കാട്ടുകമ്പ് വെട്ടി ഏണിപോലെ വെച്ചുകെട്ടി മരത്തിൽ ചാരിവെച്ച് കയറി. വലിയ പഴങ്ങളുള്ള കമ്പിൽ ചേട്ടൻ കയറി. ചെറിയ പഴങ്ഹളുള്ള കമ്പിൽ അനുജനും കയറി. പഴങ്ങൾ തിന്നു വയറുനിറഞ്പ്പോൾ ചേട്ടൻ ഇറങ്ങി ഏണി എടുത്തു മാറ്റുകയും ചെയ്തു. അനുജൻ ഇറങ്ങാൻ നോക്കുമ്പോൾ ഏണി കാണുന്നില്ല. പിടിച്ചാൽ പിടിപറ്റാത്ത മരത്തിൽനിന്ന് ഇറങ്ങാൻ കഴിയാതെ അനുജൻ ചേട്ടച്ചാ നീ എന്നെ പറ്രിച്ചോ എന്ന് വിളിച്ചു കരഞ്ഞു. ഈ കരച്ചിൽ കേട്ട് ദയാലുക്കളായ പക്ഷികൾ പറന്നുവന്ന് അവരുടെ ചിറകിൽനിന്നും ഓരോ തൂവൽ കൊടുത്തു. അരയമകൻ തൂവലുകൾ ആഞ്ഞിൽക്കറകൊമ്ട് ശരീരത്തിൽ വച്ചു പിടിപ്പിച്ചു. അങ്ങനെ പറന്നു പോകുകയും ചെയ്തു. ഇന്ന് ഗരുഡൻ എന്ന പക്ഷി കാണിക്കാരൻ ആണെന്നാണ് മലയമക്കൾ വിശ്വസിക്കുന്നത്. ഇന്നും വനാന്തരങ്ഹളിൽ മുഴങ്ങിക്കേൾക്കുന്ന ഗരുഡൻറെ ശബ്ദം വളരെ പ്രാധാന്യമുള്ളതാണ് ഈ ശബ്ദം കേൾ്കുമ്പോൾ കിടന്നുറങ്ങുന്ന ആളുകൾ ചരിഞ്ഞുകിടക്കാണ്ട്. കുഞ്ഞുങ്ങളെ ആളുകൾ ചരിച്ചുകിടത്താറുണ്ട്. ഈ പക്ഷി വിളിക്കുമ്പോൾ മലർന്നു കിടക്കാൻ പാടില്ല. നെഞ്ചുവേദന ഉണ്ടാകുമെന്ന് കാണിക്കാർ വിശ്വസിക്കുന്നു.

അട്ടപ്പാടി കുറുമ്പരുടെ കഥകൾ

അട്ടപ്പാടി കുറുമ്പ കതെ

പൻറ്യണ്ണ കാടുകെത്ത് കാത് കുള്ളണ്ണാനു മെല്ലെ മെല്ലെ കല്ലുരുട്ടി നടക്കത്. കാട്ട് വല എടുക്കുവാനൊട്ട സെല്ലട്ടൊ. നാഗ്ന് തൊടുതി കാട് കെത്ത്റേ. പൻറികാടു പണി എടുക്കാത്. കാടുക്ക് പൊയി കാടൊട്ട്ക്ക് റായി വെതക്കാത്. പൻറ്യണ്ണ കെത്താ വേലെ കെത്തിവന്ത കാളറായി പിട്ട് കാങ്കെ സൊപ്പു. കുള്ളണ്ണാനുക്ക് പരിപ്പുസാറ് അരിസോറു കല്ലുരുക്കി വരുവാന്ക്ക്. കാട് കെത്തിതീന്ത് തണ്ണ്യാടി പോന രണ്ടാള് നീരാടിപ്പോയി ഒൻറാൾക ഉരാലെ നെക്കെട്ടിന ഉരാലിനെ കെട്ടി മടുക്ക് ഇറാങ്കിന വസത്തെ. കുള്ളണ്ണ ഏട്ടി ഏറിനാൻ. ഏട്ടി ഏറീന്തായി ആളിനെ കൂട്ടി വന്തെ. കറി അമത്ത് ഊതക്ക് വരു കാട്ടി കുള്ളണ്ണു സൊല്ലി വരാത്. ബാലെ ബാലെ വെയിലെ പാത്ത് വാ കുള്ളണ്ണ കറിനെ നൊമ്പി വാ.

മുഡുഗ കതെ

ഒരു അവ്വോക്ക് എട്ട് മക്ക കളര്. അതില് ഏള് അണ്ണലാമാതങ്കേവ് കാടുക്ക് ഫോനാര്. അന്ത്യേ മാവ ഫകക്ക് ഫോനാര്. തിങ്കാങ്ക് തിത്ത് തണ്ണി കുടിത്ത് വന്താര്. പിന്നെ കാടുക്ക് ഫോയിര്. ഞതെങ്കെ വന്ത് മാവ ഫക കേട്ടോ. അക്കളെ അന്യേല അണ്ണനിക്ക് അങ്ങിനെ വെത്ത്ത് എമ്മ തൊട്ട നശിപ്പിനേര്. എന്ന് ശൊന്നാര്. ഫിന്നെ മാവറ ഫകക്ക് താങേകെ ഫോന ഫോയി മാവ ഫാകട്ടി ഐ മരമണ്ടെലി ഇരിക്കാലെ. അപ്പ അതിലി തങ്കത്ര് ഇര്ത്രാ. ഫഗാ അലഗഗെ ഇല്ലെ. ഐ മരത്തില് ഒര് ഫാമ്പ് ഇരിന്താറ്. അത്ന്നാ കേട്ടോ അക്കളെ ഫാമ്പ് നീ എനാക്ക് എച്ചെ ആവൊ. എന്ത് ശൊല്ലിത്ത്. അക്കളെ അവ ഒരു ഫെണ്ട് അറോന്ത. അക്കളെ ഫാമ്പ് ശരി എന്ത് ഫഗാ കൊട്ടുശി കൊടുത്തിത്. ഫിന്നെ കൂരെക്കെ വന്ത് ഊറാങ്കിനാ. അത്രാലി താനെ ഫാമ്പ് അവളുക്കെ വത്ര്. വത്ര് ഫാമ്പ് ശുരതി എട്ത്ത് ഫോത്ത്. അളെ ല്യ ശടാങ്കരമ മടുക്കി എക്കിനാ. ഫാമ്പ് ഫത്രി കറി എടുരത് ബത്ര് കൊടുത്ത്. ഐ നേരത്ത തീറ്റി അതാത്ത് അവ്വെഗെ ഒരു മാസകളി കാട്ടി അവ ബെറ് ആനാ. എന്ത്ത്ത് ആളെനച്ച അരുമാസക്ക് വരമാട്ടെ എന്ത് ശൊല്ലി ഫോട് ശാപാരിക്ക ഫോനാ. അക്കളെ അവനൊ അവളുത് എളു അണ്ണാലാ ഫോയി കെട്ടി ബത്രാറ്. അവ അണ്ണലാ കരെലി നൂറ് മൂട്ടെ എടുത്താ. അവളുത് തൊണ്ണു നൂറ്റമ്പത് മൂട്ടനാ അണ്ണാലാ ബർത്ത് എക്കിനാര്. ഒരു മൂട്ടെ എവ്വേക്കോ ഫറന്ത് ഫോത്താ. ഫോയി ഒരു കല്ലുകളെ ഫുക്കുത്ത്. ആറുമാസ കളിത്ര്. ഫാമ്പ് വന്ത് അളെന്ന വന്ത് ഫാത്ത്ത്. അക്കളെ തന്ന ഫെണ്ട് കാണെ. അക്കളെ ഫാമ്പ് തന്ന് മച്ചാലെകരക്കെ ഫോക്ക.് ഫോയിക്കേക്കാട്ടി അവണാ ആളാനാച്ചോനാ ഉങ്ക്യവിട്ട് തണ്ണിക്ക് ഫോനാ. അക്കളെ അണ്ണാല ആളെക്ക് വിറെയെട്ടി തീ കത്തിഗി ആളെനെ കൊന്താര്. ഫിന്നെ അവ ആളെ ശത്ത ആളിലി താത്തെ താന്ന്വ് സത്ത. ഫിന്നെ ഫരാത് ഫോനാ മൂട്ടെ ഫൊരിത്തത്, എന്ത്ത്ത് ബളാന്ത് തന്ന്വ് മാമ്മലാനെ ഫോയി ഫളിക്കേത്ത്ത്ത്. തണത് അവ്വെ അഫനാ ബോട്ട് എന്ത് കേക്ക്ത്. കോകാട്ടി മാലില അവൾ ബേട്ടെക്ക് ഫോനാര് എന്ത്. ഒളിശി ബെത്ത് കൊണ്ട് ശൊന്നാര്. ഫിന്നെ ഒരു മാസക്കളിന്ത ഫിന്നെവ് ബെത്ത്ത്. അക്കളെ അവര് ഇര്ന്താര് ഫാമ്പ്ന്ന എന്ന് ഇര്ന്താര്. ഫിന്നെ ഫാമ്പ് അയ് ബെട്ടിക്ക് നുറ് മാമലേനമ് കൊന്നത്യ കടെച്ചി മാമന ഒരു തുമ്പ് കിടക്കാതെ ഒരാടി ശിത്ത്. അയ് മാമ മകന്ന ഫാമ്പ്ക്ക് കൊടുക്കേ എന്ന് ശൊല്ലിത്ത്. ഫിന്നെ എല്ലാ ശൊത്തന്നമാവാ ഫാമ്പ് കൊടുത്ത്. മാമനു കണെക്കു കനെ ബോടാ എന്ന കേട്ടത് ഫാമ്പ്. അക്കളെ അത് നൊവ് കൊടുത്ത്ത്. ഫിന്നെ ജീവനാവ് ബോടാ എന്ത് ശൊല്ലിത്ത്. അക്കളെ കൊച്ചേ ഫിട്ത്ത് മിജാല് ആയി നിലാവ്കേക് മറെത്ര്. അയ് മിജാലിനെനെ കിട്ാടാലെ എന്ത് ഫാമ്പ് നിലാവ്ണാ ഫോയി ഫിടിത്തത്. ഇത്ന്നെ ആണക്ക് ഒരു പ്രാവശ്യം ഫിടിക്കാത്. ഈ കഥെ അയെട്ടി ഫോത്ത് അയെട്ടി ഇച്ചെട്ടി വന്ത്ത്.

ആദിവാസിപ്പാട്ടുകൾ

മുള്ളക്കുറുമരുടെ പാട്ടുകൾ

നെല്ല് 1

ഒരുപിടി വിത്ത് വാരിയെറിഞ്ഞ് കോരി വിളഞ്ഞ കാലം ഒരു മുള വെട്ടി എമ്പതു ചീന്ത് വേലി വളച്ചുംകെട്ടി പൈവത പുക്കി വേലി തകർത്തു നെല്ലത തിന്നുംകാലം പൈവിനെ പിടിച്ചി തോണീലാക്കി രാവണ നാട്ടില് കൊണ്ടു ചെന്ന് ഏട്ടനൊരു കപ്പൊഴിക്ക് അനിയനൊരു കപ്പൊഴിക്ക് പുത്തൻ കപ്പൽ ഓടിപ്പെ പഴയകപ്പൽ നിപ്പപ്പേ ആടിയോടി വന്ന കപ്പൽ എന്തെല്ലാം ചരക്കുണ്ട് അക്ക് ചുക്ക് ചുക്കടക്ക അടക്ക കത്രി കരണ്ടകം ചെമ്പരുന്ത് ലൂല് വലിച്ച് പച്ച കുപ്പിടി കണ്ണാടി ആറ്റുവില്ല് അരങ്ങവില്ല് പുതിയ ചെപ്പടി കണ്ണാടി പച്ച കുപ്പിടി തെച്ചൊടിച്ച് വിസ്തരിച്ച കാലം

നെല്ല് 2

പുതുമഴ പെയ്ത് ഉഴുത് പിടിച്ച് പുഞ്ച വിതച്ച കാലം കനിവിനിയെന്നൊരു നെല്ലും വിതച്ച് മേനാക്കിയായൊരു നെല്ലു വിളഞ്ഞ് മേനാക്കിയൊന്നൊരു നെല്ലു ചതിക്കാൻ കാറുകൊണ്ടുണ്ടായ മഴയും തുടങ്ങി കാറുകൊണ്ടുണ്ടായ മഴയെ ചതിക്കാൻ പുൽകൊണ്ടു മേഞ്ഞൊരു പുരയും ചമഞ്ഞു പുൽകൊണ്ടു മേഞ്ഞൊരു പുരനെ ചതിക്കാൻ കാട്ടിൽ കരിംചെതല് ചാഞ്ഞും ചമഞ്ഞു കാട്ടിൽ കരിംചെതലിനെ ചതിക്കാൻ വീട്ടിൽ കരിങ്കോഴി താനുംചമഞ്ഞു വീട്ടിൽ കരിങ്കോഴിതന്നെ ചതിക്കാൻ കാട്ടിൽ കുറുനരിതാനും ചമഞ്ഞു കാട്ടിൽ കുറുനരിതന്നെ ചതിക്കാൻ കൊല്ലൻറെ കൊട്ടിലിൽ തോക്കകും ചമഞ്ഞു കൊല്ലൻറെ കൊട്ടിലിൽ തോക്കും ചതിക്കാൻ കാറുകൊണ്ടുള്ള മഴയും ചമഞ്ഞു ചൊക്ക ചൊക്ക നീയെടാ കുറുക്കൻ വേട നക്കട കുറുക്കൻ വേട നക്കൂല ഞാൻ കോലായിമേ കെടന്നൊറങ്ങേയുള്ളൂ ചെട്ടി ചെട്ടി നീയെടാ പുള്ളീ നാട്ടി കുത്തെടാ പുള്ളിയാട്ടി കുത്തൂല ഞാൻ തോക്കും ചാരി നടക്കെയുള്ളൂ അങ്ങനെ പറഞ്ഞു നടക്കുന്ന ചെട്ടീനെ എന്തു പറഞ്ഞു ചതിക്കേണ്ടു