ഗവൺമെന്റ് എൽ പി എസ്സ് പാറശ്ശാല/അക്ഷരവൃക്ഷം
കൂട്ടുകാേരേ , എങ്ങനെയുണ്ട് അവധിക്കാലം . വീടും പരിസരവുമൊെക്കെ ശുചിയാക്കാറുണ്ടോ? ദേഹശുദ്ധി വരുത്താറുണ്ടോ? ഇനിയൊരിക്കലും ഒരു പകർച്ചവ്യാധിയും നമ്മുെടെ കേരളത്തിൽ മാത്രമല്ല ഈ ലോകത്തൊരിടത്തും ഉണ്ടാകാതിരിക്കാൻ നമുക്ക് ഒരു മിച്ച് പോരാടാം . അതിനായി വീടും പരിസരവും വൃത്തിയാക്കാം. പാഴായ വസ്തുക്കൾ പുന:രുപയോഗിക്കാം. ഓടകളുും കുളങ്ങളും മുതിർന്നവരോട് പറഞ്ഞ് വൃത്തിയാക്കാം. ഇത് നമുക്ക് വേണ്ടി മാത്രമല്ല ഈ നാടിനും വരുംതലമുറയ്ക്കും വേണ്ടിയാണ് .നമ്മുടെ ശരീരം വൃത്തിയായി സൂക്ഷിക്കണം. വൃത്തിയുള്ളിടത്ത് രോഗങ്ങൾ വരില്ല കൂട്ടുകാേരേ . കൃത്യമായ ഇടവേളകളിൽ കൈകൾ കഴുകാം , ശാരീരിക അകലം പാലിക്കാം, മാനസിക അടുപ്പം കൂട്ടാം , മുഖാവരണം ധരിക്കാം , മനസ്സിന്റെ മൂടുപടം മാറ്റാം , മറ്റു ജീവികളെ സ്നേഹിക്കാം , അനാഥരെ ചേർത്ത് നിർത്താം. ഒന്നായ് ഒറ്റക്കെട്ടായ് കരുതലോടെ മുന്നേറാം പകർച്ചവ്യാധികളെ ഭയക്കാെതെ .
ഗൗരി കൃഷ്ണ . ജി
|
1 A ഗവ എൽ പി എസ് പാറശ്ശാല പാറശ്ശാല ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം |
ഒരിടത്ത് ഒരു വീട്ടിലെ പറമ്പിൽ ഒരു പ്ലാവുണ്ടായിരുന്നു. ആ പ്ലാവിൽ ഒരു കാക്ക കൂട് വച്ചു. ആ കൂട്ടിൽ രണ്ട് കാക്കക്കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു. ഒരു ദിവസം കാക്കകൾ ഇര തേടി പോയപ്പോൾ കാക്കക്കുഞ്ഞ് മാത്രമായിരുന്നു കൂട്ടിൽ . ഒറ്റയ്ക്കിരുന്ന് മുഷിഞ്ഞ കാക്കക്കുഞ്ഞ് ഇങ്ങനെ ചിന്തിച്ചു...... ഹൊ കുറേ നേരമായി ഞാനിങ്ങനെ ഇരിക്കാൻ തുടങ്ങിയിട്ട് ഇനി ഞാൻ കുറച്ചുനേരം പറന്നു കളിക്കട്ടെ ....... പക്ഷേ ആ കാക്കക്കുഞ്ഞിന് പറക്കാൻ സാധിച്ചില്ല..... എന്നാലും ഒന്നു പറക്കാനായി കാക്കക്കുഞ്ഞ് കൂട്ടിൽ നിന്നും ചാടി നോക്കി. എന്തു പറയാൻ കാക്കക്കുഞ്ഞ് താഴേക്ക് വീണു..... കുറച്ച് സമയം കഴിഞ്ഞപ്പോൾ കാക്കകൾ കൂട്ടിൽ തിരിച്ച് വന്നു. തന്റെ കുഞ്ഞുങ്ങളെ കാണാെതെ അവർ വിഷമിച്ചു. അപ്പോഴാണ് തന്റെ കുഞ്ഞ് താഴെ വീണു കിടക്കുന്നത് അമ്മക്കാക്ക കണ്ടത്. അമ്മക്കാക്ക കുഞ്ഞിനെ എടുക്കുന്നതിന് മുൻപ് തന്നെ ആ വീട്ടിലെ ഒരു കൊച്ച് കുട്ടി കാക്കക്കഞ്ഞിനെയുമെടുത്ത് വീട്ടിനുള്ളിലേയ്ക്ക് നടന്നു. അമ്മക്കാക്ക കാ.... കാ.... എന്ന് ശബ്ദമുണ്ടാക്കി ആ വീടിനു ചുറ്റും പറന്ന് നടന്നു. അവൾ ആ കാക്കക്കുഞ്ഞിനെ ഭംഗിയുള്ള കൂട്ടിലാക്കി .... അതിന് പലതും തിന്നാൽ നൽകി. എന്നാൽ അതിന് ആഹാരം സ്വയം കഴിക്കാൻ കഴിയില്ലായിരുന്നു. അവൾ പഠിച്ച പണി പലതും നോക്കിയിട്ടും കാക്കക്കുഞ്ഞിന് ആഹാരം കൊടുക്കാൻ കഴിഞ്ഞില്ല. അപ്പോൾ അവളുടെ അമ്മ അവളോട് പറഞ്ഞു. മോളെ അതിന് ആഹാരം സ്വന്തമായി കഴിക്കാൻ കഴിയില്ല. അതുകൊണ്ട് നീ ആ കുഞ്ഞിനെ അതിന്റെ അച്ഛനും അമ്മയ്ക്കും തിരികെ നൽകൂ . അവൾ വളരെ വിഷമിച്ച് ആ കുഞ്ഞിനെ മുറ്റത്ത് കൊണ്ടുപോയി വെച്ചു . അധികം വൈകാതെ അമ്മ പറന്നെത്തി തന്റെ കൊക്കിൽ ശേഖരിച്ച് വച്ചിരുന്ന ആഹാരം കുഞ്ഞിന് നൽകി. ഇത് കണ്ടേനാൾ കുഞ്ഞുമോൾക്ക് ഭയങ്കര സന്തോഷമായി. അവൾ അമ്മക്കാക്ക തന്റെ കുഞ്ഞിനെയുമെടുത്ത് പറന്നു പോകുന്നത് സന്തോഷത്തോടെ നോക്കി നിന്നു. ഈ സംഭവത്തിന് ശേഷം അവൾ ആ കാക്കക്കൂട് ശ്രദ്ധിച്ചു. ഒരു ദിവസo അവൾ മുററത്ത് നിൽക്കുകയായിരുന്നു. അപ്പോൾ കൂട്ടിൽ നിന്നും കാക്കകൾ പറന്ന് വന്ന് മുറ്റത്ത് നിന്നും ചപ്പുചവറുകൾ കൊത്തിെടുത്ത് കൂട്ടിലേയ്ക്ക് പറന്നു പോയി. അമ്മേ ദേ ഇത് കണ്ടോ ആ കാക്കകൾ ആഹാരമെല്ലാം കൊത്തി തിന്നു നമ്മുടെ പരിസരം ശുചിയുള്ളതാക്കി. അപ്പോൾ അമ്മ പറഞ്ഞു " പ്രകൃതി തന്നെ ഓരോ ജീവിക്കും ഓരോ കടമകൾ നൽകിയിട്ടുണ്ട്". ഈ പ്രകൃതിയെ മലിനമാക്കാതെ കാത്ത് സംരക്ഷിക്കേണ്ട ഉത്തരവാദിത്തം നമുക്ക് ഓരോരുത്തർക്കും ഉണ്ട്. ഈ കഥയിൽ നിന്നും നിങ്ങൾ എന്താണ് മനസ്സിലാക്കിയത്." പരിസര ശുചീകരണത്തിന് എല്ലാ ജീവജാലങ്ങൾക്കും പങ്കുണ്ട്."
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ