Jump to content

"ഗവ. എച്ച് എസ് എസ് രാമപുരം/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('വിദ്യാരംഗം - കലാസാഹിത്യവേദിയുടെയും സ്കൂൾ ലൈബ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
വിദ്യാരംഗം - കലാസാഹിത്യവേദിയുടെയും സ്കൂൾ ലൈബ്രറിയൂടെയും സംയുക്താഭിമുഖ്യത്തിൽ 'വായന ദിനാചരണം ' ജൂൺ 19-ാം തീയതി വിപുലമായി ആചരിച്ചു. പത്തിയൂർ ശ്രീമൂലരാജവിജയം വായനശാലയുടെ ലൈബ്രേറിയൻ ശ്രീ.എൽ. രാജൻ വായനദിനാചരണം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീ ഗംഗാധരക്കുറുപ്പ് ചടങ്ങിന് അദ്ധ്യക്ഷനായി. വിശിഷ്ടാതിഥികൾ വായനയുടെ മൂല്യത്തെക്കുറിച്ച് പ്രഭാഷണം നടത്തി. പിറ്റേന്ന് സ്കൂളിൽ പുസ്തക പ്രദർശനം നടത്തി. വിഭിന്ന മേഖലകളിൽ നിന്നും തെരഞ്ഞെടുത്ത പുസ്തകങ്ങൾ കുട്ടുികൾക്ക് വായനയിൽ ആഭിമുഖ്യം വളർത്താൻ ഏറെ സഹായകമായി മിക്ക ക്ലാസ്സിലേയും കുട്ടികൾ തങ്ങൾക്കു വേണ്ടുന്ന പുസ്തകങ്ങളുടെ പേരുകൾ  കുറിച്ചെടുക്കുന്നുണ്ടായിരുന്നു. പുസ്തകപ്രദർശനത്തേടനുബന്ധിച്ച് ചിത്രപ്രദർശനവും നടന്നു.
വിദ്യാരംഗം - കലാസാഹിത്യവേദിയുടെയും സ്കൂൾ ലൈബ്രറിയൂടെയും സംയുക്താഭിമുഖ്യത്തിൽ 'വായന ദിനാചരണം ' ജൂൺ 19-ാം തീയതി വിപുലമായി ആചരിച്ചു. പത്തിയൂർ ശ്രീമൂലരാജവിജയം വായനശാലയുടെ ലൈബ്രേറിയൻ ശ്രീ.എൽ. രാജൻ വായനദിനാചരണം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീ ഗംഗാധരക്കുറുപ്പ് ചടങ്ങിന് അദ്ധ്യക്ഷനായി. വിശിഷ്ടാതിഥികൾ വായനയുടെ മൂല്യത്തെക്കുറിച്ച് പ്രഭാഷണം നടത്തി. പിറ്റേന്ന് സ്കൂളിൽ പുസ്തക പ്രദർശനം നടത്തി. വിഭിന്ന മേഖലകളിൽ നിന്നും തെരഞ്ഞെടുത്ത പുസ്തകങ്ങൾ കുട്ടുികൾക്ക് വായനയിൽ ആഭിമുഖ്യം വളർത്താൻ ഏറെ സഹായകമായി മിക്ക ക്ലാസ്സിലേയും കുട്ടികൾ തങ്ങൾക്കു വേണ്ടുന്ന പുസ്തകങ്ങളുടെ പേരുകൾ  കുറിച്ചെടുക്കുന്നുണ്ടായിരുന്നു. പുസ്തകപ്രദർശനത്തേടനുബന്ധിച്ച് ചിത്രപ്രദർശനവും നടന്നു.<br><br><br><br><br><br><br><br>
 
 
<b>കഥ
മഴയിൽ തളിർത്ത പ്രതീക്ഷ</b>
 
തോളിൽ കിടന്ന് കുഞ്ഞ് കരഞ്ഞെങ്കിലും അവൾ നടത്തത്തിന്റെ വേഗത കുറച്ചില്ല. എങ്ങോട്ടെന്നറിയാതെ, എവിടേക്കെന്നറിയാതെ അവൾ നടപ്പുതുടർന്നു. മഴയിൽ നനഞ്ഞ സാരിയുമായി നടക്കാൻ പ്രയാസമുണ്ടാക്കിയെങ്കിലും അവൾ നടന്നുകൊണ്ടേയിരുന്നു.
 
ഇടിമിന്നൽ പോലെ ഒരു ശബ്ദം പെട്ടെന്ന് കേട്ട് അവൾ തിരിഞ്ഞുനോക്കി. ദാമോദരേട്ടനാണ് അവൾക്ക് ആ തെകുവിൽ അറിയാവുന്ന ഏകയാളാണ് അദ്ദേഹം.
 
“ എവിടേയ്ക്കാ കുട്ട്യേ ? ” “ എവിടേയ്ക്കാണേലും ഒരു ചായ കുടിച്ചിട്ടു പോക‌ാം. ”
 
അവൾ പതിയെ ദാമോദരേട്ടന്റെ ചായ കടയിലേക്ക് കയറി. അവൾക്കു തീരെ താത്പര്യമുണ്ടായിരുന്നില്ല പിന്നെ വിളിച്ചതല്ലെ തന്നെയുമല്ല എങ്ങോട്ടെന്നില്ലാതെ ഈ യാത്ര അൽപ്പനേരത്തേയ്ക്കെങ്കിലും തളർച്ചയില്ലാതെ മുന്നോട്ടു കൊണ്ടുപോകാൻ ഒരു ചായ കുടിക്കുന്നതു നല്ലതാണ്.
 
ഒരു ഒറ്റമുറി കടയാണ് അത്. പുകപിടിച്ച് കറുത്തിരിക്കുന്ന ഭിത്തികൾ. ഓടിന്റെ വിടവിൽ നിന്ന് മഴ അകത്തേയ്ക്കു വീഴുന്നു. ചോരാത്ത ഒരിടം നോക്കി അവൾ ഭിത്തിയോട് ചേർന്നിരുന്നു. ചായ കൊണ്ടുവന്നു. അവൾ സാവധാനം അത് കുടിയ്ക്കുന്നു.
 
അവൾ ആലോചിച്ചു, തന്റെ ജീവിത്തിന്റെ പശ്ചാത്തലം എന്നും മഴയായിരുന്നല്ലേ ? താൻ ജനിച്ചതും ഒരു ഇടവപ്പാതിയിലാണ്. ഞങ്ങളുടെ കുടുംബത്തിന്റെ ഏക ആശ്രയമായ അച്ഛനെ ഒഴുക്കി കൊണ്ടുപോയതും ക്രൂരത നിറ‍ഞ്ഞ ഒരു കാർമേഘമാണ്. പ്രപഞ്ചത്തിന്റെ അനുഗ്രബമായി മഴ ചൊരിയുന്ന ഒരു സായാ‌ഹ്നത്തിൽ‌ എന്റെ സ്വന്തം അമ്മയും ഓർമ്മയായി . എല്ലാത്തിനും സാക്ഷിയായി ദുരന്തസ്മരണയിൽ ആരോരുമില്ലാതെ ജിവിച്ച തന്നെ ജിവിതത്തിലേക്ക് അയാൾ കൈപിടിച്ചു കയറ്റിയതും ഒരു മഴക്കാലത്തല്ലേ ? ആദ്യ കുഞ്ഞിന്റെ മുഖം കൺനിറയെ കണ്ടുകൊണ്ടിരിക്കുമ്പോൾ ത‌ുറന്നി‌ട്ട ജാലകത്തിലൂടെ മുഖത്തേക്ക് തെറിച്ച മഴത്തുള്ളികൾ എന്നും തനിക്ക് കുളിരേകുന്ന ഓർമയാണ്.
 
തനിക്കെന്നും നഷ്ടങ്ങളും , ദുരിതങ്ങളും സമ്മാനിച്ച മഴടെ അവൾ ഒന്നും സ്നേഹിക്കാൻ തുടങ്ങിയതെ ഉണ്ടായിരുന്നുള്ളു. അങ്ങനെ ഇരിക്കുമ്പോൾ തന്നെ മറ്റൊരു സ്ത്രീയുടെ കൈപിടിച്ച് അയാൾ നടന്നകുന്നതും താൻ സാക്ഷിയായി. പുറത്ത് മഴയുടെ ശക്തി അൽപം കുറഞ്ഞു.
 
ഗ്ലാസ് തിരികെ ഏല്പിച്ച്, കുഞ്ഞിനെയും എടുത്ത് തിരിഞ്ഞുനടന്നപ്പോൾ അവൾ ആലോചിച്ചു. ഇല്ല ! തനിക്കും ജീവിക്കണം. തന്റെ കുഞ്ഞിനുവേണ്ടിയെങ്കിലും, അവനെങ്കിലും നല്ല നിലയിൽ ജീവിക്കട്ടെ‌. പിന്നീടുള്ള ദിവസങ്ങൾ അവൾക്ക് പ്രതീക്ഷകളുടേതായിരുന്നു.
 
തന്നെ എന്നും തോൽപ്പിച്ച മഴ എന്നെങ്കിലും തനിക്കും തോൽപ്പിക്കണം എന്ന ചിന്തയോടെ അവളുടെ ജീവിതം തുടരുന്നു.
1,539

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/451089" എന്ന താളിൽനിന്ന് ശേഖരിച്ചത്