നിശതൻ ശാന്തനിമിഷത്തിൽ ഏകനായ് നിന്നീടവേ
കേട്ടു ഞാൻ നിന്റെ അധത്തിൽ നിന്നു വീണതാം കിന്നരനാദം
ആ സ്വരത്തിൽ നിദ്രയായി ഞാൻ നിന്റെ മടിത്തട്ടിൽ
നിശതൻ വിരിപ്പു മാറവെ ശോഭിതമായിനിന്നിലെ സൂര്യപ്രഭ
ചക്രവർത്തിപോലെ നിന്നു നിന്റെ സൂര്യൻ
ജീവന്റെ ഉറവിടം നിന്നിൽ നിന്നു ഒഴുകി ജലമായി
ഓ പ്രകൃതി നീ എത്ര സുന്ദരി
നിനക്കുകിരീടമായി സൂര്യൻ
നിനക്കു മുടിയായി ജലധാര
നിൻ കഴുത്തിൽ മാലയായ് മലർക്കാടുകൾ
അഭിമാനം കൊള്ളുന്നുഞാൻ
നിന്റെ മകളായ് പിറന്നതിൽ
ഓ പ്രകൃതി നീ എത്ര സുന്ദരി
നിന്നെ കാണുമ്പോൾ ഞാൻ എന്റെ ജന്മത്തിൻ പൊരുളറിയുന്നു.
സ്വാർത്ഥരായ രാക്ഷസമനുഷ്യരിൽ നിന്നു
കാത്തിടും നിന്നെ ഞാൻ അടുത്ത ഭാവിക്കായി
കുത്തിമലർത്തുന്നു നഗരവൽക്കരണതിന്റെ സൂചി
നിന്റെ ശരീരമാം മണ്ണിൽ ശാന്തമായി നീറി നീ
കേട്ടില്ല എന്നോർത്ത് അരിശംകൊണ്ടു നീ
പ്രളയമായി, ചുഴലിയായി...അവർ അറിയുന്നില്ല
അവർ കൊല്ലുന്നതു സ്വന്തം ജീവനെ തന്നെ
കരയും അവർ നാളെ നിന്നെ ഓർത്ത്...