"സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ‍/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 34: വരി 34:
<br><div style="box-shadow:10px 10px 5px #888888;margin:0 auto;padding:0.9cm 0.9cm 0.5cm 0.5cm; border-radius:10px; border:5px solid
<br><div style="box-shadow:10px 10px 5px #888888;margin:0 auto;padding:0.9cm 0.9cm 0.5cm 0.5cm; border-radius:10px; border:5px solid
#ce0000; background-image:-webkit-radial-gradient(white, #f19210);text-align:center;width:95%;color:#000075;"> <font size=5>അരിപ്പാറ വെള്ളച്ചാട്ടം</font>
#ce0000; background-image:-webkit-radial-gradient(white, #f19210);text-align:center;width:95%;color:#000075;"> <font size=5>അരിപ്പാറ വെള്ളച്ചാട്ടം</font>
ആനക്കാമ്പൊയിലിലാണ് 'അരിപ്പാറ വെള്ളച്ചാട്ടം'. തിരുവമ്പാടി ടൗണിൽ നിന്ന് ഇവിടേക്ക്ആനക്കാമ്പൊയിൽ വഴിയിൽ ഏകദേശം 15 കിലോമീറ്ററോളം ദൂരമുണ്ട് . വേനലിലും തണുത്ത കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്.ഡിടിപിസി ആണ് ഈ വെള്ളച്ചാട്ടത്തിന്റെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത്. സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പുഴയുടെ തീരങ്ങളിലായി ഇരുമ്പ് കൈവരി നിർമിച്ചിട്ടുണ്ട്. വർഷത്തിൽ ശരാശരി 50,000 പേർ എത്തുന്ന സ്ഥലത്ത്ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനായി സ്വകാര്യസ്ഥലം ലഭ്യമാക്കി അവിടെ താത്കാലികമായി ഇൻഫർമേഷൻ സെന്റർ പ്രവർത്തിക്കുന്നു. സുരക്ഷാ ഗാർഡുകളൂം ഉണ്ട്. അരിപ്പാറയിൽ സഞ്ചാരികൾക്കായി ഫസിലിറ്റേഷൻ സെന്ററിന്റെയും, ടോയ്ലറ്റ് ബ്ലോക്കിന്റെയും, ടൂറിസ്റ്റുകൾക്ക് വിശ്രമിക്കാനും, വെള്ളച്ചാട്ടവും പ്രകൃതി ഭംഗിയും ആസ്വദിക്കാനുമുള്ള പവലിയന്റേയും നിർമ്മാണം ആരംഭിച്ചിരുന്നു. പൊതുമേഖലാ സ്‌ഥാപനമായ സിഡ്കോയാണ് ഇതിന്റെ നിർമ്മാണ ചുമതല ഏറ്റെടുത്തത്. ഇവിടെ ഒരു പുതിയ തൂക്കുപാലവും പൂർത്തിയായിട്ടുണ്ട്.
പുല്ലൂരാംപാറയിൽ നിന്നുംആനക്കാംപൊയിലിലേക്കുള്ള വഴിയിലാണ് 'അരിപ്പാറ വെള്ളച്ചാട്ടം'. തിരുവമ്പാടി ടൗണിൽ നിന്ന് ഇവിടേക്ക്ആനക്കാംപൊയിൽ വഴിയിൽ ഏകദേശം 15 കിലോമീറ്ററോളം ദൂരമുണ്ട് . വേനലിലും തണുത്ത കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്.ഡിടിപിസി ആണ് ഈ വെള്ളച്ചാട്ടത്തിന്റെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത്. സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പുഴയുടെ തീരങ്ങളിലായി ഇരുമ്പ് കൈവരി നിർമിച്ചിട്ടുണ്ട്. വർഷത്തിൽ ശരാശരി 50,000 പേർ എത്തുന്ന സ്ഥലത്ത്ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനായി സ്വകാര്യസ്ഥലം ലഭ്യമാക്കി അവിടെ താത്കാലികമായി ഇൻഫർമേഷൻ സെന്റർ പ്രവർത്തിക്കുന്നു. സുരക്ഷാ ഗാർഡുകളൂം ഉണ്ട്. അരിപ്പാറയിൽ സഞ്ചാരികൾക്കായി ഫസിലിറ്റേഷൻ സെന്ററിന്റെയും, ടോയ്ലറ്റ് ബ്ലോക്കിന്റെയും, ടൂറിസ്റ്റുകൾക്ക് വിശ്രമിക്കാനും, വെള്ളച്ചാട്ടവും പ്രകൃതി ഭംഗിയും ആസ്വദിക്കാനുമുള്ള പവലിയന്റേയും നിർമ്മാണം ആരംഭിച്ചിരുന്നു. പൊതുമേഖലാ സ്‌ഥാപനമായ സിഡ്കോയാണ് ഇതിന്റെ നിർമ്മാണ ചുമതല ഏറ്റെടുത്തത്. ഇവിടെ ഒരു പുതിയ തൂക്കുപാലവും പൂർത്തിയായിട്ടുണ്ട്.
മനോഹരമായ കാടിനിടിക്ക് തോട്ടങ്ങൾക്ക് നടുവിലൂടെ ആണ് ഇരുവഞ്ഞിപ്പുഴപ്രകൃതിരമണീയമായ് ഈ വെള്ളച്ചാട്ടം സൃഷ്ടിച്ചിരിക്കുന്നത്. ഈ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. മിനുസമായ പാറകൾക്കിടയിലൂടെ ചെറുതും വലുതുമായ ചാട്ടങ്ങൾ ഒരുക്കി പുഴ ഒഴുകുന്നു. ഇടയിൽ കുളങ്ങളും രൂപപ്പെട്ടിട്ടുണ്ട്. യാത്രക്കാർ വാരാന്ത്യം ആഘോഷിക്കുന്നതിനു പറ്റിയതായതിനാൽ വാരാന്ത്യങ്ങളിൽ ധാരാളം ആൾക്കാർ ഇവിടെ എത്തുന്നു.  
മനോഹരമായ കാടിനിടിക്ക് തോട്ടങ്ങൾക്ക് നടുവിലൂടെ ആണ് ഇരുവഞ്ഞിപ്പുഴപ്രകൃതിരമണീയമായ് ഈ വെള്ളച്ചാട്ടം സൃഷ്ടിച്ചിരിക്കുന്നത്. ഈ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. മിനുസമായ പാറകൾക്കിടയിലൂടെ ചെറുതും വലുതുമായ ചാട്ടങ്ങൾ ഒരുക്കി പുഴ ഒഴുകുന്നു. ഇടയിൽ കുളങ്ങളും രൂപപ്പെട്ടിട്ടുണ്ട്. യാത്രക്കാർ വാരാന്ത്യം ആഘോഷിക്കുന്നതിനു പറ്റിയതായതിനാൽ വാരാന്ത്യങ്ങളിൽ ധാരാളം ആൾക്കാർ ഇവിടെ എത്തുന്നു.  
സിയാൽ എറ്റെടുത്തിട്ടുള്ള മിനി ജലവൈദ്യുതപദ്ധതി ആരംഭിച്ചാൽ നദിയിലേ ഒഴുക്ക് കുറയുമെന്നും വെള്ളച്ചാട്ടം തന്നെ അപ്രത്യക്ഷമാകുമെന്ന് ഭയപ്പെടുന്നു. ആവശ്യത്തിന് സുരക്ഷാക്രമീകരണങ്ങൾ ഇല്ലാത്തതിനാൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഏറ്റെടുത്തതിൽപിന്നെ 19 പേരുടെ ജീവൻ അരിപ്പാറയിൽ പൊലിഞ്ഞു. വർഷങ്ങൾക്ക് മുമ്പ് പാറയിൽ തെന്നി പുഴയിൽ പതിച്ച മാവൂർ കുറ്റിക്കാട്ടൂർ സ്വദേശിയുടെ മൃതദേഹം ഇനിയും കണ്ടുകിട്ടിയിട്ടില്ല.
സിയാൽ എറ്റെടുത്തിട്ടുള്ള മിനി ജലവൈദ്യുതപദ്ധതി ആരംഭിച്ചാൽ നദിയിലേ ഒഴുക്ക് കുറയുമെന്നും വെള്ളച്ചാട്ടം തന്നെ അപ്രത്യക്ഷമാകുമെന്ന് ഭയപ്പെടുന്നു. ആവശ്യത്തിന് സുരക്ഷാക്രമീകരണങ്ങൾ ഇല്ലാത്തതിനാൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഏറ്റെടുത്തതിൽപിന്നെ 19 പേരുടെ ജീവൻ അരിപ്പാറയിൽ പൊലിഞ്ഞു. വർഷങ്ങൾക്ക് മുമ്പ് പാറയിൽ തെന്നി പുഴയിൽ പതിച്ച മാവൂർ കുറ്റിക്കാട്ടൂർ സ്വദേശിയുടെ മൃതദേഹം കണ്ടുകിട്ടിയിട്ടില്ല.
[[പ്രമാണം:47085Ari.JPG|ലഘുചിത്രം|ഇടത്ത്‌|Arippara waterfalls]]
[[പ്രമാണം:47085Ari.JPG|ലഘുചിത്രം|ഇടത്ത്‌|Arippara waterfalls]]
[[പ്രമാണം:47085Arippara-waterfalls.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:47085Arippara-waterfalls.jpg|ലഘുചിത്രം|നടുവിൽ]]
വരി 72: വരി 72:
#ce0000; background-image:-webkit-radial-gradient(white,    #b0d8f1 );text-align:center;width:95%;color:#000075;">
#ce0000; background-image:-webkit-radial-gradient(white,    #b0d8f1 );text-align:center;width:95%;color:#000075;">
<font size=5;color:#000075;>'''മലബാർ റിവർ ഫെസ്റ്റിവൽ'''</font>
<font size=5;color:#000075;>'''മലബാർ റിവർ ഫെസ്റ്റിവൽ'''</font>
[[പ്രമാണം:47085Riv1.png|ലഘുചിത്രം|നടുവിൽ]]<br />
</div><br>
</div><br>
<br><div style="box-shadow:10px 10px 5px #888888;margin:0 auto;padding:0.9cm 0.9cm 0.5cm 0.5cm; border-radius:10px; border:5px solid
<br><div style="box-shadow:10px 10px 5px #888888;margin:0 auto;padding:0.9cm 0.9cm 0.5cm 0.5cm; border-radius:10px; border:5px solid

11:30, 22 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം


കോഴിക്കോട് ജില്ലയുടെ മലയോര മേഖലയിലെ ഒരു കുടിയേറ്റ കേന്ദ്രമാണ് പുല്ലൂരാംപാറ. കോഴിക്കോട് നിന്നും ഏകദേശം 38 കി.മീ . അകലെയായി തിരുവമ്പാടി - ആനക്കാംപൊയിൽ റോഡിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത് .ആദ്യ കാലത്ത് വനപ്രദേശമായിരുന്ന ഇവിടേക്ക് 1940-കളോട് കൂടി തിരുവതാംകൂറിൽ നിന്നും ആളുകൾ കുടിയേറാൻ തുടങ്ങി. ഈ പ്രദേശത്ത് കുടിയേറിയ ആളുകൾ ഒരു ക്രിസ്ത്യൻ പള്ളി പണിയുകയും തുടർന്ന് പള്ളിയുമായി ബന്ധപ്പെട്ടാണ് പുല്ലൂരാംപാറയുടെ വളർച്ച കേന്ദ്രീകരിച്ചിരിക്കുന്നത്

ചരിത്രം

1926 ൽ തുടങ്ങിയ മലബാർ കുടിയേറ്റത്തോടെയാണ`പുല്ലൂരാംപാറയുടെ ചരിത്രം ആരംഭിക്കുന്നത് ആദ്യ കാലത്ത് മലബാറിൽ കുടിയേറിയ ആളുകൾ വൻ തോട്ടങ്ങൾ നിർമ്മിക്കാൻ പുതിയ മണ്ണ് തേടി എത്തിയവരായിരുന്നു .ഇവരാണ് തിരുവതാംകൂർ പ്രദേശത്ത് മലബാറിലെ കുടിയേറ്റ സാധ്യത അറിയിച്ചത്.1940-55 കാലഘട്ടത്തിലാണ് കുടിയേറ്റത്തിനു വേഗത കൂടിയത് ഇതിനു കാരണങ്ങൾ പലതാണ്. ലോകമഹായുദ്ധാനന്തരമുണ്ടായ ക്ഷാമവും, രാഷ്ട്രീയ പ്രശ്നങ്ങളും കുടിയേറ്റത്തിനു വേഗത കൂട്ടി .

1940 കളിലാണ് പുല്ലൂരാംപാറ‍ പ്രദേശത്ത് കുടിയേറ്റം ആരംഭിക്കുന്നത് .അക്കാലത്തു തിരുവമ്പാടി പ്രദേശത്തിന്റെ ജന്മി കല്പകശ്ശേരി തറവാട്ടുകാരും, ജനവാസമില്ലാത്ത മലയോര മേഖലയുടെ ജന്മി മണ്ണിലേടത്തു തറവാട്ടുകാരും ആയിരുന്നു .ജന്മിക്കു പ്രതിഫലം നൽകിയാണ്‌ ഭൂമി അവകാശമായി മേടിക്കുന്നത് .അവകാശമായി ലഭിക്കുന്ന ഭൂമിക്കു കാല കാലങ്ങളിൽ പാട്ടം നൽകുകയും ജന്മിയുടെ പേരിൽ സർക്കാരിൽ നികുതി അടക്കുകയും വേണമായിരുന്നു .ഈ വ്യവസ്ഥകളിൽ ലംഘനം വരുത്തിയാൽ കുടിയാൻ ഒഴിഞ്ഞു പോകണമായിരുന്നു .അതോടൊപ്പം ജന്മി ആരെന്നറിയാതെ ഇടജന്മി മുഖേന കാര്യസ്ഥന്മാർ വഴി ഭൂമി വാങ്ങിയ പലരും കബളിക്കപ്പെടുകയും ,യഥാർത്ഥ ഉടമക്ക് വീണ്ടും ഭൂമിയുടെ വില കൊടുക്കേണ്ടി വരികയും ചെയ്തിട്ടുണ്ട് .


1947 ൽ നീണ്ടുക്കുന്നേൽ വർക്കി ഇരുവഞ്ഞിപ്പുഴയുടെ തീരത്ത് ( ഇന്നത്തെ പള്ളിയോടു ചേർന്ന് ) ഏക്കർ ഭൂമി വാങ്ങി ഭാര്യയോടൊപ്പം താമസം തുടങ്ങിയതാണ്‌ പുല്ലൂരാംപാറയിലെ ആദ്യ കുടിയേറ്റം..അന്ന് തീരെ വിജനമായ ഈ പ്രദേശത്ത് ഏതാനും പണിയ കുടുംബങ്ങൾ ഉണ്ടായിരുന്നു .പകൽ സമയങ്ങളിൽ പുഴയിലൂടെ മരം കൊണ്ടു പോകുന്ന തൊഴിലാളികളുടെ ബഹളം ഉള്ളത് കൊണ്ടു ഭയം ഉണ്ടായിരുന്നില്ല .എന്നാൽ രാത്രിയിൽ സ്ഥിതി മറിച്ചായിരുന്നു .ആനയുടെ ചിന്നം വിളിയും കാട്ടുമൃഗങ്ങളുടെ ഓരിയിടലും ഭയാനകന്തരീക്ഷം സൃഷ്ടിച്ചു അന്നൊക്കെ ദൈവ വിശ്വാസമായിരുന്നു അവർക്ക് സരംക്ഷണമായി ഉണ്ടായിരുന്നത് .പിന്നീട് പല കുടുംബങ്ങളും അടുത്തു വന്നു ചേർന്നതോടെയാണ് ഈ ദുരവസ്ഥക്ക് പരിഹാരമായത് .പലരും ഏറുമാടങ്ങളിലാണ് താമസിച്ചിരുന്നത് . പുല്ലൂരാംപാറയിൽ സ്ഥലം വാങ്ങിയ പലരും ആദ്യ വർഷങ്ങളിൽ താമസിച്ചിരുന്നത് തിരുവമ്പാടി പ്രദേശത്താണ` എല്ലാ ദിവസവും പണിക്കാരോടൊപ്പം വന്നു പണി കഴിഞ്ഞു വൈകുന്നേരം മടങ്ങി പോകുമായിരുന്നു. കാട്ടാനകളുടെയും മറ്റ് മൃഗങ്ങളുടെയും ശല്യം അത്രത്തോളമായിരുന്നു. പിന്നീട് വിള നശിപ്പിക്കാതിരിക്കാൻ കാവൽ മാടം കെട്ടി രാത്രി കാലങ്ങളിൽ കാവൽ കിടക്കാൻ തുടങ്ങി. കുടുംബമായി താമസം തുടങ്ങിയത് ഒന്ന് രണ്ടു വർഷങ്ങൾക്കു ശേഷമാണ് .

1954 ആയപ്പോഴേക്കും ഏകദേശം 200 വീട്ടുകാർ താമസം തുടങ്ങിയിരുന്നു.പുല്ലൂരാംപാറ‍ പ്രദേശത്തിന്റെ ചരിത്രം പുല്ലൂരാംപാറ‍ ഇടവക പള്ളിയുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. തിരുവമ്പാടി പള്ളിയുടെ കുരിശു പള്ളിയായിട്ടാണ് പുല്ലൂരാംപാറ‍ ഇടവകയുടെ തുടക്കം. ഫാ.അത്തനേഷ്യസ് ആണ് ഇവിടെ ആദ്യം വി.കുർബാന അർപ്പിച്ചത്. 1950 ഓഗസ്റ്റ് 20 ആയിരുന്നു ആദ്യ ദിവ്യബലി. 1954 ൽ സ്വതന്ത്ര ഇടവകയായി പുല്ലൂരാംപാറ‍ മാറുകയും,ബർത്തലോമിയോ അച്ചൻ വികാരിയായി ചുമതലയേറ്റെടുക്കുകയും ചെയ്തു. ആദ്യകാലത്ത് ഷെഡ്‌ മാത്രമായിരുന്ന പള്ളി, വിദ്യാഭ്യാസ ആവശ്യങ്ങൾക്കായും ഉപയോഗിച്ചിരുന്നു. 1952 ൽ ഒന്ന് മുതൽ മൂന്നു വരെ ക്ലാസ്സുകൾ ആരംഭിച്ചു .1954 ൽ നിലവിലുണ്ടായിരുന്ന എലിമെന്ററി സ്കൂൾ യു.പി.സ്കൂൾ ആയി ഉയർത്തി. ആ വർഷം തന്നെയാണ് പുല്ലൂരാംപാറ‍യിൽ ബ്രാഞ്ച് പോസ്റ്റ്‌ ഓഫീസ് സ്ഥാപിതമായത്. സ്കൂൾ മാനേജരായി ചുമതലയേറ്റ ബർത്തലോമിയോ അച്ചൻ സ്കൂളിന്റെ കെട്ടിട സൗകര്യം ഏറെ മെച്ചപ്പെടുത്തി. എങ്കിലും ഉപരിപഠന സൗകര്യം ലഭ്യമാകാൻ കാലങ്ങൾ വേണ്ടി വന്നു.

1958 ൽ എലന്തു കടവിൽ ഒരു തൂക്കുപാലം നിർമ്മിച്ചു. അതോടൊപ്പം കുമ്പിടാൻ വെള്ളച്ചാട്ടത്തിനു അടുത്തു കൂടി പോയിരുന്ന തിരുവമ്പാടി - പുല്ലൂരാംപാറ‍ റോഡ്‌ കാളിയാംപുഴ വഴിയാക്കുകയും ചെയ്തത് ഈ കാലഘട്ടത്തിലാണ് .1959 ൽ പള്ളിപ്പടി ഭാഗത്ത്‌ കീലത്തച്ചന്റെ നേതൃത്വത്തിൽ തൂക്കുപാലം നിർമ്മിച്ചു. 1964 ൽ പള്ളിപ്പടിപ്പാലം മുതൽ എലന്തുകടവ് വരെ റോഡ്‌ നിർമ്മിച്ചതും,ൽ കാളിയാംപുഴ പാലവും, ഇരുമ്പകം പാലം,കറ്റ്യാട് പാലം എന്നിവ നിർമ്മിച്ചതും അദ്ദേഹത്തിന്റെ നേതൃത്വത്തിൽത്തന്നെയായിരുന്നു.

1969 ൽ പുല്ലൂരാംപാറ പള്ളി വികാരിയായി വന്ന ഫാ.ഫിലിപ്പ്.മുറിഞ്ഞകല്ലേൽ ആണ്. ഈ പ്രദേശത്തിന്റെ വികസന പ്രവർ ത്തനങ്ങൾ ക്ക് ഗതിവേഗം കൂട്ടിയത് 1971-72 കാലഘട്ടത്തിൽ കോഴിക്കോട് നിന്ന് കോടഞ്ചേരി വഴി പുല്ലൂരാംപാറയ്ക്ക് ബസ്സ് സർവീസ് ആരംഭിച്ചു .തിരുവമ്പാടിയിൽ ബസ്സ് എത്തുന്നതിനു മുമ്പു തന്നെ പുല്ലൂരാംപാറയിൽ ബസ്സ് എത്തി.1972-73 ൽ തിരുവമ്പാടി - പുല്ലൂരാംപാറ റോഡ് മെറ്റൽ ചെയ്തു. പുലിക്കയം പാലം , 1974 ൽ പള്ളിപ്പടിയിലെ ഇരുമ്പു പാലം എന്നിവയുടെ നിർമ്മാണത്തിനു മുൻകൈ എടുത്തു.

1972 ൽ പുല്ലൂരാംപാറയിൽ വൈദ്യുതി എത്തിക്കാനുള്ള പുല്ലൂരാംപാറ - കോടഞ്ചേരി ലൈൻ, പുല്ലൂരാംപാറ - നെല്ലിപ്പൊയിൽ ലൈൻ നിർമ്മാണ പ്രവർത്തനങ്ങൾക്കു തുടക്കമായി.1974 സെപ്തംബർ 24നു വൈദ്യുതി ലൈൻ കമ്മീഷൻ ചെയ്തു. 1974 ൽ ടെലഫോൺ സൌകര്യവും ലഭ്യമായി. 1977 ൽ പള്ളിവക ഏക്കർ സ്ഥലത്ത് ഹോളിക്വീൻ ഹോസ്പിറ്റൽ ആരംഭിച്ചു. 1986ൽ അത് താമരശ്ശേരി രൂപതയുടെ മൈനർ സെമിനാരിയായി മാറുകയും .അതിനുശേഷം 1996ൽ താമരശ്ശേരി രൂപതയുടെ ധ്യാന കേന്ദ്രമായ ബഥാനിയ ആയി മാറ്റുകയും ചെയ്തു.1985 ൽ പള്ളിപ്പടിയെ പൊന്നാങ്കയവുമായി ബന്ധിപ്പിക്കുന്ന മുരിങ്ങയിൽ പാലം പണി പൂർത്തിയായി. 1987-88 കാലത്ത് പൊന്നങ്കയം - മേലേ പൊന്നങ്കയം റോഡ് ഫാ.മാണിമലത്തറപ്പേലിന്റെ നേതൃത്വത്തിൽ നിർമ്മിച്ചു. 2010 ൽ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂൾ ഹയർ സെക്കണ്ടറിയായി ഉയർത്തുകയും ചെയ്തു.

2010-11 കാലഘട്ടത്തിൽ പുല്ലൂരാംപാറയിൽ വളരെയേറെ മാറ്റങ്ങൾ സംഭവിച്ചു. വാർത്താവിനിമയ രംഗത്ത് ഒരു കുതിച്ചു ചാട്ടമുണ്ടക്കാൻ സാധിച്ചു. കൂടുതൽ പേർക്ക് ടെലഫോൺ കണക്ഷൻ, മൊബൈൽ ഫോൺ, ബ്രോഡ്ബാൻഡ്, ഇന്റെർനെറ്റ്, IP TV സൌകര്യം, ഡിജിറ്റൽ കേബിൾ ടി.വി, DTH സൌകര്യം, പുതിയ റോഡുകൾ, പാലങ്ങൾ തുടങ്ങിയ ആധുനിക ലോകത്തിൽ ആവശ്യമായ എല്ലാ സൗകര്യവും പുല്ലൂരാംപാറയിൽ ഇന്നു ലഭ്യമാണ്.


St.Joseph's Church Pullurampara
Bethania Renewal Centre
Alphonsa Hospital Pullurampara
പുല്ലൂരാംപാറ പള്ളിപ്പടി പഴയ പാലം
എലന്തുകടവ് പുതിയ പാലം
ഇരുവഞ്ഞിപ്പുഴ


ടൂറിസം സാധ്യതകൾ


അരിപ്പാറ വെള്ളച്ചാട്ടം

പുല്ലൂരാംപാറയിൽ നിന്നുംആനക്കാംപൊയിലിലേക്കുള്ള വഴിയിലാണ് 'അരിപ്പാറ വെള്ളച്ചാട്ടം'. തിരുവമ്പാടി ടൗണിൽ നിന്ന് ഇവിടേക്ക്ആനക്കാംപൊയിൽ വഴിയിൽ ഏകദേശം 15 കിലോമീറ്ററോളം ദൂരമുണ്ട് . വേനലിലും തണുത്ത കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്.ഡിടിപിസി ആണ് ഈ വെള്ളച്ചാട്ടത്തിന്റെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത്. സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പുഴയുടെ തീരങ്ങളിലായി ഇരുമ്പ് കൈവരി നിർമിച്ചിട്ടുണ്ട്. വർഷത്തിൽ ശരാശരി 50,000 പേർ എത്തുന്ന സ്ഥലത്ത്ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനായി സ്വകാര്യസ്ഥലം ലഭ്യമാക്കി അവിടെ താത്കാലികമായി ഇൻഫർമേഷൻ സെന്റർ പ്രവർത്തിക്കുന്നു. സുരക്ഷാ ഗാർഡുകളൂം ഉണ്ട്. അരിപ്പാറയിൽ സഞ്ചാരികൾക്കായി ഫസിലിറ്റേഷൻ സെന്ററിന്റെയും, ടോയ്ലറ്റ് ബ്ലോക്കിന്റെയും, ടൂറിസ്റ്റുകൾക്ക് വിശ്രമിക്കാനും, വെള്ളച്ചാട്ടവും പ്രകൃതി ഭംഗിയും ആസ്വദിക്കാനുമുള്ള പവലിയന്റേയും നിർമ്മാണം ആരംഭിച്ചിരുന്നു. പൊതുമേഖലാ സ്‌ഥാപനമായ സിഡ്കോയാണ് ഇതിന്റെ നിർമ്മാണ ചുമതല ഏറ്റെടുത്തത്. ഇവിടെ ഒരു പുതിയ തൂക്കുപാലവും പൂർത്തിയായിട്ടുണ്ട്. മനോഹരമായ കാടിനിടിക്ക് തോട്ടങ്ങൾക്ക് നടുവിലൂടെ ആണ് ഇരുവഞ്ഞിപ്പുഴപ്രകൃതിരമണീയമായ് ഈ വെള്ളച്ചാട്ടം സൃഷ്ടിച്ചിരിക്കുന്നത്. ഈ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. മിനുസമായ പാറകൾക്കിടയിലൂടെ ചെറുതും വലുതുമായ ചാട്ടങ്ങൾ ഒരുക്കി പുഴ ഒഴുകുന്നു. ഇടയിൽ കുളങ്ങളും രൂപപ്പെട്ടിട്ടുണ്ട്. യാത്രക്കാർ വാരാന്ത്യം ആഘോഷിക്കുന്നതിനു പറ്റിയതായതിനാൽ വാരാന്ത്യങ്ങളിൽ ധാരാളം ആൾക്കാർ ഇവിടെ എത്തുന്നു. സിയാൽ എറ്റെടുത്തിട്ടുള്ള മിനി ജലവൈദ്യുതപദ്ധതി ആരംഭിച്ചാൽ നദിയിലേ ഒഴുക്ക് കുറയുമെന്നും വെള്ളച്ചാട്ടം തന്നെ അപ്രത്യക്ഷമാകുമെന്ന് ഭയപ്പെടുന്നു. ആവശ്യത്തിന് സുരക്ഷാക്രമീകരണങ്ങൾ ഇല്ലാത്തതിനാൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഏറ്റെടുത്തതിൽപിന്നെ 19 പേരുടെ ജീവൻ അരിപ്പാറയിൽ പൊലിഞ്ഞു. വർഷങ്ങൾക്ക് മുമ്പ് പാറയിൽ തെന്നി പുഴയിൽ പതിച്ച മാവൂർ കുറ്റിക്കാട്ടൂർ സ്വദേശിയുടെ മൃതദേഹം കണ്ടുകിട്ടിയിട്ടില്ല.

Arippara waterfalls



തുഷാരഗിരി വെള്ളച്ചാട്ടം

മഞ്ഞണിഞ്ഞ മലകൾ എന്ന് അർത്ഥം വരുന്ന തുഷാരഗിരി പശ്ചിമഘട്ടത്തിന്റെ താഴ്വരയിലാണ് സ്ഥിതിചെയ്യുന്നത്. പ്രകൃതിസുന്ദരമാണ് ഈ വെള്ളച്ചാട്ടം.

സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള മാസങ്ങളാണ് തുഷാരഗിരി സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. വെള്ളച്ചാട്ടത്തിന് ഏറ്റവും ശക്തിയുള്ളത് ഈ കാലയളവിലാണ്. വെള്ളം പലതട്ടുകളാ‍യി ഈ വെള്ളച്ചാട്ടത്തിൽ താഴേയ്ക്ക് വീഴുന്നു.

പശ്ചിമഘട്ടത്തിൽ നിന്ന് ഉൽഭവിക്കുന്ന രണ്ട് അരുവികൾ ഇവിടെ കൂടിച്ചേർന്ന് ചാലിപ്പുഴ എന്ന നദി രൂപം കൊള്ളുന്നു. നദി മൂന്നായി പിരിഞ്ഞ് മൂന്ന് വെള്ളച്ചാട്ടങ്ങളായി ഒരു മഞ്ഞുപോലത്തെ ജലധാരയാവുന്നു. ഇതിൽ നിന്നാണ് തുഷാരഗിരി എന്ന പേരുവന്നത്.

ഈ മൂന്നുവെള്ളച്ചാട്ടങ്ങളിൽ ഏറ്റവും ഉയരം കൂടിയത് തേൻപാറ വെള്ളച്ചാട്ടം ആണ്. 75 മീറ്റർ ആണ് ഇതിന്റെ പൊക്കം. റബ്ബർ, ജാതിക്ക, കുരുമുളക്, ഇഞ്ചി, മറ്റു പല സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ കൃഷിസ്ഥലമായ ഇവിടം സാഹസിക വിനോദസഞ്ചാരികൾക്ക് പ്രിയങ്കരമാണ്. സാഹസിക മലകയറ്റക്കാർ അതിരാവിലെ രണ്ടാമത്തെ വെള്ളച്ചാട്ടത്തിൽ നിന്നും കുന്നുകയറി തുടങ്ങി നിത്യഹരിതവനങ്ങളിലൂടെ വൈകിട്ട് വയനാട് ജില്ലയിലെ വൈത്തിരിയിൽ എത്തുന്നു. തുഷാരഗിരി പല പാറക്കെട്ടുകൾക്കും വെള്ളച്ചാട്ടങ്ങൾക്കും ഇടയിലൂടെ മലകയറുവാനും പാറ കയറുവാനും അനുയോജ്യമാണ്. ഇവിടെ അടുത്തായി രണ്ട് അണക്കെട്ടുകളും ഉണ്ട്. തുഷാരഗിരി വനമേഖലയിൽ അന്യം നിന്നുപോകുന്ന 45 ഓളം ചിത്രശലഭങ്ങളെ കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 60 വർഷം മുമ്പ് അന്യം നിന്ന് പോയെന്ന് കരുതപ്പെട്ടിരുന്ന ട്രാവൻകൂർ ഈവനിംഗ് ബ്രൗൺ എന്ന ചിത്രശലഭം ഈ ചിത്രശലഭ വർഗ്ഗത്തിലെ പ്രധാന ഇനമാണ്‌.

ദ ഗ്രേയിറ്റ് ഹോളോ ട്രീ, 120 വർഷത്തോളം പഴക്കമുള്ള ഒരു താന്നിമരമാണത്. താന്നിമുത്തശ്ശി എന്നപേരിൽ അറിയപ്പെടുന്ന ഈ കൂറ്റൻ മരത്തിന്റെ ഉള്ള് പൊള്ളയാണ്. അടിഭാഗത്ത് 3 പേർ‌ക്കെങ്കിലും ഒരേ സമയം കയറി ഇരിക്കാനാവും.
വെള്ളച്ചാട്ടത്തിനു സമീപമുള്ള പാലം
ദ ഗ്രേയിറ്റ് ഹോളോ ട്രീ (താന്നി മുത്തശ്ശി)യുടെ ഉൾവശം. മരത്തിന് മുകളിലൂടെ വെളിച്ചം കടക്കുന്നത് കാണാം.
തുഷാരഗിരിയിൽ മുന്ഭാഗത്ത് പ്രദർശ്ശിപ്പിച്ചിരിക്കുന്ന ഒരു കലാസൃഷ്ടി
തുഷാരഗിരിയിൽ മുന്ഭാഗത്ത് പ്രദർശ്ശിപ്പിച്ചിരിക്കുന്ന ഒരു കലാസൃഷ്ടി




പതങ്കയം വെള്ളച്ചാട്ടം

നാരങ്ങാത്തോട് ഇരുവഴിഞ്ഞിപ്പുഴയിലെ പതങ്കയം വെള്ളച്ചാട്ടം ടൂറിസം ഭൂപടത്തിൽ ഉൾപ്പെടുത്തി സംരക്ഷിക്കണമെന്ന ആവശ്യം ശക്തം.ദിനംപ്രതി നൂറുകണക്കിന് വിനോദസഞ്ചാരികളാണ് ഇവിടെയെത്തുന്നത്. വരുന്നവരെ നിയന്ത്രിക്കാനോ വേണ്ട നിർദേശം നൽകാനോ ഇവിടെ ആരുമില്ല.ആഴമേറിയഭാഗത്തും ചുഴികളിലുംപെട്ട് ഈ വർഷം മൂന്നാളുകൾ ഇവിടെ മരിച്ചു. തെളിഞ്ഞതും മൂന്ന് പ്രധാന കയങ്ങൾ ആണ് ഇവിടെയുള്ളത്. നീന്തൽ അറിയുന്നവർപോലും കയങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ദ്വാരങ്ങളിൽ അകപ്പെടുന്നത് പതിവാണ്. പുഴയിലേക്കിറങ്ങാൻ പലവഴികളാണിവിടെ. നിയന്ത്രിക്കാൻ ആരുമില്ലാത്തതിനാൽ പരസ്യമദ്യപാനവും സജീവമാണ്. തണുത്ത ശുദ്ധജലത്തിൽ കുളിക്കാം എന്നതാണ് സഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കുന്നത്. വിനോദസഞ്ചാരികൾക്ക് പ്രിയമേറിയ പതങ്കയത്തെ ടൂറിസം ഭൂപടത്തിൽ ഉൾപ്പെടുത്തി സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മെച്ചപ്പെട്ടസൗകര്യങ്ങളൊരുക്കിയാൽ മലയോരത്തെ പ്രധാന ടൂറിസം കേന്ദ്രമായി പതങ്കയത്തെ ഉയർത്താനാകും.

പതങ്കയം



മലബാർ റിവർ ഫെസ്റ്റിവൽ




2012 ലെ ഉരുൾ പൊട്ടലും മേഘസ്ഫോടനവും