സി.എച്ച്.എസ്.അടക്കാക്കുണ്ട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
14:25, 19 ജൂലൈ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Akjamsheer (സംവാദം | സംഭാവനകൾ) ('ദേശപ്പെരുമ മലനാടിന്റെ ഇന്നലകളിലേയ്‌ക്കൊരു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ദേശപ്പെരുമ

മലനാടിന്റെ ഇന്നലകളിലേയ്‌ക്കൊരു കിളിവാതിൽ

 ടിപ്പുവിന്റെ പടയോട്ടവും മലബാർ സമര ചരിത്രവും ജൻമിത്ത- നാടുവാഴിത്ത സമ്പ്രദായ കാലവും  നിറഞ്ഞു നിന്ന എറനാട്ടിലെ  കിഴക്കൻ മലയോര ഗ്രാമമായ കാളികാവ് ചരിത്ര വിദ്യാർത്ഥികൾക്കും അന്വേഷകർക്കുമെല്ലാം നിരവധി പാഠങ്ങൾ പകർന്നു നൽകുന്ന പ്രദേശമാണ്. ഈ നാടിന്റ ഇന്നലകളിലേക്കിറങ്ങി ചെല്ലുമ്പോൾ  വിസ്മയിപ്പിക്കുന്ന ഭുതകാല ചിത്രങ്ങളാണ്  നമുക്ക് പകർന്ന് കിട്ടുക.കരുവാരക്കുണ്ട്,കണ്ണത്


 മലബാർ മൈസൂർ  രാജ്യത്തിന്റെ ഭാഗമായിരുന്ന കാലത്തും പിന്നീട് ബ്രിട്ടീഷ് സാമ്രാജ്യത്തിലേക്ക് ചേർക്കപ്പെട്ട് മദിരാശി സംസ്ഥാനത്തിന്റെ ഭാഗമാവുകയി മാറപ്പെടുകയും ചെയ്യുമ്പോഴെല്ലാം ആ ചരിത്ര രേഖയിൽ  മലബാറിലെ ഈ കിഴക്കൻ പ്രദേശത്തിന് ഇടം ലഭിച്ചു.കാളികാവ്, കരുവാരകുണ്ട് പ്രദേശങ്ങളിലെ മലവാരങ്ങളിലെ കാട്ടുപാതകളായിരുന്നു ഏറനാട്ടിലൂടെ ടിപ്പുവിന്റെ  സഞ്ചാര പാതകൾ.വയനാട്, കോഴിക്കോട് പ്രദേശങ്ങളിൽനിന്നും ടിപ്പു സുൽത്താൻ കിഴക്കൻ ദേശങ്ങളിലേക്ക്  പുറപ്പെട്ടിരുന്നത് ഇവിടത്തെ കാനനപാത വഴിയായിരുന്നു. കുതിരപ്പുറത്തുള്ള യാത്ര ഇന്നത്തെ ചെത്തുകടവ് വഴിയായിരുന്നുവെന്ന് പറയപ്പെടുന്നു.     കാളികാവിലെ കിഴക്കൻ പ്രദേശങ്ങൾ മങ്കട കടന്നമണ്ണയിലെ  ആയിരംനാഴി കോവിലകത്തിന് കീഴിലും പടിഞ്ഞാറൻ പ്രദേശങ്ങളുടെ ഭൂമിയുടെ കൈവശക്കാർ ആലുങ്ങൾ,  തണ്ടുപാറക്കൽ ഉൾപ്പടെയുള്ള പഴയ തറവാട്ടുകാരുമായിരുന്നു.ബാക്കി  കാളികാവിന്റ ഗതകാല ചരിത്രം അന്വേഷിഷിക്കുമ്പോൾ പ്രദേശത്തുക്കാരുടെ മനസ്സിൽ ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മയാണ് പഴയ ആഴ്ച ചന്ത. ഇന്നത്തെ കാളികവ് അങ്ങാടിയിലെ പഴയ ബർമ്മാ ഹോട്ടലിന്റെ പിറക് വശത്തായിരുന്നു ചന്തപ്പാടം.പിന്നീട് അങ്ങാടിയിൽ ഇന്നത്തെ ബസ്സ്റ്റാന്റ് നിലകൊള്ളുന്ന പ്രദേശത്തേക്ക് ആഴ്ച ചന്ത മാറ്റുകയായിരുന്നു.

 പഴമക്കാരുടെ മനസ്സിൽ ബുധനാഴചകളിലെ ചന്ത ഇന്നും പച്ചപിടിച്ചഓർമ്മയാണ്. ദൂരദിക്കുകളിൽ നിന്നു പോലും അന്ന് ആളുകൾ ചന്തയിൽ എത്തും. സൂചികുത്താൻപോലും ഇടമില്ലാതെ തിരക്കാവും കാളികാവ് അങ്ങാടിയിൽ. ഇടപാടുകളും കണക്ക് തീർക്കലുമെല്ലാം ചന്ത ദിവസമാണ്. ചന്തയിൽ വെച്ച് കണ്ടോളാം. എന്നൊരു പ്രയോഗം തന്നെ അന്നുണ്ടായിരുന്നു. ചന്തയിലേക്ക് ചരക്കുകൾ എത്തിച്ച ചെമ്മൺ പാതയായിരുന്നു ഇന്നത്തെ കാളികാവ്- വണ്ടൂർ റോഡ്. കാളവണ്ടികളുടെ ചക്രങ്ങൾ ചാലുകൾ തീർത്ത പഴയ ചെമ്മൺ പാത ഇന്ന് വെറും ഓർമ്മ മാത്രം.  റോഡരികിൽ പൂന്തപ്പാടത്ത് മുള നാട്ടി അതിൽ പട്ടിക കെട്ടി സാധനങ്ങൾ വിൽപ്പനക്ക് വെച്ചായിരുന്നു ബുധനാഴ്ചയിലെ  ചന്ത വിപണനം. തിങ്കൾ പാണ്ടിക്കാട്, ചൊവ്വ വണ്ടുരും അവിടെ നിന്നും വാളശ്ശേരിക്കാരുടെ പോത്തും വണ്ടികളിൽ സാധനങ്ങൾ കാളികാവിലേക്ക പുറപ്പെടും. പിന്നെ വ്യാഴാഴ്ച കരുവാരകുണ്ടിലേക്ക് ചന്ത ചരക്കുകൾ. സഞ്ചരിക്കും

കാളികാവ് അങ്ങാടി പരിസരത്ത്  രണ്ടോ മൂന്നോ കെട്ടിടങ്ങൾ മാത്രമാണുണ്ടായിരുന്നത്. .വൈക്കോൽ പുല്ല്,കൊടപ്പന എന്നിവകൊണ്ട് മേഞ്ഞ മൺകട്ടകൊട്ടുണ്ടാക്കിയ ചെറിയ കുടിലുകളിലാണ് മിക്കപേരും താമസിച്ചിരുന്നത്. പിന്നീട് ചില വീടുകളിൽ ഓട് മേഞ്ഞു.വീടുകളും ആരാധനാലയങ്ങളും മറ്റു കെട്ടിടങ്ങളും വയലിന് അഭുമുഖമായാണ് പണിതിരുന്നത്.  പാടശേഖരങ്ങൾക്കിടയിലെ ചെമ്മൺ പാതയാണ് ഇന്നത്തെ നലമ്പൂർ- കാളികാവ് റോഡായത്.. ചിലയിടത്ത് കല്ല് വിരിച്ചിട്ടുണ്ടാവും. തലങ്ങും വിലങ്ങും ഊടുവഴികൾ മാത്രം.വരമ്പുകളിൽനിന്നുും വരമ്പുകളിലേക്കുള്ള കുറുക്കു വഴികളാണെങ്ങും. മഞ്ചേരി,മലപ്പുറം, കോഴിക്കോട്ടേക്കു പോലും നടന്നാണ് യാത്ര. ചന്തക്കും മരണത്തിനും കേസിനും കല്ല്യാണത്തിനും മാത്രമേ യാത്രയുള്ളു.  സാധനങ്ങൾ മൈലുകൾ താണ്ടി തലച്ചുമടായി കൊണ്ടുപോകും. ഇടക്കിടെ അത്താണികൾ കാണും. അനിടെ ചുമടിറക്കി കുറേ വിശ്രമിച്ച് ദാഹം തീർത്ത് യാത്ര തുടരും. ചുമടിറിക്കിവെക്കാൻ ഉയരത്തിൽ കല്ല് കെട്ടിപൊക്കി വിലങ്ങനെ പാറക്കല്ല് വെച്ച് അത്താണികൾ. ഇത് വഴിയാത്രക്കാർക്ക് ഏറെ ആശ്വാസം പകർന്നു. കൂടുതലുള്ള ചരക്ക് കൊണ്ടു പോകാൻ കാളവണ്ടിയായിരിക്കും. അത് ഒറ്റയായും കൂട്ടമായും യാത്ര തിരിക്കും. ദുരെ ദിക്കുകളിലേക്ക് കാളവണ്ടിക്കൂട്ടം തന്നെ നിരനിരയായി യാത്ര ചെയ്യും. ചന്തക്കും മറ്റും കച്ചവടത്തിനും വലിയ ലോഡ് കൊണ്ടുപോകുവാൻ പോത്തുംവണ്ടിയാണ് ഉപയോഗിച്ചിരുന്നത്. ഏത് ഭാരമുള്ള ചുമടും പോത്തും വണ്ടി താങ്ങും.മരവും നെല്ലുമൊക്കെയാണ് പ്രധാന ലോഡ്. എട്ടുവരെ പോത്തുകളെ നിരത്തി നിരത്തി നുകം വെച്ച് അടിയിൽ മരം വെച്ച് കെട്ടുകയായിരുന്നുവത്രെ. നെൽകൃഷി മാത്രമാണ് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ഘട്ടം വരെ ഈ പ്രദേശത്ത് ഉണ്ടായിരുന്നത്. തെങ്ങ് അപൂർവ്വമായി മാത്രം. മലപ്പുറം ഭാഗത്തേക്ക് വിരുന്നു പോവുന്ന സ്ത്രീകൾ അവിടെനിന്നും വരുമ്പോൾ ഒരു മുറി തേങ്ങ കൊണ്ടു വരും. തെങ്ങ്, റബർ, കമുങ് കൃഷികൾ തീരെ ഉണ്ടായിരുന്നില്ല. പറമ്പുണ്ടെങ്കിൽ അവിടെ കശുമാവ് കൃഷി ചെയ്യും. മിക്ക കൃഷിക്കാരുടെ വീട്ടിലും കന്നുകാലിയും തൊഴുത്തും കാണും.പ്രധാന തൊഴിൽ കന്ന് പൂട്ട്, തോൽപ്പണി,വരമ്പു പണി എന്നിവ. നടീൽ, കൊയ്ത്ത്,മെതി എന്നീ പണികൾ സ്ത്രീകളാണ് ചെയ്തിരുന്നത്.കഞ്ഞിയും ചക്കക്കൂട്ടാനുമാണ് അന്നത്തെ നാട്ടുകാരുടെ പ്രധാനം ആഹാരം.മത്തൻ കൂട്ടാനും ചക്കക്കൂട്ടാനും അന്നത്തെ മുന്തിയ വിഭവങ്ങളാണ്.


ഓത്തുപള്ളി മാത്രമാണ് അക്കാലത്ത് പഠിക്കാൻ ആശ്രയം.. പലകമേൽ എഴുതി പഠിക്കും. ഇത് പലക എഴുത്ത്.. കലമ എ പേനകൊണ്ട് മാത്രം എഴുത്ത്.മാലപാട്ടുകൾ ഉപരിപഠനം. മലയാളം പഠിക്കാനോ എഴുതാനോ പാടില്ല. ഇംഗ്ലീഷുകാരോടുള്ള വിരോധം കാരണം മുസ്ലിങ്ങൾ പൊതുവേ ഇംഗ്ലീഷ് ഹറാമായി കണക്കാക്കിയിരുന്നു. അന്നത്തെ വിവാഹ ചടങ്ങുകൾ ഏറെ കൗതുകരമായിരുന്നു.പെണ്ണുകാണാൻ ചെറുക്കന് വേണ്ടി പിതാക്കൾ മാത്രം പെൺകുട്ടികളെ കാണാൻ പോകും. സ്ത്രീകളോ പുതിയപ്ലയോ കാണാൻ പോകുന്ന പതിവുണ്ടായിരുന്നില്ല .20 വയസ്സിനു താഴെ ആണുങ്ങളും പത്തു വയസ്സിനു താഴെ പെണ്ണുങ്ങളും വിവാവഹിതരാവും.രാത്രിയാണ് കല്ല്യാണങ്ങൾ നടക്കുക.കല്ല്യാണത്തലേന്ന് ആണുങ്ങളും പെണ്ണുങ്ങളും മൽസരിച്ചു പാടും. ചിലയിടത്ത് കോൽക്കളിയുമൊക്കെ കാണും. വിവാഹ ദിവസം പുതുപെണ്ണിന്റെ വീട്ടിലെത്തുന്ന പുതിയാപ്ലയുടെ കാൽ കഴുകിക്കൊടുക്കുന്ന സമ്പദായം ഉണ്ടായിരുന്നു, ഇതിന് പ്രവേശന ഭാഗത്ത് കിണ്ടിയും പാറക്കല്ലും ഒരുക്കിയിട്ടുണ്ടാവും. കിണ്ടിയിൽ പുതിയാപ്പിള പണം ഇടണം.

നാട്ടു വൈദ്യൻമാരുടെ ചികിൽസയാണ് ആകെ ആശ്രയമായി ഉണ്ടായിരുന്നത്. അപ്പോത്തിക്കിരി എന്ന ഡോക്ടർമാരേയും ചീക്ക് എന്ന ആശുപത്രിയയേയും വിളിക്കും. അത്യപൂർവ്വമായി മാത്രമേ ആളുകൾ ചീക്കിൽ പോവൂ. പ്രസവ കേസിന് നഫീസത്തു മാല പാടും. കുട്ടികൾക്ക് നാകൂറ് പാടലും. കുറത്തിയുടെ കൈനോട്ടവും തത്ത ചീട്ടടെുക്കലുമൊക്കെ അന്ന് പതിവ് . കാത് കുത്ത് കല്ല്യാണവും സുന്നത്ത കല്ല്യാണവുമൊക്ക ആഘോഷമായി നടക്കും.

വാർത്താ വിനമയത്തിന് ഫോണോ കമ്പിയോ കത്തോ എഴുത്തോ ഒുമില്ല. കേട്ടു കേൾവി മാത്രം.തിരൂരങ്ങാടി പള്ളിക്ക് തീവെച്ചുവെന്ന വാർത്ത അന്ന് വലിയ കലാപത്തിനിടയാക്കി. പുല്ലും പുല്ലും ഓലയും വൈക്കോലും മേഞ്ഞവയാണ് മിക്ക വീടുകളും. ഓാടിട്ട വീടുകൾ അപൂർവ്വം.ചോർച്ചയില്ലാത്ത വീടുകൾ കുറവ്. കൊട്ടുവടി കൊണ്ട് അടിച്ച് നരപ്പാക്കിയ നിലമായിരുന്നു. ചുമമരിൽ ചുമന്ന മണ്ണ് കലക്കിയും നിലത്ത് കരിയും കലക്കിത്തേക്കും.മുറ്റത്തും പൊടി പാറാതിരിക്കാൻ ചാണകം തേക്കും. മിക്ക സ്ത്രീകളും മല കയറി വിറക് ശേഖരിക്കും. മോഷ്ടാക്കൾ കുറവ്. കള്ളും കഞ്ചാവും ലഭ്യമല്ല. ലഹരി പരമ കുറ്റമായി കണ്ട കാലം.കാരകളി,പന്ത് കളി,പടാളിത്തല്ല്,ആട്ടക്കളം എിവയാണ് കളികൾ. രണ്ട് പൈസ നികുതി കൊടുക്കാനും വേലി കെട്ടാനും കഴിയാത്തതിനാൽ ആർക്കും ഭൂമി വേണ്ട. വില്ലേജ് ഓഫീസർമാർ അധികാരി എന്നാണറയപ്പെട്ടിരുന്നത്.. കോടതിയും സ്‌റ്റേഷനുമെല്ലാം സർക്കാർ തീരുമനങ്ങൾ നടപ്പാക്കുന്നതിന്റെ അവസാന തീരുമാനം അധികാരിയുടേത്. ഖാൻമാരും ബഹദൂർ ഖാൻമാരുമാണ് അധികാരികൾ.

വലിയ നമസ്‌ക്കാര പള്ളികളൊന്നും അക്കാലത്തില്ല. നാല് കാലിൽ ഉയർത്തിക്കെട്ടിയ നമസക്കാര തട്ടിക (സ്രാമ്പി)യാണ് ഉണ്ടാവുക, നിലം പലകയടിച്ച്, നാല് സൈഡും പലകയടിച്ച് പരമ്പും കെട്ടിയതാണ് തട്ടിക. പുഴയോരത്തും തോട്ടുവക്കിലുമൊക്കെയാണ് ഇത്തരം സ്രാമ്പികൾ ഉണ്ടാക്കിയിരുന്നത്.

വർഷങ്ങൾക്ക് മുമ്പ് ബ്രഹ്മസ്വം വഴി ആയിരംനാഴി കുടുംബത്തിന്റെ കൈവശം വന്ന കാളികാവ് ഭൂപ്രദേശത്ത് നൂറിനടുത്ത് കുടിയാൻമാരുണ്ടായിരുന്നു.ഏറെ 1971 ൽ ഭൂപരിഷ്‌ക്കരണ നിയമം വന്നതോടെ ജൻമി കുടിയാൻ വ്യവസ്ഥക്ക് അന്ത്യമായി. കോവിലകം വക ഭൂമിയിൽ ഏറിയ പങ്കും കൈവശം വെച്ച കുടിയാൻമാർക്കും മറ്റു ഭൂരഹിതർക്കും നൽകേണ്ടിവന്നു. സാധാരണ കർഷകന് അപ്പോഴും ഭൂമി കിട്ടാതായി. ശേഷിക്കുന്ന ഏതാനും സ്ഥലം മാത്രമാണ് ഇന്ന് ആയിരം നാഴികോവിലകം കുടുംബത്തിന് ചെങ്കോട്, കണാരൻപടി ഭാഗങ്ങളിൽ സ്വന്തമായുള്ളത്.

പുല്ലങ്കോട് എസ്‌റ്റേറ്റ് പ്ലാന്റേഷനോടെയാണ് കാളികാവിന്റ ചരിത്രം മാറ്റുന്നത്. പടിഞ്ഞാറെ കോവിലകക്കാരുടെയും കൂക്കിൽ തറവാട്ടുകാരുടെയും കൈയ്യിൽ നിന്ന് തൊണ്ണൂറ്റി ഒൻപത് വർഷത്തിന് ഭൂമി പാട്ടത്തിനെടുത്താണ് ആയിരത്തി തൊള്ളായിരത്തി ആറിൽ പുല്ലങ്കോട് എസ്‌റ്റേറ്റ് സ്ഥാപിക്കുന്നത്. രണ്ടായിരത്തി ഇരുന്നൂറോളം ഏക്കർ ഭൂമിയിൽ റബ്ബർ വളർന്നതോടെ ജോലി തേടി നിരവധിപേർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഇങ്ങോട്ട് കുടിയേറി. പുല്ലും കാടും പിടിച്ച് കിടന്ന കാളികാവിന്റ മണ്ണ് ജനവാസയോഗ്യമായി മാറിയതോടെ കുടിയേറ്റം തുടർന്നു. വിദ്യഭ്യാസപരമായി സംസ്‌കാരികമായും കാളികാവ് ഉണർന്ന് തുടങ്ങുന്നത് ഈ കാലഘട്ടത്തിലാണ്. ആയിരത്തി തൊള്ളായിരത്തി പതിനഞ്ചിൽ കാളികാവിൽ ഇന്നത്തെ ചെത്ത്കടവ് റോഡിന് സമീപം ഒരു സ്വകാര്യസ്‌കൂൾ പ്രവർത്തനം തുടങ്ങി. ഇതിനടത്തുതന്നെ ആയിരത്തിതൊള്ളായിരത്തി മുപ്പതിൽ ഒരു പെണ്ണ് സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. ഈ സ്‌കൂളാണ് പിന്നീട് കാളികാവ് ബസാർ ജി.യു.പി സ്‌കൂളായി മാറിയത്.അതിനും മുമ്പ് വെള്ളയൂരിൽ സ്ഥാപിച്ച നമ്പൂതിരിയുടെ സ്‌കൂളായിരുന്നു അക്ഷരാഭ്യസം നേടാൻ അക്കാലഘട്ടത്തിലെ ആളുകളുടെ പ്രധാന ആശ്രയം.കാളികാവിൽനിന്നുപോലും പ്രാഥമിത പഠനം നടത്താൻ വെള്ളയൂരിലേക്കായിരുന്നു പഴയ തലമുറയിലെ ആളുകൾ കൽനടയായി പോയരുന്നത്. ബ്രട്ടീഷ് ഭരണകാലത്ത് തന്നെ കാളികാവിൽ അഞ്ചലാപ്പീസ് എന്നപേരിൽ തപാൽ സമ്പ്രദായം നിലനിന്നിരുന്നു. കാളികാവ് അങ്ങാടിക്ക് സമീപം ഇപ്പോഴത്തെ ബസ്റ്റാന്റിനടുത്താണ് തപാലാപ്പീസ് പ്രവർത്തിച്ച് വന്നത്. കാളികാവിന്റ ചരിത്രം തേടുമ്പോൾ അഞ്ചച്ചവിടിയിലെ പരിയങ്ങാട് പ്രദേശം പ്രത്യേക പരാമർശം അർഹിക്കുന്നു. വർഷങ്ങൾക്കുമുമ്പ് തന്നെ കാളികാവിലെ പ്രധാന ജനാധിവാസ കേന്ദം പരിയങ്ങാടായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. സമരങ്ങളും പോരാട്ടങ്ങളും ഒട്ടേറെ കണ്ട മണ്ണാണ. 1921ലെ മലാബർ സമരത്തിന്റെ ജ്വലിക്കുന്ന ശേഷിപ്പുകൾ കാളികാവിന്റ ചരിത്ര രേഖയിൽ മങ്ങാതെ കിടപ്പുണ്ട്.സമരത്തിന്റ പ്രധാന നേതാവായിരുന്നു വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വെള്ളപ്പട്ടാളം വളഞ്ഞ പിടിക്കൂടുന്നത് ഇന്നത്തെ ചോക്കാട് പഞ്ചായത്തിലെ കല്ലാമൂല ചിങ്കക്കല്ലിൽ നിന്നായിരുന്നു. 1897ലാണ് കാളികാവ് പോലീസ് സ്‌റ്റേഷൻ പ്രവർത്തനം തുടങ്ങിയത്. മാപ്പിള ലഹളകാലത്ത് കരുവാരക്കുണ്ടിൽ നിന്നെത്തിയ സമരക്കാർ കാളികാവ് പോലീസ് സ്‌റ്റേഷൻ നേരെ ആക്രമണം നടത്തിയിരുന്നു. 1921ൽ നിർമ്മാണം നടന്ന് കൊണ്ടിരുന്ന കാളികാവ ്ഗവ.ആശുപത്രികെട്ടിടത്തിന്റ പ്രവൃത്തി ലഹളക്കാരെ പേടിച്ച് നിർത്തിവെച്ചിരുന്നത്രേ. കലാപം കെട്ടടങ്ങിയ ശേഷമാണ് വീണ്ടും ആശുപത്രി കെട്ടിടം പണി പൂർത്തിയാക്കിയത്. പുല്ലങ്കോട് എസ്‌റ്റേറ്റിലെ ആദ്യകാല മാനേജർ ആയിരുന്ന സ്റ്റാൻലി പാട്രിക് ഈറ്റൺ എന്ന വെള്ളക്കാരനെ ലഹളക്കാർ പിടിക്കൂടി വധിച്ചു. ഇതോടെ ബ്രട്ടീഷ് പട്ടാളം ലഹളയെ സർവ്വ ശക്തിയുമുപയോഗിച്ച് അടിച്ചമർത്തുകയും ചെയ്തു. മലബാർ കലാപം ഒതുങ്ങി ഏറെ കഴിവും മുമ്പേ കിഴക്കനേറനാടൻ മലയോരം വീണ്ടും സമരം മുഖരിതമായി. അമ്പതുകളിലും അറുപതിലുകളുമായി കമ്മ്യൂണിസ്റ്റ് നേതാവ് കുഞ്ഞാലിയുടെ നേതൃത്വത്തിൽ പ്രദേശത്തെ ഭൂവുടമൾക്കെതിരെ ഒട്ടേറെ സമരങ്ങൾ നടന്നു. 1942 കാലഘട്ടത്തിലാണ് കാളികാവിലേക്ക് ആദ്യമായി ബസ് റൂട്ട് ആരംഭിക്കുന്നത്. ഇമ്പീരിയൽ എന്ന പേരിലാണ് ആദ്യത്തെ ബസ് സർവ്വീസ് തുടങ്ങിയത്. തുടർന്ന് രാജലക്ഷ്മി, ഇന്ത്യൻ എക്‌സ് സർവീസ് എന്നീ പേരുകളിൽ സർവീസ് ആരംഭിച്ചു. കാഷിക മേഖലയിൽ കാളികാവിന്റെ പരിവർത്തന ഘട്ടം തുടങ്ങുന്നത് അറുപതുകളുടെ അവസാനത്തിലെ തിരുവിതാംകൂർ തിരുവിതാം കൂർ കുടിയേറ്റത്തോടെയാണ്. നിബിഡ വന പ്രദേശങ്ങളിൽ റബർ നട്ടുപടിപ്പിച്ച് അവർ നാടിനെ സമ്പുഷ്ടമാക്കിയെടുത്തു, ഇതോടെ നാട്ടുകാരായ കർഷകരും പുതിയ കൃഷി രീതിയിലൂടെ വഴി നടന്നു. എഴുപതുകളുടെ പാതിയോടെയാണ് കാളികാവിന്റ മണ്ണിൽ നിന്നും ഗൾഫിലേക്ക് കുടിയേറ്റം തുടങ്ങുന്നത്. അറബുനാടുകളിൽ എണ്ണപ്പാടം തേടി ആയിരങ്ങൾ കടൽ കടന്നതോടെ നാടിന്റ സാമ്പത്തികാഭിവൃദ്ധി ആരംഭിക്കുകയായി.1961ൽ പുല്ലങ്കോട് പ്രദേശത്താണ് കാളികാവിൽ ആദ്യമായി വൈദ്യുതി വെളിച്ചം എത്തുന്നത്.


1962ലാണ് കാളികാവ് പഞ്ചായത്ത് രൂപവൽക്കരണം നടന്നത്. സ്‌പെഷ്യൽ ഓഫീസർ എന്ന ഉദ്യാഗസ്ഥനായിരുന്നു പഞ്ചായത്തിന്റ ഭരണ ചുമതലയുണ്ടായിരുന്നത്.. കാളികാവ് അങ്ങാടിയിൽ ഇന്ന് ബസ്സ്സ്റ്റാൻഡ് സ്ഥിതി ചെയ്യുന്ന ചന്തപ്പുരക്ക് സമീപത്തെ കെട്ടിടത്തിന്റെ മുകളിലായിരുന്നു ആദ്യത്തെ പഞ്ചായത്ത് ഓഫീസ്. മുൻ മന്ത്രിയും തൊട്ടടുത്ത കൂരാട് സ്വദേശി കൂടിയായ ടി.കെ ഹംസ ഇവിടെ എക്‌സിക്യൂട്ടീവ് ഓഫീസറായി ജോലി ചെയ്തു. പഞ്ചായത്ത് ഓഫീസിന് നേരെ മുമ്പിലെ കെട്ടിടത്തിൽ പോസ്‌റ്റോഫീസും പ്രവർത്തിച്ചിരുന്നു.   1964 ലാണ് തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതി കാളികാവ് പഞ്ചായത്ത് ഭരിച്ച് തുടങ്ങുന്നത് കെ. കുഞ്ഞാലി ആയിരുന്നു ആദ്യത്തെ പ്രസിഡന്റ്. കെ.ടി. അലവികുട്ടി വൈസ് പ്രസിഡന്റുമായി തെരഞ്ഞെടുക്കപ്പെട്ടു. ഇപ്പോൾ കാളികാവ് ബസ് സ്റ്റാന്റ് സ്ഥിതിചെയ്യുന്ന ചന്തപുരയും ചെത്ത്കടവ് പുഴയിലെ കുളികടവുമെല്ലാം പ്രഥമ ഭരണ സമിതിയുടെ കാലത്താണ് സ്ഥാപിക്കുന്നത്. 1969ൽ ചുള്ളിയോട് വെച്ച് കുഞ്ഞാലി വെടിയേറ്റ് മരിച്ചു. തുടർന്നുള്ള കാലഘട്ടങ്ങളിൽ ഇ.പി.അലവികുട്ടി എന്ന നാണി ഹാജി (1969-79)വി.അപ്പുണ്ണി (1979-1984) എ.പി. ബാപ്പുഹാജി(1988-1995) എന്നിവർ കാളികാവ് പഞ്ചായത്തിന്റെ ഭരണത്തലവൻമാരായി മാറി. വിദ്യാഭ്യാസ മേഖലയിൽ പഴയ കാളികാവ് മാറ്റത്തിന് വിധേയമായികൊണ്ടിരിക്കുന്നു.മേ ഹയർ സെക്കൻഡറി തലം വരെ പഠനം മികച്ച വിദ്യാഭ്യാസ സൗകര്യമായി അടക്കാകുണ്ട് ക്രസന്റ് ഹയർ സെക്കൻഡറിയും  കാളികാവ് ബസാർ ജി.യു.പി സ്‌കൂളും മലയോര മേഖലയിൽ വിദ്യഭ്യാസം രംഗത്ത് ഏറെ മാറ്റങ്ങൾ സൃഷ്ടിച്ചു..പാറശ്ശേരി,ചാഴിയോട് ഒരു കാലത്ത് വിദ്യാഭ്യാസ രംഗത്ത് ഏറെ പിന്നിലായിരുന്ന മലയോര ഗ്രാമം പിഴവുകൾ തിരുത്തി കാലത്തിനൊപ്പം നടന്നു നീങ്ങി ഇപ്പോൾ  മുന്നേറ്റ പാതയിലാണ്. ഉന്നത പഠന രംഗത്തും ശാസ്ത്ര സാങ്കേതിക മേഖലയിലുമെല്ലാം മലയോരത്തെ കുട്ടികൾ ഉയരങ്ങൾ വെട്ടിപ്പിടിക്കുന്നആഹ്ലാദാനു