"വി.എച്ച്.എസ്.എസ്. ഇരുമ്പനം/ കുട്ടികളുടെ രചനകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 158: വരി 158:




कॆरल् की उत्सव् आयी रॆ |
कॆरल् की उत्सव् आयी रॆ ||<br>
संतॊष् की ऒणम् आयी रॆ |
संतॊष् की ऒणम् आयी रॆ ||<br>
रंगॊम् की त्यॊहार् आयी रॆ |
रंगॊम् की त्यॊहार् आयी रॆ ||<br>
पुष्पॊम् की उत्सव् आयी रॆ |
पुष्पॊम् की उत्सव् आयी रॆ ||<br>


अब् सब् नाचॊ गावॊ |
अब् सब् नाचॊ गावॊ ||<br>
खुशी मनावॊ |
खुशी मनावॊ ||<br>
तरह् तरह् की फूलॊम् लाऒ |
तरह् तरह् की फूलॊम् लाऒ ||<br>
अन्कण् मॆं पुष्पचित्र् बनावॊ |
अन्कण् मॆं पुष्पचित्र् बनावॊ ||<br>


नयी नयी वस्त्र् पहनावॊ |
नयी नयी वस्त्र् पहनावॊ ||<br>
कयी तरह् की खॆल् खॆलॊ |
कयी तरह् की खॆल् खॆलॊ ||<br>
अब् रंगॊं की उत्सव् आयी रॆ |
अब् रंगॊं की उत्सव् आयी रॆ ||<br>
संतॊष् की ऒणम् आयी रॆ |
संतॊष् की ऒणम् आयी रॆ ||<br>


Krishnadas.P.C.
Krishnadas.P.C.


== അരുത്...അരുതരുത് ==
== അരുത്...അരുതരുത് ==

19:58, 23 ഒക്ടോബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

സ്വപ്നം.....വെറുമൊരു സ്വപ്നം.......


(കഥ) അഭിനവ് തോമസ്
എന്റെ പേര് അഭിനവ്. ഞാന്‍ ഇപ്പോള്‍ ഒളിംപിക്സിലെ 100 മീറ്റര്‍ റൈഫിള്‍ ഷൂട്ടിംഗ് മത്സരത്തിലാണ്. കാണികള്‍ ആര്‍ത്തിരമ്പുകയാണ്. പ്രത്യേകിച്ച് മലയാളികള്‍. എന്നിലാണ് അവരുടെ പ്രതീക്ഷ. തോറ്റ് പോയാല്‍ നാണക്കേടാണ്. എനിക്ക് അങ്ങനെ ഒരു ഭയം. എന്റെ ഉന്നം ദൂരയുള്ള ടാര്‍ഗറ്റിന്റെ മധ്യ ബിന്ദുവിലാണ്. എന്റെ നെഞ്ച് പിടയ്ക്കുമ്പോഴും കാണികളുടെ ആര്‍ത്തിരമ്പല്‍ വര്‍ദ്ധിച്ചുവന്നു. എന്റെ കൈവിരല്‍ കാഞ്ചിയില്‍ സ്പര്‍ശിച്ചു. ഒരു വലി. ഠേ…….വെടി കൊണ്ടോ? ഒരു നിമിഷത്തേക്ക് എല്ലാ ശബ്ദങ്ങളും നിലച്ചു. നിമിഷങ്ങള്‍ക്കകം ആര്‍ത്തിരമ്പല്‍ തിരിച്ചുവന്നു. അപ്പോള്‍ ഒരു അനൗണ്‍സ് മെന്റ് ഉണ്ടായി. അഭിനവ് ഗോള്‍ഡ് മെഡല്‍ നേടിയെന്ന്. എല്ലാവരും പൂക്കള്‍ എറിഞ്ഞു. എന്റെ കോച്ച് എന്നെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു. അപ്പോള്‍ വളരെ വലിയ ശബ്ദത്തോടെ ഒരു ബെല്‍ മുഴങ്ങി. ഞാന്‍ ഞെട്ടി ഉണര്‍ന്നു. ഞാനിതാ എന്റെ കട്ടിലില്‍ കിടക്കുന്നു. മുഴങ്ങിക്കേട്ട ബെല്ല് എന്റെ അലാറം ക്ലോക്കിന്റെയായിരുന്നു. അപ്പോഴാണ് എനിക്ക് മനസ്സിലായത്, ഞാന്‍ അഭിനവ് ബിന്ദ്രയല്ല. അഭിനവ് തോമസാണ് എന്ന്. എല്ലാം ഒരു സ്വപ്നമായിരുന്നു……………

നാടന്‍ പാട്ട്

(ആറ്റുമ്മണമ്മേലെ ഉണ്ണിയാര്‍ച്ച ….എന്നിങ്ങനെ വടക്കന്‍ പാട്ടു രീതിയില്‍ ചൊല്ലണം)

ആത്തോലേ ഈത്തോലേ കുഞ്ഞാത്തോലേ

ഞാനൊരു കാരിയം കാണാന്‍ പോയി

കളിയല്ല പൊളിയല്ല കുഞ്ഞാത്താലേ

വെള്ളാരം കല്ലിനു വേരിറങ്ങി

പത്തായം തിങ്ങി രണ്ടീച്ച ചത്തു

ഈച്ചത്തോല്‍ കൊണ്ടൊരു ചെണ്ട കെട്ടീ

കളിയല്ല പൊളിയല്ല കുഞ്ഞാത്താലേ

ആലങ്ങാട്ടാലിന്മേല്‍ ചക്ക കായ്ചൂ

കൊച്ചീലഴിമുഖം തീ പിടിച്ചു

പഞ്ഞിയെടുത്തിട്ടു തീ കെടുത്തി

കളിയല്ല പൊളിയല്ല കുഞ്ഞാത്താലേ

കുഞ്ഞിയെറുമ്പിന്റെ കാതുകുത്തീ

തെങ്ങു മുറിച്ചു കുരടുമിട്ടൂ

കോഴിക്കോട്ടാന തെരുപ്പറന്നു

കളിയല്ല പൊളിയല്ല കുഞ്ഞാത്താലേ

നൂറ്റുകുടത്തിലും കേറിയാന

ആലിങ്കവേലന്‍ പറന്നുവന്ന്

മീശമേലാനയെ കെട്ടിയിട്ടു

ആത്തോലേ ഈത്തോലേ കുഞ്ഞാത്തോലേ

ഞാനൊരു കളിയാട്ടം കാണാന്‍ പോയി.

സിദ്ധാര്‍ത്ഥ്.എസ്.രാജ

എട്ടാം ക്ലാസ് ബി ഡിവിഷന്‍

'പരീക്ഷയെ എങ്ങെനെ നേരിടണം?

(ലേഖനം)
പരീക്ഷ എന്നുകേള്‍ക്കുമ്പോള്‍ നിങ്ങളുടെ പ്രതികരണം എങ്ങനെയാണ്?കൈകള്‍ വിറയ്ക്കുന്നു.കണ്ണില്‍ ഇരുട്ടു വ്യാപിക്കുന്നു,തുടങ്ങിയവയാണ് മിക്ക കുട്ടികളും പറഞ്ഞുവരുന്ന സങ്കടങ്ങള്‍. പരീക്ഷയെ നേരിടുവാന്‍ ആദ്യം വേണ്ടത് ആത്മവിശ്വാസമാണ്.എനിക്ക് നന്നായി പരീക്ഷ എഴുതുവാന്‍ കഴിയും എന്ന്,ഓരോ കുട്ടിയുടെയും മനസ്സില്‍ വ്യക്തമായ ഒരു ധാരണ ഉണ്ടായിരിക്കണം.അത് ഓരോരുത്തരും സ്വയം നേടേണ്ട കാര്യമാണ്. ചിട്ടയായി പഠിക്കുന്ന ഒരു കുട്ടിക്ക് പരീക്ഷയെന്നു കേള്‍ക്കുമ്പോള്‍ ഭയപ്പെടേണ്ട കാര്യമില്ല.പല കുട്ടികളും തങ്ങള്‍ക്ക് പഠിക്കാന്‍ കഴിവില്ല എന്ന നിഗമനത്തിലെത്തുന്നു.എല്ലാവര്‍ക്കും ഈശ്വരന്‍ ഒരുപോലെ മനസ്സിനും ബുദ്ധിക്കുമെല്ലാം അസാധാരണമായ കഴിവുകള്‍ നല്കിയിട്ടുണ്ട്.എന്നാല്‍ ഓരോരുത്തരും അവ പ്രയോജനപ്പെടുത്തുന്നത് വ്യത്യസ്ത രീതിയിലാണെന്നു മാത്രം. എന്നാല്‍ കൂട്ടുകാരേ,ഞാന്‍ ഒന്നു പറയട്ടെ,ചിട്ടയായി പഠിച്ച് പരീക്ഷ എഴുതിയാല്‍ നല്ല വിജയം തീര്‍ച്ചയാണ്.ആത്മവിശ്വാസത്തൊടൊപ്പം തന്നെ ഈശ്വരചിന്തയും വളരെ ആവശ്യമാണ്. ഇതുവരെയും ചിട്ടയായി പഠിക്കാന്‍ കഴിയാത്ത എന്റെ സഹപാഠികളോട് എനിക്കു പറയുവാനുള്ളത് ഇന്നു മുതല്‍ ഈ രീതിയില്‍ പഠിക്കുവാന്‍ ആരംഭിക്കുകയാണെങ്കില്‍ ഒരു നല്ല വിജയം നിങ്ങളുടെ ഓരോരുത്തരുടെയും ജീവിതത്തിലുണ്ടാവും. നിങ്ങള്‍ ക്കോരോരുത്തര്‍ക്കും സുനിശ്ചിതമായ ഒരു വിജയം ആശംസിക്കുകയും ഈശ്വരനോട് അതിനായി പ്രാര്‍ഥിക്കുകയും ചെയ്തുകൊണ്ട് ഈ ലേഖനം ചുരുക്കട്ടെ.

ബെന്‍സി ബേബിച്ചന്‍ (പൂര്‍വ വിദ്യാര്‍ഥിനി)


MY VILLAGE

My village is a heaven and
The villagers are the flowers of that heaven
Where there is peace everywhere
And the blessings of God

The mountain protect us like a lovely cloth
The river laughs like a pretty girl
The fields sing like angels
The flowers dance like children

The villagers are always happy
And lead a lovely life
They are so caring
And love each other

But my village may be “killed”
By the modern “culture”
Can I see you anymore
This heaven of heavens

Edwin (from “SMARANIKA”-Class Magazine)


सुभाषितानि l

दशकूप समो वापी|
दश वापी समॊ ह्रद्ः ||
दश ह्रदसमॊ पुत्रः ||
दश पुत्र समॊ द्रुमः ||

विहाय पौरुषं यॊ हि|
दैवमॆवावलम्बतॆ|
प्रासाद सिंहवत्तस्य मूर्ध्नि|
तिष्ठन्ति वायसाः | ||

इदं हि माहात्म्यविशॆषसूचकं|
वहन्ति चिह्नं महतां मनीषिणः ||
मनॊ यदॆषां सुखदुखसम्भवॆ|
प्रयाति नॊ हर्षविषादवश्यताम् | ||

एकस्य कर्म संवीक्ष्य|
करॊत्यन्यॊपि गर् हितम् ||
गतानुगतिकॊ लॊकॊ|
न लॊकः पारमार् थिकः | ||


പൂജ്യം ആത്മകഥ പറയുന്നു.

എന്നെ ആദ്യമായി കണ്ടെത്തിയത് ഇന്ത്യക്കാരാണ്. ഇന്ത്യക്കാര്‍ സ്നേഹത്തോടെ എന്നെ വിളിച്ചത് ശൂന്യ എന്നാണ്. പിന്നീട് അറബികള്‍ “sifre” എന്നും ഇംഗ്ളീഷുകാര്‍ “cipher”എന്നും വിളിച്ചു. ആ പേരില്‍ നിന്ന് ഞാന്‍ സീറോ എന്ന് അറിയപ്പെട്ടു തുടങ്ങി. എന്റെ കൂട്ടുകാരെയെല്ലാം കണ്ടുപിടിച്ചിട്ട് ആയിരക്കണക്കിനു വര്‍ഷങ്ങള്‍ പിന്നിട്ട ശേഷമാണ് എന്റെ ജനനം. ഏറ്റവും ആദ്യം എന്റെ ആകൃതി “oval shape”ല്‍ ചെറിയ ചാപം വരച്ച രീതിയില്‍ ആയിരുന്നു. പിന്നീട് കാലക്രമത്തില്‍ അതു വട്ടത്തിലായി. ഒറ്റയ്ക്ക് നില്ക്കുമ്പോള്‍ വിലയില്ലെങ്കിലും മറ്റുള്ളവരുടെ വലതുവശം ചേര്‍ന്നു നില്കുമ്പോള്‍ എന്റെ വില പതിന്മടങ്ങു വര്‍ദ്ധിക്കും. ഞാന്‍ ഇല്ലാത്ത അവസ്ഥയെക്കുറിച്ച് ചിന്തിക്കാന്‍ പോലും പറ്റില്ല. എന്റെ വരവോടെ ഗണിത ശാസ്ത്രത്തില്‍ വമ്പിച്ച പരിവര്‍ത്തനങ്ങള്‍ ഉണ്ടായി. എന്നെ ആരോടു കൂട്ടിച്ചേര്‍ത്താലും ആരില്‍ നിന്നു എടുത്തു മാറ്റിയാലും അവര്‍ക്കു ഒന്നും സംഭവിക്കുകയില്ല. എന്നെ ഗുണിക്കാന്‍ കൂട്ടു പിടിച്ചവന്‍ ഞാനായി തീരും. എന്നെ കൊണ്ടുള്ള ഹരണം മാത്രം നടക്കില്ല. രേഖീയ സംഖ്യാഗണത്തില്‍ പോസിറ്റീവും നെഗറ്റീവും അല്ലാത്ത ഒരേയൊരു സംഖ്യയും ഞാന്‍ തന്നെയാണ്. എന്റെ വര്‍ഗ്ഗവും വര്‍ഗ്ഗമൂലവും ഞാന്‍ തന്നെയായിരിക്കും. ഏതൊരു measurement ലും ആരംഭത്തെ സൂചിപ്പിക്കുന്നതിനു ഞാന്‍ തന്നെ വേണം. ഏതു സംഖ്യാന സമ്പ്രദായത്തിലും ആദ്യത്തെ അക്കമായി ഞനുണ്ട്. കണക്കു കൂട്ടുന്നതില്‍ മാത്രമല്ല സംഖ്യകളുടെ സ്ഥാനവ്ത്യാസത്തെ സൂചിപ്പിക്കുന്നതിലും എന്റെ പങ്ക് വലുതാണ്. computer -ലെ ബൈനറി ഭാഷയില്‍ ‘ 1 ‘ നോടോപ്പം ഞാനുമുണ്ട്. ഇങ്ങനെ പറയാനെനിക്ക് വിശേഷങ്ങള്‍ ധാരാളമുണ്ട്. കൂടുതല്‍ വിശേഷങ്ങള്‍ പിന്നീടൊരിക്കലാകാം. സസ്നേഹം പൂജ്യം.

(യു.പി.വിഭാഗം വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ “ഗണിതകൗതുകം” കൈയെഴുത്തുമാസികയില്‍നിന്ന്)


INDIA V/S SRILANKA

When umpire calls for toss|
Ganguly is the boss|
When Sachin hits a century|
Jayasurya’s knee get injury|

When Murali comes to bowl|
Umpire rules “no ball”|
When Srilanka comes to bat|
Opener Jayasurya will be lost|

When Murali gives a catch|
India wins the match|

Nilakantan.K.


ऒणम्

कॆरल् की उत्सव् आयी रॆ ||
संतॊष् की ऒणम् आयी रॆ ||
रंगॊम् की त्यॊहार् आयी रॆ ||
पुष्पॊम् की उत्सव् आयी रॆ ||

अब् सब् नाचॊ गावॊ ||
खुशी मनावॊ ||
तरह् तरह् की फूलॊम् लाऒ ||
अन्कण् मॆं पुष्पचित्र् बनावॊ ||

नयी नयी वस्त्र् पहनावॊ ||
कयी तरह् की खॆल् खॆलॊ ||
अब् रंगॊं की उत्सव् आयी रॆ ||
संतॊष् की ऒणम् आयी रॆ ||

Krishnadas.P.C.

അരുത്...അരുതരുത്

ഉത്തരമെഴുതുമ്പോള്‍ തെറ്റരുത്

ചോദ്യനമ്പര്‍ തെറ്റരുത്

വെട്ടിക്കുത്തി എഴുതരുത്

വൃത്തികേടായി എഴുതരുത്

അനാവശ്യമായി എഴുതരുത്

അഭ്യര്‍ത്ഥനകള്‍ എഴുതരുത്

കോപ്പിയടിക്കാന്‍ കൂട്ടുനില്കരുത്

കോപ്പിയടിക്കരുത്

സമയം വെറുതെ കളയരുത്

കുറച്ചു സമയവുമെടുക്കരുത്

സമയം തീരും മുമ്പ് സ്ഥലം വിടരുത്

സമയം കൂടുതല്‍ ചോദിക്കരുത്

ഒരു ചോദ്യത്തിനും ഉത്തരമെഴുതാതെ വിടരുത്

ഉത്തരം എഴുതുമ്പോള്‍ ചോദിക്കരുത്

ഉത്തരം അറിയില്ലെങ്കില്‍ പേടിക്കരുത്

ഉത്തര ക്കടലാസ് അഴച്ചു കൊഴച്ചു കെട്ടരുത്

ഉത്തരക്കടലാസില്‍ പേജുനമ്പര്‍ ഇടാന്‍ മറക്കരുത്

പരീക്ഷ എഴുതുമ്പോള്‍ ധൈര്യം കൈ വിടരുത്

പരീക്ഷ എഴുതുമ്പോള്‍ ശ്രദ്ധകൈ വിടരുത്

പരീക്ഷയെ വെറുക്കരുത്

എത്രയെത്ര അരുതുകള്‍

അരുതുകള്‍ കേട്ടു വിരളരുത്

പത്താം ക്ലാസ്സു പോലെയുള്ള പൊതു പരീക്ഷകള്‍

എഴുതുമ്പോള്‍ രജിസറ്റര്‍ നമ്പര്‍ തെറ്റിക്കരുത്

രജിസ്റ്റര്‍ നമ്പര്‍ എഴുതാന്‍ മറക്കരുത്

വിദ്യാര്‍ഥികളായ കുഞ്ഞുങ്ങളേ, ഈ അരുതുകളൊന്നും

മറക്കുകയുമരുത്

ഈ അരുതുകളിലൂടെ എല്ലാ പരീക്ഷകളിലും വിജയിക്കാം, ഉയരാം,

സംതൃപ്തരാകാം ജീവിതവിജയം ഉറപ്പാക്കാം

ജിബി.പി.ജോണ്‍


അന്ധവിശ്വാസങ്ങള്‍ വര്‍ദ്ധിക്കുകയാണോ ????

ലോകം ഏറെ വളര്‍ന്ന് വികസിച്ചുനില്ക്കുന്ന ഈ പുതിയ സഹസ്രാബ്ദത്തില്‍ ഇങ്ങനെ ഒരു സംശയം പൊങ്ങിവന്നതു തന്നെ വിസ്മയകരമായി തോന്നാം. ശാസ്ത്രസാങ്കേതികരംഗത്തുണ്ടായ അഭൂതപൂര്‍വ മായ വളര്‍ച്ച,വിവരസാങ്കേതിക വിദ്യയു ടെ വമ്പിച്ച വര്‍ദ്ധനവ് ,എവിടെ എന്തു നടന്നാലും അതു തന്റെ പെട്ടിക്കുള്ളില്‍ കാണാനുള്ള സാധ്യത- ഇത്രയും ഭൗതികനേട്ടങളുടെ നടുക്കു നിന്നു കൊണ്ട് അന്ധവിശ്വാസത്തെക്കുറിച്ചു സംസാരിക്കാന്‍ ആര്‍ക്കാണു ധൈര്യം.? പക്ഷെ മാധ്യമങ്ങള്‍ പറയുന്ന പോലെയാണോ ഇവിടെ സംഭവിക്കുന്നതെല്ലാം.

ചികിത്സാവിധികളോടൊപ്പം തന്നെ മന്ത്രവാദവിധികളും നടപ്പാക്കികൊണ്ടിരിക്കുന്ന ചില സമൂഹങ്ങള്‍ ഇന്ന് ഉള്‍നാട്ടിലും നഗരങ്ങളിലും കാണാന്‍കഴിയുന്നു. ആശുപത്രിയില്‍ രക്തംകയറ്റുമ്പോള്‍ തന്നെ രോഗശാന്തിക്കു വേണ്ടി തര്‍പ്പണവും നടത്തുന്നതിനോടു യോജിക്കുമോ? ഫിസിയോതെറാപ്പിയോടൊപ്പം ചരടുകെട്ടലും നടത്തിയാല്‍ നന്നോ? എന്നാല്‍ ഇതെല്ലാം വീണ്ടും സംഭവിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്ന് പറഞ്ഞാല്‍ നമുക്കു മനസ്സിലാകുന്ന കാര്യമെന്താണ്? അന്ധവിശ്വാസങ്ങള്‍ വര്‍ദ്ധിച്ചു വരുന്നു.

എന്തു കൊണ്ടാണ് ചത്തുപോയ അന്ധവിശ്വാസങ്ങള്‍ വീണ്ടും ഉയിര്‍ത്തെഴുന്നേല്ക്കുന്നത്? ശാസ്ത്രമായിരുന്നു അന്ധവിശാസത്തെ നശിപ്പിച്ചത്. ശാസ്ത്രത്തിന്റെ സാര്‍വത്രികവും സാര്‍വജനീനവുമായ സ്വാധീനത്തിന്

ഇപ്പോള്‍ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഉയര്‍ന്ന ശാസ്ത്ര പ്രവര്‍ത്തകര്‍ തന്നെ ചില പഴയ ആചാരങ്ങളുടെ പിടിയില്‍ പെട്ടു പോകാറുണ്ട്’. പൊതുജനം ഇതു കാണുമ്പോള്‍ ശാസ്ത്രവിശ്വാസ രഹിതരായി തീരുന്നു.


ദീലീപ്.എസ്.എന്‍.