ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /വിദ്യാരംഗം കലാ സാഹിത്യ വേദി.

Schoolwiki സംരംഭത്തിൽ നിന്ന്
                                                                                    2017 - 18    

കണ്‍വീനര്‍: ഉമ്മുകുല്‍സു. ഇ

ജോയിന്‍റ് കണ്‍വീനര്‍: യൂസുഫ്. എം

സ്റ്റുഡന്‍റ് കണ്‍വീനര്‍: ആദിത്യ. പി -10 എ

സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍: ഫാത്തിമ ഹസ്‌ന. പി -7 എ


                                                                           വാ‌യനാവാരാചരണം
                                                 


                                                 


വാ‌യനാവാരാചരണത്തോനോടനുബന്ധിച്ച് ജൂണ്‍ 19 ന് വിദ്യാരംഗം ക്ലബ്ബിനു കീഴില്‍ രാവിലെ 10 മണിക്ക് സ്കൂള്‍ അസ്സംബ്ലി കൂടി. ഹെ‍ഡ്മാസ്റ്റര്‍ എം.എ നജീബ് അധ്യക്ഷത വഹിച്ചു. നമ്മുടെ സഹോദര സ്ഥാപനമായ ഫാറൂഖ് കോളേജിലെ ഭാഷാദ്ധ്യാപന്‍ കമറുദ്ദീന്‍ പരപ്പില്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വാ‌യനയുടെ മഹത്വത്തെപ്പറ്റി വിദ്യാര്‍ത്ഥി പ്രതിനിധി ആരതി സംസാരിച്ചു. റജ റെനിന്‍ വായനദിന സന്ദേശം നല്‍കി.


മലയാളം അദ്ധ്യാപിക ഉമ്മുകുല്‍സു ടീച്ചര്‍ എഴുതിച്ചിട്ടപ്പെടുത്തിയ നൃത്തശില്പം, വായനമെച്ചപ്പെടുത്തലിന്റെ ഭാഗമായി പുസ്തകശേഖരണം, വായനാമൂല ഒരുക്കല്‍, ക്ലാസ്സ് ലൈബ്രറി നിര്‍മ്മാണം, വായനാമത്സരം, ചിത്രരചനമത്സരം പ്രസംഗമത്സരം, തുടങ്ങിയ വിവിധ പരിപാടികള്‍ നടത്തി. വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനം മുഖ്യാതിഥി കമറുദ്ദീന്‍ പരപ്പില്‍ നിര്‍വ്വഹിച്ചു.


പ്രൈമറി വിഭാഗം ക്ലാസ്സ് ലൈബ്രറിയിലേക്കുള്ള അലമാറയുടെ താക്കോല്‍ദാനം ഡപ്യൂട്ടി ഹെ‍ഡ്മാസ്റ്റര്‍ വി.സി. മുഹമ്മദ് അശ്റഫ് നിര്‍വ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി കെ. മുനീര്‍ സ്വാഗതവും, മലയാളം സീനിയര്‍ അദ്ധ്യാപകന്‍ അബ്ദുല്‍ കരീം നന്ദിയും പറഞ്ഞ‍ു. വിദ്യാര്‍ത്ഥികളായ ദയ ഫൈസ്, റയ്യാന്‍ ബിന്‍ മുഹമ്മദ് ഹനീഫ്, മുഹമ്മദ് ഇസ്സത്ത് മുസമ്മില്‍, അദ്ധ്യാപകരായ ഉമ്മുകുല്‍സു, യൂസുഫ്, ജാസ്മിന്‍, ഫസീല തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.



                                                                                     2016 - 17    

കണ്‍വീനര്‍: ഉമ്മുകുല്‍സു. ഇ

ജോയിന്‍റ് കണ്‍വീനര്‍: ശാരി. സി

സ്റ്റുഡന്‍റ് കണ്‍വീനര്‍: ആദിത്യ. പി -9എ

സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍: ഫാത്തിമ ഹസ്‌ന. പി -6 എ


പഠനത്തോടൊപ്പം വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മക ശേഷികള്‍ വളര്‍ത്താനും, അവരിലെ കഴിവുകള്‍ കണ്ടെത്തുന്നതിനുമായി സ്കൂളില്‍ വിദ്യാരംഗം സാഹിത്യ വേദി പ്രവര്‍ത്തിക്കുന്നു.


ഈ വര്‍ഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂള്‍തല ശില്‍പശാലയുടെ ഔപചാരികമായ ഉദ്ഘാടനം, ജൂണ്‍ 19-ന് വായനാദിനത്തില്‍ അധ്യാപകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനും, നമ്മുടെ അയല്‍ സ്ഥാപനമായ ഫാറൂഖ് ട്രൈനിംങ്ങ് കോളേജിലെ ഭാഷാധ്യാപകനുമായ ശ്രീ.സലീം സാര്‍ നിര്‍വഹിച്ചു.

വായനാമത്സരം, ഉപന്യാസരചന, കവിതാരചന, പുസ്തകാസ്വാദനക്കുറിപ്പ് തയ്യാറാക്കല്‍, സാഹിത്യ ക്വിസ്,ചുമര്‍പത്രനിര്‍മ്മാണം എന്നീ മത്സരങ്ങള്‍ സംഘടിപ്പിച്ചു. വായനമെച്ചപ്പെടുത്തലിന്റെ ഭാഗമായി പുസ്തകശേഖരണം, വായനാമൂല ഒരുക്കല്‍, ക്ലാസ്സ് ലൈബ്രറി നിര്‍മ്മാണം, ലൈബ്രറിശാക്തീകരണം തുടങ്ങിയവ നടത്തി.

കഥ, കവിത, നാടന്‍പാട്ട്, കവിതാലാപനം, അഭിനയം തുടങ്ങിയവയില്‍ സ്കൂള്‍തല ശില്‍പ ശാലകള്‍ നടത്തി, മികച്ച കുട്ടികളെ സബ്ജില്ലാ, ജില്ലാതലങ്ങളില്‍ പങ്കെടുപ്പിച്ചു.

                                                                                      അദ്ധ്യാപകദിനം                 
                                             


ഈ വര്‍ഷത്തെ അദ്ധ്യാപകദിനം വിദ്യാരംഗം കലാ സാഹിത്യ വേദിയും, മലയാളം ക്ലബ്ബും സംയുക്തനായി നടത്തി. സ്കൂള്‍ ഹെ‍ഡ്മാസ്റ്റര്‍ എം.എ നജീബ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. അദ്ധ്യാപകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനും, നമ്മുടെ സ്കൂളിലെ മുന്‍ ഭാഷാദ്ധ്യാപകനുമായ കാസിം വാടാനപ്പള്ളി, സംസ്ഥാന പ്രധാനാദ്ധ്യാപക അവാര്‍ഡ്ജേതാവും നമ്മുടെ സ്കൂളിന്റെ മുന്‍പ്രധാനാദ്ധ്യാപകനുമായ കെ. കോയ എന്നിവര്‍ ആയിരുന്നു വായനദിനത്തിലെ മുഖ്യാതിഥികള്‍. ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ. ഹാഷിം അദ്ധ്യാപകദിനത്തിനെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. മുഖ്യാതിഥികള്‍ അവരവരുടെ അദ്ധ്യാപക ജിവിതാനുഭവങ്ങള്‍ കുട്ടികളുമായി പങ്കുവച്ചു. ചടങ്ങില്‍ സ്കൂള്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ. ഹാഷിം, ഹെ‍ഡ്മാസ്റ്റര്‍ എം.എ നജീബ് എന്നിവര്‍ നമ്മുടെ സ്കൂളിലെ മുന്‍ ഭാഷാദ്ധ്യാപകന്‍ കാസിം വാടാനപ്പള്ളി, സ്കൂളിന്റെ മുന്‍പ്രധാനാദ്ധ്യാപകന്‍ കെ. കോയ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.

വിദ്യാരംഗം കലാ സാഹിത്യ വേദി കണ്‍വീനര്‍ ഉമ്മുകുല്‍സു. ഇ, ജോയിന്‍റ് കണ്‍വീനര്‍ ശാരി. സി, സ്റ്റുഡന്‍റ് കണ്‍വീനര്‍ ആദിത്യ. പി, സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍ ഫാത്തിമ ഹസ്‌ന. പി, അദ്ധ്യാപകരായ മുഹമ്മദ് അസ്ക്കര്‍, ബീരാന്‍ കോയ. ടി, യൂസുഫ്. എം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.


                                                                             
                                                                                                                              
                             അര്‍ഷിദ മുസ്തഫ                                                                               ഹിന. കെ  
 	                                       8 C                                                                                        8 C  


       
അഹമ്മദ് റിസ്‌വാന്‍. യു  
 	                      9 C 
    



"മരിക്കുന്ന ഭൂമി"



ചൂടുള്ള വാര്‍ത്ത‌‌‌‌‌‌‌‌‌‌‌‌ !!

ചൂടുള്ള വാര്‍ത്ത‌‌‌‌‌‌‌‌‌‌‌‌ !!



"ഭൂമി മരണ കിടക്കയില്‍"

രാ‍ഷ്ടീയ മച്ചാന്‍മാര്‍ ഒത്തുകൂടി

സമരം വേണം ബന്ദ് വേണം

വേണമെങ്കിലൊരു കൊലയുമാവാം




പുതുയുഗ സത്യസന്ധന്മാര്‍

വാളിനും തോക്കുിനും പകരം

കാമറയും മൈക്കുമൊരുക്കി

ഭൂമിയെ പിടിക്കാന്‍



അല്ല, അതിന് ഭൂമിയേതാ?

നമ്മളിവിടെ ചൊവ്വയിലല്ലേ!?

നില്‍ക്കാന്‍ സമയമില്ല

ഓ‍‍‍‍‍ടാം ചൊവയിലെ ആദ്യ തലമുറയിലേക്ക്



ഓടിക്കിതപ്പോടെയാരാഞ്ഞു

എന്താണ് ഭൂമി ?

ഉത്തരമൊരു ചെറു

ചിരിയായ് തുടങ്ങി



മക്കളേ നിങ്ങള്‍ കണ്ടോല്‍

അറക്കുന്ന മണ്ണും മണവുമായി



സൂര്യനെ ചുറ്റുന്നു,

മരിക്കുന്ന ഭൂമി



അവിടം കറുപ്പ് വ്യാപിച്ചു

മാനവന്‍ തന്റെ ധര്‍മ്മം മറന്ന്

ശാസ്ത്രത്തെ

കൂട്ട് പിടിച്ചപ്പോള്‍....



ഇനിയെന്ത് ?

കരുണതന്‍ നിര്‍ച്ചാല്‍

വറ്റാത്ത ഹൃദയം മൊഴിഞ്ഞു

ഇനിയൊന്നുമില്ല മക്കളേ !



വാസസ്ഥാനമായ ഇവിട-

മെങ്കിലും നമുക്ക് സംരക്ഷിക്കാം

***


                                                                                               
                                                                              ആശിഷ് റോഷന്‍
                                                                                               8. സി


   ജലം ജീവാമൃതം 
 
  മുഹമ്മദ് ആദില്‍ 
                  10.A 

കാലം AD 2033...!


ആ വൃദ്ധന്‍ ആഞ്ഞൊന്ന് ശ്വാസമെടുത്തു. എന്നാല്‍ കയറിയത് വായുവായിരുന്നില്ല, മനുഷ്യന്‍ വിഷകലുഷിതമാക്കിയ വാതകമായിരുന്നു. അതുമൂലം അയാള്‍ ഒന്നു കുരച്ചു. വെള്ളം കുടിക്കാനായി അയാള്‍ പുറത്തേക്ക് നടന്നു. മുറ്റത്തേക്ക് ആകാശത്ത്നിന്ന് ദൈവത്തിന്റെ അനുഗ്രഹമായി തുള്ളികള്‍ വീഴുന്നുണ്ടായിരുന്നു. അയാള്‍ ആര്‍ത്തിയോടെ നാവ് പുറത്തേക്കിട്ടു. ആ വെള്ളത്തുള്ളികള്‍ അയാളുടെ നാക്കില്‍ വീണു. "ത്ഫൂ"അയാള്‍തുപ്പി. വായുവില്‍ ചേര്‍ന്ന സള്‍ഫ്യൂരിക് ആസിഡിന്റെ രുചി അയാള്‍ക്ക് പിടിച്ചിട്ടുണ്ടാവില്ല. മഴയായി വര്‍ഷിച്ചത് വെള്ളമായിരുന്നില്ല ആസിഡായിരുന്നു. ആരോഗ്യവാനെപ്പോലും ഉരുക്കി ദ്രാവകമാക്കുന്ന ആസിഡ്. രക്ഷയ്ക്കായി ആ വൃദ്ധന്‍ വിടിനക്കത്തേക്ക് കയറി. തൊഴിലില്ലായ്മ മൂലം എല്ലാവരും കഷ്ടപ്പെടുന്നു. തൊഴിലുള്ളത് കടല്‍വെള്ളം ശുദ്ധീകരിക്കുന്ന ഫാക്ടറികളില്‍ മാത്രം. അയാള്‍ ചിന്തിച്ചു. "നാല്‍പത് വയസ്സുള്ള താന്‍ ഒരു എണ്‍പത്തഞ്ച് കാരനെ പോലെയായത് വെള്ളം കുടിക്കാതെ വൃക്കനശിച്ചതും ചര്‍മ്മം ചുക്കിചുളിഞ്ഞതും മൂലമാണ്”. അയാള്‍ ഓര്‍ത്തു. കുട്ടിക്കാലം എന്നും മനോഹരമായിരുന്നു. എങ്ങും പുഴകളും പാടങ്ങളും ഹരിതഭംഗിയും മാത്രം. കുടിക്കാനും കുളിക്കാനും കളിക്കാനുമൊക്കെ ഇഷ്ടംപോലെ വെള്ളം. ഇത്രയൊക്കെയായപ്പോള്‍ അയാളുടെ കണ്ണീല്‍നിന്ന് ആശ്രുക്കള്‍ പൊഴിയുന്നുണ്ടായിരുന്നു. ഇന്ന് തനിക്ക് അനുവദിച്ചിരിക്കുന്ന വെള്ളം ദിവസം അരഗ്ലാസാണ്. ഒരാള്‍ക്ക് ശ്വസിക്കാനുള്ള 137 ക്യുബിക് മീറ്റര്‍ വായുവിന്റെ നികുതി വരെ നല്‍കണം. വെള്ളം കൊള്ളയടിക്കലും മോഷണവും ഇപ്പോള്‍ പതിവാണ്.



                                       
                                    സോന പി ദാസ്                                                                                അശ്‌മല്‍. ഇ  
 	                                               8 C                                                                                              8 C  


                                                                      
                                                  അനാമിക                                                                               
 	                                                   10 I  


"ഊഞ്ഞാല്‍ വീട് - അനാമികയുടെ കവിതകള്‍" എന്ന കവിതാസമാഹാരത്തില്‍ നിന്ന്


"മഴ"


മഴക്കിന്ന് കരയാനേ അറിയൂ

അന്ന് ഞാല്‍ കാരണം

പെയ്തൊഴിഞ്ഞത്

ഒരുപാട് സ്വപ്നങ്ങളായിരുന്നു

മഴക്കിന്ന് പൊറുക്കാനേ അറിയൂ

അന്ന് ഞാല്‍ കാരണം

നഷ്ടമായത്

ഒരുപാട് പ്രതീക്ഷകളായിരുന്നു

മഴക്കിന്ന് ഓര്‍ക്കനേ അറിയൂ

അന്ന് ഞാല്‍ കാരണം

ചേതനയറ്റത്

ഒരുപാട് ജീവിതങ്ങളായിരുന്നു

മഴക്കിന്ന് വികാരങ്ങളേയില്ല

അന്ന് ഞാല്‍ കാരണം

കരഞ്ഞു തീര്‍ത്തത്

മഴയുടെ വികാരങ്ങളായിരുന്നു

***

"നീ"


ഒരു കുളിര്‍ക്കാറ്റായ്

അരികത്തണഞ്ഞു

മധുകണമായ് നീ

മനസ്സില്‍ നിറഞ്ഞു

ഒരു സ്വപ്നത്തില്‍

അറിയാതെയൊഴുകി

***


"മണ്ടത്തരം"


കുട്ടപ്പന്‍ ചേട്ടന്റെ തട്ടുകടക്കുള്ളില്‍

കള്ളന്‍മാര്‍ രാത്രിയില്‍ പാഞ്ഞുകേറി

ചായയുണ്ടാക്കീട്ട് ചായേം കുടിച്ചീട്ട്

കാശവിടെ വെച്ചീട്ട് ഓടിപ്പോയി

***

"പ്രകൃതി"


പൂമണം വീശിടും

കുളിര്‍ക്കാറ്റുകൊണ്ടു ഞാന്‍

നറുതേന്‍ നുകരുന്ന

ശലഭത്തെ കണ്ടു ഞാന്‍



മധുവൂറും മണമുള്ള

പൂക്കളെ തൊട്ടു ഞാന്‍

കളകളമൊഴുകുന്ന

പുഴകളില്‍ നീന്തി ഞാന്‍


പാട്ടുകള്‍ പാടീടും

കിളികളെ കേട്ടു ഞാന്‍

ഈ നല്ല പ്രകൃതിയെ

കണ്ടു രസിച്ചു ഞാന്‍

***

"പേടി"


ഞാന്‍ പത്രം

വായിക്കാറേയില്ല

മടിയായിട്ടല്ല

പേടിയാണ്



കറുകറുത്ത വാര്‍ത്തകള്‍

ഉള്ളു പൊള്ളിക്കുന്നു

കണ്ണു നനയിക്കുന്നു

ചോര തിളയ്ക്കുന്നു



ഈ മനുഷ്യരെന്താണിങ്ങനെ

ലോകത്തിനെന്താണു രോഗം


***


                                                      എം. യൂസുഫ് (ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ അദ്ധ്യാപകന്‍)
                                                                                                  


                                            


                                                                       


                പരിസ്ഥിതിദിനത്തോടനുബന്ധിച്ച്  മലയാളം അദ്ധ്യാപിക ഉമ്മുകുല്‍സ‌ു ടീച്ചര്‍ എഴുതി ചിട്ടപ്പെടുത്തിയ കവിത

"വനരോദനം"


കാതടച്ചീടല്ലെ കൂട്ടുകാരെ

കരളടച്ചീടല്ലെ കൂട്ടുകാരെ

കരയുന്നൊരെന്‍ മനം കണ്ടിടാനാവാതെ

കരളങ്ങു കല്ലായി മാറിയെന്നോ

കളിചൊല്ലുവാനീദിനം മാറിയെന്നോ ?




പച്ചപ്പുതപ്പങ്ങു വെട്ടിമാറ്റി

കെട്ടിടം പലതങ്ങു കുത്തിനിര്‍ത്തി

പൊട്ടുമോയെന്നുടെ മുതുകെന്നുമോര്‍ത്തിട്ട്

ചെമുകുലുങ്ങാന്‍ തിടുക്കമായി

വയ്യ ചെമുകുലുങ്ങാന്‍ തിടുക്കമായി


ഉയിരേകി കുളിരേകി നീര്‍ത്തടങ്ങള്‍

ഉശിരാല്‍ മഹാമാരി തന്നിടങ്ങള്‍

വറ്റിവരണ്ടു കേഴുന്ന നേരത്തു

മൂറ്റിയെന്‍ കനിവിന്റെ നീരുപോലും

തത്ര കനിവറ്റ ‍ഞാനും പിശുക്കുകാട്ടി




പെറ്റുവീണെ..ലമര്‍ത്ത്യനായോന്‍

കുറ്റങ്ങള്‍ മാത്രം വിതച്ചിടുന്നോന്‍

ഇറ്റുനീരൊന്നങ്ങിറക്കുവാന്‍ വയ്യാതെ

കൊല്ലാതെ കൊല്ലുന്നു വില്ലനെന്നും

തെല്ലു പൊല്ലാപ്പു ഞാനും വിതച്ചിട്ടില്ലേ


ആര്‍ത്തി മൂത്തു കൊടും ചതി മുഴുത്തു

ആഴിയും ഊഴി പകുത്തെടുത്തു

കുന്നു പൊടിച്ചങ്ങു പാതയായ് മേടയായ്

എന്നുമെന്‍ മാനം വിലക്കെടുത്തു

ഞാനുമെന്റെ വിളക്കു കെടുത്തി വച്ചു




ആഢംബരം അഹംഭാവമേറി

കാര്‍ബണെന്‍ പ്രാണന്റെ നാളമായി

കാടംബരത്തിലും ആധിയായ് വ്യാധിയായ്

പാടുന്നു ഞാനെന്റെ ചരമഗീതം

അല്ല പാടുന്നതാരുടെ ചരമഗീതം