തഖ്‌വ റസിഡൻഷ്യൽ ഇംഗ്ലീഷ് ഹൈസ്കൂൾ അണ്ടത്തോട്/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്
12:32, 19 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24093 (സംവാദം | സംഭാവനകൾ) (ഉള്ളടക്കം ചേര്‍ത്തു)

2017-18 അദ്ധ്യയനവര്‍ഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഔപചാരികമായ ഉദ്ഘാടനം ജൂണ്‍ 19-ന് വായനാദിനത്തില്‍ നിര്‍വഹിച്ചു.പ്രിന്‍സിപ്പാള്‍ പി പി രാജേഷ് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ കുട്ടികള്‍ സ്വന്തമായി രചിച്ച നാടൻ പാട്ടുകളും കഥകളും മാറ്റ്കൂട്ടി. ഉപന്യാസരചന,കവിതാരചന, കഥാരചന, വായന ,പോസ്റ്റര്‍ തയ്യാറാക്കല്‍ തുടങ്ങിയ മത്സരങ്ങള്‍ നടത്തി.മലയാളിയെ അക്ഷരത്തിന്റെയും വായാനയുടെയും ലോകത്തേക്ക് നയിച്ച, കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കമിട്ട പി.എന്‍ പണിക്കരുടെ ചരമദിനമാണ് ജൂണ്‍ 19. ജൂണ്‍ 19 മുതല്‍ 25 വരെയുള്ള ഒരാഴ്ച വായനാവാരമായി സ്കൂളില്‍ ആചരിക്കുന്നു.1909 മാര്‍ച്ച് 1-ന് ആലപ്പുഴ ജില്ലയിലെ നീലമ്പേരൂരില്‍, ഗോവിന്ദപിള്ളയുടെയും ജാനകിയമ്മയുടെയും മകനായി, പുതുവായില്‍ നാരായണ പണിക്കര്‍ എന്ന പി.എന്‍ പണിക്കര്‍ ജനിച്ചു. അദ്ധ്യാപകനായിരുന്ന പി.എന്‍ പണിക്കര്‍ 1926-ല്‍, ‘സനാതനധര്‍മ്മം’ എന്ന വായനശാല സ്ഥാപിച്ചു. ഗ്രന്ഥശാല പ്രസ്ഥാനത്തിന് ജീവന്‍ നല്‍കിയതും നയിച്ചതും അദ്ദേഹമായിരുന്നു. ഒരു സാധാരണ ഗ്രന്ഥശാല പ്രവര്‍ത്തകനായി പ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹത്തിന്റെ കഠിനയത്‌നമാണ് ‘കേരള ഗ്രന്ഥശാല സംഘം’. ആയിരക്കണക്കിന് ഗ്രന്ഥശാലകളെ സംഘത്തിന് കീഴില്‍ കൊണ്ടു വരാനും അദ്ദേഹത്തിന് കഴിഞ്ഞു.മലയാളിയെ വായിക്കാന്‍ പ്രേരിപ്പിച്ച പി.എന്‍ പണിക്കര്‍, 1995 ജൂണ്‍ 19-ന് അന്തരിച്ചു. പി.എന്‍ പണിക്കരുടെ ചരമദിനമാണ് മലയാളിയുടെ വായനാദിനം. മലയാളിയോട് വായിക്കാന്‍ ഉണര്‍ത്തി വീണ്ടുമൊരു വായനാദിനം കൂടി കടന്നു പോകുമ്പോള്‍, പുതിയ തലമുറയുടെ സംസ്‌കാര സമ്പന്നതക്ക് പ്രചോദകമാകുന്ന രീതിയില്‍, വായനയെ പരിപോഷിപ്പിക്കാന്‍ സ്കൂളില്‍ ധാരാളം പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ക്ലാസ് മുറിക്കകത്ത് നിന്നും വായനയുടെ പുതിയ ലോകത്തേക്ക് വിദ്യാര്‍ത്ഥികളെ കൊണ്ടുവരികയാണ് വിദ്യാരംഗം ചെയ്തു വരുന്നത്.വായനയിലൂടെ പകര്‍ന്നു കിട്ടുന്ന അറിവുകളിലൂടെ കുട്ടികള്‍ക്ക് മാനസികവും ബുദ്ധിപരവുമായ ശക്തിനേടുന്നു.പുതുയുഗത്തില്‍ കമ്പ്യൂട്ടറിന്റെയും ഇന്റര്‍നെറ്റിന്റെയും ആധിക്യം വായനയെ കൊല്ലുന്നു എന്ന് പറഞ്ഞ്, പുസ്തക ലോകത്തേക്ക് മലയാളിയെ തിരിച്ചു വിടാന്‍ ചിലരെങ്കിലും ശ്രമിക്കുന്നുണ്ട്.വായന എന്നത് ഒരു അനുഭവം മാത്രമല്ല. ഒരു സംസ്‌കാരത്തിന്റെ പ്രതീകം കൂടിയാണ്. വായനയിലൂടെ വളര്‍ത്തുന്നത് സംസ്‌കാരത്തെ തന്നെയാണ്. എഴുപതോളം കുട്ടികളാണ് വിദ്യാരംഗത്തിലുള്ളത്. 1994 ജൂലൈ 5-ന് അന്തരിച്ച വിശ്വസാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ഇരുപത്തിമൂന്നാം ചരമദിനം അനുസ്മരണം ജൂലൈ 5 ന് വിവിധ പരിപാടികളോടെ ആചരിച്ചു. .മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ. 1908 ജനുവരി 21 ന് വൈക്കം തലയോലപ്പറമ്പില്‍ ജനിച്ചു. (മരണം: 5 ജൂലൈ 1994 ബേപ്പൂർ, കോഴിക്കോട്). 1982-ൽ ഇന്ത്യാ ഗവൺമെൻറ്‍ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ച ,ആധുനിക മലയാളസാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ എന്ന് വിശേഷിപ്പിക്കപ്പെട്ട കഥ പറഞ്ഞ് കഥ പറഞ്ഞ് "ഇമ്മ്ണി ബല്ല്യ കഥാകാരനായി മാറിയ ബേപ്പൂർ സുൽത്താന്റെ , പച്ചയായ മനുഷ്യന്റെ ജീവിതാനുഭവങ്ങളെ നർമ്മത്തിന്റെ രസക്കൂട്ട് തീർത്ത് എഴുത്തിന്റെ മഹാ വിസ്ഫോടനം സാധ്യമാക്കിയ ബഷീർ ദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ ആസ്വാദന കുറിപ്പ് എഴുതൽ, പ്രശ്നോത്തരി, ബഷീര്‍ കൃതികളുടെ അവലോകനം എന്ന വിഷയത്തില്‍ സെമിനാര്‍ എന്നിവ നടന്നു. ചിങ്ങം ഒന്നിന് കര്‍ഷകദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു . കേരളത്തിലെ കാര്‍ഷിക വ്യവസ്ഥ എന്ന വിഷയത്തില്‍ പ്രസംഗമത്സരം നടത്തി. പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ വര്‍ഷങ്ങളായി കൃഷി മാത്രം ഉപജീവനമാര്‍ഗ്ഗമായി സ്വീകരിച്ചു വരുന്ന കര്‍ഷക ദമ്പതികളായ മുപമ്മദ്,അയിഷ എന്നിവരെ പൊന്നാടയണിയിച്ച് സ്വീകരിച്ചു കൊണ്ട് തുടക്കം കുറിച്ച പരിപാടിയില്‍ കേരളത്തിന്റെ കാര്‍ഷിക സാധ്യതകളും അന്യസംസ്ഥാനങ്ങളോടുള്ള ആശ്രയവും ചര്‍ച്ച ചെയ്യപ്പെട്ടു. സെപ്റ്റംബര്‍ 7 ന് ഒ.ചന്തുമേനോന്റെ ചരമദിനത്തില്‍ അദ്ധേഹത്തിന്റെ നോവലുകള്‍ വായിച്ച് ആസ്വാദനക്കുറിപ്പ് തയ്യാറാക്കാനും , നാലാപ്പാട്ട് നാരായണമേനോന്റെ ജന്മദിനമായ ഒക്ടോബര്‍ 7 ന് സ്കൂളിന് തൊട്ടടുത്തുള്ള അദ്ധേഹത്തിന്റെ ജന്മസ്ഥലം സന്ദര്‍ശിക്കാനും നവംബര്‍ 1 ന് കേരളപ്പിറവിയോടനുബന്ധിച്ച് ദേശഭക്തിഗാന മത്സരം നടത്താനും ഫെബ്രുവരി 2 ന് ജി .ശങ്കരക്കുറുപ്പിന്റെ ചരമദിനത്തില്‍ അദ്ധേഹത്തിന്റെ കവിതകള്‍ ശേഖരിക്കാനും കവിയരങ്ങ് സംഘടിപ്പിക്കാനും , രാമപുരത്ത് വാര്യരുടെ ജന്മദിനമായ ഫെബ്രുവരി 13 ന് എട്ടാംതരത്തിലെ പാഠപുസ്തകത്തിലെ വഞ്ചിപ്പാട്ട് കുട്ടികള്‍ ക്ലാസ്സില്‍ അവതരിപ്പിക്കണമെന്നും വിദ്യാരംഗം പ്രവര്‍ത്തകര്‍ തീരുമാനിച്ചിട്ടുണ്ട്. [1]