ജി.ജി.യു പി സ്ക്കൂൾ, ഫറോക്ക്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഫറൂക്ക്

[]പ്രമാണം:17538 Feroke Bridge.jpg|thumb|ഫറോക്ക് പാലം[] കോഴിക്കോടിന്റെ തെക്ക് വശത്തായി ചാലിയാർ പുഴയോട് ചേർന്നാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്.ഇവിടുത്തെ പ്രധാന വ്യവസായം ഓട് വ്യവസായം ആണ്.ഫറൂഖാബാദ് എന്ന് ടിപ്പുസുൽത്താ൯ നൽകിയ പേര് പിന്നീട് ഫറൂക്ക് ആയി മാറുകയായിരുന്നു. [പ്രമാണം:17538 Chaliyar river.jpg|thumb|ചാലിയാർ പുഴ‍‍‍]

  • ഭരണചരിത്രം

ടിപ്പു സുൽത്താൻ മലബാർ പടയോട്ടക്കാലത്ത് കോഴിക്കോടിനും പാലക്കാടിനും ഇടയ്ക്കുള്ള തന്റെ പ്രദേശങ്ങളുടെ മേൽനോട്ടത്തിന് ഒരു കോട്ട പണിയാൻ തെരഞ്ഞെടുത്ത സ്ഥലം ഫറോക്കായിരുന്നു. കോട്ടക്കുന്നും, കോട്ടപ്പാടവും ജീവഹാനിപ്പറമ്പും, ചെനപ്പറമ്പുമെല്ലാം ടിപ്പുവിന്റെ ഫറോക്കുമായുള്ള ബന്ധത്തിന്റെ സൂചനകളാണ്. മംഗലാപുരം സന്ധിയനുസരിച്ചാണ് ഈ സ്ഥലം ബ്രീട്ടിഷുകാരുടെ കൈവശം വന്നു ചേർന്നത്. റെയിൽവേ സ്റ്റേഷന്റെ പടിഞ്ഞാറുവശം സ്ഥിതി ചെയ്യുന്ന ചെനപ്പറമ്പിൽ ഇപ്പോൾ കാണാവുന്ന ശവക്കല്ലറകൾ മഹാശിലായുഗ (ബി.സി.4000 മുതൽ) ത്തോളം പഴക്കമുള്ള സംസ്ക്കാരം ഈ നാടിനുണ്ടെന്ന് സൂചിപ്പിക്കുന്നു.കീഴരിയൂർ ബോംബുകേസിന്റെ ഗുഢാലോചന നടന്നത് കൊയിലാണ്ടിയിലെ കീഴരിയൂരായിരുന്നുവെങ്കിലും ബോംബ് പ്രയോഗിച്ചത് ഫറോക്ക് റെയിൽ പാലത്തിലായിരുന്നു. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി നടന്ന ഈ സംഭവത്തിൽ ഡോ.കെ.ബി.മേനോൻ, എൻ.പി.അബു, ടി.പി.കുഞ്ഞിരാമക്കിടാവ് എന്നിവർക്കൊപ്പം ഫറോക്കിലെ കെ.ടി.അലവിയും ഉൾപ്പെട്ടിരുന്നു. 1911-ൽ ബാസൽമിഷനറിമാരുടെ നേതൃത്വത്തിൽ ആരംഭിച്ച ബാസൽ മിഷൻ കമ്പനിയുടെ പ്രവർത്തനഫലമായി ഓടു വ്യവസായത്തിന് പ്രസിദ്ധമായി തീർന്ന സ്ഥലമാണ്  ഫാറോക്ക്.

  • ഗതാഗത ചരിത്രം
ഫറൂക്ക് പാലം‍‍

ഫറോക്ക് പഞ്ചായത്തിലെ ഗതാഗതസൌകര്യങ്ങളിൽ റെയിൽ, റോഡ് എന്നീ സൌകര്യങ്ങൾ തുല്യപ്രധാന്യം വഹിക്കുന്നു. സതേൺ റെയിൽവേയുടെ ഷൊർണ്ണൂർ-മംഗലാപുരം പാത ഫറോക്ക് പഞ്ചായത്തിൽ കൂടി തെക്കുവടക്കായി 2.504 കിലോമീറ്റർ നീളത്തിൽ കടന്നുപോകുന്നു. സ്ഥാപിത വർഷത്തിന് വ്യക്തമായ രേഖകൾ ലഭ്യമല്ലെങ്കിലും ഫറോക്ക് റെയിൽവേസ്റ്റേഷന് ഒന്നര നുറ്റാണ്ടോളം പഴക്കമുണ്ടെന്ന് പറയപ്പെടുന്നു.നാഷണൽ ഹൈവേയുടെ 3 കി.മീ നീളം വരുന്ന റോഡും പൊതുമരാമത്ത് വകുപ്പിന്റെ 10 കി.മീ റോഡും ഫറോക്ക് പഞ്ചായത്തിൽകൂടി കടന്നുപോകുന്നു. നല്ലൂർ ശിവക്ഷേത്രത്തിന്നടുത്തുണ്ടായിരുന്ന ഒരു കോവിലകത്തേക്ക് കുതിരവണ്ടി പോകാൻ വെട്ടിയുണ്ടാക്കിയ വഴിയാണ് ഇന്ന് ഏറ്റവും തിരക്കുള്ള ഫറോക്ക്-മണ്ണൂർ-കടലൂണ്ടി റോഡ്. വളരെക്കാലം മുമ്പു വരെ കോവിലകം റോഡ് എന്ന പേരിലാണ് ഈ റോഡ് അറിയപ്പെട്ടിരുന്നത്.

  • വിദ്യാഭ്യാസ ചരിത്രം

പഴയ തെക്കേ മലബാറിൽ വിദ്യാഭ്യാസരംഗത്ത് മുന്നിട്ടുനിന്ന പ്രദേശമായിരുന്നു ഇത്. സംസ്കൃതപണ്ഡിതർ സവർണ്ണവിഭാഗങ്ങളിലെ കുട്ടികളെ വേദങ്ങളും ഉപനിഷത്തുകളും പഠിപ്പിക്കുന്ന സംവിധാനം നിലനിന്നിരുന്നു. അതുപോലെ നാട്ടാശാന്മാർ എഴുത്തുപള്ളിക്കൂടങ്ങളും നടത്തിയിരുന്നു. ഇത്തരം എഴുത്തു പള്ളിക്കൂടങ്ങളിൽ സേവനമനുഷ്ഠിച്ചിരുന്നവരിൽ മൺമറഞ്ഞുപോയ തിരുമലമ്മൽ കളരിക്കൽ കേശവപണിക്കർ, വേലു പെരുവണ്ണാൻ, ചക്കുട്ടിപെരുവണ്ണാൻ എന്നിവർ സ്മരണീയരാണ്. 1906-ൽ ബാസൽ ഇവാഞ്ചലിക്കൽ മിഷൻ (ബി.ഇ.എം) സ്ഥാപിച്ച ഹയർ എലിമെന്ററി സ്കൂളാണ് ഫറോക്കിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയം. അക്കാലത്ത് അവർണ്ണ-സവർണ്ണ ഭേദമെന്യേ പ്രവേശനം നൽകിയ ഈ വിദ്യാലയം ഇന്നും നല്ല നിലവാരം പുലർത്തുന്നു. 1914-ൽ പരേതനായ കുഞ്ഞിരാമ മാരാർ സ്ഥാപിച്ച് പിന്നീട് സർവ്വോത്തമറാവുവിന് കൈമാറിയ വിദ്യാലയമാണ് ഇന്നത്തെ ജി.ജി.യു.പി.സ്കൂൾ. അദ്ദേഹം ഇത് 1972-ൽ സർക്കാരിനെ ഏൽപ്പിച്ചു. ഹരിജൻ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലത്ത് അവരുടെ ഇടയിലുള്ള ഒരു സമുദായിക പരിഷ്കർത്താവായ ചൂലൻ കൃഷ്ണൻ 1920-ൽ കുണ്ടേടത്തിൽ ഒരു വീടിന്റെ വരാന്തയിൽ 10 കുട്ടികളെ പഠിപ്പിക്കാൻ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു. ജാതീയത കൊടികുത്തിവാണിരുന്ന അക്കാലത്ത് ഇങ്ങനെ പള്ളിക്കൂടം സ്ഥാപിച്ചു എന്നറിഞ്ഞതോടെ കടലുണ്ടി, മണ്ണാർ, ബേപ്പൂർ, കരിങ്കല്ലായ്, നല്ലളം തുടങ്ങിയ ഭാഗങ്ങളിൽ നിന്നും കുട്ടികൾ ഇവിടെയെത്തി പഠനം നടത്തിയിരുന്നു. പിന്നീട് പൂതേരി രാവുണ്ണിനായർ നൽകിയ സ്ഥലത്ത്  ഷെഡ് കെട്ടി സ്കൂൾ പ്രവർത്തിച്ചു. ആദിദ്രാവിഡ സ്കൂൾ എന്ന പേരിൽ ഈ സ്ഥാപനം അറിയപ്പെടാൻ തുടങ്ങി. 1925-ൽ ഇത് ലേബർ സ്കൂൾ  ആയി മാറി. അക്കാലത്ത് ഭക്ഷണം, വസ്ത്രം, പുസ്തകം എന്നിവ സൌജന്യമായി നൽകിയിരുന്നു. 1952-ൽ ഹരിജൻ വെൽഫെയർ സ്കൂളായും, 1964-ൽ ഗവ.വെൽഫെയർ എൽ.പി.സ്കൂളായും പരിണമിച്ചു.

GGUPS SCHOOL
  • സാംസ്ക്കാരിക ചരിത്രം

ജനങ്ങളധികവും ഹിന്ദുക്കളും, മുസ്ലീങ്ങളുമാണ്. ഏതാനും ചില ക്രിസ്ത്യൻ കുടുംബങ്ങളുമുണ്ടിവിടെ. ജനങ്ങളുടെ ഇടയിൽ പണ്ടു കാലം തൊട്ടേ മതസൌഹാർദ്ദം നിലനിൽക്കുന്നു. പുരാതനമായ നല്ലൂർ ശിവക്ഷേത്രം, നാനാജാതിമതസ്ഥരെ ആകർഷിക്കുന്ന രീതിയിൽ ഉത്സവം നടത്തിവരാറുള്ള പള്ളിത്തറ ശ്രീകുറുമ്പാ ഭഗവതിക്ഷേത്രം, പൂർവ്വീകമായ കരുവൻതിരുത്തി ജാറം, പേട്ടയിലെ പള്ളിയും, ജാറവും എന്നീ ആരാധനാലയങ്ങൾ സാംസ്കാരികത്തനിമയുടെ അടിത്തറകളാണ്. പണ്ടുകാലം മുതൽക്കു തന്നെ ഫറോക്കിന്റെ വിവിധ ഭാഗങ്ങളിൽ രൂപംകൊണ്ട കളിസംഘങ്ങൾ, പൊറാട്ടു നാടകം, കോൽക്കളി, കുതിരകളി, നരികളി, തെയ്യം തുടങ്ങിയ കലാരൂപങ്ങൾ അവതരിപ്പിക്കാറുണ്ടായിരുന്നു. വിവാഹങ്ങൾക്കും മറ്റാഘോഷങ്ങൾക്കും ഉപയോഗിച്ചു വന്നിരുന്ന നാദസ്വരവാദ്യം കൈകാര്യം ചെയ്തിരുന്ന കലാകാരന്മാരുടെ ഏതാനും ട്രൂപ്പുകളും ഫറോക്കിലുണ്ടായിരുന്നു. നാദസ്വരവാദ്യത്തിൽ രത്നാകരനും, തായമ്പക വിദഗ്ദ്ധനായ അച്ചൂട്ടിയും കോൽക്കളിയിൽ അഖിലേന്ത്യാതലത്തിൽ അവാർഡ് നേടിയ ഇമ്പിച്ചിക്കോയ കുരിക്കളും ഫറോക്കിലെ സ്മരണീയരായ പ്രതിഭകളാണ്.

വ്യവസായം

ഓട് വ്യവസായശാല

കേരളത്തിലെ ടൈൽ വ്യവസായത്തിന്റെ കളിത്തൊട്ടിലാണ് ഫിറോക്ക് . പശ്ചിമഘട്ടത്തിൽ നിന്നുള്ള അതിവേഗ നദികൾ വനങ്ങളിലൂടെ കടന്നുപോകുമ്പോൾ കളിമണ്ണ് വഹിക്കുന്നു, ഇത് ടൈലുകൾ, മൺപാത്രങ്ങൾ, സെറാമിക് ചരക്കുകൾ എന്നിവയുടെ അസംസ്കൃത വസ്തുവാണ്. ഒരു ഡസനിലധികം ടൈൽ ഫാക്ടറികൾ ഫിറോക്കിലുണ്ട്. തടി, തടി വ്യവസായങ്ങൾക്ക് പേരുകേട്ടതാണ് ഫിറോക്ക്.

ചെറുവണ്ണൂരും ഫിറോക്കും കോഴിക്കോടിന്റെ പ്രധാന വ്യവസായ മേഖലകളാണ് . നിരവധി ടൈൽ ഫാക്ടറികൾ, തീപ്പെട്ടി ഫാക്ടറികൾ, തടി വ്യവസായങ്ങൾ, ഓട്ടോമൊബൈൽ ഡീലർഷിപ്പുകൾ, പാദരക്ഷ വ്യവസായങ്ങൾ, സ്റ്റീൽ ഫാക്ടറികൾ തുടങ്ങിയവ ഇവിടെ സ്ഥിതി ചെയ്യുന്നു, ഇത് ആയിരക്കണക്കിന് തൊഴിലാളികൾക്ക് തൊഴിൽ നൽകുന്നു. സ്റ്റീൽ കോംപ്ലക്സും ഇവിടെയാണ്.

ഫാറൂഖ് കോളേജ്

ഫറോക്ക് പ്രദേശത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനമാണ് ഫറോക്ക് കോളേജ് . 1948-ൽ ആരംഭിച്ച കോളേജ് 2015 മുതൽ സ്വയംഭരണ പദവി ആസ്വദിക്കുന്നു. കാലിക്കറ്റ് സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഏറ്റവും വലിയ റസിഡൻഷ്യൽ ബിരുദാനന്തര സ്ഥാപനമാണിത്. ഫിറോക്ക് റെയിൽവേ സ്റ്റേഷനിൽ നിന്ന് 5 കിലോമീറ്ററും കോഴിക്കോട് നഗരത്തിൽ നിന്ന് 16 കിലോമീറ്ററും കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് 16 കിലോമീറ്റർ അകലെയും 'ഇരുമൂളി പറമ്പ്' എന്ന കുന്നിൻ മുകളിലാണ് കോളേജ് സ്ഥിതി ചെയ്യുന്നത്. കോളേജും അതിന്റെ ഹോസ്റ്റലുകളും സ്റ്റാഫ് ക്വാർട്ടേഴ്സുകളും അതിന്റെ സഹോദരി ആശങ്കകളും ഉൾപ്പെടുന്ന മുഴുവൻ കാമ്പസും 70 ഏക്കറാണ്. ഈ ഗ്രാമം മുഴുവൻ 'ഫാറൂക്ക് കോളേജ്' എന്ന് അറിയപ്പെടുന്നു, കൂടാതെ ഫാറൂക്ക് കോളേജ് എന്ന പേരിൽ ഒരു പോസ്റ്റ് ഓഫീസുമുണ്ട്.

ഫറൂക്ക് പാലം

ഫറുക്ക്പാലം‍‍

പുതിയ റോഡുകളും പാലങ്ങളുമൊക്കെയായി കേരളം വികസനത്തിൻ്റെ ചിറകിലേറുകയാണ്. ഒരു വശത്ത് ദേശീയപാത 66ൻ്റെ നിർമാണം തകൃതിയായി പുരോഗമിക്കുമ്പോൾ മറുവശത്തു ഇടറോഡുകളും പാലങ്ങളുമൊക്കെ സുന്ദരമാകുന്നു. സംസ്ഥാന പൊതുമരാമത്ത്, ടൂറിസം വകുപ്പിൻ്റെ നേതൃത്വത്തിൽ പാലങ്ങളുടെ അടിഭാഗം പാർക്കുകളായി വികസിപ്പിക്കാനുള്ള പ്രവൃത്തി ചടുലമായി തുടരുകയാണ്. ഇതിനൊക്കെ പുറമേ, പാലങ്ങൾ വൈകാതെ മിന്നിത്തിളങ്ങുകയും ചെയ്യും.

സംസ്ഥാനത്തെ പാലങ്ങൾ ദീപാലങ്കൃതമാക്കാനുള്ള പദ്ധതിയുമായി ടൂറിസം വകുപ്പാണ് മുൻപോട്ടു നീങ്ങുന്നത്. ഇതിൻ്റെ തുടക്കം കോഴിക്കോട് ജില്ലയിലെ ഫറോക്ക് പഴയപാലത്തിൽ നിന്നാണ്. ഫറോക്ക് നഗരത്തെ ചെറുവണ്ണൂരുമായി ബന്ധിപ്പിക്കുന്ന പാലം പാരീസ് മോഡലിലാണ് ദീപാലങ്കൃതമാക്കുന്നത്. ഇതിനു മുന്നോടിയായി പാലത്തിൻ്റെ നവീകരണം പൂർത്തീകരിച്ചിരുന്നു. പാലത്തിന് പുതിയ ഇരുമ്പ് കമാനം സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ, ഇരുമ്പ് ചട്ടക്കൂട് പുതുക്കിപ്പണിയുകയും ചെയ്തു. പാലത്തിൻ്റെ ഇരുവശത്തെയും നടപ്പാതയിൽ ഇൻ്റർലോക്ക് വിരിച്ചിട്ടുണ്ട്. ഫറോക്ക് പഴയപാലം ദൃപാലങ്കൃതമാക്കി ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റാനാണ് സംസ്ഥാന ടൂറിസം വകുപ്പിൻ്റെ ലക്ഷ്യം. കേരളത്തിൽ ആദ്യമായി ദീപാലങ്കൃതമാകുന്ന പാലങ്ങളുടെ പദ്ധതിയുടെ തുടക്കം കുറിക്കുന്നത് ഫറോക്ക് പഴയപാലത്തിൽ നിന്നാണെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറയുന്നു. ചാലിയാറിൻ്റെ കുറുകെയുള്ള ഫറോക്ക് പഴയപാലത്തിന് ഒട്ടേറെ ചരിത്രപരമായ പ്രത്യേകതകളുണ്ട്. നമ്മുടെ രാജ്യത്തിൻ്റെ സ്വാതന്ത്ര്യസമര പോരാട്ടത്തിൽ ബ്രിട്ടീഷ് ഒത്തുകൂടിയ ഇടമാണിത്. ട്രെയിനിലൂടെ സഞ്ചരിക്കുന്നവ‍ർക്ക് പാലം കാണാനാകുമെന്നും മന്ത്രി പറയുന്നു.

പ്രധാന സ്ഥാപനങ്ങൾ

  • എ ഇ ഒ ഓഫീസ്
  • ഫറൂക്ക് കോളോജ്
  • സബ്ട്രഷറി