"എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/അക്ഷരവൃക്ഷം/'''എന്താണ് പരിസ്ഥിതി? '''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
പരിസ്ഥിതി നശീകരണം ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്താണ്.ഇന്ന് ലോകത്തെമ്പാടുമുള്ള മാധ്യമങ്ങളിലും പേര് പരിസ്ഥിതിയെ പരാമർശിക്കാത്ത ഒരു വാർത്തപോലും ഉണ്ടാകാത്ത ദിനങ്ങളില്ല.എന്നാൽ ഇന്ന് പരിസ്ഥിതി എന്നത് അതിന്റെ വിശാലമായ കാഴ്ചപ്പാടിൽ നിന്നു മാറി വളരെ ചെറിയ തരത്തിൽ ഒതുങ്ങി തീർന്ന ഒരു വിഷയം മാത്രമാണ് ലോകം വീക്ഷിക്കുന്നത്.ഇതിന്റെ കാണാപ്പുറങ്ങിലൂടെ നമ്മുക്ക് ഒന്ന് സഞ്ചരിച്ചു നോക്കാം.പരിസ്ഥിതി നശീകരണം എന്നാൽ പാടം, ചതുപ്പുകൾ മുതലായവ നികത്തൽ ജലസ്രോതസ്സുകളിൽ അണക്കെട്ടുകൾ നിർമ്മിക്കുക, കാടുകൾ, മരങ്ങൾ മുതലായവ വെട്ടി നശിപ്പിക്കുക.കുന്നുകൾ, പാറകൾ ഇവയെ ഇടിച്ചു നിരപ്പാക്കുക കുഴൽ കിണറുകളുടെ അമിതമായ ഉപയോഗം,വ്യവസായ ശാലകളിൽ നിന്ന് വമിക്കുന്ന വിഷലിപ്തമായ പുക മൂലമുള്ള അന്തരീക്ഷ മലിനീകരണം, അവിടെ നിന്നും  ജലാശയങ്ങളിലേക്ക് ഒഴുക്കി വിടുന്ന വിഷമയമായ മലിനജലം ലോകത്തെമ്പാടും ഇന്ന് നശീകരണ യന്ത്രമായി പ്രവർത്തിക്കുന്ന ഇലക്ട്രോണിക് വസ്തുക്കളിൽ നിന്നുള്ള വേസ്റ്റുകൾ, മറ്റു ജീവജാലങ്ങളെ കൊന്നൊടുക്കൽ, കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്ന രാസകീടനാശിനികൾ ഇവയൊക്കെയാണ്.നമ്മളും, മാധ്യമങ്ങളും, പരിസ്ഥിതി സംരക്ഷകരും നിരന്തരം ചർച്ച ചെയ്യുന്ന പരിസ്ഥിതി ദോഷം എന്ന വിഷയം.എന്നാൽ ഇതൊന്നുമല്ല യഥാർത്ഥ പരിസ്ഥിതി ദോഷം എന്നത്.അതിനെ തിരിച്ചറിയണമെങ്കിൽ നിരന്തരമായ സ്വതന്ത്ര അന്വേഷണബുദ്ധി,ഉൾക്കൊള്ളാനുള്ള ചിന്തകൾ, നിബന്ധനകളില്ലാത്ത മനസ്സ്,ഇവിടെഅതിനെ നമുക്ക് കണ്ടെത്താനാവൂ. യൊക്കെ ആകെത്തുകയായി ജ്ഞാനത്തിന്റെ ദീപ്തമായ പ്രസരണത്തിൽ നിന്നുമാത്രമേ കണ്ടെത്താനാവൂ.എങ്കിൽ മാത്രമേ ഈ പരിസ്ഥിതി ദോഷങ്ങളൊക്കെ സംഭവിക്കാതിരിക്കുകയുള്ളൂ.മനുഷ്യൻ എന്തിനുവേണ്ടി ജീവിക്കുന്നു.അവന്റെ ജീവിതലക്ഷ്യങ്ങൾ എന്തൊക്കെയാണ്?ഇതിനെക്കുറിച്ച് യാഥാർഥ്യബോധത്തോടുകൂടി വീക്ഷിക്കുവാൻ വേണ്ടി കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി നമുക്ക് കഴിഞ്ഞിട്ടില്ല. ദിശാബോധം  നഷ്ടപ്പെട്ടു. ആത്മീയസുഖങ്ങളെക്കാൾ വലുതായി ഇന്ദ്രീയസുഖങ്ങളെന്ന് ധരിച്ചു.അതിവേഗതയിൽ കാലങ്ങളെ ആട്ടിപ്പായിക്കുന്ന നരജന്മം ഇന്ന് ചെന്നെത്തിനിൽക്കുന്നത് ബാഹ്യമായ അറിവുകളുടെ വിഷഭൂമിയിലാണ്.ജീവിതത്തിൽ പരമമായി വേണ്ടത് ആനന്ദമാണ്.അത് നമ്മുടെ പൂർവികരുടെ പൂർവികർ സ്വായത്തമാക്കിയിരിക്കുന്നു.അതിനാൽ അവർ 'സച്ചിദാനന്ദന്മാരായിരുന്നു'.'സത്' 'ചിത്ത്' 'ആനന്ദം' നേടിയവരായിരുന്നു. അങ്ങനെ നേരിടുന്ന ആനന്ദം അവരെ മഹത് വത്കരിച്ചു.ആയതിനാൽ അവരുടെ 'ജീനിയസ്' അതാത് വിഷയങ്ങളിൽ നിക്ഷിപ്തവും അവയെ തിരിച്ചറിയുവാനുമുള്ള വേദിയുമായിരുന്നു അവരുടെ ജീവിതശൈലി.ഇന്ന് മനുഷ്യർ അവനവന്റെ 'ജീനിയസ്' കണ്ടുപിടിക്കാനായി ആന്തരികമായ അറിവുകളെ താഴിട്ടുപൂട്ടി ബാഹ്യമായുള്ളവയെ കാണാപ്പാഠമായി ഉൾക്കൊള്ളുകയും ചെയ്യുന്നത് ഇതിന്റെ ഫലമായി അറിവുകൾ ആഴമില്ലാത്തവയും, നൈമിഷികവും, ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിൽ പ്രയോജനമില്ലാത്തവയുമായി മാറുകയും ചെയ്യുന്നു..അങ്ങനെ ജീവിതത്തിന്റെ പരമാനന്ദത്തെ അറിയുവാൻ ആദ്യം വേണ്ടുന്നത് സംഘർഷം ഇല്ലാത്ത ഒരു മനസ്സാണ്. ഇന്നുള്ള കാലങ്ങളിൽ സംഘർഷം മനുഷ്യന്റെ കൂടപ്പിറപ്പാണ്.ഉറക്കത്തിൽ പോലും അത് അവനെ വിട്ടുപിരിയുന്നില്ല.അതും താങ്ങിയുള്ള നെട്ടോട്ടത്തിനാണ് 'ഫാസ്റ്റ് ലൈഫ്' എന്ന ഓമനപ്പേരിട്ട് നമ്മൾ അഹങ്കാരത്തോടെ കൊണ്ട് നടക്കുന്നത്.വിക്രമാദിത്യ കഥകളിലെ വേതാളത്തെപ്പോലെ ഇത് നമ്മുടെ മരണം വരെ നമ്മുടെ ചുമലിൽ തൂങ്ങികിടക്കുന്നുണ്ടാവും.എങ്ങനെ സംഘർഷത്തെ ഒഴിവാക്കുവാൻ സാധിക്കും അച്ചടക്കവും കഠിനമായ പ്രയത്നവും നമ്മളെ നയിക്കുന്നത് 'നേടുക' എന്ന പ്രക്രിയയുടെ കളിക്കളത്തിലേക്കാണ്.അവിടെ നമ്മെ കാത്തിരിക്കുന്നത് കിടമത്സരങ്ങളും,മത്സരബുദ്ധിയും,പരിശ്രമവും എന്ന കളിക്കോപ്പുകളാണ് ഇവിടെ സൂഷ്മമായി നമ്മൾ കാണേണ്ട ഒരു വസ്തുത എന്താണെന്നുവെച്ചാൽ 'പരിശ്രമം' എന്ന പ്രക്രിയയിൽ പ്രയത്നം ഉണ്ടാവുകയും ആ പ്രയത്നം നിലനിർത്തുവാൻ വേണ്ടി നമ്മൾ നമ്മളിൽത്തന്നെ അച്ചടക്കം അടിച്ചേൽപ്പിക്കുക്കയും ചെയ്യുന്നു.ഇതിനാൽ നമ്മൾ ഏർപ്പെടുന്ന ജോലിയിൽ ക്ഷീണിതരാക്കുകയും അവയെ സമയബന്ധിതമായി ചെയ്യേണ്ട ഒരു ക്രിയയായി കാണുകയും, അതിന്റെ പ്രതിഫലം ലഭിക്കുവാൻ വേണ്ടി അവകാശം എന്ന വാദം ഉന്നയിക്കുകയും ചെയുന്നു.ഇതിന്റെ മറുവശം നോക്കിയാൽ നമുക്ക് കാണാനാകുന്നത് പ്രയക്നലേശമന്യേ നമ്മൾ ഏർപ്പെടുന്ന ഒരു ജോലിയിൽ അത് ആനന്ദിച്ച് ചെയ്യുവാൻ കഴിയുകയും യാതൊരു നിബന്ധനകളോ അച്ചടക്കമോ നമ്മളെ ബന്ധിക്കാൻ വരാതിരിക്കുകയോ അവിടെ പരിശ്രമങ്ങളോ,വെട്ടിപ്പിടിക്കലുകളോ ഇല്ലാതാവുകയും ചെയ്യുമ്പോൾ നമ്മുടെ ഉള്ളിൽ വിശപ്പോ,ദാഹമോ ഇല്ലാതെ ആനന്ദം കൈ വരികയും ചെയ്യുന്ന അവസ്ഥയിൽ ആ കർമ്മത്തിനു നമ്മൾ വിലപേശുകയും ചെയ്യാതിരിക്കുമ്പോഴാണ് നമ്മൾ ഊർജ്ജസ്വലരും സച്ചിദാനന്ദന്മാരായും തീരുന്നത്.ഇവിടെയാണ് നമ്മളിലെ സമൂഹം നിഷ്കർഷിക്കുന്ന വേഷം ധരിക്കുവാൻ നമ്മൾ നിർബന്ധിതരാകുന്നത്.ആദ്യ പരിസ്ഥിതി ദോഷം ഇവിടെ ജന്മമെടുക്കുകയായി.ഈ വേഷങ്ങളിൽ നിൽക്കുന്ന മനുഷ്യന്മാരാണ് മേൽപ്പറഞ്ഞ പരിസ്ഥിതി നശീകരണത്തിനു കാരണക്കാർ.ഇവരുടെ ബുദ്ധിവൈകല്യത്തിന് നേർക്കാഴ്ചയാണ് ഇന്ന്‌ നാം ബാഹ്യമായി ദർശിക്കുന്ന ഈ പരിസ്ഥിതി നാശങ്ങളെല്ലാം.ഒരു വ്യക്തി താൻ തന്റെ ശരീരത്തിനു നൽകുന്ന ഇന്ധനമെന്ന ആഹാരവും മറ്റു ഇന്ദ്രീയങ്ങൾക്കു സുഖങ്ങൾ പകരുന്ന കാഴ്ചകളും,കേൾവികളും,ക്ലൂടലുകളുമെല്ലാം ഏറ്റെടുക്കുമ്പോഴാണ് ആദ്യത്തെ ദോഷം സംഭവിക്കുന്നത്.ഇതിനെയാണ് നമ്മൾ തിരിച്ചറിയേണ്ടത്.ഇതിനെ തിരിച്ചറിയുവാനും കണ്ടെത്തുവാനും ലോകത്ത്‌ ഒരു പരിസ്ഥിതി സംഘടനകളും,ശാത്രകുതുകികളും ഇതേവരെ ശ്രമിച്ചിട്ടില്ല എന്നുള്ളത് തികച്ചും ദൗർഭാഗ്യകരമാണ്.എന്താണ് ഭക്ഷിക്കേണ്ടത്,എങ്ങനെയാണു ഭക്ഷിക്കേണ്ടത്,എത്രമാത്രം ഭക്ഷിക്കണം എന്നുള്ളവയെപ്പറ്റി നമ്മുടെ സംസ്കാരവും പൈതൃകവും വളരെ വിശദമായിത്തന്നെ പഠിപ്പിച്ചിരുന്നു.ഒരുനേരം ആഹാരം കഴിക്കുന്നവനെ യോഗിയായും രണ്ടുനേരം കഴിക്കുന്നവനെ ഭോഗിയായും മൂന്നുനേരം കഴിക്കുന്നവനെ രോഗിയായും നാലോ അതിലധികമോനേരം കഴിക്കുന്നവനെ ദ്രോഹിയായുമാണ് വിലയിരുത്തിയിരുന്നത്‌.വന്യമൃഗങ്ങൾ പോലും വിശക്കുമ്പോൾ മാത്രമേ ഭക്ഷണം തേടിപ്പോകാറുള്ളൂ.എന്നാൽ നമ്മളും നമ്മുടെ പിൻതലമുറക്കാരും അനുവർത്തിച്ചുവരുന്നത് 'ദ്രോഹി'കളുടെ രീതിയാണ്.അമിതമായി ആഹാരം കഴിക്കുമ്പോൾ നമ്മുടെ ശരീരത്തു പ്രവർത്തിക്കേണ്ടുന്ന 'രസങ്ങളെ 'ആകെ താളം തെറ്റിക്കുകയും അങ്ങനെ ശരീരഘടനയെ മാറ്റിമറിക്കുകയും ചെയ്യുന്നു.അതുപോലെതന്നെ വിരുദ്ധാഹാരങ്ങളുടെ ഒരു ശ്രേണിതന്നെയാണ് നമ്മുടെ മുൻപിൽ പരസ്യങ്ങൾ  വഴിയും,ടി.വി ചാനലുകളിലെ പാചക മത്സര റിയാലിറ്റി ഷോകൾ വഴിയും നമുക്കായി സമ്മാനിക്കുന്നു,മനുഷ്യന്റെ രസനേന്ദ്രീയങ്ങളെപ്പോലും ജ്വലിപ്പിച്ചു കച്ചവട ദ്രവ്യങ്ങൾ ആക്കുന്ന പരസ്യക്കമ്പനികളെ നിലക്ക് നിർത്തുവാൻ ഒരു ഭരണാധികാരിപോലും മുന്നോട്ടു വന്നിട്ടില്ല എന്നുള്ളത് ഇതിനോട് ചേർത്തുവായിക്കേണ്ട വസ്തുതയാണ്.ജീവിതശൈലി രോഗങ്ങളെന്ന്‌ നാം സ്നേഹപൂർവം വിളിക്കുന്ന രോഗങ്ങൾ നമ്മുടെ ശരീരത്തെ മാത്രമല്ല നശിപ്പിക്കുന്നത്,മനസ്സിനെയും,ബുദ്ധിയേയും വികലമാക്കുകയും ദുഷ്ചിന്തകളാൽ രോഗസ്ഥമാക്കുകയും ചെയ്യും.ഇവിടെയെല്ലാം നശിക്കുന്നത് നഗ്നനേത്രങ്ങൾകൊണ്ട് ഗോചരമല്ലാത്ത കോടിക്കണക്കിനു ജീവാണുക്കളാണ്.ഇത് വെറും ആഹാരത്തിന്റെ കാര്യം മാത്രം.ഇതിലും എത്രയോ ഇരട്ടി പ്രവർത്തന വൈകല്യങ്ങളാണ് ഇതിൽ നിന്നുത്ഭവിച്ച് നമ്മളിൽക്കൂടി ബഹിർഗമിക്കുന്നത് നമ്മൾ ഒരു വ്യക്തിയോട് തീരാത്ത പകയുമായി അയാളെ നശിപ്പിക്കുവാൻവേണ്ടി നടത്തുന്ന പ്രവർത്തനങ്ങളിൽ നമ്മുടെ ശരീരത്തെ രക്താണുക്കളും, ജീവാണുക്കളും,കോശങ്ങളും, രസങ്ങളുമാണ്  ഇല്ലാതാകുന്നത്.നമ്മൾ ഒരു ലഹരിപദാർത്ഥം അല്ലെങ്കിൽ പുകയില ഉത്പന്നം ഉപയോഗിക്കുമ്പോൾ അതിൽനിന്നും അതിഗംഭീരമായി വിസ്ഫോടനങ്ങൾ  നടക്കുകയും അതിൽ നിന്ന് ദുഷ്ചിന്തകൾ  ഉയർത്തിക്കൊണ്ട് അവയെ പ്രവർത്തിപഥത്തിൽ എത്തിക്കുമ്പോൾ നാശം സംഭവിക്കുന്നത് നമ്മുടെ ശരീരത്തിനു തന്നെയാണ്.ഇവിടെയാണ് പരിസ്ഥിതിയുടെ ഏറ്റവും വലിയ നാശം നടക്കുന്നത്. ഇങ്ങനെ വ്യക്തിക്കും സമൂഹത്തിനും ച്യുതി സംഭവിക്കാതെയിരിക്കുവാൻ നമ്മൾ വിവരദോഷികളെന്നു പറയുന്ന നമ്മുടെ ' മുതുകാരണവന്മാർ ' വളരെയധികം ശ്രദ്ധിക്കുകയും അവരുടെ ജീവിതത്തിൽ പൈതൃകമൂല്യങ്ങൾ ഉൾക്കൊള്ളുന്ന ഗ്രന്ഥങ്ങളെ ആശ്രയിക്കുകയും അവയെ തങ്ങളേക്കാൾ ഏറെ ബഹുമാനിച്ചാദരിച്ച്  അതിൻപ്രകാരം ജീവിതം മുന്നോട്ടു നയിക്കുകയും ചെയ്തിരുന്നു.അവർക്കറിയാമായിരുന്നു ശരിയായ പരിസ്ഥിതി പ്രശ്നങ്ങളില്ലാതെ നേരിടുന്ന ആനന്ദത്തിൽ അധിഷ്ഠിതമാണെന്ന്. അതിനാൽ ആന്തരികമായ ലാളിത്യവും,സ്നേഹവും അവരിൽ അനുസ്യൂതം പ്രവഹിച്ചിരുന്നു. അങ്ങനെ സൃഷ്ടിയെടുത്ത ലാളിത്യമില്ലാത്ത ചിന്തകളാണ് ഇന്ന്‌ നാം പരിസ്ഥിതിയുടെ ബഹിർസ്ഫുരണങ്ങളായി കാണുന്ന മാലിന്യങ്ങൾ മുതൽ കൊടുമുടികളെ ഇടിച്ചുനിരത്തുന്നതുവരെയുള്ള സംഭവങ്ങളായി പരിണമിക്കുന്നത്. വെട്ടിനിരത്തലുകൾക്കെതിരെയും,പാടങ്ങൾ നികത്തുന്നതിനെതിരെയും  പടനയിച്ചിട്ട് യാതൊരു പ്രയോജനവുമില്ല.വിഷഗ്രന്ഥമായ  മനസുകൾക്ക് അവയെ ഉൾക്കൊള്ളാനാകില്ല. സമ്മേളനങ്ങളിൽ കയ്യടികൾ വാങ്ങാനും,അവാർഡുകൾ വാരി കൂട്ടാനും മാത്രമേ ഈ പ്രവർത്തനങ്ങൾ ഉപകരിക്കുകയുള്ളൂ.മനുഷ്യചിന്തകളുടെ പാരിസ്ഥിതിക ദോഷങ്ങളുടെ ആകെത്തുകയാണ് ഇന്ന്‌ വർദ്ധിച്ചുവരുന്ന ആശുപത്രികളും,അഭയസങ്കേതങ്ങളും,കുടുംബകോടതികളുമെല്ലാം.അതിനാൽ ആ പ്രവർത്തനങ്ങളൊക്കെ നല്ലവയാണെങ്കിലും 'കതിരിൽക്കൊണ്ടു വളം വെയ്ക്കുന്നതിനു' തുല്യമായ ഫലം  ഉളവാക്കുന്നു.ഇവിടെ പാരിസ്ഥിതിക ദോഷകർമങ്ങൾക്കല്ല ചികിത്സ വേണ്ടത്.നാം മുകളിൽക്കണ്ട കാരണഹേതുവിനാണ്.ഈ വിഷയത്തെയൊന്നു മനസ്സിലിരുത്തി ചിന്തിച്ചാൽ നാം നമ്മളിൽത്തന്നെ പരിസ്ഥിതിനന്മയ്ക്കുള്ള ആദ്യ ചുവടുവയ്പുകൾ തുടങ്ങും.ഇനി അധികം ചിന്തിച്ചു സമയം കളയുവാൻ നേരമില്ല.ബുദ്ധിയെയുണർത്തി,കർമനിരതരാകുവിൻ.....
പരിസ്ഥിതി നശീകരണം ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്താണ്.ഇന്ന് ലോകത്തെമ്പാടുമുള്ള മാധ്യമങ്ങളിലും പരിസ്ഥിതിയെ പരാമർശിക്കാത്ത ഒരു വാർത്തപോലും ഉണ്ടാകാത്ത ദിനങ്ങളില്ല.എന്നാൽ ഇന്ന് പരിസ്ഥിതി എന്നത് അതിന്റെ വിശാലമായ കാഴ്ചപ്പാടിൽ നിന്നു മാറി വളരെ ചെറിയ തരത്തിൽ ഒതുങ്ങി തീർന്ന ഒരു വിഷയം മാത്രമാണ്. ഇതിന്റെ കാണാപ്പുറങ്ങിലൂടെ നമ്മുക്ക് ഒന്ന് സഞ്ചരിച്ചു നോക്കാം.പരിസ്ഥിതി നശീകരണം എന്നാൽ പാടം, ചതുപ്പുകൾ മുതലായവ നികത്തൽ ജലസ്രോതസ്സുകളിൽ അണക്കെട്ടുകൾ നിർമ്മിക്കുക, കാടുകൾ, മരങ്ങൾ മുതലായവ വെട്ടി നശിപ്പിക്കുക,കുന്നുകൾ, പാറകൾ ഇവയെ ഇടിച്ചു നിരപ്പാക്കുക,കുഴൽക്കിണറുകളുടെ അമിതമായ ഉപയോഗം,വ്യവസായ ശാലകളിൽ നിന്ന് വമിക്കുന്ന വിഷലിപ്തമായ പുക മൂലമുള്ള അന്തരീക്ഷ മലിനീകരണം, അവിടെ നിന്നും  ജലാശയങ്ങളിലേക്ക് ഒഴുക്കി വിടുന്ന വിഷമയമായ മലിനജലം,ലോകത്തെമ്പാടും ഇന്ന് നശീകരണ യന്ത്രമായി പ്രവർത്തിക്കുന്ന ഇലക്ട്രോണിക് വസ്തുക്കളിൽ നിന്നുള്ള ഇ-വേസ്റ്റുകൾ, മറ്റു ജീവജാലങ്ങളെ കൊന്നൊടുക്കൽ, കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്ന രാസകീടനാശിനികൾ ഇവയൊക്കെയാണ് നമ്മളും, മാധ്യമങ്ങളും, പരിസ്ഥിതി സംരക്ഷകരും നിരന്തരം ചർച്ച ചെയ്യുന്ന പരിസ്ഥിതി ദോഷം എന്ന വിഷയം.എന്നാൽ ഇതൊന്നുമല്ല യഥാർത്ഥ പരിസ്ഥിതി ദോഷം എന്നത്.അതിനെ തിരിച്ചറിയണമെങ്കിൽ നിരന്തരമായ സ്വതന്ത്ര അന്വേഷണബുദ്ധി,ഉൾക്കൊള്ളാനുള്ള ചിന്തകൾ, നിബന്ധനകളില്ലാത്ത മനസ്സ്,ഇവയൊക്കെ ആകെത്തുകയായി ജ്ഞാനത്തിന്റെ ദീപ്തമായ പ്രസരണത്തിൽ നിന്നുമാത്രമേ കണ്ടെത്താനാവൂ.എങ്കിൽ മാത്രമേ ഈ പരിസ്ഥിതി ദോഷങ്ങളൊക്കെ സംഭവിക്കാതിരിക്കുകയുള്ളൂ.മനുഷ്യൻ എന്തിനുവേണ്ടി ജീവിക്കുന്നു.അവന്റെ ജീവിതലക്ഷ്യങ്ങൾ എന്തൊക്കെയാണ്? ഇതിനെക്കുറിച്ച് യാഥാർഥ്യബോധത്തോടുകൂടി വീക്ഷിക്കുവാൻ വേണ്ടി കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി നമുക്ക് കഴിഞ്ഞിട്ടില്ല. ദിശാബോധം  നഷ്ടപ്പെട്ടു. ആത്മീയസുഖങ്ങളെക്കാൾ വലുതായി ഇന്ദ്രീയസുഖങ്ങളെന്ന് ധരിച്ചു.അതിവേഗതയിൽ കാലങ്ങളെ ആട്ടിപ്പായിക്കുന്ന നരജന്മം ഇന്ന് ചെന്നെത്തിനിൽക്കുന്നത് ബാഹ്യമായ അറിവുകളുടെ വിഷഭൂമിയിലാണ്.ജീവിതത്തിൽ പരമമായി വേണ്ടത് ആനന്ദമാണ്.അത് നമ്മുടെ പൂർവികരുടെ പൂർവികർ സ്വായത്തമാക്കിയിരിക്കുന്നു.അതിനാൽ അവർ 'സച്ചിദാനന്ദന്മാരായിരുന്നു'.'സത്' 'ചിത്ത്' 'ആനന്ദം' നേടിയവരായിരുന്നു. അങ്ങനെ നേരിടുന്ന ആനന്ദം അവരെ മഹത് വത്കരിച്ചു.ആയതിനാൽ അവരുടെ 'ജീനിയസ്' അതാത് വിഷയങ്ങളിൽ നിക്ഷിപ്തവും അവയെ തിരിച്ചറിയുവാനുമുള്ള വേദിയുമായിരുന്നു അവരുടെ ജീവിതശൈലി.ഇന്ന് മനുഷ്യർ അവനവന്റെ 'ജീനിയസ്' കണ്ടുപിടിക്കാനായി ആന്തരികമായ അറിവുകളെ താഴിട്ടുപൂട്ടി ബാഹ്യമായുള്ളവയെ കാണാപ്പാഠമായി ഉൾക്കൊള്ളുകയും ചെയ്യുന്നത്. ഇതിന്റെ ഫലമായി അറിവുകൾ ആഴമില്ലാത്തവയും, നൈമിഷികവും, ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിൽ പ്രയോജനമില്ലാത്തവയുമായി മാറുകയും ചെയ്യുന്നു..അങ്ങനെ ജീവിതത്തിന്റെ പരമാനന്ദത്തെ അറിയുവാൻ ആദ്യം വേണ്ടുന്നത് സംഘർഷം ഇല്ലാത്ത ഒരു മനസ്സാണ്. ഇന്നുള്ള കാലങ്ങളിൽ സംഘർഷം മനുഷ്യന്റെ കൂടപ്പിറപ്പാണ്.ഉറക്കത്തിൽ പോലും അത് അവനെ വിട്ടുപിരിയുന്നില്ല.അതും താങ്ങിയുള്ള നെട്ടോട്ടത്തിനാണ് 'ഫാസ്റ്റ് ലൈഫ്' എന്ന ഓമനപ്പേരിട്ട് നമ്മൾ അഹങ്കാരത്തോടെ കൊണ്ട് നടക്കുന്നത്.വിക്രമാദിത്യ കഥകളിലെ വേതാളത്തെപ്പോലെ ഇത് നമ്മുടെ മരണംവരെ നമ്മുടെ ചുമലിൽ തൂങ്ങികിടക്കുന്നുണ്ടാവും.എങ്ങനെ സംഘർഷത്തെ ഒഴിവാക്കുവാൻ സാധിക്കും അച്ചടക്കവും കഠിനമായ പ്രയത്നവും നമ്മളെ നയിക്കുന്നത് 'നേടുക' എന്ന പ്രക്രിയയുടെ കളിക്കളത്തിലേക്കാണ്.അവിടെ നമ്മെ കാത്തിരിക്കുന്നത് കിടമത്സരങ്ങളും,മത്സരബുദ്ധിയും,പരിശ്രമവും എന്ന കളിക്കോപ്പുകളാണ്. ഇവിടെ സൂഷ്മമായി നമ്മൾ കാണേണ്ട ഒരു വസ്തുത എന്താണെന്നുവെച്ചാൽ 'പരിശ്രമം' എന്ന പ്രക്രിയയിൽ പ്രയത്നം ഉണ്ടാവുകയും ആ പ്രയത്നം നിലനിർത്തുവാൻ വേണ്ടി നമ്മൾ നമ്മളിൽത്തന്നെ അച്ചടക്കം അടിച്ചേൽപ്പിക്കുകയും ചെയ്യുന്നു.ഇതിനാൽ നമ്മൾ ഏർപ്പെടുന്ന ജോലിയിൽ ക്ഷീണിതരാകുകയും അവയെ സമയബന്ധിതമായി ചെയ്യേണ്ട ഒരു ക്രിയയായി കാണുകയും, അതിന്റെ പ്രതിഫലം ലഭിക്കുവാൻ വേണ്ടി അവകാശം എന്ന വാദം ഉന്നയിക്കുകയും ചെയ്യുന്നു.ഇതിന്റെ മറുവശം നോക്കിയാൽ നമുക്ക് കാണാനാകുന്നത് പ്രയത്‌നലേശമന്യേ നമ്മൾ ഏർപ്പെടുന്ന ഒരു ജോലിയിൽ അത് ആനന്ദിച്ച് ചെയ്യുവാൻ കഴിയുകയും യാതൊരു നിബന്ധനകളോ അച്ചടക്കമോ നമ്മളെ ബന്ധിക്കാൻ വരാതിരിക്കുകയോ അവിടെ പരിശ്രമങ്ങളോ,വെട്ടിപ്പിടിക്കലുകളോ ഇല്ലാതാവുകയും ചെയ്യുമ്പോൾ നമ്മുടെ ഉള്ളിൽ വിശപ്പോ,ദാഹമോ ഇല്ലാതെ ആനന്ദം കൈ വരികയും ചെയ്യുന്ന അവസ്ഥയിൽ ആ കർമ്മത്തിനു നമ്മൾ വിലപേശുകയും ചെയ്യാതിരിക്കുമ്പോഴാണ് നമ്മൾ ഊർജ്ജസ്വലരും സച്ചിദാനന്ദന്മാരായും തീരുന്നത്.ഇവിടെയാണ് നമ്മളിലെ സമൂഹം നിഷ്കർഷിക്കുന്ന വേഷം ധരിക്കുവാൻ നമ്മൾ നിർബന്ധിതരാകുന്നത്.ആദ്യ പരിസ്ഥിതി ദോഷം ഇവിടെ ജന്മമെടുക്കുകയായി.ഈ വേഷങ്ങളിൽ നിൽക്കുന്ന മനുഷ്യന്മാരാണ് മേൽപ്പറഞ്ഞ പരിസ്ഥിതി നശീകരണത്തിനു കാരണക്കാർ.ഇവരുടെ ബുദ്ധിവൈകല്യത്തിന് നേർക്കാഴ്ചയാണ് ഇന്ന്‌ നാം ബാഹ്യമായി ദർശിക്കുന്ന ഈ പരിസ്ഥിതി നാശങ്ങളെല്ലാം.ഒരു വ്യക്തി താൻ തന്റെ ശരീരത്തിനു നൽകുന്ന ഇന്ധനമെന്ന ആഹാരവും മറ്റു ഇന്ദ്രീയങ്ങൾക്കു സുഖങ്ങൾ പകരുന്ന കാഴ്ചകളും,കേൾവികളും,തലോടലുകളുമെല്ലാം ഏറ്റെടുക്കുമ്പോഴാണ് ആദ്യത്തെ ദോഷം സംഭവിക്കുന്നത്.ഇതിനെയാണ് നമ്മൾ തിരിച്ചറിയേണ്ടത്.ഇതിനെ തിരിച്ചറിയുവാനും കണ്ടെത്തുവാനും ലോകത്ത്‌ ഒരു പരിസ്ഥിതി സംഘടനകളും,ശാസ്ത്രകുതുകികളും ഇതേവരെ ശ്രമിച്ചിട്ടില്ല എന്നുള്ളത് തികച്ചും ദൗർഭാഗ്യകരമാണ്.എന്താണ് ഭക്ഷിക്കേണ്ടത്,എങ്ങനെയാണു ഭക്ഷിക്കേണ്ടത്,എത്രമാത്രം ഭക്ഷിക്കണം എന്നുള്ളവയെപ്പറ്റി നമ്മുടെ സംസ്കാരവും പൈതൃകവും വളരെ വിശദമായിത്തന്നെ പഠിപ്പിച്ചിരുന്നു.ഒരുനേരം ആഹാരം കഴിക്കുന്നവനെ യോഗിയായും രണ്ടുനേരം കഴിക്കുന്നവനെ ഭോഗിയായും മൂന്നുനേരം കഴിക്കുന്നവനെ രോഗിയായും നാലോ അതിലധികമോനേരം കഴിക്കുന്നവനെ ദ്രോഹിയായുമാണ് വിലയിരുത്തിയിരുന്നത്‌.വന്യമൃഗങ്ങൾ പോലും വിശക്കുമ്പോൾ മാത്രമേ ഭക്ഷണം തേടിപ്പോകാറുള്ളൂ.എന്നാൽ നമ്മളും നമ്മുടെ പിൻതലമുറക്കാരും അനുവർത്തിച്ചുവരുന്നത് 'ദ്രോഹി'കളുടെ രീതിയാണ്.അമിതമായി ആഹാരം കഴിക്കുമ്പോൾ നമ്മുടെ ശരീരത്തു പ്രവർത്തിക്കേണ്ടുന്ന 'രസങ്ങളെ 'ആകെ താളം തെറ്റിക്കുകയും അങ്ങനെ ശരീരഘടനയെ മാറ്റിമറിക്കുകയും ചെയ്യുന്നു.അതുപോലെതന്നെ വിരുദ്ധാഹാരങ്ങളുടെ ഒരു ശ്രേണിതന്നെയാണ് നമ്മുടെ മുൻപിൽ പരസ്യങ്ങൾ  വഴിയും,ടി.വി ചാനലുകളിലെ പാചക മത്സര റിയാലിറ്റി ഷോകൾ വഴിയും നമുക്കായി സമ്മാനിക്കുന്നത് മനുഷ്യന്റെ രസനേന്ദ്രീയങ്ങളെപ്പോലും ജ്വലിപ്പിച്ചു കച്ചവട ദ്രവ്യങ്ങൾ ആക്കുന്ന പരസ്യക്കമ്പനികളെ നിലക്ക് നിർത്തുവാൻ ഒരു ഭരണാധികാരിപോലും മുന്നോട്ടു വന്നിട്ടില്ല എന്നുള്ളത് ഇതിനോട് ചേർത്തുവായിക്കേണ്ട വസ്തുതയാണ്.ജീവിതശൈലി രോഗങ്ങളെന്ന്‌ നാം സ്നേഹപൂർവം വിളിക്കുന്ന രോഗങ്ങൾ നമ്മുടെ ശരീരത്തെ മാത്രമല്ല നശിപ്പിക്കുന്നത്,മനസ്സിനെയും,ബുദ്ധിയേയും വികലമാക്കുകയും ദുഷ്ചിന്തകളാൽ രോഗസ്ഥമാക്കുകയും ചെയ്യും.ഇവിടെയെല്ലാം നശിക്കുന്നത് നഗ്നനേത്രങ്ങൾകൊണ്ട് ഗോചരമല്ലാത്ത കോടിക്കണക്കിനു ജീവാണുക്കളാണ്.ഇത് വെറും ആഹാരത്തിന്റെ കാര്യം മാത്രം.ഇതിലും എത്രയോ ഇരട്ടി പ്രവർത്തന വൈകല്യങ്ങളാണ് ഇതിൽ നിന്നുത്ഭവിച്ച് നമ്മളിൽക്കൂടി ബഹിർഗമിക്കുന്നത് നമ്മൾ ഒരു വ്യക്തിയോട് തീരാത്ത പകയുമായി അയാളെ നശിപ്പിക്കുവാൻവേണ്ടി നടത്തുന്ന പ്രവർത്തനങ്ങളിൽ നമ്മുടെ ശരീരത്തെ രക്താണുക്കളും, ജീവാണുക്കളും,കോശങ്ങളും, രസങ്ങളുമാണ്  ഇല്ലാതാകുന്നത്.നമ്മൾ ഒരു ലഹരിപദാർത്ഥം അല്ലെങ്കിൽ പുകയില ഉത്പന്നം ഉപയോഗിക്കുമ്പോൾ അതിൽനിന്നും അതിഗംഭീരമായി വിസ്ഫോടനങ്ങൾ  നടക്കുകയും അതിൽ നിന്ന് ദുഷ്ചിന്തകൾ  ഉയർത്തിക്കൊണ്ട് അവയെ പ്രവർത്തിപഥത്തിൽ എത്തിക്കുമ്പോൾ നാശം സംഭവിക്കുന്നത് നമ്മുടെ ശരീരത്തിനു തന്നെയാണ്.ഇവിടെയാണ് പരിസ്ഥിതിയുടെ ഏറ്റവും വലിയ നാശം നടക്കുന്നത്. ഇങ്ങനെ വ്യക്തിക്കും സമൂഹത്തിനും ച്യുതി സംഭവിക്കാതെയിരിക്കുവാൻ നമ്മൾ വിവരദോഷികളെന്നു പറയുന്ന നമ്മുടെ ' മുതുകാരണവന്മാർ ' വളരെയധികം ശ്രദ്ധിക്കുകയും അവരുടെ ജീവിതത്തിൽ പൈതൃകമൂല്യങ്ങൾ ഉൾക്കൊള്ളുന്ന ഗ്രന്ഥങ്ങളെ ആശ്രയിക്കുകയും അവയെ തങ്ങളേക്കാൾ ഏറെ ബഹുമാനിച്ചാദരിച്ച്  അതിൻപ്രകാരം ജീവിതം മുന്നോട്ടു നയിക്കുകയും ചെയ്തിരുന്നു. അവർക്കറിയാമായിരുന്നു ശരിയായ പരിസ്ഥിതി, പ്രശ്നങ്ങളില്ലാതെ നേരിടുന്ന ആനന്ദത്തിൽ അധിഷ്ഠിതമാണെന്ന്. അതിനാൽ ആന്തരികമായ ലാളിത്യവും,സ്നേഹവും അവരിൽ അനുസ്യൂതം പ്രവഹിച്ചിരുന്നു. അങ്ങനെ സൃഷ്ടിയെടുത്ത ലാളിത്യമില്ലാത്ത ചിന്തകളാണ് ഇന്ന്‌ നാം പരിസ്ഥിതിയുടെ ബഹിർസ്ഫുരണങ്ങളായി കാണുന്ന മാലിന്യങ്ങൾ മുതൽ കൊടുമുടികളെ ഇടിച്ചുനിരത്തുന്നതുവരെയുള്ള സംഭവങ്ങളായി പരിണമിക്കുന്നത്. വെട്ടിനിരത്തലുകൾക്കെതിരെയും,പാടങ്ങൾ നികത്തുന്നതിനെതിരെയും  പടനയിച്ചിട്ട് യാതൊരു പ്രയോജനവുമില്ല.വിഷഗ്രന്ഥമായ  മനസുകൾക്ക് അവയെ ഉൾക്കൊള്ളാനാകില്ല. സമ്മേളനങ്ങളിൽ കയ്യടികൾ വാങ്ങാനും,അവാർഡുകൾ വാരി കൂട്ടാനും മാത്രമേ ഈ പ്രവർത്തനങ്ങൾ ഉപകരിക്കുകയുള്ളൂ.മനുഷ്യചിന്തകളുടെ പാരിസ്ഥിതിക ദോഷങ്ങളുടെ ആകെത്തുകയാണ് ഇന്ന്‌ വർദ്ധിച്ചുവരുന്ന ആശുപത്രികളും,അഭയസങ്കേതങ്ങളും,കുടുംബകോടതികളുമെല്ലാം.അതിനാൽ ആ പ്രവർത്തനങ്ങളൊക്കെ നല്ലവയാണെങ്കിലും 'കതിരിൽക്കൊണ്ടു വളം വെയ്ക്കുന്നതിനു' തുല്യമായ ഫലം  ഉളവാക്കുന്നു.ഇവിടെ പാരിസ്ഥിതിക ദോഷകർമങ്ങൾക്കല്ല ചികിത്സ വേണ്ടത്.നാം മുകളിൽക്കണ്ട കാരണഹേതുവിനാണ്.ഈ വിഷയത്തെയൊന്നു മനസ്സിലിരുത്തി ചിന്തിച്ചാൽ നാം നമ്മളിൽത്തന്നെ പരിസ്ഥിതിനന്മയ്ക്കുള്ള ആദ്യ ചുവടുവയ്പുകൾ തുടങ്ങും.ഇനി അധികം ചിന്തിച്ചു സമയം കളയുവാൻ നേരമില്ല.ബുദ്ധിയെയുണർത്തി,കർമനിരതരാകുവിൻ.....

15:44, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്താണ് പരിസ്ഥിതി?

പരിസ്ഥിതി നശീകരണം ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്താണ്.ഇന്ന് ലോകത്തെമ്പാടുമുള്ള മാധ്യമങ്ങളിലും പരിസ്ഥിതിയെ പരാമർശിക്കാത്ത ഒരു വാർത്തപോലും ഉണ്ടാകാത്ത ദിനങ്ങളില്ല.എന്നാൽ ഇന്ന് പരിസ്ഥിതി എന്നത് അതിന്റെ വിശാലമായ കാഴ്ചപ്പാടിൽ നിന്നു മാറി വളരെ ചെറിയ തരത്തിൽ ഒതുങ്ങി തീർന്ന ഒരു വിഷയം മാത്രമാണ്. ഇതിന്റെ കാണാപ്പുറങ്ങിലൂടെ നമ്മുക്ക് ഒന്ന് സഞ്ചരിച്ചു നോക്കാം.പരിസ്ഥിതി നശീകരണം എന്നാൽ പാടം, ചതുപ്പുകൾ മുതലായവ നികത്തൽ ജലസ്രോതസ്സുകളിൽ അണക്കെട്ടുകൾ നിർമ്മിക്കുക, കാടുകൾ, മരങ്ങൾ മുതലായവ വെട്ടി നശിപ്പിക്കുക,കുന്നുകൾ, പാറകൾ ഇവയെ ഇടിച്ചു നിരപ്പാക്കുക,കുഴൽക്കിണറുകളുടെ അമിതമായ ഉപയോഗം,വ്യവസായ ശാലകളിൽ നിന്ന് വമിക്കുന്ന വിഷലിപ്തമായ പുക മൂലമുള്ള അന്തരീക്ഷ മലിനീകരണം, അവിടെ നിന്നും ജലാശയങ്ങളിലേക്ക് ഒഴുക്കി വിടുന്ന വിഷമയമായ മലിനജലം,ലോകത്തെമ്പാടും ഇന്ന് നശീകരണ യന്ത്രമായി പ്രവർത്തിക്കുന്ന ഇലക്ട്രോണിക് വസ്തുക്കളിൽ നിന്നുള്ള ഇ-വേസ്റ്റുകൾ, മറ്റു ജീവജാലങ്ങളെ കൊന്നൊടുക്കൽ, കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്ന രാസകീടനാശിനികൾ ഇവയൊക്കെയാണ് നമ്മളും, മാധ്യമങ്ങളും, പരിസ്ഥിതി സംരക്ഷകരും നിരന്തരം ചർച്ച ചെയ്യുന്ന പരിസ്ഥിതി ദോഷം എന്ന വിഷയം.എന്നാൽ ഇതൊന്നുമല്ല യഥാർത്ഥ പരിസ്ഥിതി ദോഷം എന്നത്.അതിനെ തിരിച്ചറിയണമെങ്കിൽ നിരന്തരമായ സ്വതന്ത്ര അന്വേഷണബുദ്ധി,ഉൾക്കൊള്ളാനുള്ള ചിന്തകൾ, നിബന്ധനകളില്ലാത്ത മനസ്സ്,ഇവയൊക്കെ ആകെത്തുകയായി ജ്ഞാനത്തിന്റെ ദീപ്തമായ പ്രസരണത്തിൽ നിന്നുമാത്രമേ കണ്ടെത്താനാവൂ.എങ്കിൽ മാത്രമേ ഈ പരിസ്ഥിതി ദോഷങ്ങളൊക്കെ സംഭവിക്കാതിരിക്കുകയുള്ളൂ.മനുഷ്യൻ എന്തിനുവേണ്ടി ജീവിക്കുന്നു.അവന്റെ ജീവിതലക്ഷ്യങ്ങൾ എന്തൊക്കെയാണ്? ഇതിനെക്കുറിച്ച് യാഥാർഥ്യബോധത്തോടുകൂടി വീക്ഷിക്കുവാൻ വേണ്ടി കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി നമുക്ക് കഴിഞ്ഞിട്ടില്ല. ദിശാബോധം നഷ്ടപ്പെട്ടു. ആത്മീയസുഖങ്ങളെക്കാൾ വലുതായി ഇന്ദ്രീയസുഖങ്ങളെന്ന് ധരിച്ചു.അതിവേഗതയിൽ കാലങ്ങളെ ആട്ടിപ്പായിക്കുന്ന നരജന്മം ഇന്ന് ചെന്നെത്തിനിൽക്കുന്നത് ബാഹ്യമായ അറിവുകളുടെ വിഷഭൂമിയിലാണ്.ജീവിതത്തിൽ പരമമായി വേണ്ടത് ആനന്ദമാണ്.അത് നമ്മുടെ പൂർവികരുടെ പൂർവികർ സ്വായത്തമാക്കിയിരിക്കുന്നു.അതിനാൽ അവർ 'സച്ചിദാനന്ദന്മാരായിരുന്നു'.'സത്' 'ചിത്ത്' 'ആനന്ദം' നേടിയവരായിരുന്നു. അങ്ങനെ നേരിടുന്ന ആനന്ദം അവരെ മഹത് വത്കരിച്ചു.ആയതിനാൽ അവരുടെ 'ജീനിയസ്' അതാത് വിഷയങ്ങളിൽ നിക്ഷിപ്തവും അവയെ തിരിച്ചറിയുവാനുമുള്ള വേദിയുമായിരുന്നു അവരുടെ ജീവിതശൈലി.ഇന്ന് മനുഷ്യർ അവനവന്റെ 'ജീനിയസ്' കണ്ടുപിടിക്കാനായി ആന്തരികമായ അറിവുകളെ താഴിട്ടുപൂട്ടി ബാഹ്യമായുള്ളവയെ കാണാപ്പാഠമായി ഉൾക്കൊള്ളുകയും ചെയ്യുന്നത്. ഇതിന്റെ ഫലമായി അറിവുകൾ ആഴമില്ലാത്തവയും, നൈമിഷികവും, ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിൽ പ്രയോജനമില്ലാത്തവയുമായി മാറുകയും ചെയ്യുന്നു..അങ്ങനെ ജീവിതത്തിന്റെ പരമാനന്ദത്തെ അറിയുവാൻ ആദ്യം വേണ്ടുന്നത് സംഘർഷം ഇല്ലാത്ത ഒരു മനസ്സാണ്. ഇന്നുള്ള കാലങ്ങളിൽ സംഘർഷം മനുഷ്യന്റെ കൂടപ്പിറപ്പാണ്.ഉറക്കത്തിൽ പോലും അത് അവനെ വിട്ടുപിരിയുന്നില്ല.അതും താങ്ങിയുള്ള നെട്ടോട്ടത്തിനാണ് 'ഫാസ്റ്റ് ലൈഫ്' എന്ന ഓമനപ്പേരിട്ട് നമ്മൾ അഹങ്കാരത്തോടെ കൊണ്ട് നടക്കുന്നത്.വിക്രമാദിത്യ കഥകളിലെ വേതാളത്തെപ്പോലെ ഇത് നമ്മുടെ മരണംവരെ നമ്മുടെ ചുമലിൽ തൂങ്ങികിടക്കുന്നുണ്ടാവും.എങ്ങനെ സംഘർഷത്തെ ഒഴിവാക്കുവാൻ സാധിക്കും അച്ചടക്കവും കഠിനമായ പ്രയത്നവും നമ്മളെ നയിക്കുന്നത് 'നേടുക' എന്ന പ്രക്രിയയുടെ കളിക്കളത്തിലേക്കാണ്.അവിടെ നമ്മെ കാത്തിരിക്കുന്നത് കിടമത്സരങ്ങളും,മത്സരബുദ്ധിയും,പരിശ്രമവും എന്ന കളിക്കോപ്പുകളാണ്. ഇവിടെ സൂഷ്മമായി നമ്മൾ കാണേണ്ട ഒരു വസ്തുത എന്താണെന്നുവെച്ചാൽ 'പരിശ്രമം' എന്ന പ്രക്രിയയിൽ പ്രയത്നം ഉണ്ടാവുകയും ആ പ്രയത്നം നിലനിർത്തുവാൻ വേണ്ടി നമ്മൾ നമ്മളിൽത്തന്നെ അച്ചടക്കം അടിച്ചേൽപ്പിക്കുകയും ചെയ്യുന്നു.ഇതിനാൽ നമ്മൾ ഏർപ്പെടുന്ന ജോലിയിൽ ക്ഷീണിതരാകുകയും അവയെ സമയബന്ധിതമായി ചെയ്യേണ്ട ഒരു ക്രിയയായി കാണുകയും, അതിന്റെ പ്രതിഫലം ലഭിക്കുവാൻ വേണ്ടി അവകാശം എന്ന വാദം ഉന്നയിക്കുകയും ചെയ്യുന്നു.ഇതിന്റെ മറുവശം നോക്കിയാൽ നമുക്ക് കാണാനാകുന്നത് പ്രയത്‌നലേശമന്യേ നമ്മൾ ഏർപ്പെടുന്ന ഒരു ജോലിയിൽ അത് ആനന്ദിച്ച് ചെയ്യുവാൻ കഴിയുകയും യാതൊരു നിബന്ധനകളോ അച്ചടക്കമോ നമ്മളെ ബന്ധിക്കാൻ വരാതിരിക്കുകയോ അവിടെ പരിശ്രമങ്ങളോ,വെട്ടിപ്പിടിക്കലുകളോ ഇല്ലാതാവുകയും ചെയ്യുമ്പോൾ നമ്മുടെ ഉള്ളിൽ വിശപ്പോ,ദാഹമോ ഇല്ലാതെ ആനന്ദം കൈ വരികയും ചെയ്യുന്ന അവസ്ഥയിൽ ആ കർമ്മത്തിനു നമ്മൾ വിലപേശുകയും ചെയ്യാതിരിക്കുമ്പോഴാണ് നമ്മൾ ഊർജ്ജസ്വലരും സച്ചിദാനന്ദന്മാരായും തീരുന്നത്.ഇവിടെയാണ് നമ്മളിലെ സമൂഹം നിഷ്കർഷിക്കുന്ന വേഷം ധരിക്കുവാൻ നമ്മൾ നിർബന്ധിതരാകുന്നത്.ആദ്യ പരിസ്ഥിതി ദോഷം ഇവിടെ ജന്മമെടുക്കുകയായി.ഈ വേഷങ്ങളിൽ നിൽക്കുന്ന മനുഷ്യന്മാരാണ് മേൽപ്പറഞ്ഞ പരിസ്ഥിതി നശീകരണത്തിനു കാരണക്കാർ.ഇവരുടെ ബുദ്ധിവൈകല്യത്തിന് നേർക്കാഴ്ചയാണ് ഇന്ന്‌ നാം ബാഹ്യമായി ദർശിക്കുന്ന ഈ പരിസ്ഥിതി നാശങ്ങളെല്ലാം.ഒരു വ്യക്തി താൻ തന്റെ ശരീരത്തിനു നൽകുന്ന ഇന്ധനമെന്ന ആഹാരവും മറ്റു ഇന്ദ്രീയങ്ങൾക്കു സുഖങ്ങൾ പകരുന്ന കാഴ്ചകളും,കേൾവികളും,തലോടലുകളുമെല്ലാം ഏറ്റെടുക്കുമ്പോഴാണ് ആദ്യത്തെ ദോഷം സംഭവിക്കുന്നത്.ഇതിനെയാണ് നമ്മൾ തിരിച്ചറിയേണ്ടത്.ഇതിനെ തിരിച്ചറിയുവാനും കണ്ടെത്തുവാനും ലോകത്ത്‌ ഒരു പരിസ്ഥിതി സംഘടനകളും,ശാസ്ത്രകുതുകികളും ഇതേവരെ ശ്രമിച്ചിട്ടില്ല എന്നുള്ളത് തികച്ചും ദൗർഭാഗ്യകരമാണ്.എന്താണ് ഭക്ഷിക്കേണ്ടത്,എങ്ങനെയാണു ഭക്ഷിക്കേണ്ടത്,എത്രമാത്രം ഭക്ഷിക്കണം എന്നുള്ളവയെപ്പറ്റി നമ്മുടെ സംസ്കാരവും പൈതൃകവും വളരെ വിശദമായിത്തന്നെ പഠിപ്പിച്ചിരുന്നു.ഒരുനേരം ആഹാരം കഴിക്കുന്നവനെ യോഗിയായും രണ്ടുനേരം കഴിക്കുന്നവനെ ഭോഗിയായും മൂന്നുനേരം കഴിക്കുന്നവനെ രോഗിയായും നാലോ അതിലധികമോനേരം കഴിക്കുന്നവനെ ദ്രോഹിയായുമാണ് വിലയിരുത്തിയിരുന്നത്‌.വന്യമൃഗങ്ങൾ പോലും വിശക്കുമ്പോൾ മാത്രമേ ഭക്ഷണം തേടിപ്പോകാറുള്ളൂ.എന്നാൽ നമ്മളും നമ്മുടെ പിൻതലമുറക്കാരും അനുവർത്തിച്ചുവരുന്നത് 'ദ്രോഹി'കളുടെ രീതിയാണ്.അമിതമായി ആഹാരം കഴിക്കുമ്പോൾ നമ്മുടെ ശരീരത്തു പ്രവർത്തിക്കേണ്ടുന്ന 'രസങ്ങളെ 'ആകെ താളം തെറ്റിക്കുകയും അങ്ങനെ ശരീരഘടനയെ മാറ്റിമറിക്കുകയും ചെയ്യുന്നു.അതുപോലെതന്നെ വിരുദ്ധാഹാരങ്ങളുടെ ഒരു ശ്രേണിതന്നെയാണ് നമ്മുടെ മുൻപിൽ പരസ്യങ്ങൾ വഴിയും,ടി.വി ചാനലുകളിലെ പാചക മത്സര റിയാലിറ്റി ഷോകൾ വഴിയും നമുക്കായി സമ്മാനിക്കുന്നത് മനുഷ്യന്റെ രസനേന്ദ്രീയങ്ങളെപ്പോലും ജ്വലിപ്പിച്ചു കച്ചവട ദ്രവ്യങ്ങൾ ആക്കുന്ന പരസ്യക്കമ്പനികളെ നിലക്ക് നിർത്തുവാൻ ഒരു ഭരണാധികാരിപോലും മുന്നോട്ടു വന്നിട്ടില്ല എന്നുള്ളത് ഇതിനോട് ചേർത്തുവായിക്കേണ്ട വസ്തുതയാണ്.ജീവിതശൈലി രോഗങ്ങളെന്ന്‌ നാം സ്നേഹപൂർവം വിളിക്കുന്ന രോഗങ്ങൾ നമ്മുടെ ശരീരത്തെ മാത്രമല്ല നശിപ്പിക്കുന്നത്,മനസ്സിനെയും,ബുദ്ധിയേയും വികലമാക്കുകയും ദുഷ്ചിന്തകളാൽ രോഗസ്ഥമാക്കുകയും ചെയ്യും.ഇവിടെയെല്ലാം നശിക്കുന്നത് നഗ്നനേത്രങ്ങൾകൊണ്ട് ഗോചരമല്ലാത്ത കോടിക്കണക്കിനു ജീവാണുക്കളാണ്.ഇത് വെറും ആഹാരത്തിന്റെ കാര്യം മാത്രം.ഇതിലും എത്രയോ ഇരട്ടി പ്രവർത്തന വൈകല്യങ്ങളാണ് ഇതിൽ നിന്നുത്ഭവിച്ച് നമ്മളിൽക്കൂടി ബഹിർഗമിക്കുന്നത് നമ്മൾ ഒരു വ്യക്തിയോട് തീരാത്ത പകയുമായി അയാളെ നശിപ്പിക്കുവാൻവേണ്ടി നടത്തുന്ന പ്രവർത്തനങ്ങളിൽ നമ്മുടെ ശരീരത്തെ രക്താണുക്കളും, ജീവാണുക്കളും,കോശങ്ങളും, രസങ്ങളുമാണ് ഇല്ലാതാകുന്നത്.നമ്മൾ ഒരു ലഹരിപദാർത്ഥം അല്ലെങ്കിൽ പുകയില ഉത്പന്നം ഉപയോഗിക്കുമ്പോൾ അതിൽനിന്നും അതിഗംഭീരമായി വിസ്ഫോടനങ്ങൾ നടക്കുകയും അതിൽ നിന്ന് ദുഷ്ചിന്തകൾ ഉയർത്തിക്കൊണ്ട് അവയെ പ്രവർത്തിപഥത്തിൽ എത്തിക്കുമ്പോൾ നാശം സംഭവിക്കുന്നത് നമ്മുടെ ശരീരത്തിനു തന്നെയാണ്.ഇവിടെയാണ് പരിസ്ഥിതിയുടെ ഏറ്റവും വലിയ നാശം നടക്കുന്നത്. ഇങ്ങനെ വ്യക്തിക്കും സമൂഹത്തിനും ച്യുതി സംഭവിക്കാതെയിരിക്കുവാൻ നമ്മൾ വിവരദോഷികളെന്നു പറയുന്ന നമ്മുടെ ' മുതുകാരണവന്മാർ ' വളരെയധികം ശ്രദ്ധിക്കുകയും അവരുടെ ജീവിതത്തിൽ പൈതൃകമൂല്യങ്ങൾ ഉൾക്കൊള്ളുന്ന ഗ്രന്ഥങ്ങളെ ആശ്രയിക്കുകയും അവയെ തങ്ങളേക്കാൾ ഏറെ ബഹുമാനിച്ചാദരിച്ച് അതിൻപ്രകാരം ജീവിതം മുന്നോട്ടു നയിക്കുകയും ചെയ്തിരുന്നു. അവർക്കറിയാമായിരുന്നു ശരിയായ പരിസ്ഥിതി, പ്രശ്നങ്ങളില്ലാതെ നേരിടുന്ന ആനന്ദത്തിൽ അധിഷ്ഠിതമാണെന്ന്. അതിനാൽ ആന്തരികമായ ലാളിത്യവും,സ്നേഹവും അവരിൽ അനുസ്യൂതം പ്രവഹിച്ചിരുന്നു. അങ്ങനെ സൃഷ്ടിയെടുത്ത ലാളിത്യമില്ലാത്ത ചിന്തകളാണ് ഇന്ന്‌ നാം പരിസ്ഥിതിയുടെ ബഹിർസ്ഫുരണങ്ങളായി കാണുന്ന മാലിന്യങ്ങൾ മുതൽ കൊടുമുടികളെ ഇടിച്ചുനിരത്തുന്നതുവരെയുള്ള സംഭവങ്ങളായി പരിണമിക്കുന്നത്. വെട്ടിനിരത്തലുകൾക്കെതിരെയും,പാടങ്ങൾ നികത്തുന്നതിനെതിരെയും പടനയിച്ചിട്ട് യാതൊരു പ്രയോജനവുമില്ല.വിഷഗ്രന്ഥമായ മനസുകൾക്ക് അവയെ ഉൾക്കൊള്ളാനാകില്ല. സമ്മേളനങ്ങളിൽ കയ്യടികൾ വാങ്ങാനും,അവാർഡുകൾ വാരി കൂട്ടാനും മാത്രമേ ഈ പ്രവർത്തനങ്ങൾ ഉപകരിക്കുകയുള്ളൂ.മനുഷ്യചിന്തകളുടെ പാരിസ്ഥിതിക ദോഷങ്ങളുടെ ആകെത്തുകയാണ് ഇന്ന്‌ വർദ്ധിച്ചുവരുന്ന ആശുപത്രികളും,അഭയസങ്കേതങ്ങളും,കുടുംബകോടതികളുമെല്ലാം.അതിനാൽ ആ പ്രവർത്തനങ്ങളൊക്കെ നല്ലവയാണെങ്കിലും 'കതിരിൽക്കൊണ്ടു വളം വെയ്ക്കുന്നതിനു' തുല്യമായ ഫലം ഉളവാക്കുന്നു.ഇവിടെ പാരിസ്ഥിതിക ദോഷകർമങ്ങൾക്കല്ല ചികിത്സ വേണ്ടത്.നാം മുകളിൽക്കണ്ട കാരണഹേതുവിനാണ്.ഈ വിഷയത്തെയൊന്നു മനസ്സിലിരുത്തി ചിന്തിച്ചാൽ നാം നമ്മളിൽത്തന്നെ പരിസ്ഥിതിനന്മയ്ക്കുള്ള ആദ്യ ചുവടുവയ്പുകൾ തുടങ്ങും.ഇനി അധികം ചിന്തിച്ചു സമയം കളയുവാൻ നേരമില്ല.ബുദ്ധിയെയുണർത്തി,കർമനിരതരാകുവിൻ.....