"എച്ച്.ഇ.എച്ച്.എം.എം.എച്ച്.എസ്. മട്ടാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പുതിയ താള്‍: ഇന്ത്യ സ്വാതന്ത്രത്തിന്റെ മധുരം നുകരും മുൻപ് വൈജ്ഞാനിക മേഖല…) |
No edit summary |
||
വരി 1: | വരി 1: | ||
[[ചിത്രം:hehmmhs.jpg|250px]] | |||
ഇന്ത്യ സ്വാതന്ത്രത്തിന്റെ മധുരം നുകരും മുൻപ് വൈജ്ഞാനിക മേഖലകളിലും നവോത്ഥാന രംഗത്തും കുതിച്ചുചാട്ടം നടത്തുകയായിരുന്നു.ഭാരതത്തിന്റെ തെക്കെയറ്റത്ത് നവോത്ഥാന പ്രസ്ഥാനങ്ങളും നായകന്മാരും രംഗത്തു വന്നെങ്കിലും ഒരു ജനത പൊതുവിലും മുസ്ലീം സമൂഹം പ്രത്യേകിച്ചും മതാന്ധതയുടെയും പൌരോഹിത്യത്തിന്റെയും മടിത്തിൽ സായൂജ്യമടഞ്ഞ് ജീവിതം കഴിച്ചുകൂട്ടുകയായിരുന്നു.എന്നാൽ കൊച്ചി തികച്ചും വ്യത്യസ്തമായ രൂപത്തിൽ നിലകൊണ്ടു.ജാതി മത വർഗ്ഗ വർണ്ണ ഭാഷ ദേശ വേഷ വംശ വൈജാത്യങ്ങളുടെ കലവറയും വിവിധ നാഗരികതകളുടെയും സംസ്കാരത്തിന്റെയും കേന്ദ്രമായിരുന്നു അത്.ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായിരുന്നു കൊച്ചി.ദൈവത്തിന്റെ സ്വന്തം നാടെന്നു വിശേഷിപ്പിക്കപ്പെട്ട കേരളത്തിന്റെ വിരിമാറ് അറബിക്കടലിന്റെറാണി എന്ന് അതിന് പ്രത്യേകം നാമകരണം ചെയ്തു. മട്ടാഞ്ചേരിയുടെ മുഖച്ഛായക്ക് മാറ്റം സംഭവിക്കുകയും മത സാമൂഹിക സാംസ്കാരിക,രാഷ്ട്രീയ,സാഹിത്യ മണ്ഡലങ്ങളിൽ അത് പ്രതിഫലിക്കുകയും ചെയ്തു. | ഇന്ത്യ സ്വാതന്ത്രത്തിന്റെ മധുരം നുകരും മുൻപ് വൈജ്ഞാനിക മേഖലകളിലും നവോത്ഥാന രംഗത്തും കുതിച്ചുചാട്ടം നടത്തുകയായിരുന്നു.ഭാരതത്തിന്റെ തെക്കെയറ്റത്ത് നവോത്ഥാന പ്രസ്ഥാനങ്ങളും നായകന്മാരും രംഗത്തു വന്നെങ്കിലും ഒരു ജനത പൊതുവിലും മുസ്ലീം സമൂഹം പ്രത്യേകിച്ചും മതാന്ധതയുടെയും പൌരോഹിത്യത്തിന്റെയും മടിത്തിൽ സായൂജ്യമടഞ്ഞ് ജീവിതം കഴിച്ചുകൂട്ടുകയായിരുന്നു.എന്നാൽ കൊച്ചി തികച്ചും വ്യത്യസ്തമായ രൂപത്തിൽ നിലകൊണ്ടു.ജാതി മത വർഗ്ഗ വർണ്ണ ഭാഷ ദേശ വേഷ വംശ വൈജാത്യങ്ങളുടെ കലവറയും വിവിധ നാഗരികതകളുടെയും സംസ്കാരത്തിന്റെയും കേന്ദ്രമായിരുന്നു അത്.ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായിരുന്നു കൊച്ചി.ദൈവത്തിന്റെ സ്വന്തം നാടെന്നു വിശേഷിപ്പിക്കപ്പെട്ട കേരളത്തിന്റെ വിരിമാറ് അറബിക്കടലിന്റെറാണി എന്ന് അതിന് പ്രത്യേകം നാമകരണം ചെയ്തു. മട്ടാഞ്ചേരിയുടെ മുഖച്ഛായക്ക് മാറ്റം സംഭവിക്കുകയും മത സാമൂഹിക സാംസ്കാരിക,രാഷ്ട്രീയ,സാഹിത്യ മണ്ഡലങ്ങളിൽ അത് പ്രതിഫലിക്കുകയും ചെയ്തു. | ||
13:25, 28 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഇന്ത്യ സ്വാതന്ത്രത്തിന്റെ മധുരം നുകരും മുൻപ് വൈജ്ഞാനിക മേഖലകളിലും നവോത്ഥാന രംഗത്തും കുതിച്ചുചാട്ടം നടത്തുകയായിരുന്നു.ഭാരതത്തിന്റെ തെക്കെയറ്റത്ത് നവോത്ഥാന പ്രസ്ഥാനങ്ങളും നായകന്മാരും രംഗത്തു വന്നെങ്കിലും ഒരു ജനത പൊതുവിലും മുസ്ലീം സമൂഹം പ്രത്യേകിച്ചും മതാന്ധതയുടെയും പൌരോഹിത്യത്തിന്റെയും മടിത്തിൽ സായൂജ്യമടഞ്ഞ് ജീവിതം കഴിച്ചുകൂട്ടുകയായിരുന്നു.എന്നാൽ കൊച്ചി തികച്ചും വ്യത്യസ്തമായ രൂപത്തിൽ നിലകൊണ്ടു.ജാതി മത വർഗ്ഗ വർണ്ണ ഭാഷ ദേശ വേഷ വംശ വൈജാത്യങ്ങളുടെ കലവറയും വിവിധ നാഗരികതകളുടെയും സംസ്കാരത്തിന്റെയും കേന്ദ്രമായിരുന്നു അത്.ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായിരുന്നു കൊച്ചി.ദൈവത്തിന്റെ സ്വന്തം നാടെന്നു വിശേഷിപ്പിക്കപ്പെട്ട കേരളത്തിന്റെ വിരിമാറ് അറബിക്കടലിന്റെറാണി എന്ന് അതിന് പ്രത്യേകം നാമകരണം ചെയ്തു. മട്ടാഞ്ചേരിയുടെ മുഖച്ഛായക്ക് മാറ്റം സംഭവിക്കുകയും മത സാമൂഹിക സാംസ്കാരിക,രാഷ്ട്രീയ,സാഹിത്യ മണ്ഡലങ്ങളിൽ അത് പ്രതിഫലിക്കുകയും ചെയ്തു.
19-)0 നൂറ്റാണ്ടിന്റെ മധ്യാഹ്നത്തിൽ സംഭവിച്ച ഈ മാറ്റങ്ങൾ ഒന്നും തന്നെ മട്ടാഞ്ചേരിയിലെ മുസ്ലീങ്ങളെയും മറ്റ് പിന്നോക്ക ജനവിഭാഗങ്ങളെയും പിടിച്ചു കുലുക്കിയില്ല.അപ്പോഴും അവർ അജ്ഞതയുടെ കൂരകൂരിരുട്ടിൽ ആലസ്യത്തിന്റെ കമ്പളിപുതപ്പിനുള്ളിൽ സർവ്വസ്വവും മറന്നുറങ്ങുകയായിരുന്നു.അവരെക്കുറിച്ചറിയാനും ,പഠിക്കാനും ,ഭാവിയുടെ വിജയസോപാനത്തിലേയ്ക്ക് കൈപിടിച്ചാനയിക്കാനും പര്യപ്തമായ പരിഷ്കർത്താക്കളായ നവോത്ഥാന നായകർ രംഗത്ത് വന്നില്ല.ജീവിതം അലക്ഷ്യവും വേദനയുടെയും യാതനയുടെയുംതീച്ചൂളയിൽ വെന്തെരിയുകയും ചെയ്തിരുന്ന ഒരു സമൂഹത്തെ വൈജ്ഞാനിക മേഖലകളെ വളർത്തിക്കൊണ്ടുവരുവാനും ഭാവിയുടെ വാഗ്ദാനങ്ങളാക്കി മാറ്റാനും ആരും തയ്യാറായില്ല.വിദ്യ കരസ്ഥമാക്കുക എന്നത് അവർക്ക് അജ്ഞേയമായിരുന്നു.
അജ്ഞതയുടെ ഇരുമ്പഴികൾക്കുള്ളിൽ കിടന്ന് ഒരിറ്റു ജ്യോതിയ്ക്കു വേണ്ടി യാചിക്കുന്ന മുസ്ലീം സമൂഹത്തിന്റെയും മറ്റു പിന്നോക്ക സമുദായങ്ങളുടെയും ദീനരോദനം കേട്ട് സായൂജ്യമടഞ്ഞിരുന്ന ഒരു ജനതയുടെ മുന്നിൽ നവജാഗരണത്തിന്റെ വിപ്ലവദൂതുമായി കടന്നു വന്ന മനുഷ്യ സ്നേഹിയും ,ബുദ്ധികൂർമതയും ദീർഘവീക്ഷണവുമുള്ള മഹമനസ്ക്കനായ ഖാൻ സാഹിബ് ഇസ്മായിൽ ഹാജി ഈസാ സേട്ട് രംഗത്തു വന്നു.അദ്ദേഹത്തിന്റെ പാദസ്പർശത്താൽ അനുഗ്രഹീതമായി പടുത്തുയർത്തപ്പെട്ട മഹത്തായ സ്ഥാപനമാണ് ഹാജി ഈസ ഹാജി മൂസ മെമ്മോറിയൽ ഹൈസ്കൂൾ.കൊഴിഞ്ഞുവീണ ഇന്നലകളുടെ ഇതളുകൾ പെറുക്കിയെടുക്കുമ്പോൾ വളർച്ചയുടെയും തളർച്ചയുടെയും ദിനരാത്രങ്ങൾ ചരിത്ര താളുകളിൽ കാണാൻ കഴിയും.അവിടെ ധൈഷണികമായ നേത്രുത്വം നൽകുവാനും ബുദ്ധിപരമായ കരുക്കൾ നീക്കുവാനും മാനേജ്മെന്റിന് സാധിച്ചു എന്നത് അവിസ്മരണീയമാണ്.ഇതിന്റെ പടവുകൾ ചവിട്ടിയിറങ്ങിയ നിരവധിയാളുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ നവോത്ഥാനമേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ചുകൊണ്ട് മുന്നേറിയിട്ടുണ്ട് എന്നത് സ്ഥാപനത്തിന്റെ എക്കാലവും എടുത്തുപറയത്തക്ക നേട്ടമാണ്.പരേതരായ സാലെ മുഹമ്മെദ് ഇബ്രാഹിംസേട്ട് എം.പി.യും മുൻ സ്പീക്കർ എം.ജെ.സക്കറിയസേട്ടും അപരിചിതരല്ലല്ലോ.മുൻ അമേരിക്കൻ പ്രസിഡണ്ട് ബിൽ ക്ലിന്റന്റെ പേഴ്സണൽ ഡൊക്ടർ പി.അ.മുഹമ്മദാലി,കലാഭവൻ അൻസാർ ,കലാഭവൻ ഹനീഫ തുടങ്ങിയ നിരവധി മഹത് വ്യക്തിത്വങ്ങൾ ഈ വിദ്യാലയത്തിൽ ഹരിശ്രീ കുറിച്ചവരാണ്.