സഹായം Reading Problems? Click here

അസംപ്ഷൻ എച്ച് എസ് ബത്തേരി/ഷെൽഫിലെ പുസ്തകങ്ങൾക്ക് പറയാനുള്ളത്

Schoolwiki സംരംഭത്തിൽ നിന്ന്
< അസംപ്ഷൻ എച്ച് എസ് ബത്തേരി
13:27, 3 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (ഷെൽഫിലെ പുസ്തകങ്ങൾക്ക് പറയാനുള്ളത് എന്ന താൾ [[അസംപ്ഷൻ എച്ച് എസ് ബത്തേരി/ഷെൽഫിലെ പുസ്തകങ്ങൾ...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഷെൽഫിലെ പുസ്തകങ്ങൾക്ക് പറയാനുള്ളത്-

                                                                  ഫൈഖ ജാഫർ (X B)

താഴിട്ടട‍ച്ചൊരീ ചില്ലലമാരയിൽ
ചാഞ്ഞും ചെരിഞ്ഞും ചടഞ്ഞടുങ്ങി
ചക്കരപ്പാവിന്റെ ഗന്ധവും പേറിയീ
ചുക്കുചുവയ്ക്കുന്ന പുസ്തകങ്ങൾ.

                             അക്ഷരത്താളിന്റെയോർമയിൽനിന്നുട-
                             നെത്തിനോക്കീ ശബ്ദതാരാവലി
                             ഒന്നുവന്നൊന്നെടുത്തൊന്നുനോക്കീടുകിൽ
                             ‍‍‍ജൻമം സഫലമെന്നാഗ്രഹച്ചു.

പൊട്ടിയകണ്ണടച്ചോട്ടിലൂ‌ടിന്നൊരു
കൊച്ചനാം പുസ്തകമെത്തിനോക്കി
ആടിയുലഞ്ഞൊരു രുദ്രാക്ഷമാലയായ്
എന്നിലൂടെ നടത്തമായി.

                             പണ്ടുപണ്ടെന്നൊരു പാഴ്വാക്കോതിയീ
                             ചരിത്രാഖ്യായിക തേങ്ങുകയായ്
                             ആരും രുചിക്കയില്ലയിതെന്നാകി-
                             ലെന്റെയീ ജൻമമോ വ്യർഥമായി

പുസ്തകത്താളിന്റെയക്ഷരത്തിൻമാവിൻ
ചോട്ടിലിരുന്നു മജീദുതേങ്ങി
കൂടെകളിക്കാൻ സുഹറയുമില്ലല്ലൊ?
കൂട്ടുകാരെ നിങ്ങളെത്തുകില്ലെ ?

                             ജീവിതം തന്നെയും കടലാസുതുണ്ടി
                             ലേക്കക്ഷരമായിത്തളച്ചുവച്ചു
                             കരിയുഗത്തിന്റെ കഥകൾ പറഞ്ഞിടാൻ
                             "ആൻ"അവൾ കാത്തിരിപ്പുതുണ്ടേ

അഗ്നികെട്ട തൻ പക്ഷമൊതുക്കിയും
അഗ്നിയാകുമീയക്ഷയം നോക്കിയും
ജന്മമത്രയും തേങ്ങിയിപ്പുസത്കം
സ്വന്തമാക്കാൻ കൊതിപ്പിതില്ലാരുമേ

                             കുർമ്മ ദൃഷ്ടി തൻ കാഴ്ച്ച മങ്ങുന്നവർ
                             സകല വിജ്ഞാന കോശകേദാരൾ
                             ഭാരമുള്ള തൻഗേഹത്തിൽ നിന്നുടൻ
                             പാഞ്ഞുപോകും ചിതളിനെ മോക്കയായ്.

ഇല്ല പഴയ ചിലമ്പുകലമ്പലു
ഓട്ടുവളത്തൻ തുടിക്കും നടക്കും
വയ്യ പുതവും ഗതികെട്ടുറങ്ങായായ്
ഇല്ല പഴയ ചിലമ്പുകലമ്പലും
ഓട്ടുവളതൻ തുടിക്കും നടുക്കും
വയ്യ പൂതവും ഗതികെട്ടുറങ്ങയായ്
പൊൻക്കിനാക്കളിലേക്കാന്തതുമായി
കഥകളേറെപ്പറഞ്ഞു രസിക്കാൻ

                             കരളടക്കി വിതുമ്പുന്ന കാഥികൾ
                             കളി തമാശക്കു വേദിയൊരുക്കിടാ
                             തൊരു വിശാദത്തിനെരിയപന്നസ്പന്ദനം
                             വാക്കുകൾക്കുമതിരുകടനൊരീ

ചിന്തതൻ ബൃഹത്താകും കവിതകൾ
വീർപ്പടക്കിപ്പിടിച്ചു ചെക്കിന്നിതാ
വീര്യമാരുമറിയാതെ പോകുകയോ?
കേട്ടുടുത്തൊരു പാദത്തിൻ സപ്നന്ദനം

                             കരളിടുപ്പിന്നടക്കിയിക്കൂട്ടുകാർ
                              തെല്ലുനേവും നിന്നൊന്നു നോക്കീടാ
                             തൊന്നു കൂടിക്കടന്നുപോയ് സ്വപ്നവും
                             വലിയവാതിൽതുറന്നു ചെന്നീടുകിൽ
                  നിറമുണർത്തുന്ന കൂട്ടുകാരുണ്ടത്രേ

 വെറുതെയൊന്നു പറയുകവേണ്ടുനാം
അണിനിരന്നിചും മിന്നിലറിവുകൾ
ദീർഘമായൊന്നു നിശ്വാസവും ചെയ്തിട്ടു
കയ്യാൽ മുഖം താങ്ങികാത്തിരുന്നു

നിത്യവും കാണും പകൽപേക്കിനാവുപോൽ
വ്യർഥമായീ പ്രതീക്ഷകളായിരം ഒന്നുചുമച്ചു ചുരുണ്ടുകൂടി വീണ്ടു
മൊന്നുറങ്ങീടാൻ തുടങ്ങിന്നവർ‌ഒന്നുണർത്തീയാകേകരം 
മുകർന്നീടുന്നടുകിൽ ഓർക്കുക നല്ലൊരൂ പുണ്യമല്ലെ?