വയനാട്ടിലെ ആദിവാസി വിഭാഗങ്ങൾ

10:13, 14 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15047 (സംവാദം | സംഭാവനകൾ) (''''മുള്ളക്കുറുമര്‍''' മുള്ളക്കുറുമരുടെ കുടി ഒര...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മുള്ളക്കുറുമര്‍ മുള്ളക്കുറുമരുടെ കുടി ഒരു പഴയ ചിത്രം

വയനാട്ടിലെ ഒരു ആദിവാസി ഗോത്രവിഭാഗമാണ് മുള്ളക്കുറുമർ. മുള്ളക്കുറുമർ വേടരാജാക്കന്മാരുടെ പിന്മുറക്കാരാണെന്ന് വിശ്വസിക്കുന്നു. മലയാളമാണ് ഇവരുടെ ഭാഷ. വയനാട്ടിലെ പൂതാടി എന്ന സ്ഥലത്ത് ഉത്ഭവിച്ചവരാണ് തങ്ങളെന്നാണ് അവരുടെ വിശ്വാസം. ശിവൻ കിരാതന്റെ രൂപമെടുത്ത് നായാട്ടിന് പോയപ്പോൾ അനുഗമിച്ചവരുടെ പിൻഗാമികളാണ് തങ്ങളെന്ന് ഇവർ വിശ്വസിക്കുന്നു. കിരാതനെ അവർ പൂതാടി ദൈവമെന്നാണ് വിളിക്കുന്നത്. അവരുടെ കുലദൈവമാണ് കിരാതൻ. ആരിവില്ല് തമ്പായി, കരിയാത്തന്‍, പൂതാടി ദൈവംങ്ങള്‍(കിരാത ശിവനും പാര്‍വ്വതിയും ഭൂതഗണങ്ങളും), കണ്ടന്‍വില്ലി, പാക്കംദൈവം, പുള്ളിക്കരിങ്കാളി, മകൾ കാളി, പൂമാല, പുലിച്ചിയമ്മ തുടങ്ങിയവരെല്ലാം ഇവരുടെ ആരാധനാ മൂര്‍ത്തികളാണ്.. ശിവന്റെ കിരാതരൂപം പാക്കത്തെയ്യമായും കെട്ടിയാടാറുണ്ട്. വാര്‍ഷിക ഉത്സവമായ ഉച്ചാൽ ഇന്നും മുള്ളുക്കുറുമര്‍ പ്രാധാന്യത്തോടെ ആഘോഷിക്കുന്നു. ഉച്ചാലുകളിയാണ് പ്രധാന പരിപാടി. മകരം 30, കുംഭം1,2 എന്നിങ്ങനെ 3 ദിവസമായാണ് ഉച്ചാല്‍ ആഘോഷിക്കുന്നത്. കുറുവ ദ്വീപിനടുത്തുള്ള പാക്കമാണ് ഉച്ചാല്‍ ആഘോഷിക്കുന്ന പ്രധാന കുടി. സാമൂഹിക ജീവിതം നാല് കുലങ്ങളായാണ് മുള്ളക്കുറുമർ ജീവിക്കുന്നത്. വില്ലിപ്പകുലം, കാതിയകുലം, വേങ്കട കുലം, വടക്ക കുലം എന്നിവയാണിവ. 'കുടി' എന്നറിയപ്പെടുന്ന വീടുകളിൽ ഗോത്രജീവിതമാണ് ഇവർ നയിക്കുന്നത്. വൈക്കോൽ മേഞ്ഞ ഒറ്റമുറി വീടുകളാണ് 'കുടി'. ഭക്ഷണം പാകംചെയ്യുന്നതും ഉറങ്ങുന്നതുമെല്ലാം ഈ വീടുകളിലാണ്. കൃഷി, കന്നുകാലി വളര്‍ത്തല്‍, നായാട്ട്, മീന്‍പിടുത്തം എന്നിവയാണ് മുഖ്യമായ ഉപജീവനമാര്‍ഗ്ഗങ്ങള്‍. ( ഇപ്പോള്‍ ഈ അവസ്ഥക്ക് മാറ്റം വന്നിട്ടുണ്ട്)എടയൂര്‍, മടൂര്‍, കല്ലൂര്‍, കൂടല്ലൂര്‍, ഓടക്കുറ്റി, ചേമ്പുംകൊല്ലി, വെമ്പിലാത്ത്, വാകേരി, പ്ലാക്കൂട്ടം, മഞ്ഞളംകൈത, മഞ്ഞക്കണ്ടി, കക്കടം തുടങ്ങിയവയാണ് വാകേരിയിലെ മുള്ളക്കുറുമരുടെ അധിവാസ മേഖലകള്‍ ( അധിക വായനക്ക് ആദിവാസി സ്വയംഭരണത്തില്‍നിന്ന് ദേശരാഷ്ട്ര പൗരത്വത്തിലേക്ക് കെ. കെ ബിജു കാണുക) ഊരാളിക്കുറുമര്‍

വയനാട്ടിലെ മറ്റൊരു പ്രധാന ആദിവാസി വിഭാഗമാണ് ഊരാളിക്കുറുമര്‍. ഊരിന്റെ അധിപതികള്‍ എന്ന അര്‍ത്ഥത്തിലാണ് ഊരാളികള്‍ എന്ന പേര് വന്നതെന്നു പറയപ്പെടുന്നു. കാര്‍ഷികോപകരണങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ വിദഗ്ദരാണിവര്‍. ഇരുമ്പുപകരണങ്ങളുടെ നിര്‍മ്മാണം കുട്ട, മുറം മുതലായ മുള യുല്പ്പന്നങ്ങളുടെ നിര്‍മ്മാണമാണിവരുടെ തൊഴില്‍. വയനാട്ടില്‍ എല്ലാ സ്ഥലങ്ങളിലും ഇവര്‍ കാണപ്പെടുന്നു. പഴയ പല്ലവരുടെപിന്‍ഗാമികളാണിവരെന്നു എഡ്ഗാര്‍ തേസ്റ്റണ് അഭിപ്രായമുണ്ട്. എല്ലാ ദ്രാവിഡ ഭാഷകളിലെയും പദങ്ങള്‍ ഇവരുടെ ഭാഷയില്‍ കാണാം. മലയാളപദങ്ങളും ധാരാളമായി ഇവര്‍ ഉപയോഗിക്കാറുണ്ട്. മൂടക്കൊല്ലി, ചോയിക്കൊല്ലി, എന്നിവിടങ്ങളാണ് അധിവാസ മേഖലകള്‍ കാട്ടുനായ്ക്കര്‍

വയനാട്ടിലെ മറ്റൊരു പ്രധാന ആദിവാസി വിഭാഗമാണ് കാട്ടുനായ്ക്കര്‍. ഇവര്‍ തേന്‍ കുറുമരെന്നും ജേനു കുറുമരെന്നും ഷോള നായ്ക്കരെന്നുമൊക്കെ അറിയപ്പെടുന്നു. കാട്ടിലെ നായകന്മാര്‍ എന്ന അര്‍ഥത്തിലാണ് കാട്ടുനായ്ക്കനെന്ന പേര് അവര്‍ക്കുണ്ടായത്. തേന്‍ ശേഖരിക്കല്‍ ഇവരുടെ തൊഴിലായതുകൊണ്ടാണ് തേന്‍ കുറുമരെന്നും വിളിക്കുന്നത്. എല്ലാ ദ്രാവിഡ ഭാഷകളിലെയും പദങ്ങള്‍ ഇവരുടെ ഭാഷയില്‍ കാണാം. മലയാളപദങ്ങള്‍ കൂടുതലുണ്ടെന്നു മാത്രം. മൂടക്കൊല്ലി, കൊമ്മഞ്ചേരി,വാകേരി, മാരമല, ഓടക്കുറ്റി എന്നിവിടങ്ങളിലാണ് ഇവര്‍ താമസിക്കുന്നത്. കര്‍ഷകത്തൊഴിലാളികളാണ് ഇവര്‍. വനവിഭവശേഖരണമായിരുന്നു മുഖ്യജീവനോപാധി. പണിയര്‍

വയനാട്ടിലെ ആദിവാസികളില്‍ അംഗസംഖ്യയില്‍ ഏറ്റവും കൂടുതലുള്ള വിഭാഗമാണ് പണിയര്‍. വയനാടിന്റെ എല്ലാ പ്രദേശങ്ങളിലും ഇവര്‍ അധിവസിക്കുന്നു. കൂലിത്തൊഴിലാളികളാണ് ഇവരിലേറെയും. ഇവരുടെ ആവാസകേന്ദ്രത്തെ പാടി എന്നു വിളിക്കുന്നു. പാടികളില്‍ കൂട്ട മായാണ് താമസിക്കുന്നത്. സ്വന്തമായി ഭൂമിയോ കൃഷിയിടമോ ഇല്ലാത്ത ആദിവാസി വിഭാഗം കൂടിയാണിവര്‍. തനതായ ഭാഷയും സംസ്കാരവും ഉള്ളവരാണിവര്‍. ചീനി, തുടി, കുഴല്‍ തുടങ്ങിയ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയാണ് വിവിധങ്ങളായ നൃത്തരൂപങ്ങള്‍ ഇവര്‍ അവതരി പ്പിക്കുന്നത്. ആഘോഷ സന്ദര്‍ഭങ്ങളിലും അല്ലാതെയും ഇവര്‍ ആടിപ്പാടി രസിക്കുന്നു. മദ്യം ഇവരുടെ സഹചാരിയാണ്. ചുരുക്കിപ്പറഞ്ഞാല്‍ ചെറു സന്തോഷം മതി ഇവര്‍ക്കാഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ ഇതുകൊ ണ്ടുതന്നെ മറ്റുള്ളവര്‍ മദ്യം നല്കി ഇവരെക്കൊണ്ട് നൃത്തം ചെയ്യിക്കാ റുണ്ട്. വട്ടക്കളി ഇതില്‍ പ്രധാനമാണ്.ഇപ്പിമലയാണ് ഇവരുടെ ഉല്‍ഭവ കേന്ദ്രമെന്നാണ് ഇവര്‍ വിശ്വ സിക്കുന്നത്. വയനാട്ടില്‍ എത്തിയതിന് ഐതിഹ്യങ്ങളൊന്നുമില്ല. അന്യജാതിക്കാരുമായി വിവാഹബന്ധം പാടില്ല. വിവാഹം നിശ്ചയിക്കു ന്നത് സമുദായത്തിലെ കാരണവരാണ്. താലി കെട്ടാനുള്ള അവകാശം കാര ണവരുടേതാണ്. പ്രധാനചടങ്ങ് താലി കെട്ടാണ്. മൂപ്പന്‍ എന്നാണ് തലവനെ വിളിക്കുന്നത്. മൂപ്പന്റെ പ്രത്യേക അവകാശങ്ങളിലൊന്ന് എ ല്ലാ വിവാഹസദ്യകള്‍ക്കും മരണാടി യന്തിരങ്ങള്‍ക്കും ക്ഷണിക്കപ്പെടുക എന്നതാണ്. വയനാടിന്റെ എല്ലാ ഭാഗത്തും പണിയര്‍ കാണപ്പെടുന്നു. മലയാളത്തോടുവളരെ സാമ്യമുള്ളതാണ് ഇവരുടെ വാക്കുകള്‍ പൊതുവേ പണിയരുടെ സംസാരത്തില്‍ എല്ലാ വാക്കുകള്‍ക്കുമൊടുവില്‍ 'ഉ' കാരമോ 'എ' കാരമോ 'ഞ്ച' എന്ന ശബ്ദമോ കാണം. ഉച്ചാരണ വേഗ വും താളവുമൊക്കയാണ് ഇവരുടെ സംസാരത്തെ മറ്റുള്ളവര്‍ക്ക് അന്യമാ ക്കുന്നത്. മനസ്സിലാക്കാന്‍ പ്രയാസമായി തോന്നാമെങ്കിലും 90 % പദ ങ്ങളും മലയാളമാണെന്നാണ് പണിയ ഭാഷയെക്കുറിച്ചു ഗവേഷണ പഠനം നടത്തിയ പി സോമശേഖരന്‍ നായരുടെ അഭിപ്രായം. സ്വന്തമായി പുതിയ പദങ്ങള്‍ നിര്‍മ്മിക്കുന്നതിലും അതി വിദഗ്ധരാണിവര്‍. കക്കടം , പഴുപ്പത്തൂര്‍ എന്നിവിടങ്ങളിലാണ് ഇവര്‍ വാകേരി മേഖലയില്‍ താമസിക്കുന്നത്.