ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
15:48, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16057 (സംവാദം | സംഭാവനകൾ) (16057 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1497489 നീക്കം ചെയ്യുന്നു)
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

1914 ൽ ആണ് അത്തോളിയിലെ ആദ്യ എൽ.പി. സ്കൂൾ മൊടക്കല്ലൂരിൽ സ്ഥാപിതമായത്. തുടർന്ന് 1918 ൽ വേളൂർ മാപ്പിള സ്കൂൾ സ്ഥാപിതമായി. ഇന്നത്തെ അത്തോളി ഗവ. വൊക്കേഷനൽ ഹയർ സെക്കന്ററി സ്കൂൾ 1924 ൽ അത്തോളിയിൽ എഴുത്തുപള്ളിക്കൂടമായി ആരംഭിച്ച വേളൂർ എലിമെന്ററി സ്ക്കൂളാണ് 1928 ൽ മലബാർ ഡിസ്ട്രിക് ബോർഡ് ആ വിദ്യാലയത്തെ ഹയർ എലിമെന്ററി സ്കൂളാക്കി ഉയർത്തി എട്ടാം ക്ലാസ് വരെ പഠന സൗകര്യം ഒരുക്കി. കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ. ജോസഫ് മുണ്ടശ്ശേരിയാണ് 1958 ജൂൺ 12 ന് ഈ വിദ്യാലയത്തെ ഹൈസ്കൂളാക്കി മാറ്റിയത്. 1961 ൽ ഈ വിദ്യാലയത്തിലെ ആദ്യത്തെ പത്താം ക്ലാസ് ബാച്ച് പുറത്തിറങ്ങി. ഒന്നാം ബാച്ചിൽ ആകെ 32 വിദ്യാർഥികളായിരുന്നു ഉണ്ടായിരുന്നത്. അതു വരെ ഹൈസ്കൂൾ പഠനത്തിനായി ഈ പ്രദേശത്തുകാർ പ്രധാനമായും ആശ്രയിച്ചിരുന്നത് എലത്തൂർ സി.എം.സി. ഹൈസ്കൂളിനെയായിരുന്നു. ഈ വിദ്യാലയത്തിനു വേണ്ട സ്ഥലം വിട്ടുകൊടുത്തത് ഇ.പി. ഗോപാലൻ എന്ന മഹാനുഭാവനായിരുന്നു. പ്രൗഢ ഗംഭീരമായ അത്തോളിയിലെ തലയെടുപ്പുള്ള വിദ്യാഭ്യാസ കേന്ദ്രമാണ് ജി.വി.എച്ച.എസ്.എസ്. അത്തോളി. അറിയപ്പെടുന്നവരും അല്ലാത്തവരുമായ ഒട്ടേറെ പേർക്ക് അക്ഷര വെളിച്ചവും ആത്മ ധൈര്യവും പകർന്നു നൽകിയ വിദ്യാലയമാണിത്. കേരള മുഖ്യ മന്ത്രിയായിരുന്ന ശ്രീ. സി.എച്ച്. മുഹമ്മദ് കോയ, പാർലമെന്റ് അംഗമായിരുനന ശ്രീ ചാത്തുണ്ണി മാസ്റ്റർ, കേരള നിയമസഭാംഗമായിരുന്ന ശ്രീ ബാലൻ വൈദ്യർ, കൺസ്യൂമർ ഫെഡ് ചെയർമാൻ ശ്രീ. എം.മെഹബൂബ്, കോഴിക്കോട് കോർപ്പറേഷൻ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ. എം. രാധാകൃഷ്ണൻ,കവിയും ശിൽപ്പിയുമായ ശ്രീ. രാഘവൻ അത്തോളി, പത്രപ്രവർത്തകനായ ജാഫർ അത്തോളി എന്നിങ്ങനെ പോകുന്നു ആ പട്ടിക. ഇന്ന് അഞ്ചാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഇവിടെ പ്രവർത്തിച്ചു വരുന്നു. 1997 ൽ വൊക്കേഷനൽ ഹയർ സെക്കന്ററി വിഭാഗവും 2004 ൽ ഹയർ സെക്കന്ററി വിഭാഗവും ഇവിടെ അനുവദിക്കപ്പെട്ടു.,

വിദ്യാലയ കവാടം

2014 ൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഈ വിദ്യാലയത്തെ മോഡൽ സ്കൂളായി പരിഗണിക്കുകയുണ്ടായി. ജില്ലാ പഞ്ചായത്തിന്റ വിവിധ ഫണ്ടുകൾ സ്കൂളിന്റെ ഭൗതിക സൗകര്യം വർദ്ധിപ്പിക്കാൻ സഹായകമായിട്ടുണ്ട്. ഇന്റർ നാഷനൽ ലവലിലേക്കുയർത്തുന്നതിന്റെ ഭാഗമായി ഗവണ്മെന്റ് മൂന്ന് കോടി രൂപ അനുവദിച്ചിരുന്നു . പുതിയ ഭൗതിക സൗകര്യങ്ങൾക്കായുള്ള മാസ്റ്റർ പ്ലാൻ ഗവൺമെന്റിന് സമർപ്പിച്ചിരിക്കുകയാണ്.