അമ്മതൻ ഉദരത്തിൽ നിന്നും ജന്മമെടുക്കാത്ത ഏതൊരു സൃഷ്ടിയുണ്ട് ആ മൃദുമസൃണമാം ചൂടേൽക്കാത്തവർ ആഴക്കടലിൻ നടുവിലെ കേവഞ്ചി പോലെ അസ്തി നുറുങ്ങും വേദനയോടവൾ പെറ്റുപോറ്റിയിട്ടും ജീവരക്തം നിർവൃതിയോടെ ചുരന്നുനൽകിയിട്ടും നിർദാക്ഷണ്യം നാം അവളുടെ മാറിൽ കൂരമ്പുകളെയ്തു ആനന്ദനടനം ചെയ്യും ഒടുവിലാ പെറ്റമ്മയെ ത്യജിച്ച് നേടി - യെടുത്തോരാഡംബരവും ആഹ്ലാദാരവവും തകർന്നടിയും തിരിച്ചറിയും മാനവാ നീ ജനനിയെന്നത് ശാപമല്ല ദൈവത്തിൻ കരവിരുതാൽമെനഞ്ഞെടുത്തിടുന്ന കമനീയ കനിവാർന്ന ശില്പം