ജി.യു.പി.എസ് ചെറായി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാലയ ചരിത്രം

ബ്രിട്ടീഷ് ഭരണക്കാലത്ത് മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായി രുന്ന മലബാറിന്റെ ഭാഗമായിരുന്നു ചാവക്കാട് കടൽത്തീരത്തിനടുത്തുള്ള അണ്ടത്തോട് വില്ലേജിലെ ചെറായി പ്രദേശം. മലയാള ഭാഷയെ ലോകസാഹിത്യത്തിലേയ്ക്കുയർത്തിയ പ്രസിദ്ധമായ നാലപ്പാട്ട് കുടുംബത്തിന് ജന്മം നൽകിയ പുന്നയൂർക്കുളം പഞ്ചായത്തിലാണ് ചെറായി ഹിന്ദുക്കളും മുസ്ലീങ്ങളും തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്തിന്റെ വടക്കുഭാഗം മലപ്പുറം ജില്ലയിലെ വന്നേരി ഗ്രാമമാണ്. അറബിക്കടലിന്റെ തിരമാലകൾ ഉയർത്തിയ ആരവം കേട്ട് നെല്ലും തെങ്ങും കൃഷി ചെയ്ത ജിവിക്കുന്ന സാധാരണ കൃഷിക്കാരേയും തെങ്ങുതൊഴിലാളികളേയും എങ്ങും കാണാം കടലിൽ പോയി മത്സ്യബന്ധം നടത്തിവരുന്നവരും ധാരാളം.

വടക്കൻപാട്ടിലെ വീരനായകൻ തച്ചോളി ഒതേനൻ സംഘമായി ഇവിടെ വന്നിരുന്നുവെന്ന് പഴമക്കാർ പറയുന്നു. ഇവിടെ അടുത്തുള്ള ജീർണ്ണിച്ചുകിടക്കുന്ന സ്ഥലം തച്ചോളി ഒതേനന്റെ കളരിയിയിരുന്നവെന്നും വിശ്വസി ക്കുന്നു.നായർ സമുദായത്തിൽപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾക്ക് കുടിപ്പള്ളിക്കുടത്തിൽ പോയി പഠിയ്ക്കുവാൻ സാധിച്ചുരുന്നു.

എല്ലാ കുട്ടികൾക്കും അക്ഷരാഭ്യാസം നൽകാനായി 1924-ൽ ഓല മേഞ്ഞ ഒരു ഷെഡ് കിഴക്കേപറമ്പിൽ ഉണ്ണി എന്ന വ്യക്തിയുടെ സ്ഥലത്ത് ഉയർന്നു. സാമൂഹ്യമായ ആവശ്യങ്ങൾക്കായി വിദ്യാഭ്യാസം മാറിയതുകൊണ്ടുണ്ടായ മാറ്റമാണ് വിദ്യാലയത്തിനായി ഒരു ഷെഡ് ഉയർന്നുവരുവാൻ കാരണം 1929-ൽ ചക്കാലപ്പറമ്പിൽ വി സി കുമാരമേനോൻ രക്ഷാധികാരിയായി സ്കൂൾ നടത്തിപ്പിനായി ഒരു കമ്മറ്റി നാട്ടുകാർ രൂപികരിച്ചിരുന്നു. പുന്നയൂർക്കുളം പഞ്ചായത്തിൽ ഏക സർക്കാർ യു.പി വിദ്യാലയമായ ചെറായി ഗവ.യു.പി സ്കൂൾ സ്ഥാപിക്കുന്നതിന് ഈ സമിതി വഹിച്ച പങ്ക് വളരെ വലുതായിരുന്നു.സ്വതന്ത്ര്യസമരവുമായി പ്രവർത്തിച്ചുവരുന്ന ചിലരുടെ പ്രേരണയും സഹായവും ഇതിനുണ്ടായിരുന്നു.സ്ഥലത്തിൻ്റെ ഉടമയ്ക് സ്കൂൾ നടത്തിപ്പുകാർ വാടക നൽകിയിരുന്നു.ആദ്യ ഹെഡ്മാസ്റ്റർ അയ്യപ്പൻ മാസ്റ്റർ, നാരായണൻ മാസ്റ്റർ, ശങ്കുണ്ണിമാസ്റ്റർ സരോജിനി ടീച്ചർ എന്നിവർ സ്കൂളിന്റെ സ്ഥാപനവും നടത്തിപ്പുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട് ത്യാഗപൂർവം പ്രവർത്തിച്ചിരുന്നവരാണത്രേ.

അണ്ടത്തോട്, ചെറായി, പൊന്നാത്തേരി എന്നീ പ്രദേശങ്ങളിലെ കുട്ടികളായിരുന്നു ഇവിടെ പ്രവേശനം നേടിയത്. ജാതിഭേദം പ്രവേശനത്തിൽ നിഴലിച്ചിരുന്നില്ല.എങ്കിലും അയിത്താചാരം നിലനിന്നിരുന്നതായി കാണുന്നുണ്ട് നായർ കുടുംബങ്ങളിലെ കുട്ടികൾക്ക് ഇരിക്കാൻ മരപലകയോ ബഞ്ചോ ഉണ്ടായിരുന്നു.എന്നാൽ മറ്റുള്ളവർക്ക് ഇരിക്കാൻ താഴെ നിലവും. ഇത് ചെറിയ തോതിലെങ്കിലും ജാതി ഭേദം നിന്നിരുന്നു എന്നതിനു തെളിവാണ്. ഹിന്ദുമുസ്ലീം ഐക്യം ശക്തിപ്പെട്ടിരുന്നു.സാബത്തികമായി പിന്നോക്കവസ്ഥ സാധാരണ ജനങ്ങളിൽ പട്ടിണിയും ദാരിദ്ര്യവും വ്യാപകമായി ഉണ്ടായിരുന്നു.

ഈ വിദ്യാലയത്തിലെ ആദ്യകാല വിദ്യാർത്ഥികളിൽ സി.വി.രവീന്ദ്രൻ പിന്നീട് വിദ്യാഭ്യാസ ഓഫീസറായി. സി.വി ഹരീഷ് എഞ്ചിനീയറും ആയി. തുടർപഠനം മുറിഞ്ഞുപോയിരുന്നുവെന്നത് ഒരു യാഥാർത്യമാണ്. വെള്ളം നിറഞ്ഞുനിൽക്കുന്ന പാടങ്ങളിലൂടെ യാത്ര ചെയ്ത് കഷ്ടപ്പെട്ട് പഠനം തുടർന്നു കൊണ്ടുപോകാനുള്ള ശേഷിയും സൗകര്യവും ഇന്നത്തെപ്പോലെ അന്നില്ലായിരുന്നു.

1953-ലെ ദേശവ്യാപകമായ പ്രകൃതിക്ഷോഭം ഈ 1953-ലെ തീരദേശത്തും ആഞ്ഞടിച്ചു.ഉച്ചയോടെ ആരംഭിച്ച കൊടുംങ്കാറ്റും മഴയും വൻനാശം വിതച്ചു.രണ്ടുമണിയോടെ സ്കൂൾ ഷെഡ് നിലംപൊത്തി. അണ്ടത്തോടും ചെറായിയും ഞെട്ടി വിറച്ചു. എങ്ങും കുട്ടികളുടെ ആർത്തനാദം മാത്രം ഈ ദുരന്തത്തിൽ ആറ് കുട്ടികൾ മരിച്ചു. കുറെ പേർക്ക് പരിക്കുപറ്റി.ഉച്ചയ്ക്ക ശേഷം ക്ലാസ് ആരംഭിച്ചിട്ടില്ലാത്തതിനാൽ ദുരന്തത്തിന്റെ ശക്തി കുറഞ്ഞുവെന്ന ആശ്വാസം മാത്രം.പ്രധാനധ്യാപകൻ നാരയണൻമാസ്റ്റർക്കും പരിക്കുപറ്റി.നാടും നാട്ടുകാരും ദുഖം കടിച്ചമർത്തി അതിനടിയിലും നാട്ടുകാർ ഒത്തു ചേർന്ന് വീണ്ടും ഷെഡ് കെട്ടി സ്കൂൾ പ്രവർത്തനം പുനരാരംഭിച്ചു. ഷെഡ് ഇടയ്ക്കിടെ മാറ്റിക്കൊണ്ടിരുന്നത് നിരവധി പ്രതിസന്ധികൾക്ക് ഇടയാക്കി.ഒ ടുവിൽ നാട്ടിലെ പൗരപ്രമുഖനായ എളേടത്ത് നാരായണമേനോൻ തന്റെ ഒഴി ഞ്ഞുകിടന്നിരുന്ന ഒരു കെട്ടിടം സ്കൂൾ പ്രവർത്തിനായി വാടകയ്ക്ക് ലൽകാ നാൻ മുന്നോട്ട് വന്നു. അവിടെയാണ് ഇന്ന് സ്കൂൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.

1956 കോരളപിറവക്ക് ശേഷം പാലക്കാട് ജില്ലയുടെ ഭാഗമായിരുന്നു ഈ പ്രദേശം .1958-ൽ പൂർണ്ണ തോതിൽ യു.പി. സ്കൂൾ ആയിമാറി,പാല ക്കാട് എ.ഇ.ഒ,ആണ് ഇതിനായി ഉത്തരവ് ഇറക്കിയത്. ഇതിനിടെ കടിക്കാട് പൊന്നാത്തരി ചെറായി എയ്ഡഡ് എൽ പി സ്കൂൾ എന്നിവയും പ്രവർത്തനം തുടങ്ങി.

വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് എന്നതിനാൽ സർക്കാരി ന്റെ മറ്റു അനുകുല്യങ്ങൾ ഒന്നും ലഭ്യമല്ലായിരുന്നു. പ്രാഥമീകസൗകര്യമി ല്ലാത്ത ഒരു സ്ഥാപനമായി പിന്നെയും നിലകൊണ്ടു കുടിക്കാൻ വെള്ളം വേണമെങ്കിൽ അയൽപക്കത്ത് പോകണം . മൂത്രപുരയും കക്കൂസും എല്ലാ ത്തതിനാൽ അതിനും നാട്ടുകാരെ ആശ്രയിക്കണം ഈ ദുരാവസ്ഥ കുട്ടിക ളോടൊപ്പം അന്യദേശത്തുനിന്നും വരുന്ന അധ്യാപകരും അനുഭവിച്ചു.

സംസ്ഥാന ഭരണ 1997-ൽ ആരംഭിച്ച 9-ാം പദ്ധതി ജനകീയ പദ്ധതിയായി സർക്കാർ പ്രഖ്യാപിച്ചു. വികേന്ദ്രികരണത്തിന് തുടക്കമായി ജനകീയ ആസൂ ത്രണ പദ്ധതികൾ ആരംഭിച്ചു. സ്കൂളിന്റെ ചുമതല തദ്ദേശ സ്വയം സ്ഥാപനങ്ങൾക്ക് നൽകി എൽ.പി. സ്കൂളുകൾ ഗ്രാമപഞ്ചായത്തിനും യു.പി. ഹൈസ്കൂളുകൾ ജില്ലാപഞ്ചായത്തിനും നൽകി അന്ന് തൃശ്ശൂർ ജില്ലാപഞ്ചാ യത്തിന് ലഭിച്ച വിദ്യാലയങ്ങളിൽ ചെറായി ഗവ. യു.പി. സ്കൂൾ മാത്രം വാട കയ്ക്ക് പ്രവർത്തിക്കുന്നതായിരുന്നു.സ്കൂൾ കെട്ടിടം, മെയിന്റനൻ സ്ഫർണിച്ചർ, കുടിവെള്ളം, മൂത്രപുര,അടുക്കള, ലൈബ്രറി തുടങ്ങിയ സൗകര്യ ങ്ങൾ വർദ്ധിപ്പിയ്ക്കുവാൽ മറ്റ് സ്കൂളുകൾക്ക് കഴിഞ്ഞു.പക്ഷെ വാടകയിൽ പ്രവർത്തിക്കുന്നതിനാൽ ചെറായി സ്കൂളിന് അപ്പോഴും ശാപമോക്ഷം ലഭിച്ചില്ല.

പ്രശ്നങ്ങൾക്ക് പരിഹാരം തേടി അപ്പോൾ ഹെഡ് മാസ്റ്ററായിരുന്ന പി. ജി.ദിവാകരൻ മാസ്റ്ററും പി.ടി.എ. പ്രസിഡണ്ട് കെ.കെ വാസുവും സാമൂഹ്യപ് വർത്തകനായിരുന്ന അപ്പുകുട്ടൻ മാസ്റ്ററും അടങ്ങിയ ഒരു സംഘം ജില്ലാ പഞ്ചായത്ത് പ്രസിണ്ട് എം.വി.വിശാലാക്ഷി ടീച്ചറേയും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ.വർഗ്ഗീസ് മാസ്റ്ററേയും കണ്ടു. പ്രശ്നങ്ങൾ ഗൗരവ മായിത്തന്നെ ചർച്ച ചെയത്. ജില്ലാ പഞ്ചായത്തിന്റെ വിദ്യാഭ്യാസപദ്ധതിയായ “വിദ്യാജ്യോതി'യുടെ കൺവീനർ ആയി കെ.ശശിധരൻ എന്ന സർക്കാർ അധ്യാപകനെ തൃശ്ശൂർ വിദ്യാഭ്യാസ ഡയറക്ടർ കെ.സരസമ്മ ഇതിനകം നിയ മിച്ചിരുന്നു. നിവേദകസംഘം അദ്ദേഹത്തെയും കണ്ടു.പ്രശ്നങ്ങൾ ചർച്ച ചെയ്തപ്പോൾ ശശിധരൻ മാസ്റ്റർ വച്ച നിർദ്ദേശം സ്കൂൾ വിലയ്ക്ക് തരു മെന്ന് ഉടമയോട് ചോദിച്ചു വരിക' അനുകുലമായ ഉത്തരമാണെങ്കിൽ പ്രശ്നം പരിഹരിയ്ക്കപ്പെടും. പുതിയൊരു ദൗത്യവും ഏറ്റെടുത്ത് ആണ് നിവേദകസംഘം മടങ്ങിയത്. അവരെ സഹായിക്കുവാൻ കൊളാടി ഗോവി ന്ദൻകുട്ടിയും ഉണ്ടായുരുന്നു. (രണ്ട് ആഴ്ചക്കുള്ളിൽ അവർ വീണ്ടും ജില്ലാ പഞ്ചായത്തിൽ വന്നു. രണ്ടര ലക്ഷം രൂപയ്ക്ക് സ്കൂൾ കെട്ടിടവും സ്ഥലവും തരുവാൻ സമ്മതമാണെന്ന് കാണിച്ച് എളേടത്തു നാരായണ മേനോന്റെ സഹ ധർമ്മിണി സരോജിനി അമ്മയുടെ കരാറുമായിട്ടായിരുന്നു വരവ് തുടർന്ന് പദ്ധതി തയ്യാറാക്കി ജില്ലാ ആസൂത്രണ ബോർഡും അംഗീകരിച്ചു. അരലക്ഷം രുപ നാട്ടുകാർ പിരിവിലൂടെ സംഭരിച്ചു. രണ്ടുലക്ഷം രൂപ ജില്ലാ പഞ്ചാ യത്തും നൽകി. അണ്ടത്തോട് രജിസ്ട്രാഫീസിൽ സ്കൂൾ കെട്ടിടവും സ്ഥലവും ഉൾപ്പെടുന്ന പ്രമാണ രജിസ്റ്റർ ചെയ്യപ്പെട്ടു. അങ്ങിനെ വാടകകെ ട്ടിടം സ്വന്തമായി മാറി. ജനകീയാസൂത്രണ പദ്ധതിയുടെ ഒരു അനുഭവം.ഇതിന് സാക്ഷ്യം വഹിക്കുവാൻ 1998 സെപ്തംബർ 28ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി പാലൊളി മുഹമ്മദ്കുട്ടി സ്കൂളിൽ എത്തിച്ചേർന്നു. എന്നത് അഭിമാനത്തോടെ ഓർക്കുന്നു.തുടർന്ന് വിദ്യാലയത്തിന് കിണർ കിട്ടി. പമ്പുസെറ്റ് സ്ഥാപിച്ചു. ഇലക്ട്രിസിറ്റി കണക്ഷൻ ആയി. കെട്ടിടം അറ്റ കുറ്റപ്പണികൾ നടത്തി ചുറ്റുമതിൽ,ലൈബ്രറി, അടുക്കള, ആൺകുട്ടികൾക്കും പെൺകുട്ടുക്കും പ്രത്യേകം മൂത്രപ്പുര,ടി.വി എന്നിവ ലഭിച്ചു. കമ്പ്യൂട്ടർ സ്ഥാപിച്ചു. ഈ പ്രവർത്തനകാലങ്ങളിൽ ഒരു വർഷകാലം പ്രധാനാധ്യപക നായി സേവനം അനുഷ്ഠിക്കുവാൻ ശശിധരൻ മാസ്റ്റർക്കും സാധിച്ചുവെ ന്നതും യാദൃശ്ചികമാകാം. അതിനുശേഷം S S A യിൽ നിന്ന് രണ്ടു വർഷങ്ങ ളിലായി 8 ക്ലാസ്സ് മുറികൾ ലഭിച്ചു. ഇതിന്റെ നിർമ്മാണം പൂർത്തീകരണത്തിന് പി.ടി.എയും പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തും സഹായിച്ചു.സുനാമി പുനരധി വാസപദ്ധതി പ്രകാരം കമ്പ്യൂട്ടർ ലാബ്,ലൈബ്രറി, ആൺകുട്ടികൾക്കുള്ള ടോയ്‌ലറ്റ് എന്നിവയും ലഭിച്ചു. L ആകൃതിയിലുള്ള കെട്ടിടം ചുമരിൽ വിള്ളൽ കണ്ടതിനെ തുടർന്ന് പൊളിച്ചുമാറ്റി. ശുചിത്വമിഷന്റെ ആഭിമുഖ്യത്തിൽ പെൺകുട്ടികൾക്കായുള്ള പ്രത്യേക ടോയ്‌ലറ്റ് S S A യുടെ അഡാപ്റ്റഡ് ടോയ്‌ലറ്റ് എന്നിവയും ലഭിക്കുകയുണ്ടായി.

സുനാമി ദുരിതാശ്വാസ പദ്ധതി പ്രകാരം ലഭിച്ച കമ്പ്യൂട്ടർ ലാബ്, ലൈബ്രറിറൂം എന്നിവയുടെ അറ്റകുറ്റപണി പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പൂർത്തിയാക്കി. പഴയ കെട്ടിടം S S A ഫണ്ട് ഉപയോഗിച്ച് (2014-15 വർഷം) മേജർറിപ്പയർ ചെയത് മനോഹരമാക്കി.ഗ്രാമപഞ്ചായത്ത് പദ്ധതിയിലുൾപ്പെടുത്തി ഗേറ്റ്, പടിപ്പുര, സ്മാർട്ട് ക്ലാസ്സ് റൂം, മൂത്രപ്പുര നവീകരണം എന്നിവ വിദ്യാലയത്തിന് ലഭ്യാമായി. എം. പി.ഫണ്ടിൽ നിന്ന് വലിയ വാഹനവും 2 കമ്പ്യൂട്ടറുകളും ലഭിച്ചു. എം.എൽ. എ.ഫണ്ടിൽ നിന്നും ഒരു ചെറിയ വാഹനവും വാഹന ഷെഡും വിദ്യാലയത്തിന് ലഭിച്ചു.