"ജി എൽ പി എസ് ചേഗാടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
'''ആമുഖം'''
 
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിൽ , പുൽപ്പള്ളി ഗ്രാമപഞ്ചായത്തിൽ, വനാതിർത്തിയോട് ചേർന്നുകിടക്കുന്ന മനോഹരമായ ഒരു കാർഷിക ഗ്രാമമാണ് ചേകാടി . അതിന്റെ മൂന്നു വശങ്ങളും വനങ്ങളാലും ഒരുവശം കബനീ നദിയാലും ചുറ്റപ്പെട്ട് കിടക്കുന്നു. ചേകാടി ഗ്രാമത്തിന് ചുറ്റുമുള്ള വനങ്ങൾ ആന, മാൻ, കാട്ടുപോത്ത്, കടുവ തുടങ്ങിയ വന്യമൃഗങ്ങളുടെ സ്വൈര്യവിഹാര കേന്ദ്രങ്ങളാണ്. സ്ട്രീറ്റ് ടൂറിസത്തിനുള്ള ഉള്ള കേരളത്തിലെ ഏഴ് കേന്ദ്രങ്ങളിൽ ഒന്നും, വയനാട്ടിലെ ഏക ഗ്രാമവും ചേകാടി ആണ്. ചേകാടിയിലെ മനോഹരമായ നെൽപാടങ്ങളും പ്രകൃതിഭംഗിയും, വനത്തിലൂടെയുള്ള യാത്രയും ആസ്വദിക്കുന്നതിനായി മാത്രം ധാരാളം വിനോദ സഞ്ചാരികൾ ദിനംപ്രതി ഈ ഗ്രാമത്തിൽ എത്താറുണ്ട്. സ്ട്രീറ്റ് ടൂറിസം ഭൂപടത്തിൽ എത്തിയതോടെ വിനോദസഞ്ചാരികളുടെ പറുദീസയായി മാറാനുള്ള തയ്യാറെടുപ്പിലാണ് ചേകാടി എന്ന് പറയാം. ബാവലിയും ചേകാടിയും തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ പാലത്തിൻറെ ഉദ്ഘാടനം കഴിയുകയാണെങ്കിൽ ഇതിനു കൂടുതൽ  വേഗത കൈവരുമെന്നു തന്നെയാണ് ഇവിടെയുള്ളവരുടെ പ്രതീക്ഷ.
 
'''സ്കൂളിൻറെ ചരിത്രം'''
 
ഈ ഗ്രാമത്തിലെ ഏക വിദ്യാഭ്യാസ കേന്ദ്രമാണ് ഗവൺമെൻറ് എൽ പി സ്കൂൾ ചേകാടി. ഈ സ്കൂളിൽ നിലവിൽ, ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിലായി 76 കുട്ടികൾ പഠിക്കുന്നു. അടിയ, പണിയ, കാട്ടുനായ്ക്ക, ഊരാളി, ഇടനാടൻചെട്ടി തുടങ്ങിയ ഗോത്ര വിഭാഗങ്ങൾ അവരവരുടെ തനതായ സംസ്കാരം നിലനിർത്തിക്കൊണ്ടുതന്നെ ഈ ഗ്രാമത്തിൽ ഒരുമിച്ചുള്ള ജീവിതം നയിക്കുന്നു. അവരുടെ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയം ഗ്രാമത്തിലെ ഈ വിദ്യാലയമാണ്. വളരെ പ്രകൃതിരമണീയമായ അന്തരീക്ഷത്തിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. സ്കൂളിൻറെ മുൻവശത്ത്, നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന നെൽ വയലുകൾ വളരെ സുന്ദരമായ ഒരു കാഴ്ചയാണ് ആണ് സ്കൂളിലെത്തുന്ന സന്ദർശകർക്ക് നൽകുന്നത്. രണ്ട് സ്കൂൾ കെട്ടിടങ്ങൾ, ഒരു വായനമുറി, പ്രത്യേകം നിൽക്കുന്ന, ഒരു ഓഫീസ് കെട്ടിടം അധ്യാപകർക്ക് താമസിക്കാനുള്ള ഒരു ക്വാർട്ടേർസ് എന്നിങ്ങനെ നാല് കെട്ടിടങ്ങളാണ് പ്രധാനമായും സ്കൂളിന് ഉള്ളത്. പ്രത്യേകമായി സ്ഥിതിചെയ്യുന്ന ഒരു അടുക്കളയും സ്കൂളിനുണ്ട്. എങ്കിലും മഴക്കാലമായാൽ ചില കെട്ടിടങ്ങൾ ചോർന്നൊലിക്കുന്ന അവസ്ഥയാണ് നിലവിൽ ഉള്ളത്.
 
പഠനപ്രവർത്തനങ്ങൾക്ക് പുറമേ വ്യക്തികളും വിവിധ സാമൂഹിക സംഘടനകളുമായി സഹകരിച്ച് സ്കൂൾ വളരെ മികച്ച വളരെ പ്രവർത്തനങ്ങൾ നടത്തി വരുന്നു. വളർന്നുവരുന്ന നല്ല ഒരു ഫലവൃക്ഷ തോട്ടം സ്കൂളിന് സ്വന്തമായി ഉണ്ട്. നല്ല ഒരു ജൈവ വൈവിധ്യ പാർക്ക് നിലവിൽ ഉണ്ട്. കൃഷി ഭവൻ സ്കൂളിൽ ഒരു ഔഷധ സസ്യ തോട്ടത്തിന്റെ നിർമ്മാണത്തിന് ആരംഭം കുറിച്ചു കഴിഞ്ഞു.
 
പൊതുവേ ആരോഗ്യവാൻമാരായ ചേകാടി ഭാഗത്തുള്ള കുട്ടികൾക്ക് കായികമായി പരിശീലനം നൽകാനുള്ള ഒരു പരിപാടിയും സ്കൂളിൻറെ നേതൃത്വത്തിൽ ആലോചിച്ചു വരികയാണ്. സംഗീതം, നൃത്തം തുടങ്ങിയ കലാപരമായ കഴിവുകളിൽ ഇവിടെയുള്ള കുട്ടികൾ വളരെ മുൻപന്തിയിലാണ്. അവരുടെ കലാപരമായ കഴിവുകൾ മെച്ചപ്പെടുത്തുവാനുള്ള പ്രവർത്തനങ്ങളും സ്കൂളിൻറെ പരിഗണനയിലുണ്ട്. അതിനായി വിവിധ ഏജൻസികളുടെ സഹായം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ചേകാടി ഭാഗത്തുള്ള ഗോത്രവർഗ്ഗ വിദ്യാർത്ഥികൾക്ക് പി എസ് സി മുഖാന്തിരമുള്ള ജോലികൾ ലഭിക്കുന്നതിനായി പരിശീലനം നൽകുന്ന ഒരു പരിപാടി വനംവകുപ്പ് സ്കൂൾ കേന്ദ്രീകരിച്ച് നടത്തുന്നുണ്ട്.
 
'''സാമൂഹിക നിലവാരം അന്നും ഇന്നും'''
 
വളരെ സമൃദ്ധവും സമ്പുഷ്ടവുമായ ഒരു ചരിത്രമാണ് സ്കൂളിന് ഉള്ളത് പുൽപ്പള്ളി പഞ്ചായത്തിലെ ആദ്യത്തെ സ്കൂളാണ്, ചേകാടിയിലെ ഈ സ്കൂൾ ബേസൽ മിഷൻ ആണ് സ്ഥാപിച്ചത് എന്നാണ് ചരിത്രം അന്വേഷിച്ച് പോകുമ്പോൾ കാണാൻ സാധിക്കുന്നത്. ആ കാലഘട്ടങ്ങളിൽ പൊതുവേ ഉണ്ടായിരുന്ന, വിദ്യാഭ്യാസ രംഗങ്ങളിലെ ക്രിസ്ത്യൻ മിഷനറിമാരുടെ സംഭാവനകളുടെ ഒരു തുടർച്ച തന്നെയായിരുന്നു ചേകാടി സ്കൂളിൻറെ സ്ഥാപനവും. പിന്നീട് അത് ഗവൺമെൻറിന് കൈമാറുകയായിരുന്നു. പുൽപ്പള്ളി ഭാഗത്തുനിന്നും ഒരുപാടു പേർ ഈ സ്കൂളിൽ വന്ന് പഠിച്ചിരുന്നതായി പഴയ അഡ്മിഷൻ രജിസ്റ്ററുകൾ സൂചിപ്പിക്കുന്നു. അന്ന് പുൽപ്പള്ളി എന്ന ഒരു പട്ടണം ഉണ്ടായിരുന്നില്ല. പുൽപ്പള്ളി പഞ്ചായത്തിലെ ആദ്യത്തെ പോളിംഗ് ബൂത്ത് ചേകാടി സ്കൂളിൽ ആയിരുന്നു എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് . ലഭ്യമായ രേഖകൾ അനുസരിച്ച് 1924ൽ ആണ് സ്കൂൾ സ്ഥാപിച്ചത്. കുറേക്കാലം മുൻപ് വളരെ ഉയർന്ന സ്ഥാനം ആയിരുന്നു ഈ സ്കൂളിന് സമൂഹത്തിൽ ഉണ്ടായിരുന്നത്.  1948 ൽ രാഷ്ട്രപിതാവായ ഗാന്ധിജി മരിച്ചപ്പോൾ പുൽപ്പള്ളി ഭാഗത്തുള്ള സ്വാതന്ത്ര്യസ്നേഹികളായ ജനസഞ്ചയം സ്കൂൾ കേന്ദ്രീകരിച്ച് ഒരു ശ്രാദ്ധം നടത്തുകയും അതിൽ നിന്നും പിരിഞ്ഞു കിട്ടിയ തുകയുടെ ബാക്കി ഉപയോഗിച്ച് ഗാന്ധിജിയുടെ ഒരു ഒരു ഛായാചിത്രം ബോംബെയിൽ നിന്നും വരപ്പിച്ചു വയനാട്ടിൽ എത്തിക്കുകയും ചെയ്തത് ഇന്നും സ്കൂളിൽ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിൻറെ ഛായാചിത്രവും ഇതുപോലെ പോലെ സ്കൂളിൽ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. അമ്പലത്തിന്റെ ശക്തമായ സ്വാധീനം ഉണ്ടായിരുന്നിട്ടു പോലും അക്കാലത്ത് പൂജവെപ്പ് സമയങ്ങളിൽ, വിജയദശമിയുടെ അന്ന് എഴുത്തിനിരുത്തുന്നത് സ്കൂൾ കേന്ദ്രീകരിച്ച് ആയിരുന്നുവെന്നും വളരെ ദൂരെ നിന്നുപോലും ആൾക്കാർ വന്നിരുന്നു എന്നും പഴമക്കാർ പറയുന്നു. ആ ദിവസങ്ങളിൽ അവിലും മലരും എല്ലാം കുന്നുകൂടി കിടക്കുമായിരുന്നു എന്നുള്ളതും, വലിയ ഗുരുക്കന്മാർ ആയിരുന്നു അതിനു നേതൃത്വം നൽകിയിരുന്നത് എന്നതും പഴയ തലമുറക്കാരുടെ ഗൃഹാതുരത്വമുള്ള ഓർമ്മകളാണ്. എല്ലാ ജനങ്ങളും പങ്കെടുത്തുകൊണ്ട് അക്കാലത്ത് നടന്നിരുന്ന സ്വാതന്ത്ര്യദിന, റിപ്പബ്ലിക്ദിന ആഘോഷങ്ങളും ഘോഷയാത്രയും പായസ വിതരണവും എല്ലാം ഇന്നും പ്രദേശവാസികളുടെ മനസ്സിൽ തങ്ങിനിൽക്കുന്നു. വിദ്യാഭ്യാസ കാര്യങ്ങളിൽ വളരെ താൽപരരും ശ്രദ്ധാലുക്കളും ആയിരുന്നു പഴയ ചേകാടി നിവാസികൾ. 1950-കളിൽ പോലും ബിരുദധാരികളായ കുറേ പേർ ഇവിടെ ഉണ്ടായിരുന്നതായി ചരിത്രം പറയുന്നു.
 
വിദ്യാഭ്യാസ കാര്യങ്ങളിൽ മാത്രമല്ല സമൂഹത്തിലെ സമസ്ത മേഖലകളിലും അവർ ഉന്നത നിലവാരം പുലർത്തിയിരുന്നു എന്നാണ് പഴയ കാലത്തേക്ക് ഇറങ്ങി ചെല്ലുമ്പോൾ കാണാൻ കഴിയുന്ന വസ്തുത. ഗ്രാമഫോണുകൾ വിലയേറിയ ഓട്ടുപാത്രങ്ങൾ തുടങ്ങി  പതിറ്റാണ്ടുകൾ പഴക്കമുള്ള ഉപകരണങ്ങൾ ഇവിടെ ലഭ്യമാണ്. അന്നത്തെ കാലത്ത് ആ വസ്തുക്കൾ വളരെ വിലയേറിയവ ആയിരുന്നു എന്നുള്ളതാണ് നമ്മൾ മനസ്സിലാക്കേണ്ട വസ്തുത. അങ്ങനെ നോക്കുമ്പോൾ ചേകാടിയിലെ ആളുകൾ സാമ്പത്തികവും സാമൂഹികവും ആയി ഉയർന്ന ഒരു ജീവിതനിലവാരം പുലർത്തിയിരുന്നതായി നമുക്ക് കാണാൻ കഴിയും.
 
പുൽപ്പള്ളി പഞ്ചായത്തിൽ ‘തിരുവിതാംകൂർ കുടിയേറ്റം’ എന്ന് അറിയപ്പെടുന്ന തെക്കൻ ജില്ലകളിൽ നിന്നുള്ള ആധുനിക കുടിയേറ്റത്തിന് വളരെ മുമ്പ് തന്നെ വളരെ സാംസ്കാരികവും കാർഷികവും ആയി സമ്പന്നമായ ഒരു ചരിത്രം ചേകാടി ഗ്രാമത്തിന് ഉണ്ട്. വളരെ കാലം മുമ്പ് തന്നെ ചേകാടി ഗ്രാമം മികച്ച നെൽകൃഷിക്ക് പേരുകേട്ട സ്ഥലം ആയിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു എത്രയോ മുമ്പ് തന്നെ വളരെ മികച്ച കാർഷികസംസ്കാരം ചേകാടി ഗ്രാമത്തിൽ നിലനിന്നിരുന്നു. 1950 കാലഘട്ടങ്ങളിൽ ഉണ്ടായിരുന്ന ‘ബംഗാൾ ക്ഷാമം’ എന്നറിയപ്പെടുന്ന ഭക്ഷ്യക്ഷാമം നേരിടുന്നതിനുവേണ്ടി, അന്ന് വലിയ നെല്ലുല്പാദന കേന്ദ്രമായിരുന്ന ചേകാടിയിൽ ഗവൺമെൻറ് പ്രത്യേക സമ്പ്രദായം ഏർപ്പെടുത്തുകയും കർഷകരിൽനിന്ന് നിശ്ചിത ശതമാനം നെല്ല് ലെവിയായി ഗവൺമെന്റിലേക്ക് വാങ്ങുകയും ചെയ്തിരുന്നു. അക്കാലത്തെ വയനാടിൻറെ സാംസ്കാരിക കേന്ദ്രമായിരുന്നു ചേകാടി. കവിക്കൽ വീട്, മാചിയമ്മയുടെ വീട് തുടങ്ങി നൂറ്റാണ്ടുകൾ പഴക്കമുള്ള വീടുകൾ ഇപ്പോഴും ചേകാടി ഗ്രാമത്തിൽ ഉണ്ട്. എന്നാൽ ഇത്ര മുൻപുതന്നെ വലിയ ഒരു കാർഷിക സംസ്കാരവും സമ്പന്നമായ ഒരു സംസ്കാരവും നിലവിലുണ്ടായിരുന്നിട്ടും ചേകാടിയുടെ ഇന്നത്തെ പിന്നോക്കാവസ്ഥയ്ക്ക് പല കാരണങ്ങൾ ഉണ്ട്. 1950-കളിൽ വയനാട്ടിലെത്തിയ തെക്കൻ ജില്ലകളിലെ കുടിയേറ്റക്കാർക്ക് വാങ്ങാൻ സാധിക്കാത്ത വിധം ഉയർന്ന വിലയായിരുന്നു അന്ന് ഭൂമിക്ക് ചേകാടി ഗ്രാമത്തിൽ ഉണ്ടായിരുന്നത്. അതിനാൽ തന്നെ അവർ വയനാട് ജില്ലയുടെ താരതമ്യേന വിലകുറഞ്ഞ മറ്റു ഭാഗങ്ങളാണ് കുടിയേറ്റത്തിന് തെരഞ്ഞെടുത്തത്. അവിടെ എത്തിയവർ വ്യാപാരവും കൃഷിയുമായി ബന്ധപ്പെടുത്തിയ മറ്റൊരു സംസ്കാരം അവിടങ്ങളിൽ കെട്ടിപ്പടുത്തു. ചേകാടി ഗ്രാമത്തിലെ ഇടനാടൻചെട്ടി, അടിയ ഗോത്രവിഭാഗങ്ങളിൽ ഇന്നുള്ളവരുടെ മുൻതലമുറക്കാർ  കർണാടകയിൽ നിന്ന് കുടിയേറി പാർത്തവരാണ്. അവർക്ക് കന്നട ഭാഷയിൽ ആണ് പ്രാവീണ്യം ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ വളരെ പതുക്കെ മാത്രം ആണ് അന്ന് കേരളത്തിലും വയനാട്ടിലും പൊതുവേ നിലവിലുണ്ടായിരുന്ന മലയാള ഭാഷാ സംസ്കാരവുമായി ഇവർക്ക് ഇഴുകി ചേരാൻ സാധിച്ചത്. ഇങ്ങനെ മലയാള ഭാഷയുടെ പിന്തുണ ഇല്ലാതിരുന്നത് അവരുടെ ദൈനംദിന വ്യാപാര ക്രയവിക്രയങ്ങളിൽ തടസ്സങ്ങൾ ഉണ്ടാക്കുകയും, ഗ്രാമത്തിൻറെ സാമ്പത്തികമായ പിന്നോക്കാവസ്ഥയ്ക്ക് കാരണമാവുകയും ചെയ്തു. മാത്രമല്ല വനനിയമങ്ങൾ കടുത്തതോടുകൂടി കൂടി മുഖ്യമായും കാർഷികവൃത്തി നടത്തിവന്നിരുന്ന അവരുടെ കൃഷിയിടങ്ങളിൽ വന്യമൃഗങ്ങളുടെ കടന്നുകയറ്റം ഉണ്ടാവുകയും കൃഷി ലാഭകരമല്ലാതാവുകയും ചെയ്തു. തൊഴിലാളികളുടെ വേതനം ക്രമാതീതമായി വർധിച്ചത് കൃഷി ലാഭകരമല്ലാതാക്കുകയും കൃഷിയിൽ നിന്ന് പിന്മാറാൻ അവരെ നിർബന്ധിതരാക്കുകയും ചെയ്തു. പലരും പരമ്പരാഗത കൃഷിരീതികൾ ഉപേക്ഷിച്ചു. ഇതും പ്രദേശത്തിൻറെ സാമ്പത്തിക വളർച്ചയെ സാരമായി ബാധിച്ചു. പക്ഷേ ഇന്നും ആധുനികതയുടെ കടന്നുകയറ്റത്തിൽ നികത്തപ്പെടാത്ത വയലുകളും നശിപ്പിക്കപ്പെടാത്ത പ്രകൃതിയുമായി ചേകാടി അതിൻറെ സ്വത്വം കാത്തുസൂക്ഷിക്കാനുള്ള തീവ്ര യത്നത്തിലാണ്.{{PSchoolFrame/Pages}}

13:14, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ആമുഖം

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിൽ , പുൽപ്പള്ളി ഗ്രാമപഞ്ചായത്തിൽ, വനാതിർത്തിയോട് ചേർന്നുകിടക്കുന്ന മനോഹരമായ ഒരു കാർഷിക ഗ്രാമമാണ് ചേകാടി . അതിന്റെ മൂന്നു വശങ്ങളും വനങ്ങളാലും ഒരുവശം കബനീ നദിയാലും ചുറ്റപ്പെട്ട് കിടക്കുന്നു. ചേകാടി ഗ്രാമത്തിന് ചുറ്റുമുള്ള വനങ്ങൾ ആന, മാൻ, കാട്ടുപോത്ത്, കടുവ തുടങ്ങിയ വന്യമൃഗങ്ങളുടെ സ്വൈര്യവിഹാര കേന്ദ്രങ്ങളാണ്. സ്ട്രീറ്റ് ടൂറിസത്തിനുള്ള ഉള്ള കേരളത്തിലെ ഏഴ് കേന്ദ്രങ്ങളിൽ ഒന്നും, വയനാട്ടിലെ ഏക ഗ്രാമവും ചേകാടി ആണ്. ചേകാടിയിലെ മനോഹരമായ നെൽപാടങ്ങളും പ്രകൃതിഭംഗിയും, വനത്തിലൂടെയുള്ള യാത്രയും ആസ്വദിക്കുന്നതിനായി മാത്രം ധാരാളം വിനോദ സഞ്ചാരികൾ ദിനംപ്രതി ഈ ഗ്രാമത്തിൽ എത്താറുണ്ട്. സ്ട്രീറ്റ് ടൂറിസം ഭൂപടത്തിൽ എത്തിയതോടെ വിനോദസഞ്ചാരികളുടെ പറുദീസയായി മാറാനുള്ള തയ്യാറെടുപ്പിലാണ് ചേകാടി എന്ന് പറയാം. ബാവലിയും ചേകാടിയും തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ പാലത്തിൻറെ ഉദ്ഘാടനം കഴിയുകയാണെങ്കിൽ ഇതിനു കൂടുതൽ വേഗത കൈവരുമെന്നു തന്നെയാണ് ഇവിടെയുള്ളവരുടെ പ്രതീക്ഷ.

സ്കൂളിൻറെ ചരിത്രം

ഈ ഗ്രാമത്തിലെ ഏക വിദ്യാഭ്യാസ കേന്ദ്രമാണ് ഗവൺമെൻറ് എൽ പി സ്കൂൾ ചേകാടി. ഈ സ്കൂളിൽ നിലവിൽ, ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിലായി 76 കുട്ടികൾ പഠിക്കുന്നു. അടിയ, പണിയ, കാട്ടുനായ്ക്ക, ഊരാളി, ഇടനാടൻചെട്ടി തുടങ്ങിയ ഗോത്ര വിഭാഗങ്ങൾ അവരവരുടെ തനതായ സംസ്കാരം നിലനിർത്തിക്കൊണ്ടുതന്നെ ഈ ഗ്രാമത്തിൽ ഒരുമിച്ചുള്ള ജീവിതം നയിക്കുന്നു. അവരുടെ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയം ഗ്രാമത്തിലെ ഈ വിദ്യാലയമാണ്. വളരെ പ്രകൃതിരമണീയമായ അന്തരീക്ഷത്തിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. സ്കൂളിൻറെ മുൻവശത്ത്, നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന നെൽ വയലുകൾ വളരെ സുന്ദരമായ ഒരു കാഴ്ചയാണ് ആണ് സ്കൂളിലെത്തുന്ന സന്ദർശകർക്ക് നൽകുന്നത്. രണ്ട് സ്കൂൾ കെട്ടിടങ്ങൾ, ഒരു വായനമുറി, പ്രത്യേകം നിൽക്കുന്ന, ഒരു ഓഫീസ് കെട്ടിടം അധ്യാപകർക്ക് താമസിക്കാനുള്ള ഒരു ക്വാർട്ടേർസ് എന്നിങ്ങനെ നാല് കെട്ടിടങ്ങളാണ് പ്രധാനമായും സ്കൂളിന് ഉള്ളത്. പ്രത്യേകമായി സ്ഥിതിചെയ്യുന്ന ഒരു അടുക്കളയും സ്കൂളിനുണ്ട്. എങ്കിലും മഴക്കാലമായാൽ ചില കെട്ടിടങ്ങൾ ചോർന്നൊലിക്കുന്ന അവസ്ഥയാണ് നിലവിൽ ഉള്ളത്.

പഠനപ്രവർത്തനങ്ങൾക്ക് പുറമേ വ്യക്തികളും വിവിധ സാമൂഹിക സംഘടനകളുമായി സഹകരിച്ച് സ്കൂൾ വളരെ മികച്ച വളരെ പ്രവർത്തനങ്ങൾ നടത്തി വരുന്നു. വളർന്നുവരുന്ന നല്ല ഒരു ഫലവൃക്ഷ തോട്ടം സ്കൂളിന് സ്വന്തമായി ഉണ്ട്. നല്ല ഒരു ജൈവ വൈവിധ്യ പാർക്ക് നിലവിൽ ഉണ്ട്. കൃഷി ഭവൻ സ്കൂളിൽ ഒരു ഔഷധ സസ്യ തോട്ടത്തിന്റെ നിർമ്മാണത്തിന് ആരംഭം കുറിച്ചു കഴിഞ്ഞു.

പൊതുവേ ആരോഗ്യവാൻമാരായ ചേകാടി ഭാഗത്തുള്ള കുട്ടികൾക്ക് കായികമായി പരിശീലനം നൽകാനുള്ള ഒരു പരിപാടിയും സ്കൂളിൻറെ നേതൃത്വത്തിൽ ആലോചിച്ചു വരികയാണ്. സംഗീതം, നൃത്തം തുടങ്ങിയ കലാപരമായ കഴിവുകളിൽ ഇവിടെയുള്ള കുട്ടികൾ വളരെ മുൻപന്തിയിലാണ്. അവരുടെ കലാപരമായ കഴിവുകൾ മെച്ചപ്പെടുത്തുവാനുള്ള പ്രവർത്തനങ്ങളും സ്കൂളിൻറെ പരിഗണനയിലുണ്ട്. അതിനായി വിവിധ ഏജൻസികളുടെ സഹായം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ചേകാടി ഭാഗത്തുള്ള ഗോത്രവർഗ്ഗ വിദ്യാർത്ഥികൾക്ക് പി എസ് സി മുഖാന്തിരമുള്ള ജോലികൾ ലഭിക്കുന്നതിനായി പരിശീലനം നൽകുന്ന ഒരു പരിപാടി വനംവകുപ്പ് സ്കൂൾ കേന്ദ്രീകരിച്ച് നടത്തുന്നുണ്ട്.

സാമൂഹിക നിലവാരം അന്നും ഇന്നും

വളരെ സമൃദ്ധവും സമ്പുഷ്ടവുമായ ഒരു ചരിത്രമാണ് സ്കൂളിന് ഉള്ളത് പുൽപ്പള്ളി പഞ്ചായത്തിലെ ആദ്യത്തെ സ്കൂളാണ്, ചേകാടിയിലെ ഈ സ്കൂൾ ബേസൽ മിഷൻ ആണ് സ്ഥാപിച്ചത് എന്നാണ് ചരിത്രം അന്വേഷിച്ച് പോകുമ്പോൾ കാണാൻ സാധിക്കുന്നത്. ആ കാലഘട്ടങ്ങളിൽ പൊതുവേ ഉണ്ടായിരുന്ന, വിദ്യാഭ്യാസ രംഗങ്ങളിലെ ക്രിസ്ത്യൻ മിഷനറിമാരുടെ സംഭാവനകളുടെ ഒരു തുടർച്ച തന്നെയായിരുന്നു ചേകാടി സ്കൂളിൻറെ സ്ഥാപനവും. പിന്നീട് അത് ഗവൺമെൻറിന് കൈമാറുകയായിരുന്നു. പുൽപ്പള്ളി ഭാഗത്തുനിന്നും ഒരുപാടു പേർ ഈ സ്കൂളിൽ വന്ന് പഠിച്ചിരുന്നതായി പഴയ അഡ്മിഷൻ രജിസ്റ്ററുകൾ സൂചിപ്പിക്കുന്നു. അന്ന് പുൽപ്പള്ളി എന്ന ഒരു പട്ടണം ഉണ്ടായിരുന്നില്ല. പുൽപ്പള്ളി പഞ്ചായത്തിലെ ആദ്യത്തെ പോളിംഗ് ബൂത്ത് ചേകാടി സ്കൂളിൽ ആയിരുന്നു എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് . ലഭ്യമായ രേഖകൾ അനുസരിച്ച് 1924ൽ ആണ് സ്കൂൾ സ്ഥാപിച്ചത്. കുറേക്കാലം മുൻപ് വളരെ ഉയർന്ന സ്ഥാനം ആയിരുന്നു ഈ സ്കൂളിന് സമൂഹത്തിൽ ഉണ്ടായിരുന്നത്. 1948 ൽ രാഷ്ട്രപിതാവായ ഗാന്ധിജി മരിച്ചപ്പോൾ പുൽപ്പള്ളി ഭാഗത്തുള്ള സ്വാതന്ത്ര്യസ്നേഹികളായ ജനസഞ്ചയം സ്കൂൾ കേന്ദ്രീകരിച്ച് ഒരു ശ്രാദ്ധം നടത്തുകയും അതിൽ നിന്നും പിരിഞ്ഞു കിട്ടിയ തുകയുടെ ബാക്കി ഉപയോഗിച്ച് ഗാന്ധിജിയുടെ ഒരു ഒരു ഛായാചിത്രം ബോംബെയിൽ നിന്നും വരപ്പിച്ചു വയനാട്ടിൽ എത്തിക്കുകയും ചെയ്തത് ഇന്നും സ്കൂളിൽ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിൻറെ ഛായാചിത്രവും ഇതുപോലെ പോലെ സ്കൂളിൽ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. അമ്പലത്തിന്റെ ശക്തമായ സ്വാധീനം ഉണ്ടായിരുന്നിട്ടു പോലും അക്കാലത്ത് പൂജവെപ്പ് സമയങ്ങളിൽ, വിജയദശമിയുടെ അന്ന് എഴുത്തിനിരുത്തുന്നത് സ്കൂൾ കേന്ദ്രീകരിച്ച് ആയിരുന്നുവെന്നും വളരെ ദൂരെ നിന്നുപോലും ആൾക്കാർ വന്നിരുന്നു എന്നും പഴമക്കാർ പറയുന്നു. ആ ദിവസങ്ങളിൽ അവിലും മലരും എല്ലാം കുന്നുകൂടി കിടക്കുമായിരുന്നു എന്നുള്ളതും, വലിയ ഗുരുക്കന്മാർ ആയിരുന്നു അതിനു നേതൃത്വം നൽകിയിരുന്നത് എന്നതും പഴയ തലമുറക്കാരുടെ ഗൃഹാതുരത്വമുള്ള ഓർമ്മകളാണ്. എല്ലാ ജനങ്ങളും പങ്കെടുത്തുകൊണ്ട് അക്കാലത്ത് നടന്നിരുന്ന സ്വാതന്ത്ര്യദിന, റിപ്പബ്ലിക്ദിന ആഘോഷങ്ങളും ഘോഷയാത്രയും പായസ വിതരണവും എല്ലാം ഇന്നും പ്രദേശവാസികളുടെ മനസ്സിൽ തങ്ങിനിൽക്കുന്നു. വിദ്യാഭ്യാസ കാര്യങ്ങളിൽ വളരെ താൽപരരും ശ്രദ്ധാലുക്കളും ആയിരുന്നു പഴയ ചേകാടി നിവാസികൾ. 1950-കളിൽ പോലും ബിരുദധാരികളായ കുറേ പേർ ഇവിടെ ഉണ്ടായിരുന്നതായി ചരിത്രം പറയുന്നു.

വിദ്യാഭ്യാസ കാര്യങ്ങളിൽ മാത്രമല്ല സമൂഹത്തിലെ സമസ്ത മേഖലകളിലും അവർ ഉന്നത നിലവാരം പുലർത്തിയിരുന്നു എന്നാണ് പഴയ കാലത്തേക്ക് ഇറങ്ങി ചെല്ലുമ്പോൾ കാണാൻ കഴിയുന്ന വസ്തുത. ഗ്രാമഫോണുകൾ വിലയേറിയ ഓട്ടുപാത്രങ്ങൾ തുടങ്ങി പതിറ്റാണ്ടുകൾ പഴക്കമുള്ള ഉപകരണങ്ങൾ ഇവിടെ ലഭ്യമാണ്. അന്നത്തെ കാലത്ത് ആ വസ്തുക്കൾ വളരെ വിലയേറിയവ ആയിരുന്നു എന്നുള്ളതാണ് നമ്മൾ മനസ്സിലാക്കേണ്ട വസ്തുത. അങ്ങനെ നോക്കുമ്പോൾ ചേകാടിയിലെ ആളുകൾ സാമ്പത്തികവും സാമൂഹികവും ആയി ഉയർന്ന ഒരു ജീവിതനിലവാരം പുലർത്തിയിരുന്നതായി നമുക്ക് കാണാൻ കഴിയും.

പുൽപ്പള്ളി പഞ്ചായത്തിൽ ‘തിരുവിതാംകൂർ കുടിയേറ്റം’ എന്ന് അറിയപ്പെടുന്ന തെക്കൻ ജില്ലകളിൽ നിന്നുള്ള ആധുനിക കുടിയേറ്റത്തിന് വളരെ മുമ്പ് തന്നെ വളരെ സാംസ്കാരികവും കാർഷികവും ആയി സമ്പന്നമായ ഒരു ചരിത്രം ചേകാടി ഗ്രാമത്തിന് ഉണ്ട്. വളരെ കാലം മുമ്പ് തന്നെ ചേകാടി ഗ്രാമം മികച്ച നെൽകൃഷിക്ക് പേരുകേട്ട സ്ഥലം ആയിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു എത്രയോ മുമ്പ് തന്നെ വളരെ മികച്ച കാർഷികസംസ്കാരം ചേകാടി ഗ്രാമത്തിൽ നിലനിന്നിരുന്നു. 1950 കാലഘട്ടങ്ങളിൽ ഉണ്ടായിരുന്ന ‘ബംഗാൾ ക്ഷാമം’ എന്നറിയപ്പെടുന്ന ഭക്ഷ്യക്ഷാമം നേരിടുന്നതിനുവേണ്ടി, അന്ന് വലിയ നെല്ലുല്പാദന കേന്ദ്രമായിരുന്ന ചേകാടിയിൽ ഗവൺമെൻറ് പ്രത്യേക സമ്പ്രദായം ഏർപ്പെടുത്തുകയും കർഷകരിൽനിന്ന് നിശ്ചിത ശതമാനം നെല്ല് ലെവിയായി ഗവൺമെന്റിലേക്ക് വാങ്ങുകയും ചെയ്തിരുന്നു. അക്കാലത്തെ വയനാടിൻറെ സാംസ്കാരിക കേന്ദ്രമായിരുന്നു ചേകാടി. കവിക്കൽ വീട്, മാചിയമ്മയുടെ വീട് തുടങ്ങി നൂറ്റാണ്ടുകൾ പഴക്കമുള്ള വീടുകൾ ഇപ്പോഴും ചേകാടി ഗ്രാമത്തിൽ ഉണ്ട്. എന്നാൽ ഇത്ര മുൻപുതന്നെ വലിയ ഒരു കാർഷിക സംസ്കാരവും സമ്പന്നമായ ഒരു സംസ്കാരവും നിലവിലുണ്ടായിരുന്നിട്ടും ചേകാടിയുടെ ഇന്നത്തെ പിന്നോക്കാവസ്ഥയ്ക്ക് പല കാരണങ്ങൾ ഉണ്ട്. 1950-കളിൽ വയനാട്ടിലെത്തിയ തെക്കൻ ജില്ലകളിലെ കുടിയേറ്റക്കാർക്ക് വാങ്ങാൻ സാധിക്കാത്ത വിധം ഉയർന്ന വിലയായിരുന്നു അന്ന് ഭൂമിക്ക് ചേകാടി ഗ്രാമത്തിൽ ഉണ്ടായിരുന്നത്. അതിനാൽ തന്നെ അവർ വയനാട് ജില്ലയുടെ താരതമ്യേന വിലകുറഞ്ഞ മറ്റു ഭാഗങ്ങളാണ് കുടിയേറ്റത്തിന് തെരഞ്ഞെടുത്തത്. അവിടെ എത്തിയവർ വ്യാപാരവും കൃഷിയുമായി ബന്ധപ്പെടുത്തിയ മറ്റൊരു സംസ്കാരം അവിടങ്ങളിൽ കെട്ടിപ്പടുത്തു. ചേകാടി ഗ്രാമത്തിലെ ഇടനാടൻചെട്ടി, അടിയ ഗോത്രവിഭാഗങ്ങളിൽ ഇന്നുള്ളവരുടെ മുൻതലമുറക്കാർ കർണാടകയിൽ നിന്ന് കുടിയേറി പാർത്തവരാണ്. അവർക്ക് കന്നട ഭാഷയിൽ ആണ് പ്രാവീണ്യം ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ വളരെ പതുക്കെ മാത്രം ആണ് അന്ന് കേരളത്തിലും വയനാട്ടിലും പൊതുവേ നിലവിലുണ്ടായിരുന്ന മലയാള ഭാഷാ സംസ്കാരവുമായി ഇവർക്ക് ഇഴുകി ചേരാൻ സാധിച്ചത്. ഇങ്ങനെ മലയാള ഭാഷയുടെ പിന്തുണ ഇല്ലാതിരുന്നത് അവരുടെ ദൈനംദിന വ്യാപാര ക്രയവിക്രയങ്ങളിൽ തടസ്സങ്ങൾ ഉണ്ടാക്കുകയും, ഗ്രാമത്തിൻറെ സാമ്പത്തികമായ പിന്നോക്കാവസ്ഥയ്ക്ക് കാരണമാവുകയും ചെയ്തു. മാത്രമല്ല വനനിയമങ്ങൾ കടുത്തതോടുകൂടി കൂടി മുഖ്യമായും കാർഷികവൃത്തി നടത്തിവന്നിരുന്ന അവരുടെ കൃഷിയിടങ്ങളിൽ വന്യമൃഗങ്ങളുടെ കടന്നുകയറ്റം ഉണ്ടാവുകയും കൃഷി ലാഭകരമല്ലാതാവുകയും ചെയ്തു. തൊഴിലാളികളുടെ വേതനം ക്രമാതീതമായി വർധിച്ചത് കൃഷി ലാഭകരമല്ലാതാക്കുകയും കൃഷിയിൽ നിന്ന് പിന്മാറാൻ അവരെ നിർബന്ധിതരാക്കുകയും ചെയ്തു. പലരും പരമ്പരാഗത കൃഷിരീതികൾ ഉപേക്ഷിച്ചു. ഇതും പ്രദേശത്തിൻറെ സാമ്പത്തിക വളർച്ചയെ സാരമായി ബാധിച്ചു. പക്ഷേ ഇന്നും ആധുനികതയുടെ കടന്നുകയറ്റത്തിൽ നികത്തപ്പെടാത്ത വയലുകളും നശിപ്പിക്കപ്പെടാത്ത പ്രകൃതിയുമായി ചേകാടി അതിൻറെ സ്വത്വം കാത്തുസൂക്ഷിക്കാനുള്ള തീവ്ര യത്നത്തിലാണ്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം