"എസ് എൻ ജി എസ് എച്ച് എസ് കാരമുക്ക്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 4: വരി 4:
'''തൃശൂർ നഗരത്തിൽ നിന്ന് 16കിലോമീറ്റർ പടിഞ്ഞാറ് മാറി തീരദേശത്തിന് മുൻപ് സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് കാരമുക്ക് .ആയത് ഇപ്പോഴത്തെ മണലൂർ പഞ്ചായത്തിൽ ഉൾപെടുന്നതാകുന്നു . കാഞ്ഞാണി ,കാരമുക്ക് എന്നിവിടങ്ങളിലെ ധനാഢ്യരും ഭൂവുടമകളുമായിരുന്ന പറത്താട്ടിൽ തറവാട്ടുകാരുടെ കാരമുക്കിലെ ക്ഷേത്രത്തിൽ വിഗ്രഹ പ്രതിഷ്ഠ ശ്രീനാരായണ ഗുരുവിനെകൊണ്ട് ചെയ്യിപ്പിക്കണമെന്ന ആഗ്രഹത്തിന്റെ ഫലമായി ഈഴവ സമുദായത്തിന്റെ ഉന്നമനത്തിനായി നിസ്വാർത്ഥ നേതൃത്വം നൽകികൊണ്ടിരുന്ന പൊതുപ്രവർത്തകനും സഹകാരിയും നല്ല സംഘാടകനുമായിരുന്ന ചക്കാമഠത്തിൽ വേലു മകൻ കുഞ്ഞയ്യപ്പന്റെ നേതൃത്വത്തിൽ ഗുരുവിനെ ചെന്ന് കാണുകയും ഗുരു ക്ഷേത്രപ്രതിഷ്ഠ നടത്താൻ സമ്മതിച്ചതിന്റെ അടിസ്ഥാനത്തിൽ തിയ്യതി നിശ്ചയിച്ച് 1920മെയ് മാസം 15ന് (1095ഇടവം 2) കാരമുക്കിൽ എത്തുകയും എന്നാൽ സ്വകാര്യ കുടുംബ ക്ഷേത്രങ്ങളിൽ പ്രതിഷ്ഠ നടത്തുകയില്ല എന്ന ഗുരുവിന്റെ തീരുമാനത്തിൽ പ്രതിഷ്ഠ നടത്തുന്ന ക്ഷേത്രവും സ്ഥലവും ഗുരുദേവ തൃപ്പാദങ്ങൾ പേരിൽ തീറെഴുതി കൊടുക്കാമെന്ന നിബന്ധന അംഗീകരിച്ച് ,പറത്താട്ടിൽ തറവാട്ടുകാർ ക്ഷേത്രം ഇരിക്കുന്ന 16സെന്റ് സ്ഥലവും ക്ഷേത്രവും ഗുരുദേവന്റെ പേരിൽ തീറെഴുതി കൊടുക്കുകയാണ് ഉണ്ടായത് .പറത്താട്ടിൽ തറവാട്ടുകാർ അവിടെ പ്രതിഷ്ഠിക്കാൻ കൊണ്ട് വന്ന വിഗ്രഹങ്ങൾ ഗുരുദേവൻ മാറ്റിവെച്ച് ,മൂന്ന് ശിഖരമുള്ള ഓട്ടുവിളക്കിൽ എണ്ണയൊഴിച്ച്  തിരി കൊളുത്തി ക്ഷേത്രത്തിൽ  ദീപപ്രതിഷ്ഠ നടത്തുകയും , കൂടിനിന്നവരോട് "വെളിച്ചമുണ്ടാകട്ടെ "എന്ന് അരുളി ചെയ്യുകയും ,കൂടാതെ " ചുറ്റും സരസ്വതിക്ഷേത്രങ്ങൾ" ഉയരട്ടെ എന്നും ഉദ്ബോധിപ്പിച്ചുവത്രെ. ക്ഷേത്ര പ്രതിഷ്ഠ എന്നത് ദൈവത്തിന്റെ പ്രതീകാത്മകം മാത്രമാണ് .ആദ്യ കാലഘട്ടത്തിൽ ക്ഷേത്രങ്ങളിൽ ദൈവരൂപവും പിന്നീട് ദീപവും ,അവസാനം കണ്ണാടിയും പ്രതിഷ്ഠിച്ച് ഗുരുദേവ ചിന്തകൾക്ക് കാലാനുസൃതമായ രൂപാന്തരം വന്നിരിക്കുന്നു .ദൈവം എന്നത് വെളിച്ചമാണെന്നും ആ വെളിച്ചത്തിനെ നമ്മളിലേക്ക് പ്രതിഫലിപ്പിച്ച് നമ്മളെ സ്വയം തുടച്ചു വൃത്തിയാക്കി നേർവഴിക്ക് നടത്തുകയാണ് വേണ്ടതെന്നും, ഇരുളിൽ എല്ലാം ഇരുണ്ട് കിടക്കും വെളിച്ചം വരുമ്പോൾ പ്രകൃതി തെളിയും ,ചിന്തകൾ നന്നാകും ,കർമം നന്നാകും എന്ന സാരാംശമാണ് കാരമുക്കിലെ പ്രതിഷ്ഠ കൊണ്ട് ഗുരുദേവൻ സമൂഹത്തിന് നൽകിയ സന്ദേശം .കൂടാതെ വിദ്യാഭ്യാസം ലഭിച്ചാലെ ചവിട്ടി മെതിക്കപ്പെട്ടവരുടെ മോചനം സാധ്യമാകൂ എന്നും ജ്ഞാനം ലഭിച്ചാൽ ജോലി നേടിയും വ്യവസായങ്ങൾ തുടങ്ങിയും സാമ്പത്തിക  ഉയർച്ച നേടി സമത്വം നടപ്പിലാക്കാം എന്നാണ് ഗുരു ഉദ് ബോധിപ്പിച്ചതിന്റെ പൊരുൾ .'''
'''തൃശൂർ നഗരത്തിൽ നിന്ന് 16കിലോമീറ്റർ പടിഞ്ഞാറ് മാറി തീരദേശത്തിന് മുൻപ് സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് കാരമുക്ക് .ആയത് ഇപ്പോഴത്തെ മണലൂർ പഞ്ചായത്തിൽ ഉൾപെടുന്നതാകുന്നു . കാഞ്ഞാണി ,കാരമുക്ക് എന്നിവിടങ്ങളിലെ ധനാഢ്യരും ഭൂവുടമകളുമായിരുന്ന പറത്താട്ടിൽ തറവാട്ടുകാരുടെ കാരമുക്കിലെ ക്ഷേത്രത്തിൽ വിഗ്രഹ പ്രതിഷ്ഠ ശ്രീനാരായണ ഗുരുവിനെകൊണ്ട് ചെയ്യിപ്പിക്കണമെന്ന ആഗ്രഹത്തിന്റെ ഫലമായി ഈഴവ സമുദായത്തിന്റെ ഉന്നമനത്തിനായി നിസ്വാർത്ഥ നേതൃത്വം നൽകികൊണ്ടിരുന്ന പൊതുപ്രവർത്തകനും സഹകാരിയും നല്ല സംഘാടകനുമായിരുന്ന ചക്കാമഠത്തിൽ വേലു മകൻ കുഞ്ഞയ്യപ്പന്റെ നേതൃത്വത്തിൽ ഗുരുവിനെ ചെന്ന് കാണുകയും ഗുരു ക്ഷേത്രപ്രതിഷ്ഠ നടത്താൻ സമ്മതിച്ചതിന്റെ അടിസ്ഥാനത്തിൽ തിയ്യതി നിശ്ചയിച്ച് 1920മെയ് മാസം 15ന് (1095ഇടവം 2) കാരമുക്കിൽ എത്തുകയും എന്നാൽ സ്വകാര്യ കുടുംബ ക്ഷേത്രങ്ങളിൽ പ്രതിഷ്ഠ നടത്തുകയില്ല എന്ന ഗുരുവിന്റെ തീരുമാനത്തിൽ പ്രതിഷ്ഠ നടത്തുന്ന ക്ഷേത്രവും സ്ഥലവും ഗുരുദേവ തൃപ്പാദങ്ങൾ പേരിൽ തീറെഴുതി കൊടുക്കാമെന്ന നിബന്ധന അംഗീകരിച്ച് ,പറത്താട്ടിൽ തറവാട്ടുകാർ ക്ഷേത്രം ഇരിക്കുന്ന 16സെന്റ് സ്ഥലവും ക്ഷേത്രവും ഗുരുദേവന്റെ പേരിൽ തീറെഴുതി കൊടുക്കുകയാണ് ഉണ്ടായത് .പറത്താട്ടിൽ തറവാട്ടുകാർ അവിടെ പ്രതിഷ്ഠിക്കാൻ കൊണ്ട് വന്ന വിഗ്രഹങ്ങൾ ഗുരുദേവൻ മാറ്റിവെച്ച് ,മൂന്ന് ശിഖരമുള്ള ഓട്ടുവിളക്കിൽ എണ്ണയൊഴിച്ച്  തിരി കൊളുത്തി ക്ഷേത്രത്തിൽ  ദീപപ്രതിഷ്ഠ നടത്തുകയും , കൂടിനിന്നവരോട് "വെളിച്ചമുണ്ടാകട്ടെ "എന്ന് അരുളി ചെയ്യുകയും ,കൂടാതെ " ചുറ്റും സരസ്വതിക്ഷേത്രങ്ങൾ" ഉയരട്ടെ എന്നും ഉദ്ബോധിപ്പിച്ചുവത്രെ. ക്ഷേത്ര പ്രതിഷ്ഠ എന്നത് ദൈവത്തിന്റെ പ്രതീകാത്മകം മാത്രമാണ് .ആദ്യ കാലഘട്ടത്തിൽ ക്ഷേത്രങ്ങളിൽ ദൈവരൂപവും പിന്നീട് ദീപവും ,അവസാനം കണ്ണാടിയും പ്രതിഷ്ഠിച്ച് ഗുരുദേവ ചിന്തകൾക്ക് കാലാനുസൃതമായ രൂപാന്തരം വന്നിരിക്കുന്നു .ദൈവം എന്നത് വെളിച്ചമാണെന്നും ആ വെളിച്ചത്തിനെ നമ്മളിലേക്ക് പ്രതിഫലിപ്പിച്ച് നമ്മളെ സ്വയം തുടച്ചു വൃത്തിയാക്കി നേർവഴിക്ക് നടത്തുകയാണ് വേണ്ടതെന്നും, ഇരുളിൽ എല്ലാം ഇരുണ്ട് കിടക്കും വെളിച്ചം വരുമ്പോൾ പ്രകൃതി തെളിയും ,ചിന്തകൾ നന്നാകും ,കർമം നന്നാകും എന്ന സാരാംശമാണ് കാരമുക്കിലെ പ്രതിഷ്ഠ കൊണ്ട് ഗുരുദേവൻ സമൂഹത്തിന് നൽകിയ സന്ദേശം .കൂടാതെ വിദ്യാഭ്യാസം ലഭിച്ചാലെ ചവിട്ടി മെതിക്കപ്പെട്ടവരുടെ മോചനം സാധ്യമാകൂ എന്നും ജ്ഞാനം ലഭിച്ചാൽ ജോലി നേടിയും വ്യവസായങ്ങൾ തുടങ്ങിയും സാമ്പത്തിക  ഉയർച്ച നേടി സമത്വം നടപ്പിലാക്കാം എന്നാണ് ഗുരു ഉദ് ബോധിപ്പിച്ചതിന്റെ പൊരുൾ .'''


'''അതേ വർഷം 1095ഇടവം 25 ന് രണ്ടാം നമ്പറായി 'ശ്രീനാരായണ ഗുപ്‌തസമാജം 'എന്ന സംഘടന രജിസ്റ്റർ ചെയ്യുകയും പ്രഥമ പ്രസിഡന്റായി സമുദായ സ്നേഹിയായ പള്ളിയിൽ ഉണ്ണിരികുട്ടി മകൻ ഗോവിന്ദൻ അവർകളെ നിയോഗിച്ചു.ചക്കാമഠത്തിൽ വേലു മകൻ കുഞ്ഞയ്യപ്പൻ അവർകളുടെ അശ്രാന്തപരിശ്രമഫലമായാണ് ശ്രീ ചിദംബരക്ഷേത്രത്തിൽ ഗുരുദേവനാൽ ദീപപ്രതിഷ്ഠ നടത്തുവാനും ,ശ്രീനാരായണ ഗുപ്ത സമാജം എന്ന സംഘടന രജിസ്റ്റർ ചെയ്യാനും തുടർന്ന് കുടിപ്പള്ളിക്കൂടം (എസ് എൻ ജി എസ് സ്കൂൾ )ആരംഭിക്കാനും കഴിഞ്ഞു എന്നത് വിലയിരുത്തുമ്പോഴാണ് ആ മഹത് വ്യക്തിയുടെ സാമൂഹ്യ ബോധത്തിനും ദീർഘവീക്ഷണത്തിനും മുന്നിൽ ഇന്നത്തെ തലമുറ പ്രണാമം അർപ്പിക്കേണ്ടത് .ആയതിന് പറമ്പു വഹകൾ സൗജന്യമായി രജിസ്റ്റർ ചെയ്തും അല്ലാതെയും സമാജത്തിന് കൈവശം നൽകി കൊണ്ട് പറത്തട്ടിൽ തറവാട്ടുകാർ ചെയ്ത സേവനം എക്കാലത്തും സ്മരിക്കപ്പെടും .ദീപ പ്രതിഷ്ഠയോടനുബന്ധിച്ച് ഗുരുദേവൻ ഉദ്ബോധിപ്പിച്ചത് പോലെ  ശ്രീ ചിദംബരക്ഷേത്രത്തിന് ചുറ്റും സരസ്വതി ക്ഷേത്രങ്ങൾ തുടങ്ങാൻ പരിശ്രമം നടത്തുകയും തുടർന്ന് പറത്താട്ടിൽ തറവാട്ടുകാരുടെ വിശാലമായ പറമ്പുകളിൽ ഓലമേഞ്ഞ കുടിപ്പള്ളിക്കൂടം സ്ഥാപിക്കപെട്ടു .അന്നത്തെ രാജ്യഭരണം നാലാം ക്ലാസ് കഴിഞ്ഞാൽ നാലര ക്ലാസ് നിർബന്ധമാക്കിയപ്പോൾ അത് ആരംഭിച്ച അപൂർവ്വം വിദ്യാലയങ്ങളിൽ ഒന്നായിരുന്നു ശ്രീനാരായണ ഗുപ്ത സമാജം സ്കൂൾ. ആയതിനാൽ അഞ്ചാം ക്ലാസ്സിലേക്ക് പ്രൊമോഷൻ ആഗ്രഹിച്ചിരുന്ന വിദ്യാർഥികൾ വിദൂരസ്ഥലങ്ങളിൽ നിന്ന് പോലും ഇവിടെ വന്ന് പഠനം നടത്തിയിരുന്നു .കൂടാതെ ക്ഷേത്ര മഠത്തിനോടനുബന്ധിച്ചു ഒരു വായനശാലയും ആരംഭിച്ചത് വിജ്ഞാനദാഹികൾക്ക് വലിയൊരനുഗ്രഹവുമായിരുന്നു .പ്രാഥമിക വിദ്യാലയത്തിന്റെ ഓലമേഞ്ഞ കെട്ടിടത്തിൽനിന്ന് നിരവധി ക്ലാസ് മുറികളോടുകൂടിയ കെട്ടിടങ്ങൾ പണിതതും സ്കൂൾ ഡിവിഷനുകൾ കൂട്ടി പ്രശസ്തിയിലേക്ക് ഉയർത്തിയതും പറത്താട്ടിൽ കുഞ്ഞികൃഷ്ണൻ മകൻ കാർത്തികേയൻ അവർകൾ നീണ്ടകാലം സ്കൂൾ മാനേജരും പ്രസിഡന്റും ആയിരുന്ന കാലത്തായിരുന്നു .1958ൽ പ്രാഥമിക വിദ്യാലയം , അപ്പർപ്രൈമറി സ്കൂൾ ആയി ഉയർത്തുകയും പറത്താട്ടിൽ ട്രസ്റ്റ് വഹകളിൽ കെട്ടിടങ്ങൾ പണിത് ഡിവിഷനുകൾ വർദ്ധിപ്പിക്കുകയുണ്ടായി .കാരമുക്ക് കൂടാതെ പാലാഴി ,മണലൂർ ,മാമ്പിള്ളി ,കാഞ്ഞാണി ,കണ്ടശ്ശാങ്കടവ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ ഇവിടെ വന്ന് വിദ്യ അഭ്യസിച്ചിരുന്നു .തീരദേശ മേഖലകളിലെ വിദ്യാർത്ഥികൾക്ക് പഠനത്തിന് ഈ വിദ്യാലയമുള്ളത് വലിയൊരനുഗ്രഹമായിരുന്നു .ആയത്കൊണ്ട് തന്നെ അവർക്ക് വിദ്യാഭ്യാസപരമായി മുന്നിട്ട് നില്ക്കാൻ കഴിഞ്ഞു എന്നത്ഏറെ അഭിമാനപൂർവ്വം കാണേണ്ടതാണ് .'''
'''അതേ വർഷം 1095ഇടവം 25 ന് രണ്ടാം നമ്പറായി 'ശ്രീനാരായണ ഗുപ്‌തസമാജം 'എന്ന സംഘടന രജിസ്റ്റർ ചെയ്യുകയും പ്രഥമ പ്രസിഡന്റായി സമുദായ സ്നേഹിയായ പള്ളിയിൽ ഉണ്ണിരികുട്ടി മകൻ ഗോവിന്ദൻ അവർകളെ നിയോഗിച്ചു.ചക്കാമഠത്തിൽ വേലു മകൻ കുഞ്ഞയ്യപ്പൻ അവർകളുടെ അശ്രാന്തപരിശ്രമഫലമായാണ് ശ്രീ ചിദംബരക്ഷേത്രത്തിൽ ഗുരുദേവനാൽ ദീപപ്രതിഷ്ഠ നടത്തുവാനും ,ശ്രീനാരായണ ഗുപ്ത സമാജം എന്ന സംഘടന രജിസ്റ്റർ ചെയ്യാനും തുടർന്ന് കുടിപ്പള്ളിക്കൂടം (എസ് എൻ ജി എസ് സ്കൂൾ )ആരംഭിക്കാനും കഴിഞ്ഞു എന്നത് വിലയിരുത്തുമ്പോഴാണ് ആ മഹത് വ്യക്തിയുടെ സാമൂഹ്യ ബോധത്തിനും ദീർഘവീക്ഷണത്തിനും മുന്നിൽ ഇന്നത്തെ തലമുറ പ്രണാമം അർപ്പിക്കേണ്ടത് .ആയതിന് പറമ്പു വഹകൾ സൗജന്യമായി രജിസ്റ്റർ ചെയ്തും അല്ലാതെയും സമാജത്തിന് കൈവശം നൽകി കൊണ്ട് പറത്താട്ടിൽ  തറവാട്ടുകാർ ചെയ്ത സേവനം എക്കാലത്തും സ്മരിക്കപ്പെടും .ദീപ പ്രതിഷ്ഠയോടനുബന്ധിച്ച് ഗുരുദേവൻ ഉദ്ബോധിപ്പിച്ചത് പോലെ  ശ്രീ ചിദംബരക്ഷേത്രത്തിന് ചുറ്റും സരസ്വതി ക്ഷേത്രങ്ങൾ തുടങ്ങാൻ പരിശ്രമം നടത്തുകയും തുടർന്ന് പറത്താട്ടിൽ തറവാട്ടുകാരുടെ വിശാലമായ പറമ്പുകളിൽ ഓലമേഞ്ഞ കുടിപ്പള്ളിക്കൂടം സ്ഥാപിക്കപെട്ടു .അന്നത്തെ രാജ്യഭരണം നാലാം ക്ലാസ് കഴിഞ്ഞാൽ നാലര ക്ലാസ് നിർബന്ധമാക്കിയപ്പോൾ അത് ആരംഭിച്ച അപൂർവ്വം വിദ്യാലയങ്ങളിൽ ഒന്നായിരുന്നു ശ്രീനാരായണ ഗുപ്ത സമാജം സ്കൂൾ. ആയതിനാൽ അഞ്ചാം ക്ലാസ്സിലേക്ക് പ്രൊമോഷൻ ആഗ്രഹിച്ചിരുന്ന വിദ്യാർഥികൾ വിദൂരസ്ഥലങ്ങളിൽ നിന്ന് പോലും ഇവിടെ വന്ന് പഠനം നടത്തിയിരുന്നു .കൂടാതെ ക്ഷേത്ര മഠത്തിനോടനുബന്ധിച്ചു ഒരു വായനശാലയും ആരംഭിച്ചത് വിജ്ഞാനദാഹികൾക്ക് വലിയൊരനുഗ്രഹവുമായിരുന്നു .പ്രാഥമിക വിദ്യാലയത്തിന്റെ ഓലമേഞ്ഞ കെട്ടിടത്തിൽനിന്ന് നിരവധി ക്ലാസ് മുറികളോടുകൂടിയ കെട്ടിടങ്ങൾ പണിതതും സ്കൂൾ ഡിവിഷനുകൾ കൂട്ടി പ്രശസ്തിയിലേക്ക് ഉയർത്തിയതും പറത്താട്ടിൽ കുഞ്ഞികൃഷ്ണൻ മകൻ കാർത്തികേയൻ അവർകൾ നീണ്ടകാലം സ്കൂൾ മാനേജരും പ്രസിഡന്റും ആയിരുന്ന കാലത്തായിരുന്നു .1958ൽ പ്രാഥമിക വിദ്യാലയം , അപ്പർപ്രൈമറി സ്കൂൾ ആയി ഉയർത്തുകയും പറത്താട്ടിൽ ട്രസ്റ്റ് വഹകളിൽ കെട്ടിടങ്ങൾ പണിത് ഡിവിഷനുകൾ വർദ്ധിപ്പിക്കുകയുണ്ടായി .കാരമുക്ക് കൂടാതെ പാലാഴി ,മണലൂർ ,മാമ്പിള്ളി ,കാഞ്ഞാണി ,കണ്ടശ്ശാങ്കടവ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ ഇവിടെ വന്ന് വിദ്യ അഭ്യസിച്ചിരുന്നു .തീരദേശ മേഖലകളിലെ വിദ്യാർത്ഥികൾക്ക് പഠനത്തിന് ഈ വിദ്യാലയമുള്ളത് വലിയൊരനുഗ്രഹമായിരുന്നു .ആയത്കൊണ്ട് തന്നെ അവർക്ക് വിദ്യാഭ്യാസപരമായി മുന്നിട്ട് നില്ക്കാൻ കഴിഞ്ഞു എന്നത്ഏറെ അഭിമാനപൂർവ്വം കാണേണ്ടതാണ് .'''


'''1982ൽ യു പി  സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടത്‌  , അന്നത്തെ മണലൂരിലെ നിയമസഭാ സാമാജികൻ വി എം സുധീരൻ അവർകളുടെയും , എസ്‌ എൻ ജി എസ് പ്രസിഡന്റും മാനേജരുമായിരുന്ന കെ വി പ്രഭാകരൻ മാസ്റ്ററുടെയും അശ്രാന്ത പരിശ്രമം മൂലമാണ് .തുടർന്ന് സ്കൂളിന് ആവശ്യമുള്ള പറമ്പ് വഹകൾ പറത്താട്ടിൽ ട്രസ്റ്റിൽ നിന്ന് വിലക്ക് വാങ്ങി പുതിയ കെട്ടിടങ്ങൾ പണിതിട്ടുള്ളതാകുന്നു .കേരളത്തിലെ തന്നെ വിദ്യാർത്ഥി - വിദ്യാർത്ഥിനികൾ ഒരുമിച്ച് പഠിക്കുന്ന മാതൃക വിദ്യാലയമാണ് എസ്  എൻ ജി എസ് എച്ച് എസ്‌  .  പ്രശസ്ത കവി കെ എസ് കെ തളിക്കുളം (അമ്മുവിന്റെ ആട്ടിൻകുട്ടി ) സ്കൂളിലെ ആദ്യകാല പ്രധാന അധ്യാപകനായിരുന്നു . മാതൃകാധ്യാപകനുള്ള സംസ്ഥാന അവാർഡ് ലഭിച്ച ശ്രീ .എം ആർ രാമൻ മാസ്റ്റർ ഇവിടത്തെ അധ്യാപകനായിരുന്നു .ഹൈസ്കൂൾ ഹെഡ് മാസ്റ്ററായിരുന്ന ശ്രീ .ടി പി രാധാകൃഷ്ണൻ മാസ്റ്ററുടെ കാലഘട്ടത്തിൽ 3000ത്തിലധികം വിദ്യാർത്ഥികൾ പഠിച്ചിരുന്നതും 95ൽ കൂടുതൽ അധ്യാപക - അനധ്യാപകരും ഇവിടെ ജോലി ചെയ്തിരുന്നു എന്നത് ജില്ലയിലെ സ്കൂളിന്റെ പ്രശസ്തിയാണ് ചൂണ്ടി കാണിക്കുന്നത് .1മുതൽ പത്താം ക്ലാസ്സ് വരെ മലയാളം മീഡിയവും ഇംഗ്ലീഷ് മീഡിയവും നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു . കൂടാതെ കാരമുക്കിലും അന്തിക്കാടും എൽ കെ ജി ,യു കെ ജി ക്ലാസ്സുകളും ആധുനിക സൗകര്യങ്ങളോടെ പ്രവർത്തിച്ചു വരുന്നു . 2002ൽ മറ്റൊരു നാഴിക കല്ലായി സ്വാശ്രയ ഹയർ സെക്കന്ററി സ്കൂൾ ആരംഭിക്കുകയും 2014 ൽ റെഗുലർ ഹയർ സെക്കന്ററി സയൻസ് & ആർട്സ് (കമ്പ്യൂട്ടർ സയൻസ് , ഹ്യൂമാനിറ്റിക്‌സ് )  ബാച്ചുകൾക്ക് അനുമതി ലഭിച്ച് നല്ല നിലയിൽ അധ്യയനം നടത്തി വരുന്നു .എസ് എസ് എൽ സി ,ഹയർ സെക്കന്ററി  പരീക്ഷകളിൽ വിദ്യാർത്ഥികൾ ഉന്നതവിജയം നേടിക്കൊണ്ടിരികൊണ്ടിരിക്കുന്നത് അഭിമാനാർഹമായ നേട്ടമാണ് .പൂർവ്വ വിദ്യാർത്ഥികളിൽ പലരും ഉയർന്ന നിലയിൽ സർക്കാർ സർവീസിലും അല്ലാതെയും സേവനം അനുഷ്ഠിക്കുന്നു .പല പ്രശസ്തരും എസ് എൻ ജി എസ് ന്റെ പ്രസിഡന്റുമാരായി ഇരുന്നിട്ടുണ്ട് .അവരിൽ കേരളത്തിലെ പ്രശസ്ത അഭിഭാഷകനും, സംസ്ഥാന സർക്കാരിന്റെ അഡ്വക്കേറ്റ് ജനറലുമായിരുന്ന ശ്രീ .പി വി അയ്യപ്പൻ അവർകൾ ,റിട്ടയേർഡ് ജഡ്ജ് ശ്രീ .കൊട്ടേക്കാട്ട് ഗോവിന്ദൻ അവർകൾ എന്നിവരുടെ സേവനം മഹനീയമാണ്  .'''
'''1982ൽ യു പി  സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടത്‌  , അന്നത്തെ മണലൂരിലെ നിയമസഭാ സാമാജികൻ വി എം സുധീരൻ അവർകളുടെയും , എസ്‌ എൻ ജി എസ് പ്രസിഡന്റും മാനേജരുമായിരുന്ന കെ വി പ്രഭാകരൻ മാസ്റ്ററുടെയും അശ്രാന്ത പരിശ്രമം മൂലമാണ് .തുടർന്ന് സ്കൂളിന് ആവശ്യമുള്ള പറമ്പ് വഹകൾ പറത്താട്ടിൽ ട്രസ്റ്റിൽ നിന്ന് വിലക്ക് വാങ്ങി പുതിയ കെട്ടിടങ്ങൾ പണിതിട്ടുള്ളതാകുന്നു .കേരളത്തിലെ തന്നെ വിദ്യാർത്ഥി - വിദ്യാർത്ഥിനികൾ ഒരുമിച്ച് പഠിക്കുന്ന മാതൃക വിദ്യാലയമാണ് എസ്  എൻ ജി എസ് എച്ച് എസ്‌  .  പ്രശസ്ത കവി കെ എസ് കെ തളിക്കുളം (അമ്മുവിന്റെ ആട്ടിൻകുട്ടി ) സ്കൂളിലെ ആദ്യകാല പ്രധാന അധ്യാപകനായിരുന്നു . മാതൃകാധ്യാപകനുള്ള സംസ്ഥാന അവാർഡ് ലഭിച്ച ശ്രീ .എം ആർ രാമൻ മാസ്റ്റർ ഇവിടത്തെ അധ്യാപകനായിരുന്നു .ഹൈസ്കൂൾ ഹെഡ് മാസ്റ്ററായിരുന്ന ശ്രീ .ടി പി രാധാകൃഷ്ണൻ മാസ്റ്ററുടെ കാലഘട്ടത്തിൽ 3000ത്തിലധികം വിദ്യാർത്ഥികൾ പഠിച്ചിരുന്നതും 95ൽ കൂടുതൽ അധ്യാപക - അനധ്യാപകരും ഇവിടെ ജോലി ചെയ്തിരുന്നു എന്നത് ജില്ലയിലെ സ്കൂളിന്റെ പ്രശസ്തിയാണ് ചൂണ്ടി കാണിക്കുന്നത് .1മുതൽ പത്താം ക്ലാസ്സ് വരെ മലയാളം മീഡിയവും ഇംഗ്ലീഷ് മീഡിയവും നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു . കൂടാതെ കാരമുക്കിലും അന്തിക്കാടും എൽ കെ ജി ,യു കെ ജി ക്ലാസ്സുകളും ആധുനിക സൗകര്യങ്ങളോടെ പ്രവർത്തിച്ചു വരുന്നു . 2002ൽ മറ്റൊരു നാഴിക കല്ലായി സ്വാശ്രയ ഹയർ സെക്കന്ററി സ്കൂൾ ആരംഭിക്കുകയും 2014 ൽ റെഗുലർ ഹയർ സെക്കന്ററി സയൻസ് & ആർട്സ് (കമ്പ്യൂട്ടർ സയൻസ് , ഹ്യൂമാനിറ്റിക്‌സ് )  ബാച്ചുകൾക്ക് അനുമതി ലഭിച്ച് നല്ല നിലയിൽ അധ്യയനം നടത്തി വരുന്നു .എസ് എസ് എൽ സി ,ഹയർ സെക്കന്ററി  പരീക്ഷകളിൽ വിദ്യാർത്ഥികൾ ഉന്നതവിജയം നേടിക്കൊണ്ടിരികൊണ്ടിരിക്കുന്നത് അഭിമാനാർഹമായ നേട്ടമാണ് .പൂർവ്വ വിദ്യാർത്ഥികളിൽ പലരും ഉയർന്ന നിലയിൽ സർക്കാർ സർവീസിലും അല്ലാതെയും സേവനം അനുഷ്ഠിക്കുന്നു .പല പ്രശസ്തരും എസ് എൻ ജി എസ് ന്റെ പ്രസിഡന്റുമാരായി ഇരുന്നിട്ടുണ്ട് .അവരിൽ കേരളത്തിലെ പ്രശസ്ത അഭിഭാഷകനും, സംസ്ഥാന സർക്കാരിന്റെ അഡ്വക്കേറ്റ് ജനറലുമായിരുന്ന ശ്രീ .പി വി അയ്യപ്പൻ അവർകൾ ,റിട്ടയേർഡ് ജഡ്ജ് ശ്രീ .കൊട്ടേക്കാട്ട് ഗോവിന്ദൻ അവർകൾ എന്നിവരുടെ സേവനം മഹനീയമാണ്  .'''
407

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1775515" എന്ന താളിൽനിന്ന് ശേഖരിച്ചത്