സെൻറ് ജോർജ് എച്ച്. എസ്സ്.എസ്സ് കുളത്തുവയൽ/അക്ഷരവൃക്ഷം/പച്ചയുടെ കാവൽക്കാർ

Schoolwiki സംരംഭത്തിൽ നിന്ന്
പച്ചയുടെ കാവൽക്കാർ

അമ്പാഴക്കാട് എന്ന ഒരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിലെ ജനങ്ങൾ പ്രകൃതിയോടിണങ്ങി ജീവിക്കുന്നവരും പച്ചപ്പ് കാത്തു സൂക്ഷിക്കുന്നവരുമായിരുന്നു.എന്ത് ശുഭകാര്യം തുടങ്ങുമ്പോഴും പ്രകൃതിയെ തൊഴുതു കൊണ്ടാണ് തുടങ്ങുക. അങ്ങനെ ഇരിക്കെ ഒരു ദിവസം ആ ഗ്രാമവാസികൾക്കിടയിൽ ഒരു ചർച്ച നടന്നു." ആരാണ് തങ്ങളുടെ തലവൻ" ആർക്കാണ് അതിന് യോഗ്യത ഉള്ളത് "ഇതായിരുന്നു ചർച്ചാ വിഷയം.

ഏത് പ്രതിസന്ധിയേയും നേരിടുകയും ഏത് കാര്യത്തിലും മുന്നിൽ നിൽക്കുകയും ചെയ്യുന്നു ആളായിരുന്നു കൃഷ്ണൻ. അദ്ദേഹത്തെ തന്നെ ഗ്രാമവാസികൾ തലവനായി സ്വീകരിക്കുകയും ചെയ്തു. കൃഷ്ണന്റെ ഭാര്യയാണ് യമുന . ഇവർക്ക് ഒരു മകനുമുണ്ടായിരുന്നു. ആ മകന് പച്ചയോടും പച്ചപ്പിനോടും അവിടെ ഇണങ്ങി ജീവിക്കുന്നതിനോടും ഒന്നും താൽപര്യം ഉണ്ടായിരുന്നില്ല. മര്യൻ എന്നാണ് അവൻ്റെ പേര്.തൻ്റെ ഗ്രാമത്തിൽ ജീവിക്കാൻ താൽപര്യമില്ലാത്തതിനാൽ അവൻ പട്ടണത്തിലേക്ക് പോയി. മകൻ അടുത്തില്ലാത്ത വിഷമം യമുനയേയും കൃഷ്ണനേയും അലട്ടിലിരുന്നു. കുറേ നാളുകൾക്ക് ശേഷം മര്യൻ പട്ടണത്തിൽ നിന്നും തിരിച്ചു വന്നു. അവൻ വന്നതറിഞ്ഞപ്പോൾ എല്ലാവർക്കും സന്തോഷമായി. പാൻ്റും ഷർട്ടും കോട്ടും എല്ലാമായിരുന്നു അവൻ്റെ വേഷം. ഗ്രാമത്തിലെ ജനങ്ങൾക്കു മുന്നിലൂടെ അഹങ്കാര ഭാവത്തിൽ അവൻ നടന്നു.രാത്രി അത്താഴം കഴിക്കാനിരുന്നപ്പോൾ മര്യൻ അച്ഛനോട് പറഞ്ഞു ."നമുക്കീ മരങ്ങളിൽ കുറച്ച് വെട്ടിമാറ്റി ഒരു ഫാക്ടറി തുടങ്ങിക്കൂടെ ?." ഇതു കേട്ടപ്പോൾ ദേഷ്യം വന്നെങ്കിലും അത് അടക്കിപിടിച്ച് കൃഷ്ണൻ പറഞ്ഞു. "പറ്റില്ല അതു തെറ്റാണ്."

"അച്ഛാ ,ഞാൻ പറയുന്നതിൽ കാര്യമുണ്ട്. ഇവിടെയുള്ള ജനങ്ങൾക്ക് ഒരു ജോലി കിട്ടില്ലേ അവർക്ക് കഷ്ടപാടുണ്ടാ വില്ല. " ഇതു കേട്ടപ്പോൾ കൃഷ്ണൻ സമ്മതം മൂളി. "ഉം " പിറ്റേന്ന് രാവിലെ തന്നെ പട്ടണത്തിൽ നിന്നും മരം വെട്ടുകാർ എത്തി. അച്ഛൻ കേൾക്കാതെ തൊഴിലാളികളോടു മര്യൻ പറഞ്ഞു ഇവിടെയുള്ള മരങ്ങളിൽ പകുതിയിലേറെയും മരങ്ങൾ വെട്ടിക്കളയണം. ദൂരെയുള്ള നദിയുടെ അടുത്ത് കുറച്ചു മരങ്ങൾ നിന്നോട്ടെ.".. മര്യൻ അവർ പോയതിനു ശേഷം ചിന്തിച്ചു .ഈ കാണുന്ന കുന്നൊക്കെ എന്തിനാ, ഇതങ്ങ് ഒഴിവാക്കിയേക്കാം , ഇതിനെ കൊണ്ടെന്താ പ്രയോജനം,ഹും" പെട്ടെന്നും തന്നെ ജെ.സി.ബിയും എത്തി. കൃഷ്ണൻ മര്യനോടു ചോദിച്ചു ."എന്തിനാ മോനേ ഈ വണ്ടിയെല്ലാം? "ഒന്നുമില്ലച്ചാ,അച്ഛൻ അകത്തു കേറിയിരുന്നോ." കുറേ സമയം കഴിഞ്ഞ് കൃഷ്ണനും യമുനയും നാട്ടുകാരുമെല്ലാം പുറത്തിറങ്ങി നോക്കി. എല്ലാവരും ഞെട്ടിപ്പോയി എന്നിട്ട് മര്യനെ നോക്കി നിന്നും .മര്യൻ തൊഴിലാളികൾക്ക് പണം കൊടുത്തു തിരിച്ചയച്ചു.ഗ്രാമവാസികൾ പരാതി ബോധിപ്പിച്ചു. "നോക്കു നിങ്ങൾക്കു തന്നെ അറിയാമല്ലോ ഈ മരങ്ങളെ ഞങ്ങൾ അമ്മയായാണ് കണക്കാക്കിയതെന്ന്" അതു പറഞ്ഞു കഴിഞ്ഞതും മര്യൻ പറഞ്ഞു. "ആരും ഒരക്ഷരവും മിണ്ടരുത് എല്ലാവരും കുടിലിലേക്ക് മടങ്ങുക." വീട്ടിലെത്തിയപ്പോൾ യമുനയും കൃഷ്ണനും മര്യനെ ശാസിച്ചു.മര്യൻ അതു കേട്ട ഭാവം നടിച്ചില്ല.

ദിവസങ്ങൾ കടന്നു പോയി. ഫാക്ടറി വെയ്ക്കാൻ തൊഴിലാളികളെയും കിട്ടിയില്ല. കുറേ നാളുകൾ കഴിഞ്ഞപ്പോൾ ചുട്ടുപൊള്ളുന്ന വെയിൽ. സംഭരിച്ചു വച്ച ആഹാരം തീർന്നു .പട്ടിണി കിടക്കുന്നവർ ചിലർ. ശുദ്ധവായുവിൻ്റെ അഭാവം. എല്ലാവരും പൊട്ടിക്കരയുന്നു. മര്യൻ കുറ്റബോധത്തോടെ തല താഴ്ത്തി എല്ലാവരോടും മാപ്പ് യാചിച്ചു. പിന്നീട് എല്ലാവരേയും, കുറച്ചു മരങ്ങൾ ബാക്കിയുള്ള നദിക്കരികിലേക്ക് കൊണ്ടുപോയി. കുടിലുകൾ കെട്ടി .മരങ്ങൾ നട്ടു .ആ കൊച്ചുഗ്രാമം പഴയതുപോലെ ആയി.പിന്നീട് അവരെല്ലാം പച്ചപ്പിൻ്റെ കാവൽക്കാരായ്മാറി.

ദിയ കെ.കെ
8 E സെൻറ് ജോർജ് എച്ച് എസ്സ് എസ്സ് കുളത്തുവയൽ
പേരാമ്പ്ര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ