സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. ആരക്കുഴ/അക്ഷരവൃക്ഷം/വ്യാധി

Schoolwiki സംരംഭത്തിൽ നിന്ന്
വ്യാധി

"പപ്പാ, ഇത്രേം നേരയിട്ടും എന്താ നാലുമണി ആവാത്തേ?"
"അമ്മേ അപ്പച്ചനും അമ്മച്ചിയും ഇങ്ങോട്ട് വര്വോ?"
"അല്ല, ഇപ്പോ എന്തിനാ നമ്മള് നാട്ടിൽ പോണേ?"

റീത്തയുടെ സംശയം വലിച്ചു വിട്ട റബ്ബർ ബാൻഡ് പോലെ നീണ്ടു. കോവിഡ് കാരണം കാനഡയിൽ ലോക്ഡൗണാണ്. വിമാനമായാലും അവശ്യ സർവീസുകൾ മാത്രമേയുള്ളൂ. വൈകിട്ട് അഞ്ചിന് ഇന്ത്യയിലേക്ക് ഒരു സർവീസുണ്ട്. അതോടെ വിദേശത്തേക്കുള്ള സർവീസ് താൽക്കാലികമായി റദ്ദാക്കും.നാലുമണിക്കിറങ്ങിയാൽ അഞ്ചിന് എയർപ്പോട്ടിലെത്താം റീത്താമോൾ കുറെ നാളായി ത്രില്ലിലാണ്. പപ്പയ്ക്കും മമ്മിക്കും വർക്കില്ല. ഓഫീസിൽ പോകണ്ട, നാട്ടിൽ പോകാം. ചാച്ചനേം അമ്മച്ചിയേം കാണണം പിന്നെ അവൾക്കൊരു വാവയെ കിട്ടാൻ പോവുകയാ.

"റീത്താ ഇങ്ങോട്ടുവന്നേ"
മമ്മി നീട്ടിവിളിച്ചു, വിളികേൾക്കേണ്ട താമസം അവൾ ഓടിയെത്തി.

"റീത്താമോളെ നമ്മള് നാട്ടില് പോകുമ്പോൾ കൊറോണ സംശയിക്കുന്നതുകൊണ്ട് കുറച്ചുനാൾ വീട്ടിൽതന്നെ കഴിയണം. വിഷമിക്കാനൊന്നുമില്ലാ മോൾക്ക് മോളുടെ പാവക്കുട്ടിയുണ്ടല്ലോ."
അതു ശരിയാണെന്ന് റീത്തയ്ക്കും തോന്നി. പപ്പാ തറവാട് വൃത്തിയാക്കുന്നകാര്യം ആരോടോ പറഞ്ഞായിരുന്നു. പിന്നെ റീത്തയും പപ്പയും മമ്മിയും വരുമ്പോൾ എയർപ്പോർട്ടിലേയ്ക്ക് വരണ്ടെന്നും അഞ്ചു മണിക്കുതന്നെ ഫ്ളൈറ്റ് പുറപ്പെട്ടു കുറെ യാത്രക്കാരുണ്ടായിരുന്നു. സ്വന്തം നാട്ടിലേയ്ക്ക് കുടിയേറാൻ വീർപ്പുമുട്ടുന്ന പ്രവാസികൾ!

നാട്ടിലെത്തിയപ്പോൾത്തന്നെ മുഖാവരണവുമായി കനത്ത സുരക്ഷയോടെ അവർ ടാക്സിയയിൽ കയറി തറവാട്ടിലെത്തി. ഒരു വീഴ്ചപോലും തന്റെ പക്കൽനിന്നുമുണ്ടവരുത് എന്ന വാശിയോടെയായിരുന്നു അവരുടെ പ്രവർത്തനങ്ങൾ. അവശ്യവസ്തുക്കൾ ഗേറ്റിനു മുമ്പിൽ കൊണ്ടു വയ്ക്കുന്നത് ചാച്ചനാണ്. റീത്താമോളുടെ പപ്പ മാർട്ടിൻ ജനലിനരുകിൽ പുറത്തേയ്ക്ക് നോക്കിക്കൊണ്ടിരിക്കും. ചാച്ചൻ ഭക്ഷണം കൊണ്ടുവച്ചിട്ട് പ്രതീക്ഷയോടെ പഴയ തറവാട്ടിലേയ്ക്ക് നോക്കുമ്പോൾ കാണുന്നത് ആ മുഖം മാത്രമാണ്.

പിതൃത്തവത്തിന്റെ അനുകമ്പാർദ്രമായ നോട്ടവും മകന്റെ നിസഹായത നിറഞ്ഞ ആ നോട്ടവും ഒരു കേന്ദ്രവിന്ദുവിൽ കണ്ടുമുട്ടും,മതിലും മരച്ചില്ലകളും സ്നേഹത്തിന്റെ ബാണത്താൽ ഭേദിച്ചുകൊണ്ട്. പക്ഷേ ഒരു നീർക്കമിളയുടെ ആയുസേ അതിനുണ്ടാവൂ. അതിനുമുമ്പേ കണ്ണിമുറിഞ്ഞ് അത് വേർപെടും. ഒത്തിരി ഒത്തിരി പ്രത്യാശയോടെ ആ നോട്ടം അവിടെ അവസാനിക്കും.

ആധുനികലോകത്തിന്റെ വ്യാകുലതകളിൽ മുഴുകിയ ക്ളാരയ്‍ക്കും മാർട്ടിനും ഈ വീട്ടുതടങ്കൽ ബാധിച്ചില്ല. എന്നാൽ ചാച്ചനേം അമ്മച്ചിയേം കാണാൻ പുറപ്പെട്ടകൊച്ചു റീത്തയെ ഇത് വല്ലാതെ അലട്ടി. ഏറെ നാൾ കഴിഞ്ഞില്ല, ക്ളാരയ്ക്ക് ചെറിയ പനിയും ചുമയും. ഒരുമിച്ചാണ് കഴിഞ്ഞിരുന്നതെങ്കിലും എല്ലാ സുരക്ഷാ മു്‍കരുതലുകളും അവർ എടുത്തിരുന്നു. നേരിയ സംശയം പോലും അവർ ബാക്കിവച്ചില്ല. മാർട്ടിൻ ഉടൻതന്നെ ആംബുലൻസിലേയ്ക്ക് നംബർ ഡയൽ ചെയ്തു. ഒരു അലാറവും മുഴക്കിക്കൊണ്ട് ആംബുലൻസ് ഗേയ്റ്റിൽ നിന്നും ഉള്ളിലേയ്ക്ക് കയറി. നാക്കുനീട്ടിപ്പേടിപ്പിക്കുന്ന ഒരു ഭീകരരൂപത്തെപ്പോലെ ആംബലൻസിൽ നിന്നും ട്രോളി പുറത്തേയ്ക്കുവന്നു. ബഹിരാകാശയാത്രികരെപ്പോലെ വസ്ത്രം ധരിച്ച രണ്ടു പേർ. അവർ ക്ളാരയെ ട്രോളിയിൽ കിടത്തി. കരയിലേയ്ക്ക് വാണ മത്സ്യത്തെപ്പോലെ ക്ളാര ശ്വാസമെടുക്കാൻ ബുദ്ധിമുട്ടി. ആമ്പുലൻസിനു പിന്നാലെ റീത്തയും മാർട്ടിനും.

ഹോസ്പറ്റിലലിൽ അവർ നേരെ ഡോക്ടറുടെ അടുത്തേയ്ക്കാണ് പോയത്.

"ഡോക്ടർ ക്ളാരയ്ക്ക്?"
വാക്കുകൾ ദീർഘിപ്പിക്കാന് മാർട്ടിനു കഴിഞ്ഞില്ല.
"നോ പ്രോബ്ളം നിങ്ങൾ വിദേശത്തുനിന്നല്ലേ വന്നത്?"
"അതേ"
എങ്കിൽ റീത്തയുൾപ്പെടെ നിങ്ങൾ ടെസ്റ്റ് നടത്തണം. റിസൾട്ടിന് മൂന്നോ നാലോ മണിക്കൂറെടുക്കും. നിങ്ങളെ പരിചയമുള്ളതുകൊണ്ട് പറയുകയാണ്, ഗോഡ് വിൽ പെൽപ് യൂ. എന്തോ ഡോക്ടറുടെ വാക്കുകൾ മാർട്ടിന്റെ മനസ്സിലെ തീക്കനലിനെ കുളിർമഴപോലെ കെടുത്താൻ സഹായിച്ചു. ചിന്തകളെ പിടിച്ചുകെട്ടാൻ ശ്രമിച്ചുകൊണ്ട് അയാൾ കസേരയിൽ ചെന്നിരുന്നു. എപ്പോഴോ റീത്തഅയാളുടെ പക്കൽനിന്നും മാറിപ്പോയിരുന്നു. പാവം റീത്ത! ഓരോ മുറികളിലും തട്ടി വിളിച്ചും ഏന്തി വലിഞ്ഞും ക്ലാരയെ അന്വേഷിക്കുകയാണവൾ.മാർട്ടിൻ റീത്തയെ വിളിച്ച് കസേരയിലിരുത്തി പിന്നീടെപ്പോഴോ ക്ഷീണം അയാളെ നിദ്രയിലേക്ക് അ വലിച്ചിഴച്ചുകൊണ്ടുപോയി. "സർ ....സർ..." ഇങ്ങനെ ഒരു വിളി കേട്ടാണ് അയാൾ ഉണർന്നത്
"മേഡം വിളിക്കുന്നു. ഒ.പി.യിലേക്ക് ചെല്ലാൻ പറഞ്ഞു."
ഉറങ്ങിക്കിടന്ന റീത്തയെ അവിടെത്തന്നെ കിടത്തിയിട്ട് മാർട്ടിൻ ഒ.പിയിലേക്ക് ചെന്നു.
"ഒരു അത്യാവശ്യ കാര്യം പറയാനാണ് ഇപ്പോൾ മാർട്ടിനെ വിളിച്ചിരിക്കുന്നത്. ക്ളാര കോവിഡ് പോസിറ്റീവാണ് . നിങ്ങൾ രണ്ടുപേരും നെഗറ്റീവും പ്രത്യേകിച്ച് എങ്ങോട്ടും നിങ്ങൾ യാത്ര ചെയ്യാത്തതിനാൽ വിമാന യാത്രയിൽ നിന്ന് ആണ് പകർന്നത് എന്നാണ് പ്രാഥമിക നിഗമനം. എയർപോർട്ട് നിന്നും നേരിട്ട് വീട്ടിലേക്ക് പോയതുകൊണ്ട് റൂട്ട് മാപ്പ് ആവശ്യമില്ല. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ട് .ക്ലാര കാരിയിംഗ് ആയതിനാൽ ഹൈ റിസ്ക് വിഭാഗത്തിലാണ്."
എല്ലാം എല്ലാം കേട്ടുകഴിഞ്ഞപ്പോൾ കുഞ്ഞിക്കാലിന്റെ സന്തോഷം മാർട്ടിന്റെ മനസ്സിൽ വിങ്ങലായി അമ്പിന്റെ തുമ്പത്ത് തേൻ പുരട്ടി വിട്ടതുപോലെ മാർട്ടിന് തല കറങ്ങുന്നത് പോലെ തോന്നി അടുത്തുള്ള ഭിത്തിയിൽ കൈ ചാരിക്കൊണ്ട് അവൻ യൂറഓപ്പിന്റെ സങ്കടചരിത്രം ഓർത്തു. ആംബുലൻസിന്റെ അലാറം മാത്രം എത്ര മുഴങ്ങിക്കേൾക്കുന്ന നഗര വീഥികൾ, ശവപ്പറമ്പുകളായി രൂപാന്തരം പ്രാപിക്കുന്ന പുൽമേടുകൾ, അനാഥമായ മൃതദേഹങ്ങൾ, കൂട്ടക്കരച്ചിലുകൾ, പ്രതിസന്ധി സൃഷ്ടിക്കുന്ന വീടുകൾ നിർത്തിയിട്ട മെട്രോകൾ,കടവാവലുകൾ ചേക്കേറിയ ദേവാലയങ്ങളിൽ ഇടവേളകളില്ലാതെ മുഴങ്ങിക്കേൾക്കുന്ന മരണമണി മുഴക്കങ്ങൾ.... കോവിഡ് മഹാനാരി തൻറെ പ്രിയതമയെ അപഹരിക്കുമോ എന്ന് ആശങ്കപ്പെടുന്ന മാർട്ടിൻ. എങ്കിലും രണ്ട് ജീവനുകളെ രക്ഷിക്കാൻ, വീണ്ടെടുക്കാൻ രാപകലില്ലാതെ അക്ഷീണം പ്രവർത്തിച്ചുകൊണ്ടിരുന്ന ആരോഗ്യപ്രവർത്തകർ മാർട്ടിന് പ്രതീക്ഷയായി.

ആ പ്രയത്നം ഫലംകണ്ടു. വളരെ കുറച്ച് കാലം കൊണ്ട് തന്നെ ക്ലാര പൂർണ്ണ ആരോഗ്യവതിയായി എങ്കിലും ഡെലിവറി പിറ്റേദിവസം ആയതിനാൽ ഡിസ്‍ചാർജ് ആയില്ല. എല്ലാം അറിയാവുന്ന മാർട്ടിൻ റീത്തയോട് ഒന്നും പറഞ്ഞില്ല. ഒരു സർപ്രൈസ് ആകട്ടെ എന്ന് കരുതി മാർട്ടിൻ എല്ലാം മറച്ചു വെച്ചു.

പിറ്റേദിവസം രോഗം എല്ലാം മാറി മമ്മി തിരിച്ചുവരുന്നതും കാത്തിരുന്ന കൊച്ചു റീത്തയെ കാത്തിരുന്നത് ഒരു കൊച്ചനിയത്തി ആയിരുന്നു. അവൾക്ക് സന്തോഷം അടക്കാനായില്ല. തൻറെ അനിയത്തി കുട്ടി ഒരു പാവ പോലെയാണെന്ന് റീത്തയ്ക്ക് തോന്നി. റീത്തയുടെ പാവക്കുട്ടിയുടെ അതേ തൂവെള്ള നിറത്തിലുള്ള ഉള്ള ഒരു വാവ. മുറ്റത്തെ റോസാചെടിയുടെ നിറത്തിലുള്ള ചുണ്ടുകൾ, തളിരില പോലെ കോമളമായ കൈവിരലുകൾ, അവൾ അറിയാതെനിന്ന് പോയി, തൻറെ കുഞ്ഞുവാവയുടെ നിഷ്കളങ്കമായ പുഞ്ചിരിയിൽ.
"പപ്പാ, മമ്മി എവിടെ മമ്മിയുടെ അസുഖം പോയോ?"
"അതൊക്കെ എന്നേ പോയി ഈ വെളുത്ത മാലാഖമാർ അല്ലേ നമ്മുടെ മമ്മിയെ രക്ഷിച്ചേ" മാർട്ടിൻ ഡോക്ടർമാരെയും നേഴ്സുമാരെയും ശുചീകരണ പ്രവർത്തകരെയും ചൂണ്ടിക്കൊണ്ട് പറഞ്ഞു.
"പപ്പാ നമുക്ക് വാവയ്ക്ക് ഒരു പേരിടാം പപ്പാ തന്നെ പറ"
"കിട്ടി എനിക്ക് നല്ലൊരു പേര് കിട്ടി" എല്ലാവരും ആകാംക്ഷാപൂർവ്വം ആ പേര് കേൾക്കാനായി കാത്തിരുന്നു.
'ഫ്ലോറൻസ് നൈറ്റിംഗൽ'!
രക്തം പൊടിഞ്ഞലമണ്ണിൽ അലിവിന്റെ മാലാഖയായി വന്ന് പൊരുതിയവൾ പോർക്കളത്തിൽ കാരുണ്യത്തിന്റെ ഗീതം ആലപിക്കുന്ന വാനം പാടി എന്നാൽ ഇവിടെ കോവിഡിനോട് പൊരുതി ജീവിതത്തിലേക്ക് തിരിച്ചു വന്നതാണ് ഈ കുഞ്ഞ് ഫ്ലോറൻസിനെ പോലുള്ള പല സന്നദ്ധപ്രവർത്തകരുടെ സഹായത്താൽ.
കുറച്ചു കാലം കാലം കൊണ്ടു തന്നെ ക്ലാര ഡിസ്ചാർജായി. എല്ലാവരും യാത്ര പറയാൻ എത്തിയിരുന്നു. ഇനിയൊരിക്കലും വരാൻ ആകരുത് എന്ന് പ്രാർത്ഥിച്ചു കൊണ്ടായിരുന്നു ആ ആ കുടുംബം ആശു പത്രിയിൽ നിന്നിറങ്ങിയത്. പക്ഷേ റീത്ത് അവിടെ നിശ്ചലയായി നിന്നു. എന്തോ ബാഗിൽ നിന്ന് എടുത്തു കൊണ്ട് ഓടി ഒരു ഒരു ഡോക്ടറുടെ മുൻപിലെത്തി അത് കൈമാറി. അത് അവളുടെ ഏറെ നാളായുള്ള കൊച്ചു സമ്പാദ്യം ആയിരുന്നു. തൻറെ കുടുക്ക സുരക്ഷിതമായ ഇടത്തു തന്നെയാണ് ഏൽപ്പിച്ചിരിക്കുന്നത് എന്ന് എന്ന വിശ്വാസത്തോടെ അവൾ പറഞ്ഞു.
"ഡോക്ടർ ആൻഡി ഇത് എൻറെഏറെനാളത്തെ പൈസയാണ്. പപ്പ പറഞ്ഞത് കൊറോണയിൽ ഒത്തിപേർ പ്രയാസപ്പെടുന്നുണ്ടെന്ന്. അവരെ സഹായിക്കാൻ ഇത് ഉപയോഗിക്കണം. പിന്നെ എൻറെ മമ്മിയെ രക്ഷിച്ചതിന് ഒരുപാട് നന്ദി എൻറെ കുഞ്ഞാവയെയും. പോട്ടെ ആൻറി റ്റാ റ്റാ...." ഇത് കേട്ടപ്പോൾ ആ ഡോക്ടറുടെ കണ്ണ് നിറഞ്ഞു തുളുമ്പി. ആ കണ്ണീരിൽ കരുണ ഉണ്ടായിരുന്നു, കരുതൽ ഉണ്ടായിരുന്നു, ത്യാഗമനോഭാവം ഉണ്ടായിരുന്നു, ആത്മസംതൃപ്തിയും.എന്നാൽ ആ കണ്ണീർക്കണം തുളുമ്പി വീഴാൻ ഡോക്ടർ അനുവദിച്ചില്ല.അതിനു മുൻപേ ചൂണ്ടു വിരൽ തുമ്പു കൊണ്ട് അവളത് ഒപ്പിയെടുത്തു. കാരണം ഇതുകൊണ്ട് ആയിട്ടില്ല. കൊറോണയുടെ ആധിപത്യം അവസാനിപ്പിക്കാൻ, അവൻറെ കിരീടം തകർക്കുക തന്നെ വേണം. അതിനായി ഇനിയും പോരാടണം.
ആശങ്കകളില്ലാതെ ജാഗ്രതയോടെ അതിജീവിക്കണം.
പ്രത്യാശയുടെ പുൽനാമ്പുകൾ പൂക്കട്ടെ. ‍


ദിയ ഷിജോ
7A സെന്റ്. ജോസഫ്‍സ് ഹൈസ്കൂൾ ആരക്കുഴ
മൂവാറ്റുപുഴ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ