വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

ഒരു മനുഷ്യനും അനുഭവങ്ങൾ വ്യത്യസ്തമാണ്. അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കപ്പെടുമ്പോഴാണ് മറ്റുള്ളവർക്ക് മാതൃകയാക്കപ്പെടുന്നത്. ഈ സ്കൂളുമായി ബന്ധപ്പെട്ട് പഠിപ്പിച്ചവരും പഠിച്ചവരും ആയ ധാരാളം മനുഷ്യർ നമ്മുടെ ചുറ്റുപാട് ജീവിക്കുന്നുണ്ട്. അവർ പലരും ഒരർത്ഥത്തിൽ അല്ലെങ്കിൽ മറ്റൊരർത്ഥത്തിൽ തങ്ങളുടേതായ വ്യക്തിമുദ്ര സംഭാവന ചെയ്തവരാണ്. അവരുടെ ഓർമ്മകളിലേക്ക്.

ഓർമ്മയിലെ പ്ലാസി യുദ്ധവും ചൂരൽ കഷായവും

വെങ്ങാനൂർ ബോയ്സ് ഹൈസ്കൂളിന്റെ നൂറുവർഷ ചരിത്രത്തിൽ കേവലം മൂന്നുവർഷം ഞങ്ങൾക്കവകാശപ്പെട്ടതാണ് ഞങ്ങളുടേത് എന്ന് ഞങ്ങളും നമ്മുടെ എല്ലാവരുടെയും ആണെന്ന് നമ്മളും ശ്രീ പരമേശ്വരൻ നായർ സാറിൻറെ സുവർണ്ണ കാലഘട്ടം എന്ന് ലോകരും പറയുന്ന ആ കാലഘട്ടം ഡോക്ടറായി സേവനമനുഷ്ഠിക്കുന്ന ജയകുമാർ പോലീസ് വകുപ്പിലെ സി ഐ എം വിജയൻ എയർപോർട്ടിൽ ഇലക്ട്രിക്കൽ സൂപ്രണ്ട് എസ് കെ ഷാജി വെങ്ങാനൂർ വില്ലേജ് ഓഫീസിലെ ജീവനക്കാരൻ പെരിങ്ങമ്മല കെ പി വിജയരാജ് സിപിഎം എക്സിക്യൂട്ടീവ് എഞ്ചിനീയർ സ്റ്റാൻലി രാജ് .പിന്നെ സിപിഎം നിന്നും പെൻഷൻ പറ്റി പിരിഞ്ഞ ഞാനും ഉൾപ്പെടുന്ന വാനരപ്പടയാണ് സംഭവത്തിലെ വീര കേസരികൾ ഏത് സംഭവത്തിനും ഒരു സാക്ഷി വേണമല്ലോ അതുകൊണ്ട് നമ്മുടെ ഈ സംഭവത്തിന്റെ ഒന്നാം സാക്ഷി ജയകുമാർ രണ്ടാം സാക്ഷി എസ് കെ ഷാജി മൂന്നാം സാക്ഷി എം വിജയൻ നാലാം സാക്ഷി കെ പി വിജയരാജ് അഞ്ചാം സാക്ഷി സ്റ്റാൻലി രാജ്

1971 -74 കാലഘട്ടം എട്ടാം ക്ലാസിലെ ക്ലാസ് ടീച്ചർ ശ്രീമതി സൗദാമിനി ടീച്ചർ ആയിരുന്നു സ്കൂൾ മേധാവി ശ്രീ പരമേശ്വരൻ നായർ സാർ പ്രൗഢഗംഭീരനും അളന്നു കുറിച്ച് സംസാരിക്കുന്ന ആളുമായ ഇംഗ്ലീഷിന്റെ മുടി ചൂടാമന്നൻ ശ്രീ റോബിൻസൺ സാർ ഹാസ്യ സാമ്രാട്ട് ശ്രീ വീരഭദ്രൻ ആശാരി സാർ ശ്രീ മാധവ പണിക്കർ സാർ സയൻസ് ലാബും സയൻസ് ക്ലബ്ബും കൈകാര്യം ചെയ്തിരുന്ന ശ്രീ രാമകൃഷ്ണൻ നായർ സാർ ഇവരെല്ലാം ആ കാലഘട്ടത്തിന്റെ വരദാനങ്ങൾ ആയിരുന്നു നമ്മുടെ ഇവിടത്തെ വിഷയം സോഷ്യൽ സ്റ്റഡീസ് ആണ് ഹിസ്റ്ററി ഈസ് ദ റെക്കോർഡ് ഓഫ് ദ പാസ്റ്റ് ആശാരി സാറിൻറെ ശബ്ദം ചെവിയിൽ മുഴങ്ങുന്നു സുൽത്താൻ ഭരണകാലവും മുകൾ കാലഘട്ടവും ഓർമ്മയിൽ നിൽക്കാത്ത പേരുകളും വർഷവും ഒക്കെയായി സോഷ്യൽ സ്റ്റഡീസ് ക്ലാസ്സ് മുന്നേറിയ ആ കാലഘട്ടം ഇപ്പോഴും ഓർക്കുന്നു ഭരണാധികാരി രണ്ടുപേർ മുർജാബർ റായി ബഹദൂർ ആകെ മൂന്നുപേർ ഈ മൂന്നുപേരുടെ പേരുകളും പഠിക്കണം ഇവരുടെ സ്ഥാനങ്ങൾ പഠിക്കണം പിന്നെ റോബർട്ട് ക്രൈം എന്ന അന്യദേശ ഭരണാധികാരിയെ കുറിച്ച് പഠിക്കണം ഞാൻ 45 വർഷത്തിനുശേഷം ഇപ്പോഴും ഓർക്കുന്നു 1973 -74 എന്നത് എന്റെ പത്താം ക്ലാസ് കാലഘട്ടം 10 സീയിൽ ആണ് ഞാൻ പഠിക്കുന്നത് തൊട്ടപ്പുറത്തുള്ള 10 ഡി യിൽ ചരിത്രം ആശാരി സാർ തന്നെയാണ് പഠിപ്പിക്കുന്നത് 1757ലെ പ്ലാസി യുദ്ധത്തെ കുറിച്ചുള്ള ആ ക്ലാസ് എത്ര രസകരമായിരുന്നു അങ്ങനെ ഒരു ദിവസം ഉച്ചയ്ക്ക് ഞങ്ങൾ പത്ത് സീക്കാർ സിറാജ് ദൗലയുടെ പാർട്ടിക്കാരായി 10 ഡി കാർ ഭരണപക്ഷക്കാരുമായി മാറി. ഉച്ചയ്ക്ക് 1 പത്തിന് യുദ്ധം 10 സിഎം പത്ത് ഡി യും തമ്മിൽ ഞങ്ങൾ യുദ്ധം ചെയ്ത ഡസ്കിൽ കയറി അങ്ങോട്ടുമിങ്ങോട്ടും കൈകൊണ്ട്തല്ലി കാലാൾപ്പടയായി അഭിനയിച്ചു ശബ്ദമുണ്ടാക്കി ആന കുതിര രഥം യുദ്ധം പൊടിപൂരം ശബ്ദം ക്ലാസ് കടന്നു ഇംഗ്ലണ്ട് വരെ എത്തിക്കണം ക്ലാസിൽ അത്രയേറെ ബഹളം പരമേശ്വരൻ നായർ സാറിൻറെ ശ്രവണപുടങ്ങളിലും ഞങ്ങളുടെ ശബ്ദകോലാഹലം എത്തി സാർ വന്നു സാറിനെ കണ്ടതും ഞങ്ങൾ വെടിനിർത്തൽ പ്രഖ്യാപിച്ചു പക്ഷേ സാറുണ്ടോ വിടുന്നു 10 സിയിൽ നിന്നും 10 ഡിയിൽ നിന്നും പ്രധാന യുദ്ധ വീരന്മാരെയും സർ കസ്റ്റഡിയിലെടുത്തു വിചാരണയോ വാദമോ ഒന്നുമില്ല ശിക്ഷ ഉടൻതന്നെ 5 അടി വീതം കരഞ്ഞു o പഞ്ച പുച്ഛമടക്കി ഞങ്ങൾ സീറ്റിലിരുന്നു. പിന്നെ ഞങ്ങൾ ശബ്ദമുണ്ടാക്കിയില്ല യുദ്ധം തുടർന്നതും ഇല്ല തുടർന്ന് അടുത്ത ദിവസം ഉച്ചയ്ക്ക് 1. 15 സാർ ക്ലാസിൽ വന്നു. അടി കിട്ടിയ പത്തുപേരെയും അദ്ദേഹം വിളിച്ചു അദ്ദേഹം ഞങ്ങളോട് ചോദിച്ചു ഞാൻ നിങ്ങളെ അടിച്ചത് എന്തിനാണ് നിങ്ങൾ മിടുമിടുക്കരാകാൻ വേണ്ടി നിങ്ങളെ പഠിപ്പിച്ച അധ്യാപകർ മിടുമിടുക്കൻ നിങ്ങൾ അതിനേക്കാൾ മിടുമിടുക്കർ അനന്തരം അദ്ദേഹം എന്നെ നോക്കി പറഞ്ഞു എങ്കിലും ചെല്ലപ്പൻ സാറിൻറെ മോനെ മര്യാദ വേണം അല്ലെങ്കിൽ ഇനിയും കിട്ടും ഞാൻ ഒരു വളിച്ച ചിരിയുമായി പിന്നെ ഒരിക്കലും ഞാൻ അടി വാങ്ങിയിട്ടില്ല അടി കിട്ടിയില്ലെങ്കിലും ഞാൻ എൻറെ പ്രിയ അധ്യാപകരുടെ കണ്ണുവെട്ടിച്ച് എൻറെ ചെറിയ കുസൃതികൾ തുടർന്നുകൊണ്ടേയിരുന്നു കാലം ഇത്രയേറെ കഴിഞ്ഞിട്ടും നിറച്ചാർത്തുള്ള ദിനങ്ങളും ഗുരുനാഥന്മാരുടെ ഊഷ്മളമായ വാത്സല്യവും മനോമുകരത്തിൽ തെളിഞ്ഞുവരും ശതാബ്ദി ആഘോഷിക്കുന്ന എൻറെ ഈ വിദ്യാലയത്തിന് എല്ലാ ആശംസകളും നേരുന്നു.

സി പി വിജയൻ

(ലേഖകൻ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയും സി പി ഡബ്ല്യുഡി യിലെ മുൻജീവനക്കാരനും ആണ്) തിരിഞ്ഞു നോക്കുമ്പോൾ

തിരിഞ്ഞു നോക്കുമ്പോൾ


വെങ്ങാനൂർ സ്കൂളിൻറെ കനക ജൂബിലി ആഘോഷത്തെക്കുറിച്ച് കത്തുകിട്ടിയപ്പോൾ എൻറെ അന്തരംഗങ്ങളിൽ അലയടിച്ചു ഉയർന്ന ഹർഷോന്മാദം കടലും കായലും കടങ്കഥ പറയുന്ന എൻറെ കൊച്ചു ഗ്രാമത്തിൽ ഉടനടി ഓടിയെത്താനുള്ള ഉൾക്കടമായ അഭിവാഞ്ചെയാണ് എന്നിൽ ഉണർത്തി വിട്ടത്. സുഖദായകമായ ശരത്കാലവും ഹുസൈൻ സാഗർ തടാകത്തിന്റെ സാഗരനീലിമയും ഇതിഹാസത്തിന്റെ ബലികുടീരത്തിൽ നിത്യ വിശ്രമം കൊള്ളുന്ന രാജവാഴ്ചയുടെ ശാശ്വത സ്മാരകമായ ചാർമിനാറും കനകം വിളയുന്ന തെലുങ്കാന വയലുകളും എല്ലാമെല്ലാം വിസ്മൃതിയിലാണ്ടു പോയി.

അരശതാബ്ദത്തിനു മുമ്പ് വിജ്ഞാനത്തിന്റെ കിടാവിളക്ക് കൊളുത്തി അജ്ഞതയുടെയും നിരക്ഷരത്വത്തിന്റെയും അന്ധകാരം നിർമ്മാർജ്ജനം ചെയ്യാൻ രൂപംകൊണ്ട ഈ സരസ്വതി ക്ഷേത്രം ഞാൻ ജനിച്ച ഗ്രാമത്തിന്റെ മുഖച്ഛായയിൽ വരുത്തിയ പരിവർത്തനങ്ങൾ ഒന്നൊന്നായി ചലച്ചിത്ര വേഗത്തിൽ എൻറെ മുന്നിലൂടെ കടന്നുപോയി. നാട്ടിൽനിന്നും ആയിരം മയിലുകൾക്ക് ഇപ്പുറത്ത് ഇരുന്ന് ആ സാംസ്കാരിക വിപ്ലവത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ വില്ലേജ് ശിഫായി മുതൽ ലോകസഭാംഗം വരെയുള്ള ആയിരക്കണക്കിന് ആളുകളുടെ ജീവിതരീതിയിൽ ആ വിദ്യാലയം ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും അവരുടെ ഭാവി രൂപപ്പെടുത്തുന്നതിൽ വഹിച്ച നിർണായകമായ പങ്കിനെക്കുറിച്ചും ഓർമിക്കുമ്പോൾ ഞാൻ രോമാഞ്ചം അണിയുന്നു.

കഴിഞ്ഞ കാലത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കിയാൽ ഈ വിദ്യാലയത്തിന് അഭിമാനിക്കാൻ മാത്രമേ വകയുള്ളൂ. വൻ തിരമാലകളെയും ഇളം കാറ്റിനെയും കൊടുംകാറ്റിനെയും ഈ വിദ്യാലയത്തിന് പലപ്പോഴും നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷേ എല്ലാ പരീക്ഷണഘട്ടങ്ങളിലും എല്ലാ പ്രതിബന്ധങ്ങളെയും വിജയകരമായി തരണം ചെയ്തു. ഇന്നത്തെ രീതിയിൽ വളർന്നു വികസിച്ച് രണ്ടു ഹൈസ്കൂളുകളായി തീർന്നത് ഉടമസ്ഥരുടെ കഠിനാധ്വാനവും അധ്യാപക അധ്യേതാക്കളുടെ ഉത്സാഹ പ്രകർശവും നാട്ടുകാരുടെ സ്നേഹനിർഭരമായ സഹകരണവും സമിചീനമായി സമ്മേളിച്ചത് കൊണ്ട് മാത്രമാകുന്നു.

സ്കൂൾ മാനേജ്മെൻറ്നോടുള്ള അടുത്ത ബന്ധത്തിൽ ഉപരിയായി ഒരു പൂർവ്വ വിദ്യാർത്ഥിയും ഒരു പൂർവാധ്യാപകനും എന്ന ബന്ധത്തിൽ ഉപരിയായി എനിക്ക് ഈ വിദ്യാലയവുമായുള്ള ബന്ധം വികാരപരമാണ്. സംവത്സരങ്ങൾക്ക് മുമ്പ് ഓർമ്മവച്ച നാൾ മുതൽ ഈ മഹത് സ്ഥാപനത്തിന്റെ തിരുമുറ്റത്ത് ഓടിക്കളിച്ചാണ് ഞാൻ വളർന്നത്. അന്നുമുതൽ ഇന്നുവരെ അദൃശ്യമായ ഏതോ ഒരു ശക്തി വിശേഷത്തിന്റെ അനുസരണം എന്നവണ്ണം സുശക്തം ആയ കണ്ണികൾ കൊണ്ട് ഞാൻ ഈ വിദ്യാലയവുമായി ബന്ധപ്പെട്ടിരിക്കുന്നു. നാട്ടിലായിരുന്നാലും മറുനാട്ടിൽ ആയിരുന്നാലും അച്ഛനെയോ അമ്മയെയോ സ്മരിക്കുന്നത് പോലെ തന്നെ വെങ്ങാനൂർ സ്കൂളിനെ കുറിച്ച് ഓർമ്മിക്കാത്ത ഒരു ദിവസം പോലും എൻറെ ജീവിതത്തിൽ ഇന്ന് വരെ ഉണ്ടായിട്ടില്ല. അത്ര വ്യാപകവും വിപുലവുമായ സ്വാധീനമാണ് എൻറെ ജീവിതത്തിൽ ഈ സ്ഥാപനത്തിനുള്ളത്.

അജിത് വെണ്ണിയൂർ

( ഇന്ത്യൻ ഇൻഫർമേഷൻ സർവീസിൽ ഉദ്യോഗസ്ഥൻ ആയിരുന്ന ലേഖകൻ 1970 ൽ കനക ജൂബിലി സ്മരണികക്കായി തയ്യാറാക്കിയ ലേഖനത്തിന്റെ പ്രസക്ത ഭാഗം)