വാളെടുത്ത് ചരിത്രവും ഉറുമി വീശി ഭൂമിശാസ്ത്രവും
നിന്ന വേളയിലാണ് കൊറോണേ നിന്നെ ഞാൻ അറിഞ്ഞത്
ആർത്തലച്ച നിൻ രൗദ്രതയറിയുവാൻ ഒന്ന് രണ്ടു ദിനമെടുത്തു ഞാൻ.
ഉള്ളിലൊളിപ്പിച്ച മൗനമാം പ്രാർത്ഥനയുമായി മൊബൈലിൽ മുഖം താഴ്ത്തി ഞാൻ ഇരുന്നു.
'കാലമോ പോകുകിൽ പോയി' എന്ന പഴമൊഴിയിൽ തട്ടി ഞാൻ ഉണർന്നു .
ചെളി മൂടി കളകേറി നീരൊഴുക്ക് നിലച്ച കുളമൊന്ന് വൃത്തിയാക്കാൻ അച്ഛനോടൊപ്പം കൂടി
വയലിൽ കല്ലുകൂട്ടി ചീനി പുഴുങ്ങുവാൻ അമ്മയോടൊപ്പവും കൂടി
തോടൊന്നു തേവി കിട്ടിയ ബ്രാലിനെ ഗ്രിൽഡൊന്ന് ആക്കുവാൻ ചേട്ടനോടൊപ്പം കൂടി.
കുലച്ച വാഴകൾക്ക് ഒതയൊന്ന് കൊടുക്കുവാൻ അമ്മുമ്മയോടൊപ്പവും കൂടി
ആടാനും പാടാനും കളിക്കുവാനും എന്നോടൊപ്പം അവരും കൂടി
ആർഷഭാരത സംസ്കാരത്തിൻ അടിത്തറ പാകിയൊരീ നാട്ടിൽ നിലനിൽപ്പില്ല നിനക്ക്.
മാലിന്യത്തിൽ പിറന്നൊരു അണുവേ നിന്നെ
ഒററക്കെട്ടായ് തുരത്തും ഞങ്ങൾ.