ബി ഇ എം യു പി എസ് ചോമ്പാല/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

വടകര എന്ന ദേശത്തു പണ്ടത്തെ വടക്കൻ കേരളത്തിൽ ഉടലെടുത്ത വീരാരാധനാപരമായ നാടോടിപ്പാട്ടുകളാണ് വടക്കൻ പാട്ടുകൾ. വടക്കൻ പാട്ടിൽ പ്രത്യക്ഷപ്പെടുന്ന ചേകോന്മാരിൽ ഭൂരിപക്ഷം നാട് വാഴികളുടെയും പ്രമാണിമാരുടെയും കൂലിക്കു അങ്കം വെട്ടുന്നവരായിരുന്നു . അങ്ക തട്ടിൽ വെട്ടി മരിക്കുന്നതാണ് വീരമരണം എന്നതായിരുന്നു അക്കാലത്തെ വിശ്വാസം . വടക്കേ മലബാറിലെ കടത്തനാട്, കോലത്തുനാട്, വയനാട് തുടങ്ങിയ പ്രദേശങ്ങളിലെ കളരി അഭ്യാസങ്ങൾക്ക് പേരുകേട്ട പുത്തൂരം,തച്ചോളി തുടങ്ങിയ തറവാടുകളിലെ അഭ്യാസികളുടെ ജീവചരിത്രവും അവരെ പ്രകീർത്തിക്കലുമാണ് വടക്കൻ പാട്ടുകളിലെ സാരം. നാടൻ പാട്ടുകളുടെ രൂപത്തിലുള്ള വടക്കൻ പാട്ടുകൾ “പാണന്മാർ“ വഴിയാണ് നാടെങ്ങും പ്രചരിച്ചത് . വടക്കൻ പാട്ടുകളെ അധികരിച്ച് നിരവധി മലയാളചലച്ചിത്രങ്ങൾ പുറത്ത് ഇറങ്ങിയിട്ടുണ്ട് .വടക്കൻ പാട്ടുകൾ നൂറ്റാണ്ടുകളായി വാമൊഴിയായി തലമുറയിൽ നിന്നും തലമുറയിലേക്കു പകർന്നു കിട്ടിയതാണ്. കാലാന്തരത്തിൽ ചില കൂട്ടലോ കുറക്കലോ വന്നിട്ടുണ്ടാകാമെങ്കിലും അവയിന്നും വലിയ കേടുപാടുകൾ ഇല്ലാതെ നിലനിൽക്കുന്നു. പതിനേഴോ പതിനെട്ടോ നൂറ്റാണ്ടുകളിലാണ് ഇത് രചിക്കപെട്ടിട്ടുള്ളത്. എന്നാൽ ഇതിലെ കഥാപാത്രങ്ങൾ അതിനു മുൻപ് ജീവിച്ചിരുന്നവരാകാം."പുത്തൂരം വീട്" എന്ന തീയർ തറവാട്ടുകാരും,"തച്ചോളി മാണിക്കോത്ത് മേപ്പയിൽ"എന്ന നായർ തറവാട്ടുകാരും ആണ് ഇവരിൽ പ്രമുഖർ.ഇവരെക്കുറിചചുള്ള വീര കഥകളാണ് വടക്കൻ പാട്ടുകളിൽ അധികവും. അങ്ങനെ തച്ചോളിപ്പാട്ടുകളും പുത്തൂരം പാട്ടുകളും എന്നും രണ്ട് പാട്ടു സമാഹാരങ്ങളുണ്ട്. തച്ചോളി ഒതേനൻ, ആരോമൽ ചേകവർ, ഉണ്ണിയാർച്ച, പാലാട്ട് കോമൻ, പാലാട്ട് കുഞ്ഞിക്കണ്ണൻ, ആരോമലുണ്ണി, പയ്യമ്പള്ളി ചന്തു എന്നിവയും ഇവയിൽ ഉൾപ്പെടാത്ത ചില ഒറ്റപാട്ടുകളും നിലവിൽ ഉണ്ട്. അവയിൽ പ്രധാനമായും പൂമതെ പൊന്നമ്മ, മതിലേരി കന്നി, കുറൂളി ചേകോൻ, തച്ചോളികുഞ്ഞിചന്ദു തുടങ്ങി ധാരാളം വീര കഥാപാത്രങ്ങളെ നമുക്കു വടക്കൻ പാട്ടുകളിൽ കണ്ടെത്താം.

'ചേകോന്മാരായി ജനിച്ചു പോയാൽ

വാൾക്കണയിൽ ചോറല്ലോ ചേകോന്മാർക്ക്

അങ്കം പിടിക്കാതിരുന്നുകൂടാ

പിടിച്ചാലേ ചേകോനാകൂ'

നാടൻ പാട്ടുകൾ പരമ്പരാഗതമായ ഒരു സംസ്കാരത്തിന്റെ കാലവറയാണ്.