Jump to content
സഹായം

"വർഗ്ഗം:33070 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 61: വരി 61:


|}
|}
=== മഴക്കാലം ===
=== ചിത്രങ്ങൾ ===
‌ഇടവത്തിലായാലും കർക്കിടത്തിലായാലും
 
‌നിന്റെ നീലിച്ച കണ്ണുകളിൽ നിന്നും
 
കണ്ണീർ തുളളികൾ പെയ്തിങ്ങുന്നത്
എന്ത് ഭംഗിയാണ്
 
എന്ത് രസമാണ്
 
എന്തു സുഖമാണ്
 
നിന്റെ കുളിർമയിൽ ഈറനണിയും
 
നിലാവിനും പോൽ
 
എന്തു വിസ് മയത
 
ഇടിയും ശബ് ദവും
 
മിന്നലിന്റെ വെട്ടവും
 
കാറ്റിന്റെ ശക്തിയും
 
ഞങ്ങളെ വേദനിപ്പിച്ചു
 
നിന്റെ കുളിർമ്മ എന്തേ
 
ഞങ്ങളെ വിറപ്പിച്ചു
 
പ്രകൃതിയുടെ വരദാനമേ…….
 
എന്തേ നീ വൈകുന്നു
 
നീ ഇല്ലെങ്കിൽ ഈ പ്രകൃതി
 
തന്നെ ഇല്ല.
 
 
ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം
കഥ ആൽഫിയ എൻ സജി  ക്ലാസ്സ് 10 സി
അച്ഛൻ പകർന്ന ആത്മവിശ്വാസം
മുറ്റത്ത് തോരാ മഴയാണ് രാഹുൽ തന്റെ അച്ഛന്റെ ഒപ്പം മഴ ആസ്വദിക്കുകയാണ്. രാഹുലിന്റെ അച്ഛൻ ഒരു പോലീസ് ഉദ്യോഗസ്ഥനാണ് എങ്കിലും വീട്ടിൽ പട്ടിണി ഉണ്ടാവാതിരിക്കാൻ വേണ്ടി ഭാര്യയ്ക്കും ഏകമകനും ഒരു താങ്ങും തണലുമായിരുന്നു ആ അച്ഛൻ. രാഹുലിന് മഴയോട് തീരാ സ്നേഹമാണ്. അവരുടെ ജീവിതത്തിലെ എല്ലാ കഷ് ടതയും പ്രയാസവും മഴയുടെ ആ ഒരു നിമിഷത്തിൽ രാഹുൽ മറക്കാറ് പതിവാണ്.
ഒരു രാത്രിയിൽ രാഹുൽ വീടിന് വെളിയിൽ പിന്നാമ്പുറത്ത് ഇരുന്ന്  മഴ ആസ്വദിക്കുകയാണ്. താൻ നന്നായി പഠിച്ച് ഒരു നല്ല ഉദ്യോദസ്ഥനായി തന്റെ മാതാപിതാക്കളെ സംരക്ഷിക്കണം. സമൂഹത്തിന് ഒരു അഭിമാനമായി പ്രശ് നങ്ങളിൽ ഒരാശ്രയമായി മാറണം. അവൻ സ്വപ് നം കാണുകയാണ്. പ്രതീക്ഷിക്കാതെയാണ് ഒരു ഫോൺ കോൾ വന്നത്. മാവോയിസ്റ്റുകളുടെ ആക്രമണത്തിൽ നിന്ന് തന്റെ രാജ്യത്തിലെ കുറച്ച് ജനങ്ങളെ എങ്കിലും സംരക്ഷിക്കണം മരണത്തിൽ നിന്ന് വിടുവിക്കണം എന്നൊക്കെ അച്ഛൻ എന്നും പറയുമായിരുന്നു.
അത് സംഭവിച്ചു മാവോയിസ്റ്റുകളുടെ ആക്രമണത്തിനിരയായ ജനങ്ങളെ രക്ഷിക്കുന്നതിനിടയിൽ പൈതലിന് നേരേ വന്ന വെടിയുണ്ട ഏറ്റു രാഹുലിന്റ അച്ഛൻ മരിച്ചെന്ന വാർത്തയായിരുന്നു അത്. ഫോൺ റിംങ്ങ് ചെയ്യുന്നത് കേട്ട് രാഹുൽ അമ്മയോട് ചോദിച്ചു "ആരാ അമ്മേ ഈ രാത്രിക്ക് അച്ഛനാണോ” അമ്മ പതറി തന്റെ അമ്മയുടെ ശരീരം വെട്ടി വിയർക്കുന്നത് കണ്ട് രാഹുൽ കാര്യം അമ്മയോട് തിരക്കി. കണ്ണീർ വർന്നൊഴുകുന്നു ആ മുഖത്ത് അപ്പോഴും ഉരു തീരാ പുഞ്ചിരിയോടെ അമ്മ പറഞ്ഞു "മോനേ നിന്റെ അച്ഛന്റെ ആഗ്രഹം നിറവേറി രാജ്യത്തിനുവേണ്ടി തന്റെ ജീവൻ കൊടുക്കണമെന്ന് അച്ഛൻ പറയില്ലാരുന്നോ ?
തോരാ മഴയത്ത് ആമ്പുലൻസ് വീടിനു മുറ്റത്ത് വന്ന് നിൽക്കുമ്പോഴും രാഹുലിന്റെ ഉള്ളിൽ ഒരു ധീര മനോഭാവം ഉണ്ടായിരുന്നു. കാരണം തന്റെ അച്ഛൻ ആഗ്രഹിച്ചത് നിറവേറിയതിനുശേഷമാണ്  തങ്ങളെ വിട്ട് അകന്ന്  പോയതെന്നും ഒരു പിഞ്ചുകുഞ്ഞിന്റെ ദേഹം തുളച്ച് ജീവനെടുക്കേണ്ട ആ വെടിയുണ്ടകൾ അദ്ദേഹം ഏറ്റുവാങ്ങയെന്നും ഓർത്തപ്പോൾ അച്ഛനെ ഓർത്ത് അഭിമാനമുണ്ടായി. എന്റെ മകന് അവന്റെ അച്ഛനെയാണ് നഷ്ടമായതെന്നായിരുന്നു അമ്മയുടെ വിഷമം.
അമ്മയുടെ വിഷമം എന്നാൽ കഴിവതും ഞാൻ നീക്കും എന്ന പൂർണ്ണ വിശ്വാസം ആ നിമിഷം അവനിലുണ്ടായി "എന്തിനേയും ജയിക്കാൻ കഴിയുന്നത്  നല്ല ആത്മവിശ്വാസമുണ്ടെങ്കിലാണ് "എന്ന അച്ഛന്റെ വാക്കുകൾ രാഹുലിന്റെ വാക്കുകളിൽ മുഴങ്ങികൊണ്ടിരുന്നു. രാഹുൽ പഠിച്ച് വലുതായി ഒരു പോലീസ് ഉദ്യോഗസ്ഥനായി അച്ഛൻ ചെയ്യാൻ ബാക്കിവെച്ച കർത്തവ്യങ്ങൾ അവൻ നിറവേറ്റി.
അച്ഛന്റെ വാക്കുകൾ അവൻ അപ്പോഴും ഓർത്തു. ആ രാത്രിയിലെ മഴ അവന് എന്നും ഉളള പോലെ ആഗ്രഹങ്ങൾ നിറഞ്ഞതായിരുന്നില്ല. ആഗ്രഹങ്ങൾ നിറവേറി ജീവിതത്തിൽ ഏറ്റവും സന്തോഷം പകരുന്ന ചില നിമിശങ്ങളായിരുന്നു . തന്റെ ജീവിത്തിൽ താൻ സഹിച്ച എല്ലാ ദുർവിധികളും ഒരു നിമിഷം അകന്ന് ജീവിതത്തിലുണ്ടായ ഇടപെടലുകളെല്ലാം അവൻ ആ ഒരു രാത്രിയിലേക്ക് മറക്കുകയായിരുന്നു. തന്റെ ജീവിതമാകുന്ന വിധിയുടെ താഴ് വരയിൽ അനേകം പനിനീർ പുഷ് പങ്ങൾ; അവ അവനെ നോക്കി പുഞ്ചിരിക്കുന്നതായി അവനു തോന്നി.
3,151

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/477514" എന്ന താളിൽനിന്ന് ശേഖരിച്ചത്