ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

മുഖമൊഴി

         പ്രാരാബ്ധങ്ങളുടെ പ്രളയങ്ങളിലും വൈതരണികളുടെ വേലിയേറ്റത്തിലും കർമ്മ പദം സജീവമാക്കിയവർ. അടിച്ചമർത്തലുകളുടെ കൊടുങ്കാറ്റുകളെ വകഞ്ഞുമാറ്റി ത്യാഗ ത്തിന്റെ തീക്കടൽ മുറിച്ചു നീന്തിയവർ. ഒരു ജനതയുടെ പാതി രക്ഷയ്ക്ക് വേണ്ടി സ്വദ ജനത്തിന്റെ ഷൂശക്തമായ ഭദ്രതക്ക്  ചൈതന്യം ഉള്ള ഒരു സമൂഹത്തിന് പുന: സൃഷ്ടിക്ക് വേണ്ടി ജീവിതം ധന്യമാക്കിയവർ സമുദായിക നവേത്ഥാന ത്തിന്റെ തീ ചിതറുന്ന സ്മരണകൾ

         ഓടി തീർന്ന ജീവിതത്തിന്റെ മരിക്കാത്ത ഓർമ്മകളിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ ഇതെല്ലാമാണ് നമുക്ക് മുന്നിൽ തെളിഞ്ഞു വരുന്നത് പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞ ഒരു ജനങ്ങളുടെ കണ്ണീര് പുതിയ കനൽ പാതകളെ ഓർമിച്ച് എടുക്കുമ്പോൾ ചാരിതാർത്ഥ്യം ത്തിന്റെ നിലവും സാഫല്യത്തിന്റെ  താര തിളക്കവും നമുക്കൊന്ന് ഭയപ്പെടുകയാണ്

ഇനി സമർപ്പണത്തിന് മഷിത്തുള്ളികൾ........

🛑സ്ഥലനാമചരിത്രം

🛑 നെല്ലിക്കുത്ത് പഴയ രണ്ടാം പൊന്നാനി

🛑 ഭൂപ്രകൃതി

🛑 വിദ്യാഭ്യാസം

🛑 സാംസ്‌കാരികം

🛑 രാഷ്ട്രീയം

🛑 സാമ്പത്തികം

🛑 കാർഷിക രംഗം

🛑ആലിമുസ്‌ലിയാർ

🛑 വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി

🛑ദേശത്തെ രക്തസാക്ഷികൾ

🛑കായികം

🛑 കല

സ്ഥലനാമ ചരിത്രം

നടുവത്ത് ദേവസത്യാന്റെയും പടിഞ്ഞാറേ കോവിലകത്തിന്റെയും അധീനതയിലായിരുന്നു നെല്ലിക്കുത്ത് ദേശം. ഫലഭൂയിഷ്ഠമായ ഈ പ്രദേശം കൂട്ടിയാൽ മാർക്ക് വിളയിക്കുന്നതിനായി നെല്ലിമരത്തിന്റെ കമ്പുകൾ കുത്തിനിർത്തി അതിൽ നിർണ്ണയിച്ചുയിച്ചുന്നുവത്രെ. ഇങ്ങനെ നെല്ലി മരത്തിന്റെ കമ്പുകൾ കുത്തിനിർത്തിയ സ്ഥലം നെല്ലികുത്തി എന്നും പിന്നീട് നെല്ലിക്കുത്ത് എന്നും അറിയപ്പെട്ടു.  ഇത്തരം സ്ഥലനാമചരിത്രം ഏറനാട്ടിലെ പഴമക്കാരുടെ വാമൊഴിയിലൂടെ കൈമാറി വന്നു എന്തെന്നില്ലാത്ത രേഖ പരമായ തെളിവുകളൊന്നും തന്നെയില്ല

           നെല്ലിക്കുത്ത് പഴയ രണ്ടാം പൊന്നാനി

       നെല്ലിക്കുത്ത് പഴയ രണ്ടാം പൊന്നാനി എന്നറിയപ്പെടുന്ന നാടാണ് ആദ്യകാലത്ത് പൊന്നാനിയിലേക്ക് ആയിരുന്നു. എല്ലാ ആളുകളും ഓതാൻ പോയിരുന്നത്. ഇവിടെയുള്ള മിക്ക പഴയ പണ്ഡിതന്മാരും പൊന്നാനിയിൽ നിന്ന് ഓതി പഠിച്ചവരാണ്.

പൊന്നാനി പള്ളിയിൽ അരങ്ങേറിയിരുന്ന" വിളക്കത്തിരിക്കൽ ചടങ്ങ്" എല്ലാ വെള്ളിയാഴ്ചകളിലും നെല്ലിക്കുത്ത് പള്ളിയിലും അരങ്ങേറിയിരുന്നു എന്നതും ചരിത്രമാണ്.

     ചരിത്ര വീഥികളിലൂടെ

  ചരിത്രമാണ് ഓരോ ദേശത്തെയും വഴികാട്ടി. വർത്തമാനകാല ജീവിതത്തെ അർത്ഥപൂർണമാകുന്നത് മൂല്യങ്ങളുടെയും ആദർശങ്ങളുടെയും ബീജവാപവും  ചരിത്രത്തിൽ നിന്നു തന്നെയാണ്. ഒരു പ്രദേശത്തിന്റെ ചരിത്രം ആദർശത്തിന് നിലവിലുള്ള യാഥാർഥ്യങ്ങളുമായി താരതമ്യപ്പെട്ട് കിടക്കുന്നു. ത്യാഗപൂർണമായ അർപ്പണബോധം കൊണ്ട് സമ്പന്നമായ ഒരു പൈതൃകം നെല്ലിക്കുത്ത് ദേശത്തി ന്  അവകാശപ്പെടാനുണ്ട്.

          A.D  പന്ത്രണ്ടാം നൂറ്റാണ്ടോടെ കേരളത്തിലെ സാമ്പത്തികശക്തിയായി തീർന്ന നമ്പൂതിരി ജന്മിമാരുടെ അധീനതയിലായിരുന്നു ഏറനാട്, വള്ളുവനാട് താലൂക്കിലെ ഒട്ടുമിക്ക ഭൂമിയും. ചാതുർവർണ്യ വ്യവസ്ഥ പ്രകാരമുള്ള ഒരു സാമൂഹ്യക്രമം ആയിരുന്നു അന്ന് അവർ സൃഷ്ടിച്ചെടുത്തത്. ഇതുമൂലം ജാതി അടിസ്ഥാനത്തിലുള്ള ഐത വിചാരത്തിന് ഏറെ പ്രാബല്യം ഉണ്ടായിരുന്നു. വ്യത്യസ്ത ജാതി വിഭാഗങ്ങൾ

8:16:36 എന്നിങ്ങനെ അടി അകലം പാലിച്ച നിൽക്കണം എന്നൊക്കെ ആയിരുന്നു ഈ വ്യവസ്ഥയുടെ കിരാത രീതി. ദീർഘകാലമായി നിലനിന്ന ഈ അവസ്ഥയ്ക്ക്  കാര്യമായ മാറ്റമുണ്ടാകുന്നത് പതിനെട്ടാംനൂറ്റാണ്ടിൽ മൈസൂരിലെ ഹൈദരലിയുടെ ടിപ്പുവിന്റെ യും വരവോടെ ആയിരുന്നു. ഇതോടെ ഒട്ടേറെ നമ്പൂതിരി ജന്മിമാർ തിരുവിതാംകൂറിലേക്ക് പാലായനം ചെയ്തു. പതിനാറാം നൂറ്റാണ്ടിലെ ആദ്യ പകുതിയോടെ ദേശത്ത് ജനവാസം ഉണ്ടായതെന്ന് പ്രാബല്യം ആയ ചരിത്ര നിഗമനം ഉണ്ടെങ്കിലും പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ യാണ് ജനവാസം ഏറെക്കുറെ ബാഹുല്യം ആകുന്നത്.

  ഭൂപ്രകൃതി

   മഞ്ചേരി നഗരസഭയിലെ 20, 22, 23 വാർഡുകൾ ഉൾക്കൊള്ളുന്ന നെല്ലിക്കുത്ത് ദേശത്തിന്റെ വിസ്തീർണ്ണം ഏതാണ്ട് 30 ചതുരശ്ര കിലോമീറ്റർ ആണ് ആനക്കയം, പാണ്ടിക്കാട്, എന്നീഗ്രാമപഞ്ചായത്തുകളെ തൊട്ടുരുമ്മിയാണ് നെല്ലിക്കുത്ത് ദേശത്തിന്റെ  സ്ഥാനം.

                   കാക്കത്തോടും  കടലുണ്ടിപ്പുഴക്കും അതിരിടുന്ന ദേശത്തിന് ശാലീനമായ ഒരു ജൈവ സാമ്പത്തുണ്ട്. കാട്ടുക്കുറുക്കനും കുറുനരിയും ഓരിയിടുന്ന കോട്ടർപ്പളക്കുന്നും നരികളുടെ വിഹാര കേന്ത്രമായിരുന്ന നരിമട സ്ഥിതി ചെയ്യുന്ന ചെറാട്ടക്കുന്നും തെങ്ങോലക്കുരുവികൾ കിന്നരിക്കുന്ന പുഞ്ചണൽപ്പാടങ്ങളും ഇല്ലിമൂളം കാടുകളും ദേശത്തിന്റെ ഗ്രാമീണ സംസ്കൃതിയാണ്. ഹൈദരലിയുടേയും ടിപ്പുവിന്റെയും പടയോ ട്ടങ്ങളുടെ ഹളിളകങ്ങളും കുളമ്പടിയൊച്ചകളും പതിവായി മുഴങ്ങിയ ദേശത്ത് അതിന്റെ ചരിത്ര ശേഷിപ്പുകൾ പ്രകടമാണ്. ആനക്കായത്തേയും നെല്ലിക്കുത്തിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന പുഴങ്കാവ് പ്രാചീന പാത ടിപ്പുവിന്റെ പടയോട്ടത്തിനായി നിർമിച്ചതാണെന്ന് ചരിത്ര രേഖകൾ സാക്ഷ്യപ്പെടുത്തുന്നു.

വിദ്യാഭ്യാസം

1800-കളുടെ അവസാനപാദത്തിലാണ് ക്രമീകൃതമായ ഒരു വിദ്യാഭ്യാസ സമ്പ്രദായം ദേശത്ത് ഉണ്ടായത്. മതവിജ്ഞാന മേഖല മാത്രമായിരുന്നു ഇത്. ഭൗതിക വിദ്യാഭ്യാസത്തോട് കടുത്ത വിമുഖതയാണ് ദേശം പുലർത്തി പോന്നത്. ആഴത്തിൽ പതിഞ്ഞ ബ്രിട്ടീഷ് വിരോധം മൂലം ഇംഗ്ലീഷ് ഭാഷ പഠിക്കാനോ ഭൗതിക വിദ്യാഭ്യാസം നേടാനോ ദേശം തയ്യാറായില്ല. ഭൗതിക വിദ്യാഭ്യാസം കടുത്ത അപരാദമാണെന്നാണ് ദേശം വിശ്വസിച്ച് വന്നതും.

    ലഭ്യമായ വിവരങ്ങൾക്കനുസരി ച്ച് കുഞ്ഞിക്കമ്മു മൊല്ലാക്കയുടെ കുടിപ്പള്ളിക്കൂടം ആണ് ദേശത്തെ പ്രഥമ വിദ്യാലയം. ഖുർആനും അറബിമലയാള സങ്കരലിപിയുമായിരുന്നു മുഖ്യ പാട്യവിഷയം. എന്നാൽ ഈ കുടിപ്പള്ളിക്കൂടം നിലവിൽ വരുന്നതിനും എത്രയോ വർഷങ്ങൾക്ക് മുമ്പ് തന്നെ ദേശത്തെ ഒട്ടേറെ പേർ പൊന്നാനിയിലും മറ്റുമായി ഇസ്ലാമിക വിജ്ഞാനം നേടിയിരുന്നു. സ്നേഹം, ദയ, അനുകമ്പ, ആപൽബന്ധവം, സഹാനുഭൂതി തുടങ്ങിയ ഗുണവിശേഷങ്ങൾ തഖ്‌വയുടെ ഭാഗമായി മുൻഗാമികൾ നിലനിർത്തി പോരുകയും വരുംതലമുറക്ക് അത്തരമൊരു ദിശാസൂചിക കുറിച്ച് എടുക്കുകയും ചെയ്തു. കാലം മാറി അതോടൊപ്പം വേഷവും ദേശക്കാരും ഒട്ടേറെ മാറിയെങ്കിലും തീർത്തും അന്യം നിന്നു പോകാത്ത പൂർവ്വികരുടെ വിശ്വാസ ചൈതന്യം ദേശം ഇന്നും നിലനിർത്തി പോരുന്നു. ഭൗതിക വിദ്യാഭ്യാസത്തിന് അഭാവം മൂലമാണ് ദേശത്തിന് ധൈര്യം വർധിക്കുന്നത് എന്ന് പ്രത്യക്ഷ അഭിപ്രായത്തിന് പശ്ചാത്തലത്തിൽ ഭൗതിക വിദ്യാഭ്യാസവും കൂടി നൽകണമെന്ന് ഉത്തരവ് ബ്രിട്ടീഷ് സർക്കാർ പുറപ്പെട്ടുഭൗതിക വിദ്യാഭ്യാസത്തിന് അഭാവം മൂലമാണ് ദേശത്തിന് ധൈര്യം വർധിക്കുന്നത് എന്ന് പ്രത്യക്ഷ അഭിപ്രായത്തിന് പശ്ചാത്തലത്തിൽ ഭൗതിക വിദ്യാഭ്യാസവും കൂടി നൽകണമെന്ന് ഉത്തരവ് ബ്രിട്ടീഷ് സർക്കാർ  പുറപ്പെടുവിച്ചു. ഈ അഭിപ്രായത്തിന് പശ്ചാത്തലത്തിൽ ദേശത്തെ കിഴക്കേക്കരയിൽ ആദ്യത്തെ ഭൗതിക വിദ്യാലയം 1901 സ്ഥാപിതമാവുന്നത്. "മാപ്പിള compulsory പ്രൈമറി സ്കൂൾ" എന്നായിരുന്നു ഇതിന് പേര്. സ്വാതന്ത്ര്യലബ്ധിക്കുശേഷം 1960 ഇത് ഗവൺമെന്റ് അപ്പർ പ്രൈമറി എന്നാക്കി പിന്നീട് പുനർനാമകരണം ചെയ്തു. നീണ്ടകാലം അപ്പുറത്ത് മെമ്മറി ആയി പ്രവർത്തിച്ച ദേശത്തെ പ്രഥമ വിദ്യാലയം 1985 ഹൈസ്കൂൾ അപ്ഗ്രേഡ് ചെയ്തു. ഇന്ന് വിവിധ കോഴ്സുകൾ ഉൾപ്പെടുന്ന plus one, plus two ബാച്ചുകളും രണ്ടായിരത്തിഅഞ്ഞൂറിലധികം വിദ്യാർത്ഥികളും ജീവനക്കാരും അധ്യാപകരുമായി ഈ വിദ്യാലയം സുതർഹ്യമായ രീതിയിൽ പ്രവർത്തിച്ച് വരുന്നു.

             കാൽനൂറ്റാണ്ടിനിങ്ങോട്ട് ഭൗധിക വിദ്യാഭ്യാസത്തിൽ കാര്യമായ മാറ്റം ദേശത്ത് പ്രകടമായി. എഴുപതുകളിലാണ് സർവ കലാശാല ബിരുദക്കാർ ആദ്യമായി ദേശത്തുണ്ടയത്. കാരക്കാടൻ കുഞ്ഞി മുഹമ്മദ്, KE അബു എന്നിവരായിരുന്നു അത്. അത് വരെ പ്രൈമറി തലമായിരുന്നു ദേശത്തിൻ്റെ വിദ്യാഭ്യാസ യോഗ്യത. SSLC ചെന്നെത്തിയവർ മൊത്തം വിദ്യാർത്ഥികളിലെ 3% മാത്രമായിരുന്നു. എൺപതുകളിൽ ഈ നിലപാട് മാറിത്തുടങ്ങി. സർവകലാശാല ബിരുദക്കാരും ബിരുദാനന്ത ബിരുദക്കാരും ദേശത്ത് ആദ്യമായി ഉണ്ടാവുന്നത് ഈ കാലത്താണ്. മില്ലേനിയത്തിലേക്ക് കടന്നപ്പോഴേക്കും ദേശത്തിൻ്റെ വിദ്യാഭ്യാസ ഗ്രാഫ് വീണ്ടും ഉയർന്നു. ഡോക്ടർ, എഞ്ചിനീയർ, അഭിഭാഷകൻ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർ ദേഷത്ത്നിന്ന് അവകാശപ്പെടാനുണ്ട്.

സംസ്‌കാരികം

ബ്രിട്ടീഷ് കലാപ നാളുകളിലും സ്വാതന്ത്രാര ശേഷവും തികഞ്ഞ മതേതര സംസ്കാരമാണ് ദേശം പുലർത്തി പോന്നിരുന്നതെന്ന് കാണാൻ കഴിയും. വിശ്വാസപരമായ ശരിയും തെറ്റും തീർപ്പ് കൽപ്പിക്കാൻ പണ്ഡിതന്മാരും സാമൂഹ്യ ഘടനയിലെ സമതുലിതാവസ്ഥ നിലനിർത്താൻ നാട്ടുകാരണവരും എന്ന രീതിയാണ് ദേശം പുലർത്തി പോന്നിരുന്നത്.

     ഹൈന്ദവവിഭാഗത്തിലെ നമ്പൂതിരി, നായർകുടുമ്പങ്ങൾ ദേശത്തില്ലെങ്കിലും തീയർ, തട്ടാൻ, മണ്ണാൻ, കണക്കൻ, ചെറുമൻ, കൊല്ലൻ എന്നീ വിഭാഗങ്ങൾ പരസ്പര സഹവർത്തിത്വത്തോടെ ദേശത്ത് വസിക്കുന്നു. കലാപരമായ കൂട്ടായ്മകളും കായിക വിനോദങ്ങളും മുൻകാലത്ത് തന്നെ നിലകൊണ്ടിരുന്നു. പൂനിലാവിന്റെ വിശുദ്ധിയും അത്തറിന്റെ ചൂരുമായി കല്യാണപന്തലുകളിലെ കൈകൊട്ടിപാട്ടുകളിൽ ഹരം കൊണ്ട് മത്സരിച്ച് പാടാനും പാടിത്തോൽപ്പിക്കാനുംവീറും വാശിയും അന്നേറെയായിരുന്നു. പാട്ടിലെ തോൽവിയും അന്ന് വിജയമായിരുന്നു. ചിലപ്പോഴൊക്കെ വിജയം തോൽവിയുടെ തീരുമായിരുന്നു. പരേതനായ മുതുവല്ലൂർ അബൂബക്കർ ഹാജി, മറിയം ഹജ്ജുമ്മ ഉമ്മാച്ചു, ഖദീജാ തുടങ്ങിയവരെല്ലാം മണവാളൻ റെയും മണവാട്ടി യുടെയും ഗായകസംഘങ്ങൾ ഏറനാട് ഇശലുകൾ ചെയ്തവരായിരുന്നു. മകരക്കൊയ്ത്ത് ഒഴിഞ്ഞ പാഠങ്ങളായിരുന്നു ദേശത്തിന്റെ കായികവിനോദങ്ങൾ ക്കായുള്ള കളിത്തട്ട്. തലപ്പന്ത് പട കളിയിലും പകിട കളിയിലും വീറു തെളിയിച്ച യോദ്ധാക്കളും ദേശത്തെ ഏറെ ഉണ്ടായിരുന്നു. കാളപൂട്ട് മത്സരത്തിന് വാശിയും വീറും ആവാഹിച്ച് ദേശത്തെ പുരുഷാരം പൂട്ട് കണ്ടത്തിലേക്ക് പതിവായി ഒഴുകിക്കൊണ്ടിരുന്നു. തലയെടുപ്പുള്ള ലക്ഷണമൊത്ത കാളകളും മികവുപുലർത്തിയ കൂട്ടുകാരും ദേശത്തെ ഏറെ ഉണ്ടായിരുന്നു. പാടത്തെ പണി കഴിഞ്ഞ് ചേറിനെ മണവും വിയർപ്പിനെ ചൂരും സമന്വയിപ്പിച്ച അന്തി കള്ളും മോന്തി എത്തുന്ന ഹരിജൻ തൊഴിലാളികളുടെ ചവിട്ടുകളി നാടൻപാട്ടുകൾ കൊണ്ട് സമ്പന്നമാക്കി ഇരുന്ന് കണക്കൻ കാരണവർ ചെളിയും, നാഡിയും കുഞ്ഞാത്ത നും ഒക്കെ ദേശ ചരിത്രത്തിൽ നേർചിത്രങ്ങൾ ആയി കിടക്കുന്നു. ദേശത്തിന്റെ കാത്തിരിപ്പ് വർഷത്തിലൊരിക്കൽ വന്നെത്തുന്ന നേർച്ചകൾക്കും ഉത്സവങ്ങൾക്കും വേണ്ടിയായിരുന്നു. പ്രവാചക തിരുമേനിയുടെ ജന്മദിനം മുടക്കം കൂടാതെ ദേശ നിലനിർത്തിപ്പോരുന്നു. റബീഉൽഅവ്വൽ നേർച്ചയുടെ അന്നദാനത്തിൽ ഹൈന്ദവ സഹോദരങ്ങളും ഭക്തിയോടെ പങ്കാളിത്തം വഹിക്കുന്നു.

രാഷ്ട്രീയം

ഒരു ദേശ കാരണവരുടെ മേദവിത്വവും ഉപദേശ നിർദേശങ്ങളും സ്വീകരിക്കുക എന്ന കീഴ്‌വണക്കമാണ് മുൻഗാമികൾ പുലർത്തി പോന്നത്.1948 ൽ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് പിറവിയെടുത്ത അതേ വർഷം തന്നെ ദേശത്ത് അതിന്റെ ശാഖ സംഘടിപ്പിച്ചു കൊണ്ട് കാരക്കടൻ അഹമ്മദ് കുട്ടി സാഹിബ് സംഘടനാ  ബോധം ദേശക്കാരിലുണ്ടാക്കി.ഏരിക്കുന്നൻ മുഹമ്മദ്,അലക്സ് ക്ലിച്ചിമല്ല എന്നിവരായിരുന്നു ദേശത്തെ കോൺഗ്രസ് നേതാക്കൾ.1957 ൽ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലേറുമ്പോൾ ഇടത് പക്ഷക്കാരും ദേശത്തുണ്ടായിരുന്നു. ഏരിക്കുന്നൻ ഇപ്പാഹാജി,ഉളുവാൻ നാണിയാപ്പ,ഉലുവാൻ ഉണ്ണീൻ എന്നിവർ cpm ന്റെ

നേതാക്കന്മാരയിരുന്നു. ഏരിക്കുന്നൻ ഇപ്പഹാജിയുടെ വീട്ടിലും കോട്ടർപള്ള ക്കുന്നിലുമാണ് EMS നെ പോലെയുള്ള Cpm ന്റെ മുതിർന്ന നേതാക്കൾ ഒളിവിൽ താമസിച്ചത്.അതിനാൽ Cpm രാഷ്ട്രീയത്തിൽ ദേശത്തിനും ചെറുതല്ലാത്ത പങ്കുണ്ട്.

         റംസാൻ വേളകളിലും  മറ്റുമുള്ള റിലീഫ് പ്രവത്തനങ്ങളായിരുന്നു രാഷ്ട്രീയ പ്രവർത്തനങ്ങളിൽ മുഖ്യം.1982 ൽ മഞ്ചേരി പഞ്ചായത്ത് നഗരസഭയായി അപ്ഗ്രേഡ് ചെയ്തതോടെ ദേശത്തെ രാഷ്ട്രീയ ചിന്താധാരക ളിൽ പ്രകടമായ മാറ്റങ്ങളുണ്ടായി.ദേശക്കാർ പാർട്ടിയും പാർട്ടിക്കാരും  കൊടിയും കൊടിക്കൂറയുമായി  വിവിധ വിഭാഗങ്ങളായി നിലകൊണ്ടു. തെരഞ്ഞെടുപ്പ് വേളകളിൽ മാത്രം സജീവത പുലർത്തിയ ദേശത്തെ രാഷ്ട്രീയം ദേശത്തിന്റെ അടിസ്ഥാന പരമായ ഐക്യത്തിന് കാര്യമായ വിള്ളൽ തീർത്തിരുന്നില്ല.

         അടുക്കളപ്പോരു മുതൽ അതിർത്തി തർക്കങ്ങൾ വരെ അവസാന വാക്കായിരുന്നു. ഏരിക്കുന്നൻ മുഹമ്മദ് ഹാജി ,അദ്ദേഹത്തിന്റ നേതൃത്വം ദേശത്തിനൊരു മുതൽക്കൂട്ട് തന്നെയായിരുന്നു.1991 ൽ  അദ്ദേഹത്തിന്റ വിയോഗത്തോടെ സമാനമായ ഒരു നേതൃത്വം ദേശത്തിനുണ്ടായിട്ടില്ല എന്നത് യാഥാർത്ഥ്യമാണ്.

സാമ്പത്തികം

            പാരമ്പര്യമായ ഒരു സാമ്പത്തിക സ്രോതസ്സ് ദേശത്തിനുണ്ടായിരുന്നില്ല. അധ്വാനവും കൃഷിയും എന്ന ചട്ടക്കൂട്ടിനുള്ളിലെ  യഥാസ്ഥിതിക ജീവിതമായിരുന്നു ദേശം നിലനിർത്തിയത്. സ്വാതന്ത്ര്യാരന്തര ശേഷം ചുരുക്കം ചിലർ മരo, കൊപ്ര, പലവ്യജ്ഞനം തുടങ്ങിയ കച്ചവടമാർഗങ്ങളിൽ വ്യാവൃതരായെങ്കിലും ഇല്ലായ്മയുടെയും വറുതിയുടെയും നാളുകൾ ഏറെക്കാലം നീണ്ടുനിന്നു. മലപ്പുറം ജില്ലാ രൂപീകരണത്തിന്  തൊട്ട് മുമ്പ് ശേഷവും നിലവിലുണ്ടായിരുന്ന  ഭക്ഷ്യോൽപ്പന്ന നിയന്ത്രണ നിയമം മറിക്കടന്ന്  പാലക്കാട്, മണ്ണർക്കാട്, മേലാറ്റൂർ തുടങ്ങിയ പല ഭാഗങ്ങളിൽ നിന്നും കരിഞ്ചന്തയിൽ നെല്ല് ശേഖരിച്ച് കടത്തുന്ന തൊഴിലിൽ ദേശം വ്യാവൃതമായി. ചുരുക്കo ചിലർ ഇതിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കിയെങ്കിലും ഭൂരിഭാഗത്തിനും അരവയർ എന്ന ഒരു അവസ്ഥ തന്നെയായിരുന്നു. 60 കളുടെ തുടക്കം 70 കളുടെ തുടക്കം പകുതി വരെ ദേശത്ത് നിന്ന് കുടകിലേക്കും മറ്റു തൊഴിലഹോഷകര്യയാവൻ ഒഴുക്കുണ്ടായി. മരക്കൂപ്പുകളിൽ ചൂളുതീർത്ത് കരിഉണ്ടാക്കുന്ന തൊഴിലാണ് ദേഷത്തെ ചെറുപ്പക്കാർ മേച്ചിൽപ്പുറം കണ്ടെത്തിയത്. വിവാഹം, വീടുമേയൽ തുടങ്ങിയ സാമൂഹ്യമായ ആവശ്യങ്ങൾക്കായി നിലനിർത്തിപോന്ന ഒരു സാമ്പത്തിക ക്രമീകരണമായിരുന്നു നെല്ല്ക്കുറിയും കുറികല്യാണവുമൊക്കെ. എഴുപതുകളിൽ ഗൾഫ് നാടുകളിലേക്ക് തൊഴിലന്വേശകരുടെ വൻ ഒഴുക്കുണ്ടായി. കേന്ദ്രസർക്കാർ വിശുദ്ധ ഹജ്ജിന് അനുവദിച്ചിരുന്ന  ഹജ്ജ് പാസ്സ്പോർട്ട് ഉപയോഗപ്പെടുത്തിയാണ് പലരും വിശുദ്ധമണ്ണിലെത്തിയത്. ഏത് കഠിനാധ്യാനം ചെയ്തും കുടുംബം പുലർത്തുക എന്ന തീവ്രലക്ഷ്യത്തോടെയുള്ള പ്രയാണങ്ങളിൽ സ്വാർത്ഥത ഒട്ടും പ്രകടമായിരുന്നില്ല. അയൽക്കാരുടെയും ബന്ധുക്കളുടെയും അംഗങ്ങളുടെയും കടൽകടക്കാൻ ഗൾഫിലെത്തിയ മുൻഗാമികൾ സാമ്പത്തിക പ്രേരണ നൽകിയതോടെ അത് ദേശത്തിൻ്റെ സാമ്പത്തികവിപ്ലവത്തിന് നന്ദികുറിച്ചിടുകയായിരുന്നു.

കാർഷികരംഗം

മണ്ണും കൃഷിയുമായുള്ള വൈകാരികബന്ധം പൂർവികരുടെ അധ്വാന തൃഷ്ണയെ സൂചിപ്പിക്കുന്നു. നെല്ല്, വാഴ, തെങ്ങ്, കമുക്, മരച്ചീനി എന്നിവയായിരുന്നു. ദേശത്തെ വിളകളിൽ പ്രധാന ജീവിത യാഥാർത്ഥ്യങ്ങളോട് അധ്വാനത്തിലൂടെ മാത്രം സമ്മതിച്ച വരായിരുന്നു മുൻകാല സമൂഹം. സ്വന്തമായി ഭൂമി ഉള്ളവർ വളരെ വിരളമായിരുന്നു. പാട്ടവ്യവസ്ഥയിൽ കൃഷിയിറക്കി മണ്ണിനോട് മല്ലടിച്ച് ആണ് പൂർവികർ അഷ്ടിക്ക് വക തേടിയിരുന്നത്. കാലവർഷം ചതിച്ചാൽ പട്ടിണിയുടെയും വറുതിയുടെയും നാളുകളായി പിന്നീട് പന വൃക്ഷം വെട്ടിമുറിച്ച് അതിന്റെ പൊടി ശേഖരിച്ചും, ചക്ക, മാങ്ങ തുടങ്ങിയ ഫലങ്ങൾ തേടി കണ്ടെത്തുകയുമായിരുന്നു വിശപ്പടക്കി ഇരുന്നത്.

  തദ്ദേശീയരിൽ ചുരുക്കം ചിലർ നമ്പൂതിരി ജന്മം ആരോടെങ്കിലും പാട്ട വിളകളെ ആശ്രയിച്ചായിരുന്നു അവരുടെ നിലനിൽപ്പും. 1947 ബ്രിട്ടീഷ് രാക്ഷസീയ തക്ക അറുതി വന്നെങ്കിലുംഭൂമടകാ  ബന്ധങ്ങളിലും സാമൂഹ്യഘടനയിലും കാതലായ മാറ്റങ്ങളും ഒന്നുമുണ്ടായില്ല 1939-ൽ മലബാർ കുടിയാൻ നിയമം പ്രാബല്യത്തിൽ ഉണ്ടായിരുന്നു എങ്കിലും കുടിയന്മാർക്ക് പൂർവ്വ കൈവല്യസ്ഥിരത നൽകാൻ ആ നിയമം പ്രാപ്തമായിരുന്നില്ല. 1957-ലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ ഉൾ കുടിൽ അവകാശം സ്ഥാപിക്കുന്നതിനും കുടിയൊഴിപ്പിക്കൽ നിരോധിക്കുന്നതുമായ നിയമങ്ങൾ നടപ്പിലാക്കി.ഇതോടെ കുടികിടപ്പുകാർക്ക് ഭൂമിയുടെ ഉടമാവകാശം ലഭിച്ചു

     പിന്നീടുണ്ടായ ഭൂപരിഷ്കരണ നിയമവും കൂട്ടിച്ചേർക്കലമായപ്പോൾ ഭൂമി മുടുക ബന്ധങ്ങളിലും സാമൂഹ്യ ഘടനയിലും മാറ്റങ്ങളുണ്ടായി..

       പിൽക്കാലത്ത് റബ്ബർ എസ്റ്റേറ്റുകളും ആയി രൂപാന്തരം പ്രാപിച്ച തുടിയൻ മല, മൂച്ചി തോട്ടം എന്നീ കുന്നിൻ പ്രദേശങ്ങൾ ജൈവ പ്രകൃതി കൊണ്ടു മൃഗസമ്പത്ത് കൊണ്ടും ഏറെ അനുഗ്രഹീതമാണ്.

ആലി മുസ്ലിയാര്

    സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തോട് സന്ധിയില്ലാ സമരം നടത്തിയ ആലി മുസ്ലിയാർ ഹിജ്റ 1270 നെല്ലിക്കുത്ത് പാലത്ത് മൂലയിൽ ഹൗസിൽ കുഞ്ഞു കുഞ്ഞഹമ്മദ് മുസ്‌ലിയാരുടെയും മഖ്ദൂം കുടുംബത്തിലെ മുടിക്കോട് ഒറ്റകത്ത് മുഹമ്മദ്കുട്ടി മുസ്‌ലിയാരുടെ മകൾ ആമിനയുടെയും പുത്രനായി ജനിച്ചു. വെള്ളുവങ്ങാട് കാരക്കാട് കുഞ്ഞിക്ക മലയിൽ നിന്ന് പ്രാഥമിക പഠനം നടത്തി. ചെറിയ കിതാബുകൾ തന്റെ അമ്മാവൻ നൂറുദ്ദീൻ മുസ്ലിയാർ ഇൽ നിന്നും പിന്നീട് വർഷം പൊന്നാനി പള്ളിയിൽ താമസിച്ചു പഠിക്കുകയും ചെയ്തു. 1298 വിശുദ്ധ ഹജ്ജിന് പുറപ്പെട്ട പിന്നീട് വർഷം മക്കയിൽ താമസിച്ചു പഠിച്ചു. സയ്യിദ് അഹമ്മദ് ഹബീബേ മക്കിയ്യ്  ഗുരുനാഥനായിരുന്നു. 1920 സയ്യിദ് 50 പണ്ഡിതന്മാരുടെ നേതൃത്വത്തിൽ ഒരു കിലാഫത് കമ്മിറ്റി രൂപീകരിച്ചപ്പോൾ അതിന്റെ വൈസ് പ്രസിഡണ്ടായി. തുടർന്ന് എല്ലാ നേതൃത്വം ഏറ്റെടുത്തു. പിന്നീട് മുപ്പത്തിയഞ്ചോളം പണ്ഡിതന്മാരുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി കൂടിയപ്പോൾ അതിൽ പങ്കെടുക്കാൻ പുറപ്പെട്ട മുസ്ലിയാരെയും നൂറ്റിമുപ്പതോളം അനുയായികളെയും ബ്രിട്ടീഷ് പട്ടാളം പിടികൂടി തടവിലാക്കി. 760 പരം ഹദീസുകൾ സനദ് സഹിതം മനപ്പാഠമാക്കി.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി

ബ്രിട്ടീഷുകാരനെ ഉറക്കം കെടുത്തിയ പോരാളിയായിരുന്നു കുഞ്ഞഹമ്മദ് ഹാജി. ക്രിസ്താബ്ദം 1286 ജനിച്ചു പിതാവ് കുഞ്ഞു മൊയ്തീനും മാതാവ് ടൂർ സ്വദേശി പറ വെട്ടി ഹജ്ജും ആയിരുന്നു. കടുത്ത ബ്രിട്ടീഷ് വിരോധി ആയിരുന്നോ. 1894 ലെ മണ്ണാർക്കാട് യുദ്ധത്തിൽ തന്റെ ജേഷ്ഠൻ കൊല്ലപ്പെട്ടതും പിതാവിനെ നാടുകടത്തലും വിരോധത്തിന് ശക്തി കൂട്ടി. വെള്ളുവങ്ങാട് പ്രൈമറി സ്കൂളിൽ നിന്ന് പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കി.പിന്നീട് മമ്മദ് കുട്ടി മുസ്‌ലിയാരിൽ നിന്ന് ചെറിയ കിതാബുകൾ പഠിച്ചു.

      1841 നവംബറിലും 1854 ഡിസംബറിലും മലബാർ കർഷകരും ബ്രിട്ടീഷ് കമ്പനിപട്ടാളവും ഏറ്റുമുട്ടി അതിന് ശേഷം ഹാജി ജനങ്ങളെ യുദ്ധത്തിന് സജ്ജരാക്കി. ഇതറിഞ്ഞ ബ്രിട്ടീഷ് പട്ടാളം ഹാജിയെ പിടി കൂടാൻ ഉത്തരവിറക്കി.1911- ൽ മക്കയിലേക്ക് നാട് കടന്നു. യാത്രാവേളയിൽ ഹിന്ദുസ്ഥാനി,അറബി ഭാഷകൾ എഴുതാനും വായിക്കാനും പഠിച്ചു.1914-ൽ തിരിച്ചെത്തി.അന്ന് സ്വദേശത്ത് താമസിക്കാൻ പാടില്ലായിരുന്നു.1916 മുതൽ 1919 വരെ തുറന്ന സമരത്തിലേർപ്പെട്ടു.1922 ജനുവരി-30 രാവിലെ ഹാജിയെയും കൂട്ടുകാരെയും മലപ്പുറം മഞ്ചേരി ഒന്നിന്റെ മൈലിനടുത്ത് കോട്ടക്കുന്നിന്റെ വടക്കേ ചരിവിൽ വെച്ച് ബ്രിട്ടീഷ്പട്ടാളം   വെടിവെച്ചു കൊന്നു.അന്ന് ഹാജിക്ക് 49 വയസ്സായിരുന്നു.

ദേശത്തെ രക്തസാക്ഷികൾ

1921-ലെ ഐതിസാഹിക സമരത്തിൽ നിരവധി പേർക്ക് ജീവഹാനി സംഭവിച്ചു.നിരവധി പേർ കൊടിപീഡനത്തിനും നാടുകടത്തലിനും വിധേയമാക്കപ്പെട്ടു.ലഭ്യമായ വിവരങ്ങൾ മാത്രമാണിവിടെ പരാമർശിക്കുന്നത്.

            ആലിമുസ്‌ലിയാർ,വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഇവരെ നാം മറക്കരുത്.ഇവരെ കൂടാതെ ഏരിക്കുന്നൻ അഹമ്മദ്,എരൂത്ത് അഹമ്മദ്,PP മുഹമ്മദ്‌, കോട്ടക്കുത്ത് മണിയാണിൽ മുസ്‌ലിയാർ,കോട്ടക്കുത്ത് ഹസ്സൻ,ഉലുവാൻ ഉണ്ണീൻ,കാരക്കാടൻ അബ്ദുള്ള കുട്ടികാക്ക എന്നിവരണവർ.

കായികം

മകരക്കൊയ്ത്തൊഴിഞ്ഞ പാടങ്ങളായിരുന്നു

ദേശത്തിന്റെ കായിക വിനോദങ്ങൾക്കുള്ള കളിത്തട്ട് തലപ്പത്ത്

കളിയും പടകളിലും വീറു തെളിയിച്ച യോദ്ധാക്കളും ദേശത്തുണ്ടായിരുന്നു. കോട്ടക്കുത്ത് കുഞ്ഞറമ്മു

കാക്ക, കാരക്കാടൻ, മരക്കാർ,ഹാജി എന്നിവരെല്ലാം പടകളിൽ ദേശത്തെ ആചാര്യൻമാരായിരുന്നു. മണ്ണും കൃഷിയും തമ്മിലുള്ള അഭേദ്യബന്ധത്തിന്റ പ്രേരണയാവാം ദേശം കളപ്പൂട്ടിനൊപ്പം സഹയാത്രികരായത്. തലയെടുപ്പുള്ള ലക്ഷണമൊത്ത കാളകളും മികവ് പുലർത്തിയ പൂട്ടുകാരും ദേശത്തുണ്ടായിരുന്നു. ഒരു  

പഴങ്കഥ എന്ന നിലക്ക് പടകളിലെയും കാളപ്പൂട്ടിലെയും പാടാളിയിലെയും മനോഹാരിത പുതിയ തലമുറ ഒഴിച്ചുനിർത്തുമ്പോൾ പൊയിപ്പോയ നാളിന്റെ  ഗൃഹാതുര ഓർമ്മകൾ ദേശം ഇന്നും അയമിറക്കുന്നു. ഇത്തരത്തിലുള്ള കായിക വിനോദങ്ങൾക് ദേശത്തിന്റെ വികാരമായി മാറിയ വിനോദമായിരുന്നു  ഫുട്ബോൾ. ഏതൊരു മലപ്പുറം കാരനെ പോലെ തന്നെ ബ്രിട്ടീഷുകാർ തന്നെ ഏൽപ്പിച്ച ഫുട്ബോളിനെ നെഞ്ചിലേറ്റിയ നാടായിരുന്നു നെല്ലിക്കുത്ത്. ദേശത്തെ ആദ്യ വിദ്യാഭ്യാസത്തിന് തിരിതെളിയിച്ച് അഹമ്മദ് കുട്ടി മാസ്റ്ററുടെ ഓർമ്മയ്ക്കായി AKM എന്ന ക്ലബ്ബ് രൂപീകരിച്ചു

കുറേക്കാലത്തിനുശേഷം AKM ക്ലബ്ബിന്റെ പ്രവർത്തനം മാതൃകയാക്കി ദേശത്ത് NASCO, ജവഹർ, ഫിനിക്സ്, ഡിഫന്റയ്‌സ്, എന്നെ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. നെല്ലിക്കുത്ത് എന്ത് ആവശ്യങ്ങൾക്ക് സമീപിച്ചാലും സ്വീകരിച്ച സഹായിക്കാൻ സന്നദ്ധരായി നിൽക്കുന്ന പ്രവർത്തകരും മികച്ച കലാകാരന്മാരും ഇന്ന് ദേശത്തിനു ഉണ്ട്.  

കല

കലാപരമായ കൂട്ടായ്മകൾ മുൻകാലത്ത് തന്നെ ദേശത്ത് നിലനിന്നിരുന്നു. കല്യാണ പാട്ടുകളിൽ ഹരം കൊണ്ട് മത്സരിച് പാടാനും പാടി തോൽപ്പിക്കാനും വീറും വാശിയും അന്നേറെയായിരുന്നു പരേതനായ മുതുവല്ലൂർ അബൂബക്കർ ഹാജി,ഉമ്മാച്ചു, കദീജ തുടങ്ങിയവരൊക്കെ മണവാളന്റെയും മണവാട്ടിയുടെയും ഗായകസംഗങ്ങളിൽ ഇരതാടാൻ ഇഷലുകൾ ചെയ്തിരുന്നു.

       

           ഹൈന്ദവ വിഭാഗത്തിലെ വിനോദങ്ങളും ദേശത്ത് ഉണ്ടായിരുന്നു.പുതിയ വീടിന്റെ kutoosa വേളയിൽ മൂത്താശാരിയുടെ ചൊല്ലിൽ ഏറ്റ് പാടിയിരുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം