ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹ്യ സാംസ്കാരിക ചരിത്ര പശ്ചാത്തലം

വയനാട് ജില്ലയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്ന പഞ്ചായത്തിന് പ്രാചീനവും സുപ്രധാനവുമായ സാമൂഹിക ചരിത്ര പശ്ചാത്തലമാണുള്ളത്. ഇതിഹാസ പരാമർശിയായ ബാണാസുരന്റെ കഥയുമായി ബന്ധമുള്ള പടിഞ്ഞാറ് ഭാഗത്തെ പർവ്വത നിരയുടെ താഴ്വരയിലെ ഈ പ്രദേശത്തിന് പൗരാണിക പാരമ്പര്യം തന്നെ അവകാശപ്പെടാനുണ്ട്. ബാണൻ കൊട്ടാരം കാക്കാൻ നിയോഗിക്കപ്പെട്ട ശിവൻ, അതിനായി മലകയറി (മലക്കാരി) ദൈവമായിമാറി കിരാതവേഷധാരിയായി കാവൽ നിന്ന് ശ്രീകൃഷ്ണനോട് ഏറ്റുമുട്ടുകയും പരാജയപ്പെട്ട് പിൻവാങ്ങുകയും ചെയ്തു. ബാണയുദ്ധത്തിൽ അദ്ദേഹത്തിന്റെ കരങ്ങൾ ഛേദിച്ച് സ്ഥലമത് പുളിഞ്ഞാൻ പരിസരത്തുള്ള കരബാണദി (കരുവണശേരി).

പുളിയ രാജവംശത്തിലെ പിൻ തുടർച്ചക്കാരായ 'പുളിയൻ നായർ വിഭാഗത്തിന്റെ അധീനതയിൽ ആയി രുന്ന പുളിയൻ ചാലാണ് പുളിഞ്ഞാൽ ആയതെന്ന് പറയപ്പെടുന്നു. പുളിഞ്ഞാൽ കോട്ടയും കോട്ടമൈതാനവും പ്രസിദ്ധമാണ്. ഈ പ്രദേശത്ത് പ്രാചീനമായ ക്ഷേത്രാവശിഷ്ടങ്ങൾ കാണാനുണ്ട്. പുളിയ വംശത്തിന്റെ ദുർഭരണവും ജനദ്രോഹവും കൂടി വന്നപ്പോൾ അതിൽ നിന്ന് രക്ഷക്കായി മംഗലശ്ശരി, വട്ടത്തോട്, ചെറുകര, കരിങ്ങാരി, തരുവണ തുടങ്ങിയ നായർ നാടുവാഴികൾ അടങ്ങുന്ന വെള്ളായ്മ (പൊരുന്നന്നൂർ സ്വരൂപം കോട്ടയം സ്വരൂപത്തോട് പഴശ്ശി) അപേക്ഷിച്ചത് അനുസരിച്ച് പുളിയ വംശത്തിനെ പഴശ്ശിരാജ തോൽപിച്ചു. വെള്ളായ്മ അഥവാ പൊരുന്നനൂർ സ്വരൂപം പഴശ്ശി(കോട്ടയം) രാജയുടെ അധീശത്വം സ്വീകരിച്ചുവെന്ന് പറയുന്നു.പഴയ വെള്ളായ്മ സ്വരൂപമെന്നും പൊരുന്നനൂർ സ്വരൂപം എന്നും പറയുന്ന അധീശ പ്രദേശമാണ് ഇന്നത്തെ വെള്ളമുണ്ട പഞ്ചായത്ത്. അന്നത്തെ വെള്ളായ്മ സ്വരൂപത്തിൽപ്പെട്ട മംഗലശ്ശേരി, വട്ടത്തോട്, കരികാരി, ചങ്ങാടം, ചെറുകര എന്ന 5 ദേശപതിമാരുടെ പ്രദേശങ്ങളാണിതിൽ ഉൾപ്പെട്ടിരുന്നത്. മരുമക്കത്തായ സമ്പ്രദായം അനുസരിച്ചായിരുന്നു ഈ 5 നായർ തറവാടുകളിൽ കാരണവന്മാരെ നിയോഗിച്ചിരുന്നത്. അവർ ദേശപതിമാരായി അറിയപ്പെട്ടിരുന്നു. ഇവർക്ക് പഴശ്ശിരാജ വംശവുമായി ബന്ധമുണ്ടായിരുന്നു. പഴശ്ശി രാജയുടെ പ്രതിനിധി വർഷത്തിൽ ഒരിക്കൽ അഞ്ചില്ലം തറവാട്ടിൽ (എടം) വരുമായിരുന്നു. അപ്പോൾ വിവിധ ചുമതലകൾ ഓരോ തറവാട്ടുകാരും നിർവ്വഹിക്കേണ്ടിയിരുന്നു. രാജ പ്രതിനിധി നൽകുന്ന ഓണപ്പുടവ വെള്ള മുണ്ട് ഒരുക്കേണ്ടത് വെള്ളമുണ്ട (വട്ടത്തോട്) നമ്പ്യാരും മാനന്തവാടി പുഴയിലെ ചങ്ങാടം കടത്തി മഞ്ചലിൽ കൊണ്ടു വരേണ്ടത് ചങ്ങാടത്ത് മഞ്ചാൻ നമ്പ്യാരും ആയിരുന്നുവത്. 'അഞ്ചില്ലം' സ്വരൂപക്കാർ ചേർന്ന് ചർച്ച ചെയ്യുന്നതാണ് ഈ പ്രദേശത്തെ അടിയന്തിരങ്ങൾ, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയും ശിക്ഷാവിധികളും മറ്റു - പ്രധാന കാര്യങ്ങളും നിശ്ചയിച്ചിരുന്നത്. ഇവരുടെ തറവാട്ടു വക ക്ഷേത്രങ്ങളും ഉത്സവങ്ങളും പ്രസിദ്ധമായിരുന്നു. ചെറുകര നായരുടെ തൊടുവായിൽ

കുരിക്കലാൽ ഭഗവതി ക്ഷേത്രവും ചങ്ങാടത്ത് മഞ്ചാൻ നമ്പ്യാരുടെ തൊണ്ണമ്പറ്റ പരദേവതാ ക്ഷേത്രവും മംഗലശ്ശേരി തറവാട്ടിലെ ശിവക്ഷേത്രവും വട്ടത്തോട് നമ്പ്യാരുടെ പടാരിവേട്ടയ്ക്ക് ഒരു മകൻ ക്ഷേത്രവും കരിങ്ങാലി നായരുടെ പുതുക്കോട്ടിടം ക്ഷേത്രവും ആയിരുന്നു അവ. കൂടാതെ പഴശ്ശി രാജാവുമായി ബന്ധപ്പെട്ട മംഗലശ്ശേരി മലയിലെ ശ്രീ പോർക്കലി ക്ഷേത്രം, പീച്ചങ്കോട്ട് പുറം വലത്ത് ശ്രീ പോർക്കരി ക്ഷേത്രം, വീര കേരള വർമ്മമാരുടെ കാരാട്ട് മുതിരക്കൽ കോവിലകം ക്ഷേത്രം, ചെറു വലത്ത് കുറുച്യതറവാട്ടിലെ കരിമ്പീലി ഭഗവതി ക്ഷ്രേതം, മേച്ചിലാട്ട് ശ്രീകൃഷ്ണ ക്ഷേത്രം എന്നിവയും പ്രസിദ്ധങ്ങളാണ്. പഴശ്ശിയുടെ ഒളിപ്പോർ സങ്കേതങ്ങളിൽ ഒന്ന് മംഗലശ്ശേരി മലയിൽ ആയിരുന്നു എന്നും അന്ന് സ്ഥാപിക്കപ്പെട്ടതാണ് അന്നത്തെ ശ്രീ പോർക്കലി ക്ഷേത്രം എന്നും പറയപ്പെടുന്നു. കുറ്റ്യാടി ചുരം വഴി ഈ പ്രദേശത്തേക്ക് ബ്രിട്ടീഷുകാരോട് ചെറുത്തുനിന്ന് പഴശ്ശിരാജ പടയോട്ടം നടത്തിയ മാർഗ്ഗങ്ങളുടെ അടയാളങ്ങളും കാണാനുണ്ട്. പഴശ്ശി രാജയുടെ മേൽക്കോയ്മ സ്വീകരിച്ച അഞ്ചില്ലം സ്വരൂപക്കാരുടെ അടിയന്തിരാദി ആവശ്യങ്ങൾ നിർവ്വഹിക്കുന്നതിന് വേണ്ടി വിവിധ കുലതൊഴിൽ ചെയ്യുന്നവരെ, കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊണ്ടുവന്നത് ഈ പ്രദേശങ്ങളിൽ കൂടെയായിരുന്നു. പൂജാ കർമ്മങ്ങൾ നിർവ്വഹിക്കുന്ന ബ്രാഹ്മണർ (എബ്രാന്തിരി) കളമെഴുത്തും പാട്ടും നടത്താനുള്ള തെയ്യംപാടി കുറുപ്പന്മാർ തിറയും തെയ്യവും കെട്ടാനുള്ള അഞ്ഞൂറ്റൻ, മുന്നൂറൻ, അമ്പലങ്ങളിൽ മാലകെട്ടാനുള്ള നമ്പീശൻമാർ, മൂസ്സമാർ, ചെണ്ടക്കാരായ മലയർ, പുല യടിയന്തിരങ്ങൾ നടത്തേണ്ട വണ്ണാനും മാരാനും, ക്ഷൗരക്കാർ, അലക്കുകാർ, കൊല്ലൻ, ആശാരിമാർ, തട്ടാൻ തുടങ്ങിയവർ ഒക്കെ വളരെ വർഷങ്ങൾക്കു മുമ്പു തന്നെ ചെറുകര, കരിങ്ങാരി, വെള്ളമുണ്ട പ്രദേശങ്ങളിൽ ഉണ്ട്. അഞ്ചില്ലം സ്വരൂപത്തിലെ ഈ കർമ്മങ്ങൾ അവരുടെ അവകാശമായി കണക്കാക്കിയിരുന്നു.വട്ടത്തോട് തറവാട്, വെള്ളമുണ്ട ഇടം ആയിരുന്നു. അതിൽ നിന്നാണ് വെള്ളമുണ്ട എന്ന പ്രാദേശിക നാമം ഉണ്ടായത്.

ഈ ദേശങ്ങളിലെ ഭൂവുടമകൾ ജന്മിമാർ ഈ തറവാട്ടുകാർ തന്നെയായിരുന്നു. മംഗലശ്ശേരി പ്രദേശം മംഗലശ്ശേരി നായർ തറവാട്ടിന്റെയും, വെള്ളമുണ്ട പ്രദേശം വട്ടത്തോട് നമ്പ്യാരുടെ പടാരി ദേവസ്വം വകയും ചങ്ങാടം പ്രദേശം. ചങ്ങാടത്ത് മഞ്ചാൻ നമ്പ്യാരുടെ തൊണ്ണമ്പറ്റ ചേലേരി നമ്പ്യാരുടെ കോക്കടവിൽ എന്നീ ദേവസ്വങ്ങളുടെ വകയും കരിങ്ങാരി പ്രദേശം കരി കാരി നായരുടെയും മഴുവന്നൂർ, പുറമംഗലം, ചെമ്പങ്കുനി, മേച്ചിലാട്ട്, തിരുനെല്ലി ദേവസ്വങ്ങളുടെയും ജനവും കൈവശം ആയിരുന്നു. ചെറുകര ദേശം ചെറുകര നായർ, പുതിയടത്ത് നായർ, തൊടുവയിൽ എബ്രാന്തിരി, തൊടുവയിൽ ദേവസ്വം എന്നിവരുടെ ജനമായിരുന്നു. കൊമ്മയാട് പ്രദേശം തരുവണനായർ, എരമംഗലം മുതിരക്കൽ വലിയ വീരവർമരാജ, ചറ്റുകുന്നിൽ കരിങ്ങാരി നായർ, ചെറുവലത്തു കുറിച്യരുടെ കരിമ്പിലി ദേവസ്വം എന്നിവരുടെ ജനവും കൈവശ വുമായിരുന്നു. ഈ ജന്മിമാരാണ് ഇവിടങ്ങളിൽ കുടി യാന്മാരിൽ നിന്ന പാട്ടും പിരിച്ചിരുന്നത്.

അഞ്ചില്ലം സ്വരൂപങ്ങളിലെ ദേശാധിപതികൾ മിക്ക വരും ധർമ്മിഷ്ഠരും പ്രഗത്ഭരും പ്രശസ്തരും പൊതു കാര്യ തൽപരരും ആയിരുന്നു. വെള്ളമുണ്ടയിലെ യു. പി. സ്കൂൾ സ്ഥാപിക്കുകയും പല പൊതുകാര്യങ്ങൾക്കും നേതൃത്വം നൽകുകയും സ്ഥലം സൗജന്യമായി നൽകുകയും ചെയ്ത ശ്രീ വട്ടത്തോട് കൃഷ്ണൻ എന്ന മൂപ്പിൽ നമ്പ്യാർ,സ്വസമുദായത്തിലെ അനാചാരങ്ങളെ എതിർക്കുകയും ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെടുകയും ദക്ഷിണേന്ത്യയിലെ ഏറ്റവും നല്ല കർഷകനായി തെരഞ്ഞെടുക്കപ്പെട്ടു ഡൽഹിയിൽ ചെന്ന് പുരസ്കാരം സ്വീകരിക്കപ്പെടുകയും ചെയ്ത ശ്രീ. അവരയിൽ മംഗലശ്ശേരി അനന്തൻ നായർ വിദ്യാഭ്യാസ പ്രചാ രകനായും ദേശീയ സ്വാതന്ത്ര്യ പ്രവർത്തകനായും അറി യപ്പെട്ടിരുന്നു. ശ്രീ. ചെറുകര തൊടുവയിൽ സി.ടി. ഗോവിന്ദൻ നായർ എന്നിവർ ഈ ശൃംഖലയിലെ ഒടുവിലത്തെ ചില പ്രശസ്തര്. മംഗലശ്ശേരി തറവാട്, വെള്ളമുണ്ടയിടം വക ആലഞ്ചേരി എന്നിവയാണ് ഈ പ്രദേശത്തെ ആദ്യത്തെ ഓടിട്ട വീടുകൾ.

വയനാട്ടിലെ ഇതര പ്രദേശങ്ങളെക്കാൾ ഇസ്ലാം മതാനുയായികളെയുള്ള ഈ പഞ്ചായത്തിലെ മുസ്ലീം സമുദായത്തിനും നാലു നൂറ്റാണ്ടോളം പഴക്കമുള്ള ചരിത്ര പാരമ്പര്യമാണുള്ളത്. കോട്ടയം രാജാവാണ് കച്ചവടം നടത്തിക്കുന്നതിനായി നാദാപുരം ഭാഗത്തുനിന്ന് ഇവരെ ഈ പ്രദേശത്തു കൊണ്ടുവന്ന് കുടിയിരുത്തിയത്. തരുവണയിലെ 'വൈശ്യൻ' കുടുംബക്കാരാണ് ആദ്യത്തെ കച്ചവടക്കാരായി വന്നതെന്നും അവർക്ക് തരുവണയിൽ ഒരു പള്ളി കോട്ടയം രാജാവ് നിർമിച്ചുകൊടുത്തിരുന്ന വെന്നം പറ യപ്പെടുന്നു. കോറോം, വെള്ളമുണ്ട (പഴയങ്ങാടി) എന്നി വിടങ്ങളിലും പള്ളി നിർമ്മിച്ചിരുന്നുവെന്ന് പഴമക്കാർ പറയുന്നു. കച്ചവടാർത്ഥം വയനാട്ടിലെത്തിയ ഇവർ കുഞ്ഞോം, കോറോം, കണ്ടെത്തുവയൽ, പുളിഞ്ഞാൽ, വാരാമ്പറ്റ, പഴഞ്ചന, തരുവണ, ആറുവാൾ, കെല്ലൂർ ഭാഗങ്ങളിൽ സ്ഥിരതാമസക്കാരായി. ഇവിടങ്ങളിലെ പ്രാചീനമായ പള്ളികളും, പഴയ മുസ്ലീം തറവാടുകളും പഴമയുടെ ഉത്തമ ദൃഷ്ടാന്തങ്ങളാണ്. അഞ്ചിലും തറപ്പാട്ടുകാരുമായി സൗഹാർദ്ദത്തിൽ കഴിഞ്ഞ ഇവർ, സ്വന്തമായി ഭൂമി വാങ്ങി സങ്കേതങ്ങൾ സ്ഥാപിക്കുകയാണുണ്ടായത്. ഹിന്ദു - മുസ്ലീം ഐക്യത്തിന്റെയും സൗഹാർദ്ധത്തിന്റേയും പഴയകഥകൾ കാരണവന്മാർ ഇന്നും അനുസ്മരിക്കുന്നുണ്ട്. ധർമ്മിഷ്ടരും പൊതുകാര്യ വിദ്യാഭ്യാസ പ്രസക്തരുമായി പല പ്രശസ്ത വ്യക്തികളും മുസ്ലീം സമുദായത്തിൽ ഈ പ്രദേശത്തുണ്ടായിരുന്നു. അവരിൽ ചില പ്രാധാനികളാണ് മണി അമ്മദ് ഹാജി, പള്ളിയിൽ സൂപ്പിക്കുട്ടി, കുനിങ്ങാരത്തുവന്നു. കോരൻ മൊയ്തു ഹാജി എന്നിവർ മലബാറിലെ ക്രിസ്തീയ കുടിയേറ്റ ചരിത്രവുമായി ബന്ധപ്പെട്ട് വെളളമുണ്ട്. പ്രദേശത്തെ കുടിയേറ്റത്തിന് അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട്. 1948ലാണ് ഈ പ്രദേശത്തെ ആദ്യത്തെ കുടിയേറ്റ കുടുംബക്കാർ വന്നതെന്ന് പറയപ്പെടുന്നു. അരിക്കാട്, മൂത്തനാട്, പൂന്താലിൽ, കപ്യാർ മലയിൽ തുടങ്ങിയ കുടുംബക്കാർ ഇതിൽ പെടുന്നു. 1950ലാണ് വെള്ളമുണ്ടയിലെ ക്രിസ്തീയ ദേവാലയം സ്ഥാപിച്ചത്. പുളിഞ്ഞാൽ, കാരക്കാമല, ഒഴുക്കം മൂല, മംഗലശ്ശേരി മല, കൊമ്മയാട് എന്ന പ്രദേശങ്ങൾ മുഖ്യ കുടിയേറ്റ് കേന്ദ്രങ്ങളാണ്.

പട്ടിക വർഗക്കാരിൽ പ്രാമുഖ്യമുള്ളത് കുറിച്യർക്കാണ്. പഴിശ്ശിയുടെ പടനായകനായ തലക്കൽ ചന്തുവിൻ്റെ പിന്തുടർച്ചാക്കാരായ ഇവർ വില്ലാളി വീരന്മാരായിരുന്നു. ഈ പഞ്ചായത്തിലെ ചെറുവലത്ത്, കരുവണശ്ശേരി, കക്കോട്ടം, പുല്ലോറ, തൊടുവയിൽ കാപ്പുവയൽ, കാട്ടുംമുട്ടിൻ, പെരുവടി, എരുവഞ്ചേരി, പാറമൂല എന്നീ “മിറ്റ'ങ്ങൾ പഴക്കമുള്ള കുറിച്യത്തറവാടുകളാണ്. അഞ്ചില്ലം തറവാട്ടുകാരുടെ കുല ക്ഷേത്രങ്ങളിൽ ഉത്സവങ്ങളിൽ മുഖ്യമായ പങ്ക് കുറിച്യ സമുദായത്തിനാണ്. 'മലക്കാരിക്കു കൊടുക്കൽ', 'ദൈവം കാണൽ' തുടങ്ങിയ ആചാരങ്ങൾ ഇന്നും ഇവർ പിന്തുടർന്നു വരുന്നുണ്ട്. ഇന്നും മരുമക്കത്തായമനുസരിച്ച് കൂട്ടുകുടുംബമായി ജീവിക്കുന്ന ഇവർക്കു സ്വന്തമായി ഭൂമിയുണ്ട്. തൊട്ടുകൂടായ്മ, തീണ്ടൽ എന്നീ ആചാരങ്ങളും പഴയ വേഷധാര ണരീതികളും ഇന്നും ചില പ്രായം ചെന്നവർ കർശനമായി പാലിച്ചു വരുന്നു.

പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ട പണിയർ പഞ്ചായത്തിലെ എല്ലാ ഭാഗത്തുമുണ്ട്. കോളനിയായി താമസിക്കുന്ന ഇവർക്കു, ഭൂവുടമകളുമായുള്ള പഴയ ബന്ധം ഇപ്പോഴില്ല. പ്രാചീനകാലം മുതൽ ഇവർ കർഷകതൊ ഴിലാളികളായിരുന്നു. ഭൂവുടമകളെ ആശ്രയിച്ച് കുടിലുകൾ കെട്ടി താമസിച്ചിരുന്ന ഒരു കർഷകന്റെ കൂടെ തന്നെ സ്ഥിരമായി കുടുംബസമേതം പണിയെടുക്കുന്ന സമ്പ്രദായമാണ് വളരെക്കാലം നിലവിൽ ഉണ്ടായിരുന്നത്. വർഷാവസാനം, വള്ളൂർക്കാവ് ഉത്സവത്തോടനുബന്ധിച്ച് ഭൂവുടമയിൽ നിന്ന് ഉത്സവത്തിന് പോകുമ്പോൾ വാങ്ങുന്ന പണം അഡ്വാൻസു പണമായി നിൽ പണം) കണക്കാക്കി അടുത്ത വർഷത്തിൽ ജോലി ചെയ്യാനുള്ള ഒരു സ്വയം അലിഖിത കരാർ മുൻകാലങ്ങളിൽ ഉണ്ടായിരുന്നു. ഇങ്ങിനെ പണിയെടുക്കുമ്പോൾ കൂലിയായി നെല്ലാണ് കൊടുത്തിരുന്നത്. കൂടാതെ ഓരോ വർഷവും ഒരു കർഷകതൊഴിലാളി കുടുംബത്തിന് നിശ്ചിത അളവിൽ തുണിയും കാരിക്കൻ) കൊയ്ത്തും മെതിയും കഴിഞ്ഞാൽ നിശ്ചിത അളവിൽ നെല്ലും (കുണ്ടൽ) അവസാനത്തെ ഒക്കാൽ (കന്നുകാലികളെ കൊണ്ട് ചവിട്ടിമെതിപ്പിക്കുന്ന രീതി കഴിഞ്ഞാൽ നിശ്ചിത അളവിൽ വാരിയെടുക്കുന്ന നെല്ലും ഒക്കിപ്പൊലി) അവാകാശമായി ലഭിച്ചിരുന്നു. ഈ സമ്പ്രദായങ്ങളെല്ലാം കഴിഞ്ഞ കാൽ നൂറ്റാണ്ടോളമായി ഇല്ലാതായിട്ട്. ഇവരുടെ ആരാധനാ മൂർത്തിയായ 'കളി'യെ പ്രീതിപ്പെടുത്തിയാൽ രോഗം മാറുമെന്നും എല്ലാ വിഷമങ്ങളും ഇല്ലാതാവുമെന്നും ഇവർ വിശ്വസിക്കുന്നു. ബാണാസുരമലയിൽ വാളാരം കുന്ന് ഭാഗത്ത് ഒന്നുരണ്ടു നായ്ക്ക കോളനിയും പുളിഞ്ഞാൽ പ്രദേശത്ത് കാടർ സമുദായക്കാരും ആണ് മറ്റു പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ട വർ. പട്ടികജാതി വിഭാഗത്തിൽ പെട്ട 'പുലയർ' ഈ പഞ്ചായത്തിലെ കാവുംകുന്ന്, ബീച്ചൂർകുന്ന് തരുവണ) കൂപണ പ്രദേശങ്ങളിലാണുള്ളത്. മുൻകാലങ്ങളിൽ കൈതയോലപ്പായ നെയ്തും മുറം നെയ്തും മറ്റുക തൊഴിൽ ചെയ്തുമാണിവർ ജീവിച്ചിരുന്നത്. ബാണാസുരമലയിൽ പട്ടികജാതിക്കാരായ കുറവരുടെ ഒന്നു രണ്ടു കോളനികൾ ഉണ്ട്.

വടക്കെ വയനാട്ടിലെ മുൻ എം.എൽ.എ.യും വെള്ളമുണ്ട പഞ്ചായത്തു മെമ്പറും പൊതു പ്രവർത്തകരും രാഷ്ട്രീയ നേതാവും ഇപ്പോൾ അറിയപ്പെടുന്ന പാരമ്പര്യ ചികിത്സകനുമായ ശ്രീ. കെ. കെ. അണ്ണൻ പാറമൂല കുറിച്യതറവാട്ടിലെ അംഗമാണ്. മുൻ പഞ്ചായത്തു മെമ്പറായ പെരുവടി കേളു ഈ പ്രദേശത്തെ കുറിച്യ കാരണവരാണ്.

ഈ പഞ്ചായത്തിന്റെ മുൻ പ്രസിഡണ്ടും സാമൂഹ്യരാഷ്ട്രീയ പ്രവർത്തകനുമായ ശ്രീ. ഇ.കെ. മാധവൻ നായർ പഞ്ചായത്തിലെ പ്രഥമ ബിരുദധാരിയും നടക്കൽ നാവ്യൻ കണ്ടി കെ.കെ. കുഞ്ഞബ്ദുള്ള ഹാജി ആദ്യത്തെ നിയമ ബിരുദധാരിയും ആണ്. ആദ്യകുടിയേ റ്റക്കാരിലൊരാളായ അരീക്കോട്ട് വർക്കിയുടെ മകനും കർഷകതൊഴിലാളി പ്രവർത്തകനും നക്സലൈറ്റ് നേതാവുമായ, പോലീസു വെടിയേറ്റു രക്തസാക്ഷിത്വം വരിച്ച ശ്രീ. എ. വർഗീസ് ഈ പഞ്ചായത്തുകാരനാണ്.

സാമൂഹ്യ സാംസ്കാരിക മേഖലകളിൽ കഴിഞ്ഞ അര നൂറ്റാണ്ടിനിടക്കു പരിഗണനീയമായ മാറ്റങ്ങളാണു ണ്ടായത്. വിദ്യാഭ്യാസ രംഗത്തുണ്ടായ പുരോഗതിയാണി തിനു കാരണം. 1928ൽ ആരംഭിച്ച എ.യു.പി. സ്കൂളും അതിനു മുമ്പു തന്നെ ആരംഭിച്ച വെള്ളമുണ്ട ഗവ. ഹൈസ്ക്കൂളും മറ്റു വിദ്യാലയങ്ങളും സാമൂഹ്യപുരോ ഗതികളിൽ നിർണായക പങ്കു വഹിച്ചിട്ടുണ്ട്. വയനാട്ടിൽ ഉന്നതവിദ്യാഭ്യാസ സൗകര്യങ്ങൾ ഇല്ലാതിരുന്ന കാലത്ത് മാനന്തവാടി കേന്ദ്രീകരിച്ച് 1950കളിൽ ആരംഭിച്ച പാരൽ കോളേജ് ഈ പ്രദേശത്തുകാർക്ക് പ്രയോജനപ്പെട്ടിട്ടുണ്ട്.

1956ൽ കേരളാ ഗ്രന്ഥാലയത്തിന്റെ പ്രവർത്തനം ശ്രീ. പി.എൻ. പണിക്കരുടെ നേതൃത്വത്തിൽ വയനാട്ടി ലാരംഭിച്ചതോടെ ഈ പഞ്ചായത്തിൽ പുനരുദ്ധരിക്കപ്പെ ടുകയും സ്ഥാപിക്കപ്പെടുകയും ചെയ്ത അര ഡസനി ലേറെ ഗ്രന്ഥശാലൾ സാംസ്കാരിക വളർച്ചയുടെ പ ചോദനകേന്ദ്രങ്ങളായിരുന്നു.

1956ൽ കേരളാ ഗ്രന്ഥാലയത്തിന്റെ പ്രവർത്തനം ശ്രീ. പി.എൻ. പണിക്കരുടെ നേതൃത്വത്തിൽ വയനാട്ടി ലാരംഭിച്ചതോടെ ഈ പഞ്ചായത്തിൽ പുനരുദ്ധരിക്കപ്പെ ടുകയും സ്ഥാപിക്കപ്പെടുകയും ചെയ്ത അര ഡസനി ലേറെ ഗ്രന്ഥശാല സാംസ്കാരിക വളർച്ചയുടെ പ്രചോദനകേന്ദ്രങ്ങളായിരുന്നു.

മുഴുവന്നൂർ ഇല്ലം, ആലഞ്ചേരി എടം എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ച് സംഗീത നാടകം, കഥകളി തുടങ്ങിയ കലാപരിശീലനവും അവതരണവും പതിവായിരുന്നു. പ്രശസ്ത കലാകാരന്മാരും ആശാന്മാരുമാണ് ഇതിന് നേതൃത്വം നൽകിയിരുന്നത്. പുരാണ കഥകൾ പ്രതിപാ ദിക്കുന്ന നാടൻ പാട്ടുകൾ പാടി കോലടിച്ചു താളത്തിൽ അരങ്ങേറുന്ന കോൽക്കളി വിവാഹം തുടങ്ങിയ അടിയന്തിരങ്ങളോടനുബന്ധിച്ചുള്ള കലാവിനോദമായിരുന്നു. ജനങ്ങളുടെ ഭക്ഷണശീലം, വസ്ത്രധാരണം, പാർപ്പിട നിർമാണം എന്നിവയിലെല്ലാം ത്വരിതഗതിയിലുള്ള മാറ്റങ്ങളാണ് കഴിഞ്ഞ അരനൂറ്റാണ്ടിനിടയ്ക്കുണ്ടായത്. 1950 കളിലെ കുടിയേറ്റത്തോടനുബന്ധിച്ച് പ്രചരിച്ച കപ്പ (മരച്ചീനി) ഇടക്കാലത്ത് ഒരു പ്രധാന ഭക്ഷണമായി രുന്നു. രണ്ടാം ലോക മഹായുദ്ധത്തെ തുടർന്നുണ്ടായ വറുതിയു പട്ടിണിയും ഇന്നും പ്രായമുള്ളവർ ഓർക്കുന്നു. പന വെട്ടി അതിന്റെ ചോറ് അരിച്ചു പനമ്പിട്ടു ഉണ്ടാക്കി ഭക്ഷിച്ചും, കാട്ടു ചേമ്പും കരിന്താളും, കണ്ണി കിഴക്കും, കാച്ചിലും, മുത്താറിയും, മുളംകൂമ്പും, കാട്ടു തിരയും മത്തൻ ചപ്പു' മെല്ലാം ഭക്ഷിച്ചാണ് ജനങ്ങൾ കഴിഞ്ഞു കൂടിയിരുന്നത്.

കന്നുകാലികൾ സുലഭമായിരുന്നതിനാൽ പലകുടുംബങ്ങളിലും മോരും തൈരും നെയ്യുമെല്ലാം ഉണ്ടായിരുന്നു. മണ്ണെണ്ണ ലഭിക്കാതിരുന്നപ്പോൾ ആവണക്കിൻ കുരു ഈർക്കിലിയിൽ കുത്തി കത്തിച്ചാണ് വെളിച്ചം കണ്ടിരുന്നത്. വർഷത്തിലൊരിക്കൽ റേഷനായി ലഭിച്ച ഒന്നോ രണ്ടോ വാര വീതം കോത്തുണികൊണ്ടുള്ള പരിമിതമായ വസ്ത്രങ്ങളാണ് പുരുഷനും സ്ത്രീയും ധരിച്ചിരുന്നത്. പുരുഷന്മാരും സ്ത്രീകളും എല്ലാം മുടി നീട്ടി കുടും കെട്ടി വെച്ചിരുന്നു. പ്രത്യേകിച്ച് ആദിവാസി, നായർ കുടുംബങ്ങളിലുള്ളവർ. ബഹുഭൂരിപക്ഷവും പുല്ലുമേഞ്ഞ പുരകൾ, കാലവർഷം കഴിഞ്ഞാൽ തുലാവർഷത്തിൽ കെട്ടിമേഞ്ഞ വീടുകളും ചോർന്നൊലിക്കുമായിരുന്നു.

ഗതാഗതത്തിനു സമ്പന്നർക്കു മാത്രം അപൂർവ്വമായി കാളവണ്ടി ഉണ്ടായിരുന്നു. കഴുത്തിൽ നിറയെ മണികെട്ടിയ കാളകൾ അലങ്കരിച്ച ചക്രവും മേൽക്കൂരയുമുള്ള കാളവണ്ടികൾ വലിച്ചോടുന്നത് അപൂർവ്വ ദൃശ്യങ്ങളായി രുന്നു. കൽക്കരിയുപയോഗിച്ച് ഓടുന്ന ബസ്സാണ് മാനതവാടി കോഴിക്കോട്ടു റൂട്ടിൽ ഉണ്ടായിരുന്നത്.മറ്റു പ്രദേശങ്ങളിൽ റോഡുകൾ അപൂർവ്വമായിരുന്നു. മലയനിയും, ധാരമുറിയാത്ത മഴയും, അസഹ്യമായ തണുപ്പും, വയനാടിനെ ഒരു 'വിഷകന്യക'യാക്കിയിരുന്ന കാലം ഈ പഞ്ചായത്തിന്റെ അവസ്ഥയും വ്യത്യസ്തമായി രുന്നില്ല.

സാമുദായിക സൗഹാർദ്ദത്തിന്റേയും സാംസ്കാരിക തനിമയുടെയും സാമൂഹ്യ മാറ്റങ്ങളുടെയും ഒരു ഭൂതകാലമാണ് നമുക്കുള്ളത്. ഈ ചരിത്ര പശ്ചാത്തലം മുന്നോട്ടുള്ള നമ്മുടെ പ്രയാണത്തിൽ, നമ്മുടെ ഭാവി നാം തന്നെ രൂപപ്പെടുത്താൻ തയ്യാറെടുക്കുമ്പോൾ, നമുക്ക് പ്രചോദനമായിത്തീരണം. ജീവസുറ്റ ഈ സാമൂഹ്യ - സാംസ്കാരിക ചരിത്ര പശ്ചാത്തലം മുരടിച്ചു നിൽക്കുന്ന നമ്മുടെ ഗ്രാമീണ സമൂഹത്തിനു മാറ്റത്തി നുള്ള പ്രേരക ശക്തിയായിത്തീരണം.