ജി.എച്ച്.എസ്.എസ്. പട്ടിക്കാട്/എന്റെ ഗ്രാമം
പട്ടിക്കാട്
കേരളത്തിലെ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയ്ക്കടുത്തുള്ള കിഴാറ്റൂർ പഞ്ചായത്തിലെചെറിയ ഒരു ഗ്രാമമാണ് പട്ടിക്കാട്.
പെരിന്തൽമണ്ണയിൽനിന്നും അഞ്ച് കിലോമീറ്റർ അകലെ നിലമ്പൂർ വഴിയിലാണ് ഈഗ്രാമം.നിലമ്പൂർ റെയിൽപ്പാത കടന്ന്പോകുന്നു
മേലാററൂർ സബ്ജില്ലയിൽ സ്ഥിതി ചെയ്യുന്നു
പെരിന്തൽമണ്ണ -മേലാററൂർ റോഡിൽ സ്ഥിതിചെയ്യുന്നു.
തെക്കുപടിഞ്ഞാറൻ ഇന്ത്യയിലെ കേരളത്തിലെ മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണയ്ക്കടുത്തുള്ള ഒരു പട്ടണമാണ് പട്ടിക്കാട് . വളാഞ്ചേരി - പെരിന്തൽമണ്ണ - നിലമ്പൂർ പാതയിൽ പെരിന്തൽമണ്ണയിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത് . ഷൊർണൂർ-നിലമ്പൂർ റെയിൽവേ ലൈനിലാണ് റെയിൽവേ സ്റ്റേഷൻ . രണ്ട് അറബിക് കോളേജുകളുണ്ട്.
ഗതാഗതം [ തിരുത്തുക ]
പെരിന്തൽമണ്ണ നഗരത്തിലൂടെയാണ് പട്ടിക്കാട് ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നത് . ദേശീയ പാത നമ്പർ 66 തിരൂരിലൂടെ കടന്നുപോകുന്നു , വടക്കൻ ഭാഗം ഗോവയിലേക്കും മുംബൈയിലേക്കും ബന്ധിപ്പിക്കുന്നു . തെക്കൻ ഭാഗം കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും ബന്ധിപ്പിക്കുന്നു . ഹൈവേ നമ്പർ 966 പാലക്കാട്ടേക്കും കോയമ്പത്തൂരിലേക്കും പോകുന്നു . ഏറ്റവും അടുത്തുള്ള വിമാനത്താവളം കോഴിക്കോട് ആണ് . ഷൊർണൂർ ജംഗ്ഷനിലാണ് ഏറ്റവും അടുത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷൻ . പട്ടിക്കാട് റെയിൽവേ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ .
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി.എം.എൽ.പി സ്കൂൾ പള്ളിക്കുത്ത്.
- ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂൾ പട്ടിക്കാട്.
- ഇസ്ലാമിയ കോളേജ് ഹയർ സെക്കണ്ടറി സ്കുൾ ശാന്തപുരം.
- അൽജാമിയ അൽആസ്ലാമിയ്യ ശാന്തപുരം.
പൂന്താനം നമ്പൂതിരി

കേരളത്തിൽ ജീവിച്ചിരുന്ന ഭക്തകവിപ്രമുഖന്മാരിൽ ഒരാളായിരുന്നു പൂന്താനം. മലപ്പുറത്തെ പൂന്താനം ഇല്ലത്ത് 1547ലാണ് പൂന്താനം നമ്പൂതിരി ജനിച്ചതെന്ന് കണക്കാക്കുന്നു. അദ്ദേഹം ഇല്ലപ്പേരിൽ അറിയപ്പെട്ടിരുന്നതുകൊണ്ടു തന്നെ യഥാർത്ഥപേര് വ്യക്തമല്ല. ദീർഘനാൾ നീണ്ടു നിന്ന അനപത്യദുഃഖത്തിനൊടുവിൽ ഉണ്ണി പിറന്നപ്പോൾ ഇല്ലത്ത് സന്തോഷവും ശാന്തിയും കളിയാടി. എന്നാൽ അന്നപ്രാശനദിനത്തിൽ ആ കുഞ്ഞ് മരിച്ചതോടെ പൂന്താനം തന്റെ ജീവിതം ഭഗവദ്ചിന്തകൾക്കായി മാറ്റിവെച്ചു. ഉണ്ണികൃഷ്ണൻ മനസ്സിൽ കളിക്കുമ്പോൾ മക്കളായി മറ്റുണ്ണികൾ വേണ്ടെന്നുവെക്കുമ്പോൾ ഭക്തിക്കൊപ്പം പിതൃഭാവവും തെളിഞ്ഞു ആ കവിതയിൽ. ഗുരുവായൂരപ്പന്റെ കഥകളിലെ നിറസാന്നിദ്ധ്യമാണ് അദ്ദേഹം. ഒരുപാട് കഥകൾ അദ്ദേഹവും ഗുരുവായൂരപ്പനുമായി ബന്ധപ്പെട്ടുണ്ട്.
പൂന്താനം ഇല്ലം
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ നിന്നും നിലമ്പൂരിലേക്ക് പോകുന്ന വഴിയാണ് കീഴാറ്റൂർ. അവിടെ പൂന്താനം ഇല്ലത്തിൽ ആണ് പൂന്താനം നമ്പൂതിരി ജനിച്ചത്. അദ്ദേഹത്തിന്റെ ഈ ഇല്ലം ഇന്ന് സംരക്ഷിക്കുന്നത് ഗുരുവായൂർ ദേവസ്വം ആണ്.

ഇവിടെ സന്ദർശകർക്ക് എത്തിച്ചേരാനുള്ള സൗകര്യം കണക്കിലെടുത്ത് പ്രധാന റോഡിൽ നിന്ന് അകത്തേയ്ക്ക് ഇല്ലത്തിന്റെ പുറകുവശത്തു കൂടി വഴി ഒരുക്കിയിരിക്കുന്നു. റോഡിന് സമീപമുള്ള ഗേറ്റിനടുത്ത് വാഹനം പാർക്ക് ചെയ്ത ശേഷം കാൽനടയായി ഉള്ളിലേക്ക് പോകാം. ആദ്യം കാണുന്നത് ഒരു പടിപ്പുര യാണ് എന്നാൽ ഇന്ന് അത് ഉപയോഗിക്കുന്നില്ല. അതിനുള്ളിലേക്ക് കടന്നുചെന്ന് കഴിഞ്ഞാൽ സാക്ഷാൽ പൂന്താനം നമ്പൂതിരി താമസിച്ചിരുന്ന ഇല്ലത്തിലേക്ക് പ്രവേശിക്കാം.

ഇല്ലത്തിന്റെ ഉള്ളിലേക്ക്..
ഇനി ഇല്ലത്തിന്റെ ഉള്ളിലേക്ക് കടന്നാൽ ആദ്യം ദൈവങ്ങളുടെ ചിത്രങ്ങൾ വച്ചിരിക്കുന്നതും, നാമജപം നടത്തുന്നതിനു വേണ്ടി ഉള്ളതുമായ ഒരു ചെറിയ തുറന്ന മുറി കാണാം.
ഈ നാലുകെട്ടിൽ; അവിടെ നിന്ന് ഇടത്തേക്ക് തിരിയുമ്പോൾ ആദ്യത്തെ മുറിയിൽതന്നെ തിരുമാന്ധാംകുന്ന് ഭഗവതിയെ കുടിയിരുത്തിയിരിക്കുന്നത് കാണാം. അതുകൊണ്ടുതന്നെ ഇവിടെ വരുന്നവർ ഇല്ലത്തേയ്ക്ക് പ്രവേശിക്കുന്നതിനു മുൻപ് തന്നെ പാദരക്ഷകൾ അഴിച്ച് വെക്കേണ്ടതാണ്.
ഉള്ളിൽ ചെറിയൊരു നടുമുറ്റവും അതുപോലെ തന്നെ മറ്റു കുറച്ചു മുറികളുമുണ്ട്. അടുക്കളയിൽ നിന്നു തന്നെ വെള്ളം കോരാൻ സൗകര്യത്തിന് തടിക്കപ്പിയോടു കൂടിയ ഒരു കിണർ നമുക്ക് കാണാൻ സാധിക്കും.
ഇനി; ഇതിന് മുകളിലത്തെ നിലയിലും രണ്ടു മുറികളുണ്ട്. ഇതിൽ ഏറ്റവും വലിയ ഒരു പ്രത്യേകത 600 വർഷങ്ങൾക്കു മുൻപ് ഉണ്ടായിരുന്ന ഈ ഇല്ലത്തിലെ മുകളിലത്തെ ഒരു മുറിയിൽ ഒരു കുളിമുറിയും കക്കൂസും പണികഴിപ്പിച്ചിട്ടുണ്ട്.
600 വർഷങ്ങൾക്കു മുൻപുള്ള ഒരു പ്രാചീന ഭവനത്തിൽ ഇത്തരത്തിലൊരു നിർമ്മാണം അത്ഭുതപ്പെടുത്തുന്നത് തന്നെയാണ്.
മുകളിലത്തെ മുറിയുടെ ജനാലയിലൂടെ നോക്കിയാൽ തൊട്ടപ്പുറത്തുള്ള പത്തായപ്പുര കാണാം.
പുറത്തിറങ്ങി വന്നശേഷം പത്തായപ്പുരയുടെ സമീപത്തേക്ക് നമുക്ക് പോകാം. അവിടെ നിന്ന് കുറച്ചു കൂടി മുൻപോട്ടു നടന്നാൽ ദേവസ്വം പണികഴിപ്പിച്ചിട്ടുള്ള ഒരു വേദി കാണാം. ഇവിടെ നടക്കുന്ന പരിപാടികൾ നടത്താൻ വേണ്ടിയുള്ള ഒരു വേദിയാണ്.
ജിസാൻ പാർക്ക്

ജിസാൻ അഗ്രികൾച്ചർ പാർക്കിൽ നിന്ന് "മണ്ണാർമലയിലെ മലനിരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന മലപ്പുറത്തെ ജിസാൻ അഗ്രികൾച്ചർ പാർക്ക് കൃഷിയുടെയും സാഹസികതയുടെയും അതുല്യമായ സങ്കലനമാണ്. ജൈവകൃഷി കണ്ടെത്തൂ, പച്ചപ്പ് നിറഞ്ഞ ഭൂപ്രകൃതികളിലൂടെ സഞ്ചരിക്കൂ. ആവേശകരമായ റൈഡുകളും റോപ്പ് കോഴ്‌സുകളുമുള്ള ഒരു ആവേശകരമായ സാഹസിക പാർക്ക് ത്രിൽ-ആശിക്കുന്നവരെ കാത്തിരിക്കുന്നു. ചുറ്റുമുള്ള പ്രകൃതിദൃശ്യങ്ങളുടെ മനോഹരമായ കാഴ്ചകൾ ആസ്വദിക്കൂ പാർക്കിൻ്റെ വിസ്റ്റകൾ, ജിസാൻ അഗ്രികൾച്ചർ പാർക്ക് സാഹസികതയും വിശ്രമവും വാഗ്ദാനം ചെയ്യുന്നു, അതിനാൽ എല്ലാവർക്കും എന്തെങ്കിലും ഉണ്ട്.
പെരിന്തൽമണ്ണ ഹോസ്പിറ്റൽ സിറ്റി

കേരളത്തിലെ മലപ്പുറം ജില്ലയിലുള്ള ഒരു പട്ടണമാണ് പെരിന്തൽമണ്ണ. കേരളത്തിലെ ഒരു നാട്ടുരാജ്യമായിരുന്ന വള്ളുവനാടിന്റെ തലസ്ഥാനമെന്ന പേരിൽ ചരിത്രപ്രാധാന്യമുള്ള ഇടമാണിത്. നൂറ്റാണ്ടുകളായി പെരിന്തൽമണ്ണക്ക് ചുറ്റുമുള്ള ഗ്രാമങ്ങൾ വാണിജ്യകേന്ദ്രങ്ങളായിരുന്നു. 1990 ഫെബ്രുവരി 10-നാണ് പെരിന്തൽമണ്ണ നഗരസഭ രൂപീകൃതമായത്. പെരിന്തൽമണ്ണ റവന്യൂ ഡിവിഷൻ്റെയും താലൂക്കിന്റെയും അതേ പേരിൽ ഒരു ബ്ലോക്ക്ൻ്റേയും ആസ്ഥാനം കൂടിയാണ് പെരിന്തൽമണ്ണ. 1980-2000 കാലത്ത് ഗൾഫ് പണത്താൽ വലിയ വികസന കുതിപ്പ് നഗരത്തിലുണ്ടായി.
ഭൂപ്രകൃതിയനുസരിച്ച് പെരിന്തൽമണ്ണ നഗരസഭയെ ഉയർന്ന സമതലം, ചെറിയ ചെരിവ്, ഇടത്തരം ചെരിവ്, കുത്തനെയുള്ള ചെരിവ്, സമതലം, താഴ്വര, വെള്ളം കയറുന്ന താഴ്ന്ന സ്ഥലം എന്നിങ്ങനെ ഏഴു ഭാഗങ്ങളായി തരം തിരിക്കാം. ചെങ്കല്ല് (ലാറ്ററൈറ്റ്), എക്കൽമണ്ണ്, ഗ്രാനൈറ്റ് എന്നിവയാണ് ഇവിടെ കാണപ്പെടുന്ന പ്രധാന മണ്ണിനങ്ങൾ . മലപ്പുറം ജില്ലയിൽ അതിദ്രുതം വികസിച്ചുകൊണ്ടിരിക്കുന്ന വാണിജ്യകമ്പോളവും നഗരവുമാണ് പെരിന്തൽമണ്ണ. പുരാതന വള്ളുവനാട് ദേശത്തിന്റെ ഹൃദയമായിരുന്നു പെരിന്തൽമണ്ണ. ജ്ഞാനപ്പാനയുടെ കർത്താവായ പൂന്താനം നമ്പൂതിരിയുടെ ഇല്ലവും ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ജന്മസ്ഥലമായ ഏലംകുളവും പെരിന്തൽമണ്ണക്കടുത്താണ്.
നാല് സൂപ്പർ സ്പെഷ്യാലിറ്റി ആസ്പത്രികൾ പെരിന്തൽമണ്ണയിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിനുപുറമേ ഒരു മെഡിക്കൽ കോളേജും ചെറുതും ഇടത്തരവും ആയ നിരവധി ആശൂപത്രികളും ക്ലിനിക്കുകളും ഇവിടെ പ്രവർത്തിക്കുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സഹകരണ ആസ്പത്രിയായ ഇ.എം.എസ് സ്മാരക ആശുപത്രി ഇവിടെയാണുള്ളത്. കൂടാതെ രാമദാസ്,അൽശിഫ, മൗലാന, എം ഇഎസ്, ഗവ. ജില്ലാശുപത്രി, അൽസലാമ എന്നിവ സ്ഥിതി ചെയ്യുന്നു.
പട്ടിക്കാട്റെയിൽവേ സ്‌റ്റേഷൻ


പട്ടിക്കാട്∙ചുവർചിത്രങ്ങളുടെകൗതുകക്കാഴ്‌ചകൾഒരുക്കി പട്ടിക്കാട് റെയിൽവേസ്‌റ്റേഷൻ. യാത്രക്കാരുടെസ്വീകരണമുറിയുടെചുവരുകളിലുംസ്‌റ്റേഷൻഭിത്തികളിലു വർണഭംഗിവൈവിധ്യമാർന്നചിത്രങ്ങളൊരുക്കിയിട്ടുണ്ട്.മലപ്പുറംജില്ലയിലെ പെരിന്തൽമണ്ണയ്ക്കടുത്തുള്ളഒരു ഗ്രാമമാണ് പട്ടിക്കാട്.പെരിന്തൽമണ്ണയിൽനിന്ന്അഞ്ച് കിലോമീറ്റർ അകലെ,നിലമ്പൂർവഴിയിലാണ് ഈ ഗ്രാമം.പ്രധാനജംക്ഷൻ ചുങ്കം എന്നറിയപ്പെടുന്നു.നിലമ്പൂർറെയിൽപ്പാത കടന്നു പോകുന്നു.
ഫയ൪ സ്റേ്റഷ൯ ശാന്ദി നഗർ ,പെരിന്ദൽമണ്ണ

കേരളഠ ഫോൺ നഠ 049333 227800
തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയ്ക്ക് സമീപം അങ്ങാടിപ്പുറം എന്ന സ്ഥലത്തുള്ള ഒരു പുരാതന ക്ഷേത്രവും, പ്രസിദ്ധമായ തീർത്ഥാടന കേന്ദ്രവുമാണ് തിരുമാന്ധാംകുന്ന് ശ്രീ ഭഗവതി ക്ഷേത്രം. വള്ളുവക്കോനാതിരിമാരുടെ കുലദൈവവും സാക്ഷാൽ ആദിപരാശക്തിയുമായ ശ്രീ ഭദ്രകാളിയാണ് മുഖ്യപ്രതിഷ്ഠ. തുല്യപ്രാധാന്യത്തോടെ ശ്രീപരമേശ്വരനും ഇവിടെയുണ്ട്. വലുതും മനോഹരവുമായ ശിവലിംഗപ്രതിഷ്ഠ ഇവിടുത്തെ ഒരു പ്രത്യേകതയാണ്. എന്നാൽ ‘തിരുമാന്ധാംകുന്നിലമ്മ' എന്നറിയപ്പെടുന്ന ഭഗവതിയ്ക്കാണ് ഇവിടെ കൂടുതൽ പ്രസിദ്ധി. ശിവശക്തി ഭാവത്തിൽ ആരാധന നടക്കുന്ന ക്ഷേത്രമാണിതെന്ന് പറയാം. പ്രധാന പ്രതിഷ്ഠ ഭദ്രകാളി ആണെങ്കിലും മഹാസരസ്വതി, മഹാലക്ഷ്മി തുടങ്ങിയ ആദിപരാശക്തിയുടെ മറ്റ് രണ്ട് പ്രധാന ഭാവങ്ങളിലും ആരാധിക്കപ്പെടുന്നു. ഭഗവതിയുടെ ശ്രീകോവിലിൽ തന്നെ സപ്തമാതാക്കളുടെ പ്രതിഷ്ഠ ഉണ്ട്. ബ്രാഹ്മി, വൈഷ്ണവി, മഹേശ്വരി, ഇന്ദ്രാണി, വാരാഹി, ചാമുണ്ഡി തുടങ്ങിയവ ഏഴ് പേരാണ് സപ്തമാതാക്കൾ. വിഘ്നേശ്വരനായ ഗണപതിയും ഇവിടെ പ്രത്യേക പ്രാധാന്യമുള്ള ഉപദേവനാണ്. പ്രസിദ്ധമായ മംഗല്യപൂജ നടക്കുന്നത് ഗണപതിയുടെ സന്നിധിയിലാണ്.
കേരളത്തിലെ ഏറ്റവും വലിപ്പം കൂടിയ ഭദ്രകാളിപ്രതിഷ്ഠയാണ് തിരുമാന്ധാംകുന്നിലേത്. മംഗല്യസിദ്ധിക്കും ദുരിതമോചനത്തിനും ഭക്തർ ആശ്രയിക്കുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രം കൂടിയാണ് ഇത്. ഈ ക്ഷേത്രം പാലിച്ചുപോന്നിരുന്നതും വള്ളുവനാട് രാജാക്കന്മാരായിരുന്നു. പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഉൾപ്പെടുന്ന ശിവ ക്ഷേത്രമാണ് . കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളിൽ വെച്ചു പ്രാധാന്യമുള്ള മൂന്നു പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണ് തിരുമാന്ധാംകുന്ന്. മലബാറിൽ തിരുമാന്ധാംകുന്നും, കൊച്ചിയിൽ കൊടുങ്ങല്ലൂരും, തിരുവിതാംകൂറിൽ പരുമല പനയന്നാർകാവും ഏകദേശം തുല്യ പ്രാധാന്യത്തോടെ കീർത്തിപ്പെട്ടു പോരുന്നു.. മൂന്നിടത്തും ഭദ്രകാളി വടക്കോട്ട് ദർശനമായാണ് കുടികൊള്ളുന്നത്. മൂന്നിടത്തും ദാരുവിഗ്രഹങ്ങളാണ്. മാത്രവുമല്ല, ശിവസാന്നിദ്ധ്യവും മൂന്നിടത്തുമുണ്ട്. മൂന്നും നൂറ്റെട്ട് ശിവാലയങ്ങളിൽ പെടുന്നു എന്ന പ്രത്യേകതയുമുണ്ട്. മലബാർ ദേവസ്വം ബോർഡിന് കീഴിലാണ് ഈ മഹാക്ഷേത്രം. ചൊവ്വ, വെള്ളി, പൗർണ്ണമി, അമാവാസി, നവരാത്രി, തൃക്കാർത്തിക, ശിവരാത്രി, തിരുവാതിര ദിവസങ്ങളും, മലയാളം ഇംഗ്ലീഷ് മാസങ്ങളിലെ ഒന്നാം തീയതി തുടങ്ങിയവ ദർശനത്തിന് പ്രധാനം. ഇവിടത്തെ ഭഗവതിയെ സ്തുതിച്ചു കൊണ്ട് ഭക്തകവി പൂന്താനം രചിച്ച കൃതിയാണ് ‘ഘനസംഘം‘ എന്നറിയപ്പെടുന്നത്.

തളി മഹാദേവ ക്ഷേത്രം
കേരളത്തിൽ നിരവധി തളികളുണ്ട്. പതിനെട്ടര തളികൾ പ്രസിദ്ധമാണ്. ഇതിനു പുറമെയാണ് മറ്റു തളികൾ. തളി എന്നു പേരു വെച്ചുള്ള സ്ഥലനാമങ്ങളും’ തളി’ എന്ന പേരുള്ള ഭൂമികളും തളികൾ തന്നെ. പൗരാണിക കേരള ചരിത്രത്തിൽ സംഘകാല ചേരൻമാരുടെ ഭരണത്തിനു ശേഷം ബ്രാഹ്മണ പ്രമുഖർ ഒന്നിച്ചിരുന്ന് ഗ്രാമത്തിൻ്റെ ഭരണ കാര്യത്തെക്കുറിച്ചു തീരുമാനങ്ങൾ എടുത്തിരുന്നത് അതാത് തളികളിൽ വെച്ചായിരുന്നു. തളികളുടെ നായകൻ തളിയാതിരി എന്ന സ്ഥാനമാണുണ്ടായിരുന്നത്. ഓരോ തളിയിലും ഓരോ ശിവക്ഷേത്രങ്ങളുണ്ടായിരിക്കും. ശിവക്ഷേത്രങ്ങളോടെയുള്ള തളികൾക്ക് കൈലാസത്തിനു സമാനമായ പവിത്രത കൽപ്പിച്ചിരുന്നു. ‘സ്ഥലി’ എന്ന സംസ്കൃത രൂപത്തിൽ നിന്നാണ് തളി എന്ന പദമുണ്ടായത്. അപൂർവ്വം ചില തളികളിൽ വിഷ്ണു ക്ഷേത്രവും കാണാം. രാമനാട്ടുകരയിലെ തളിക്ഷേത്രത്തിൽ വിഷ്ണുവാണ് പ്രതിഷ്ഠ. കോഴിക്കോട് ജില്ലയിൽ കു റ്റ്യാടിക്കടുത്തുള്ള തളിക്കരയിലെ തളിക്ഷേത്രത്തിൽ സുബ്രഹ്മണ്യസ്വാമിയാണ് പ്രതിഷ്ഠ. ഇത്തരത്തിൽ ഉണ്ടായിരുന്ന തളിയാണ് മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിലുള്ള അങ്ങാടിപ്പുറം തളി. അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്ര പൂരപറമ്പിൻ്റെ കിഴക്കുഭാഗത്തു സ്ഥിതി ചെയ്യുന്ന അൽപ്പാക്കുളം മുതൽ അങ്ങാടിപ്പുറം വരേയും കുറ്റിപ്പുറം റോഡിൽ കോട്ടപ്പറമ്പു വരേയും വ്യാപിച്ചുകിടന്നിരുന്ന ബൃഹത്തായ ക്ഷേത്ര സങ്കേതമായിരുന്നു പുരാതന അങ്ങാടിപ്പുറം തളി. അൽപ്പാക്കുളത്തിനു സമീപത്തായിരുന്നു ക്ഷേത്രത്തിൻ്റെ ഗോപുരം. ഇപ്പോൾ പാലക്കാട് – കോഴിക്കോട് ദേശീയപാത കടന്നു പോകുന്ന ഭാഗത്തായിരുന്നു ക്ഷേത്രത്തിൻ്റെ തീർത്ഥക്കിണർ. തളിക്ഷേത്രത്തിൻ്റെ അവശിഷ്ടങ്ങൾ കോട്ടപറമ്പു വരെ വ്യാപിച്ചുകിടന്നിരുന്നു. തളിയിൽ തൊടി എന്നാണ് ഭൂരേഖയിൽ സ്ഥലനാമം പറയുന്നത്. തൊടി എന്നാൽ പറമ്പ് എന്നാണ് അർത്ഥം. തളിക്ഷേത്രത്തിൻ്റെ കാലപ്പഴക്കമോ തളിക്ഷേത്രത്തിനു നേരെ നടന്ന അക്രമത്തെക്കുറിച്ചോ ആധികാരികമായി പറയാൻ രേഖകളൊന്നും ലഭ്യമല്ല. അതേ സമയം ടിപ്പുവിൻ്റെ പടയോട്ടത്തിൽ ഈ ക്ഷേത്രം തകർത്തുവെന്ന് പഴമക്കാർ കൈമാറിയ വാമൊഴി ചരിത്രം വിശ്വാസപ്പെടുത്തിയിരിക്കുന്നു. ഇപ്പോൾ 19 സെന്റിലാണ് തളിക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളത്തിൽ തളിയാതിരിമാരുടെ ഭരണം അവസാനിച്ചതോടെ തളികളുടെ പ്രസക്തിയും നഷ്ടപ്പെട്ടു. ടിപ്പുവിൻ്റെ പടയോട്ടക്കാലത്താണ് അങ്ങാടിപ്പുറം തളിയും തകർത്തത്.