സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

മാന്നാനം ചരിത്ര പ്രാധാന്യമുള്ള മാന്നാനം, വിശദ്ധ ചാവറപിതാവിന്റെകറിടം സ്ഥിതിചെയ്യുന്ന സ്ഥലം,വിശുദ്ധരെയും മഹത് വ്യക്തികളെയും വളർത്തിയെടുക്കുന്ന പരിശീലനത്തിന് വേദിയായ സ്ഥലവും വിദ്യാഭ്യാസ സ്ഥാപനങ്ങളും.മാന്നാനം കടവ്, ബോട്ടുജെട്ടി വിശദ്ധ ചാവറപിതാവ് ജന്മനാടായ കൈനകരിയിൽനിന്ന് വഞ്ചിയിൽ സഞ്ചരിച്ചു വന്നിറങ്ങിയ കടവ്. അതിരമ്പുഴ കടവ് വഴി ആലപ്പുഴയുമായി ബാണിജ്യബന്ധം ജലമാർഗ്ഗം നടത്തിയിരുന്നു.വിഖ്യാതമായിരുന്ന അതിരമ്പുഴ ചന്ത. അൽഫോൻസാമ്മയുടെ ജന്മഗൃഹവും മുത്തിയമ്മയും ചെമ്പകശ്ശേരി രാജാവും അടങ്ങുന്ന ക‍ുടമാളൂർ മാന്നാനത്തിന് അലങ്കാരമത്രേ. ചെറപുഴകളാലും കുന്നുകളാലും മനോഹരമായ സ്ഥലം,സി.എം ഐ വിദ്യാഭ്യാസ സമുച്ചയം. കുുട്ടിപ്പടി കൊട്ടാര അമ്പലം,,ഏറ്റുമാനൂർ അപ്പൻ എന്ന അപരനാമത്താൽഖ്യാതി നേടിയ ഏഴരപൊന്നാനയുടെ നാടായ ഏറ്റുമാനൂർ ശിവക്ഷേത്രം,,,,ആർപ്പുക്കര അമ്പലക്കവല സുബ്രഹ്മണ്യക്ഷേത്രം ,ചൂരക്കുളങ്ങര ദേവീ ക്ഷേത്രം എന്നിവയാൽ ചുറ്റപ്പെട്ട മാന്നാനം പ്രദേശം ഇന്ന് പ്രകൃതി ഭംഗിയാൽ, ജൈവ സമ്പന്നതയാൽ സംപുഷ്ടമായി സ്വച്ഛമായി വിരാജിക്കുന്നു.കോട്ടയം ജില്ലയിൽ അതിരമ്പുഴ പഞ്ചായത്തിൽ ഉൾപ്പെട്ട ഒരു കരയാണ് മാന്നാനം. മനോഹരമായ ഒരു കുന്നിൻ പ്രദേശമാണിത് . മാന്നാനം കുന്നിൽ നിന്ന് പടിഞ്ഞാറോട്ട് നോക്കിയാൽ വേമ്പനാട്ടുകായൽ വരെ വിസ്‌തൃതമായ വടക്കൻ കു‍ട്ടനാട് ഭൂപ്രദേശം രത്നങ്ങൾ പതിച്ച പച്ചപട്ടുപോലെ കാണാൻ കഴിയും.സമുദ്രനിരപ്പിൽ നിന്ന് ഉയർന്ന പ്രദേശമാണിത്.മാന്നാനത്തിന്റെ ചരിത്ര പ്രാധാന്യം വിശുദ്ധ കുര്യാക്കോസ്‌ ഏലിയാസ്‌ ചാവറയുടെ കർമ്മമണ്ഡലമാണ്.1805 ഫെബ്രുവരി 10 ആലപ്പുഴജി‍ല്ലയിലെ കൈനകരിയിൽ ആണ്ചാവറയച്ചന്റെ ജനനം. സീറോ മലബാർ കത്തോലിക്ക സഭയിലെ സി.എം.ഐ (കാർമ്മലൈറ്റ്‌സ്‌ ഓഫ്‌ മേരി ഇമ്മാകുലേറ്റ്‌) സന്യാസ സഭയുടെ സ്ഥാപകരിൽ ഒരാളും ആദ്യത്തെ സുപ്പീരിയർ ജനറലുമായിരുന്നു.‍ക്രിസ്തീയപുരോഹിതൻ എന്ന നിലയിൽ മാത്രമല്ല സമുദായ പരിഷ്കർത്താവ്‌ ,വിദ്യാഭ്യാസ പ്രവർത്തകൻ, ജീ‍വകാരുണ്യപ്രവർത്തകൻ എന്നീ നിലകളിലും ശ്രദ്ധനേടിയിട്ടുണ്ട്. പുരോഹിതവൃത്തിയോടൊപ്പം സാമൂഹിക പ്രവർത്തനങ്ങളും കൈകാര്യം ചെയ്ത അദ്ദേഹം അറിയപ്പെടുന്ന ഒരു വിദ്യാഭ്യാസ പ്രവർത്തകൻ കൂടിയായിരുന്നു.ജാതിമതഭേദ ചിന്തകൾക്കെതിരെ പ്രവർത്തിക്കുകയും പാവപ്പെട്ട ദളിത് വിദ്യാർത്ഥികൾക്കു സൗജന്യ ഭക്ഷണം നൽകുകയും ചെയ്തു. ജാതിയുടെയും മതത്തിന്റെയും പേരിൽ അസമത്വം നിലനിന്നിരുന്ന അക്കാലത്ത് പുരോഹിതന്മാരുടെ ഭാഗത്ത് നിന്ന് ഇത്തരം സേവന പ്രവർത്തനങ്ങൾ അപൂർവ്വമായിരുന്നു.എല്ലാ ഇടവകകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിനും ജാതിമതഭേദമന്യേ എല്ലാവർക്കും വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനും വേണ്ടി അദ്ദേഹം അക്ഷീണം പരിശ്രമിച്ചു. 1864-ൽ കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ വികാരി ജനറൽ ആയിരിക്കവേ മാർ കുര്യാക്കോസ് ഏലിയാസ് ചാവറ ഒരു പള്ളിക്ക് ഒരു പള്ളിക്കൂടം എന്ന പേരിൽ എല്ലാ പള്ളികൾക്കൊപ്പവും വിദ്യാലയങ്ങൾ നിർബന്ധമാക്കിക്കൊണ്ടുള്ള കല്പന പുറപ്പെടുവിച്ചു.ഇത് പിന്നീട് പള്ളിക്കൂടം എന്ന വാക്കിന്റെ ഉൽഭവത്തിന് കാരണമായി.സാംസ്കാരിക രംഗത്തും ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി കോട്ടയത്തെ മാന്നാനത്ത് ഒരു മുദ്രണാലയം അദ്ദേഹം സ്ഥാപിച്ചു. നസ്രാണി ദീപിക എന്ന പേരിൽ ഇറങ്ങിയ പത്രം അച്ചടിച്ചത് മാന്നാനം സെന്റ് ജോസഫ്സ് പ്രസ് എന്ന ഈ മുദ്രണശാലയിലായിരുന്നു.1871 ജനുവരി മൂന്നിന് കൂനമ്മാവിൽ കുര്യാക്കോസ് ഏലിയാസ് അന്തരിച്ചു. അവിടെ അദ്ദേഹം ഉപയോഗിച്ചിരുന്ന മുറി കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളിയിലെ ചരിത്രമ്യൂസിയത്തിൽ ഇപ്പോൾ സംരക്ഷിക്കപ്പെടുന്നു. കുര്യാക്കോസ് ഏലിയാസ് അവസാന നാളുകൾ കഴിച്ചുകൂട്ടിയതും ഭൗതിക ശരീരം ഉൾക്കൊള്ളുന്ന പുണ്യസ്ഥലവുമായ കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളി ഇന്ന് ഒരു തീർഥാടന കേന്ദ്രമാണ്. 1889 മെയ്‌ മാസത്തിൽ കൂനമ്മാവിൽ നിന്ന് തിരുശേഷിപ്പുകൾ മാന്നാനത്തെ സിറോ മലബാർ ദയറാ പള്ളിയിൽ കൊണ്ടു വന്ന് സംസ്കരിച്ചു.2014 നവംബർ 23-ന് ഫ്രാൻസിസ് മാർപ്പാപ്പ ചാവറയച്ചനെ വിശുദ്ധനായി പ്രഖ്യാപിച്ചു.

ചാവറയച്ചന്റെ കൃതികളിൽ ചിലത് താഴെപ്പറയുന്നവയാണ്.

  • മാന്നാനം നാളാഗമം ഒന്നാം വാല്യം
  • മാന്നാനം നാളാഗമം രണ്ടാം വാല്യം
  • മാന്നാനത്തു സന്യാസസമൂഹത്തിന്റെ ആരംഭം
  • അമ്പഴക്കാട്ട് കൊവേന്തയുടെ നാളാഗമം
  • കൂനമ്മാവ് മഠം നാളാഗമം (ചരിത്ര കൃതികൾ)
  • ആത്മാനുതാപം
  • മരണവീട്ടിൽ പാടുവാനുള്ള പാന
  • അനസ്താസ്യായുടെ രക്തസാക്ഷിത്വം (സാഹിത്യകൃതികൾ)
  • ധ്യാനസല്ലാപങ്ങൾ
  • ദൈവ വിളിമെൻധ്യാനം
  • ദൈവ മനൊഗുണങ്ങൾമ്മെൽ ധ്യാനം
  • ചാവുദോഷത്തിമ്മെൽ ധ്യാനം
  • രണ്ടച്ചന്മാരുടെ വെല എന്നതിന്മെൽ
  • ഭക്തിയില്ലാത്ത പട്ടസുഖക്കാരന്റെ മരണം (ആദ്ധ്യാത്മിക കൃതികൾ) കത്തുകൾ
  • കാനോനനമസ്കാരം (സുറിയാനി)
  • സീറൊമലബാർ സഭയുടെ കലണ്ടർ (മലയാളം)
  • ശവസംസ്കാര ശുശ്രൂഷകൾ (സുറിയാനി)
  • നാല്പതു മണിയുടെ ക്രമം (ആരാധനക്രമം)
  • ഒരു നല്ല അപ്പന്റെ ചാവരുൾ
  • മറ്റു പല പഴയ ചരിത്രങ്ങൾ


ചാത്തുണ്ണി പാറ,വില്ലൂന്നി, ആർപ്പൂക്കര

ഈ കരയിലെ  ചരിത്രപ്രാധാന്യമുള്ള ഉള്ള ഒരു സ്ഥലമാണ് ആണ് ചാത്തുണ്ണി പാറ. നിറയ പാറക്കെട്ടുകളും ഒപ്പം ഗുഹകളും നിറഞ്ഞ ഒരു ഭൂപ്രദേശമാണിത്. പാണ്ഡവരുടെ വനവാസകാലത്ത് അത് അവർ ഇവിടെ പാർത്തിരുന്നു എന്നാണ് ഐതിഹ്യം.പാറക്കെട്ടുകളുടെ മുകളിലായി വറ്റാത്ത ഒരു കുളം ഉണ്ടായിരുന്നത് അത് പഴമക്കാരുടെ ഓർമ്മകളിൽ ഉണ്ട്.മാന്നാനത്തിന്റെ തൊട്ടടുത്ത രണ്ടു കരകളാണ് വില്ലൂന്നിയും, ആർപ്പൂക്കരയും.പാണ്ഡവർ ഇവിടെ താമസിച്ചിരുന്ന കാലത്ത് , ഇന്നത്തെ ആർപ്പുക്കര പ്രദേശത്ത് ഒരു അസുരൻ  ഉണ്ടായിരുന്നു എന്നും, അവന്റെ ഉപദ്രവം സഹിക്കാനാവാതെ  അവിടുത്തെ ജനങ്ങൾ അർജുനന്റെ അടുക്കൽ  പരാതിയുമായി ചെന്നു. അങ്ങനെ അസുരനും അർജ്ജുനനുമായി ആയി ഒരു ഏറ്റുമുട്ടൽ ഉണ്ടാവുകയും  അസുരന്റെ നേരെ അർജുൻ തന്റെ വില്ല് ഓങ്ങുകയുംചെയ്ത സ്ഥലമാണ് വില്ലൂന്നി ആയത് എന്നും ' അസുരനെ വധിച്ചപ്പോൾ അവിടെ കൂടിയിരുന്ന ജനങ്ങൾ  ആർപ്പു വിളിച്ച് കരയാണ് ആർപ്പൂക്കര ആയത് എന്നുമാണ് ഐതിഹ്യം. കുടമാളൂർ

കുടമാളൂർ ആറിന്റെ തീരത്ത് ആയിട്ട് ഒരു മനയില്  ഒരു അമ്മയും മോനും താമസിച്ചിരുന്നു. പണ്ട് സാമ്പത്തികം ഉള്ളവരായിരുന്നു പക്ഷേ പക്ഷേ പിന്നീട് ക്ഷയിച്ച് പോയതായിരുന്നു ആ കുടുംബം. വളരെ ദാരിദ്ര്യത്തിൽ ആയിരുന്നു  അവർ ജീവിച്ചിരുന്നത്. ഒരിക്കൽ  തിരുവിതാംകൂർ മഹാരാജാവിന്റെ കുറേ പടയാളികൾ കൾ ഇന്നത്തെ കുടമാളൂർ ഭാഗത്ത് വരാൻ ഇടയായി . വിശന്നുവലഞാണ് അവർ വന്നത്. വഴിയിൽ കണ്ട നാട്ടുകാരോട് തങ്ങൾക്ക് ഭക്ഷണം നൽകുവാൻ  പ്രാപ്തിയുള്ള ഒരു തറവാട് കാണിച്ചു തരാമോ എന്ന് അവർ ചോദിച്ചു. അപ്പോഴാണ് മേൽപ്പറഞ്ഞ ഇല്ലത്തെ ഉണ്ണി ക്ഷേത്ര ദർശനം കഴിഞ്ഞു ആ വഴി വന്നത്. പരിഹാസരൂപേണ  ഉണ്ണിയെ ചൂണ്ടിക്കാണിച്ചിട്ട് , ഇവിടുത്തെ മുന്തിയ ഇല്ലത്തെ കുട്ടിയാണ് ആ കൂടെ പൊയ്ക്കൊള്ളൂ  എന്ന് നാട്ടുകാരിൽ ചിലർ പറഞ്ഞു. ഇത് ശരിയാണെന്ന് വിശ്വസിച്ച് പടയാളികൾ  ഉണ്ണിയുടെ കൂടെ അവന്റെ ഇല്ലത്തേക്ക് പോയി. തങ്ങൾക്ക് ആവുന്ന വിധം ഉണ്ണിയും അമ്മയും കൂടി  പടയാളികൾക്ക് ഭക്ഷണം കൊടുത്തു. ഇല്ലത്തെ ദാരിദ്ര്യം മനസ്സിലാക്കിയ പടയാളികൾ തിരുവിതാംകൂർ മഹാരാജാവിനെ ചെന്നു കണ്ടു കാര്യങ്ങളെല്ലാം ബോധിപ്പിച്ചു. പടയാളികളുടെ കയ്യിൽ തന്റെ ഉടവാൾ കൊടുത്തുകൊണ്ട്  ഒരു ദിവസം  സൂര്യൻ ഉദിക്കുന്നത് മുതൽ മുതൽ അസ്തമിക്കുന്നത് വരെയുള്ള ഉള്ള സമയം കൊണ്ട് വെട്ടി പിടിക്കാവുന്ന അത്രയും സ്ഥലം ആ കരയിൽ തന്നെ വെട്ടിപ്പിടിച്ചു കൊള്ളുവാൻ ഉണ്ണിയോട് പറയുവാൻ കൽപ്പിച്ചു. അങ്ങനെ ആ പടയാളികളുടെ സഹായത്തോടെ ആ ഉണ്ണി കുറെയേറെ സ്ഥലം  വെട്ടി പിടിച്ചെടുത്തു. അങ്ങനെ ഉടവാള് കൊണ്ട്  വെട്ടി പിടിച്ചെടുത്ത സ്ഥലം  ഉടവാളൂർ, ആയെന്നും അത് കാലക്രമേണ കുടമാളൂർ ആയെന്നും ആണ്  ഐതിഹ്യം. അങ്ങനെ കുടമാളൂർ ആസ്ഥാനമായി  രൂപംകൊണ്ട  രാജ വംശമാണ് ചെമ്പകശ്ശേരി രാജവംശം. ഈ വംശത്തിൽ പെട്ട ചെമ്പകശ്ശേരിരാജാവ് പണികഴിപ്പിച്ചതാണ് കുടമാളൂരിലെ ചെറിയപള്ളി.

കലകൾ

മാർഗം കളിയും കളരിപ്പയറ്റും മയിലാട്ടവും അർജുന നൃത്തവുമാണ് പ്രധാന കലാരൂപങ്ങൾ. ഇപ്പോൾ ചില പ്രദേശങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതുമായ ഒരു കലാരൂപമാണ് അർജ്ജുനനൃത്തം.. മഹാഭാരത കഥയുമായി ബന്ധപ്പെട്ട ഈ കലാരൂപം. ചൂരക്കുളങ്ങര ദേവീ ക്ഷേത്രത്തിൽ മയിലുകളെ പ്രത്യേകം പരിപാലിച്ചുവരുന്നു.സുബ്രഹ്മണ്യന്റെ വാഹനമാണ് മയിൽ. കഥകളി ,ഓട്ടം തുള്ളൽ,ചാക്യാർകൂത്ത് ,ഗരുഢൻ തുള്ളൽ,തെയ്യം തുടങ്ങിയവ പ്രധാന ക്ഷേത്ര കലകളാണ്. കേരളത്തിലെ സുറിയാനി ക്രൈസ്തവ അനുഷ്ഠാനകലാരൂപങ്ങളിലെ പ്രധാനപ്പെട്ട ഒരു നൃത്തരൂപമാണ്‌ മാർഗ്ഗംകളി. ഏ. ഡി. 52-ൽ കേരളം സന്ദർശിച്ച തോമാ ശ്ലീഹായുടെ ചരിത്രമാണ്‌ ഈ നൃത്തരൂപത്തിന്റെ ഇതിവൃത്തം. ഇതിനുപയോഗിക്കുന്ന ഗാനവിഭാഗത്തെ മാർഗ്ഗംകളിപ്പാട്ട് എന്ന് പറയുന്നു..തോമാ ശ്ലീഹാ കേരളത്തിൽ വന്നതിനെയും അദ്ദേഹം കാണിച്ച അത്ഭുത പ്രവർത്തികളെയും അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചവരുടെ സൗഹൃദവും അദ്ദേഹം അനുഭവിച്ച വിഷമതകളും അദ്ദേഹം സ്ഥാപിച്ച പള്ളികളും കുരിശുകളെയും കുറിച്ചു വിവരിക്കുന്നവയാണ് മാർഗം കളിയുടെ ഉള്ളടക്കം. മലബാർ തീരത്ത് താമസിക്കുന്ന മാർ തോമ ക്രിസ്ത്യാനികളുടെ സാംസ്കാരികതയുടെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് മാർഗ്ഗംകളി. കോട്ടയം ജില്ലയിൽ ഒരു കാലത്ത് പ്രചാരത്തിലിരുന്ന കാവടിയാട്ടവും ,അതിരമ്പുഴ കളരിപ്പയറ്റുംഏറെ ശ്രദ്ധേയമായ കലാരൂപങ്ങൾതന്നെ.