ഞാൻ അടുക്കുകയാണ്; ലക്‌ഷ്യത്തിലേക്ക്,
മൈലുകൾ താണ്ടി ഞാൻ എത്തുകയാണ്,
ജീവനുരുളുന്ന വഴികളിൽ ,
വഴിക്കണ്ണായ് അമ്മ കാത്തിരിപ്പുണ്ടാകും
ഒതുക്കുകല്ലുകൾ ചവിട്ടിയിറങ്ങവേ
നനുത്ത ചിരിക്കിടയിലും കണ്ണീരിൻ -
നോവൊരിക്കൽ അറിഞ്ഞതാണ്
ഇനി വയ്യ ;
കാത്തിരിപ്പിനി വയ്യ .
പലായനത്തിലൂടെ സ്വയം ഒറ്റക്കായ -
ഈ വിജനതയിൽ നിന്നാണ് ,
എനിക്കുള്ള ഉൾവഴികൾ ആരംഭിക്കുന്നത്:
ഇവിടെനിന്നുമാണ് ഞാനിനി പിന്നിലേക്ക് -
നടക്കേണ്ടത് .
അമ്മിഞ്ഞപ്പാലിന്റെ രുചിയിലേക്ക് ...
ദൂരെ വീടെന്ന മരുപ്പച്ചയിലേക്ക് ...