പിന്നിട്ട കാലത്തിൻ സംസ്ക്കാര ജീവസ്സിൻ
ശേഷിപ്പൂ തേടി ഞാനൊരു യാത്രയ്ക്കൊരുങ്ങവേ
കൂട്ടിതെൻ സംസ്ക്കാര ജീവാംശംതേടി ഞാൻ
തൂണായ തൂണിലും തുരുംമ്പിലും ആകവേ
ഏകനാം എന്നെ നെഞ്ചോടു ചേർക്കുവാൻ
ഇരുട്ടൻ കൈകൾ മാത്രം നീളുന്നു
ആ കൈകളിൽ കിടന്നു വിങ്ങി മരിക്കാതെ
ഞാൻ മാത്രം തനിയെ ഇരുട്ടിനെ തുരക്കുന്നു.
കണ്ടു ഞാൻ പാശ്ചാത്യ സംസ്ക്കാര കോട്ടയിൽ
എൻ സംസ്ക്കാര ജീവസിൻ ചിതയെരിയുന്നത്
ആ ചിതയിൽ നിന്നും ഒരു നുള്ള് ഭസ്മം
നെഞ്ചിൽ തൊട്ടെൻ ആത്മാവിൽ വാങ്ങവേ
അറിയുന്നു സംസ്ക്കാര പുനർജന്മ കൊടും കാറ്റായ്
ഈ ഭാരത മണ്ണിലൂടാകവേ വീശും ഞാൻ
ഈ പാശ്ചാത്യ സംസ്ക്കാര കോട്ട തകർക്കും ഞാൻ.