കൊറോണക്കാലം മഹാമാരിക്കാലം എങ്കിലും ഞാനിന്നു സന്തോഷിക്കുന്നു ഓർക്കാപുറത്തു ഒരവധി ക്കാലത്തെന്റെ അച്ഛനുമമ്മയും കൂടെയുണ്ട് എന്തുചോദിച്ചാലും തിടുക്കം കൂട്ടാതെ യൊന്നിച്ചു കളിച്ചീടുന്നൊരച്ഛനെ ആദ്യമായിട്ടാണു കാണുന്നതിന്നുഞാൻ എന്നോടുമാത്രമല്ലാ സ്നേഹവാത്സല്യം എന്നുമെന്നെ തലോടുമെന്റെ പ്രകൃതിയോടും കാട്ടിത്തുടങ്ങിയോരെന്നച്ചനെ കണ്ടിട്ടാനന്ദ ക്കണ്ണീർ പൊഴിച്ചിടവേ സ്നേഹത്തിൻ ലാളനമേറ്റവയും പൂത്തു തളിർത്തു തുടങ്ങിടുന്നു ശബ്ദരവങ്ങൾ നിറഞ്ഞ ചെവികളിൽ പക്ഷിതൻ സംഗീതം കേട്ടിടുന്നു ഒന്നിനും പോകാത്തൊരച്ഛനിന്നിതാ സ്നേഹത്തിൻ ദീപമായി മാറിടുന്നു എല്ലാറ്റിനും കാരണമായിമാറി കൊറോണയെന്നൊരു മഹാമാരിയും