ഉമ്മറകോണിയിൽ ഒരു ചാരുകസേരമേൽ
ചാരികിടക്കുമാ വൃദ്ധന്റെ കണ്ണുകൾ
തിരയുന്നു ചുറ്റും തൻ ബന്ധുജനങ്ങളെ
പേരകിടാങ്ങളെ, മക്കൾ, മരുമക്കളെ
ആശിച്ചു ഏറെ ഞാൻ ഒരുവാക്ക്
മിണ്ടുവാൻ
ആശിച്ചു ഏറെ ഞാൻ ഒരു നോക്ക്
കാണുവാൻ
മാടിവിളിച്ചു ഞാൻ
അരികില്ലേക്കെത്തുവാൻ
തട്ടി മാറ്റിയവർ മാതാപിതാക്കളെ പേറുന്നു
ഞാനേറെ ദുക്കങ്ങളെങ്കിലും അലയുന്നു
അവ എന്റെ കണ്ണീരിലായിതാ
ഓർക്കുന്നു ഞാനെന്റെ മക്കൾ തൻ
ബാല്യവും സ്നേഹ
ദാരിണിയാം ഭാര്യതൻ പുഞ്ചിരി
തിരുവോണനാളിൽ
പണ്ടമാവിൻ ചോട്ടിലായ്
ഉഞ്ഞാലിലാടുന്നവൻ മക്കൾ മൂവരും.