എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/അക്ഷരവൃക്ഷം/എന്റെ ലോക്ക്‌ഡൗൺ ഡയറിക്കുറിപ്പുകൾ
എന്റെ ലോക്ക്‌ഡൗൺ ഡയറിക്കുറിപ്പുകൾ.
ഇന്ന് ദ്രൗപദി കുറച്ചു പേജുകൾ വായിച്ചു. വലിയൊരു നോവലാണ്. സ്വർഗ്ഗത്തിലേക്ക് നടന്നു കയറുന്നതിനിടയിൽ കാൽ വഴുതി വീണ ( ദൗപദി ഹിമാലയത്തിലെ മഞ്ഞുപാളികളിൽ കിടന്നു കൊണ്ട് പ്രക്ഷുബ്ധമായ തന്റെ ജീവിതത്തിലെ ഓരോ ഘട്ടങ്ങളെയും കുറിച്ച് പറയുന്നുണ്ട്. വികാരനിർഭരമായ മുഹൂർത്തങ്ങളാണധികവും. ശരിക്കും എന്നെ തുടർന്നു വായിക്കാൻ പ്രേരിപ്പിക്കുന്നു. ' ടിവിയിലൊരു പരസ്യം കണ്ടു വലിയൊരു സിനിമാ നടൻ പറയുന്നു, അമാനുഷിക കാര്യങ്ങളല്ല മാനുഷികമായ ചില ചെറിയ കാര്യങ്ങൾ ചെയ്യുന്ന ഇവരാണ് സൂപ്പർ ഹീറോസ് " . അതെ ഞാനും ഇപ്പോൾ ലോകത്തെ രക്ഷിക്കുന്ന സൂപ്പർ ഹീറോ. ഇന്ന് വിഷു ഐശ്വര്യത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും പ്രതീകമായ സുദിനം. പറമ്പുകളിൽ പൂക്കാതിരിക്കാൻ എനിക്കാവതില്ലേ, വിഷുക്കാലമല്ലേ എന്നു പറഞ്ഞു കൊണ്ട് കണിക്കൊന്ന വിടർന്നു നിൽക്കുന്നു. രോഗമുക്തിയുടെയും അതിജീവനത്തിന്റെയും ശുഭപ്രതീക്ഷകളുമായി കേരളമിന്ന് കണി കാണുന്നു. കോവിഡിന് നമ്മെ തളർത്താനാവില്ലെന്ന സത്യം വിഷുവിന്റെ ഉണർത്തുപാട്ടിൽ നമുക്കു കേൾക്കാം ഇന്നാണാ 21-ാം ദിവസം. പക്ഷേ ഇന്നും തീരുന്നില്ലാ പറമ്പിൽ മാങ്ങകൾ പഴുത്തു വീഴാൻ തുടങ്ങി. തൊലി കയ്പ്പൻ മാങ്ങകളാണധികവും. തൊലി കയ്പാണെങ്കിലും ഉള്ളിൽ തേനൂറുന്ന മധുരമാണ്. ദ്രൗപദിയുടെ ജനനം മുതലാണ് ഇന്ന് വായിച്ചു തുടങ്ങിയത്. തന്റെ പിതാവിന്റെ പ്രതികാരം തീർക്കാൻ യാഗാഗ്നിയിൽ പിറന്നു വീണ മക്കൾ - കൃഷ്ണയെന്ന ദ്രൗപദിയും ധൃഷ്ടദ്യുമ്നനും. തുടർന്നു വായിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന വ്യത്യസ്തമായ ഒരു നോവലാണ് ദ്രൗപദി . ഇതിന് സാദൃശ്യമുള്ള മറ്റൊരു മറാഠി നോവലാണ് ശിവാജി സാവന്തിന്റെ കർണ്ണൻ. ഇന്ന് കേരളത്തിൽ 8 കോവിഡ് രോഗികൾ പെയ്തു തോരു മെന്ന് പ്രതീക്ഷ നൽകിയിട്ട് വീണ്ടുമൊരു പേമാരിയായ് മാറുമോ എന്ന് നമ്മെ ആശങ്കയിലാഴ്ത്താൻ ഇത് മതി . പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്തപ്പോൾ പറഞ്ഞു - "നിങ്ങളോരുരുത്തരും രാജ്യത്തെ സംരക്ഷിക്കുന്ന സൈനികരാണ്" എന്ന്. ഈ ലോക്ക്ഡൗൺ കുട്ടികൾക്കു മുന്നിൽ കലയുടെയും പുസ്തകങ്ങളുടെയും ലോകം തുറക്കുന്നു. സത്യത്തിൽ ഇതൊരു തിരിച്ചറിവിന്റെ കാലമാണ്. അഹങ്കരിക്കുന്നവർക്കും ആക്ഷേപിക്കുന്നവർക്കു മുള്ള തിരിച്ചറിവിന്റെ കാലം. നമ്മുടെ ജീവിതം തന്നെ ക്ഷണികമാണ്. "നീറ്റിലെ പോളയ്ക്കു തുല്യമാം ജീവനെ പോറ്റുവാനെത്ര ദുഃഖിക്കുന്നു മാനുഷർ " എന്ന് നമ്പ്യാർ പാടിയിട്ടുണ്ടല്ലോ. മുറ്റത്തെ മുല്ലയ്ക്കു മണമില്ല എന്നു പറഞ്ഞ് വിദേശത്തു പോയവർക്ക് തല താഴ്ത്തി സ്വന്തം വീടുകളിലേക്കു തിരിച്ചു പോരേണ്ടി വന്നു. സത്യത്തിൽ കേരളത്തിൽ മരിച്ച മലയാളികളേക്കാൾ കൂടുതലാണ് വിദേശത്ത് മരിച്ച മലയാളി കോവിഡ് രോഗികൾ. എന്നാൽ കേരളത്തിലെ വിദേശിയരെല്ലാം രോഗമുക്തരായത് നമുക്ക് അഭിമാനം തന്നെയാണ്. കാക്ക യ്ക്കും തൻകുഞ്ഞ് പൊൻ കുഞ്ഞെന്ന പോലെ ഓരോ രാഷ്ട്രവും അവരുടെ പൗരനാണ് മുൻഗണന കൊടുക്കുന്നത്.
ലോക്ക്ഡൗണിന്റെ 23-ാം ദിവസം ഇന്നത്തെ ദിവസത്തിന് കുറേ പ്രത്യേകതകളുണ്ട്. "മഴയത്ത് നടക്കാൻ എനിക്കിഷ്ടമാണ് കാരണം എന്റെ കണ്ണീർ ആരും കാണുകയില്ലല്ലോ " എന്ന് പറഞ്ഞ ചിരിയുടെ സുഹൃത്തായ ചാർലി ചാപ്ലിന്റെ ജന്മദിനം മാത്രമല്ല, ഇന്ന് ലോക ശബ്ദ ദിനം കൂടിയാണ്. ഇന്ന് പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം കൂടിയും കുറഞ്ഞുമിരിക്കു ന്നത് ആശങ്ക ജനിപ്പിക്കുന്ന കാര്യമാണ്. എന്നാൽ ഏറ്റവും കുറഞ്ഞ തോതിലുള്ള മരണ നിരക്കിലും രോഗം ഭേദമാകുന്നതിലും കേരളം ഒന്നാമതാണെന്ന കാര്യം ആശ്വാസമുളവാക്കുന്നു. രോഗം പൂർണ്ണമായി ഭേദമായ ചൈനയിൽ പുതിയ രോഗികൾ ! അതിനാൽ ജാഗ്രതാ വീണ്ടും ജാഗ്രത എന്ന മന്ത്രം ജീവമന്ത്രമായി മാറുകയാണ്. മെയ് 3 വരെ ബാധകമാകുന്ന പുതിയ നിർദ്ദേശങ്ങൾ കേന്ദ്രം പുറത്ത് വിട്ടു. ഈ വർഷം തൃശ്ശൂർ പൂരം ചടങ്ങായി മാത്രം ആഘോഷിക്കാൻ തീരുമാനിച്ചു. സാംപിൾ വെടിക്കെട്ടും ഇലഞ്ഞിത്തറമേളവും കുടമാറ്റവും ഇല്ലാതെ ഒരു തൃശ്ശൂർ പൂരം കടന്നുപോകും . നാമെല്ലാം വീടുകളുടെ സുരക്ഷിതത്വത്തിലിരിക്കുമ്പോൾ ആരോഗ്യ പ്രവർത്തകർ, പത്രപ്രവർത്തകർ, ഹെൽപ് ലൈൻ സെൻറർ ജീവനക്കാർ, ശുചീകരണത്തൊഴിലാളികൾ, ലാഭം നോക്കാതെ കച്ചവട സ്ഥാപനങ്ങൾ അടച്ചിട്ടു വർ, എല്ലാറ്റിനും മാർഗ്ഗ നിർദ്ദേശം നൽകുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകൾ' .. ഈ കണ്ണി അത്ര പെട്ടന്ന് മുറിക്കാനാവില്ല. ഈ കണ്ണി അത്ര പെട്ടന്ന് മുറിക്കാനാവില്ല. നീളമേറിയ ചങ്ങലയിലെ വിട്ട കണ്ണികളായി നിന്നുകൊണ്ട് ഈ കഠിന കാലത്തെ കീഴ്പ്പെടുത്തിക്കൊണ്ട് മനുഷ്യരാശി ഉയർത്തെഴുന്നേൽക്കും എന്ന് പ്രത്യാശിക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ