സ്നേഹ മഴയിൽ നന‍‍‍‍‍‍‍‍‍‍‍‍ഞ്ഞ സഹോദരന്മാ‍‍ർ

  മഴയുടെ ശക്തി കൂടുകയാണ്. ആ സമയത്താണ് കൊടും കാടിനിടയിലൂടെ വലിയ ഇലകൾ നീക്കി അയാൾ വരുന്നത് .സോമൻ, ഇരുണ്ട നിറവും വലിയ വെളുത്ത താടിയും ഒരു പഴകിയ ബാഗുമുള്ള ഒരു സാധുവായ മനുഷ്യൻ .അമ്മയും അച്ഛനും നാട്ടുകാരും സ്ഥിരമായി പൊട്ടൻ എന്ന്  വിളിച്ച്  കാട്ടിലേക്കയച്ച മനുഷ്യൻ. അയാൾ എന്തെന്നറിയാതെ അലറുകയാണ്. ശക്തമായ കാറ്റും മഴയുമുള്ള ഒരു അർധരാത്രി തണുത്ത് വിറച്ച അയാൾ പരിഭ്രാന്തനെ പോലെ കാടാകെ അല‍‍‍ഞ്ഞു നടന്നു.പെട്ടന്നതാ  ഒരു ഭീകര രൂപം. കറുത്ത,ഇരുണ്ട ശരീരവും വലിയ രണ്ട്  കൊമ്പുകളും നല്ല തടിയുമുള്ള ഒരു ജീവി. അത് ഒരു വലിയ ആനയാണെന്ന്  മനസിലാക്കാവുന്ന ബുദ്ധി പോലും അയാൾക്ക് ഇല്ലായിരുന്നു. എന്തോ കണ്ട് പേടിച്ച മട്ടിൽ അയാൾ വീണ്ടും ഓട്ടം തുടങ്ങുകയാണ്. ആ ആനയും പിന്നാലെ വരുകയാണ്.
  ഇതേ സമയത്ത് കാടിന്റെ മറ്റേ എതി‍ർവശത്തു നിന്ന് മറ്റൊരാൾ പേടിച്ച് വരണ്ട് അസ്വസ്ഥയോടെ ഓടിയെത്തുന്നത്. അയാൾക്ക് നീണ്ട പേടി കാരണം ഒന്നും തന്നെ പറയാ൯ സാധിക്കുന്നില്ല. അങ്ങകലെയുള്ള  നാട്ടിൽ നിന്ന്  വന്ന ഒരാൾ. ദീ‍‍‍‍‍‍‍ർഘനേരത്തേക്കുള്ള വിശപ്പ് സഹിക്കാൻ പറ്റാതെ അടുത്തുള്ള വീട്ടിൽ നിന്ന് ഒരുപിടി അന്നം വാരിയതിൻ ആ നാട്ടിലെ മൊത്തം ജനങ്ങളും കൂടി അടിച്ചോടിക്കപ്പെട്ട വ്യക്തി. അയാളെ ഒരു സഹജീവി എന്ന നിലയിൽ കൂടി കണക്കാകാതെ തല്ലി ചതച്ചു. അയാളാണ് ശശി.
  അപ്പോഴാണ് ഇരുവരും കണ്ടുമുട്ടുന്നത്. അവർക്ക് ഒരേ രൂപ സാദ്രശ്യമായിരുന്നു. രണ്ട് വലിയ അപകടങ്ങളിൽ  നിന്നും രക്ഷപ്പെട്ട മനുഷ്യർ. മരണത്തിന്റെ തുമ്പിൽ നിന്നും തിരിച്ചു വന്നവർ. ഇത് അവരുടെ രണ്ടാം ജന്മമാണ്. അവർ രണ്ടും ഒരേ രക്തബന്ധത്തിൽ പിറന്ന സഹോദരങ്ങളാണ്.അവർ ഒരേ രക്തബന്ധത്തിൽ പിറന്ന സഹോദരങ്ങളാണെന്ന് അവർക്കറിയില്ലായിരുന്നു. ആ മതാപിതാക്കൾക്ക് രണ്ട് മക്കളോടും തീർത്തതീരാത്ത വെറുപ്പുണ്ടായിരുന്നു. മഴയുടെ ശക്തി കുറഞ്ഞുവരുകയാണ്.
  അവർ മു൯പേ പരിചയം ഉള്ളവരെ പോലെ അടുത്തറിഞ്ഞു. അവർക്ക്  ആ കാടുകടന്ന് അപ്പുറത്തേക്ക് എത്തണമായിരുന്നു. വഴിയിലെ ഫലങ്ങൾ ഭക്ഷിച്ചും കളിച്ചും വർത്തമാനം പറഞ്ഞും അവ‍ർ ദിവസങ്ങൾ നീക്കി. അവർ വർത്തമാനത്തിലൂടെ സഹോദരങ്ങളാണെന്ന് തിരിച്ചറിഞ്ഞു. എന്നിട്ടും അവർ വീട്ടിലേക്ക്  പോയില്ല. ഒരുമിച്ച് കഴിഞ്ഞു. അതിന്നിടയിൽ അവർക്ക് ഒരുപ്പാടു അപത്തുകൾ സംഭവിച്ചിട്ടുണ്ട്. അതിലൊന്നും പതറാതെ അവർ ഒരുമിച്ച് ജീവിതം മുന്നോട്ടു നയിച്ചു.
  പെട്ടെന്ന് വീണ്ടും ഇടിയും മിന്നലും മഴയും വന്നു. ആ സമയത്താണ് ഒരു പിഞ്ചുകുഞ്ഞ് അവരുടെ കാഴ്ചയിൽ പെട്ടത്. അവർ ആ പിഞ്ചുകുഞ്ഞിനെ എത്രയോ കഷ്ടപ്പെട്ട് കുഞ്ഞിന്റെ മാതാപിതാക്കളുടെ അരികിൽ ‍ചെന്നെത്തിച്ചു. കുഞ്ഞിന്റെ മാതാപിതക്കൾ കുട്ടിയെ കാണാതെ അലറികരയുകയായിരുന്നു. കുട്ടിയെ കിട്ടിയെ സന്തോഷത്തിൽ അവർ അവരെ സ്വന്തം വീട്ടിൽ രാജക്കന്മാരെ പോലെ വാഴിച്ചു . ഇരുവ‍ർക്കും അവരോട് തീ‍ർത്തതീരാത്ത നന്ദി ആയിരുന്നു.ആ വീട്ടിലെ ജോലിക്കാരി അവരുടെ അമ്മ ആയിരുന്നു. അമ്മയ്ക വന്ന വിളക്കിനെ ചവിട്ടിത്തഴ്തിയ അവസ്ഥ ആയിരുന്നു. 
 അവർ പരസ്പരം പറഞ്ഞു "നമ്മുടെ സന്തോഷത്തി൯ കാരണം മഴയാണ്”.ആദ്യത്തെ മഴയിൽ ഒന്നിക്കുകയും പിന്നെ നാം വലിയ നിലയിലെത്തുകയും ചെയ്തു. മഴയ്ക്ക് നന്ദി. അവ‍ർ പിന്നീട് ഒരുമിച്ചു ജിവിതം നയിച്ചു.
സൂര്യ ഇ വി
8 ജി എച്ച് എസ്സ് എസ്സ് ഉദിനൂർ
ചെറുവത്തർ ഉപജില്ല
കാസറഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ