ഏറാമല യു പി എസ്/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

വി ആർ സുധീഷ്



പാട്ടുപുസ്തകവും കാരൂർ കഥകളും




സാഹിത്യപാരമ്പര്യമ�ോ പുസ്തകപ

രിചയമ�ോ ഇല്ലാത്ത ഒരു കുടുംബത്തിൽ

ജനിച്ച ഞാൻ, കുട്ടിക്കാലത്തു വായിച്ചത്

സിനിമ നോട്ടിസിലെ കഥാസാരവും പാട്ടു

പുസ്തകങ്ങളുമാണ്. പുസ്തകങ്ങളൊ

ന്നും അന്നു ലഭ്യമായിരുന്നില്ല. വീടിന്റെ ചു

റ്റുവട്ടത്തൊന്നും വായനശാലകളും ഇല്ല.

സ്‌കൂൾകാലം കഴിഞ്ഞാണു ഞാൻ വായി

ച്ചു തുടങ്ങിയതു തന്നെ. പക്ഷേ, പാട്ടിന്റെ

വരികളൊക്കെയും മനസ്സിൽ പതിഞ്ഞു

കിടക്കും. പല വാക്കുകളുടെയും അർഥം

അറിയില്ല. അന്നത്തെ പാട്ടുകളിലെ കവി

ത എനിക്കു ഭാഷയും ഭാവനയും തന്നു.

വാക്കിന്റെ അർഥം അറിയാനുള്ള പ്രചോ

ദനം തന്നു. അനുരാഗസുന്ദര സ്വപ്നങ്ങ

ൾക്കൊപ്പം ചക്രവാളവും ചന്ദ്രകാന്തവും

അഞ്ജനക്കണ്ണും അന്ധകാരവും എന്തെ

ന്നു ഞാനറിഞ്ഞു.

ജില്ലാ യുവജനോത്സവത്തിൽ എനിക്ക്

അന്നു പദ്യം ചൊല്ലലിനു രണ്ടാം സ്ഥാനം

കിട്ടി. കവി ആരാണെന്നോ കവിത എന്തെ

ന്നോ അറിയാതെയാണു ഞാനതു ചൊല്ലി

യത്. പിൽക്കാലത്ത് മലയാള സാഹിത്യം

പഠിക്കുമ്പോഴാണ് മറന്നുപോയ ആ കവിത

എന്റെ കണ്ണിൽപ്പെട്ടത്. ‘മാനിച്ചോരോ മല

രുകൾ ചെന്നു മാബലി ദേവനെ എതിരേ

ൽക്കാൻ...’ എന്നു തുടങ്ങുന്ന ആ കവിത

വൈലോപ്പിള്ളിയുടേതാണ്. എന്റെയുള്ളി

ൽ ഒരു പരമാനന്ദ വെട്ടമുണ്ടായി.

പയ്യോളി ഹൈസ്‌കൂളിൽ ഏഴാം ക്ലാസി

ൽ പഠിക്കുമ്പോൾ എനിക്കൊരു കഥ പഠി

ക്കാനുണ്ടായിരുന്നു; ‘കുട നന്നാക്കാനു

ണ്ടോ?’ കർമമഹത്വവും ജീവിതവിജയവും

പറഞ്ഞുതരുന്ന കഥ. അതിന്റെ ആദ്യവാച

കവും അന്ത്യവാചകവുമെല്ലാം ഇപ്പോഴും

എനിക്കു മനഃപാഠമാണ്. കഥ എഴുതിയത്

കാരൂർ നീലകണ്ഠപ്പിള്ള. അന്നും ഇന്നും

എനിക്കു കഥയിൽ ആചാര്യൻ കാരൂർ

തന്നെ. കഥയെഴുതുമ്പോൾ ഞാൻ ആദ്യം

ഓർമിക്കുക കാരൂരിനെയാണ്. അപ്പോൾ

അന്നത്തെ ആ കഥയുടെ ശീർഷകം മാറി

വരും മനസ്സിൽ. കഥ നന്നാക്കാനുണ്ടോ

എന്നായിത്തീരും.

ചെറുതിലേ എഴുതിത്തുടങ്ങിയെങ്കിലും

ഒൻപതാം ക്ലാസിൽ എത്തിയപ്പോഴാണ്

കഥകൾ അച്ചടിച്ചു വരാൻ തുടങ്ങിയത്.

അന്നത്തെ ബാലരമയിലും ബാലയുഗത്തി

ലും ബാലപംക്തികളിലുമെല്ലാം ധാരാളമാ

യി എഴുതി. എഴുതുന്നതിലൊന്നും ഒരു കാ

മ്പുമില്ലെന്ന് അറിയില്ലായിരുന്നു. അറിഞ്ഞ

ത് മടപ്പള്ളികോളജിൽ പ്രീഡിഗ്രിക്ക് എത്തി

ച്ചേർന്ന കാലത്താണ്. ആധുനികർ കത്തിപ്പ

ടരുന്ന കാലം. അവരെ വായിച്ച എന്റെ എഴു

ത്തിന്റെ ദിശ മാറി. അവരെനിക്ക് ആധുനി

കതയിലേക്കും ആധുനികോത്തരതയിലേ

ക്കുമെല്ലാമുള്ള വഴി കാണിച്ചു തന്നു. കഥ

യുടെ ശിൽപത്തിന്റെ കാര്യത്തിൽ എനിക്കി

പ്പോഴും മാതൃക കാരൂർ തന്നെയാണ്.

പി. ഭാസ്‌കരൻ മാഷിന്റെയും വയലാ

റിന്റെയും ഒഎൻവിയുടെയും പാട്ടുകളിൽ

ഗവേഷണം നടത്തിയാണ് ഞാൻ ഡോക്ട

റേറ്റ് നേടിയത്. അതൊരു ഉപകാരസ്മരണ

കൂടിയാണ്. പാട്ടുകളിലൂടെ എന്നെ ഭാഷ

പഠിപ്പിച്ച്, എനിക്കു ഭാവന തന്ന കവിക

ൾക്കുള്ള ഗുരുദക്ഷിണ.

തലശ്ശേരി ബ്രണ്ണൻ കോളജിൽ എംഎ

മലയാളത്തിനു ചേർന്നപ്പോഴാണ് വിളക്കു

മരം പോലുള്ള ഒരാളെ കാണുന്നത്. എം.

എൻ. വിജയൻ മാഷ്. രാവിലത്തെ മാഷി

ന്റെ ആദ്യ ക്ലാസിലെത്താൻ ഞാൻ ദൂരങ്ങ

ൾ താണ്ടി ശരിക്കും കിതച്ചു. ഭാഷയുടെ

സൗന്ദര്യമറിഞ്ഞത്, ആവിഷ്കാരത്തിന്റെ

സൗന്ദര്യ പടർച്ചകൾ അറിഞ്ഞത് വിജയൻ

മാഷിൽനിന്നാണ്.

എന്റെ ഗ്രന്ഥാലയത്തിന്റെ പൂമുഖത്തി

രിപ്പുണ്ട് വിജയൻ മാഷുടെ സമ്പൂർണ കൃ

തികളുടെ പത്തു വാല്യങ്ങൾ. അതു കാണാ

തെ ഒരു നാളും കടന്നു പോകാറില്ല.