ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
18:39, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15006 (സംവാദം | സംഭാവനകൾ) (നാടോടി വിജ്ഞാനകോശം)

.ഇന്ത്യയിലെ വിദേശാധിപത്യ കാലഘട്ടം. ഇന്ത്യൻ ജനതയേയും സമ്പത്തിനേയും ഒരുപോലെ കൊള്ളയടി ക്കപ്പെട്ട കാലഘട്ടം. സ്വാതന്ത്ര്യ സമര ചരിത്ര കാലഘട്ടം ഒട്ടും മോശമല്ലാത്ത പങ്കാളിത്തം ഈ ചരിത്രത്തിൽ നമ്മുടെ കൊച്ചു കേരളത്തിനും ഉണ്ടായിരുന്നു. കേരള ചരിത്രത്തിൽ വീരകേരളവർമ്മ പഴശ്ശിരാജ എന്ന് തങ്ക ലിപികളിൽ ആലേഖനം ചെയ്യപ്പെട്ട ഒരു അദ്ധ്യായം. എ.ഡി. 1793 മുതൽ എ.ഡി. 1805 വരെയുള്ള കാല ദൈർഘ്യം. ഇവിടെയാണ് കേരളത്തിലെ ആഫ്രിക്കയെന്ന് അറിയപ്പെട്ടിരുന്ന വയനാടിന്റെ ചരിത്രം കടന്നുവരു ന്നത്.

അസഹനീയമായ കൊടുംതണുപ്പ്, വന്യമൃഗങ്ങൾ സ്വര്യവിഹാരം നടത്തുന്ന നിബിഡ വനങ്ങൾ, നിറയെ മഞ്ഞിൽക്കുളിച്ചു നിൽക്കുന്ന പ്രദേശങ്ങൾ ഇവയെല്ലാം അതിജീവിച്ച്, അത്യാധുനിക സജ്ജീകരണ ങ്ങളും പടയൊരുക്കങ്ങളും ഉള്ള ഒരു വിദേശ ശക്തിയോട്, സ്വാതന്ത്ര്യത്തിനു വേണ്ടി ഏറ്റുമുട്ടിയ ഒരു വീര സിംഹം-കേരള വർമ്മ പഴശ്ശിരാജാ അദ്ദേഹത്തിന്റെ കൂടെ ത്യാഗമനോഭാവത്തോടെ സമർപ്പണബുദ്ധിയോടെ, വിദേശാധിപത്യത്തെ ഈ മണ്ണിൽ നിന്നും തുടച്ചുമാറ്റാൻ സധൈര്യം ഇറങ്ങിത്തിരിച്ച ഒരു പറ്റം മനുഷ്യർ അത്ഭുതസ്തബ്ധരായി, തരിച്ചു നിൽക്കുകയാണ് പിന്നീട് വന്ന തലമുറകൾ ഇവർക്കുമുന്നിൽ.

പഴശ്ശി, അദ്ദേഹത്തിന്റെ തട്ടകമായി തെരഞ്ഞെടുത്തത് നമ്മുടെ ഈ വയനാടിനെ വർഷങ്ങൾ പിന്നിട്ടി ട്ടും, ഇന്ത്യ സ്വതന്ത്രയായിക്കഴിഞ്ഞിട്ടും വയനാട് കേരളത്തിലെ ആഫ്രിക്കയായ് തന്നെ നിലനിന്നു. ആധുനി കത കടന്നുവരാൻ മടിക്കുന്ന ഒരു ഉൾ പ്രദേശമായി ബാക്കി നിന്നു. എന്നാൽ വിദേശാധിപത്യം ഇവിടെ ഉപേ ക്ഷിച്ചു പോയ ചില ചരിത്ര സ്മാരകങ്ങൾ, പാതകൾ എന്നിവ പിന്നീട് ഈ നാടിന്റെ വികസനത്തിലേക്ക് വെളിച്ചം വീശുകയായി.

ജനങ്ങളുടെ പ്രധാന തൊഴിൽ കൃഷി തന്നെയാണ്. സർക്കാർ ജോലിക്കാർ വിരലിലെണ്ണാവുന്നതു മാത്രം. വിവിധ ഓഫീസുക ളിൽ ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും ജീവനക്കാർ മറ്റു ജില്ലകളിൽ നിന്നും വന്നവരാണ്. എല്ലാ തരത്തിലും ഒരു കുടിയേറ്റ് മേഖ ലയാണ് വയനാട്. മുൻകാലങ്ങളിൽ മാനന്തവാടിയിലെ വ്യാപാരികളേറെയും തലശ്ശേരിയിൽ നിന്നും വന്ന മുസ്ലീങ്ങളാണ്. അന്ന് മാനന്തവാടി താഴെയങ്ങാടിയിൽ വിരലിലെണ്ണാവുന്ന കടകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. സ്കൂൾ സ്ഥാപിച്ച് വർഷങ്ങൾക്ക് ശേഷമാണ് മാനന്തവാടി പട്ടണത്തിന്റെ വിപുലീകരണം നടന്നത്. സർക്കാർ ഓഫീസുകളായി പ്രവർത്തിച്ചിരുന്ന പല കെട്ടിടങ്ങളും ബ്രിട്ടീഷ്കാരുടെ കാലത്ത് നിർമ്മിച്ചവയാണ്. അന്നത്തെ വയനാടൻ കാലാവസ്ഥക്കനുയോജ്യമായ തരത്തിലുള്ള കെട്ടിട നിർമ്മാണ രീതി വളരെ ശ്രദ്ധേയമാണ്. അന്നത്തെ സാമൂഹ്യ വ്യവസ്ഥയായ ജന്മിത്വം, അതിന്റെ തുടർച്ചയായ അടിമത്തം വയനാടൻ സമൂഹ ത്തേയും പ്രസിച്ചിരുന്നു. വയനാടൻ മണ്ണിന്റെ സ്വന്തം മക്കളായ നിരക്ഷരരും, നിഷ്കളങ്കരുമായ ആദിവാസികൾ തന്നെയാണ് ചൂഷണം ചെയ്യപ്പെട്ടത്. വയനാടിന്റെ ദേശീയോത്സവമായ വള്ളിയൂർക്കാവ് ഉത്സവം പണ്ട് കാലത്ത് അടിമക്കച്ചവടത്തിന്റെ വേദിയാ യിരുന്നുവെന്ന് ചരിത്രരേഖകൾ സൂചിപ്പിക്കുന്നു. ഇന്ന് അടിമത്തവും, ജന്മിത്വവും തുടച്ചുമാറ്റപ്പെട്ടുവെങ്കിലും ചൂഷണം തുടരുന്നു. നൂറ്റാണ്ടുകൾക്ക് ശേഷവും ഈ ആദിവാസി ചൂഷണത്തിന്റെ വേരുകൾ പിഴുതെറിയാൻ എന്തേ ആധുനിക സമൂഹം മടിക്കുന്നു?