സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ

Schoolwiki സംരംഭത്തിൽ നിന്ന്
12:07, 25 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13002 (സംവാദം | സംഭാവനകൾ)
സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ
വിലാസം
ചെറുപുഴ

കണ്ണൂര്‍ ജില്ല
സ്ഥാപിതം02 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
25-11-201613002



കണ്ണൂര്‍ ജില്ലയിലെ മലയോരഗ്രാമമായ ചെറുപുഴയില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്‍റ് മേരീസ് ഹൈസ്കൂള്‍, ചെറുപുഴ.

ചരിത്രം

സെന്റ് മേരീസ് ഹൈസ്ക്കൂള്‍ ചെറുപുഴ കുടകൂുമലനിരകളിലെ നിബിഡ വനങ്ങളില്‍ നിന്ന് കിനിഞ്ഞൊഴുകി അലതല്ലി എത്തുന്ന വലിയ പുഴയാണ് കാര്യങ്കോട് പുഴ. ചട്ടിവയല്‍, മരുതംപാടി, മുതുവം, കൊട്ടത്തലച്ചി മലമടക്കുകളില്‍ നിന്ന് ഉത്ഭവിച്ച് ചെറുപുഴയായി ഒഴുകി കാര്യങ്കോട് പുഴയോട് സംഗമിക്കുന്ന സ്ഥാനത്തെ ശാദ്വലഭൂമിയാണ് വടക്കേ മലബാറിന്റെ കിഴക്കന്‍ മേഖലയെന്ന് വിശേഷിപ്പിക്കുന്ന ചെറുപുഴ. ചെറിയ പുഴ കടന്ന് കിഴക്കോട്ട് സഞ്ചരിച്ച പഴമക്കാരാണ് ഈ പ്രദേശത്തിന് 'ചെറുപുഴ' എന്ന് പേരു നല്‍കിയത് സംഘകാലഘട്ടത്തില്‍ മൂഷിക രാജക്കന്‍മാര്‍ ഭരിച്ചിരുന്ന ഏഴിമല രാജ്യത്തിന്റെ ഭാഗമായിരുന്ന ഈ പ്രദേശം പില്‍ക്കാലത്ത് ചിറയ്ക്കല്‍ ആസ്ഥാനമായ കോലത്ത് നാടിന്റെ ഭാഗമായി. കാലക്രമത്തില്‍ മദ്രാസിന്റെയും മൈസൂരിന്റെയും ഭാഗമാവുകയും ടിപ്പുവിന്റ മരണത്തോടെ ബ്രിട്ടീഷുക്കാരുടെ നേരിട്ടുള്ള ഭരണത്തിന് കീഴിലാവുകയും ചെയ്തു. യേശു ക്രിസ്തുവിന്റെ കാലത്ത് കേരളത്തിന്റെ വടക്കു ഭാഗത്തു ഉണ്ടായിരുന്ന ഏഴിമല എന്ന നാട്ടുരാജ്യം, ഇന്നത്തെ കണ്ണൂര്‍, വയനാട് ജില്ലകളും കര്‍ണ്ണാടകത്തുിലെ മംഗലാപുരം വരെയുള്ള പ്രദേശങ്ങളും ചേര്‍ന്ന് ഏഴിമല നന്നന്‍ എന്ന നാട്ടുരാജാവിന്റെ അധീനതയിലായിരുന്നു . ഇന്നത്തെ കണ്ണൂര്‍ ജില്ലയും കോഴിക്കോടിന്റെ വടക്കുള്ള ചില പ്രദേശങ്ങളും ചേര്‍ന്ന് നാട്ടുരാജ്യമായിരുന്നു പഴയക്കാലത്ത് കോലത്തുനാട്. കാലക്രമത്തില്‍ കുടുംബകലഹവും വിദേശിയാക്രമണവും മൂലം കോലത്തിരിമാരുടെ പ്രതാപം മങ്ങി. 18ാം നൂറ്റാണ്ടായപ്പോള്‍ അവരില്‍ ചിറയ്ക്കല്‍ രാജകുടുംബം പ്രബലരാവുകയും ബ്രിട്ടീഷ് ആധിപത്യത്തിന് സമ്മതിച്ചുകൊണ്ട് 1793-ല്‍ ചിറയ്ക്കല്‍ രാജാവ് ഒപ്പു വയ്ക്കുകയും ചെയ്തു. കിഴക്കന്‍ മലയോര മേഖലകളില്‍ കാര്യസ്ഥരുടെ മേല്‍നോട്ടത്തില്‍ ജന്മിമാര്‍ കൃഷി നടത്തിയിരുന്നു . മലമ്പ്രദേശത്ത് കാടുകള്‍ വെട്ടിത്തളിച്ച് തീയിട്ട് പുനം കൃഷി നടത്തിയിരുന്നു. ചില സ്ഥലങ്ങളില്‍ പുനം കൃഷിക്കുശേഷം കുരുമുളകു തോട്ടങ്ങള്‍ പിടിപ്പിക്കുമായിരുന്നു. കൃഷി പണികള്‍ നടത്തിയിരുന്നത് മാവില സമുദായത്തില്‍പ്പെട്ടവരും വേട്ടുവരുമുള്‍പ്പെട്ട ആദിവാസികളായിരുന്നു.

ആദ്യകാലങ്ങളില്‍ ഈവനഭൂമിയിലേക്ക് നീലേശ്വരം ആലപടമ്പ് പയ്യന്നൂര്‍ എരമം തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് കര്‍ഷകര്‍ കുടിയേറി. കാര്യങ്കോട് പുഴയുടെ തെക്കുഭാഗത്ത് അധികാരി മേനോന്‍ കോല്‍ക്കാരന്‍ എന്നീ പേരുകളിലറിയപ്പെട്ട വില്ലേജധികാരിയും വടക്കുഭാഗത്തു പട്ടേലരും നികുതി പിരിവുകാരായിരുന്നു. 

എകദേശം 1300 വര്‍ഷങ്ങള്‍ക്കു മുമ്പ് മതപ്രചാരണാര്‍ത്ഥം മെക്കയില്‍ നിന്ന് എത്തിയ പുണ്യാത്മാക്കളായ രണ്ട് ഔലിയാക്കന്മാരെ കബറടക്കിയിരിക്കുന്ന പുളിങ്ങോം മഖാം , പുളിങ്ങോം ശ്രീ ശങ്കരനാരായണ ക്ഷേത്രം ,കമ്പല്ലൂര്‍ ക്ഷേത്രം എന്നിവയായിരുന്നു അന്നത്തെ പ്രധാന ആരാധനാലയങ്ങള്‍ 1947 മുതല്‍ തിരുവിതാംകൂറില്‍ നിന്നുള്ള കുടിയേറ്റം ആരംഭിച്ചു. ദൈവകരങ്ങള്‍ വഴിയായി മനുഷ്യന്‍ കഠിന പ്രയത്നം ചെയ്ത് നേടിയ ഒരു ചരിത്ര വിജയമാണ് മലബാര്‍ കുടിയേറ്റത്തിന് പിന്നിലുളളത്. ആവശ്യമാണ് സൃഷ്ടിയുടെ മാതാവ് എന്ന ചൊല്ല് മലബാര്‍ കുടിയേറ്റ കാര്യത്തില്‍ അര്‍ത്തവത്താണ് . കുടിയേറ്റത്തിന്റെ കാരണങ്ങള്‍, 1939 ല്‍ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ ഇന്ത്യയിലേക്കുളള അരിവരവു നിലച്ചു നാടന്‍ കൃഷി രീതികള്‍ അവലംബിച്ചിരുന്ന ജനങ്ങള്‍ ഭക്ഷ്യ രംഗത്ത് സ്വയം പര്യാപ്തരായിരുന്നില്ല കപ്പയും ചേമ്പും ചേനയും കുടപ്പനന്തും അമേരിക്കയില്‍ നിന്നും ഇറക്കമതി ചെയ്ത ബജ്റ, ചോളം മെയ്സ് തുടങ്ങിയ ധാന്യങ്ങളും കേരളീയരുടെ വിശപ്പടക്കി.1947 ലെ ഇന്ത്യാ വിഭജനത്തോട് ഭാരതത്തിന്റെ നെല്ലറയായ സിന്‍ഡ് പ്രദേശം പാക്കിസ്ഥാനിലായി. നാടെങ്ങും പട്ടിണിയും ദാരിദ്ര്യവും നടമാടി.അരി,മണ്ണെണ്ണ തുടങ്ങിയ നിത്യോപയോഗസാധനങ്ങള്‍ പൊതു വിപണിയില്‍ ലഭിക്കാതായി. റേഷന്‍ സമ്പ്രദായം നിലവില്‍ വന്നു അക്കാലത്ത് തിരുവിതാംകൂറിലെ ജന സംഖ്യ വര്‍ദ്ധിച്ചിരുന്നു. സാധാരണക്കാരന് ജീവിതം മുന്നോട്ടു നീക്കാന്‍ പ്രയാസമായി തിരുവിതാംകൂര്‍ ദിവാനയിരുന്ന സര്‍ സി.പിയുടെ ദുര്‍ഭരണവും കുടിയേറ്റത്തിന് ഒരു പ്രധാന കാരണമായി. കൃഷി തകര്‍ച്ചയും മറ്റ് പ്രതികൂലസാഹചര്യങ്ങളും അനുഭവിച്ചവര്‍ പോംവഴി ആലോചിച്ചു . ഈ സാഹചര്യത്തിലാണ് മലബാറില്‍ കുറഞ്ഞ വിലയ്ക്ക് ഭൂമി കിട്ടുമെന്ന് അറിയുന്നത് അങ്ങനെ 1926 മുതല്‍ കോട്ടയം ജില്ലയില്‍ നിന്നും ആദ്യമായി ഇവിടേക്ക് കൃഷിക്കാരായ ക്രിസ്ത്യാനികള്‍ കുടിയേറ്റം ആരംഭിച്ചു . 1943 മുതലാണ് കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിന് കിഴക്കുളള എരമത്ത് കുടിയേറ്റം ആരംഭിക്കുന്നത്. പാലാക്കാരനായ കൊട്ടുകാപ്പളളി തൊമ്മച്ചന്റെ കശുമാവിന്‍ തോട്ടം സുപ്രണ്ടായിരുന്ന തയ്യില്‍ തോമാച്ചനില്‍ നിന്നും ഈ പ്രദേശത്തെപ്പറ്റി കേട്ടറിഞ്ഞാണ് പുഞ്ചക്കുന്നേല്‍ തോമസ് പയ്യന്നൂരില്‍ എത്തുന്നത്. പിന്നീട് അദ്ദേഹത്തിന്റെ ഉത്സാഹത്തില്‍ കൂട്ടുക്കാരായ പുതുപ്പറമ്പിക്കുന്നേല്‍ സ്കറിയ, മുണ്ടമറ്റം ജോസഫ്, അടിച്ചിലാമാക്കല്‍ വര്‍ഗീസ്, പാറേകൊങ്ങാട്ട് ദേവസ്യ, അരീക്കാട്ടുതാഴെ കുരുവിള എന്നിവരും എരമത്തെത്തി. ഈ സ്ഥലത്തിന് 'കീടാരിപൊയില്‍' എന്നും പേരുണ്ട്. കാടുകള്‍ വെട്ടിത്തെളിച്ച് കുരുമുളക് റബ്ബര്‍ കശുമാവ് കവുങ്ങ് മുതലായ കൃഷികള്‍ ചെയ്ത് എസ്റ്റേറ്റ് ഉണ്ടാക്കുകയായിരുന്ന ഇ‌വരുടെ ലക്ഷ്യം. മഹാത്മഗാന്ധിയുടെ പാദസ്പര്‍ശനമേറ്റ് ധന്യമായ നാടാണ് കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍. ഇവിടെ നിന്നും 30 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ കിഴക്കന്‍‌ മലയോര മേഖലയുടെ പ്രവേശനകവാടമെന്ന് അറിയപ്പെടുന്ന ചെറുപുഴയിലെത്താം. പഴയ മലബാര്‍ ജില്ലയുടെ അതിര്‍ത്തിയായിരുന്നു ഈ പ്രദേശം. കര്‍ണ്ണാടക വന പ്രദേശങ്ങളില്‍ നിന്നും ഉത്ഭവിച്ചു തേജ്വസനിപുഴയായി [കാര്യങ്കോട്] പുഴയായി രൂപാന്തരം പ്രാപിച്ച് ഒഴുകിയെത്തുമ്പോള്‍, തിരുമേനി മലനിരകളില്‍ നിന്ന് ഒഴുകി വന്ന തോട് [ചെറിയപുഴ] സംഗമിക്കുന്ന സ്ഥാനമായതുകൊണ്ടാണ് ഈ പ്രദേശത്തിന് ചെറുപുഴ എന്നു പേരുണ്ടായത്. 1947ലാണ്ചെറുപുഴയിലെ കുടിയേറ്റം ആരംഭിച്ചത്. പുഞ്ചക്കുന്നേല്‍ തോമസാണ് ഇതിനു നേതൃത്വം നല്‍കിയത്. പുതുപ്പറമ്പിക്കുന്നേല്‍ സ്കറിയ, വാഴപ്പളളില്‍ പിലിപ്പോസ്, പുത്തന്‍പ്പുരയ്ക്കല്‍ മത്തായി എന്നിവര്‍ ഒന്നിച്ചാണ് ചെറുപുഴയ്ക് പടിഞ്ഞാറുവശത്തായി കുണ്ടയംകോട് 140 ഏക്കര്‍ സഥലം ചെറുവത്തൂരുളള ചെരളം പൂവളപ്പില്‍ ഗോവിന്ദന്‍ എന്ന ജന്മിയില്‍ നിന്ന് ജന്മധാരമായി വാങ്ങിയത്. ഈ നാലുകുടംബക്കാരാണ് ചെറുപുഴയിലെ ആദ്യ കുടിയേറ്റക്കാര്‍. 1948 മുതല്‍ കുടുംബതാമസമാരംഭിച്ചു. ഇവര്‍ക്കുശേഷം 24 കുടുംബക്കാര്‍ താമസത്തിനെത്തി. മലമ്പനി, മലവെളളം എന്നീ ശല്യങ്ങള്‍ ഇല്ലാതിരുന്നതും കച്ചവടകേന്ദ്രമായ പാടിയോട്ടുചാല്‍ അടുത്തായിരുന്നതും ചെറുപുഴ കുടിയേറ്റത്തിന് മെച്ചമായി. 1956 നവംബര്‍ ഒന്നിനു മുമ്പ് തിരുകൊച്ചിയും മലബാറും രണ്ടു സംസ്ഥാനങ്ങളായിരുന്നു. ഭാരതപുഴയ്ക്ക് തെക്കുളള പ്രദേശം തിരുകൊച്ചിയുടെതും വടക്കുളളത് മദ്രാസ് സംസ്ഥാനത്തിന്റെയും മലബാര്‍ ജില്ല കാര്യങ്കോട്പുഴയ്ക്ക് വടക്ക് സൗത്ത് കാനറയുടേതുമായിരുന്നു. സൗത്ത്കാനറ(ജില്ല) മദ്രാസ് ഗവര്‍ണറുടെ കീഴിലായിരുന്നു. തിരുവതാംകൂറില്‍ നിന്നും മലബാറിലേക്കുളള യാത്രാ ദുരിതം വിവരണാതീതമായിരുന്നു. വൈക്കത്തു നിന്ന് ബോട്ടു മാര്‍ഗം എര്‍ണാകുളത്തെത്തിയും ബസ് മാര്‍ഗം ആലുവയിലെത്തിയുമാണ് അന്ന് ഷൊര്‍ണ്ണൂരെത്തിയത്.കോട്ടയത്തുനിന്ന് ആലുവയ്ക്ക് സര്‍.സി.പിയുടെ വക എക്സ്പ്രസ് സര്‍വീസ് നടത്തുന്നുണ്ടായിരുന്നു. കരിഗ്യാസ് കൊണ്ടാണ് അന്ന് ബസ് ഓടിച്ചിരുന്നത്. ആലുവയില്‍ നിന്ന് പയ്യന്നൂര്‍ക്ക് (1947) 5രൂപയായിരുന്നു ട്രെയിന്‍ടിക്കറ്റ് നിരക്ക്. കല്‍ക്കരികൊണ്ട് ഒാടിക്കുന്ന തീവണ്ടി മാത്രമേ മലബാറിലേക്ക് ഉണ്ടായിരുന്നുളളു. ഷൊര്‍ണ്ണൂരോ കോഴിക്കോട്ടോ നിന്ന് മദ്രാസ് മെയിലിലാണ് യാത്ര. ആദ്യകാലങ്ങളില്‍ വാഹന സൗകര്യം പയ്യന്നൂര് പെരുമ്പവരെയായിരുന്നു. അവിടെ നിന്നും ചെറുപുഴയിലേക്ക് കാല്‍നടയാത്ര നടത്തണം.പിന്നീട് പയ്യന്നൂര് നിന്നും അരവഞ്ചാല്‍ വരെയും അതിനുശേഷം പാടിയോട്ടുച്ചാല്‍ വരെയും 30 സീറ്റുളള ബസ് സര്‍വ്വീസ് ‌ഉണ്ടായിരുന്നു. യാത്രയ്ക്കും ചരക്കുകള്‍ കൊണ്ടു പോകുവാനും കാളവണ്ടികളും ഉപയോഗിച്ചിരുന്നു.കാല്‍പ്പെട്ടി,ചൂല്,പായ,.ചിരവ,ചട്ടി,കലം മുതലായ വീട്ടുസാധനങ്ങളും കുടുംബാഗങ്ങളുമായി ആലുവയിലെത്തിയാല്‍ പോലീസ് ബസ് പരിശോധന നടത്തും. പെട്ടികളും കെട്ടുകളും തുറന്നു കാണിച്ച് കൈമടക്കുകൊടുത്ത് രക്ഷപെടും. റെയില്‍വേ സ്റ്റേഷനിലെത്തിയാല്‍ സ്റ്റേഷന്‍ മാസ്റ്ററുടെ പരിശോധനയാണ് അക്കാലത്ത് മദ്രാസില്‍ രൂപയും തിരുവിതാംകൂറില്‍ ചക്രവുമാണ് പ്രചാരത്തിലുണ്ടായിരുന്നത്. ദ്രാവിഡരുടെ മേല്‍ ആര്യന്മാര്‍ നേടിയ ആധിപത്യത്തിന്റെ പിന്‍ തുടര്‍ചയായിരുന്നു ഇവിടത്തെ ജന്മി സമ്പ്രദായം.വേങ്ങയില്‍ നായനാന്‍മാരുടെ പണിക്കാരായിരുന്ന മാവിലന്മാരും വേട്ടുവരും ചെറുപുഴ,തിരുമേനി ഭാഗങ്ങളില്‍ വസിച്ചിരുന്നു. മാവിലന്‍ എന്ന മലരാജാവുനമായി ബന്ധപ്പെട്ടാണ് മലവേലന്‍,മായിലോന്‍ എന്നീ സമുദായങ്ങള്‍ ഉണ്ടായതെന്നു വിശ്വസിക്കപ്പെടുന്നു. സെന്റ് മേരീസ് ചര്‍ച്ച്, 1947 ല്‍ ചെറുപുഴയിലെത്തിയ മൊന്തനാരിയച്ചന് കാക്കേഞ്ചാലില്‍ ഒരു ദേവാലയം പണിയണമെന്ന് ആഗ്രഹമുണ്ടായി. 5ഏക്കര്‍ സ്ഥലം കിട്ടിയാല്‍ ഒരു പളളി പണിയാമെന്ന് മൊന്തനാരിയച്ചന്‍ പുഞ്ചക്കുന്നേല്‍ തോമസിനെ അറിയിച്ചു. പുഞ്ചക്കുന്നേല്‍ തോമസ്,പഴേപറമ്പില്‍ സ്കറിയ,പുതുപ്പറമ്പില്‍ക്കുന്നേല്‍ സ്കറിയ എന്നിവര്‍ ചേര്‍ന്ന് 5 ഏക്കര്‍ സ്ഥലം പളളിക്ക് ദാനമായി നല്‍കി. ഈ സ്ഥലം അന്ന് നോര്‍ത്ത് മലബാര്‍ ഡിസ്ട്രിക്കിലെ ചിറയ്ക്കല്‍ താലൂക്ക് വയക്കര അംശം നരമ്പ ദേശത്തൂന്നായിരുന്നു. എകദേശം 30 അടി നീളമുളള ഒരു ഷെഡിന്റെ മാതൃകയിലായിരുന്നു ആദ്യത്തെ പളളി പണിതത്. കേരളത്തിലെ മറ്റെല്ലാ പ്രദേശങ്ങളിലെന്നപോലെ ചെറുപുഴയിലും സമീപപ്രദേശങ്ങളിലും വിദ്യാഭ്യസമെന്നത് സാധാരണക്കാരന് അപ്രാപ്യമായിരുന്നു. സവര്‍ണാധിപത്യത്തിന്റെയും ജന്മിത്ത വ്യവസ്ഥതിയുടെയും കാലഘട്ടത്തില്‍ താഴ്ന്ന ജാതിക്കാരന് അക്ഷരജ്ഞാനം അന്യമായിരുന്നു. അക്ഷരത്തിന്റെ മാഹാത്മ്യം അറിയില്ലാത്ത അവര്‍ക്ക് വാമൊഴിയായി പകര്‍ന്നു കിട്ടിയ നാടന്‍ പാട്ടുകളിലൂടെയാണ് വിദ്യാഭ്യാസം ആരംഭിക്കുന്നത്. ജന്മിമാര്‍ക്ക് എതിരെയുളള അനിഷ്ടവും വിദ്വേഷവും പ്രകടിപ്പിക്കുന്നതിന് ഈ കലാരൂപങ്ങളിലൂടെ അവര്‍ക്കു സാധിച്ചു.പിന്നീട് ആശാന്മാരുടെ നേത്രത്വത്തില്‍ വീടിന് സമീപത്ത് വിദ്യാഭ്യാസ സമ്പ്രദായം ആരംഭിച്ചു.പായയിലോ തറയിലോ ഇരുന്ന് മലയാളം, കണക്ക്, സംസ്കൃതം എന്നീ വിഷയങ്ങള്‍ അഭ്യസിച്ചിരുന്നു. ശിഷ്യന്മാര്‍ ഭയഭക്തി ബഹുുമാനങ്ങളോടെ പെരുമാറിയിരുന്നു. കുടിയേറ്റത്തിനു മുമ്പ് തന്നെ വയക്കരയില്‍ വിദ്യാലയആരംഭിച്ചിരുന്നു. ഗോപാലന്‍ വക്കീല്‍ എന്ന സാമൂഹിക പ്രവര്‍ത്തകന്‍ 1921 ല്‍ വാഴക്കുണ്ടത്ത് ഒരു സ്ക്കൂള്‍ പണിയാനായി കലക്ടറില്‍ നിന്ന് അനുമതി വാങ്ങി. അക്കാലത്തെ പൊതു പ്രവര്‍ത്തകരായിരുന്ന കോളിയാടന്‍ കണ്ണന്‍ നമ്പ്യാര്‍, അമാന്തറ കണ്ണന്‍, കൊഴുമ്മല്‍ കൃഷ്ണന്‍ നായര്‍, മാവില കൃഷ്ണന്‍ നമ്പ്യാര്‍ എന്നിവര്‍ ചേര്‍ന്ന് ചെറുപുഴയുടെ കിഴക്കന്‍ മേഖലയായ ഇടവരമ്പ് എന്ന സ്ഥലത്ത് ആദ്യ വിദ്യാലയം പണിതു. ആദ്യ വിദ്യാലയങ്ങള്‍ പലതും ഏക അധ്യാപക വിദ്യാലയങ്ങളായിരുന്നു.തോളൂര്‍ കൃഷ്ണന്‍ നായര്‍ എന്ന വ്യക്തിയുടെ നേതൃത്വത്തില്‍ ഒരു ഷെഡിലായിരുന്നു ഇതിന്റെ പ്രവര്‍ത്തനമാരംഭിച്ചത് .1955 ലാണ് ഇത് അപ്പര്‍ പ്രൈമറി സ്ക്കൂളായി മാറ്റം ചെയ്യപ്പെടുന്നത്.1 958 ല്‍ ഇത് ഏകീകൃത സ്ക്കൂളാവുകയും ചെയ്തു. 1924 ല്‍ വയക്കര ഗവണ്‍മെന്റ് എലിമെന്ററി സ്ക്കൂളും തട്ടുമ്മല്‍ എല്‍.പി സ്കൂളും [1928] 1936 ല്‍ പുളിങ്ങോം ഗവ.പ്രൈമറി സ്ക്കൂളും മാത്രമേ ഉണ്ടായിരുന്നുളളു. വയക്കര സ്ക്കൂളായിരുന്നു ഈ മേഖലയിലെ ആദ്യത്തെ സ്ക്കൂള്‍. 1967-ല്‍ പാലാവയലിലും പിന്നീട് കമ്പല്ലൂരിലും ഹൈസ്ക്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. 1967-70 കാലഘട്ടമായപ്പോഴേക്കും കുിഴക്കന്‍ മേഖലയിലെ വിദ്യാഭ്യാസത്തിന് വന്‍പുരോഗതിയുണ്ടായി. വളരെ ചുരുക്കം ആളുകള്‍ക്കു മാത്ര‍മേ അ്ന്ന് ഹൈസ്ക്കൂള്‍ വിദ്യാഭ്യാസം ലഭിച്ചിരുന്നുളളു.കര്‍ഷകകുടുംബങ്ങളിലെ സാധാരണക്കാരുടെ കുട്ടികള്‍ക്ക് ഹൈസ്ക്കൂള്‍ വിദ്യാഭ്യാസത്തിന് വളരെയധികം ക്ലേശം സഹിക്കേണ്ടി വന്നു. കുടിയേറ്റം ശക്തമായതോടെ കാടുനാടായി.കുടിയേറ്റക്കാരുടെ കഠിനാധ്വാനം ഈ പ്രദേശങ്ങളെ സമ്പല്‍സമൃദ്ധമാക്കി. ചെറുപുഴയില്‍ നിന്ന് ചുറ്റുപാടുമുളള പല പ്രദേശങ്ങളിലേക്കും റോഡുകളും വാഹനങ്ങളും ഉണ്ടായി.വിദ്യാലയങ്ങള്‍,ആശുപത്രികള്‍,കച്ചവടസ്ഥാപനങ്ങള്‍,വൈദ്യുതി,ടെലഫോണ്‍, പോസ്റ്റ് ഒാഫീസ്, വായനശാല, ബാങ്ക്, വില്ലേജ് ഓഫീസ്, പ്രസ്സ്, സിനിമാ തീയറ്റര്‍ എന്നിവയും ഉണ്ടായി തുടങ്ങി.ചെറുപുഴ ദേവാലയത്തിന്റെ സില്‍വര്‍ ജൂബിലി 1976 ലും സുവര്‍ണ്ണ ജൂബിലി 2001 ലും ആഘോഷിച്ചു. 1980ല്‍ അന്നത്തെ കണ്ണൂര്‍ ജില്ലയിലെ ഹോസ്ദുര്‍ഗ് താലൂക്കുകളെ വേര്‍തിരിച്ചുകൊണ്ടൊഴുകുന്ന തേജ്വസിനി പുഴയില്‍കാക്കടവ് എന്ന സ്ഥലത്ത് 52 മീറ്റര്‍ ഉയരത്തില്‍ ഒരു വലിയ ജലസേചന പദ്ധതി നടപ്പിലാക്കുവാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചു. ചെറുപുഴയും സമീപ്രദേശങ്ങളും പദ്ധതി പ്രദേശമായി പ്രഖ്യാപിക്കപ്പെട്ടു. ബഹുമാനപ്പെട്ട ചെറുപുഴ പളളി വികാരി ഫാദര്‍ ജോര്‍ജ് കുഴിക്കച്ചാലിന്റെ നേത‍ൃത്വത്തില്‍ മലയോര കര്‍ഷക സംരക്ഷണ സമിതി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. നിരന്തരമായ നിവേദനങ്ങളുടെയും സമര പരിപാടികളുടെയും ഘട്ടത്തില്‍ തലശ്ശേരിയില്‍ വള്ളോപിളളി തിരുമേനി ഏകദിന ഉപവാസം നടത്തി.21 വര്‍ഷത്തിലേറെയായി കാക്കടവ് പദ്ധതിക്കെതിരേ കര്‍ഷക സംരക്ഷണ സമിതിയുടെ പോരാട്ടം കര്‍ഷക സമരങ്ങളുടെ ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതപ്പെടേണ്ടതാണ്. കുടിയേറ്റ മേഖലയുടെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ പുരോഗതിക്കു വേണ്ടി റവ.ഫാ.ജോര്‍ജ് നരിപ്പാറയുടെയും ഇടവകക്കാരുടെയും കഠിന പ്രയത്നത്തിലൂടെ സെന്റ് മേരീസ് ഫോറോന ദേവാലയത്തിന്റെ തിരുമുറ്റത്ത് സെന്റേ മേരീസ് ഹൈസ്ക്കൂള്‍ ആരംഭിച്ചു. തലശ്ശേരി രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍.സെബാസ്റ്റ്യന്‍ വള്ളോപ്പിളളിയുടെ മഹനീയ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വച്ച് ബഹു.വനം വകുപ്പു മന്ത്രി ശ്രീ.കെ.പി.നൂറുദീന്‍ 30.05.1982 ല്‍ ഈ സ്കൂള്‍ ഉദ്ഘാടനം ചെയ്തു. ചെറുപുഴ സെന്റ് മേരീസ് പളളിയുടെ മാനേജ്മെന്റില്‍ ആരംഭിച്ച ഈ സ്കൂളിന്റെ ആദ്യത്തെ മാനേജര്‍ റവ.ഫാ. ജോര്‍ജ് നരിപ്പാറയും ആദ്യത്തെ ഹെഡ് മാസ്റ്റര്‍ ശ്രീ ഒ.ജെ ദേവസ്യയുമായിരുന്നു. 1985 ല്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ ആദ്യബാച്ചില്‍ 57 കുട്ടികള്‍ 100% വിജയം കരസ്ഥമാക്കി.കുട്ടികളുടെ സ്വഭാവ രൂപീകരണം,വ്യക്തിത്വ വികസനം,ആത്മീയ വളര്‍ച്ച,മൂല്യബോധം,അച്ചടക്കം,മികച്ച വിജയം എന്നീ ഘടകങ്ങള്‍ക്ക് അതീവ പ്രാധാന്യം നല്‍കുന്നു. തുടര്‍ന്നുളള വര്‍ഷങ്ങളില്‍ കുട്ടികളുടെ എണ്ണം വര്‍ധിക്കുകയും കൂടുതല്‍ ഡിവിഷനുകള്‍ ഉണ്ടാവുകയും ചെയ്തു.1991ല്‍ ഹൈസ്ക്കൂളിന്റെ ചുമതല തലശ്ശേരി അതിരൂപതാ കോര്‍പ്പറേറ്റ് മാനേജ്മെന്റ് ഏറ്റെടുത്തു.1995 മുതല്‍ ഇംഗ്ലീഷ് മീഡിയം ബാച്ചും 1997 മുതല്‍ സംസ്കൃത പഠനവുമാരംഭിച്ചു. സ്ക്കൂളിന് നല്ല ഒരു കളി സ്ഥലം നിര്‍മ്മിക്കാന്‍ തുടക്കം കുറിച്ചത് ബഹുമാനപ്പെട്ട മാത്യു വില്ലന്താനം അച്ചനായിരുന്നു. 1990ല്‍ സ്ക്കൂള്‍ മാനേജറായിരുന്ന റവ.ഫാ സെബാസ്റ്റ്യന്‍ ജോസഫ് കാഞ്ഞിരക്കാട്ട്, സ്ക്കൂളിന്റെ പഴയ കെട്ടിടം പൊളിച്ച് ഒാഫീസ് മുറിയും അഞ്ച് ക്ലാസ് മുറിയും പണിയേണ്ട ഭാരിച്ച ഉത്തരവാദിത്വം അര്‍പ്പണ ബുദ്ധിയോടെ ഏറ്റെടുത്തുു.രണ്ടു നിലകളിലായി ലബോറിട്ടറിയുള്‍പ്പെടെ പുതിയ ബ്ലോക്ക് നിര്‍മ്മിക്കാനും കഴിഞ്ഞു. 1992മുതല്‍ വിവിധ എന്‍ഡോമെന്റുകള്‍ ഏര്‍പ്പെടുത്തി. 02-01-2007 ന് സ്ക്കൂള്‍ രജത ജൂബിലി ആഘോഷം വമ്പിച്ച പരിവാടികളോടെ നടന്നു.കണ്ണൂര്‍ ജില്ലാ കലാ കായിക ശാസ്ത്രമേളകളിലും നീന്തല്‍ മത്സരങ്ങളിലും പ്രവര്‍ത്തിപരിചയമേളയിലും മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്നു.ജില്ലാതല സംസ്കൃതോല്‍സവത്തില്‍ ഉന്നതസ്ഥാനം നേടുന്നു. 1993,1995,1999,2003,2004വര്‍ഷങ്ങളില്‍ മികച്ച വിജയ ശമാനത്തിന്റെ അടിസ്ഥാനത്തില്‍ തലശ്ശേരി കോര്‍പ്പറേറ്റില്‍ ഏര്‍പ്പെടുത്തിയിട്ടുളള ബിഷപ്പ് വള്ളോപ്പിള്ളി സാസര്‍ഡോട്ടല്‍ സില്‍വര്‍ ജൂബിലി മെമ്മോറിയല്‍ എവറോളിങ്ങ് ട്രോഫി കരസ്ഥമാക്കി. 1993-94വര്‍ഷത്തില്‍ ബസ്റ്റ് സ്ക്കൂള്‍ അവാര്‍ഡ് ലഭിച്ചു . 2010-11 വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ A+ ലഭിച്ച സ്ക്കൂളിനുളള മോണ്‍ മാത്യു.എം.ചാലില്‍ എക്സലന്‍സി അവാര്‍ഡ് ലഭിച്ചു. M.L.A Fund ല്‍ നിന്നും അനുവദിച്ചു കിട്ടിയ രണ്ടു കമ്പ്യൂട്ടര്‍,പൂര്‍വ്വവിദ്യാര്‍ത്ഥികളില്‍നിന്നും ലഭിച്ച എല്‍.സി.ഡി പ്രൊജക്ടര്‍ എന്നീ പഠനോപകരണങ്ങള്‍ ഉപയോഗിക്കുന്നു. പത്താം ക്ലാസുകാര്‍ക്ക് [morning and evening]ക്ലാസുകള്‍ നടത്തുന്നു. സാധാരണക്കാരായ കര്‍ഷകരുടെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നു.സോഷ്യല്‍ സര്‍വ്വീസ് ലീഗില്‍ നിന്നും സമാഹരിക്കുന്ന തുക പാവപ്പെട്ട കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കുന്നതിന് ഉപയോഗിക്കുന്നു. സന്യാസി സമൂഹങ്ങളുടെ നേതൃത്വത്തില്‍ കൗണ്‍സിലിങ്ങ് നടത്തുന്നു. സ്ക്കൂള്‍ മൈതാനം പഞ്ചായത്ത്തല മത്സരങ്ങള്‍ക്കും മറ്റു പൊതു പരിപാടികള്‍ക്കും നല്‍കുന്നു.ധ്യാനം, നാടകം,കലാകായിക മത്സരങ്ങള്‍ എന്നിവ നടക്കുന്നു. കായികരംഗത്തെ മികച്ച നേട്ടങ്ങള്‍ കൊണ്ട് ശ്രദ്ധേയരായ വിദ്യാര്‍ത്ഥികളാണ് ബിജു തോമസ് പുളളിക്കാട്ടില്‍,ഡായി കുര്യന്‍ പാലക്കുടിയില്‍,ഷിജു ജോണ്‍ കഞ്ചിറക്കാട്ടില്‍,ജോസ്ലീന , കെ.ജെ കാച്ചപ്പള്ളില്‍ എന്നിവര്‍ സംസ്ഥാനത്തലത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടി. ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുളള കായിക താരങ്ങളായ പെരിങ്ങേത്ത് ബിന്ദു, സിന്ധു സഹോദരിമാരും ബാസ്ക്കറ്റ് ബോള്‍ താരങ്ങളായ കാവാലം ജിജി, ജിയോ സഹോദരിമാരും ഈ സ്ക്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്തികളാണ്. സ്ക്കൂളിന് ഇപ്പോഴുളള പുതിയ കെട്ടിടവും സൗകര്യവും ഒരുക്കിയത് ബഹുമാനപ്പെട്ട ജോര്‍ജ് എളൂക്കുന്നേല്‍ അച്ചനാണ്. ഇവിടെ 26അധ്യാപകരും 4 ഒാഫീസ് ജീവനക്കാരും സേവനമനുഷ്ടിക്കുന്നു.15 ഡിവിഷനുകളിലായി 666കുട്ടികള്‍ പഠിക്കുന്നു. 2015-16 വര്‍ഷത്തില്‍ 216 കുട്ടികള്‍ S.S.L.C പരീക്ഷയെഴുതി അതില്‍ 28 കുട്ടികള്‍ക്ക് എല്ലാ വിഷയത്തിനും A+ ഉം 11കുട്ടികള്‍ക്ക് 9 വിഷയങ്ങള്‍ക്ക് A+ ലഭിക്കുകയും ചെയ്തു. മലയാളം,ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ പ്രവര്‍ത്തുിക്കുന്നു.ഒന്നാം പേപ്പറായി സംസ്കൃതം പഠിക്കാനും സൗകര്യമുണ്ട്.കുട്ടികളുടെ പഠന താല്പര്യത്തെ പ്രോല്‍സാഹിപ്പിക്കുന്നതിന് 23 എന്‍ഡോവ്മെന്റുകളും രണ്ട് ക്യാഷ് അവാര്‍ഡുകളും ഏര്‍പ്പെടുത്തി. 1995-96 മുതല്‍ എന്‍.സി.സി ട്രൂപ്പ് 32 കേരള ബറ്റാലിയന്‍ പയ്യന്നൂരിന്റെ കീഴില്‍ മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്നു. എസ്.പി.സി 2013-14 വര്‍ഷത്തില്‍ എസ്.പി.സി പ്രവര്‍ത്തനങ്ങള്‍ സ്ക്കൂളില്‍ ആരംഭിച്ചു.സ്കൗട്ട് ആന്റ് ഗൈഡ്സ് ജൂനിയര്‍ റെഡ് ക്രോസ് എന്നിവയുടെ പ്രവര്‍ത്തനങ്ങളും നടന്നു വരുന്നു. വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ ദിനാചരണങ്ങള്‍ നടത്തുന്നു. സോഷ്യല്‍ സര്‍വ്വീസ് ലീഗ്, ഡി.സി.എല്‍ നല്ലപാഠം എന്നിവ അധ്യാപകരുടെ നേതൃത്വത്തില്‍ നടത്തി വരുന്നു. സ്മാര്‍ട്ട് ക്ലാസ് റൂം, കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ് തുടങ്ങിയ ആധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിട സമുചയത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത് ബഹുമാനപ്പെട്ട ജോര്‍ജ് എളുക്കുന്നേല്‍ അച്ചന്റെ അക്ഷീണ പരിശ്രമത്തിന്റെ ഫലമായാണ്. കുട്ടികളുടെ അധ്യയന നിലവാരം മെച്ചപ്പെടുന്നതിന് മാനേജ്മെന്റിന്റെ അകമഴിഞ്ഞ സഹകരണവും പി.ടി.എ യുടെ പിന്തുണയും അധ്യാപകരുടെ കഠിനാധ്വാനവും കുട്ടികളുടെ പരിശ്രമവും അമൂല്യമായ പങ്ക് വഹിക്കുന്നു.ഇപ്പോഴത്തെ മാനേജര്‍ റവ.ഡോ.ജോസഫ് വാരണത്തിന്റെ ശക്തമായ നേതൃത്വം ഈ വിദ്യാലയത്തെ ഉയര്‍ച്ചയിലേക്ക് നയിക്കുന്നു. സ്കൂള്‍ ആരംഭം മുതല്‍ ഇവിടെ നിന്നും റിട്ടയര്‍ ചെയ്തവര്‍- അധ്യാപകര്‍ 1. K.F THOMAS 2. THRESIAMMA ZACHARIAS 3. ALICE JOSEPH 4. JOSE JOSEPH 5. ALEXANDER C.J 6. PHILOMINA JOSEPH 7. MARYKUTTY K.J 8. KAMALAKSHY P.K 9. MARYKUTTY M.PHILYO 10. ANCY SEBASTIAN അനധ്യാപകര്‍ 1. MARY CHACKO 2. RAMACHNDRAN VELLUR

GOVT.സ്ക്കൂളിലേക്ക് മാറിയവര്‍ ,മറ്റു മാനേജുമെന്റിലേക്ക് മാറിയവര്‍ 1. THRESIYAMMA JOSEPH THANNICKAL [5.9.1983-26.2-1986] GOVT.H.S.UPLIKAI 2. C.A.ABRAHAM [4.6.1984-11.2.1986] MARY MATHA H.S PANDALAMPADI,PALAKKAD

ഹെഡ്മാസ്റ്റര്‍മാര്‍, പേരും,കാലഘട്ടവും 1. ശ്രീ.ഒ.ജെ ദേവസ്യാ ഓടയ്ക്കല്‍ ചെറുപുഴ [1982-1990] 2. ശ്രീ.എം.വി ജോര്‍ജ് മലാനക്കരോട്ട് ചിറ്റാരിക്കാല്‍ [1990-1994] 3. ശ്രീ.കെ.എഫ് ജോസഫ് കിടാരത്തില്‍ തിരുമേനി [1994-2001] 4. ശ്രീ.എന്‍.സി ജോസ് നടുവിലേക്കറ്റ് ചിറ്റാരിക്കാല്‍ [2001-2003] 5. ശ്രീ.കെ.സി മത്തായി കാപ്പുങ്കല്‍ മാഞ്ഞൂര്‍,കോട്ടയം [2003- 6. ശ്രീ.എം.എ ഫ്രാന്‍സിസ് മരുതുങ്കല്‍ ആലക്കോട് [2006-2009] 7. ശ്രീ.പി.സി ജോര്‍ജ് പൂവക്കളത്ത് അങ്ങാടിക്കടവ് [2009-2010] 8. ശ്രീ.അഗസ്റ്റിന്‍ ജോസഫ് കുന്നപ്പളളില്‍ വെളളരിക്കുണ്ട് [2010-2013] 9. ശ്രീ.പി.ജെ ഫ്രാന്‍സിസ് പൊട്ടനേട്ട് ചെറുപുഴ [2013-2015] 10. ശ്രീ.തോമസ് കെ.എം കൈപ്പനാനിക്കല്‍ ചെറുപുഴ [20I5-



മാനേജര്‍മാര്‍ 1. റവ.ഫാ.ജോര്‍ജ് നരിപ്പാറ 1980-1986 2. റവ.ഫാ.മാത്യു വില്ലന്താനം 1995-1998 3. റവ.ഫാ.സെബാസ്റ്റ്യന്‍ ജോസഫ് കാഞ്ഞിരക്കാട്ട് 1998-2001 4. റവ.ഫാ.ജോണ്‍ വടക്കുമൂലയില്‍ 2001-2005 5. റവ.ഫാ.ജോസഫ് വലിയകണ്ടം 2005-2008 6. റവ.ഫാ.ജോസഫ് ആലയ്ക്കല്‍ 2008-2012 7. റവ.ഫാ.ജോസഫ് മുണ്ടയ്ക്കല്‍ 2005-2008 8. റവ.ഫാ.ജോര്‍ജ് എളൂക്കുന്നേല്‍ 2008-2012 9. റവ.ഡോ.ജോസഫ് വാരണത്ത് 2012-




ചെറുപുഴ സെന്‍റ് മേരീസ് പള്ളി വികാറി റവ:ഫാ.ജോര്‍ജ് നരിപ്പാറയുടെയും ഇടവകാംഗങ്ങളുടേയും പരിശ്രമഫലമായി 1982 ല്‍ ഈ സ്കൂള്‍ സ്ഥാപിതമായി. തലശ്ശേരി രൂപതയുടെ പ്രഥമമെത്രാനായിരുന്ന സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളീയുടെ മഹനീയ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വച്ച് ബഹുമാനപ്പെട്ട വനം വകുപ്പുമന്ത്രി ശ്രീ കെ.പി. നൂറുദ്ദീന്‍ 30-5-1982ല്‍ ഈ ഹൈസ്കൂള്‍ ഉദ്ഘാടനംചെയ്തു.റവ:ഫാ.ജോര്‍ജ് നരിപ്പാറ മാനേജരും ശ്രീ ഒ. ജെ ദേവസ്യ പ്രഥമ ഹെഡ്മാസ്റ്ററും ആയി 01-06-1982 ല്‍ ഈ സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യത്തോടു കൂടിയ സുസജ്ജമായ കമ്പ്യൂട്ടര്‍ ലാബും അതില്‍ 21 കമ്പ്യൂട്ടറുകളുമുണ്ട്. കൂടാതെ സ്മാര്‍ട്ട് ക്ലാസ്റൂം,. സയന്‍സ് ലാബ്, ലൈബ്രറി, റീഡിംഗ് കോര്‍ണര്‍ ഇവയും സജ്ജീകരിച്ചിരിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്റ്റുഡന്റ്സ് കൗണ്‍സില്‍
  • സ്കൗട്ട്സ് & ഗൈഡ്സ്.
  • എന്‍.സി.സി.
  • സൊഷ്യല്‍ സര്‍വീസ് ലീഗ്
  • യോഗാ പരിശീലനം
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • അഡ്സു (Anti Drug Students' Union)

മാനേജ്മെന്റ്

1982 മുതല്‍ 1991 വരെ ചെറുപുഴ സെന്‍റ്മേരിസ് പള്ളീയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ സ്കൂള്‍ 1991 മുതല്‍ തലശ്ശേരി കോര്‍പ്പറേറ്റ് എജുക്കേഷനല്‍ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.തലശ്ശേരി അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പ് റവ.ഡോ.ജൊര്‍ജ്ജ് വലിയമറ്റം സ്കൂളിന്റെ രക്ഷാധികാരിയാണ്. ഇപ്പോഴത്തെ മാനേജര്‍ ഫാ.ജെയിംസ് ചെല്ലങ്കോട്ട് ആണ്.ലോക്കല്‍ മാനേജര്‍ ആയി ഫാ.ജോര്‍ജ്ജ് എളൂക്കുന്നേല്‍ സേവനം അനുഷ്ഠിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ ഒ.ജെ.ദേവസ്യ, ശ്രീ എ.വി.ജോര്‍ജ്ജ്, ശ്രീ കെ.എഫ്.ജോസഫ്, ശ്രീ എന്‍.സി.ജോസ്, ശ്രീ കെ.സി.മത്തായി, ശ്രീ എം.ജെ.ഫ്രാന്‍സിസ്, ശ്രീ എം.എ. ഫ്രാന്‍സിസ്, ശ്രീ കെ.കെ വര്‍ഗീസ്, ശ്രീ പി.സി.ജോര്‍ജ്ജ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

മറ്റു പേജുകള്‍

സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ/നേട്ടങ്ങള്‍ 2009-10
സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ/D C L News

വഴികാട്ടി