"എ എം യു പി എസ് മാക്കൂട്ടം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ/ഞങ്ങളുടെ മാക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:
''''<u><font size=5><center>ഞങ്ങളുടെ മാക്കൂട്ടം / കോയ തോട്ടത്തിൽ </center></font size></u>'''''<br>
''''<u><font size=5><center>ഞങ്ങളുടെ മാക്കൂട്ടം / കോയ തോട്ടത്തിൽ </center></font size></u>'''''<br>
<p style="text-align:justify"><font size=4>
<p style="text-align:justify"><font size=4>
1929-ൽ താൽക്കാലിക കെട്ടിടത്തിൽ ആരംഭിച്ച മാക്കൂട്ടം എ.എം.യു.പി സ്‌കൂൾ 75 വർഷത്തെ ചരിത്രവുമായി നമ്മുടെ മുമ്പിൽ തലയുയർത്തി നിൽക്കുന്നു. നിരവധി ചരിത്രസംഭവങ്ങളുടെയും ചരിത്ര പുരുഷ•ാരുടെയും കഥ പറയാനുണ്ട്, ഈ വിദ്യാലയത്തിനും. 1947ൽ ഇന്ത്യ സ്വതന്ത്രയായപ്പോൾ ആഹ്ലാദം പങ്കിടാൻ അന്നത്തെ വിദ്യാർത്ഥികൾ നെറ്റിപ്പട്ടം കെട്ടിയ ആനയെ എഴുന്നള്ളിച്ചുകൊണ്ട് ഘോഷയാത്ര നടത്തിയത് പഴമക്കാർ ഇപ്പോഴുമോർക്കുന്നുണ്ട്.
ഒരു കലോൽസവത്തിന്റെ ഓർമ്മയിൽ
ഈ പ്രദേശത്തെ നിരവധി തലമുറകൾക്ക് ഈ വിദ്യാഗോപുരം അറിവുകൊണ്ട് രൂപവും ഭാവവും നൽകി ജീവിതത്തിന്റെ ഉന്നതികളിലേക്ക് നയിച്ചിട്ടുണ്ട്. ആ ഗണത്തിലെ പലരും ഇന്ന് നമ്മോടൊപ്പമില്ല. അവരുടെ ത്യാഗപൂർണമായ പരിശ്രമമാണ് ഇന്ന് നാം കാണുന്ന ഈ വിദ്യാലയവും മറ്റു വികസനങ്ങളും. വിദ്യാലയങ്ങളുടെ പ്രസിദ്ധി എന്നത് പൂർവ്വ വിദ്യാർത്ഥികളുടെ നിലവാരത്തെ ആശ്രയിച്ചിരിക്കും.
- ഷനിജ കെ.സി
നമ്മുടെ പ്രദേശത്തിന്റെ വികസനം ഒരു പരിധി വരെ ലോറി വ്യവസായത്തെ ആശ്രയിച്ചിരിക്കുന്നുവെങ്കിലും ഏതുകാലത്തും നിലനിൽക്കുന്നതും സുസ്ഥിരവും സുരക്ഷിതവുമായ അടിസ്ഥാന വികസനം വിദ്യാഭ്യാസത്തിലൂടെ മാത്രമേ നമുക്ക് നേടാൻ സാധിക്കൂ. റോഡുകളും പാലങ്ങളുമുണ്ടാവുന്നതുകൊണ്ടു മാത്രം വികസനമുണ്ടാവുന്നില്ല. ലോറി മേഖല മങ്ങിയാലും നമ്മുടെ ഭാവി തലമുറയ്ക്ക് ഭദ്രമായ ജീവിതം ഉറപ്പുവരുത്തുവാൻ നമ്മുടെ വിദ്യാലയത്തെ കുറ്റമറ്റതാക്കുകയാണ് വേണ്ട്. ഇതിന് കൂട്ടായ പ്രവർത്തനം വേണം. നാട്ടുകാർ, മാനേജ്‌മെന്റ്, അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ തുടങ്ങിയ എല്ലാവരും ചേർന്ന ടീം വർക്ക് ആണ് വേണ്ടത്. ഇതുവഴി വിദ്യാഭ്യാസ നിലവാരം കൂടുക മാത്രമല്ല നാടിന്റെ ഐക്യവും സ്‌നേഹവും സാഹോദര്യവും വളർത്താനും കഴിയും.
കണ്ടെത്തലുകളുടെയും കരവിരുതിന്റെയും ചാരുതയിൽ ഒരു പറ്റം പ്രതിഭകളെ വാർത്തെടുത്ത ശാസ്ത്രമേളയുടെ കൊടിയിറക്കം കഴിഞ്ഞ് ഒക്‌ടോബറിനെ പിന്നിലാക്കി കലാമേളകളുമായി താളമേളത്തോടെ മറ്റൊരു നവംബർമാസം കൂടി വിദ്യാലയങ്ങളുടെ പടി കടന്നുവന്നു. എങ്ങും നൃത്തങ്ങളുടെ ചടുലതാളവും ഒപ്പനയുടെ തനത് ഇശലുകളും തിരുവാതിരയുടെ  ലാസ്യഭാവവും മാപ്പിളപാട്ടിന്റെ ഈരടികളുമായി അദ്ധ്യാപകരും കുട്ടികളും നല്ല ഉത്സാഹത്തിലാണ്. ഇതെല്ലാം കണ്ടപ്പോൾ കടിഞ്ഞാണില്ലാതെ എന്റെ മനസും വർഷങ്ങൾ പിറകോട്ട് പോയി.
ഹൈസ്‌കൂൾ പഠനം കഴിഞ്ഞാലും ഇല്ലെങ്കിലും ലോറി ക്ലീനർ, ഡ്രൈവർ പിന്നെ സ്വന്തമായൊരു ലോറി ഇതാണ് ഇവിടുത്തുകാരുടെ സ്വപ്നം. സ്റ്റിയറിംഗ് തിരിക്കേണ്ട കൈകളിലേക്ക് സ്റ്റെതസ്‌കോപ്പ് കൊടുക്കണമെങ്കിൽ നമ്മുടെ വിദ്യാഭ്യാസത്തോടുള്ള സമീപനം മാറേണ്ടിയിരിക്കുന്നു. രണ്ട് ചക്രം, നാല് ചക്രം, ആറ് ചക്രം, പത്ത് ചക്രം എന്നു തുടങ്ങുന്ന പുരോഗതിയോടൊപ്പം പ്ലസ്ടു, ഡിഗ്രി, പോസ്റ്റ് ഡിഗ്രി, തൊഴിൽ ഡിഗ്രി തുടങ്ങിയ കാലോചിതമായ നേട്ടങ്ങളുണ്ടാക്കാൻ കടന്നു വരുന്ന പുതിയ തലമുറകൾക്ക് അവസരം ഉണ്ടാക്കണം. പല കഴിവുള്ള സുഹൃത്തുക്കളും രാപകൽ വ്യത്യാസമില്ലാതെ നാട്ടിലും മറുനാട്ടിലും ജീവൻ പണയം വെച്ച് ജീവിതചക്രം ഉരുട്ടുകയാണ്. അവർക്ക് പഠനരംഗത്ത് പ്രോത്‌സാഹനവും മതിയായ അവസരങ്ങളും കിട്ടിയിരുന്നെങ്കിൽ പലരും നല്ല മേഖലയിൽ എത്തിപ്പെടുമായിരുന്നു.
വേദിയിൽ സബ്ജില്ലാ കലാമേളയുടെ സംഘനൃത്ത മത്സരം നടന്നു കൊണ്ടിരിക്കുകയാണ്ചമയങ്ങളണിഞ്ഞ് ചെസ്റ്റ് നമ്പർ വിളിക്കുന്നതും കാത്ത് വേദിക്കു പുറകിൽ ചങ്കിടിപ്പോടെ നിൽക്കുകയാണ് ഞങ്ങൾ. നമ്പർ വിളിച്ചു. എല്ലാവരും താലവും കയ്യിലേന്തി നിരന്നു നിന്നു. കർട്ടൺ ഉയർന്നു. നൃത്തം തുടങ്ങി. കുറച്ചു കഴിഞ്ഞതും പെട്ടെന്നതാ ഞങ്ങളുടെ ഡാൻസ് ടീച്ചർ പുറകിലൂടെ സ്റ്റേജിലേക്ക് ഓടിക്കയറിവന്ന് ഒരു കുട്ടിയുടെ ഡ്രസ്സിൽ പിടിച്ച് വലിക്കുന്നു. കാണികളും ജഡ്‌സുമെല്ലാം അത്ഭുതത്തോടെ നോക്കുന്നു. സ്റ്റേജിലാകെ ഒരു കരിഞ്ഞ മണവും. എന്നിട്ടും ഞങ്ങൾ ഭംഗിയായിത്തന്നെ കളിച്ചു തീർത്തു. വേദി വിട്ടിറങ്ങിയപ്പോഴാണ് കാര്യം പിടികിട്ടുന്നത്. തൊട്ടടുത്തു നിന്ന കുട്ടിയുടെ  താലത്തിൽനിന്നും ഒരു കുട്ടിയുടെ ഡ്രസ്സിനു തീപിടിച്ചതു കണ്ട് പേടിച്ച ടീച്ചർ ഓടിവന്ന് തല്ലിക്കെടുത്തിയതാണ്. റിസൾട്ട് വന്നപ്പോൾ ഒന്നാം സ്ഥാനം പ്രതീക്ഷിച്ച ഞങ്ങൾക്ക് രണ്ടാം സ്ഥാനം. പുറകിലെ കുട്ടി തെറ്റിച്ചതിന് ടീച്ചർ സ്റ്റേജിൽ  കയറി തല്ലിയതാണ് കാരണം. എന്താണ് സംഭവിച്ചതെന്ന് ആരും മനസ്സിലാക്കിയില്ല. ഏതായാലും ഞങ്ങൾ സന്തോഷത്തോടെ തിരിച്ചുപോന്നു. ഇന്നും ഡാൻസ് കാണുമ്പോൾ ഞാനീ സംഭവം ഓർത്തുപോകും.
യൂണിഫോമും ബുക്കും പേനയും വാങ്ങികൊടുത്താൽ ജോലികഴിഞ്ഞു എന്ന ധാരണയുള്ള അച്ഛനും യൂണിഫോം അലക്കുകയും ഭക്ഷണം പാത്രത്തിലാക്കി കൊടുക്കുകയും ചെയ്താൽ തന്റെ ജോലി കഴിഞ്ഞു എന്ന ധാരണയുള്ള അമ്മയും കുട്ടികൾക്ക് പഠനത്തിൽ പ്രചോദനം കൊടുക്കുന്നില്ല.
ഇന്നെനിക്കറിയാം ആ ടീച്ചർ അന്നനുഭവിച്ച ടെൻഷൻ. കുട്ടികൾ മത്സരിക്കാൻ കയറിയാൽ ടെൻഷനോടെ എത്രയോ തവണ ഞാനും സ്റ്റേജിന് പുറത്ത് നിന്നിട്ടുണ്ട്. കാരണം ഞാനും ഒരു ടീച്ചറാണ്, ഞാനാദ്യക്ഷരം കുറിച്ച ഈ മാത്യു വിദ്യാലയത്തിൽ എന്റെ ആദരണീയരായ ഗുരുനാഥൻമാരോടൊപ്പം, അഭിമാനത്തോടെ.. അവരിലൊരാളായി....
ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം മറക്കാൻ പറ്റാത്തതാണ് കളിച്ചു വളർന്ന വീടും പഠിച്ചു വളർന്ന വിദ്യാലയവും. ഒരു കൊച്ചു ബഞ്ചിലിരുന്നുളള പഠനം, ഒരു ചെറിയ കഷ്ണം പെൻസിലിനു വേണ്ടിയുള്ള അടിപിടി പഠിക്കാത്തതിന് പെൺകുട്ടികളുടെ ഇടയിൽ നിൽപിക്കൽ, ഉപ്പുമാവ് കൂടുതൽ കിട്ടാൻ വേണ്ടിയുള്ള നീണ്ട ക്യൂ, കള്ളകളികൾ അങ്ങനെ പോകുന്നു രസകരമായ ഓർമ്മകൾ. നമ്മുടെ കൂടെ പഠിച്ചവരെ വർഷങ്ങൾക്ക് ശേഷം ബഞ്ചിലിരുന്ന് വീണ്ടും കാണുമ്പോൾ, കൂടെ നമ്മെ പഠിപ്പിച്ച നമ്മുടെ ഗുരുനാഥ•ാർ എല്ലാവരും ഒത്തുചേരുമ്പോൾ പൂർവ്വവിദ്യാർത്ഥി സംഗമം ഹൃദ്യമായ അനുഭവമായി മാറുന്നു.
 
പൂർവ്വ വിദ്യാർത്ഥി സംഘടനയ്ക്ക് സമൂഹത്തിലെ ഇളം തലമുറക്കു വേണ്ടി പലതും ചെയ്യാൻ കഴിയും. നമ്മുടെ വിദ്യാലയത്തെ മറ്റു നല്ല വിദ്യാലയങ്ങളുമായി കിടപിടിക്കത്തക്കവിധത്തിൽ വളർത്തികൊണ്ടു വരുന്നതോടൊപ്പം നാടിന്റെ ഒരു സാംസ്‌ക്കാരിക കേന്ദ്രമായി മാറുകയും വേണം.
 
</div style="box-shadow:5px 5px 2px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #FFFACD); font-size:98%; text-align:justify; width:95%; color:black;">
</div style="box-shadow:5px 5px 2px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #FFFACD); font-size:98%; text-align:justify; width:95%; color:black;">




</p>
</p>
5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1607295" എന്ന താളിൽനിന്ന് ശേഖരിച്ചത്