ജി.യു.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/കുഞ്ഞിക്കോഴിയും ചങ്ങാതിമാരും
ദൃശ്യരൂപം
കുഞ്ഞിക്കോഴിയും ചങ്ങാതിമാരും
കുഞ്ഞിക്കോഴി നടക്കാൻ ഇറങ്ങി. ആദ്യമായിട്ടാണ് അവൾ തനിച്ച് പുറത്തിറങ്ങി നടക്കുന്നത്. പുൽ ചാടിയോടും പൂമ്പാറ്റയോടും വിശേഷങ്ങൾ പങ്കിട്ട് അവൾ പറമ്പിലൂടെ മന്ദം മന്ദം നടന്നു. അതു കണ്ട് അമ്മിണി താറാവ് വേഗം അവളുടെ അടുത്തേക്ക് ചെന്നു "പമ്മിപ്പമ്മി നടന്നീടുന്നൊരു കുഞ്ഞിക്കോഴി ചങ്ങാതീ കുഞ്ഞിക്കോഴി അതു കേൾക്കാത്ത മട്ടിൽ നടത്തം തുടർന്നു. പിന്നീട്, കുഞ്ഞിക്കോഴിയെ ഉപദേശിക്കാൻ ചെന്നത് പറമ്പിൽ മേഞ്ഞു നടന്നിരുന്ന ചിന്നപ്പൻ ആടാണ്. "ചന്തം ചിന്തും കുഞ്ഞിക്കോഴി ചിന്നപ്പനാട് പറഞ്ഞു. പക്ഷെ, കുഞ്ഞിക്കാഴിയുണ്ടോ അനുസരിക്കുന്നു? അവൾ മുന്നോട്ടു തന്നെ നടന്നു. പെട്ടന്ന് ഒരു പരുന്ത് താന്നു പറന്നു വന്നു. ഭാഗ്യത്തിന് കുഞ്ഞിക്കോഴിക്ക് കൊത്തുകൊണ്ടില്ല. അവൾ ആകെ പേടിച്ചുവിറച്ചു. അപ്പോയെക്കും അമ്മക്കോഴി ഓടിയെത്തി. തനിച്ചു നടന്നാൽ ആപത്ത് ആണെന്ന് അമ്മക്കോഴിയും പറഞ്ഞു.
തെറ്റു മനസ്സിലായ കുഞ്ഞിക്കോഴി അമ്മയോടൊപ്പം കൂട്ടിലേക്കു ചെന്നു. അമ്മിണി താറാവിനോടും ചിൽ ചിൽ അണ്ണാനോടും ചിന്നപ്പനാടിനോടും ക്ഷമ ചോദിക്കാനും അവൾ മറന്നില്ല.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ