ഗവ. ഹയർസെക്കണ്ടറി സ്കൂൾ എഴുമറ്റൂർ/അക്ഷരവൃക്ഷം/ഇരുട്ടിൽനിന്ന് വെളിച്ചത്തിലേക്ക്
ഇരുട്ടിൽനിന്ന് വെളിച്ചത്തിലേക്ക്
എന്തൊരു തലവേദന,ജോലിത്തിരക്കുകാാരണം സമാധാത്തോടെ ഉറങ്ങാൻപോലും കഴിയുന്നില്ല. മനു മാനേജരുടെ റൂമിന് മുമ്പിൽ എത്തി ഡോർ തുറന്നു,"മേ ഐ കമിങ് സാർ?"യേസ്,മനു
ഇരിക്കുൂ". ആവശ്യമായ നിർദ്ദേശങ്ങൾ എയർപോർട്ടിൽനിന്നും ലഭിച്ചിരുന്നു.അതിനാൽ വീട്ടിലെത്തിയ ഉടൻ തന്നെ വിശാലമായ കുളി നടത്തി,ഭക്ഷണം കഴിച്ചു. കുറച്ചു ദിവസങ്ങൾക്കുശേഷം ടി.വി കണ്ടുകൊണ്ടിരുന്നപ്പോൾ വല്ലാത്ത ക്ഷീണം തോന്നി, മുറിയിൽ കയറി കിടന്നു.തൊണ്ടയിൽ എന്തോ വരിഞ്ഞു മുറുകുന്നതുപോലെ ഇടക്കിടെ ചുമയ്ക്കകയും ചെയ്യുന്നു.കൊറോോണാ തന്നെയും ബാധിച്ചിരിക്കുമോ എന്ന ഭയം കാരണം തനിയെ ആശുപത്രിയിലേക്കുപോയി .അടുത്തുള്ള മെഡിക്കൽ കോളജിലേക്കാണ് പോയത്.എത്തിയ ഉടൻതന്നെ പ്രത്യേകതരം സുരക്ഷാ വസ്ത്രങ്ങൾ ധരിച്ച ഡോക്ടർമാരും,നഴ്സുമാരുംഎത്തി ചികിത്സ ആരംഭിച്ചു.മനുവിനെ ഐസലേഷൻ വാർഡിലേക്കു മാറ്റി. ദിവസങ്ങൾ കുറെ കടന്നു പോയി.ആമുറിയിൽ ഒറ്റപ്പെട്ടുപോകുന്നപോലെ അവനു തോന്നി.ഇടക്കിടെ ഡോക്ടർമാരും
നഴ്സുമാരും വന്നു പരിശോധിക്കുന്നുണ്ട്.ഒരു ദിവസം ഡോക്ടറോട് മനു ചോദിച്ചു " എന്നാണു ഡോക്ടർ എനിക്കു തിരിച്ചുപോകോനാവുക? "ഡോക്ടർ പറഞ്ഞു പൂർണ്ണമായും ഭേദമാകട്ടെ.അല്ലെങ്കിൽ മറ്റുള്ളവർക്കു കൂടി പകരും "ഡോക്ടർ മരണം സംഭവിക്കുമോ എന്ന ഭയം ഉണ്ടായിരുന്നു,എന്നാൽ ഇപ്പോൾ അതില്ല,എല്ലാവർക്കും നന്ദി. വീട്ടിലേക്ക് മടങ്ങി പോകുമ്പോൾ മനുവിന്റെ മനസ്സിൽ സന്തോഷത്തെക്കാളും സംതൃപ്തിയെക്കാളും കൂടുതൽ അഭിമാനമായിരുന്നു.സ്വന്തം കുടുംബവും ജീവിതവും മറന്ന് മറ്റുുള്ളവർക്ക് വേണ്ടി സേവനമനുഷ്ഠിക്കുന്ന അനേകം ഡോക്ടർമാർ നഴ്സുമാർ മറ്റ് ആശുപത്രി പ്രവർത്തകർ ഭരണം നിർവഹിക്കുന്നവർ ഇവരെല്ലാം ഉള്ള ഭാരതമണ്ണിൽ ജനിക്കാൻ കഴിഞ്ഞതിൽ വണ്ടിയിൽ നിന്നും ഇറങ്ങി വീട്ടിലേക്ക് കയറുമ്പോൾ കുറെ നാളുകൾ ഇരുട്ടിൽ കഴിഞ്ഞതിനു ശേഷം വെളിച്ചത്തിലേക്ക് പ്രവേശിക്കുന്ന അനുഭവമായിരുന്നു മനുവിന്.
|