ഗവ. ഹയർസെക്കണ്ടറി സ്കൂൾ എഴുമറ്റൂർ/അക്ഷരവൃക്ഷം/ഇരുട്ടിൽനിന്ന് വെളിച്ചത്തിലേക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
ഇരുട്ടിൽനിന്ന് വെളിച്ചത്തിലേക്ക്

എന്തൊരു തലവേദന,ജോലിത്തിരക്കുകാാരണം സമാധാത്തോടെ ഉറങ്ങാൻപോലും കഴിയുന്നില്ല. അമ്മ പറയുന്നത് പോലെ നാട്ടിലെങ്ങാനും ജോലിചെയ്തു ജീവിച്ചാൽ മതിയായിരുന്നു. വിദേശത്ത് വന്നതിനുശേഷം അമ്മയേയും ഭാര്യയേയും മക്കളേയും ഫോൺചെയ്ത് സംസാരിക്കാൻ പോലും സമയമില്ല. ഇങ്ങനെയൊക്കെ ചിന്തിച്ചുകൊണ്ടിരുന്നപ്പോഴാണ് മനുവിന്റെ സഹജോലിക്കാരനായ ഒരാൾ വന്നു വിളിച്ചത്. തിരിഞ്ഞു നോക്കി എന്താ എന്ന് ചോദിക്കുന്നതിനു മുൻപേ അയാൾപറഞ്ഞു,"മനുവിനെ മാനേജർവിളിക്കുന്നു. കമ്പ്യൂട്ടറിന്റെ മുമ്പിൽനിന്നെഴുന്നേറ്റ് മാനേജരുടെ റൂമിലേക്ക് നടക്കുമ്പോൾ മനസ്സ് അസ്വസ്ഥമായിരുന്നു.ഏതെങ്കിലും വർക്ക് ചെയ്ത് തീർക്കാത്തതിനായിരിക്കും മാനേജർവിളിക്കുന്നത് എന്ന് മനു കരുതി.

മനു മാനേജരുടെ റൂമിന് മുമ്പിൽ എത്തി ഡോർ തുറന്നു,"മേ ഐ കമിങ് സാർ?"യേസ്,മനു ഇരിക്കുൂ". മാനേജർ കാര്യമായി എന്തോ പറയുവാൻ തുടങ്ങുകയാണെന്നു മനുവിനു മനസ്സിലായി.മാനേജർ സംസാരിച്ചു തുടങ്ങി,മനു നമ്മുടെലോകമാകെ ഒരു മഹാമാരിയിൽ അകപ്പെട്ടിരിക്കുന്നത് മനു അറിഞ്ഞുകാണുമല്ലോ.
കൊറോോണാവൈറസ് കാരണം നമ്മുടെ ഓഫീസിൽ ഉള്ള എല്ലാ ഇന്ത്യക്കാരേയും തിരിച്ചയക്കാൻ തീരുമാനിച്ചിരിക്കുന്നു.അതുകൊണ്ട് ഇന്നു വൈകിട്ടു പുറപ്പെടുന്ന വിമാനത്തിൽ മനുവിന് നാട്ടിലേക്കു പോകാം. ഇപ്പോൾ തന്നെ റൂമിൽ പോയി എല്ലാം പായ്ക്ക് ചെയ്തോളൂ. "ശരി സാർ" മനു റൂമിൽ പോയി എല്ലാം പായ്ക്ക് ചെയ്തു.സമയമായപ്പോൾ എയർപോർട്ടിലേക്കു പോയി.കോവിഡ് കാരണം നാട്ടിലേക്കു മടങ്ങുന്ന അനേകം ഇന്ത്യക്കാർ അവിടെ ഉണ്ടായിരുന്നു.കൊച്ചിയിൽ വന്നിറങ്ങുമ്പോൾ മനുവിനു മനസ്സ് നിറയെ ഭയം ആയിരുന്നു.അയാൾ വന്ന ഫ്ലൈറ്റിൽ കോവിഡ് ലക്ഷണങ്ങൾ കാണിച്ചിരുന്ന ആളുകൾ ഉണ്ടായിരുന്നു എന്ന് ആരൊക്കെയോ പറയുന്നത് കേട്ടു.

ആവശ്യമായ നിർദ്ദേശങ്ങൾ എയർപോർട്ടിൽനിന്നും ലഭിച്ചിരുന്നു.അതിനാൽ വീട്ടിലെത്തിയ ഉടൻ തന്നെ വിശാലമായ കുളി നടത്തി,ഭക്ഷണം കഴിച്ചു. കുറച്ചു ദിവസങ്ങൾക്കുശേഷം ടി.വി കണ്ടുകൊണ്ടിരുന്നപ്പോൾ വല്ലാത്ത ക്ഷീണം തോന്നി, മുറിയിൽ കയറി കിടന്നു.തൊണ്ടയിൽ എന്തോ വരിഞ്ഞു മുറുകുന്നതുപോലെ ഇടക്കിടെ ചുമയ്ക്കകയും ചെയ്യുന്നു.കൊറോണാ തന്നെയും ബാധിച്ചിരിക്കുമോ എന്ന ഭയം കാരണം തനിയെ ആശുപത്രിയിലേക്കുപോയി .അടുത്തുള്ള മെ‍ഡിക്കൽ കോളജിലേക്കാണ് പോയത്.എത്തിയ ഉടൻതന്നെ പ്രത്യേകതരം സുരക്ഷാ വസ്ത്രങ്ങൾ ധരിച്ച ഡോക്ടർമാരും,നഴ്സുമാരുംഎത്തി ചികിത്സ ആരംഭിച്ചു.മനുവിനെ ഐസലേഷൻ വാർഡിലേക്കു മാറ്റി. ദിവസങ്ങൾ കുറെ കടന്നു പോയി.ആമുറിയിൽ ഒറ്റപ്പെട്ടുപോകുന്നപോലെ അവനു തോന്നി.ഇടക്കിടെ ഡോക്ടർമാരും നഴ്സുമാരും വന്നു പരിശോധിക്കുന്നുണ്ട്.ഒരു ദിവസം ഡോക്ടറോട് മനു ചോദിച്ചു " എന്നാണു ഡോക്ടർ എനിക്കു തിരിച്ചുപോകോനാവുക? "ഡോക്ടർ പറഞ്ഞു പൂർണ്ണമായും ഭേദമാകട്ടെ.അല്ലെങ്കിൽ മറ്റുള്ളവർക്കു കൂടി പകരും "ഡോക്ടർ മരണം സംഭവിക്കുമോ എന്ന ഭയം ഉണ്ടായിരുന്നു,എന്നാൽ ഇപ്പോൾ അതില്ല,എല്ലാവർക്കും നന്ദി.അങ്ങനെ വീട്ടിൽ പോകാൻ ഉള്ള ദിവസം എത്തി എല്ലാവരോടും യാത്ര പറ‍ഞ്ഞ് സന്തോഷത്തോടെ വണ്ടിയിൽ കയറി.അപ്പോൾ ഡ്രൈവർ പറഞ്ഞു,"പ്രധാനമന്ത്രി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതുകൊണ്ടാണ് മറ്റു രാജ്യങ്ങളിലെ പ്പോലെ നമ്മുടെ രാജ്യത്ത് രോഗബാധിതർ കൂടാതിരുന്നതും മരണസംഖ്യ കൂടാതിരുന്നതും."

വീട്ടിലേക്ക് മടങ്ങി പോകുമ്പോൾ മനുവിന്റെ മനസ്സിൽ സന്തോഷത്തെക്കാളും സംതൃപ്തിയെക്കാളും കൂടുതൽ അഭിമാനമായിരുന്നു.സ്വന്തം കുടുംബവും ജീവിതവും മറന്ന് മറ്റുുള്ളവർക്ക് വേണ്ടി സേവനമനുഷ്ഠിക്കുന്ന അനേകം ഡോക്ടർമാർ നഴ്സുമാർ മറ്റ് ആശുപത്രി പ്രവർത്തകർ ഭരണം നിർവഹിക്കുന്നവർ ഇവരെല്ലാം ഉള്ള ഭാരതമണ്ണിൽ ജനിക്കാൻ കഴിഞ്ഞതിൽ വണ്ടിയിൽ നിന്നും ഇറങ്ങി വീട്ടിലേക്ക് കയറുമ്പോൾ കുറെ നാളുകൾ ഇരുട്ടിൽ കഴിഞ്ഞതിനു ശേഷം വെളിച്ചത്തിലേക്ക് പ്രവേശിക്കുന്ന അനുഭവമായിരുന്നു മനുവിന്.

സോന സാജൻ
10A ഗവ.ഹയർസെക്കണ്ടറി സ്കൂൾ എഴുമറ്റൂർ
വെണ്ണിക്കുളം ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ