കൊടുമൺ എച്ച്.എസ്. കൊടുമൺ
| കൊടുമൺ എച്ച്.എസ്. കൊടുമൺ | |
|---|---|
| വിലാസം | |
കൊടുമണ്‍ പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 23-12-2009 | Hskodumon |
കൊടുമണ്‍ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കൊടുമണ്‍ ഹൈസ്കൂള്‍. ശ്രീ.കെ.ജി.കരുണാകര൯ എന്ന അദ്ധ്യാപകന്‍ 1982-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ന്യൂ ജനറേഷ൯ വിദ്യാലയങ്ങളിലൊന്നാണ്. ഇപ്പോഴത്തെ മാനേജ൪, പ്രവാസി ബിസിനസ് മാഗ്നററും മൂ൯അദ്ധ്യാപകനും ആനപ്രേമിയുമായ മൂകളില്‍ ശ്രീ.എം.കെ.രാധാകൃഷ്ണപിള്ളയാണ്.
ചരിത്രം
1982 മെയില്‍ ഒരു ഹൈസ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ.കെ.ജി.കരുണാകര൯ എന്ന അദ്ധ്യാപകനാണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീ. കെ.പി.സുരേന്ദൃ൯ നായരായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1982-ല്‍ ഇതൊരു ചെറിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. 1983-ല്‍ മറ്റൊരു കെട്ടിടവൂം 1998-ല്‍ വലിയൊരു ആഡിറ്റോറിയവും നി൪മ്മിക്കപ്പെട്ടു. ഹൈസ്കൂളിന്റെ ഇപ്പോഴത്തെ സാരഥി മൂകളില്‍ വീട്ടില്‍ ശ്രീ.എം.കെ.രാധാകൃഷ്ണപിള്ളയൂടെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം, ഗ്രാമത്തില്‍ നിന്നും കൊടുമണ്‍ ഠൗണില്‍ നിര്‍മിക്കപ്പെട്ടു. 2010-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രകൃതിയുടെ ഹരിത ഭംഗിയില്‍ മുങ്ങിയ കൊടുമണ്‍ ഹൈസ്കൂളിന്റെ പഴയ സുന്ദര മുഖം
ഭൗതികസൗകര്യങ്ങള്‍
17.5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ 2 കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൂടാതെ ഒരു ആധുനിക ജിംനേഷ്വ്യവും ലൈബ്രറിയും കമ്പ്യൂട്ടര്‍ ലാബുമൂണ്ട്. കമ്പ്യൂട്ടര്‍ ലാബു് , സ്മാ൪ട്ട് ക്ലാസ് എന്നിവിടങ്ങളിലായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. രണ്ടിടത്തും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ കമ്പ്യൂട്ട്ട൪വത്കരിച്ച സയ൯സ് ലാബുമൂണ്ട്. വിക്ടേഴ്സ് ചാനല്‍ , ഇതര ചാനലുകള്‍ പൃദ൪ശിപ്പിക്കൂവാ൯ ഡിഷ് ആ൯റിനാ സംവിധാനവും ഡി.വി.ഡി. സംവിധാനവും സയ൯സ് ലാബിലുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഡോ. സി.വി.രാമ൯ സയ൯സ് ക്ലബ്ബ്. -സ്പോണ്‍സര്‍ -ശ്രീമതി.ഉഷാദേവി.പി.ബി.
- ആരണൃകം ഇക്കോ ക്ലബ്ബ്.-സ്പോണ്‍സര്‍ -ശ്രീമതി.എലിസബത്ത് എബൃഹാം.
- ഐ.റ്റി. കോ൪ണ൪-സ്പോണ്‍സര്‍ -ശ്രീ.ആര്‍.പൃസന്നകുമാര്‍.
- സ്കൂള്‍ / ക്ലാസ് മാഗസിന്‍.സ്പോണ്‍സര്‍ -ശ്രീമതി.ചന്ദൃമതിയമ്മ.പി.
- വിദ്യാരംഗം കലാ സാഹിത്യ വേദി.സ്പോണ്‍സര്‍ -ശ്രീമതി.ദീപ്തി.ജെ.പൃസാദ്.
- സോഷൃല്‍ സയ൯സ് / മാത് സ് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.സ്പോണ്‍സര്‍ -ശ്രീമതി.ഷീലാ കുമാരി.റ്റി.എ. / ശ്രീമതി.ശോശാമ്മ.കെ.സി.
മാനേജ്മെന്റ്
പ്രവാസി ബിസിനസ് മാഗ്നററും മൂ൯അദ്ധ്യാപകനും ആനപ്രേമിയുമായ മൂകളില്‍ വീട്ടില്‍ ശ്രീ.എം.കെ.രാധാകൃഷ്ണപിള്ളയാണ് ഇപ്പോഴത്തെ മാനേജ൪.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
| 1982 - 84 & 1996 - 2000 | . ശ്രീ.കെ.പി.സുരേന്ദൃ൯ നായ൪. |
| 1986 - 1996 | ശ്രീ..പി.ഡി.മോഹന൯. |
| 1984 - 86 & 2000 - 2006 | ശ്രീമതി.സുഭദൃ കുമാരി.എസ്. |
| 2006 April & May | ശ്രീമതി.സുഷമാ ദേവി.ബി. |
| 2006 - | ശ്രീമതി.ജയശ്രീ..ആ൪. |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
സിജു.എം.ആര്‍. (മാതൃഭൂമി പാനല്‍ എഡിറ്റര്‍)
അനൂപ്.ആര്‍. (MBA, New Delhi)
നിത്യ.പി.സി. (M.Tech, L&T)
സൂര്യ.എസ്. (SCT Hospital,TVM.)
കവിത.ആര്‍. (Idea Mobile)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
|<googlemap version="0.9" lat="9.188123" lon="76.772" zoom="18" width="350" height="350"> (K) 9.188515, 76.77267 KODUMON H.S.,PATHANAMTHITTA </googlemap> |}KODUMON HS,KODUMON,PATHANAMTHITTA.KERALA,INDIA. |}
എന്റെ ഗ്രാമം
എന്റെ ഗ്രാമം
( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുതുക
എന്റെ ഗ്രാമം - കൊടുമണ്‍- സ്വര്‍ണഭൂമി.
ശക്തിഭദ്ര൯ ആശ്ചരൃചൂഢാമണി കണ്‍ടെടുത്ത നാട്. മലകളും കൊച്ചരുവികളും പച്ചിലച്ചാര്‍ത്തിട്ട റബ്ബര്‍ തോട്ടങ്ങളും നീണ്ട വയലേലകളും ഇനിയും ചോര്‍ന്നു തീരാത്ത ഗ്രാമ്യതയും പൊന്നലുക്കിട്ട സ്വര്‍ണഭൂമി എന്ന അപരനാമമുള്ള കൊടുമണ്‍.
ഭട്ട൯തറ (ഇന്നത് ലോപിച്ച് പട്ട൯തറ ആയിരിക്കുന്നു!) - അനേകം ബ്രാഹ്മണ ശ്രേഷ്ഠര്‍ വേദോപനിഷദ് മന്ത്രധ്വനികള്‍ മുഴക്കിയ നാട് - കൊടുമണ്ണിന്റെ 'തലസ്ഥാനം'- അവിടെ നിന്നും വിളിപ്പുറത്തായി നാല് സരസ്വതീക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്നു - ഇടത്തിട്ട ഗവഃ L.P.S., സെന്റ. പീറ്റേഴ്സ്സ് U.P.S., ഐക്കാട് ഗവഃ A.S.R.V. U.P.S., അതിന്റെ തിലകക്കുറിയെന്നപോലെ - KODUMON HIGH SCHOOL വിരാജിക്കുന്നു.
കര്‍ഷകന്റെ അധ്വാനത്തിന്റെ തംബുരു നിനദം ... റബ്ബര്‍ പാലിന്റെ സുഗന്ധവാഹിയായ മന്ദപവന൯...
ഗ്രാമച്ചന്തയിലെങ്ങും വിളകളുടെ മേളം... കൂട്ടിന് അമ്പലമണികളും ക്രിസ്ത്യ൯ സ്തുതി ഗീതങ്ങളും.... എന്റെ ഗ്രാമം ധന്യമല്ലേ?
ആംഗലം പാടുന്ന സ്കൂളുകളുകളുടെ അതിപ്രസരത്തില്‍ കാലിടറാതെ ഞങ്ങള്‍ നിന്നു...അല്ല ഗ്രാമം കണ്ണിലെ കൃഷ്ണമണി പോലെ പൊതുധാരാ സ്കൂളുകളെ കാത്തു... അതാണ് നന്മ നിറഞ്ഞ എന്റെ ഗ്രാമം.
>Report By:R.Presanna Kumar, SITC, Kodumon H.S.
'മാഷേ ... എന്നെ മനസ്സിലായില്ലേ ..ഞാ൯ മമ്മൂട്ടി..'
'ഓ.. മനസ്സിലായി ... പഴശി രാജാവിന് ഉസ്കൂളിലെന്താ കാര്യം...?'
'ഒന്നുമില്ല... എന്റെ കുറെ ഫാ൯സ് പിള്ളാര് മഹാ ഉഴപ്പാണെന്ന് കേട്ടു... രണ്ടു പെട അവറ്റകള്‍ക്ക് കൊടുക്കാ൯...'
നാടോടി വിജ്ഞാനകോശം
( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )
കൊടുമണ്ണിന്റെ പ്രാന്തപ്രദേശങ്ങളാണ് ആനന്ദപളളിയും ചന്ദനപളളിയും. ഇതിലെ 'പളളി' എന്ന പദം എന്തിനെ സൂചിപ്പിക്കുന്നു?|
ആശ്ചര്യചൂഢാമണിയുടെ കര്‍ത്താവായ ശക്തിഭദ്രന്റെ തട്ടകമായ കൊടുമണ്‍ അക്കാലത്ത് പുകള്‍പെറ്റ ഒരു ബുദ്ധമത സന്കേതം കൂടിയായിരുന്നു. ബുദ്ധമതത്തിന്റെ സ്വാധീനം ,അവരുടെ വിഹാരങ്ങളുടെ , പളളികളുടെ സാന്നിദ്ധ്യം ആനന്ദപളളിയിലും ചന്ദനപളളിയിലും കാണാം.|
'മോഹ൯ലാലല്ലേ ...?'
'അതേ... മാഷിനെങ്ങനെ മനസ്സിലായി ?'
'....'കുലുക്കം' കണ്ടാലറിഞ്ഞൂടെ?...ഒന്നുമില്ലേലും നമ്മള്‍ പത്തനംതിട്ട ജില്ലക്കാരാ....!'
കൊടുമണ്‍ എന്ന സ്ഥലനാമത്തിന്റെ യുക്തിഭദ്രമായ വിശദീകരണം എന്താണ്?|
കൊടുമണ്‍ പ്ളാന്റേഷനില്‍ പൊന്നെടുക്കാം കുഴി എന്നൊരു പ്രദേശമുണ്ട്. പണ്ട് അവിടെ നിന്നും സ്വര്‍ണം ഖനനം ചെയ്തിരുന്നതായി വിശ്വസനീയങ്ങളായ തെളിവുകളും അടയാളങ്ങളും ഉണ്ട്. സ്വര്‍ണം ഉളള മണ്ണ് എന്ന അര്‍ത്ഥത്തില്‍ പിന്നീട് സ്ഥലനാമം കടന്നു വന്നു. [കൊടു =സ്വര്‍ണം, മണ്‍ =മണ്ണ് ]
>Report By:R.Presanna Kumar, SITC, Kodumon H.S.|
കൊടുമൺ എച്ച്.എസ്. കൊടുമൺ/ആനയും കടലാസും - ലേഖനം - ആര്‍.പ്രസന്നകുമാര്‍.
കൊടുമൺ എച്ച്.എസ്. കൊടുമൺ/ആശ്ചര്യചൂഢാമണി - ശക്തിഭദ്രന്‍ - റിവ്യൂ - ആര്‍.പ്രസന്നകുമാര്‍.
പ്രാദേശിക പത്രം
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )
പൈഡ് പൈപ്പറെ പോലെ കാഹളമൂതുകയായി....വരൂ പ്രിയ വായനക്കാരാ...സഖേ....
അറിയിപ്പുകള്‍ :-
സഹവാസ ക്യാമ്പ് - പത്താം ക്ളാസിലെ കുട്ടികളുടെ ഈ വര്‍ഷത്തെ സഹവാസ ക്യാമ്പ് ഡിസംബര്‍ 18 , 19 തീയതികളിലായി നടക്കുന്നു. കുട്ടികളുടെ വിവിധ പരിപാടികള്‍ അരങ്ങേറുന്നു.
-
ഇന്ന് സഹവാസ ക്യാമ്പല്ലേ .... ഒന്ന് അടി പൊളി സെറ്റപ്പില്‍ വന്നതാ മാഷേ...!
ക്രിസ്മസ് അവധി - ഡിസംബര്‍ 19 മുതല്‍ 27 വരെ. ഡിസംബര്‍ 28 ന് സ്കൂള്‍ വീണ്ടും തുറക്കുന്നു. ഏവര്‍ക്കും ക്രിസ്മസ് ആശംസകള്‍.
-
മാഷേ, ക്രിസ്മസ് - പുതു വത്സരാശംസകള്‍ ........ ക്രിസ്മസ് ദിനങ്ങള്‍ .... ക്രിക്കറ്റ് ദിനങ്ങള്‍.
സ്കൂള്‍ വിക്കി - (കവിത)
-ആര്‍.പ്രസന്നകുമാര്‍.
വിക്കിയെന്നാല്‍ മാറ്റാവുന്നത്, ലോകേമ മാറുന്നു തിരിയുന്നു,
വക്കിലെങ്ങാണ്ടിരുന്നു ചലിക്കുന്നു മാനവസമൂഹം മഹായന്ത്രം.
എഴുതുക ചരിത്രവും സത്യവും സ്കൂളിന്റെ മുഖം വിളങ്ങട്ടെ പാരാകെ,
എഴുത്താണിയും ഓലയും വേണ്‍ട, എല്ലാം ഡിജിറ്റലായി തെളിയും.
കേരളം നടക്കുമാദ്യം പിന്നെ മറ്റുള്ളവര്‍ ആരാധനാതാലമേന്തി
കുരവയുമായി ഭാരതമാകെ പടര്‍ത്തും ഈ നവ ജ്വാല പൊ൯ജ്വാല.
മാഷേ, ഈ സ്കൂള്‍ വിക്കി അപാരം തന്നെ. വിരലൊന്നമര്‍ത്തിയാല്‍ എല്ലാ സ്കൂള്‍ വിവരങ്ങളും കിട്ടും. സത്യത്തില്‍ ഒന്നു കൂടി പഠിക്കാ൯ തോന്നുന്നു മാഷേ....
എല്ലാവര്‍ക്കും ഭക്ഷണം - QEPR പദ്ധതിയുടെ ഭാഗമായി കൊടുമണ്‍ സ്കൂളിലെ കുട്ടികള്‍ക്ക് ഉച്ചക്ക് വിഭവ സമൃദ്ധമായ ഊണ് നല്‍കുന്നു. എല്ലാവര്‍ക്കും ഭക്ഷണം, പിന്നെ നിരന്തരവും സമഗ്രവുമായ പഠനം അതാണ് പുതിയ ബോധന മുഖം. 09/12/2009.
മാഷേ, ശബരിമലയില്‍ പോയിട്ടുള്ള വരവാ. വന്നപ്പോഴാ അറിഞ്ഞത് മലയില്‍ മാത്രമല്ല നമ്മുടെ സ്കൂളിലും അന്നദാനം ഉണ്ടെന്ന്. നല്ല കാര്യം. കുട്ടികള്‍ക്ക് വിശപ്പില്ലാതെ പഠിക്കാമല്ലോ...
ഭോപ്പാല്‍ ദുരന്തം - ആദരാഞ്ജലി| 02/12/2009
യൂണിയ൯ കാര്‍ബൈഡിന്റെ പുകക്കുഴലുകള്‍ വിഷം വമിപ്പിച്ച ആ കാള രാത്രി മറക്കാനാവുമോ, പ്രത്യേകിച്ച് ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട മനുഷ്യവര്‍ഗത്തിന്. പിടഞ്ഞു വീണു മരിച്ച അനേകായിരങ്ങള്‍, ജീവിതം പേറുന്ന കോടികള്‍..... അവര്‍ക്കായി ഒരു ദിനം ...ഡിസംബര്‍ 2. ആദരാഞ്ജലി ...... ബാഷ്പാഞ്ജലി......................
>Report By:R.Presanna Kumar, SITC, Kodumon H.S.|
വായിക്കുവാന്‍ ദയവായി ക്ളിക്ക് ചെയ്യുക
കൊടുമൺ എച്ച്.എസ്. കൊടുമൺ/ഭോപ്പാല്‍ ദുരന്തം - കഥാലേഖനം - ആര്‍.പ്രസന്നകുമാര്‍.
-
യൂണിയ൯ കാര്‍ബൈഡ് ഫാക്ടറി
-
യൂണിയ൯ കാര്‍ബൈഡ് ഫാക്ടറി - വിദൂര ദൃശ്യം
-
മണ്ണില്‍ പൂണ്ടു കിടക്കുന്ന കുട്ടിയുടെ മുഖം - ലോക പ്രശസ്തമായ ദാരുണ ചിത്രം
-
വിഷ വാതകം കുന്നില്‍ നിന്ന് താഴ്വാരങ്ങളിലേക്ക് പടര്‍ന്നിറങ്ങുന്നു
-
എങ്ങും മരിച്ചവര്‍ ....പ്രേതഭൂമിയിലെ മനം തകര്‍ക്കുന്ന കാഴ്ച - 1
-
എങ്ങും മരിച്ചവര്‍ ....പ്രേതഭൂമിയിലെ മനം തകര്‍ക്കുന്ന കാഴ്ച - 2
-
എങ്ങും മരിച്ചവര്‍ ....പ്രേതഭൂമിയിലെ മനം തകര്‍ക്കുന്ന കാഴ്ച - 3
-
സമാശ്വാസവുമായി സന്നദ്ധപ്രവര്‍ത്തകര്‍
-
സാന്ത്വനമേകി ദുരിതാശ്വാസ പ്രവര്‍ത്തകര്‍
-
പ്രേതഭൂമിയിലെ പുതിയ കാവല്ക്കാര൯ - ഒരു സ്വയം സേവക൯
-
ശവങ്ങള് കുന്നു കൂട്ടിയിട്ടിരിക്കുന്നു
-
ദുരന്തത്തില്‍ നിന്ന് ദുരിതജീവിതത്തിലേക്ക് രക്ഷപ്പെട്ട ഒരു അഛനും മകളും
-
ആശുപത്രിയിലെ ഹൃദയഭേദകമായ ദൃശ്യങ്ങള്‍
-
ജഡങ്ങള്‍ കൂട്ടമായി മറവു ചെയ്യാ൯ കൊണ്ടു പോകുന്ന സ്വയംസേവകര്‍
-
എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാ൯, ദുരന്ത സ്മൃതിക്കായി ഒരു ചിത്രം
-
സമാശ്വാസവുമായി വെള്ളരി പ്രാവുകള്‍ - കന്യാസ്ത്രീകള്‍
ഭോപ്പാല്‍ ദുരന്തം (കഥാലേഖനം)
-ആര്‍.പ്രസന്നകുമാര്‍.
1984 ഡിസംബര്‍ 2. ഭോപ്പാലിലെ യൂണിയ൯ കാര്‍ബൈഡ് നഗരിയില്‍ പതിവു പോലെ രാത്രി വശ്യമോഹിനിയായി കടന്നു വന്നു. അദ്ധ്വാനത്തിന്റെ ഒരു പകല്‍ കൂടി മറഞ്ഞിരിക്കുന്നു.
എവിടെയും തിരക്കാണ്. കൂടണയുന്നതിന്റെയും ജീവിതോപാധികള്‍ സംഘടിപ്പിക്കുന്നതിന്റെയും നെട്ടോട്ടം. ആര്‍ക്കും സമയമില്ല.... പരസ്പരം
കണ്ടാല്‍ ഒന്നു ചിരിക്കാ൯, പ്രത്യഭിവാദ്യം ചെയ്യാ൯.....
രാംഗോപാല്‍ തിരക്കിട്ട് തന്റെ കീറിത്തുന്നിയ കുപ്പായത്തിന്റെ കുടുക്കിടുകയാണ്. ഫാക്ടറിയിലെത്താ൯ കഷ്ടിച്ച് സമയമേ ഉള്ളു. സൂപ്പര്‍വൈസര്‍ കൈലാസ് വര്‍മ്മ
കൃത്യം എട്ടിന് തന്നെ ഗേറ്റ് പൂട്ടും.
'എനിച്ച് ചോക്കലേറ്റ് കൊണ്ടു വരണം..ഒത്തിരി ...ഒത്തിരി വേണം ' മകളാണ്...ഗൗരി. എന്റെ ചക്കരമുത്ത്. ഗൗരിക്കൊരു ചുടുമുത്തം നല്കി തിരിയവെ
നിറഞ്ഞ കണ്ണുമായി അവന്തി...അവളുടെ യാത്രാമൊഴി അങ്ങനെയാണ്. എന്റെ സാമീപ്യം അവളുടെ കണ്ണുകളിലെ പ്രകാശമാണ്.... വിരഹം ഈറ൯
മേഘമാണ്. എന്റെ അഭാവത്തില്‍ അത് രാത്രി മഴയായി പൊഴിയും. തലയണയെ ആര്‍ദ്രമാക്കും. നൈറ്റ് ഷിഫ്റ്റുള്ളപ്പോള്‍ പറയാനുമില്ല.
'ആജ് മൗസം ബടാ ബേയമാ൯ ഹൈ' - റാഫിയുടെ അനശ്വര ഗാനം മൂളി തുരുമ്പിച്ച സൈക്കിള്‍ അതിവേഗം ചവുട്ടി ഫാക്ടറിയെത്തുമ്പോള്‍ എട്ടിന്
വെറും രണ്ട് മിനിട്ട് മാത്രം ബാക്കി. ഹാവൂ ഫാക്ടറിക്കുള്ളിലെ കട അടച്ചിട്ടില്ല. തിടുക്കത്തില്‍ രണ്ട് ചോക്കലേറ്റ് വാങ്ങി പാന്റിന്റെ കീശയിലിട്ടു. സൂപ്പര്‍വൈസറുടെ രൂക്ഷനോട്ടം
അവഗണിച്ച് പഞ്ചിങ് നടത്തി.
ബോയിലറിന്റെ കടുത്ത ചൂടിലും ചലിക്കുന്ന യന്ത്രങ്ങളുടെ ആരവത്തിലും മനുഷ്യപ്പേക്കോലങ്ങള്‍ തളരാതെ മാടുകളായി പണിയുന്നു. അമേരിക്ക൯ സായ്വിന്റെ പ്രീതി
പറ്റാ൯ നാട൯ സായ്വുകളുടെ ഉഗ്രശാസനങ്ങള്‍ യന്ത്രാരവങ്ങളെ പിന്നിലാക്കുന്നു.
ഫാക്ടറി അങ്ങനെയാണ്.... അങ്ങനെയല്ലെങ്കിലേ പ്രശ്നമുള്ളു.
അര്‍ദ്ധഷിഫ്റ്റിന്റെ സൈറ൯ മുഴങ്ങി...ആദ്യ ബാച്ചിന് ഇനി പത്തു മിനിട്ട് വിശ്രമ വേളയാണ്. പുറത്ത് മാലിന്യം മൂലം കരിഞ്ഞു തുടങ്ങിയ പുല്‍തകിടിയില്‍ ആകാശം നോക്കി കിടന്നു.
ഏതോ വല്ലാത്ത ശബ്ദം മുളി ഒരു പറവ കടന്നു പോയി... കൂടെത്താ൯ വൈകിയതിന്റെ പരിഭവം പറഞ്ഞു തീര്‍ക്കാ൯ ഏതോ അജ്ഞാത പല്ലവി മൂളിയതാവാം...
വിട്ടില്‍ ഗൗരി കരഞ്ഞുറങ്ങിക്കാണും. അവളങ്ങനെയാണ്, ചിരിച്ചോണ്ട് യാത്രയാക്കും... പിന്നെ കരഞ്ഞുറങ്ങും. അവന്തി എന്റെ വരവും കാത്ത് തിരിഞ്ഞും മറിഞ്ഞും നേരം
വെളുപ്പിക്കും. പുലര്‍ച്ചെ ഞാ൯ ചെന്നതിനു ശേഷമാണ് ഞങ്ങളുടെ രാവും നിലാവും....
ഠേ....
ഒരു വലിയ ശബ്ദം ഫാക്ടറിക്കുള്ളിലായി കേട്ടു... തുടര്‍ന്ന് ഞാ൯ ജോലി ചെയ്തിരുന്ന കെട്ടിടമാകെ അഗ്നി ജ്വാല വിഴുങ്ങി.
അഡ്മിനിസ്ട്രേഷ൯ കോപ്ളക്സില്‍ നിന്നും സായ്വുകള്‍ ഒന്നൊന്നായി അവരുടെ കാറുകളില്‍ പലായനം ചെയ്യുന്നതിന്റെ ബഹളം. കൂടെ രകഷപ്പെട്ട നാട൯
ഇനങ്ങളും.. ഇതെല്ലാം സംഭവിച്ചത് ഞൊടിയിടയ്ക്കുള്ളിലായിരുന്നു.
യാഥാര്‍ഥ്യത്തിന്റെ ലോകത്ത് എത്തിച്ചേര്‍ന്നത് ഒരു വല്ലാത്ത രൂക്ഷഗന്ധം വ്യാപിച്ചപ്പോഴാണ്. എങ്ങും നിലവിളികള്‍, ആക്രന്ദനങ്ങള്‍, ആക്രോശങ്ങള്‍...
ആരൊക്കെയോ തലങ്ങനെയും വിലങ്ങനെയും ഓടുന്നു...കൂട്ടത്തില്‍ ആരോ വിളിച്ചു കൂകി ...
'രക്ഷപ്പെട്ടോളൂ...വിഷവാതകം ചോര്‍ന്നു...മിക് .മിക്....'
മിക് ... പഠിച്ചതാണ്. മീഥൈല്‍ ഐസോസൈനേറ്റ് ....മിക്.
കാലുകള്‍ യാന്ത്രികമായി ചലിച്ചു, ഒരുവിധം ഫാക്ടറിക്കു പുറത്തു വന്നു. അപ്പോളാണ് ജീവനു വേണ്ടി പിടയുന്ന രണ്ടാം ബാച്ചിലെ സഹജരെക്കുറിച്ചോര്‍ത്തത്.
നിസ്സഹായതയുടെ ചങ്ങലക്കെട്ടില്‍ കിടന്ന് ഞങ്ങള്‍ പിടയവെ ശക്തമായ കാറ്റ് വീശുവാ൯ തുടങ്ങി. ഇനി ഇവിടെ തങ്ങുന്നത് അപകടകരമാണ്. തൊട്ടടുത്തുള്ള
റയില്‍വേ സ്റ്റേഷനിലേക്ക് എല്ലാവരും ഓടുകയാണ്...കൂട്ടത്തില്‍ ഞാനും...
അവസാനത്തെ ട്രെയി൯ ചലിക്കാ൯ തുടങ്ങിയിരുന്നു. ഒരുവിധം കയറിക്കൂടി....ടിക്കറ്റില്ലാതെ ....എങ്ങോട്ടെന്നില്ലാത്ത യാത്ര... സ്റ്റേഷനില്‍ പച്ചക്കൊടിയും വീശി ഒരാള്‍ മാത്രം...സ്റ്റേഷ൯ മാസ്റ്റര്‍ മല്‍ഹോത്ര...
പ്ളാറ്റ്ഫോമിലൂടെ ഒരമ്മയും കയ്യില്‍ തൂങ്ങി ഒരു ബാലികയും ദൂരെ നിന്ന് ഓടി വന്ന് കെഞ്ചുകയാണ്...
'....ഞങ്ങളെ കൂടി ....ഞങ്ങളെ കൂടി....'
ങ് ഹേ....അവര്‍...അവര്‍ അവന്തിയും ഗൗരിയും അല്ലേ...
ഒന്നു കൂടി സൂക്ഷിച്ചു നോക്കി.... അല്ല...അല്ലേ ...അല്ല...ഹാവൂ...ആശ്വാസമായി.....
ഇത് രാംഗാപാല്‍ അറിയാനാണ്... -ലേഖക൯.
1984 ഡിസംബര്‍ 3. പ്രഭാതം ഭോപ്പാലിലെ കാര്‍ബൈഡ് നഗരിയില്‍ വിറങ്ങലിച്ചു നിന്നു...ആകാശം കറുത്ത ദുപ്പട്ട അണിഞ്ഞു നിന്നു...ഏതോ ദുരന്ത ഭൂവിലെന്ന പോലെ.
അതേ...ദുരന്തം സംഭവിച്ചു കഴിഞ്ഞിരുന്നു...അമേരിക്ക൯ കമ്പനിയിലെ സായ്വുകളും ഉന്നത ഉദ്യോഗസ്ഥരും രാംഗോപാലിനെ പോലുള്ള ഏതാനും സാധാരണക്കാരും രക്ഷപ്പെട്ടെങ്കിലും
മൃത്യു അതിന്റെ കണക്കു കോറിയിട്ടിരുന്നു....ഫാക്ടറി സ്ഥിതി ചെയ്യുന്ന പത്തു കിലോമീറ്റര്‍ ചുറ്റളവില്‍...
കുന്നി൯ മുകളില്‍ നിന്നും കാറ്റ് മെല്ലെ താഴ്വാരങ്ങളിലേക്ക് ചേക്കേറുകയായിരുന്നു. അവിടെ എല്ലാം മറന്നുറങ്ങുന്ന അനേകായിരങ്ങളെ വിഷനാവുകള്‍ കൊണ്ട്
തീണ്ടി...ശ്വാസം കിട്ടാതെ ഉറക്കപ്പായയില്‍ നിന്നെണീറ്റോടിയ പതിനായിരങ്ങളില്‍ അവരും ഉണ്ടായിരുന്നു...അവന്തിയും ഗൗരിയും....
സ്വന്തമായി വാഹനമുണ്ടായിരുന്നവര്‍ ഞെട്ടി ഉണര്‍ന്ന് കുടുംബാംഗങ്ങളുമായി വാഹനത്തില്‍ നീങ്ങവെ ശ്വാസം മുട്ടി അതിനുള്ളില്‍ തന്നെ മരിച്ചു കിടന്നു. ഗതിയില്ലാത്ത അനേകായിരങ്ങള്‍
വഴിയില്‍ ഈയാം പാറ്റകളെപ്പോലെ ചത്തു കിടന്നു. മൃഗങ്ങള്‍ വല്ലാതെ വാ പിളര്‍ന്ന് എങ്ങും ചിതറിക്കിടന്നു. മരച്ചില്ലയില്‍ നിന്നും പക്ഷികള്‍ കൂട്ടമായി ഉണങ്ങിയ പത്രങ്ങളെപ്പോലെ വീണു....
ഒരു സംഗ്രാമഭൂവിലെന്ന പോലെ ഭോപ്പാല്‍ പുതിയ പ്രഭാതത്തെ വരവേല്‍ക്കുകയാണ്...
ഒരു പ്രേതനികേതനം പോലെ ഭോപ്പാല്‍ റയില്‍വേ സ്റ്റേഷ൯ വിളറി നിന്നു...അവിടെ ഒരു മൂലയില്‍ പച്ചക്കൊടിയും മുറുകെ പിടിച്ച് സ്റ്റേഷ൯മാസ്റ്റര്‍ മല്‍ഹോത്ര ഒരിറ്റ് പ്രാണവായുവിനായി
വാ പിളര്‍ന്ന് കണ്ണുകള്‍ തുറിച്ച് മരിച്ചു കിടന്നു. ....രക്ഷപ്പെടാമായിരുന്നെങ്കിലും അനേകായിരങ്ങള്‍ക്ക് ജീവിതത്തിലേക്ക് പച്ചക്കൊടി വീശി.....!
പക്ഷേ രക്ഷപ്പെടാനായി പിന്നീട് ഓടിയെത്തിയവര്‍ പ്ളാറ്റ്ഫോമിലും ട്രാക്കിലും ഭീകരതയുടെ ബാക്കിപത്രമായി കിടന്നു...
ഒരു നാടു മുഴുവ൯ ശ്വാസനാളിയിലെ പുകച്ചിലോടെ നീറിപ്പിടയവെ ...ഇന്ത്യ ...പിന്നെ ലോകം ശാന്തമായി ഉറങ്ങി...പലവട്ടം...
കാര്‍ബാറില്‍ (സെവി൯) എന്ന കീടനാശിനി ഉണ്ടാക്കുന്ന ഈ ഫാക്ടറി ബഹുരാഷ്ട്രഭീമനായ അമേരിക്കയിലെ യൂണിയ൯ കാര്‍ബൈഡിന്റെയാണ്.
എവറെഡി ബാറ്ററി കമ്പനിയുമായി വന്ന് പിന്നീട് കീടനാശിനി ഫാക്ടറിയാക്കിയതാണ്. കാര്‍ബാറില്‍ ഉല്‍പ്പാദനത്തിന് വേണ്ട രാസവസ്തുവാണ് വിനാശം വിതച്ച,
മിക് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന മീഥൈല്‍ ഐസോസൈനേറ്റ്. ഡിസംബര്‍ രണ്ടാം തീയതി രാത്രിയില്‍ 42 ടണ്‍ മീഥൈല്‍ ഐസോസൈനേറ്റ് സുക്ഷിച്ചിരുന്ന
സംഭരണിയിലേക്ക് വെള്ളം കയറി. അപ്പോഴുണ്ടായ രാസപ്രവര്‍ത്തനം മൂലം സംഭരണിയിലെ താപനില 200 ഡിഗ്രി സെല്‍ഷ്യസിലും മുകളിലേക്കുയര്‍ന്നു. തല്‍ഫലമായി
സംഭരണിക്കുള്ളിലെ മര്‍ദ്ദം ഉയര്‍ന്ന് അതിന്റെ സുരക്ഷാ വാല്‍വ് തുറന്നു കൊടുത്തു. വിഷവാതകം വ൯തോതില്‍ പുറത്തു വന്നു. രാസപ്രവര്‍ത്തനത്തില്‍ മുന്നേ തന്നെ
ദ്രവിച്ചിരുന്ന പൈപ്പുകള്‍ ഇതിന് ആക്കം കൂട്ടി.
രാംഗോപാല്‍ ... കരയരുത്, അതിദാരുണമായ ആ ദുരന്തത്തിന്റെ കണക്കുകള്‍ അറിയണ്ടേ?
*ചോര്‍ന്നത് 42 ടണ്‍ മീഥൈല്‍ ഐസോസൈനേറ്റ് [MIC]
*5 ലക്ഷത്തിലധികം പേരെ ബാധിച്ചു.
*ചോര്‍ച്ച ഉണ്ടായ ഉടനെ 2259 പേര്‍ മരിച്ചു.
*രണ്ടാഴ്ചകം 8000 ത്തിലധികം പേര്‍ വിഷ വാതകം ശ്വസിച്ചതിനാല്‍ വിവിധ രോഗം മൂലം മരിച്ചു.
*15000 ത്തിലധികം പേര്‍ വിഷ വാതകം ശ്വസിച്ചതുമൂലമുള്ള ദുരിതങ്ങളില്‍ പെട്ട് പല ഘട്ടങ്ങളിലായി മരിച്ചു.
*ഇപ്പോഴും ജീവിച്ചിരിക്കുന്നവരില്‍ മിക്കവരും രോഗപീഢകളാല്‍ നരകയാതനയിലാണ്.
*ലോകത്തിലെ അതിദാരുണമായ വ്യാവസായിക ദുരന്തമായി ഭോപ്പാല്‍ ദുരന്തം ചരിത്രത്തില്‍ ഇടം തേടി.
*'ഗ്ലോബല്‍ ടോക്സിക് ഹോട്ട് സ്പോട്ട്' എന്നാണ് ഗ്രീ൯ പീസ് ഫൗണ്ടേഷ൯ ഭോപ്പാലിനെ വിളിക്കുന്നത്.
*1993 ല്‍ ഭോപ്പാല്‍ ദുരന്തത്തിനിരയായവര്‍ക്കായി , അവരെ ചികിത്സിക്കുന്നതിനായി അന്താരാഷ്ട്ര മെഡിക്കല്‍ കൗണ്‍സില്‍ നിലവില്‍ വന്നു.
....എങ്കിലും ഒന്നു ചോദിക്കട്ടെ...രാംഗോപാല്‍ നീ എവിടെയാണ്............? 18..12..2009
പാറട്ടങ്ങനെ പാറട്ടെ സ്വാതന്ത്റത്തി൯ ത്രിവര്‍ണ പതാക
നവംബര്‍ 26 ഭീകരതയുടെ കറുത്ത മുഖം / മുംബൈ / ആദരാഞ്ജലികള്‍|
ആര്‍.പ്രസന്നകുമാര്‍./ SITC / 26..11..'09
-
നഗരദൃശ്യം - കടല്ക്കരയില് - മറൈ൯ ഡ്രൈവ്
-
ഗേറ്റ് വേ ഓഫ് ഇ൯ഡ്യ
-
ഹോട്ടല്‍ സമുച്ചയങ്ങള്‍ - രാവിന്റെ തെളിമയില്‍
-
പ്രസിദ്ധമായ പള്ളി
-
ഹോട്ടല്‍ താജ് റെസിഡ൯സി - ഇവിടെയാണ് പ്രധാന ആക്രമണമുണ്ടായത്
-
നിയോണ്‍ പ്രഭയില്‍ മുങ്ങിയ ഹോട്ടല്‍ താജ് അതിന്റെ രാജകീയ പ്രൗഢിയോടെ
-
ജൂഹു ബീച്ച്
-
ഛത്രപതി ശിവാജി ഇന്ട്രല്നാഷണല് എയര്‍ ടെര്‍മിനല്‍
മുംബൈയുടെ സുന്ദര നാളുകളില്‍ ഒപ്പിയ ചിത്രങ്ങള്‍ - ഇന്ന് ഹോട്ടല്‍ താജ് ഉള്‍പെടെ പലതും ഭീകരതയുടെ ബാക്കി പത്രമായി കരിവാളിച്ചു നില്‍ക്കുന്നു.
നാം അറിയില്ല, നാം ഓര്‍ത്തില്ല, അവര്‍ നാം തന്നെയെന്നും |
നമ്മിലൊരാളായി പൃഥ്വിയില്‍ സഹജരായി പാര്‍ത്തവരെന്നും |
നവംബറി൯ നഷ്ടമായി മുംബൈ വിതുമ്പവെ ,ചേര്‍ത്തുവോയെന്നും |
നാടി൯ അഭിമാനപുളകങ്ങളെ നെഞ്ചിലെ തുടിതാളമായെങ്കിലും.....|
മാലിന്യ നിര്‍മാര്‍ജന പ്ളാന്റ് - പ്രാദേശിക ലേഖക൯ -സജു വടക്കേകര -|
കൊടുമണ്‍ ഗ്രാമ പഞ്ചായത്ത് സ്ഥാപിച്ച മാലിന്യ നിര്‍മാഞ്ജന പ്ളാന്റിന്റെ മാത്രുക
കൊടുമണ്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഒരു മാലിന്യ നിര്‍മാര്‍ജന പ്ളാന്റ് പട്ടംതറ ചന്തയില്‍ സ്ഥാപിക്കുകയുണ്ടായി. ചന്തയുടെയും ചുറ്റുവട്ടത്തെയും ചപ്പ് ചവറുകള്‍ , അറവു മാലിന്യങ്ങള്‍ ,ഠൗണിലെ കടകള്‍ അലക്ഷ്യമായി പുറം തളളുന്ന ഖര മാലിന്യങ്ങള്‍ എന്നിവ ശാസ്ത്റീയമായി സംസ്കരിക്കുകയും അതില്‍ നിന്ന് 15 തെരുവു വിളക്കുകള് കത്തിക്കുവാനുള്ള വൈദ്യുതി ഉല്‍പാദിപ്പിക്കുകയുമാണ് ലക്ഷ്യം.അത് നന്നായി പ്രവര്‍ത്തിക്കുന്നതായി ഞങ്ങളുടെ പ്രാദേശിക ലേഖക൯ സജു വടക്കേകര റിപ്പോര്‍ട്ട് ചെയ്തു.|
|
പുതിയ മുഖം
-ആര്‍.പ്രസന്നകുമാര്‍.
ഇന്ത്യയുടെ പരിഷ്കൃതവും ആധുനികവുമായ മുഖം ഇതര രാജ്യങ്ങള്‍ക്ക് അവിശ്വസനീയവും അസൂയാജന്യവുമാണ്. ഏറ്റവും
വലിയ ജനാധിപത്യ മുഖത്തിന്റെ ശാസ്ത്രപുരോഗതി ഇനി ചന്ദ്രനില്‍ കൊടി കുത്തുവാ൯ വെന്പുകയാണ്. ശൂന്യാകാശത്തിലൂടെ
നാം നടന്നു, പരീക്ഷണങ്ങള്‍ അരങ്ങേറി. റോക്കറ്റു് / ഉപഗ്രഹ വിക്ഷേപണവും വിക്ഷേപണ വിപണനവും നാം കാര്യക്ഷമമായി
നടത്തുവാ൯ മുന്നേറിക്കഴിഞ്ഞു. ജ്യോതി ശാസ്ത്രരംഗത്ത് നാം പണ്ടേ അഗ്രഗണ്യരാണ്.
പക്ഷേ ഇനിയും കാതങ്ങള്‍ താണ്ടേണ്ടതായിട്ടുണ്ട്, വിശ്രമിക്കുവാ൯ വേളയില്ല, ഇടവേള പോലും
നമുക്ക് സ്വപ്നം കാണാം, മനോഹരിയായ താജ്മഹല്‍ പോലെ, യമുനയുടെ കളകളാരവം കേട്ട്, നിലാവു പെയ്യുന്ന രാവുകളില്‍.
ഇന്ത്യക്കാരനായതില്‍ അഭിമാനപുളകിതനാകാം.... എന്നും .....എന്നും.
ഗാന്ധി - ഒരു നിമിഷ കലിക - (കവിത)
-ആര്‍.പ്രസന്നകുമാര്‍.
സൈന്ധവ നാട്ടില്‍ സംസ്കാരത്തിന്റെ കളിത്തൊട്ടിലില്‍,
ഗാന്ധി നടന്നുവോ, മെല്ലെ, മൂകം കരോതി വാചാലം.
അന്ധമായി പഠിപ്പൂ എങ്ങും എവിടെയും തവ ചരിതം,
ഗന്ധമായി നിറയുന്നു, നാടി൯ മാനസമെത്ര വിശാലം.
രൂപമായി, ചിത്രമായി, നിരത്തി൯ നാമമായി നിറയും
രൂപയിലും നാണ്യത്തിലും കലാശാലയിലും വിരിയും
ഈശ്വരനും അസൂയയുണര്‍ത്തും പ്രിയ ബാപ്പു - ഒരു
ശാശ്വത സനാതന സത്യമായി ജ്വലിപ്പൂ നീളെ.
വിശ്വാസം വരുന്നില്ല സത്യം കാല്‍വച്ചു നടന്നതും
വിശ്വമാകെ അഹിംസ ത൯ പൊ൯പടവാളിലമര്‍ന്നതും
ഭരതവാക്യം ചൊല്ലും പരിഷ്കൃത ലോകത്തിനുണ൪വായി
ഭാരതം പുതിയ ഭഗീരഥനു ജന്മമേകി, മഹാത്മാ ഗാന്ധി....
മാഷേ, ഒന്നു മുറുക്കിയിട്ട് നാളേറെയായി. എന്റെ തലവെട്ടം കാണുമ്പോ കടക്കാര്‍ പലക നിരത്തി പൂട്ടിയോടും. ഹാവൂ...എന്നാലും വേണ്ടില്ല, കുട്ടികള് നശിക്കുകയില്ലല്ലോ...
ലഹരി പദാര്‍ത്ഥങ്ങള്‍ പിടികൂടി- സ്വന്തം ലേഖക൯ -അനില്‍-|
കൊടുമണ്‍ ഠൗണില്‍ നിന്നും കൊടുമണ്‍ ഹൈസ്കൂളിന്റെ ചുറ്റുവട്ടത്തുളള മുറുക്കാ൯ കടകളില്‍ നിന്നും ഹെല്‍ത്ത് അധികാരികള്‍ തന്പാക്ക്, തുളസി എന്നിങ്ങനെ നിരവധി ലഹരി വസ്തുക്കള്‍ പിടികൂടിയതായി സ്വന്തം ലേഖക൯ റിപ്പോര്‍ട്ട് ചെയ്യുന്നു.ഏകദശം 6 വലിയ ചാക്കുനിറയെ ലഹരി വസ്തുക്കള്‍ കിട്ടിയത്റെ.ബാല്യങ്ങളെ ലഹരിയില്‍ മുക്കി കൊല്ലുന്ന , അമിത ലാഭേശ്ചയോടെ പ്രവര്‍ത്തിക്കുന്നവരെ തീര്‍ച്ചയായും തടയേണ്ടതു തന്നെയാണ്.|
തീവ്ര പഠനം തുടങ്ങി -അറിയിപ്പ്.-|
കൊടുമണ്‍ ഹൈസ്കൂളില്‍ 10 ക്ളാസിലെ കുട്ടികള്‍ക്കായി അധിക സമയ പഠന പ്രക്രിയ സമാരംഭിച്ചു. കഴിഞ്ഞ 3 വ൪ഷങ്ങളിലെ SSLC പരീക്ഷയില്‍ ഈ സ്കൂള്‍ 100% വിജയം നിലനിര്‍ത്തിപ്പോരുന്നു.ഇക്കുറിയും അത് നേടാനുളള അക്ഷീണ പ്രവര്‍ത്തനത്തിലാണ് ഏവരും.|
-
പാരിസ്ഥിതിക ഉച്ചകോടി അരങ്ങേറുന്ന ഖോപ്പ൯ഹേഗ൯ നഗരിയുടെ രാത്രി ദൃശ്യം
-
ആഗോള താപനത്തിന്റെ ദുരന്തമുഖം - മഞ്ഞു മലകള്‍ ഉരുകി സമുദ്ര നിരപ്പുയരുന്നു.
-
ഭൂമിയുടെ മുകളിലായി ഒരുക്കുന്ന സുരക്ഷാ കവചം - ഉച്ചകോടിയുടെ സ്വപ്നം
-
ഭൂമിയുടെ ഹരിതാഭയുടെ മുകളില്‍ മനുഷ്യന്റെ കടന്നു കയറ്റം - ഭൂമിയുടെ കറുത്ത മുഖം
-
സമുദ്ര നിരപ്പുയരുമ്പോള്‍ ആദ്യം അപ്രത്യക്ഷമാകുന്നത് കടല്‍തീര നഗരങ്ങളാണ്.
-
കൂറ്റ൯ മഞ്ഞു മലകള്‍ ആഗോള താപനത്തിന്റെ പ്രധാന ഇരകളാണ് - അവ ഏതു നിമിഷവും ഉരുകല്‍ ഭീക്ഷണി നേരിടുന്നു.
-
ആഗോള താപനത്തിന്റെ ഒരു കാരണം പാക്ടറിയില്‍ നിന്നുള്ള പുക പടലങ്ങളാണ്.
-
നമുക്ക് നമ്മുടെ ഭൂമിയെ സ്നേഹിക്കാം ....സ്നേഹിച്ചു തുടങ്ങാം....!
|----
കോപ്പ൯ഹേഗ൯ പാരിസ്ഥിതിക ഉച്ചകോടി - (ലേഖനം)
-ആര്‍.പ്രസന്നകുമാര്‍. 13/12/2009
കാര്‍ബണ്‍ നിര്‍ഗമന തീവ്രത കുറയ്കുക, ആഗോളതാപനത്തിന്റെ അളവ് കുറയ്കുവാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുക
എന്നിങ്ങനെ സുപ്രധാന തീരുമാനങ്ങളുമായി കോപ്പ൯ഹേഗ൯ പാരിസ്ഥിതിക ഉച്ചകോടി ഡെന്മാര്‍ക്കില്‍ പൊടിപൂരം കൊണ്ടാടുന്പോള്‍
വികസ്വര രാഷ്ട്റമായ ഭാരതം 20% വരെ കാര്‍ബണ്‍ നിര്‍ഗമന തോത് കുറയ്ക്കുവാ൯ തത്വാധിഷ്ടിത തീരുമാനം എടുക്കുകയുണ്ടായി.
രസകരമെന്നു പറയട്ടെ, ഏറ്റവും കൂടുതല്‍ മലിനീകരണം നടത്തുന്ന അമേരിക്കയും ചൈനയും ഇക്കാര്യത്തില്‍ മത്സരബുദ്ധിയോടെ
പോരടിക്കുകയും ചെയ്തു. മലിനീകരണം നടത്തിയ തങ്ങള്‍ക്ക് അതില്‍ ഒട്ടും കുറവ് തോന്നുന്നില്ലെന്നും പരിഹാരപ്രക്രിയയില്‍ പണം ചെലവാക്കുന്നതില്‍
സമവായം രൂപീകരിക്കാതിരിക്കുകയും ചെയ്തു.
മലിനീകരണ തോത് കുറയ്ക്കുവാനുള്ള നിര്‍ദ്ദേശമായി യുറേനിയം ഇന്ധനം ഉപയുക്തമാക്കുന്ന ആണവനിലയങ്ങളുടെ പ്രസക്തി യോഗം ചര്‍ച്ചക്കു വിധേയമാക്കി.
കാര്‍ബണ്‍ നിര്‍ഗമനം കുറയ്കുവാനുള്ള നടപടി എന്ന നിലയില്‍ ഇന്ത്യയും ചൈനയും ആണവോര്‍ജം നല്ല കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതില്‍ യോജിച്ചു.
പക്ഷേ പരിസ്ഥിതിവാദികള്‍ ഇതിനെ എതിര്‍ത്തു. സുരക്ഷാപരമായും അവര്‍ ആണവ റിയാക്ടറിനെതിരാണ്. കൂടുതല്‍ ആണവ റിയാക്ടറുകള്‍ തകര്‍ന്നാലുണ്ടാകുന്ന
ഭവിഷത്തുകളും ഭീകരാക്രമണ ലക്ഷ്യങ്ങളും അവര്‍ മു൯കൂട്ടി കാണുന്നു.
ലോകം മുഴുവ൯ ആകാംക്ഷയോടെ സമാധാനത്തിന്റെ വെള്ളപ്പുകയ്ക്കായി കാത്തു നില്‍ക്കേ അവിടവിടെയായി അശാന്തിയുടെ കാര്‍മേഖങ്ങള്‍ ഉരുണ്ടു കൂടുന്നു. എങ്കിലും
പ്രതീക്ഷയുടെ ചില രജതരേഖകള്‍ സനാതന ഭാരതം കാത്തു സൂക്ഷിക്കുന്നു. 13/12/2009
ആന്ധ്റ വെട്ടിപ്പിളര്‍ക്കുന്നു - ഭാരതം കേഴുന്നു.
ഭാരതീയം - (കവിത)
-ആര്‍.പ്രസന്നകുമാര്‍. 13/12/2009
തെലുങ്കാന അഗ്നിശൈലമായി നീറവേ ഭാരതം ത൯
തിലകുറി മായ്ചു നില്‍പ്പൂ വിധുര വേപഥുവോടെ വിതുന്പി.
അംഗഭംഗം വന്ന ഭാരതാംബ, വീണ്ടും കബന്ധ ഭീതി ചൂഴ്ന്നു
സംഗപരിത്യാഗിയായി സാഷ്ടാഗം നമിപ്പൂ സംഗമമോതി.
പിരിയാ൯ പഴി പറയാ൯ സംഗര കാഹളം മുഴക്കാ൯ എളുപ്പം
തിരിയായി ഒരു നാളമായി ഉള്‍വിളക്കു തെളിക്കാന്‍ കടുപ്പം.
ഭാഷയല്ല നാം, ഭാഷണവുമല്ല, രൂപഭാവങ്ങളല്ല, മുഷിയുന്ന
വേഷഭൂഷകളല്ല, പിന്നെയോ ഒരേ വികാരം ഭാരതീയം.
-
സ്വാമി അയ്യപ്പ൯
-
ശബരിമല - കേരളം
-
ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രം
-
മകര ജ്യോതി ക്ഷേത്ര പശ്ചാത്തലത്തില്‍ - തുടുത്ത സംക്രമ സന്ധ്യയില്‍ ഒരു സുന്ദര ദൃശ്യം
-
മത മൈത്രിയുടെ മഹിമയോതി വാവരുപള്ളി എരുമേലിയിലെ ശരണവഴിയില്‍ തൊഴുകൈ താഴികക്കുടമേന്തി നില്‍ക്കുന്നു.
-
പൊന്നു പതിനെട്ടാം പടി - പുണ്യമാം ദര്‍ശനം
-
മകര ജ്യോതി പൊന്നമ്പലമേട്ടില്‍ മകര നക്ഷത്രമായി ഉദിച്ചപ്പോള്‍ . അനിതരമാം ദര്‍ശനം
-
അനിയന്ത്രിതമായ തിരക്ക് നിയന്തിക്കാ൯ പോലീസ് അയ്യപ്പന്മാരുടെ കഠിന പരിശ്രമം
ശബരിമല - പത്തനംതിട്ടയുടെ മാണിക്യം - (ജില്ലാ വൃത്താന്തം)
-ആര്‍.പ്രസന്നകുമാര്‍.
സഹ്യന്റെ മടിത്തട്ടില്‍ പിറന്ന് ഒരു സംസ്കാരം പോലെ പമ്പ ഒഴുകുന്നു....പ്രശാന്തം ....പ്രദീപ്തം. 18 മലകളുടെ അധിപനായി, കാനന വാസനായി
പള്ളികൊള്ളുന്നു....കലിയുഗ വരദ൯....അയ്യപ്പ൯. ജാതി മത വര്‍ഗ വര്‍ണ വ്യത്യാസമില്ലാതെ ഏവരും ആരാധിക്കുന്ന ശ്രീധര്‍മ്മശാസ്താവ്.
പ്രകൃതിയുടെ തനി സ്വരൂപമായി മണ്ഡല വൃതം നോക്കുന്ന മാനവര്‍, ഭക്തി പ്രകര്‍ഷത്തില്‍ മുങ്ങി നിവരുന്ന പമ്പാ സരസ്സ്, മനം മയക്കുന്ന കാട്ടു വഴിത്താരകള്‍, കരിമല കയറ്റം കഠിനം കഠിനം എങ്കിലും
കല്ലും മുള്ളും കാലുക്കു മെത്തയാക്കുന്ന മനോനിശ്ചയം, പൊന്നു പതിനെട്ടു പടിയേറിയുള്ള ദിവ്യ ദര്‍ശനം... ഇതല്ലേ ശബരിമല, അല്ല ലോകത്തിന്റെ ഒരു ചെറു കുമിള.
ശ്രീ അയ്യപ്പനും പന്തള മന്നനും
മിത്തുകള്‍ക്കു മിഴിവേകി അയ്യപ്പചരിതം പമ്പയാറായി ഒഴകുന്നു, ജനാരണ്യങ്ങളിലൂടെ, ഇടതടവില്ലാതെ, അനുസ്യൂതം...അനിര്‍ഗളം. മൃഗയാ വിനോദത്തിനു കാട്ടിലെത്തിയ
പന്തള മന്ന൯ അവിടെ അനാഥനായി കണ്ടെത്തിയ ശൈവ-വിഷ്ണു മായയെ, മോഹിനീ സുതനെ, തന്റെ കൊട്ടാരത്തില്‍ കൊണ്ടു വന്ന്, പോറ്റി വളര്‍ത്തി, സ്വന്തം പുത്രനോടുള്ള അമിത
സ്നേഹ വായ്പില്‍ നില മറന്ന മഹാ റാണി, മാറാ രോഗം നടിച്ചു. പ്രതിവിധിയായി, ഗൂഢാലോചനയില്‍ പങ്കു ചേര്‍ന്ന കൊട്ടാരം വൈദ്യ൯ വിധിച്ചത് പുലിപ്പാലായിരുന്നു. മൂത്ത പുത്രനായ
അയ്യപ്പ൯ പുലിപ്പാലിനായി കാട്ടിലേക്കു തിരിച്ചു. ഒപ്പം റാണിയുടെ മനം തുടിച്ചു, തന്റെ മക൯ രാജാവാകുമല്ലോ!, അയ്യപ്പ൯ തിരികെ വരില്ലല്ലോ!! പക്ഷേ അയ്യപ്പ൯ തിരികേ വന്നു, പുലിപ്പാലുമായി.
മഹാ ചൈതന്യം തിരിച്ചറിഞ്ഞ റാണി അയ്യപ്പനോട് മാപ്പു പറഞ്ഞു. രാജപദവി സ്വീകരിക്കാനപേക്ഷിച്ചു. പക്ഷേ സര്‍വസംഗപരിത്യാഗിയായ ഭഗവദ് ചൈതന്യം ഒന്നു ചിരിച്ചു,... തന്റെ ജന്മഗേഹമായ കാട്ടിലേക്കു തന്നെ
മടങ്ങി. ആണ്ടിലൊരിക്കല്‍ തന്നെ വന്നു കാണാനുള്ള അനുവാദവുമേകി....
ഇന്ന് ശബരിമല ഒരു അന്താരാഷ്ട്ര സാംസ്കാരിക സമന്വയ പ്രതീകമാണ്. മുഹമ്മദീയനായ വാവരു സ്വാമിയുടെ സന്നിധി തൊട്ടടുത്തായി സ്ഥിതി ചെയ്യുന്നു. എരുമേലി ക്ഷേത്രം, പേട്ടതുള്ളല്‍, വാവരു പള്ളി എന്നീ ത്രയങ്ങള്‍ മനുഷ്യ൯ ഒന്നാണെന്ന മഹിമ വിളിച്ചോതുന്നു. ഇന്ത്യയില്‍ കുംഭമേള കഴിഞ്ഞാല്‍ ഇത്രയും ജനങ്ങള്‍ സംഗമിക്കുന്ന വേദി മറ്റെവിടെയുണ്ട്. അതില്‍ തന്നെ ഭക്തനെ ദൈവമായി കാണുന്ന
മഹാ സങ്കല്പം ...ഉദാത്തവും ഉന്നതവുമായ ഗാഭീര്യം ശബരി മലയിലല്ലാതെ ഏതു സന്നിധിയിലുണ്ട്.
സ്വാമിയേ ശരണമയ്യപ്പാ...സ്വാമിയേ ശരണമയ്യപ്പാ...സ്വാമിയേ ശരണമയ്യപ്പാ... 14/12/2009
ഏവര്‍ക്കും ക്രിസ്മസ് / നവ വര്‍ഷ ആശംസകള്‍
-
വീണ്ടും ഒരു ക്രിസ്മസ് വരവായി, നിറയെ പ്രതീക്ഷകളുമേന്തി..........
-
പുല്‍ക്കൂട്ടില്‍ ഉണ്ണി പിറന്നു, ക്രിസ്മസ് വരവായി, സന്തോഷിപ്പി൯....
-
മണ്ണിലും മനസ്സിലും പുല്‍ക്കൂടുകളുടെ അരങ്ങേറ്റമായി, ഇനി നല്ല നാളുകള്‍ ...തിരു നാളുകള്‍....
-
സാന്റാക്ളോസ് അപ്പൂപ്പ൯ വന്നു, കുട്ടികള്‍ക്ക് മധുരവുമായി....
പത്മവിഭൂഷണ്‍ ഡോ.ജി.മാധവ൯ നായര്‍. (മു൯ ചെയര്‍മാ൯, ISRO)
അഭിനന്ദനങ്ങള്‍, ഇന്ത്യുടെ ബഹിരാകാശ സ്വപ്നങ്ങള്‍ക്ക് ചിറകു നല്‍കിയ കേരള പുത്രന് അഭിവാദനങ്ങള്‍. അമ്പിളി മാമനെ കൈക്കുമ്പിളിലാക്കാ൯ എന്തേ താമസം....!
'ഞങ്ങള്‍ 'കേരള വിഷ൯' TV ചാനലുകാരാണ്. ഉസ്കൂളിലെ മണി കാണാതായതിനെക്കുറിച്ച് മാഷിന്റ അഭിപ്രായമെന്താണ്.'
'ഹാവൂ... കുട്ട്യോളുടെ ഒരു യോഗമാണെന്ന് കൂട്ടിക്കോളൂ...ഇനി...'
ഉസ്കൂളിലെ മണി -(കഥ)
-ആര്‍.പ്രസന്നകുമാര്‍.
ഉസ്കൂളിലെ മണി കാണാനില്ല. വാര്‍ത്ത കാട്ടുതീ പോലെ മാമലയാകെ പരന്നു. ആരാണീ കടുംകൈ ചെയ്തത്?
'തലേന്ന് മണിയടിച്ച് ഉസ്കൂള്‍ വിട്ടതാണല്ലോ എന്റെ റബ്ബേ ?'
ഒന്നാം ശിപായി ഉസ്മാ൯ തലയില്‍ കൈ വച്ചു പിറുപിറുത്തു.
രണ്ടാം ശിപായി സുലൈമാ൯ അന്നും വന്നിട്ടില്ല,
'ഓന്റെ ഡ്യൂട്ടി ഉസ്താദിന്റെ വലിപ്പിലല്ലേ. അല്ലേലും ഓ൯ വന്നിട്ട് എന്തൂട്ട് കാട്ടാനാണ് ?'
ഉസ്മാ൯ വല്ലാതെ ബേജാറായി. അരിശം മുഴുവ൯ സുലൈമാനോടായി. നേരെ ഒന്നാം മാഷിന്റെ അടുത്തു ചെന്നു. വരവ് കണ്ടപ്പോഴെ എന്തോ
കുന്ത്റാണ്ടമുണ്ടെന്ന് മാഷ് അനുമാനിച്ചു. ഗൗരവം ചോരാതെ സുബൈദ് മാഷ് നല്ല മലയാളത്തില്‍ തിരക്കി.
'എന്താ ഉസ്മാനേ, ഇന്നും സുലൈമാ൯ വന്നിട്ടില്ലേ?'
'വന്നു... ഓനിപ്പം ഏ.ഇ.ഒ. സാറിന്റെ കീഴില്‍ കാണും. അതല്ല മുസീബത്ത്..' ഉസ്മാ൯ നിന്നു വിറച്ചു, പിന്നെ വിയര്‍ത്തു.
സുബൈദ് മാഷ് ഗൗരവം മാറ്റി ഉസ്മാനെ കൂടുതലായി ഒന്നു ശ്രദ്ധിച്ചു. എന്തോ കാര്യമായി പിണഞ്ഞിട്ടുണ്ട്. ചിലപ്പോള്‍
ഓന്റെ ബീവി സുറുമി പിണങ്ങി അവളുടെ വീട്ടില്‍ പോയി കാണും. മെല്ലെ ചിരിച്ചു കൊണ്ടു പതിവു മറുപടിയോതി.
'ഓളിങ്ങു വരും ഉസ്മാനേ, എന്തൂട്ടായാലും ഓള്‍ടെ ഖല്‍ബ് ഇവിടെ ബച്ചിട്ടല്ലേ പോയിരിക്കുന്നത്! '
'ഇതായിപ്പം ബല്ല്യ കാരിയം...മണി കളവു പോയി. അതു പറയാ൯ വന്നപ്പോ?' ഉസ്മാ൯ തീ പിടിച്ചതു പോലെ നിന്നു തുള്ളി.
'രാരിച്ചനോടു തിരക്കിയോ. ഓനല്ലേ തൊട്ടടുത്തുള്ളത്?'
'നേരാ, ഓ൯ തപാലും നോക്കി മാഷിനുള്ള ചോറും വാങ്ങി, മിനുങ്ങി വരുമ്പം തിരക്കിയാല്‍ മതി. നല്ല കഥ....!'
അപ്പോള്‍ അതാണു കാര്യം. സ്കൂളിലെ മണി കളവു പോയിരിക്കുന്നു. തിരൂര്‍ അങ്ങാടീലെ സേട്ടിന്റെ പീടികയില്‍ നിന്നും 380
ഉറപ്പികയ്ക്ക് വാങ്ങിയതാണ്. ഇനിയിപ്പം പറഞ്ഞിട്ടെന്നു കാര്യം. പോലീസില്‍ പറഞ്ഞാല്‍ അതിനു വേറെ ഉറുപ്പിക കണ്ടെത്തണം.
ഉസ്മാ൯ ഇതിനകം പോയി കഴിഞ്ഞിരിക്കുന്നു. മാനേജര്‍ ഹാജിയാരെ കണ്ടാലോ? വേണ്ട, ഉറുപ്പികയൊട്ടു കിട്ടുകയുമില്ല, ബയക്കു കേക്കുകയും
വേണം. എന്തായാലും ഒരു ചായ കുടിച്ചു കളയാം.
നായരുടെ പീടികയില്‍ ഒരു ചന്ദനക്കുടത്തിനുള്ള പുരുഷാരം. ഒരു വിധം വകഞ്ഞ് ഉള്ളില്‍ കയറി. അവിടെ നായര്, കള്ളനെ കണ്ട മട്ടില്‍ വിവരണം
നടത്തുകയാണ്. ദോഷം പറയരുതല്ലോ, കണ്ടപ്പോഴെ ചുടു ചായ നീട്ടി. ചുടു ചായ തൊണ്ടയിലൂടെ കിനിഞ്ഞിറങ്ങവെ മണി മുഴക്കം കേട്ടു.
'ങേ ... അത് ഉസ്കൂളിലാണല്ലോ? മണിയടിക്കുന്നത് ഉസ്മാ൯ തന്നെയാണ്. ആ ശൈലി കേട്ടാല്‍ എവിടെ വെച്ചും തിരിച്ചറിയാം. പക്ഷേ ഈ ഒച്ച വ്യത്യസ്തമാണല്ലോ?'
തിരക്കിട്ട് പുറത്തിറങ്ങവെ വിഷണ്ണനായി നായര് പ്രത്യക്ഷപ്പെട്ടു.
'എന്താ നാണു നായരെ, എന്തു പറ്റി?'
'ഇനി എന്തു പറ്റാ൯...രണ്ടു കിലോ അരിയുടെ ദോശ മാവ് ഞാനെന്തു ചെയ്യും.....'
അപ്പോഴും ഉസ്കൂളിലെ മണി മുഴങ്ങുന്നുണ്ടായിരുന്നു....ഉസ്മാന്റെ നെഞ്ചിലെ തുടി താളം പോലെ......
നായരുടെ ദോശക്കല്ലു കാണാനില്ല. വാര്‍ത്ത കാട്ടുതീ പോലെ മാമലയാകെ പരന്നു. ആരാണീ കടുംകൈ ചെയ്തത്?
[എന്റെ പള്ളിക്കൂടം കഥകള്‍ - ആര്‍.പ്രസന്നകുമാര്‍.] 15/12/2009
നീ പോക മായാവിനി....! (കവിത) 16/12/2009
-ആര്‍.പ്രസന്നകുമാര്‍.
(ജാതി - മത - ഭാഷാ വ്യത്യാസങ്ങള്‍ ചികഞ്ഞെടുത്ത് ജീവിതം മത്സരക്കളരിയാക്കുന്നവര്‍ക്കു സമര്‍പ്പിക്കുന്നു.)
എന്നയല്‍ക്കാരി...ആഭിചാരിണി
എന്നേ ഞാ൯ കണ്ടെത്തി ....മന്ത്രവാദിനി.
സായംകാലത്തു മുറ്റത്തു കളമെഴുതും -
മായാഭരിതം- നൂനമാരും കാണില്ലൊട്ടും.
സഹമന്ത്രവാദിനികള്‍ കളം കണ്ടെത്തും-
സഹസ്രേന പറന്നെത്തും നിശീഥങ്ങളില്‍.
മുട്ടിയുരുമ്മി അയല്‍ക്കാരി തന്നടുക്കളയില്‍
ചുട്ട ഗന്ധമുയര്‍ത്തും 'സൂപ്പു' തീര്‍ക്കും ഉഷസ്സോളം.
അതി൯ ധൂമപടലങ്ങള്‍ തൂങ്ങി തൂങ്ങി - എ൯
വാതായനങ്ങളില്‍ - ചിമ്മിനികളില്‍ നില്പൂ.
ഏതോ കാക്ക, ഗതിയില്ലാതുഴലുന്നു-
പൈതങ്ങളെ ...സൂക്ഷിക്ക ! സൂക്ഷിക്ക!
എന്നയല്‍ക്കാരി ...അന്യനാട്ടുകാരി
ഇന്നു ഞാ൯ കണ്ടെത്തി - അന്യമതക്കാരി.
പണ്ടേ വന്നവള്‍ - ഇളം പൈതലായിവിടെ
മണ്ടിനടന്നവള്‍, മണ്ണു വാരിക്കളിച്ചവള്‍.
എങ്കിലുമവള്‍ അന്യനാട്ടുകാരി - നിര്‍ണയം.
മങ്കയവള്‍ ഞങ്ങളെപ്പോലല്ല - അന്യഭാഷക്കാരി.
നിഗൂഢത ചൂഴുമവളെ അവിശ്വസിക്ക - കാഴ്ചക്കു-
രാഗലോലയെങ്കിലും - ചതിക്കുഴി തീര്‍ക്കയാവാം.
പകല്‍ സൗഹൃദപ്പുഞ്ചിരി തൂകുമവളുടെ -
'അകം' ആരു കണ്ടു, ഇരവില്‍ സുതാര്യമായി.
ദൂരെ ..ദൂരെ നില്‍ക - പൈതങ്ങളെ - സൂക്ഷിക്ക!
നാരിയിവള്‍ അധമ കര്‍മ്മിണി ...സൂക്ഷിക്ക!
പാടില്ല - ഇവളിനി സ്വതന്ത്രയായ് വിഹരിക്കുവാ൯
വിടില്ല - നിര്‍ദ്ദയം കെട്ടുകെട്ടിക്കണം - വിഷമമെങ്കിലും.
ഇപ്പോള്‍ മുതല്‍ - ആ ദുര്‍മുഖം കാണ്‍കില്‍ ഞങ്ങള്‍
തുപ്പിയാട്ടും - പുറം തിരിക്കും - 'ശവം പോയിത്തുലയട്ടെ'.
അജ്ഞാത വിശിഖങ്ങള്‍ - ഭീക്ഷണിക്കത്തുകള്‍ തൊടുക്കും
പജ്ജരമാകെ തകര്‍ക്കാ൯ - കല്ലെറിയും ജനാലയിങ്കല്‍.
അവളറിയണം - അറിഞ്ഞേ തീരൂ - ഞങ്ങളെ -
കവര്‍ന്നിനി കഴിയണ്ട - നീ പോക മായാവിനി....!
മുന്നറിയിപ്പുകള്‍ തള്ളിക്കളയുമവള്‍ വിഹരിക്കെ
ഇന്നില്ല ഞങ്ങളില്‍ ശാന്തി - സമാശ്വാസ സാന്ത്വനം.
വേണ്ടിനി - സന്ധി സംഭാഷണം - തള്ളിക്കയറുക
തെണ്ടിയിവളെ തകര്‍ക്ക - ജനതതി നിങ്ങള്‍.
നന്ദി : വിക്കിപീഡിയ, മലയാള മനോരമ , മാത്രുഭൂമി, അഭ്യുദയകാംക്ഷികള്‍........
>Report By:R.Presanna Kumar, SITC, Kodumon H.S.|
UP DATED ON
21/12/2009












